ദുബായ്: നാല് പെൺകുട്ടികൾക്ക് ജൻമം നൽകിയെന്നാരോപിച്ച് മലയാളി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു കടന്നു. കുട്ടികളുമായി പെരുവഴിയിലായ കുടുംബം ദുബായിൽ സഹായം തേടുകയാണ്. നാല് പെൺകുട്ടികൾക്ക് ജൻമം നൽകിയതാണ് ഭർത്താവ് ഉപേക്ഷിക്കാൻ കാരണമെന്ന് ശ്രീലങ്കൻ സ്വദേശിനിയായ ഫാത്തിമ പറയുന്നു.
ഇരുപത് വര്‍ഷത്തോളമായി പാസ്‌പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ കഴിയുന്ന അഞ്ചംഗ കുടംബം നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്. 1991 ല്‍ ജോലി തേടി ദുബായില്‍ എത്തിയ ഫാത്തിമ 94 ലാണ് പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുല്‍ സമദുമായി പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുത്തത്. 19 വര്‍ഷത്തിനിടെ ഇരുവര്‍ക്കും നാല് പെണ്‍മക്കള്‍ ഉണ്ടായെങ്കിലും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാത്തിമ പറയുന്നു. അവസാനത്തെ കുട്ടി എങ്കിലും ആണ്‍കുട്ടിയായിരിക്കും എന്ന സമദിന്‍റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ ആശുപത്രി കിടക്കയില്‍ വെച്ചും ദ്രോഹിച്ചു. ഒടുവില്‍ പെണ്‍മക്കളെ മാത്രം പ്രസവിക്കുന്ന തന്നെ വേണ്ടെന്ന് പറഞ്ഞ് രണ്ടാഴ്ച തികയും മുമ്ബ് ഭര്‍ത്താവ് നാട് വിട്ടതായും ഫാത്തിമ പറയുന്നു.
നാട്ടില്‍ എത്തിയ ശേഷം ഒരുതവണ സമദ് വിളിച്ച് തനിക്ക് ഇവിടെ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഇനി ദുബായിലേക്ക് ഇല്ലെന്നും അറിയിച്ചതായി ഫാത്തിമ പറയുന്നു. 14 മുതല്‍ 20 വയസുവരെയുളള കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോലും പോയിട്ടില്ല. നാട്ടിലേക്ക് മടങ്ങാന്‍ അധികൃതരുടെ സഹായം തേടുകയാണ് ഈ കുടുംബം.
Post A Comment: