SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2033) Idukki (1947) Mostreaded (1617) Crime (1507) National (1259) Entertainment (859) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (101) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

വിരമിക്കൽ പ്രഖ്യാപിച്ച് മെസി; ഞെട്ടലോടെ ആരാധകർ



ബ്യൂണേസ് അയേഴ്‌സ്: രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജന്‍റീന സൂപ്പർ താരം ലയണൽ മെസി. സോഷ്യൽ മീഡിയയിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്‍റീനയ്ക്കായി ഇനി കളിക്കില്ലെന്നും താരം വ്യക്തമാക്കി. 2022ൽ ലോകകപ്പ് നേട്ടത്തിൽ അർജന്‍റീനയെ എത്തിച്ച താരമാണ് മെസി. 

39-ാം വയസിലാണ് മെസിയുടെ വിരമിക്കൽ പ്രഖ്യാപനം. 21 വര്‍ഷം നീണ്ട പ്രൊഫഷ്‌ണൽ  കരിയറാണ് മെസി അവസാനിപ്പിക്കുന്നത്. പിതാവിന്‍റെ മരണത്തിന് പിന്നാലെ താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്ന സൂചന മെസി നല്‍കിയിരുന്നു. 

അര്‍ജന്‍റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങള്‍ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു.

ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാല്‍ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാന്‍ മനസിലാക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ വിജയങ്ങളില്‍ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്‌സിക്കായി ഞാന്‍ സര്‍വ്വതും നല്‍കിയിട്ടുണ്ട്. 

അര്‍ജന്‍റീനക്കാരന്‍ എന്ന നിലയില്‍ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാന്‍ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളില്‍ കൂടുതലായി ഒപ്പം നില്‍ക്കും. അവിസ്മരണമായ എല്ലാ ഓര്‍മകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വര്‍ഷത്തെ സ്‌നേഹത്തിന് നന്ദി- മെസി കുറിപ്പിൽ പറയുന്നു.

207 മത്സരങ്ങളില്‍ 125 ഗോള്‍ നോടിയ മെസി 2008 ഒളിമ്പികസില്‍ സ്വര്‍ണം, 2021, 2024 കോപ്പ അമേരിക്കയില്‍ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി. കിരീടങ്ങളുടെ നാളുകളില്‍ അല്ല, അതിനു മുന്‍പും ടീമിനായി എല്ലാം നല്‍കി, ഇനിയും നല്‍കാന്‍ ഒന്നുമില്ല. 

വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്നും താരം വ്യക്തമാക്കി. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും കോച്ചുകള്‍ക്കും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും താരം നന്ദി പറഞ്ഞു. ഇനിമുതല്‍ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി അര്‍ജന്‍റീനയ്ക്കായി ശബ്ദമുയര്‍ത്തുമെന്നും പറഞ്ഞാണ് താരം തന്‍റെ വിടവാങ്ങല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സുകുമാരക്കുറുപ്പ് മരിച്ചു ? കേരളം തിരഞ്ഞ ചോദ്യത്തിന് ഉത്തരം കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ് സംഘം. കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം ഈ നിഗമനത്തിലേക്ക് എത്തിയതായിട്ടാണ് വിവരം. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കുമെന്ന സൂചനകളും പുറത്തു വന്നു. 

കുറച്ചു വർഷങ്ങൾ മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് കുറുപ്പ് മരിച്ചെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് അന്വേഷണ സംഘം വൈകാതെ നൽകും. 

തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുമ്പാണ് സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിനു ശേഷം സുകുമാരക്കുറുപ്പിനെ കണ്ടത് ആലപ്പുഴക്കാരി രത്നമ്മയെന്ന നേഴ്സാണ്. ഇവർ നേരത്തെ ജാർഖണ്ഡിലായിരുന്നു. ഇവരുടെ മൊഴിയിലെ വിവരങ്ങളിൽ നിന്നുള്ള സൂചനകളിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കുറുപ്പ് മരിച്ചെന്ന സൂചനകൾ ലഭിച്ചത്. 

രത്നമ്മ ജോലി ചെയ്‌തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. അന്ന് ഏകദേശം 40 വയസായിരുന്നു കുറുപ്പിന്. ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇന്നുവരെയുള്ള 40 വർഷം കൂടി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കുറുപ്പിന്‍റെ ഭാര്യ അടക്കമുള്ളവർക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

1984 ജനുവരി 22ന് പുലർച്ചെയാണ് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയായ ചാക്കോയെന്നയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിച്ചത്. മരിച്ചത് താനാണെന്ന് വരുത്തി തീർക്കാനായിരുന്നു കൊലപാതകം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നാല് ദിവസത്തിനിടെ 6000 രൂപയുടെ വർധനവ്; സ്വർണവില കുതിക്കുന്നു



കൊച്ചി: ഓണ സീസണിൽ സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. ഇന്ന് പവന് 1120 രൂപ ഉയർന്നതോടെ വില 1,19,600 രൂപയായി. ഗ്രാമിന് 140 രൂപ വർധിച്ച് 14,950 രൂപയിലെത്തി. കഴിഞ്ഞ നാല് ദിവസത്തിനിടെ 6000 രൂപയാണ് സ്വര്‍ണത്തിന് വർധിച്ചത്. 

1,17,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയെയും സ്വാധീനിച്ചത്. യു.എസ് സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളെ തുടര്‍ന്ന് പലിശനിരക്ക് വര്‍ധിക്കുമെന്ന ആശങ്ക വിപണിയില്‍ കുറഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,05,600 രൂപ നിലവാരത്തിലായിരുന്ന പവന്‍റെ വിലയാണ് ഇപ്പോള്‍ വന്‍ വര്‍ധനയിലൂടെ ഈ നിലയിലേക്ക് എത്തിയത്. മാസത്തിന്‍റെ തുടക്കത്തെ അപേക്ഷിച്ച് പവനില്‍ 12,000 രൂപയിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നോക്കാൻ പറ്റില്ല; വീൽചെയറിലായ അമ്മയെ ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്ന് മകൻ



ചെന്നൈ: വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വീൽച്ചെയറിൽ ജീവിതം തള്ളി നീക്കിയ അമ്മയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മണവൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. 

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പരേതനായ ശേഷാദ്രിയുടെ വിധവയായ പത്മാവതി (75) ആണ് കൊല്ലപ്പെട്ടത്. കുറച്ചുകാലങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മകന്‍ പാര്‍ത്ഥസാരഥി (44) അടുത്തിടെയാണ് ഇവരെ മണവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്.

ചൊവ്വാഴ്ച രാത്രി മണവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് പത്മാവതിയെ കണ്ടെത്തിയത്. അരക്കോണം റെയില്‍വേ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണത്തിനിടെ സംഭവസ്ഥലത്തിന് സമീപം ഒരു വീല്‍ചെയര്‍ കണ്ടെത്തിയത് പൊലീസില്‍ സംശയം ഉണര്‍ത്തി. 

തുടര്‍ന്ന് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ പാര്‍ത്ഥസാരഥി അമ്മയെ വീല്‍ചെയറിലിരുത്തി റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുവരുന്നതും ജോലാര്‍പേട്ട എക്സ്പ്രസിന് മുന്നിലേക്ക് തള്ളിയിടുന്നതും വ്യക്തമായി.

പ്ലാറ്റ്ഫോമിലെത്താന്‍ അമ്മയെയും വീല്‍ചെയറിനെയും പടവുകള്‍ കയറ്റി ഇറക്കാന്‍ പാര്‍ത്ഥസാരഥി റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ സഹായം തേടിയിരുന്നതായി കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അമ്മയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പാര്‍ത്ഥസാരഥിയുടെ മദ്യപാന ശീലം കാരണം ഭാര്യയും മക്കളും ഇയാളില്‍ നിന്ന് പിരിഞ്ഞാണ് താമസിച്ചിരുന്നത്. കിടപ്പിലായ മൂത്ത സഹോദരനെയും വയസായ അമ്മയെയും ഇയാളാണ് പരിചരിച്ചിരുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചെയ്യലില്‍, അമ്മയെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഭാര്യക്കും മക്കള്‍ക്കും പണം അയച്ചുകൊടുക്കുന്നതോടൊപ്പം അമ്മയെ നോക്കാന്‍ പ്രയാസപ്പെട്ടതായും പാര്‍ത്ഥസാരഥി പൊലീസിനോട് പറഞ്ഞു. 

താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് അമ്മയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ സമ്മതിച്ചു. പാര്‍ത്ഥസാരഥിയെ അറസ്റ്റ് ചെയ്ത റെയില്‍വേ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു



മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരിലാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂർണമായും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ ഭാഗികമായും കത്തിനശിച്ചു. 

സംഭവത്തില്‍ വീടിനും നിസാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചാര്‍ജിങ്ങിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

അപകടത്തിന്‍റെ കൃത്യമായ കാരണം ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. പോര്‍ച്ചില്‍ വെച്ച് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയും തീ അടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് വേഗത്തില്‍ പടരുകയുമായിരുന്നു. 

സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും പുകയും കണ്ട ഉടന്‍ സമീപവാസികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മറ്റ് ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മരിച്ചത് ഉറക്കത്തിൽ; നടി അനന്യരാജിന്‍റെ മരണം ഒരു മാസത്തിനു ശേഷം സ്ഥിരീകരിച്ച് കുടുംബം



മുംബൈ: ബോളിവുഡ് നടി അനന്യ രാജിന്‍റെ (27) മരണം ഒരു മാസത്തിനു ശേഷം പുറത്തുവിട്ട് ബന്ധുക്കൾ. ജൂലൈ 15നാണ് നടി മരിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ മരണ വിവരം ബന്ധുക്കൾ പുറം ലോകത്തെ അറിയിക്കുന്നത്.

ഉറക്കത്തിനിടെ നടി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഹൃദയഭേദകമായ വാര്‍ത്ത പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. ഒരു വര്‍ഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. 

അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഒരു രാജ്ഞിയെപ്പോലെയാണ് അവള്‍ ജീവിച്ചത്. അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും കുടുംബം കുറിപ്പില്‍ വ്യക്തമാക്കി. അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. 

മുംബൈയില്‍ വളര്‍ന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ല്‍ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. 'ദി ഫൈനല്‍ എക്‌സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel