SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1502) National (1256) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

അർജന്‍റീനക്ക് മടങ്ങാം... തല ഉയർത്തി തന്നെ...



തലകുനിച്ചല്ല, തല നിവർത്തി തന്നെയാണ് അർജന്‍റീന ടീം സ്വന്ത നാട്ടിലേക്ക് മടങ്ങുന്നത്. ഫൈനലിൽ സ്പെയിനിനോട് 1-0 പൂജ്യത്തിന് പരാജയം അറിഞ്ഞെങ്കിലും ആരാധകർക്കായി ഒരുപിടി നല്ല കളികൾ ബാക്കിവച്ചാണ് അർജന്‍റീനയുടെ മടക്കം. 

കഴിഞ്ഞ തവണ വേൾഡ് കപ്പ് നേട്ടത്തിലെത്തിയെന്ന ഒറ്റക്കാരണത്താൽ ഹേറ്റിസ്റ്റുകളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന ഒരു ടീം കൂടിയാണ് ഇതിഹാസ താരം ലയണൽ മെസി നയിക്കുന്ന അർജന്‍റീന ടീം. ഫൈനലിലെ ഒരു പരാജയത്തിനു പിന്നാലെ സൈബറിടത്ത് അർജന്‍റീന ടീമിനെ വ്യാപകമായി ആക്രമിക്കുന്നുണ്ട്. എന്നാൽ ഈ ഹേറ്റിസ്റ്റുകൾ കാണാതെ പോകുന്ന ചില യാഥാർഥ്യങ്ങളുണ്ട്. 

ഫിഫയിൽ അംഗമായിട്ടുള്ള ഏതാണ് 211 ദേശീയ ടീമുകളാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഓരോ മേഖല തിരിച്ച് നടക്കുന്ന യോഗ്യതാ മത്സരത്തിൽ മറ്റു രാജ്യങ്ങളെ പിന്തള്ളിയാണ് 48 ടീമുകൾ ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. 

ഫുട്ബോൾ ദിനചര്യയാക്കിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മറ്റു ടീമുകളെ പിന്തള്ളിയാണ് അർജന്‍റീന യോഗ്യത നേടിയത്. അവിടുന്ന് ഫൈനൽ വരെ ടീം എത്തിയതും കളിമികവുകൊണ്ടു തന്നെ. 

നോക്കൗട്ടിലെ ഓരോ മത്സരങ്ങളും അർജന്‍റീനയുടെ കളിമികവ് വിളിച്ചറിയിക്കുന്നതായിരുന്നു. ഫൈനലിൽ സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ ടീമിനു കഴിഞ്ഞില്ലെങ്കിലും ഫൈനൽ വരെയുള്ള ഓരോ മത്സരത്തിലും ആരാധകരുടെ മനസു നിറയ്ക്കുന്ന ഒട്ടേറെ സംഭാവനകൾ നൽകിയാണ് അർജന്‍റീന മടങ്ങുന്നത്.

അതും ടൂർണമെന്‍റിൽ രണ്ടാം സ്ഥാനമെന്ന നേട്ടത്തോടെ. കരുത്തരായ സ്പെയിനിനെ ഒരു ഗോളിൽ തളക്കാനായതും അർജന്‍റീനയെന്ന ടീമിന്‍റെ നേട്ടമാണ്. ഇതിനെയെല്ലാം കുറച്ചു കണ്ടുകൊണ്ടാണ് ഹേറ്റിസ്റ്റുകൾ അർജന്‍റീനക്കെതിരെ വിമർശനങ്ങൾ പടച്ചുവിടുന്നത്. 

കരുത്തരെന്ന് വിളിക്കുന്ന സ്പെയിനെ 90 മിനിറ്റിലും പിന്നീടുള്ള 30 മിനിറ്റ് എക്‌ട്രാ ടൈമിലും ഒരു ഗോളിൽ മാത്രം വരിഞ്ഞു മുറുക്കിയത് അർജന്‍റീനയുടെ കടുത്ത പ്രതിരോധവും ഗോളിയുടെ മികവും ഒന്നുകൊണ്ടാണ്. ചുണ്ടിനൊപ്പമെത്തിയ കപ്പ് നേരിയ ഒരു വ്യത്യാസത്തിൽ നഷ്ടമായതൊഴിച്ചാൽ ഈ വേൾഡ് കപ്പിൽ അർജന്‍റീന ഒട്ടും മോശക്കാരയല്ല മടങ്ങുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


നെൻമാറ ഇരട്ടക്കൊല; ചെന്താമരക്ക് വധശിക്ഷ



പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷ്ണൽ സെഷൻസ് കോടതിയാണ് ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത്. കേസില്‍ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരന്‍റെ മക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തുക നല്‍കാന്‍ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കണം. കൂടാതെ ചെന്താമര പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

ചെന്താമരയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും സൈക്കോളജി, സൈക്ക്യാട്രി റിപ്പോര്‍ട്ടുകള്‍ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താനെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ഞാന്‍ അങ്ങോട്ട് പ്രശ്‌നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാല്‍ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ പ്രകോപിപ്പിച്ചു എന്നതാണ് കുറ്റം ചെയ്യാനുള്ള കാരണം. 

കൊല്ലപ്പെട്ട സുധാകരന്‍റെ മകളുടെ കാര്യത്തില്‍ ഡിഫന്‍സ് കൗണ്‍സില്‍ മുന്‍പാകെ പ്രതി കുറ്റബോധം കാണിച്ചു. പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്.

സുധാകരന്‍റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങള്‍ ചെയ്തതില്‍ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച് ആണ് കൊലപാതകങ്ങള്‍ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ലാലേട്ടൻ വട്ടം കറക്കിയപ്പോൾ ഞാൻ അലിഞ്ഞു പോയി; സാനിയ ഇയ്യപ്പൻ

Mohanlal and Saniya Iyappan dance


കൊച്ചി: സൂപ്പർ താരം മോഹൻലാലും യുവ നടിമാരായ സാനിയ ഇയ്യപ്പനും സ്വാസികയും തമ്മിൽ യൂറോപ്യൻ ട്രിപ്പിനിടെ നടത്തിയ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രായം മറന്നുള്ള മോഹൻലാലിന്‍റെ പെർഫോമൻസ് തന്നെയാണ് ഡാൻസിലെ പ്രധാന ആകർഷണം. 

സൈബറിടത്ത് തീപ്പൊരിയായ ഡാൻസിനെ കുറിച്ച് ഇപ്പോൾ സാനിയ തന്നെ അഭിപ്രായം പറയുകയാണ്. സ്വകാര്യ എഫ്എമ്മിനു നൽകിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്. ആദ്യം ഡാന്‍സിന്‍റെ പ്രാക്റ്റീസിന് വന്നപ്പോള്‍ ലാല്‍ സാര്‍ ഇല്ലാതെയാണ് ഞാന്‍ പഠിച്ചത്. പറക്ക പറക്ക എന്ന ഡാന്‍സ് ഒക്കെ പഠിക്കുന്ന സമയത്ത് ഉള്ളില്‍ ഒരു നാണം ഒക്കെ ആയിരുന്നു. സാറിനൊപ്പം എങ്ങനെയാണ് ഡാന്‍സ് ചെയ്യുന്നത് എന്നൊക്കെ. 

എങ്ങനെയായിരിക്കും എക്‌സ്പ്രഷന്‍സ് ഒക്കെ ചെയ്യാന്‍ പോകുന്നത് എന്നൊക്കെ ആലോചിച്ചു. സ്റ്റേജ് റിഹേഴ്‌സലിന്‍റെ സമയത്ത് സാര്‍ ഓരോന്ന് ചെയ്യുമ്പോള്‍ ഭയങ്കര തമാശയൊക്കെയായിട്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു. 

പക്ഷേ സ്റ്റേജില്‍ ചെയ്യുന്ന അതേപോലെ ആയിരിക്കില്ല. അപ്പോള്‍ നമുക്ക് അറിയില്ല സ്റ്റേജില്‍ എന്തായാരിക്കുമെന്ന്. ജര്‍മനിയിലെ ഷോയില്‍ റംസാന്‍റെ കൂടെ ആയിരുന്നു എന്‍റെ ആദ്യത്തെ ഡാന്‍സ്. അത് കഴിഞ്ഞ് ഞാന്‍ ആ ഡ്രസ് ഒക്കെ ഇട്ട് വന്നു. സാര്‍ ബാക്ക് സ്റ്റേജില്‍ നില്‍ക്കുകയാണ്. ഓള്‍ ദി ബെസ്റ്റ് ഒക്കെ പറഞ്ഞു. 

ഓഡിയന്‍സ് ക്രേസി ആയിരുന്നു. സാര്‍ ഇങ്ങനെ ലൈവ് ആയി വന്ന് പെര്‍ഫോം ചെയ്യുന്നത് കുറേ നാളിന് ശേഷമാണെന്ന് തോന്നുന്നു. പറക്ക പറക്ക എന്ന ഡാന്‍സ് ചെയ്യുന്ന സമയത്ത് സത്യസന്ധമായി പറഞ്ഞാല്‍ സ്റ്റേജില്‍ ആണെന്ന കാര്യം ഞാന്‍ മറന്നുപോയി. ഇത് കൂട്ടി പറയുന്നതല്ല.

ക്രൗഡും എനിക്ക് ഓര്‍മയില്ല. ആദ്യത്തെ വീഡിയോ ഇറങ്ങിയതില്‍ കാണാം പൂന്തോട്ടത്തില്‍ വിട്ട ഒരു പൂമ്പാറ്റ പാറുന്നത് പോലെയായിരുന്നു ഞാന്‍. സാര്‍ എന്നെ തിരിക്കുന്ന ഭാഗമൊക്കെയുണ്ട്. അവിടെയൊക്കെ ഞാന്‍ അങ്ങ് അലിഞ്ഞ് പോകുന്നതുപോലെ ആയിരുന്നു. 

ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്ന് എല്ലാവരും കുറേ കമന്‍റ്സ് ഒക്കെ ഇട്ടിരുന്നു. അതൊരു മൊമെന്‍റ് ആയിരുന്നു സാറിന്‍റെ കൂടെ ഡാന്‍സ് ചെയ്യാന്‍ പറ്റുക എന്നത്. ആ അവസരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

21 കാരിയെ പരസ്യമായി വെട്ടിക്കൊന്ന് യുവാവ്



ബംഗളൂരു: ബസ് കാത്തു നിന്ന യുവതിയെ പട്ടാപ്പകൽ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ ദക്ഷിണ കന്നഡയിൽ ബണ്ട്വാൾ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലാണ് ക്രൂരമായ സംഭവം നടന്നത്. കാക്യപ്പടവ് സ്വദേശി ലാവണ്യയാണ് (21) കൊല്ലപ്പെട്ടത്. 

ബെൽത്തങ്ങായി ഒഡിൽനാല സ്വദേശി ചേതനാണ് (22) കൊല നടത്തിയത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോമിലെ ജോലിക്കാരിയായിരുന്നു ലാവണ്യ. വൈകിട്ട് 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഇവിടേക്ക് എത്തിയ പ്രതി കൈവശമുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് ലാവണ്യയെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി. 

യുവതിയെ ഉടൻ തന്നെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയാഭ്യർഥന നിരസിച്ചതിലെ പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് കരുതുന്നത്. ഇയാൾ ഏറെ കാലമായി യുവതിയുടെ പിന്നാലെ ശല്യമായി കൂടിയിരുന്നതായും വിവരമുണ്ട്. യുവതിയുടെ അകന്ന ബന്ധുവാണ് പ്രതി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ജനനായകൻ തീയേറ്ററുകളിലേക്ക്; ടിക്കറ്റ് ബുക്കിങ് ഇങ്ങനെ

Jana-Nayagan


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായെത്തുന്ന ജനനായകൻ സിനിമ ഈ മാസം 23ന് കേരളത്തിലെ തീയേറ്ററുകളിലെത്തും. രാവിലെ ആറ് മുതൽ പ്രദർശനം ആരംഭിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് വിജയ് അവസാനമായി അഭിനയിച്ച ചിത്രമാണ് ജനനായകൻ. 

ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ് ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം 6.01 മുതല്‍ തുടങ്ങും. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം റിലീസ് ചെയ്യുന്ന വിജയ് ചിത്രം തിയേറ്ററില്‍ ഗംഭീര ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാഷാ ഭേദമന്യേ ഓരോ വിജയ് ആരാധകനും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.വി.എന്‍. പ്രൊഡക്ഷന്‍സ് ബാനറില്‍ വെങ്കട്ട് കെ. നാരായണ നിർമിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ജന നായകന്‍, വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയും വഹിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ വിജയ്യുടെ സിനിമാ യാത്രയ്ക്ക് ഗംഭീരമായ സമാപനമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ജനനായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 

ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനില്‍ അരശ്, ആര്‍ട്ട് : വി. സെല്‍വ കുമാര്‍, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വീര ശങ്കര്‍, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ജൂലൈയിൽ വമ്പൻ ഓഫറുകളുമായി റെനോ കാറുകൾ



മുംബൈ: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി റെനോ. ഇന്ത്യൻ വിപണിയിൽ വമ്പൻ ഓഫറാണ് റെനോ ഈ മാസം നൽകിയിരിക്കുന്നത്. ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് റെനോ ക്വിഡിന്‍റെ ഫെയ്സ്ലിഫ്റ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയിരുന്നു. 

റെനോ ക്വിഡ്, റെനോ ട്രൈബര്‍, റെനോ കൈഗര്‍ എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത കാര്‍ മോഡലുകള്‍ക്ക് 1.25 ലക്ഷം രൂപ വരെ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2026 ജൂലൈയില്‍ ബ്രാന്‍ഡിന്‍റെ ഓരോ കാറുകളിലും ലഭ്യമായ കിഴിവുകള്‍ നോക്കാം.

റെനോ ക്വിഡ് ബ്രാന്‍ഡില്‍ നിന്നുള്ള ഒരു എന്‍ട്രി ലെവല്‍ മോഡലാണ്, 2026 ജൂലൈ വരെ പരമാവധി 30,000 രൂപ കിഴിവോടെ ഇത് ലഭ്യമാണ്. തെരഞ്ഞെടുത്ത കാര്‍ വേരിയന്‍റുകളില്‍ ബ്രാന്‍ഡ് 15,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 

എന്നിരുന്നാലും, കേരളം, അസം, കര്‍ണാടക, ഒഡീഷ, ഉത്തരാഖണ്ഡ്, തെലങ്കാന, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇത് സാദുതയുള്ളതല്ലെന്നും റിപ്പോർട്ടുണ്ട്.

ക്വിഡിന്‍റെ പഴയ പതിപ്പിന് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. രാജ്യത്ത് ക്വിഡിന് 4.53 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ 5.61 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് വില.

റെനോ ട്രൈബര്‍ 

2026 ജൂലൈയില്‍ റെനോ ട്രൈബര്‍ പരമാവധി 60,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. ഓഫറുകള്‍ പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ, സംസ്ഥാനം, മോഡല്‍ വര്‍ഷം, വേരിയന്‍റ്, ഉപഭോക്തൃ യോഗ്യത എന്നിവയെ ആശ്രയിച്ച് ഈ ഓഫറുകള്‍ വ്യത്യാസപ്പെടും. റെനോ ഇന്ത്യയുടെ ഔദ്യോഗിക ഓഫര്‍ ലിസ്റ്റ് അനുസരിച്ച്, കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ട്രൈബറില്‍ 60,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. 

അതേസമയം ഗുജറാത്തിലെ വാങ്ങുന്നവര്‍ക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. മറ്റ് മിക്ക സംസ്ഥാനങ്ങളിലും, MY2026 മോഡലുകളില്‍ പരമാവധി ആനുകൂല്യങ്ങള്‍ 30,000 രൂപ വരെയാണ്. ഇന്ത്യന്‍ വിപണിയില്‍ ട്രൈബറിന് 5.81 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ 8.48 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് വില. 

ബാധകമായ പ്ലാനും യോഗ്യതാ മാനദണ്ഡങ്ങളും അനുസരിച്ച്, മൊത്തത്തിലുള്ള ഓഫര്‍ പാക്കേജില്‍ 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെട്ടേക്കാം, കൂടാതെ എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ്, ലോയല്‍റ്റി, റഫറല്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാം.

റെനോ കൈഗര്‍ 

ഈ മാസം, ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങളോടെ റെനോ കൈഗര്‍ ലഭ്യമാണ്. 2026 ജൂലൈയില്‍ ടര്‍ബോ വകഭേദങ്ങള്‍ക്ക് പരമാവധി 1.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. 

അതേസമയം ഗുജറാത്തിലെ ആളുകള്‍ക്ക് 30,000 രൂപ വരെയുള്ള ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങള്‍ മാത്രമേ ലഭിക്കൂ. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ മാത്രമേ ലഭിക്കൂ. രാജ്യത്ത് 5.81 ലക്ഷം രൂപ മുതല്‍ 10.34 ലക്ഷം രൂപ വരെയാണ് കിഗറിന്റെ വില (എക്‌സ്-ഷോറൂം).

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel