SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1936) Mostreaded (1617) Crime (1499) National (1256) Entertainment (856) world (450) Viral (445) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (142) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ഹൃദയാഘാതം; മണിക്കൂറുകൾ മുമ്പ് ശരീരം നൽകുന്ന സൂചനകൾ

early symptoms before heart attack


അപ്രതീക്ഷിതമായി ഉണ്ടാകുന്നതാണ് ഹൃദയാഘാതമെങ്കിലും ഇതിനു മുമ്പ് ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ദിവസങ്ങൾക്കോ, മണിക്കൂറുകൾക്കോ മുമ്പ് തന്നെ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണാറുണ്ട്. 

പലപ്പോഴും ആളുകൾ ഇതിനെ നിസാരമായി കാണുകയാണ് പതിവ്. കൃത്യ സമയത്ത് ആശുപത്രിയിലെത്താൻ സാധിച്ചാൽ ഹൃദയാഘാതത്തെ തുടർന്നുണ്ടാകുന്ന മരണത്തെ തടയാൻ സാധിക്കുമെന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്.

ആളുകളുടെ ശരീര ഘടന അനുസരിച്ച് ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടായിരിക്കാം. നെഞ്ചുവേദന മാത്രമല്ല ഹൃദയാഘാതത്തിന്‍റെ ലക്ഷണം. 

ശ്വാസതടസം, ക്ഷീണം തുടങ്ങി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്കുള്ള തുടക്കമായിരിക്കാം. ഹൃദയാഘാതത്തിനു ദിവസങ്ങൾ മുമ്പ് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ക്ഷീണം

വലിയ അധ്വാനങ്ങൾ ഇല്ലാതിരുന്നിട്ടും ശരീരത്തിൽ ക്ഷീണം അനുഭവപ്പെടുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ഹൃദയത്തിന് ആവശ്യമായ രക്തവും ഓക്‌സിജനും ലഭിക്കാത്തതിന്‍റെ സൂചനയായിരിക്കാം ഈ ക്ഷീണമെന്നാണ് ഡോക്‌ടർമാർ നൽകുന്ന മുന്നറിയിപ്പ്. 

രാവിലെ എഴുന്നേറ്റ ഉടന്‍ ക്ഷീണം, ചെറിയ ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ട്, വിശ്രമിച്ചിട്ടും ക്ഷീണം മാറാതിരിക്കുക എന്നിവ ഉണ്ടായാൽ എത്രയും വേഗം ഡോക്‌ടറെ കാണേണ്ടതുണ്ട്. സ്ത്രീകളില്‍ ഈ ലക്ഷണം കൂടുതല്‍ സാധാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

നെഞ്ചില്‍ അസ്വസ്ഥത അല്ലെങ്കില്‍ വേദന

ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണ ലക്ഷണമാണിത്. നെഞ്ചില്‍ അമര്‍ത്തുന്നതുപോലുള്ള അനുഭവം, നെഞ്ചെരിച്ചില്‍ തോന്നുക, ഭാരമുള്ള വസ്തു നെഞ്ചില്‍ വെച്ചിരിക്കുന്നതുപോലെ തോന്നുക, വേദന വരികയും പോകുകയും ചെയ്യാം. ചിലപ്പോള്‍ ഇത് വളരെ നേരിയ അസ്വസ്ഥത മാത്രമായിരിക്കാം.

ശ്വാസതടസം

നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ മാത്രമല്ല, ചിലപ്പോള്‍ വിശ്രമിക്കുന്ന സമയത്തുപോലും ശ്വാസംമുട്ടല്‍ അനുഭവപ്പെടാം. ഇത് ഹൃദയത്തിന്‍റെ പമ്പിങ് ശേഷി കുറയുന്നതിന്‍റെ സൂചനയായിരിക്കാം.

കൈ, തോള്‍, കഴുത്ത്, താടി എന്നിവിടങ്ങളിലേക്കുള്ള വേദന

നെഞ്ചിലെ വേദന ഇടത് കൈയിലേക്ക് വ്യാപിക്കുന്നതായി തോന്നും. പിന്നീട് വലത് കൈയിലേക്ക്, തോള്‍, കഴുത്ത്, താടി, പുറംഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കാം. ചിലരില്‍ നെഞ്ചുവേദനയില്ലാതെ ഈ ഭാഗങ്ങളില്‍ മാത്രം വേദന അനുഭവപ്പെടാറുണ്ട്.

അമിതമായി വിയര്‍ക്കുക

യാതൊരു കാരണവുമില്ലാതെ വിയര്‍ക്കുക, ശരീരം ഒട്ടിപ്പിടിക്കുന്നതുപോലുള്ള വിയര്‍പ്പ്. ഇങ്ങനെ വന്നാൽ അടിയന്തരമായി ശ്രദ്ധിക്കേണ്ട ലക്ഷണമാണ്.

ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍

പലരും ഇത് ഗ്യാസ് പ്രശ്‌നമാണെന്ന് തെറ്റിധരിക്കാറുണ്ടെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നും നെഞ്ചെരിച്ചിൽ ഉണ്ടാകാറുണ്ട്. വയറിന് അസ്വസ്ഥത, നെഞ്ചെരിച്ചില്‍, 

ഓക്കാനം, ഛര്‍ദ്ദി എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത് ഹൃദയാഘാതത്തിന്റെ ആദ്യ സൂചനയായിരിക്കാം.

ഉറക്കപ്രശ്‌നങ്ങള്‍

ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, രാത്രിയില്‍ പലതവണ ഉണരുക, അസ്വസ്ഥത അനുഭവപ്പെടുക എന്നിവ ഉണ്ടാകാം.

ഹൃദയമിടിപ്പ് അസാധാരണമാകുക

ഹൃദയം വേഗത്തില്‍ മിടിക്കുക, മിടിപ്പ് തെറ്റുന്നതുപോലെ തോന്നുക, നെഞ്ചില്‍ വിറയല്‍ അനുഭവപ്പെടുക. ഇത് ഹൃദയത്തിലെ വൈദ്യുത പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങളുടെ സൂചനയായിരിക്കാം.

ഹൃദയാഘാതത്തിനു മുമ്പ് സ്ത്രീകളിലും പുരുഷൻമാരിലും കാണുന്ന ലക്ഷണങ്ങൾ

സ്ത്രീകളില്‍

ക്ഷീണം, ശ്വാസതടസം, ഓക്കാനം, പുറംവേദന, താടി വേദന, ദഹനക്കേട് എന്നിവ നെഞ്ചുവേദനയേക്കാള്‍ കൂടുതലായി കാണപ്പെടാം.

പുരുഷന്മാരില്‍

ശക്തമായ നെഞ്ചുവേദന, ഇടത് കൈയിലേക്ക് വേദന, അമിത വിയര്‍പ്പ്. 

ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ ഡോക്ടറെയോ അടുത്തുള്ള ആശുപത്രിയെയോ സമീപിക്കണം. നെഞ്ചുവേദന അഞ്ച് മിനിറ്റിലധികം നീണ്ടുനില്‍ക്കുകയോ ശ്വാസതടസം, തണുത്ത വിയര്‍പ്പ്, തലകറക്കം എന്നിവയോടൊപ്പം വരികയോ ചെയ്താല്‍ അടിയന്തര വൈദ്യസഹായം തേടുക. 

early symptoms before heart attack

ഹൃദയാഘാതം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക, പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കുക. 

പുകവലിയും പുകയില ഉല്‍പ്പന്നങ്ങളും ഒഴിവാക്കുക. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണത്തില്‍ സൂക്ഷിക്കുക. ആവശ്യമായ ഉറക്കം ഉറപ്പാക്കുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കുക. 

early symptoms before heart attack 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


നാല് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു



ലുധിയാന: നാലു വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. പഞ്ചാബിലെ ഹൊഷിയാർപുരിലാണ് സംഭവം നടന്നത്. യുപി സ്വദേശികളായ രാംജീവന്‍-പ്രീതി ദമ്പതിമാരുടെ മകളായ ഗുന്‍ ഗുനിനാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് സമീപത്തെ മരച്ചുവട്ടില്‍ കുട്ടിയെ ഇരുത്തിയിട്ട് കൃഷിയിടത്തില്‍ ജോലിചെയ്യുകയായിരുന്നു മാതാപിതാക്കള്‍. ഇതിനിടെയാണ് ഏഴോളം തെരുവുനായ്ക്കള്‍ പാഞ്ഞെത്തി കുട്ടിയെ ആക്രമിച്ചത്. 

കുട്ടിയെ കടിച്ചുകീറിയ നായ്ക്കള്‍ ഏതാനുംദൂരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. കരച്ചില്‍ കേട്ടെത്തിയ മാതാപിതാക്കളും മറ്റ് തൊഴിലാളികളുമാണ് കുട്ടിയെ രക്ഷിച്ചത്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഹൊഷിയാര്‍പുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ചികിത്സയിലിരിക്കെ കുട്ടി മരണപ്പെടുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വാഹനാപകടം; തൊടുപുഴ സ്വദേശിയായ വിദ്യാർഥി മരിച്ചു



കൊച്ചി: ഓവർ ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് കോളെജ് വിദ്യാർഥി മരിച്ചു. തൊടുപുഴ മടക്കത്താനം സ്വദേശി എസ്. രാഹുല്‍ (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയിലായിരുന്നു അപകടം. 

വരിക്കോലി മുത്തൂറ്റ് എന്‍ജിനിയറിങ് കോളെജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന്‍ ജോസഫ് (21) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു കയറാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്‍റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

ഉടന്‍തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ജൂലിയന്‍ ജോസഫ് ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്‌മർ



ന്യൂയോർക്ക്: ലോക കപ്പിലെ പരാജയത്തിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർതാരം നെയ്‌മർ. നോർവെയോട് 2-1ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ആരാധകരെ സങ്കടത്തിലാക്കി നെയ്മറിന്‍റെ വിരമിക്കൽ പ്രഖ്യാപനം. 

34കാരനായ നെയ്മര്‍ തന്‍റെ 16 വര്‍ഷം നീണ്ട തിളക്കമാര്‍ന്ന അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ തിരശീലയിട്ടത്. മത്സര ശേഷം മൈതാനത്ത് തളര്‍ന്നിരുന്ന നെയ്മര്‍ വികാരം നിയന്ത്രിക്കാന്‍ സാധിക്കാതെ പൊട്ടിക്കരഞ്ഞത് ആരാധകര്‍ക്ക് കൂടുതല്‍ വേദന നല്‍കുന്നതായി. ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കിയാണ് നെയ്മറിന്‍റെ വിരമിക്കൽ. 

മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമില്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കിയിരുന്നു. താരത്തിന്‍റെ ഈ ലോകകപ്പിലെ ഏക ഗോളാണിത്. കളിയുടെ അവസാന ഘട്ടത്തില്‍ എര്‍ലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ നോര്‍വെ ബ്രസീലിനെ 2-1ന് അട്ടിമറിക്കുകയായിരുന്നു.

അവസാന ലോകകപ്പിനായി താന്‍ സര്‍വതും നല്‍കി തിരിച്ചെത്തിയതാണെന്നും എന്നാല്‍ തന്‍റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ യാത്ര ഇനി അവസാനിച്ചുവെന്നും മത്സര ശേഷമുള്ള തോല്‍വിയില്‍ വികാരാധീനനായി നെയ്മര്‍ പറഞ്ഞു.

പെലെയ്ക്കു ശേഷം ബ്രസീല്‍ ഫുട്‌ബോളിന്‍റെ അടുത്ത സൂപ്പര്‍ താരമെന്ന ഖ്യാതിയോടെ എത്തിയ നെയ്മർ 2010ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. 129 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളോടെ ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച പുരുഷ ഗോള്‍വേട്ടക്കാരനായി. നാല് ഫിഫ ലോകകപ്പുകളിലായി ഒരു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ബ്രസീലിയന്‍ ഫുട്‌ബോളിന്‍റെ മുഖമായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

13 കാരി ഇരയായത് കൂട്ട ബലാത്സംഗത്തിന്; പ്രതികളിൽ പെൺകുട്ടിയും



പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 13 കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ കൂടൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. 

പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികളെന്നാണ് വിവരം. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞതായും ഒരു പെൺകുട്ടിയും ഇക്കൂട്ടത്തിൽ ഉണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 

സ്കൂളിനു സമീപത്തുവച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവച്ചും പീഡനം നടന്നിട്ടുണ്ടെന്നാണ് വിവരം. പെൺകുട്ടിയുടെ അതേ സ്കൂളിൽ തന്നെ പഠിക്കുന്നവരാണ് പ്രതികൾ. 

ഇരയും പ്രതികളും പ്രായപൂർത്തിയാകാത്തവരായതിനാൽ തന്നെ അതീവ ജാഗ്രതയിലാണ് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ധ്യാന കേന്ദ്രത്തിൽ പീഡനം; വൈദികൻ അറസ്റ്റിൽ



കൊല്ലം: ധ്യാനത്തിന്‍റെ മറവിൽ പെൺകുട്ടിയെ രണ്ട് വർഷത്തോളം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. ധ്യാനകേന്ദ്രത്തിലെ പുരോഹിതനായിരുന്ന ഫാ. ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്. 

ചവറ പൊലീസാണ് പുരോഹിതനെ അറസ്റ്റ് ചെയ്തത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ്. 2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം മേഖലയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Portable Mini Air Cooler Fan with LED Light

Travel