SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1985) Idukki (1915) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ശാന്തിയെ കൊന്നത് ശ്വാസം മുട്ടിച്ച്; ഇടുക്കി ശാന്തൻപാറയിലെ സംഭവം ഇങ്ങനെ



ഇടുക്കി: ശാന്തൻപാറ ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ വീട്ടമ്മയുടെ ഭർത്താവിന്‍റെ സഹോദരീ ഭർത്താവ് അറസ്റ്റിലായി. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്‍റെ ഭാര്യ ശാന്തിയാണ് മരിച്ചത്. ജഗന്‍മോഹന്‍റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനാണ് (50) ശാന്തൻപാറ പൊലീസിന്‍റെ കസ്റ്റഡിയിലായിരിക്കുന്നത്.

ഈ മാസം നാലിനാണ് ശാന്തി മരിച്ചത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ആണി വാങ്ങാനാണ് രാമകൃഷ്ണന്‍ ഇവരുടെ വീട്ടിലെത്തിയത്. ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു. 

താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗന്‍ മോഹന്‍ അറിയിച്ചു. ജഗന്‍ മോഹന്‍ തിരിച്ചെത്തിയപ്പോള്‍ നിലത്ത് വീണു കിടക്കുന്ന ശാന്തിയെ കണ്ടു. ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണതാണെന്ന് രാമകൃഷ്ണന്‍ ജഗന്‍ മോഹനോട് പറഞ്ഞതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശാന്തിയെ പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ശാന്തി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആണ് നിര്‍ണായകമായത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ശാന്തിയുടെ കഴുത്തില്‍ അസ്വാഭാവികമായ അടയാളം കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. ശാന്തിയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്

ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത്  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.

വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്. 

തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി. 

അടുക്കളയിലുണ്ട് ക്യാൻസറിനു കാരണമാകുന്ന ഈ കാര്യങ്ങൾ

Preventing- cancer


ന്യൂഡെൽഹി: രാജ്യത്ത് ക്യാൻസർ രോഗികളുടെ എണ്ണം കൂടി വരികയാണ്. ജീവിത ശൈലി മുതൽ നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ വരെ ക്യാൻസർ രോഗത്തിനു കാരണമാകുന്നുണ്ട്. 2026 ആകുമ്പോഴേക്കും പ്രതിവര്‍ഷം 15 ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. 

ജീവിതശൈലിയും ജനിതകശാസ്ത്രവും പങ്കു വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ വീടുകളിലെ ചില നിത്യോപയോഗ വസ്തുക്കളും ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രോഗം വരാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം. 

വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ മിക്കവർക്കും പ്രിയമാണ്. എന്നാൽ ഇത്തരം പലഹാരങ്ങൾ അമിതായി ഉപയഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. 

പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ആഴത്തില്‍ വറുത്ത ഭക്ഷണങ്ങള്‍ എന്നിവയുടെ പതിവ് ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാകും. ഈ ഭക്ഷണങ്ങളില്‍ പലപ്പോഴും രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് കാലക്രമേണ ക്യാന്‍സറിനുള്ള സാധ്യത വർധിപ്പിക്കും.

പാത്രം കഴുകുന്ന സ്പോഞ്ച് 

അടുക്കളയിൽ പാത്രം കഴുകുന്ന സ്‌പോഞ്ച് പോലും ചിലപ്പോൾ ക്യാൻസറിനു കാരണമാകാം. ഈ സ്‌പോഞ്ചുകളില്‍ അദൃശ്യമായ ബാക്ടീരിയകള്‍ ഉണ്ടാകാം. അവ പാത്രങ്ങളിലേക്ക് പറ്റിപിടിക്കുകയും ശരീരത്തില്‍ പ്രവേശിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

പഞ്ചസാര

പഞ്ചസാര കൂടുതലുള്ള ഭക്ഷണപാനീയങ്ങള്‍, പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്, മിതമായി കഴിക്കണം. അമിതമായ പഞ്ചസാര കഴിക്കുന്നത് പ്രമേഹം പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യതയും വർധിപ്പിക്കും.

പ്ലാസ്റ്റിക് പാത്രങ്ങൾ

അടുക്കളകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. അവയില്‍ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലേക്ക് ചേരാം.

 പ്രത്യേകിച്ച് ചൂടായിരിക്കുമ്പോള്‍. മൈക്രോപ്ലാസ്റ്റിക്‌സും വിഷവസ്തുക്കളും ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്ലാസ്റ്റിക്കില്‍ ഭക്ഷണം സൂക്ഷിക്കുന്നതോ വീണ്ടും ചൂടാക്കുന്നതോ ഒഴിവാക്കുക.

അലുമിനിയം ഫോയിൽ

അലുമിനിയം ഫോയില്‍ സാധാരണയായി ഭക്ഷണം പൊതിയുന്നതിന് ഉപയോഗിക്കുന്നു. ഉയര്‍ന്ന അസിഡിറ്റി അല്ലെങ്കില്‍ ഉപ്പിട്ട ഭക്ഷണങ്ങള്‍ ഫോയിലില്‍ പാചകം ചെയ്യുന്നതോ സൂക്ഷിക്കുന്നതോ ലോഹ കണികകള്‍ ഭക്ഷണത്തിലേക്ക് ചേരാന്‍ കാരണമാകും. ഇത് ആരോഗ്യത്തിന് അപകടകരമാകാം.

നോൻസ്റ്റിക് പാത്രങ്ങൾ

നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. പക്ഷേ അവ ദോഷകരവുമാണ്. അമിതമായി ചൂടാകുമ്പോള്‍ ഈ പാത്രങ്ങളിലെ ആവരണം വിഷാംശമുള്ള രാസവസ്തുക്കള്‍ പുറത്തുവിടാന്‍ സാധ്യതയുണ്ട്. ഇത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു.

പോറലുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കരുത്. കേടായാല്‍ അപ്പോള്‍ തന്നെ മാറ്റുക. പഴകിയ കോട്ടിംഗുകള്‍ ഭക്ഷണവുമായി കലരുകയും കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

102 വെട്ടിൽ വി.ഡി.എസ് ടീം നിലത്തിരുത്തിയത് കുതന്ത്രങ്ങളുടെ രാജകുമാരനെ



മൂന്നാമതും തുടരാൻ കച്ചകെട്ടിയിറങ്ങിയ ഇടതുപക്ഷത്തെ 102 വെട്ടിന് വി.ഡി.എസ് ടീം  നിലത്തിരുത്തിയതോടെ രാഷ്ട്രീയ കേരളത്തിൽ നിന്നു അപ്രത്യക്ഷമാകുന്നത് പിണറായി വിജയൻ എന്ന തന്ത്രശാലികൂടിയാണ്. അടുത്ത നിയമസഭയിൽ എംഎൽഎയായി പിണറായി വിജയൻ ഉണ്ടെങ്കിലും പ്രതിപക്ഷ നേതൃത്വം അടക്കമുള്ള സ്ഥാനമാനങ്ങൾ സ്വീകരിക്കാൻ സാധ്യത കുറവാണ്. 

പരാജയത്തിനു പിന്നാലെ പിണറായി വിജയനെതിരെ ഒളിയമ്പുകൾ എയ്തുകൊണ്ട് പാർട്ടിക്കുള്ളിൽ ഉൾപ്പോരും ശക്തമായിട്ടുണ്ട്. 81 കാരനായ പിണറായി വിജയൻ ഇതിനാൽ തന്നെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാനുള്ള സാധ്യതയാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിക്കാതെ മാറി നിന്നതും ഇതിനുള്ള സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പുതിയ തലമുറയ്ക്ക് ബാറ്റൺ കൈമാറുമ്പോൾ പിണറായി വിജയൻ അറിയപ്പെടുന്നത് കുതന്ത്രങ്ങളുടെ ക്യാപ്റ്റൻ എന്നു തന്നെയായിരിക്കും. 

വി.എസ്. അച്ചുതാനന്ദന്‍റെ വ്യക്തി പ്രഭാവം കേരളത്തിൽ അലയടിക്കുമ്പോഴാണ് പിണറായി വിജയൻ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടു തുടങ്ങുന്നത്. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും ഒപ്പം ചേർന്നതോടെ പാർട്ടിയിൽ രണ്ട് വിഭാഗം ഉടലെടുത്തു. ഔദ്യോഗിക പക്ഷവും വി.എസ് പക്ഷവും. നേരും നെറിയും പിന്തുടർന്ന വി.എസ് പക്ഷത്തിന് പാർട്ടിക്ക് പുറമേ പൊതു ജനങ്ങളുടെ സപ്പോർട്ടും ലഭ്യമായിരുന്നു. എന്നാൽ കാലക്രമത്തിൽ പ്രായാധിക്യം വിഎസിനെ തളർത്തി തുടങ്ങിയപ്പോൾ ഔദ്യോഗിക പക്ഷം ശക്തിപ്പെട്ടു.

വി.എസ് പക്ഷത്തു നിന്ന ജില്ലാ കമ്മിറ്റികൾ ഓരോന്നായി പിണറായി പക്ഷത്തേക്ക് ചേക്കേറി. എതിർത്തവരെ അടിച്ചമർത്തിയും വിലക്കെടുത്തും ഔദ്യോഗിക പക്ഷം കരുത്തരായി. അണികൾ ചോർന്നതോടെ വിഎസും പിന്നണിയിലേക്ക് മാറി. 

പാർട്ടിയുടെ അമരക്കാരനായ കോടിയേരിയും കട്ടക്ക് കൂടെ നിന്നതോടെ പിണറായി പക്ഷം കരുത്താർജിച്ചു. എന്നാൽ ആ സമയത്താണ് പുതുപ്പള്ളിയിൽ നിന്നുള്ള ഉമ്മൻചാണ്ടി കേരളക്കരയിൽ തരംഗമായി മാറിയത്. ഉമ്മൻചാണ്ടി- കെ.എം. മാണി- കുഞ്ഞാലിക്കുട്ടി ടീം കേരളത്തിൽ മറ്റൊരു സമവാക്യം രചിച്ചതോടെ മുഖ്യമന്ത്രി കസേരയിലെത്താൻ കളികൾ ഒട്ടേറെ വേണ്ടിവന്നു പിണറായി വിജയന്. 

സമര മുഖങ്ങൾ തന്നെയായിരുന്നു ഇതിനു പോം വഴി. കേരളം കണ്ട വലിയ പ്രതിഷേധ കടലുകൾ അക്കാലത്ത് നടന്നു. പ്രതിപക്ഷ നേതാവെന്ന ലേബലിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽക്കൊണ്ട് പിണറായി വിജയൻ നായകനായി ഉയർന്നു. പിണറായിയെ മുഖ്യമന്ത്രി കസേരയിലെത്തിക്കാൻ വൻ സംഘങ്ങൾ തന്നെ അണിയറയിൽ പ്രവർത്തിച്ചുവെന്നതാണ് രഹസ്യ സംസാരം. 

എന്തായാലും ഒടുക്കം പിണറായി മുഖ്യമന്ത്രി കസേരയിലെത്തി. തുടർ ഭരണമെന്ന നേട്ടം കൊയ്തതോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ പിണറായി അജയനായി. എന്നാൽ തുടർ ഭരണത്തിലെ നിലപാടുകൾ പാർട്ടിക്കുള്ളിൽ തന്നെ പിണറായിക്ക് തിരിച്ചടിയായി. ആദ്യ മന്ത്രിസഭയിലെ പ്രമുഖരെ പലരെയും ഏകപക്ഷീയമായി വെട്ടിനിരത്തിയതോടെ അണികൾക്കിടയിൽ തന്നെ അവമതിപ്പ് തുടങ്ങി. 

ധാർഷ്ട്യവും ധിക്കാരവും വാക്കുകളിൽ നിറഞ്ഞത് പൊതു സമൂഹത്തിനും വിരക്തിയായി. വിഡിഎസ് എന്ന വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയതോടെ പിണറായി വിരുദ്ധർ ശക്തരായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു തുടങ്ങി പിണറായി വിരുദ്ധത കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. 

എന്നാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ അന്ന് ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ജനങ്ങൾ, പാർട്ടിക്കാർ വിളിച്ചു പറഞ്ഞു... രാജാവ് നഗ്നനാണ്... 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വിജയ് രാജിവയ്ക്കുന്ന മണ്ഡലത്തിൽ മത്സരിക്കാൻ തൃഷ; അഭ്യൂഹങ്ങൾ ശക്തം



ചെന്നൈ: മത്സരിച്ച രണ്ട് മണ്ഡലത്തിലും ടിവികെ നായകൻ വിജയ് വിജയിച്ചതോടെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കി തമിഴകം. പെരമ്പൂരിലും ട്രിച്ചിയിലുമാണ് വിജയ് ജനവിധി തേടിയത്. രണ്ടിടത്തും വിജയിച്ചതോടെ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. 

ഇതോടെ വിജയുടെ പകരക്കാനായി ആര് വരുമെന്ന ചർച്ചകളും തമിഴകത്ത് സജീവമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷം വിജയുടെ പാർട്ടിക്കില്ല. ഇതിനായുള്ള ചർച്ചകൾ സജവമായി തുടരുകയാണ്. 

ഇതിനിടെ വിജയ് പെരമ്പൂര്‍ നിലനിര്‍ത്തി ട്രിച്ചിയില്‍ രാജിസമര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ട്രിച്ചി ഈസ്റ്റില്‍ നടി തൃഷ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. ടിവികെ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റില്‍ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്നാണ് കണക്കുകൂട്ടല്‍.

ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ചായിരുന്നു ക്ഷേത്രദര്‍ശനം. തുടര്‍ന്ന് ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്യുടെ വസതിയിലേക്ക് പോയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

തമിഴ്നാട് തെരഞ്ഞെടുപ്പില്‍ തൃഷ- വിജയ് ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. വിജയുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധം എന്ന ആരോപണമുണ്ടായിരുന്നു. അതില്‍ പരാമര്‍ശിച്ച നടി തൃഷയാണ് എന്ന തരത്തിലും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. 

ഇതോടെ നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും എതിര്‍കക്ഷികളുള്‍പ്പെടെ അഴിച്ചുവിട്ടിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങിനെത്തിയതും ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ തൃഷ വോട്ട് രേഖപ്പെടുത്തിയ ചിത്രം പങ്കുവെച്ചത് വിജയ് ചിത്രമായ ഗില്ലിയിലെ അര്‍ജുനര്‍ വില്ല് എന്ന ഗാനത്തിനൊപ്പമായിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്

ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത്  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.

വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്. 

തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി. 

ബൈക്കിന് പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ചു കൊന്നു; മരുമകൻ പിടിയിൽ



ഹൈദ്രാബാദ്: ബൈക്കിനു പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ചുകൊന്ന് മരുമകൻ. ഹൈദ്രാബാദിലെ ചെംഗിചെർളയിലാണ് സംഭവം നടന്നത്. 39 കാരിയായ കൊല്ല അരുണയാണ് കൊല്ലപ്പെട്ടത്. 

ബൈക്കിൽ യാത്ര ചെയ്യവെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നാണ് കരുതിയത്. എന്നാൽ സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഏപ്രില്‍ 29നായിരുന്നു സംഭവം. അമ്മായി അമ്മ ബൈക്കില്‍ പോവുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് മരുമകന്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 39 കാരിയെ മരുമകന്‍ ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു.

കൊല്ല അരുണയുടെ മകള്‍ കാവ്യയെ സ്‌നേഹിത് എന്ന യുവാവാണ് ജാതി മാറി വിവാഹം ചെയ്തിരുന്നു.  ഏപ്രില്‍ 28ന് അരുണ മകളെയും മകനേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. സ്‌നേഹിതിനെ ഇത് പ്രകോപിതനാക്കി. ഇയാള്‍ അരുണയെ നിരവധി തവണ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ സ്‌നേഹിത് അരുണയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി. ബൈക്കില്‍ പോവുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. 

ഇതോടെയാണ് യുവാവ് പെട്രോള്‍ ടാങ്കിന് മുകളില്‍ വെച്ചിരുന്ന ഹെല്‍മെറ്റ് എടുത്ത് അമ്മായി അമ്മയെ ബൈക്കിലിരുന്ന് തന്നെ ആക്രമിച്ചത്. അടിയേറ്റ് നിലത്ത് വീണ അരുണയെ അപസ്മാര ബാധിതയായി വീണതെന്ന പേരില്‍ യുവാവ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 39കാരിയുടെ പരിക്കുകളില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്

ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത്  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.

വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്. 

തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി. 

കനത്ത പരാജയത്തിനു പിന്നാലെ മുഖം തരാതെ ക്യാപ്റ്റൻ



തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ഏറ്റുവാങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ പ്രതികരിക്കാൻ കൂട്ടാക്കാതെ ക്യാപ്റ്റൻ. ഇന്നലെ രാവിലെ 11 മണിയോടെ തന്നെ എൽഡിഎഫ് കനത്ത പരാജയത്തിലേക്കെന്ന സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ വോട്ടെടുപ്പ് ദിവസം മാധ്യമങ്ങളുടെ മുന്നിലെത്താതെ ഒഴിഞ്ഞു മാറുകയായിരുന്നു പിണറായി വിജയൻ. 

പരാജയം ഉറപ്പിക്കുമ്പോൾ തെരഞ്ഞെടുപ്പിനെ നയിച്ച ക്യാപ്റ്റൻ മാധ്യമങ്ങൾക്ക് മുമ്പിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്ന് രാവിലെയെങ്കിലും പ്രതികരണവുമായി പിണറായി എത്തുമെന്ന് അണികൾ പ്രതീക്ഷിച്ചെങ്കിലും അവിടെയും ഒഴിഞ്ഞുമാറി. 

നിലവിൽ തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുന്ന പിണറായി ഇവിടെ പ്രതികരണം നടത്തുമെന്നാണ് സൂചനകൾ. എന്നാൽ പരാജയം നേരിട്ട് ഇത്രയും സമയം ക്യാപ്റ്റൻ മാധ്യമങ്ങൾക്ക് മുമ്പിലെത്താതിരുന്നത് അണികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 

കപ്പൽ മുക്കി ക്യാപ്റ്റൻ മുങ്ങിയെന്ന തരത്തിലുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇതിനിടെ പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്

ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത്  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.

വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്. 

തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി. 

Portable Mini Air Cooler Fan with LED Light

Travel