SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

അമിതമായ രാഷ്ട്രീയ സ്നേഹം മലയാളികളെ പിന്നോട്ടിക്കുന്നുന്നോ ?



അഭ്യസ്ഥ വിദ്യരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികൾ ഇന്ന് രാജ്യത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടാവില്ല. വിദ്യാസമ്പന്നരെന്ന മേൽപ്പട്ടം ഉണ്ടെങ്കിലും അമിതമായ രാഷ്ട്രീയ സ്നേഹം പലപ്പോഴും കേരള നാടിനെ പിന്നോട്ടടിക്കുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

തൊഴിലില്ലായ്‌മയും വിലക്കയറ്റവും തുടങ്ങി ജീവിത സാഹചര്യങ്ങളെല്ലാം വെല്ലുവിളിയാകുമ്പോഴും സ്വന്തം പാർട്ടി തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമേ ഉള്ളു മലയാളികൾക്ക്. രാജ്യത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നും വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റ തോത് വളരെ മുന്നിലാണ്. ഇതിനു കാരണം കേരളത്തിൽ ജീവിത സാഹചര്യത്തിനുള്ള കുറവ് തന്നെയാണ്. 

ജീവിത ചിലവും വരുമാനവും തമ്മിൽ തട്ടിക്കിഴിച്ചു നോക്കിയാൽ ജീവിതം മുന്നോട്ട് പോകാത്ത സാഹചര്യം വരുന്നതോടെയാണ് നാടു വിടാൻ പലരും നിർബന്ധിതരാകുന്നത്. നാട്ടിൻപുറങ്ങളിൽ ഒരു സെന്‍റ് സ്ഥലത്തിന് ലക്ഷങ്ങളാണ് വില നൽകേണ്ടത്. പത്ത് സെന്‍റ് സ്ഥലം വാങ്ങി ഒരു വീട് വക്കണമെങ്കിൽ ഒരു ശരാശരി മലയാളിക്ക് ചിലവാകുന്ന തുക വളരെ വലുതാണ്. ഈ തുക കണ്ടെത്താൻ മലയാളി ജോലിക്ക് പോയാൽ കിട്ടുന്നതോ തുച്ഛമായ വരുമാനവും. 

ഇടത്തരക്കാരാണ് ഇത്തരത്തിൽ പ്രതിസന്ധിയിലാകുന്നതിൽ ഏറെയും. സ്വന്തമായി ഒരു ബിസിനസോ മറ്റോ തുടങ്ങിയാൽ ഈ നാട്ടിലെ നിയമക്കുരുക്കുകൾ ഉയർത്തുന്ന വെല്ലുവിളികൾ ഏറെ. ഇടുക്കി ജില്ലയിൽ അര നൂറ്റാണ്ടിലേറെയായി കുടിയേറി താമസിക്കുന്നവർക്ക് പോലും കുടികിടക്കുന്ന സ്ഥലത്ത് അവകാശമില്ലാത്ത വിരോധാഭാസവും ഈ നാട്ടിൽ മാത്രമേ കാണു. 

നാലു റോഡും രണ്ട് പാലവും പണിതാൽ നാട്ടിൽ വികസനമെത്തിയെന്നാണ് അഭ്യസ്ത വിദ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളിയുടെ ചിന്താഗതി. തെരഞ്ഞെടുപ്പ് ചർച്ചകളിൽ പങ്കെടുക്കുന്ന സ്ഥാനാർഥികളും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും വരെ വികസനെത്തെ നോക്കിക്കാണുന്നത് റോഡിന്‍റെയും പാലത്തിന്‍റെയും കണക്കുകൾ വച്ചാണ്. 

എന്നാൽ ശരിക്കും ഒരു നാടിന്‍റെ വികസനം എന്നത് റോഡും പാലവും മാത്രമാണോയെന്നത് ഇനിയും മലയാളികൾ തിരിച്ചറിയേണ്ടതുണ്ട്. സ്വസ്ഥവും സ്വാതന്ത്രവുമായി ജീവിക്കാനുള്ള പൗരൻമാരുടെ സാഹചര്യം മെച്ചപ്പെടുത്തകയെന്നതാണ് വികസനത്തിന്‍റെ അടിസ്ഥാനം. ഇങ്ങനെ നോക്കിയാൽ നാടും വീടും വിടാതെ തന്നെ ഏതൊരു മനുഷ്യനും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.

കുറേ സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുകയല്ല, ജോലി, ജീവിക്കാൻ ഉതകുന്ന തരത്തിലുള്ള വേതനം, സ്വയം തൊഴിലുകൾ... അതിനുള്ള അനുകൂല സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കിയെടുത്താൽ തന്നെ മനുഷ്യന് ജീവിത നിലവാരം മെച്ചപ്പെടും. 

നാട്ടിലെ മനുഷ്യരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താതെ കുറേ റോഡ് തെക്കും വടക്കും പണിതാൽ വികസനം വരില്ലെന്നത് മലയാളികൾ നാളിതുവരെ മനസിലാക്കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ വിസിപ്പിക്കുന്നതിനാണ് നാട്ടിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുള്ളത്. അവിടെയാകട്ടെ, അമിത രാഷ്ട്രീയ പ്രേമവും രാഷ്ട്രീയ പോരും വികസനത്തെ പിന്നോട്ടടിക്കുകയുമാണ്. 

ജീവിക്കാൻ മാർഗം കണ്ടെത്താൻ വിദേശത്തേക്ക് കുടിയേറുന്നവാണ് മലയാളികളിൽ ഏറെയും. സ്വന്തം നാട്ടിലെ പോരായ്മകളാണ് ഇതിനു പിന്നിലെന്നത് ഓരോ മലയാളിക്കും അറിയാം. 

എന്നിട്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ ഈ സാഹചര്യം മാറുന്നതിനല്ല, സ്വന്തം പാർട്ടി വിജയിക്കുന്നതിലാണ് ഓരോ മലയാളിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ചിന്താഗതികൾക്ക് എന്നുമാറ്റം വരുമെന്നതിലാണ് മലയാള നാടിന്‍റെ യഥാർഥ വികസനം ഇരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു



കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂർ- മധുക്കര ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കാറുകൾ കൂട്ടിയിടിച്ചാണ് അപകമുണ്ടായത്. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

ചിറ്റൂര്‍ സ്വദേശി അഭിലാഷ് (20), കാടാങ്കോട് സ്വദേശി സുനില്‍ (40) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്‍റെ പരുക്ക് ഗുരുതരമായതിനാല്‍ രാത്രിയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂരില്‍ വിവാഹച്ചടങ്ങിന്‍റെ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സര്‍വീസ് റോഡിലൂടെ ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ ഡിവൈഡര്‍ തകര്‍ത്തുവന്ന് ഇടിച്ചുകയറുകയായിരുന്നു.

പരുക്കേറ്റ അജിത്തിനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിനീഷിനെ വാളയാര്‍ പിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. തുടര്‍ന്ന് വിനീഷിന്‍റെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

ഇന്നോവ കാറില്‍ സഞ്ചരിച്ച തമിഴ്നാട് സ്വദേശിയായ അദിത്ത് (29) എന്നയാളും അപകടത്തില്‍ മരിച്ചിട്ടുണ്ട്. സംഭവത്തില്‍ കെജി ചാവടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രനാണ് അജിത്തിന്‍റെ അച്ഛന്‍. അമ്മ: കല്യാണി. സഹോദരങ്ങള്‍: അരുണ്‍, അഭിലാഷ്. പ്രീതിയാണ് വിനീഷിന്‍റെ ഭാര്യ. ഏക മകള്‍ ആദ്യ

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇടുക്കിയിൽ കളം നിറഞ്ഞ് മുന്നണികൾ; അവസാന ലാപ്പ് കളറാക്കാൻ തിരക്കിട്ട നീക്കം



ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടുക്കിയിൽ കളം നിറഞ്ഞ് മുന്നണികൾ. ദേശീയ- സംസ്ഥാന നേതാക്കളെ ജില്ലയിലെത്തിച്ച് അവസാന റൗണ്ട് കളറാക്കാനുള്ള ശ്രമത്തിലാണ് ഇടത്- വലത്- എൻഡിഎ മുന്നണികൾ. 

 കഴിഞ്ഞ തവണ ജില്ലയിൽ നേടിയ മേൽക്കൈ തുടരാനാകുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുമ്പോൾ അട്ടിമറികൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് വലതുപക്ഷം. 

നില മെച്ചപ്പെടുത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. അതേസമയം എസ്ഐആറിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമാകുമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കിടയിലുണ്ട്. 

ആത്മവിശ്വാസത്തിന് തെല്ലും കുറവില്ലെങ്കിലും ജനമനസ് എന്താകുമെന്ന ആശങ്ക സ്ഥാനാർഥികൾക്കും മുന്നണികൾക്കുമുണ്ട്. പ്രചരണത്തിന് സമയം കുറവായതിനാൽ തന്നെ മണ്ഡലത്തിൽ ഓടിയെത്താനുള്ള ശ്രമത്തിലാണ് ഓരോ മുന്നണികളിലെയും സ്ഥാനാർഥികൾ. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ലോക് ‌ഡൗൺ പ്രചരണം; അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം



ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുന്നെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. അവശ്യ വസ്തുക്കളുടെ ലഭ്യത കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളിൽ ജനം വിശ്വസിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ധന വിലക്കയറ്റം തടയാന്‍ പെട്രോളിന്‍റെ അധിക തീരുവ പത്ത് രൂപ വെട്ടിക്കുറച്ചു, ഡീസലിന്‍റെ അധിക തീരുവ എടുത്തുകളഞ്ഞു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. 

രാജ്യത്ത് ഉടന്‍ ഊര്‍ജ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചനപോലും ഇപ്പോള്‍ ഇല്ല, ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകരുത്. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്പുരി പറഞ്ഞു.

സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ മറ്റ് കമ്പനികളും വില കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇത് തടയാനാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും അധിക എക്‌സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചത്. എന്നാല്‍ ഇതുവഴി രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയില്ല. ലഭ്യത ഉറപ്പാക്കാന്‍ ഡീസലിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും കയറ്റുമതി തീരുവ കൂട്ടിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

മേരികുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം



ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളം ടൗണിൽ മോഷണ പരമ്പര. കഴിഞ്ഞ ദിവസം രാത്രിയിലാണ് അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. മുമ്പും ടൗണിൽ സമാനമായി മോഷണം നടന്നിട്ടുണ്ട്. 

തിങ്കൾ രാത്രിയിൽ നടന്ന മോഷണത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും പണവും സാധനങ്ങളും അപഹരിക്കപ്പെട്ടിട്ടുണ്ട്. സിസി ടിവി ഇല്ലാത്ത സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. പ്രദേശത്തെ അറിയാവുന്ന ആളാണ് പിന്നിലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. 

ദീപ്തി സ്റ്റോഴ്‌സ്, ഓലിക്കല്‍ വെജിറ്റബിള്‍സ്, ദേവ ഫിഷറീസ്, ജെ.ഇ സ്‌പൈസസ്, പൊന്നുമ്മല്‍ സ്റ്റോഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഓലിക്കല്‍ സ്റ്റോഴ്‌സില്‍ നിന്നും 3500 രൂപ നഷ്ടമായിട്ടുണ്ട്. ഒപ്പം വിവിധ സ്ഥാപനങ്ങളിൽ നിന്നും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. 

മലഞ്ചരക്ക് കടയില്‍ നിന്നും അരചാക്ക് കാപ്പിക്കുരു നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെ വ്യാപാരികള്‍ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ആരംഭിച്ചതായും മോഷ്ടാവിനെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വൈറലായി സന അൽത്താഫിന്‍റെ ഡാൻസ്

sana-althaf


കൊച്ചി: നടി സന അൽത്താഫിന്‍റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൂൺ വാക്ക് എന്ന ചിത്രത്തിലെ മക്കറിന എന്ന ഗാനത്തിലെ പ്രഭുദേവയുടെ സ്റ്റെപ്പുകളാണ് സന അനുകരിക്കുന്നത്. 

സ്വിമ്മിങ് പൂളിന്‍റെ പശ്ചാത്തലത്തിൽ മനോഹരമായിട്ടാണ് സനയുടെ ഡാൻസ്. സനയുടെ മെയ് വഴക്കവും ഗ്ലാമർ പ്രകടനവും അതിവേഗം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേർ വീഡിയോയ്ക്ക് കമന്‍റ് നൽകിയിട്ടുണ്ട്. 

സനയുടെ വീഡിയോകൾ ഇതിനു മുമ്പും ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സനയുടെ ഡാൻസ് റീലുകൾക്ക് വലിയ ആരാധകരുണ്ട്. വിക്രമാദിത്യൻ എന്ന സിനിമയിൽ ദുർഖറിന്‍റെ സഹോദരിയുടെ വേഷത്തിലൂടെയാണ് സന അഭിയനയ രംഗത്തെത്തുന്നത്. 

പിന്നീട് മറിയംമുക്കിൽ ഫഹദിന്‍റെ നായികയായെത്തി. റാണി പദ്മിനി, ബഷീറിന്‍റെ പ്രേമലേഖനം, ഒടിയൻ, ചെന്നൈ 28, ആർകെ നഗർ തുടങ്ങിയ ചിത്രങ്ങളിലും സന വേഷമിട്ടിട്ടുണ്ട്.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

മയക്കുമരുന്നുമായി ഏലപ്പാറ സ്വദേശിനിയും സുഹൃത്തും പിടിയിൽ

ഇടുക്കി: കോതമംഗലം പൊലീസ് മയക്കു മരുന്നുമായി അറസ്റ്റ് ചെയ്‌ത ഏലപ്പാറ സ്വദേശിനിക്കും ആൺ സുഹൃത്തിനും മയക്കുമരുന്നു ശൃംഘലയുമായി ബന്ധമെന്ന് വിവരം. വിദ്യാർഥികൾക്കിടയിൽ നിരോധിത മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം. 

കോളെജ് വിദ്യാർഥിനിയായ ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ (18), ആൺ സുഹൃത്ത് കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎയാണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഇവരുടെ ഇടപാടുകാരായി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

Travel