SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1500) National (1256) Entertainment (856) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (142) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (36) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ബസിനുള്ളിൽ നഗ്നതാ പ്രദർശനം; യുവാവിനെ കൈകാര്യം ചെയ്‌ത് യുവതി



ഭോപ്പാല്‍: ഓടുന്ന ബസിൽ സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് കണക്കിനു കൊടുത്ത് യുവതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്. യുവാവിന്‍റെ പ്രവൃത്തിയും യുവതിയുടെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 

ബസ് ദിയോരി സ്റ്റാന്‍റില്‍ എത്തിയപ്പോഴാണ് നിതീഷ് ഗോണ്ഡ് എന്നയാള്‍ ബസില്‍ അതിക്രമം കാണിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബസിനുള്ളില്‍ പിറകില്‍നിന്ന് നടന്നുവന്ന ഇയാള്‍ രണ്ട് പെണ്‍കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് സമീപം നില്‍ക്കുകയും പാന്‍റ്സിന്‍റെ സിബ്ബ് തുറന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. 

പെണ്‍കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കാനും ശ്രമമുണ്ടായി. യുവാവ് തൊട്ടടുത്ത് വന്നയുടന്‍ പെണ്‍കുട്ടി ഇത് ശ്രദ്ധിച്ചിരുന്നു. ഇയാളുടെ പ്രവൃത്തി കണ്ടതോടെ പെണ്‍കുട്ടി സീറ്റില്‍നിന്ന് രോഷത്തോടെ ചാടിയെഴുന്നേല്‍ക്കുകയും യുവാവിന്‍റെ മുഖത്തടിക്കുകയും ചെയ്തു. 

യുവാവ് ഇറങ്ങിയോടിയെങ്കിലും പെണ്‍കുട്ടിയും പിറകെ ഓടി. അതേസമയം, പ്രതി ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പിന്നീട് വൈറലായതോടെയാണ് പൊലീസ് പ്രതിയായ നിതീഷ് ഗോണ്ഡിനെ കസ്റ്റഡിയിലെടുത്തു.

 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

എഐ ഫീച്ചർ... മികച്ച ക്യാമറ; ഒപ്പോയുടെ ഫൈൻഡ് എക്‌സ് 9എസ് പുറത്തിറങ്ങി

oppo-find-x9s


മുംബൈ: സൂപ്പർ ക്യാമറാ സവിശേഷതയുമായി ഒപ്പോയുടെ ഫൈൻഡ് എക്‌സ് 9 എസ് വിപണിയിൽ. മികച്ച ബാറ്ററി പാക്കപ്പോടെ എത്തിയ ഫോണിന് വലിയ സ്വീകാര്യത ലഭിക്കുന്നതായിട്ടാണ് വിവരം. 79,999 രൂപയാണ് പ്രാരംഭ വില.

8എംഎം ആണ് ഫോണിന്‍റെ തിക്ക്നെസ്. IP66, IP68, IP69 സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള ഫോണ്‍ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും. FHD+ റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഗൊറില്ല ഗ്ലാസ് 7i ആണ് ഫോണിലുള്ളത്.

12GB LPDDR5X റാമും 256GB UFS 4.1 സ്റ്റോറേജുമായി ജോഡിയാക്കിയ മീഡിയടെക് ഡൈമെന്‍സിറ്റി 9500s പ്രോസസറാണ് Oppo Find X9sന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16ല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നു.

മികച്ച ക്യാമറയാണ് ഫോണിന്‍റെ ആകര്‍ഷണം. OIS സഹിതമുള്ള 50MP പ്രൈമറി ക്യാമറ, 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 50MP അള്‍ട്രാ-വൈഡ് സെന്‍സര്‍, 3എക്സ് ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ എന്നിവയുമായാണ്. മുന്‍വശത്ത്, 32എംപി സെല്‍ഫി ക്യാമറയാണുള്ളത്.

എഐ ഫീച്ചറാണ് ഫോണിന്‍റെ മറ്റൊരു പ്രത്യേകത. എഐ ഇറേസറിന് ഫോട്ടോകളില്‍ നിന്ന് അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ കഴിയും, അതേസമയം എഐ പെര്‍ഫെക്റ്റ് ഷോട്ട് ഇമേജ് ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. എഐ മൈന്‍ഡ് ബട്ടണും ഈ സവിശേഷതകള്‍ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുന്നു. പ്രത്യേകിച്ച് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് ഈ എഐ ഡിവൈസുകള്‍ ഉപയോഗപ്രദമാകും.

Oppo Find X9s ന് 7,025 mAh ബാറ്ററിയിലാണ് വരുന്നത്, ഒറ്റ ചാര്‍ജില്‍ ഒരു ദിവസം മുഴുവന്‍ ഫോണില്‍ ബാറ്ററി ചാര്‍ജ് നില്‍ക്കും. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന ഈ ഫോണ്‍ 20% മുതല്‍ 100% വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 55 മിനിറ്റ് എടുക്കും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

23 കാരിയായ കാമിക്കൊപ്പം ഹോട്ടൽ റൂമിൽ; 19 കാരൻ രാവിലെ മരിച്ച നിലയിൽ



റായ്‌പൂർ: 23 കാരിയായ കാമുകിയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 19 കാരൻ മരിച്ച നിലയിൽ. രാത്രിയിൽ യുവാവിന്‍റെ ബോധം പോയെന്നാണ് യുവതിയുടെ മൊഴി. അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവാവിന്‍റെ ബന്ധുക്കൾ രംഗത്തെത്തി. 

ഛത്തീസ്ഗഢിലെ ഭിലായിലാണ് സംഭവം. കലാകാരനും ഡ്രമ്മറുമായ യുവാവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ കാമുകിയ്‌ക്കൊപ്പം യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടിലില്‍വെച്ച് ഇരുവരും മദ്യപിച്ചതായി കാമുകിയും മൊഴി നല്‍കിയിട്ടുണ്ട്. 

ഇതിനിടെ യുവാവിന് വന്ന ഒരു ഫോണ്‍കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. കലഹത്തിനിടെ യുവതി ബ്ലേഡ് കൊണ്ട് കൈയില്‍ സ്വയം മുറിവേല്‍പ്പിച്ചു. പിന്നാലെ മദ്യലഹരിയിലായിരുന്ന തനിക്ക് ബോധം നഷ്ടമായെന്നും ബുധനാഴ്ച രാവിലെ ബോധം വീണ്ടെടുത്തപ്പോഴാണ് ഫാനില്‍ തൂങ്ങിയനിലയില്‍ യുവാവിനെ കണ്ടതെന്നുമാണ് യുവതിയുടെ മൊഴി.

ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവാവിനെ യുവതി തന്നെ കെട്ടഴിച്ച് താഴെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ വിവരമറിയിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.

അതേസമയം, സംഭവം കൊലപാതകമാണെന്നാണ് യുവാവിന്‍റെ ബന്ധുക്കളുടെ ആരോപണം. ആറുമാസം മുന്‍പാണ് യുവാവും യുവതിയും അടുപ്പത്തിലായത്. പലതവണ ഇവര്‍ ഒരുമിച്ച് ഹോട്ടലുകളില്‍ താമസിച്ചിട്ടുണ്ട്. യുവതി നേരത്തേ യുവാവിനെ മര്‍ദിച്ച സംഭവവുമുണ്ടായി. യുവാവിന്‍റെ മൃതദേഹത്തില്‍ പലയിടത്തായി പരുക്കേറ്റ പാടുകളുണ്ടെന്നും യുവാവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. 

യുവാവ് തൂങ്ങിമരിച്ചതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത ലഭിക്കും. ഫൊറന്‍സിക് തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ക്ക് തെളിവ് ലഭിച്ചാല്‍ നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കാലിൽ കയറി; തൊഴിലാളി മരിച്ചു



ഇടുക്കി: മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കൊണ്ട് കാൽ മുറിഞ്ഞ് ചോര വാർന്ന് തൊഴിലാളി മരിച്ചു. ഏലപ്പാറ കൊച്ചുകരിന്തരുവിയിലുണ്ടായ അപകടത്തിൽ പശുപ്പാറ മലയ്പുതുവല്‍ സ്വദേശി മണ്ണുപുരയിടത്തില്‍ ജോസഫ് മാത്യു (സണ്ണി- 46) ആണ് മരിച്ചത്. 

കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടയില്‍ യന്ത്രവാള്‍ ജോസഫിന്‍റെ കാലില്‍ കുടുങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേല്‍ക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. 

ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട് മലയ പുതുവല്‍ ഫിലദല്‍ഫിയ സെമിത്തേരിയില്‍ നടത്തും. ഭാര്യ: സോഫിയ. മകള്‍: സോന.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഏലത്തോട്ടത്തിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു



ഇടുക്കി: പെരുമഴയത്ത് ജോലി ചെയ്യുന്നതിനിടെ ഏലത്തോട്ടത്തിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. ബുധൻ രാവിലെ ഇടുക്കി ചക്കുപള്ളം മാങ്കവലയിലാണ് ഏലത്തോട്ടത്തിലെ ജോലിക്കിടെ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനിയായ പെരുമായി (61) മരിച്ചത്.

പെരുമായി ഉൾപ്പെടെ നിരവധി പേർ ജോലി ചെയ്‌തുകൊണ്ടിരിക്കെ മരശിഖിരം ഒടിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികൾ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് തോട്ടം ഉടമ എത്താതിരുന്നതും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. 

ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഏലത്തോട്ടങ്ങളിൽ സമാനമായ അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് സംഭവമാണ്. മുമ്പും ഏലത്തോട്ടത്തിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പെരുമായിയുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഗൂഡല്ലൂരിൽ. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കട്ടപ്പനയിൽ യുവതി കിണറ്റിൽ വീണ് മരിച്ചു



ഇടുക്കി: കാൽവഴുതി കിണറ്റിൽ വീണ യുവതി മരിച്ചു. കട്ടപ്പന വെള്ളയാംകുടി എകെജി പടിയിൽ ചൊവ്വ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. കമ്പംമെട്ട് സ്വദേശിനിയായ  കിഴക്കേആലുങ്കല്‍ രാധു (34)വാണ് മരിച്ചത്.

ഒരാഴ്ച്ച മാത്രം മുമ്പാണ് ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. സമീപവാസികളാണ് വിവരം ഫയർ ഫോഴ്‌സിൽ അറിയിച്ചത്. ഇവർ സ്ഥലത്തെത്തി യുവതിയെ പുറത്തെത്തിച്ച് ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കട്ടപ്പന പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel