SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2035) Idukki (1948) Mostreaded (1617) Crime (1511) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (102) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

വീഡിയോ വൈറൽ; 22 കാരിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി



അഹമ്മദാബാദ്: ആൺ സുഹൃത്തുമൊത്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർഖേജ് സ്വദേശിയായ സോഫിയ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് ഫാറൂഖ് നവാബ്ഖാന്‍ (56), സഹോദരന്‍ ഹാബില്‍ ഫാറൂഖ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുഹാപുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സോഫിയ. 

മൂന്ന് മാസം മുമ്പ് ഒരു ആണ്‍സുഹൃത്തിനൊപ്പമുള്ള സോഫിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെത്തുടര്‍ന്ന് അച്ഛനും സഹോദരനും പെണ്‍കുട്ടിയെ നിരന്തരം വഴക്കുപറയുകയും മറ്റുള്ളവരുമായി സംസാരിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്‍റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന വൈരാഗ്യത്തിലാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

ഓഗസ്റ്റ് 12 ന് രാത്രിയില്‍, സഹോദരനായ ഹാബില്‍ തന്‍റെ ബൈക്കിന്‍റെ പിന്നില്‍ സോഫിയയെ ഇരുത്തി സർഖേജിനടുത്തുള്ള ഘെല്‍ജിപ്പുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കയ്യില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് ഹാബില്‍ സോഫിയയുടെ തലയ്ക്ക് മൂന്ന് തവണ ശക്തമായി അടിക്കുകയായിരുന്നു. 

ഈ സമയം പിതാവ് മുഹമ്മദ് ഫാറൂഖ് സഹായത്തിനായി കൂടെയുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പൊതുറോഡിലേക്ക് മാറ്റിയിട്ട പ്രതികള്‍, വാഹനാപകടത്തില്‍ പരുക്കേറ്റതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അജ്ഞാത വാഹനം ബൈക്കിലിടിച്ച് ഓടിച്ചിട്ടു പോയതാണെന്ന് കാണിച്ച് ഇരുവരും പൊലീസില്‍ വ്യാജ പരാതി നല്‍കുകയും ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സോഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 13-ന് മരണത്തിന് കീഴടങ്ങി. തങ്ങള്‍ മെനഞ്ഞ വാഹനാപകട കഥയില്‍ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും സംഭവസ്ഥലങ്ങളിലെ റൂട്ട് മാപ്പും സാഹചര്യങ്ങളും പരിശോധിക്കുകയും ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ട്രെന്‍റ് സൂപ്പറാ.... പക്ഷേ പണികിട്ടാതെ സൂക്ഷിക്കണം



ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെയും. ലോകത്ത് എവിടെയോ തുടങ്ങിയ റെട്രോ ട്രെന്‍റ് ഇങ്ങ് കേരളത്തിലും വ്യാപകമായിരിക്കുകയാണ്. ബോളിവുഡ് സ്റ്റൈൽ മുതൽ ഗ്യാങ്സ്റ്റർ സ്റ്റൈൽ വരെ പരീക്ഷിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ തിടുക്കം കൂട്ടുകയാണ് ഏവരും. 

ഗ്യാങ്സ്റ്റര്‍ ഫോട്ടോകളും കപ്പിള്‍ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വര്‍ഷം സഞ്ചരിച്ച് പുറകോട്ടു പോയി. ചാറ്റ്ജിപിടിയില്‍ ആദ്യ തവണ പ്രോംപ്റ്റ് കൊടുത്തു നോക്കി ശരിയാത്തവര്‍ പല തവണ ഫോട്ടോകളും സ്‌റ്റൈലുകളും മാറ്റിക്കൊടുത്തു കൊണ്ടിരിക്കുകയാണ്. 

എന്നാൽ ട്രെന്‍റിനൊപ്പമുള്ള ഈ ഒഴുക്ക് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പും വിദഗ്ദർ നൽകുന്നുണ്ട്. വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയ്ക്കും ദുരുപയോഗത്തിനും വരെ ഇവ ഉപയോഗിക്കപ്പെട്ടേക്കാമെന്നതാണ് ഭീഷണി. ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന മുഖത്തിന്‍റെ ചിത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കൃത്യമായ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ വിവരങ്ങള്‍ ഭാവിയില്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാം. 

നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ വഴി നിര്‍മിച്ചെടുക്കുന്ന എഐ ചിത്രങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനും ഡീപ്ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ വരെ ഉപയോഗിക്കാം. 

വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് ഇന്നും വ്യക്തതയില്ല.

നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്‌സ് കമ്പനികള്‍ക്കോ പരസ്യ ഏജന്‍സികള്‍ക്കോ വരെ നമ്മുടെ വിവരങ്ങള്‍ വില്‍ക്കപ്പെട്ടേക്കാമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മുഖത്ത് മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ സ്വകാര്യത എന്നും ഓര്‍ക്കണം. അപ്ലോഡ് ചെയ്യുന്ന ഒരു ഫോട്ടോയില്‍ നമ്മുടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് കാണാമെങ്കില്‍ പോലും അപകടം തിരിച്ചറിയണം. 

വ്യക്തിഗതമായി നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുന്ന എല്ലാ വിവരവും സ്വകാര്യതയിലേക്ക് നമ്മളുടെ ആക്‌സസ് കൊടുക്കുന്നതിന് തുല്യമാണെന്ന് ഓര്‍ക്കുക. ചിത്രങ്ങളില്‍ മെറ്റാഡാറ്റ ഉള്‍പ്പെടെ ഓഫ് ചെയ്ത ശേഷമേ അപ്ലോഡ് ചെയ്യാന്‍ പാടുള്ളൂ. ഇതെല്ലാം മാറ്റി നിര്‍ത്തിയാലും പ്രശ്‌നങ്ങള്‍ തീരുന്നില്ല. എഐ എപ്പോഴും നിര്‍മിക്കുക സോ കോള്‍ഡ് പെര്‍ഫക്ട് ചിത്രങ്ങളായിരിക്കും.

പ്രോംപ്റ്റ് കൊടുത്ത് പുറത്തു വരുന്ന ചിത്രങ്ങള്‍ ഉപയോക്താക്കളില്‍ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങള്‍ വളര്‍ത്താനുള്ള സാധ്യതയുമുണ്ട്. റിയല്‍ ലൈഫിലെ സ്വന്തം ചിത്രവുമായി എഐ രൂപത്തെ താരതമ്യം ചെയ്യുന്നത് ആളുകളില്‍ ആത്മവിശ്വാസക്കുറവുണ്ടാക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കുമളിയിൽ 16 കാരിയുടെ മരണം; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ



ഇടുക്കി: പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇടുക്കി കുമളിയിലാണ് 16കാരി ജീവനൊടുക്കിയത്. സംഭവത്തിൽ കൊല്ലം പട്ടട സ്വദേശി ഗോഡ്‌സണെയാണ് കുമളി പൊലീസ് കൊച്ചിയിൽ നിന്നും പിടികൂടിയത്. 

ഓഗസ്റ്റ് ഒന്‍പതിനാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ആണ്‍സുഹൃത്ത് അഭിരാജനെ അറസ്റ്റു ചെയ്യുകും ചെയ്തിരുന്നു.

ഇതിനിടെ അമ്മയുടെ സുഹൃത്തായ ഗോഡ്‌സണ്‍ തന്നോട് മോശമായി പെരുമാറിയതായി പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞത് പുറത്തു വന്നു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. പൊലീസ് കേസെടുത്തതോടെ ഗോഡ്‌സണ്‍ ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്തായ ഗോഡ്‌സണൊപ്പമായിരുന്നു താമസിച്ചിരുന്നത്.

വീട്ടില്‍ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്‌സന്‍റെ മോശം പെരുമാറ്റവും പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായാണ് പൊലീസിന്‍റെ നിഗമനം. 

ഒരു മാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്‌സണ്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് കുമളി എസ്.ഐ എം.ജി അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് പിടികൂടുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്‌സനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

അട്ടപ്പാടി ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ



പാലക്കാട്: അട്ടപ്പാടിയിൽ ചാക്കിൽകെട്ടിയ നിലയിൽ യുവതിയുടെയും കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പശ്ചിമബംഗാളിൽ നിന്നും പിടിയിൽ. പ്രോവത് ദാസ് എന്നയാളെയാണ് പൊലീസ് കുടുക്കിയത്. കൊല്ലപ്പെട്ടവർ തന്‍റെ ഭാര്യയും കുഞ്ഞും അല്ലെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. 

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ 30 വയസ് പ്രായമുള്ള യുവതിയുടെയും നാല് വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങള്‍ മറ്റ് രണ്ട് ചാക്കുകളിലുമായായിരുന്നു പുഴയില്‍ എറിഞ്ഞത്. 

ഒരു മാസം മുമ്പ് തോട്ടം തൊഴിലിനായി അട്ടപ്പാടിയിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി തന്‍റെ ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നുവെന്നും കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് കോയമ്പത്തൂരില്‍ നിന്ന് വിമാന മാര്‍ഗം ബംഗാളിലെത്തി. 

അഗളി എസ്‌ഐ എച്ച് ഹര്‍ഷദിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘമാണ് പ്രതിയെ ബംഗാളില്‍ നിന്ന് പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതി പ്രോവിത് ദാസ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. 

കൊന്നത് തന്‍റെ ഭാര്യയെയോ കുഞ്ഞിനെയോ അല്ലെന്ന് പ്രതി പറഞ്ഞു. രണ്ട് മാസം മാത്രം പരിചയമുള്ള യുവതിയെയും കുഞ്ഞിനെയുമാണ് കൊന്നുകളഞ്ഞത്. കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ വിശദ അന്വേഷണം തുടരും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വ്യാഴാഴ്ച്ച മുതൽ മഴ ശക്തമാകും



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വ്യാഴാഴ്ച്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. 

വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാല്‍ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരും. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മൃതദേഹം ചാക്കിൽ; നിർണായക വിവരം പൊലീസിന്



പാലക്കാട്: അട്ടപ്പാടിയിൽ ബിരിയാണി അരിയുടെ ചാക്കുകളിൽ യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു. പുതൂരിലെ ചീരക്കടവിൽ ഭവാനി പുഴയോരത്താണ് മൂന്നു ചാക്കുകളിലായി മൃതദേഹ ഭാഗങ്ങൾ കണ്ടത്. മൃതദേഹങ്ങൾ അഞ്ച് ദിവസത്തോളം വെള്ളത്തിൽ കിടന്നതായിട്ടാണ് സൂചന. 

ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇവരുടെ ഭർത്താവ് നാടു വിട്ടെന്നും സൂചനകളുണ്ട്. ഇയാളാണോ കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. കോട്ടത്തറ ഭാഗത്തെ കടയിൽ നിന്നും ഭർത്താവ് ചാക്ക് വാങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 

മൃതദേഹങ്ങൾ യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലാണ്. ഇടുപ്പിന്‍റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞാണ് ചാക്കിൽ കയറ്റിയത്. 

ഇന്നലെ ഉച്ചയോടെയാണ് ചാക്ക് കെട്ടുകൾ പുഴയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും തലയും രണ്ട് ചാക്കുകളിലായി പെൺകുട്ടിയുടെയും യുവതിയുടെയും ശരീര ഭാഗങ്ങളും ലഭിച്ചത്. യുവതിക്ക് 30 വയസും കുട്ടിക്ക് അഞ്ച് വയസും തോന്നിക്കും. ഇരു മൃതദേഹങ്ങളിലും അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel