SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ഗ്രാമ്പിയിൽ വീടിനു മുകളിൽ പുലി



ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വീടിനു മുകളിൽ പുലിയുടെ കാൽപ്പാടുകൾ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഗ്രാമ്പി പുതുലയം രാജദുരൈയുടെ വീടിനു മുകളിൽ പുലി കയറിയത്. പുലർച്ചെ വീടിന്‍റെ മേൽക്കൂരയിലൂടെ എന്തോ നടന്നു പോകുന്ന ശബ്ദം ഇവർ കേട്ടിരുന്നു. പുലർച്ചെ പരിശോധിച്ചപ്പോഴാണ് വന്യമൃഗമാണെന്ന സംശയം ബലപ്പെട്ടത്.

തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് പ്രദേശത്തിറങ്ങിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. തോട്ടം മേഖലയില്‍ കാടുപിടിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് വന്യമൃഗങ്ങളുടെ പ്രധാന താവളമായി മാറുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. 

ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കാന്‍ തോട്ടമുടമകള്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി ഉടന്‍ തന്നെ കൂട് സ്ഥാപിക്കുന്നതിനുള്ള മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


തള്ളി.... തല കല്ലിൽ ഇടിപ്പിച്ചു; ഗവിയിൽ അംഗൻവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി പ്രതി



സീതത്തോട്: പത്തനംതിട്ട ഗവിയിൽ അംഗൻവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനോദ് കുമാർ കുറ്റം സമ്മതിച്ചു. വാക്ക് തർക്കത്തിനിടെ പിടിച്ചു തള്ളിയെന്നും തല കല്ലിൽ ഇടിപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ യുവതിയെ ബലാത്സംഗം ചെയ്‌തിട്ടില്ലെന്നും ഇയാൾ മൊഴി നൽകി.

എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പത്തനംതിട്ട എസ്പി എത്തി കസ്റ്റഡിയില്‍ വാങ്ങും. അപകടത്തിലാണെന്ന സൂചന യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്ന് വിവരം.

സംസാരിക്കുന്നതിനിടയില്‍ യുവതിയുടെ ഫോണ്‍ പെട്ടെന്ന് കട്ടായതോടെ വന്യജീവി ആക്രമണമാണെന്ന് ബന്ധുക്കള്‍ സംശയിച്ചു. ഇതോടെ അംഗനവാടിയിലേക്കുള്ള മൂന്നു കിലോമീറ്ററോളം ദൂരം ബന്ധുക്കള്‍ യുവതിയെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അംഗനവാടിയ്ക്ക് സമീപം തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മൂഴിയാര്‍ പൊലീസില്‍ വിവരം അറിയിച്ചു.

ഇതിനിടെ നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലം പ്രയോഗിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയതായും പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറി കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായും ദൃക്‌സാക്ഷിയെന്ന് കരുതുന്നയാള്‍ പൊലീസിനെ അറിയിച്ചിരുന്നു. വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും സന്ദേശം കൂടി ലഭിച്ചതോടെ പൊലീസ് പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു; യുവതിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തു



ബെഗുസറായ്: വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെ ബലാത്സംഗം ചെയ്‌തു. ബീഹാറിലെ ബെഗുസറായ് ജില്ലയിലാണ് സംഭവം നടന്നത്. ജൂണ്‍ 11ന് രാത്രി ചകിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. രാത്രി ഏകദേശം 11.30 ഓടെ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയ സമയത്താണ് പ്രതികള്‍ വീട്ടില്‍ കയറിയതെന്ന് അതിജീവിത ആരോപിച്ചു.

ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം, തിരികെ എത്തിയ തന്നെ വായ് മൂടിക്കെട്ടി വീട്ടില്‍ നിന്ന് അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതായും അവര്‍ പറഞ്ഞു. തന്നെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയും സഹായത്തിനായി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തതായി സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമികള്‍ ബ്ലേഡ് ഉപയോഗിച്ച് തന്നെ പരിക്കേൽപിച്ചതായും ഇതുമൂലം നെഞ്ചിലും തുടയിലും പരുക്കേറ്റതായും അവര്‍ ആരോപിച്ചു. യുവതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. വൈദ്യപരിശോധനയില്‍ വെടിയുണ്ടയും കല്ലും മരക്കഷണവും കണ്ടെത്തിയതായി ആരോപണമുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയില്ലാതിരുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി വീണ്ടും ആശുപത്രിയിലെത്തിയതായി അതിജീവിത പറഞ്ഞു.

തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ തന്‍റെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയും ഒരു കല്ലും ഒരു മരക്കഷണവും ഡോക്ടര്‍മാര്‍ പുറത്തെടുത്തതായും അവർ പറഞ്ഞു. ആക്രമണത്തിനിടെ ബോധം നഷ്ടപ്പെട്ടതിനാല്‍ ഇത്തരം വസ്തുക്കള്‍ തന്‍റെ ശരീരത്തില്‍ കയറ്റിയതായി അറിഞ്ഞിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മൂന്ന് മാസം മുമ്പും അജ്ഞാതരായ ചിലര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത ശേഷം പണവും ആഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെട്ടതായും സ്ത്രീ ആരോപിച്ചു. അന്ന് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അവരുടെ ആരോപണം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ജെൻ സി സ്റ്റാർട്ടപ്പുകൾക്ക് 50 കോടി; ബജറ്റിൽ വമ്പൻ പ്രഖ്യാപനം



തിരുവനന്തപുരം: ജെൻ സി തലമുറയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ്. ജെന്‍ സികള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ്പിനായി 50 കോടിരൂപയാണ് വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 

ഡിജിറ്റല്‍ ധാർമികത, സ്വകാര്യതയുടെ സംരക്ഷണം, സൈബര്‍ സുരക്ഷ, മാനുഷിക മൂല്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്നോവേഷന്‍ ഹബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ യുവ തലമുറയുടെ സാങ്കേതിക മികവുകള്‍ ഇതിലൂടെ ഉറപ്പിക്കാന്‍ സാധിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ലോകത്തെ ഏറ്റവും വേഗത്തില്‍ മാറ്റിമറിയ്ക്കുന്നവരാണ് ജെന്‍ സികളെന്നും ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ക്ക് സാങ്കേതികവിദ്യ പ്രധാനപ്പെട്ടതാണെന്നും ബജറ്റില്‍ മുഖ്യമന്ത്രി പറഞ്ഞു. 

റോബോട്ടിക്‌സ്, ഡാറ്റാസയന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി മുന്നേറ്റങ്ങള്‍ ഏറ്റവും വേഗത്തില്‍ സ്വീകരിക്കുന്നവരും പ്രയോജനപ്പെടുത്തുന്നവരുമാണ് ജെന്‍ സികളെന്ന് അദ്ദേഹം ബജറ്റില്‍ കൂട്ടിച്ചേര്‍ത്തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ദുബായിലേക്ക് പോകുന്നതിനു മണിക്കൂറുകൾ; യുവാവ് അപകടത്തിൽ മരിച്ചു



തൃശൂർ: ദുബായിലേക്ക് പോകുന്നതിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവാവ് കാർ അപകടത്തിൽ മരിച്ചു. തൃശൂര്‍ ജില്ലയിലെ ആദൂര്‍ കാരേങ്ങല്‍ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ സിയാ മൈമൂനക്ക് (20) പരുക്കേറ്റു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ എരുമപ്പെട്ടി പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപം ബുധനാഴ്ച വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ മേല്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. തുടയെല്ല് തകര്‍ന്ന ഹാഷിം തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഹാഷിമിന്‍റെ കാല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയിരുന്നു.

ഇയാൾ ഇന്ന് ദുബായിലേക്ക് പോകാനിരിക്കുകയായിരുന്നു. സിയാ മൈമൂനയുടെ കൈകാലുകളുടെ എല്ലുകള്‍ക്കും ഇടുപ്പ് എല്ലിനും പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. അങ്കമാലി അപ്പോളോ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. എരുമപ്പെട്ടിയിലെ സിയാ മൈമൂനയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. രണ്ട് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ഭർത്താവിന്‍റെ ക്രൂരത; വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ ജീവനൊടുക്കി 26 കാരി



മുംബൈ: ഭർത്താവിന്‍റെ സംശയ രോഗത്തിൽ മനം നൊന്ത് നവവധുവായ യുവതി ജീവനൊടുക്കി. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിനു മുമ്പാണ് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. മുംബൈയ്ക്ക് സമീപമുള്ള അമ്പര്‍നാഥിലാണ് സംഭവം. 

ഇവർ തമ്മിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവും നിലനിന്നിരുന്നു. 26-കാരിയായ വിശാഖ തില്‍ക്കര്‍ ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭര്‍ത്താവും ഡോക്ടറുമായ നിതിന്‍ തില്‍ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് ദാരുണമായ മരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 30-നായിരുന്നു വിശാഖയുടെയും ഡോക്ടര്‍ നിതിന്‍ തില്‍ക്കറിന്‍റെയും വിവാഹം. 

വിവാഹത്തിന് മുമ്പ് എല്ലാം സാധാരണ നിലയിലായിരുന്നെങ്കിലും, വിവാഹം കഴിഞ്ഞയുടന്‍ വിശാഖയുടെ ജീവിതം നരകതുല്യമായി മാറിയെന്ന് കുടുംബം ആരോപിക്കുന്നു. വിവാഹസമയത്ത് തങ്ങള്‍ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളും റെസ്‌പെക്ടും വിശാഖയുടെ വീട്ടുകാരില്‍ നിന്ന് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഭര്‍തൃവീട്ടുകാരുടെ പീഡനം. 

വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വർണവും വാങ്ങി വരാന്‍ ആവശ്യപ്പെട്ട് വിശാഖയെ ഇവര്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ശാരീരിക ഉപദ്രവങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല വിശാഖ നേരിട്ട പീഡനങ്ങള്‍. 

വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി ഭര്‍ത്താവ് നിതിന്‍ വീടിനകത്തും പുറത്തുമായി നിരവധി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതോടെ വിശാഖയുടെ സ്വകാര്യത പൂർണമായും നഷ്ടപ്പെട്ടു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

വീട്ടില്‍ വെച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ ക്യാമറകളിലൂടെ ഭര്‍ത്താവ് നിതിന്‍ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങി ആരോടെങ്കിലും സംസാരിച്ചാല്‍ പോലും വിശാഖയെ കാത്തിരുന്നത് ക്രൂരമായ മര്‍ദ്ദനമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പും അയല്‍പക്കത്തെ ഒരു സ്ത്രീയോട് സംസാരിച്ചതിന്‍റെ പേരില്‍ വിശാഖയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. 

താന്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിശാഖ സ്വന്തം അമ്മയെ ഫോണില്‍ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു. മകളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ മാതാപിതാക്കള്‍ അവളെ ഭര്‍തൃവീട്ടില്‍ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് വിശാഖ തൂങ്ങിമരിച്ചെന്ന വാര്‍ത്ത അറിയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Portable Mini Air Cooler Fan with LED Light

Travel