SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1895) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

തർക്കം തീരാതെ ഇടുക്കി; കോൺഗ്രസിൽ അമർഷം പുകയുന്നു



ഇടുക്കി: ഗ്രൂപ്പ് തർക്കവും മുതിർന്ന നേതാക്കളുടെ പിടിവാശിയും കാരണം ഇടുക്കിയിലെ കോൺഗ്രസ് സീറ്റുകളിൽ സ്ഥാനാർഥി തീരുമാനം വൈകുന്നു. പീരുമേട്, ഇടുക്കി, ഉടുമ്പൻചോല സീറ്റുകളിലാണ് തർക്കം തുടരുന്നത്. കാലങ്ങളായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലങ്ങളാണ് ഇവ. 

ഇത്തവണ മണ്ഡലം തിരികെ പിടിക്കണമെന്ന് പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ധാരണയുണ്ടായിരുന്നെങ്കിലും ഗ്രൂപ്പ് പോരും നേതാക്കളുടെ കിട മത്സരവും ഇത്തവണയും വെല്ലുവിളിയാകുകയാണ്. 

ഇടുക്കി സീറ്റ് കേരളാ കോൺഗ്രസിൽ നിന്നും കോൺഗ്രസ് ഏറ്റെടുത്തെങ്കിലും ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്. യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പേരാണ് ഉയരുന്നതെങ്കിലും റോയി കെ. പൗലോസിന്‍റെ പേരും ഇതിനോടൊപ്പം ഇപ്പോൾ ചർച്ചയാകുന്നുണ്ട്. 

ഉടുമ്പൻചോലയിൽ മുതിർന്ന നേതാക്കളെയെല്ലാം വെട്ടി ജില്ലാ പഞ്ചായത്തംഗം മിനി പ്രിൻസിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. പീരുമേട്ടിൽ റോയി കെ. പൗലോസിന്‍റെയും സിറിയക് തോമസിന്‍റെയും പേരുകളാണ് പരിഗണനയിൽ. 

വേണുഗോപാൽ പക്ഷത്തുള്ള റോയി കെ. പൗലോസും എ വിഭാഗത്തിൽ നിന്നുള്ള സിറിയക് തോമസും തമ്മിൽ രമ്യതയിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇടുക്കി സീറ്റ് റോയി കെ. പൗലോസിനും പീരുമേട് സിറിയക് തോമസിനും കൊടുത്ത് പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം.

തർക്കം തുടരുന്നതിനിടെ മണ്ഡലങ്ങളിൽ ഇടതുപക്ഷം പ്രചരണം ശക്തമാക്കി മുന്നോട്ടു പോകുന്നത് പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഉടുമ്പൻചോലയിലെ സ്ഥാനാർഥി നിർണയത്തിൽ അടക്കം പാർട്ടിക്കുള്ളിൽ വലിയ അമർഷം ഉള്ളതായിട്ടാണ് വിവരം. നിലവിലെ സ്ഥിതി തുടർന്നാൽ തെരഞ്ഞെടുപ്പിൽ ഇത്തവണയും ഇടുക്കിയിൽ കോൺഗ്രസ് തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയും പ്രവർത്തകർക്കിടയിലുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഗൾഫ് രാജ്യങ്ങളിൽ ഈദുൾ ഫിത്തർ വെള്ളിയാഴ്ച്ച



റിയാദ്: സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാതിരുന്നതിനെ തുടർന്ന് ഈദുൾ ഫിത്തർ വെള്ളിയാഴ്ച്ച. ബുധനാഴ്ച്ച വൈകുന്നേരം വിവിധയിടങ്ങളിൽ നിരീക്ഷണം നടന്നെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ശവ്വാല്‍ ഒന്ന് എന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ വൈകുന്നേരം മുതല്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ആകാശം മേഘാവൃതമായതിനാല്‍ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകര്‍ അറിയിച്ചു. 

നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും സൗദി റോയല്‍ കോര്‍ട്ടില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. റമദാന്‍ 30 പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണ വെള്ളിയാഴ്ചയാകും പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

തർക്കം തീരാതെ പീരുമേടും ഉടുമ്പൻചോലയും; കോൺഗ്രസിൽ സ്ഥാനാർഥി നിർണയം കീറാമുട്ടി



ഇടുക്കി: ആദ്യ ഘട്ട പട്ടിക പുറത്തു വന്നപ്പോഴും ഇടുക്കിയിലെ നിർണായക സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ് ഇപ്പോഴും തീരുമാനമാകാത്തത്. ഉടുമ്പൻചോലയിൽ കെപിസിസി നേതാവടക്കമുള്ളവരുടെ പേരുകൾ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും വിജയ സാധ്യത കണക്കിലെടുത്ത് ഈ പേരുകൾ വെട്ടിയെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

ഈഴവ വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ എസ്എൻഡിപി നേതാക്കളുടെ കൂടി അഭിപ്രായത്തിനു പ്രാധാന്യം നൽകിയുള്ള ആളായിരിക്കും സ്ഥാനാർഥി. ഇങ്ങനെ വന്നാൽ പുതുമുഖത്തെ മണ്ഡലത്തിൽ പരീക്ഷിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

പീരുമേട്ടിലും തീരുമാനമെടുക്കാനാവാത്ത സ്ഥിതിയിലാണ് കോൺഗ്രസ് നേതൃത്വം. അഡ്വ. സിറിയക് തോമസും മുൻ ഡിസിസി പ്രസിഡന്‍റ് റോയി കെ. പൗലോസുമാണ് അന്തിമ പട്ടികയിൽ. എ വിഭാഗത്തിന്‍റെ ഭാഗമായ സിറിയക്കും വേണുഗോപാൽ പക്ഷത്തുള്ള റോയി കെ. പൗലോസും തമ്മിലുള്ള മത്സരത്തിൽ നേതൃത്വത്തിന് തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. 

കഴിഞ്ഞ ദിവസം കുട്ടിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും അന്നും തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു. രണ്ട് മണ്ഡലത്തിലും ഇടത് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചരണം ആദ്യ റൗണ്ട് പിന്നിടുന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്. എന്നിട്ടും സ്ഥാനാർഥിയെ നിർണയിക്കാൻ പോലും കഴിയാതെ വരുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് അണികൾക്കിടയിൽ. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്



ന്യൂഡെൽഹി: എംപിമാർ ആരുമില്ലാതെ 55 പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. എൽദോസ് കുന്നപ്പള്ളി അടക്കമുള്ളവരുടെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കണ്ണൂരിലും കോന്നിയിലും പ്രഖ്യാപനം നടന്നിട്ടില്ല. പാലക്കാട് രമേശ് പിഷാരടിയുടെ പേരാണ് ലിസ്റ്റിൽ. 

ആദ്യ പട്ടികയിലെ സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

1. ഇരിക്കൂര്‍ - അഡ്വ. സജീവ് ജോസഫ്

2. ധര്‍മ്മടം - അബ്ദുല്‍ റഷീദ്

3. തലശ്ശേരി - കെ.പി. സാജു

4. പേരാവൂര്‍ - അഡ്വ. സണ്ണി ജോസഫ്

5. മാനന്തവാടി (ST) - ഉഷ വിജയന്‍

6. സുല്‍ത്താന്‍ബത്തേരി (ST) - ഐ.സി. ബാലകൃഷ്ണന്‍

7. കല്‍പ്പറ്റ - അഡ്വ. ടി. സിദ്ധിഖ്

8. നാദാപുരം - കെ.എം. അഭിജിത്ത്

9. കൊയിലാണ്ടി - അഡ്വ. കെ. പ്രവീണ്‍ കുമാര്‍

10. ബാലുശ്ശേരി (SC) - വി.ടി. സൂരജ്

11. എലത്തൂര്‍ - വിദ്യ ബാലകൃഷ്ണന്‍

12. കോഴിക്കോട് നോര്‍ത്ത് - അഡ്വ. കെ. ജയന്ത്

13. നിലമ്പൂര്‍ - ആര്യാടന്‍ ഷൗക്കത്ത്

14. വണ്ടൂര്‍ (SC) - എ.പി. അനില്‍ കുമാര്‍

15. തവനൂര്‍ - വി.എസ്. ജോയ്

16. പൊന്നാനി - നൗഷാദ് അലി

17. തൃത്താല - വി.ടി. ബല്‍റാം

18. കോങ്ങാട് (SC) - കെ.എ. തുളസി

19. മലമ്പുഴ - എ. സുരേഷ്

20. പാലക്കാട് - രമേഷ് പിഷാരടി

21. തരൂര്‍ (SC) - കെ.സി. സുബ്രഹ്‌മണ്യന്‍

22. ചിറ്റൂര്‍ - അഡ്വ. സുമേഷ് അച്യുതന്‍

23. നെന്മാറ - ടി. തങ്കപ്പന്‍

24. ആലത്തൂര്‍ - കെ.എന്‍. ഫെബിന്‍

25. മണലൂര്‍ - ടി.എന്‍. പ്രതാപന്‍

26. ഒല്ലൂര്‍ - അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

27. തൃശ്ശൂര്‍ - രാജന്‍ ജെ പല്ലന്‍

28. നാട്ടിക (SC) - അഡ്വ. സുനില്‍ ലാലൂര്‍

29. കൈപ്പമംഗലം - ടി.എം. നാസര്‍

30. പുതുക്കാട് - കെ.എം. ബാബുരാജ്

31. ചാലക്കുടി - സനീഷ് കുമാര്‍ ജോസഫ്

32. കൊടുങ്ങല്ലൂര്‍ - ഒ.ജെ. ജനീഷ്

33. അങ്കമാലി - റോജി എം. ജോണ്‍

34. ആലുവ - അന്‍വര്‍ സാദത്ത്

35. പറവൂര്‍ - വി ഡി സതീശന്‍

36. എറണാകുളം - ടി.ജെ. വിനോദ്

37. തൃക്കാക്കര - ഉമ തോമസ്

38. കുന്നത്തുനാട് (SC) - വി.പി. സജീന്ദ്രന്‍

39. മൂവാറ്റുപുഴ - ഡോ. മാത്യു കുഴല്‍നാടന്‍

40. വൈക്കം (SC) - കെ. ബിനിമോന്‍

41. കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

42. പുതുപ്പള്ളി - ചാണ്ടി ഉമ്മന്‍

43. അരൂര്‍ - ഷാനിമോള്‍ ഉസ്മാന്‍

44. ചേര്‍ത്തല - കെ.ആര്‍. രാജേന്ദ്ര പ്രസാദ്

45. ഹരിപ്പാട് - രമേശ് ചെന്നിത്തല

46. മാവേലിക്കര (SC) - അഡ്വ. മുത്താര രാജ്

47. കരുനാഗപ്പള്ളി - സി.ആര്‍. മഹേഷ്

48. കൊട്ടാരക്കര - അഡ്വ. പി. ഐഷ പോറ്റി

49. പത്തനാപുരം - ജ്യോതികുമാര്‍ ചാമക്കാല

50. കുണ്ടറ - പി.സി. വിഷ്ണുനാഥ്

51. കൊല്ലം - അഡ്വ. ബിന്ദു കൃഷ്ണ

52. ചാത്തന്നൂര്‍ - സൂരജ് രവി

53. ചിറയിന്‍കീഴ് (SC) - രമ്യ ഹരിദാസ്

54. വട്ടിയൂര്‍ക്കാവ് - കെ. മുരളീധരന്‍

55. കോവളം - എം. വിന്‍സന്റ്

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പെൺകുട്ടിയെ പള്ളിമേടയിലെത്തിച്ച് പീഡിപ്പിച്ചു; വികാരി അറസ്റ്റിൽ



മുണ്ടക്കയം: പെൺകുട്ടിയെ പള്ളിമേടയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വികാരി അറസ്റ്റിൽ. ഇടുക്കി പെരുവന്താനത്ത് നടന്ന സംഭവത്തിൽ കോട്ടയം വെള്ളൂർ സ്വദേശിയായ സന്തോഷ് ആണ് പിടിയിലായത്. പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ വേളാങ്കണ്ണിയിൽ നിന്നും പിടികൂടുകയായിരുന്നു. 

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലൂര്‍ക്കാവിലെ പള്ളിയിൽ വികാരിയായിരുന്നു പ്രതി. കഴിഞ്ഞ മാസം ഒൻപതിലാണ് സംഭവം നടന്നത്. 

കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരാണ് പെരുവന്താനം പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. പെരുവന്താനം സിഐയ്ക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതി വേളാങ്കണ്ണിയിലുണ്ടെന്ന് വിവരം ലഭിച്ചത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ചായ കൊടുത്തില്ല; മരുമകളെ വെട്ടിക്കൊന്ന് അമ്മായിയമ്മ



മലപ്പുറം: ചായ ചോദിച്ചിട്ട് കൊടുക്കാത്തതിന്‍റെ വിരോധത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അമ്മായി അമ്മ. നിലമ്പൂർ കരുളായിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Travel