SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2033) Idukki (1947) Mostreaded (1617) Crime (1507) National (1260) Entertainment (859) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (102) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

24 വർഷം കാത്തിരുന്നു കിട്ടിയ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മ



ബംഗളൂരു: 24 വർഷം കാത്തിരുന്നു കിട്ടിയ ഇരട്ടകുട്ടികളെ കൊലപ്പെടുത്തി അമ്മ. കർണാടകയിലെ വജരഹള്ളിയിൽ ഉമാദേവിയെന്ന സ്ത്രീയാണ് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. 

സംഭവത്തിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് രാമലിംഗപ്പയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2002ൽ വിവാഹിതരായ ഇവർ കുട്ടികളില്ലാത്തതിനെ തുടർന്ന് ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായിരുന്നു. തുടർന്ന് 2026 മെയ് അഞ്ചിനാണ് ഉമാദേവി ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയത്. 

രണ്ടുപേരും പെൺകുട്ടികളായിരുന്നു. ഒന്നര മാസത്തോളം കുട്ടികളെ പരിചരിച്ചശേഷം ഉമാദേവി അസ്വസ്ഥത കാണിക്കുകയായിരുന്നുവെന്നും ആശുപത്രിയിൽ മാനസിക സമ്മർദത്തിനു ചികിത്സ തേടിയെന്നും ഭർത്താവ് പറയുന്നു.  

ചൊവ്വാഴ്ച്ച ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവർ കൊലപാതകം നടത്തിയത്. ഭർത്താവ് എത്തുമ്പോൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഉമാദേവിയെയാണ് കണ്ടത്. കുട്ടികളെ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സ്വർണവിലയിൽ ഇടിവ്



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 2240 രൂപയോളം താഴ്ന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 1,11,480 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 280 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. 

ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 1360 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 3600 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. എണ്ണവില വര്‍ധന പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ അമേരിക്ക പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ചോദ്യവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്‍റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വിരമിക്കൽ പ്രഖ്യാപിച്ച് മെസി; ഞെട്ടലോടെ ആരാധകർ



ബ്യൂണേസ് അയേഴ്‌സ്: രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജന്‍റീന സൂപ്പർ താരം ലയണൽ മെസി. സോഷ്യൽ മീഡിയയിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്‍റീനയ്ക്കായി ഇനി കളിക്കില്ലെന്നും താരം വ്യക്തമാക്കി. 2022ൽ ലോകകപ്പ് നേട്ടത്തിൽ അർജന്‍റീനയെ എത്തിച്ച താരമാണ് മെസി. 

39-ാം വയസിലാണ് മെസിയുടെ വിരമിക്കൽ പ്രഖ്യാപനം. 21 വര്‍ഷം നീണ്ട പ്രൊഫഷ്‌ണൽ  കരിയറാണ് മെസി അവസാനിപ്പിക്കുന്നത്. പിതാവിന്‍റെ മരണത്തിന് പിന്നാലെ താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്ന സൂചന മെസി നല്‍കിയിരുന്നു. 

അര്‍ജന്‍റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങള്‍ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു.

ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാല്‍ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാന്‍ മനസിലാക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ വിജയങ്ങളില്‍ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്‌സിക്കായി ഞാന്‍ സര്‍വ്വതും നല്‍കിയിട്ടുണ്ട്. 

അര്‍ജന്‍റീനക്കാരന്‍ എന്ന നിലയില്‍ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാന്‍ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളില്‍ കൂടുതലായി ഒപ്പം നില്‍ക്കും. അവിസ്മരണമായ എല്ലാ ഓര്‍മകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വര്‍ഷത്തെ സ്‌നേഹത്തിന് നന്ദി- മെസി കുറിപ്പിൽ പറയുന്നു.

207 മത്സരങ്ങളില്‍ 125 ഗോള്‍ നോടിയ മെസി 2008 ഒളിമ്പികസില്‍ സ്വര്‍ണം, 2021, 2024 കോപ്പ അമേരിക്കയില്‍ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി. കിരീടങ്ങളുടെ നാളുകളില്‍ അല്ല, അതിനു മുന്‍പും ടീമിനായി എല്ലാം നല്‍കി, ഇനിയും നല്‍കാന്‍ ഒന്നുമില്ല. 

വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്നും താരം വ്യക്തമാക്കി. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും കോച്ചുകള്‍ക്കും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും താരം നന്ദി പറഞ്ഞു. ഇനിമുതല്‍ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി അര്‍ജന്‍റീനയ്ക്കായി ശബ്ദമുയര്‍ത്തുമെന്നും പറഞ്ഞാണ് താരം തന്‍റെ വിടവാങ്ങല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സുകുമാരക്കുറുപ്പ് മരിച്ചു ? കേരളം തിരഞ്ഞ ചോദ്യത്തിന് ഉത്തരം കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ് സംഘം. കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം ഈ നിഗമനത്തിലേക്ക് എത്തിയതായിട്ടാണ് വിവരം. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കുമെന്ന സൂചനകളും പുറത്തു വന്നു. 

കുറച്ചു വർഷങ്ങൾ മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് കുറുപ്പ് മരിച്ചെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് അന്വേഷണ സംഘം വൈകാതെ നൽകും. 

തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുമ്പാണ് സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിനു ശേഷം സുകുമാരക്കുറുപ്പിനെ കണ്ടത് ആലപ്പുഴക്കാരി രത്നമ്മയെന്ന നേഴ്സാണ്. ഇവർ നേരത്തെ ജാർഖണ്ഡിലായിരുന്നു. ഇവരുടെ മൊഴിയിലെ വിവരങ്ങളിൽ നിന്നുള്ള സൂചനകളിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കുറുപ്പ് മരിച്ചെന്ന സൂചനകൾ ലഭിച്ചത്. 

രത്നമ്മ ജോലി ചെയ്‌തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. അന്ന് ഏകദേശം 40 വയസായിരുന്നു കുറുപ്പിന്. ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇന്നുവരെയുള്ള 40 വർഷം കൂടി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കുറുപ്പിന്‍റെ ഭാര്യ അടക്കമുള്ളവർക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

1984 ജനുവരി 22ന് പുലർച്ചെയാണ് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയായ ചാക്കോയെന്നയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിച്ചത്. മരിച്ചത് താനാണെന്ന് വരുത്തി തീർക്കാനായിരുന്നു കൊലപാതകം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നാല് ദിവസത്തിനിടെ 6000 രൂപയുടെ വർധനവ്; സ്വർണവില കുതിക്കുന്നു



കൊച്ചി: ഓണ സീസണിൽ സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. ഇന്ന് പവന് 1120 രൂപ ഉയർന്നതോടെ വില 1,19,600 രൂപയായി. ഗ്രാമിന് 140 രൂപ വർധിച്ച് 14,950 രൂപയിലെത്തി. കഴിഞ്ഞ നാല് ദിവസത്തിനിടെ 6000 രൂപയാണ് സ്വര്‍ണത്തിന് വർധിച്ചത്. 

1,17,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയെയും സ്വാധീനിച്ചത്. യു.എസ് സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളെ തുടര്‍ന്ന് പലിശനിരക്ക് വര്‍ധിക്കുമെന്ന ആശങ്ക വിപണിയില്‍ കുറഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,05,600 രൂപ നിലവാരത്തിലായിരുന്ന പവന്‍റെ വിലയാണ് ഇപ്പോള്‍ വന്‍ വര്‍ധനയിലൂടെ ഈ നിലയിലേക്ക് എത്തിയത്. മാസത്തിന്‍റെ തുടക്കത്തെ അപേക്ഷിച്ച് പവനില്‍ 12,000 രൂപയിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നോക്കാൻ പറ്റില്ല; വീൽചെയറിലായ അമ്മയെ ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്ന് മകൻ



ചെന്നൈ: വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വീൽച്ചെയറിൽ ജീവിതം തള്ളി നീക്കിയ അമ്മയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മണവൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. 

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പരേതനായ ശേഷാദ്രിയുടെ വിധവയായ പത്മാവതി (75) ആണ് കൊല്ലപ്പെട്ടത്. കുറച്ചുകാലങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മകന്‍ പാര്‍ത്ഥസാരഥി (44) അടുത്തിടെയാണ് ഇവരെ മണവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്.

ചൊവ്വാഴ്ച രാത്രി മണവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് പത്മാവതിയെ കണ്ടെത്തിയത്. അരക്കോണം റെയില്‍വേ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണത്തിനിടെ സംഭവസ്ഥലത്തിന് സമീപം ഒരു വീല്‍ചെയര്‍ കണ്ടെത്തിയത് പൊലീസില്‍ സംശയം ഉണര്‍ത്തി. 

തുടര്‍ന്ന് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ പാര്‍ത്ഥസാരഥി അമ്മയെ വീല്‍ചെയറിലിരുത്തി റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുവരുന്നതും ജോലാര്‍പേട്ട എക്സ്പ്രസിന് മുന്നിലേക്ക് തള്ളിയിടുന്നതും വ്യക്തമായി.

പ്ലാറ്റ്ഫോമിലെത്താന്‍ അമ്മയെയും വീല്‍ചെയറിനെയും പടവുകള്‍ കയറ്റി ഇറക്കാന്‍ പാര്‍ത്ഥസാരഥി റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ സഹായം തേടിയിരുന്നതായി കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അമ്മയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പാര്‍ത്ഥസാരഥിയുടെ മദ്യപാന ശീലം കാരണം ഭാര്യയും മക്കളും ഇയാളില്‍ നിന്ന് പിരിഞ്ഞാണ് താമസിച്ചിരുന്നത്. കിടപ്പിലായ മൂത്ത സഹോദരനെയും വയസായ അമ്മയെയും ഇയാളാണ് പരിചരിച്ചിരുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചെയ്യലില്‍, അമ്മയെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഭാര്യക്കും മക്കള്‍ക്കും പണം അയച്ചുകൊടുക്കുന്നതോടൊപ്പം അമ്മയെ നോക്കാന്‍ പ്രയാസപ്പെട്ടതായും പാര്‍ത്ഥസാരഥി പൊലീസിനോട് പറഞ്ഞു. 

താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് അമ്മയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ സമ്മതിച്ചു. പാര്‍ത്ഥസാരഥിയെ അറസ്റ്റ് ചെയ്ത റെയില്‍വേ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel