SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

കൗൺസിലിങ്ങിന്‍റെ മറവിൽ ലൈംഗികാതിക്രമം; കൗൺസിലർ അറസ്റ്റിൽ



കോഴിക്കോട്: മാനസിക പ്രയാസത്തിന് കൗൺസിലിങ് തേടിയെത്തിയ 18 കാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കൗൺസിലർ അറസ്റ്റിൽ. സൈക്യാട്രിക് കൗൺസിലറായ കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ 18 കാരി അമ്മയ്ക്കൊപ്പമാണ് ഇയാളുടെ പക്കലെത്തിയത്. 

മാനസിക നിലമെച്ചപ്പെടുത്താൻ എന്ന പേരിൽ യുവതിയെ കാറിൽ പലയിടങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആള്‍ കൂടിയാണ് യഹിയ ഖാന്‍. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു അതിക്രമം. വലിയ മാനസിക ആഘാതത്തിലായ പെണ്‍കുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് തൃശൂര്‍ വനിതാ പൊലീസിനെ അറിയിക്കുന്നത്.

കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇങ്ങോട്ട് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

തൊട്ടതെല്ലാം അബദ്ധം; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണത്തിലും കൈപൊള്ളി സിപിഎം



തെരഞ്ഞെടുപ്പിലെ കനത്ത പരാജത്തിനു പിന്നാലെ തൊട്ടതെല്ലാം അബദ്ധമാക്കി സിപിഎം. മാസപ്പടി കേസിൽ ഇ.ഡി നടത്തിയ പരിശോധനക്കിടെ കലാപാഹ്വാനം നടത്തിയ നേതാക്കൾ ഇപ്പോൾ ആക്രമണത്തെ ന്യായീകരിക്കാൻ പെടാപാടുപെടുന്ന കാഴ്ച്ചയാണ് കാണുന്നത്. 

പാർട്ടിയുടെ ഒരു സ്ഥാനത്തുമില്ലാത്ത പ്രതിപക്ഷ നേതാവ് വീണ വിജയനുമായി ബന്ധപ്പെട്ടാണ് മാസപ്പടി കേസ്. ഇതിൽ പാർട്ടി എന്തിന് ഇടപെട്ടുവെന്നതടക്കമുള്ള വിമർശനങ്ങളാണ് നാനാ കോണുകളിൽ നിന്നും ഉയരുന്നത്. 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതടക്കമുള്ള ഗുരുതരമായ കുറ്റകൃത്യം ചെയ്യാൻ പ്രവർത്തകരെ പ്രേരിപ്പിച്ചതും ആന മണ്ടത്തരങ്ങളായി പൊതു സമൂഹം വിലയിരുത്തുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിൽ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ തന്നെ വീണയ്ക്ക് വലിയ ശിക്ഷയൊന്നും കിട്ടാൻ സാധ്യതയില്ലെന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് വലിയ ശിക്ഷകൾ ലഭിക്കാനാണ് സാധ്യത.

സൈബർ ലോകത്തും സിപിഎമ്മിന്‍റെ നടപടികൾ വലിയ വിമർശനം നേരിടുന്നുണ്ട്. ആക്രമണം അബദ്ധമായി പോയെന്നു മനസിലാക്കിയ നേതൃത്വം ഇപ്പോൾ ന്യായങ്ങൾ നിരത്തി തടിതപ്പാനുള്ള പെടാപാടിലാണ്. 

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം നടത്തിയ ഇടപെടലുകൾ എല്ലാം അബദ്ധമാകുകയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പാർട്ടിക്കുള്ളിലെ അവമതിപ്പ് കണക്കാക്കാതെ പിണറായി വിജയനെ സംരക്ഷിക്കാൻ നേതൃത്വം നടത്തുന്ന ശ്രമങ്ങൾ വലിയ വിമർശനങ്ങൾക്കാണ് കാരണമാകുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കട്ടപ്പനയിലെ സഞ്ചരിക്കുന്ന ബാറിന് പിടിവീണു; അറസ്റ്റിലായത് വാറ്റുചാരായം വിൽപ്പനക്കിടെ



ഇടുക്കി: കട്ടപ്പന നഗരത്തിലും പരിസരത്തും വാറ്റു ചാരായം കുപ്പിയിലാക്കി ഓട്ടോറിക്ഷയിൽ കൊണ്ടു നടന്നു വിൽപ്പന നടത്തി വന്നയാൾ പിടിയിൽ. കട്ടപ്പന എക്സൈസ് ഇൻസ്പെക്റ്റർ എം.എഫ് അതുൽലോനന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കട്ടപ്പന വലിയപാറ ചേറ്റുങ്കല്‍ പാപ്പീസ് എന്നറിയപ്പെടുന്ന പ്രശാന്തിനെ (44) പിടികൂടുന്നത്. 

ഇയാളിൽ നിന്നും എട്ട് ലിറ്റർ ചാരായവും കണ്ടെടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ കാലങ്ങളായി ചാരായം വിൽപ്പന നടത്തി വരികയായിരുന്നു. 

സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം കുപ്പികളിലാക്കിയാണ് വിൽപ്പന. നഗരത്തിന്‍റെ പ്രദേശങ്ങളിൽ വ്യാജ നമ്പർ പതിച്ച് ഓട്ടോറിക്ഷ നിർത്തിയിടും. തുടർന്ന് ചാരായം കുപ്പികളിലാക്കി ഓട്ടോറിക്ഷയുടെ പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ ഒളിപ്പിക്കും. 

ഇത്തരത്തിലായിരുന്നു കച്ചവടം. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ ഇയാളുടെ പതിവുകാരായിരുന്നു. ലിറ്ററിന് 800 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. 

രണ്ടു മാസത്തിലധികമായി തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് പ്രതിയെ പിടിക്കാനായത്. പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡുമാരായ ടി.എ. അനീഷ്, കെ.എസ്. മീരാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനല്‍ സാഗര്‍, റോണി ആന്‍റണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഡേറ്റ് ആയില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും തിരിച്ചു വിട്ട യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു



താമരശേരി: പ്രസവ സമയം ആയില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വിട്ട യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ വരുന്ന വഴി അമ്പായത്തോട് വച്ച് പ്രസവിച്ചത്.

പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. യുവതിയുടെ അയല്‍ക്കാരനായ നാസര്‍ കക്കാടാണ് ഓട്ടോ ഓടിച്ചിരുന്നത്. ഡോകടര്‍മാരും, നഴ്‌സുമാരും, സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യസഹായം നല്‍കി.

ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും ഡേറ്റ് ആയിട്ടില്ല രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

വീട്ടില്‍ എത്തിയ ശേഷം വേദന വന്നതിനെ തുടര്‍ന്നാണ് മാതാവിനൊപ്പം ഓട്ടോറിക്ഷയില്‍ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയില്‍ എത്തുന്നതിന് മൂന്ന് കിലോമീറ്റര്‍ അകലെ വച്ചാണ് പ്രസവിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നിഖിൽ പൈലി വിഷയത്തിൽ ഫെയ്‌സ് ബുക്ക് പോസ്റ്റ്; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് കണക്കിന് കൊടുത്ത് നാട്ടുകാർ



ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ വിറളിപിടിച്ച് ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കാനിറങ്ങിയ സിപിഎമ്മുമാർക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കഴിഞ്ഞ ദിവസം സ്വന്തം സർക്കാർ വർധിപ്പിച്ച പാൽവില യുഡിഎഫ് സർക്കാരിന്‍റെ തലയിൽകെട്ടിവയ്ക്കാൻ നോക്കിയ സിപിഎം നേതാക്കളെ സോഷ്യൽ മീഡിയയിൽ കണ്ടം വഴി ഓടിക്കുന്ന കാഴ്ച്ചകാണാനായി. 

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി കേൽക്കറെ നിയമിച്ച സംഭവത്തിലും സിപിഎം നേതാക്കളുടെ വിമർശനത്തിന് വൻ തിരിച്ചടിയാണ് ലഭിച്ചത്. സിപിഎമ്മിന്‍റെ കാലത്ത് വിശ്വസ്തനായിരുന്ന കേൽക്കറോടുള്ള സമീപനം എങ്ങനെ ഇത്ര വേഗം മാറിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്.

ഇതിനിടെയാണ് ഇടുക്കിയിലെ സിപിഎം ജില്ലാ സെക്രട്ടറിക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണക്കിനു കിട്ടുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് പദവി നൽകിയ വിഷയത്തിൽ സിവി വർഗീസിന്‍റെ ഫെയ്സ് ബുക്ക് പേജിൽ വന്ന പോസ്റ്റിനാണ് പാർട്ടി അണികൾ ഉൾപ്പെടെ കമന്‍റുകളുമായി രംഗത്തെത്തിയത്. 

ഭരണവും ആഭ്യന്തരവും കൈയിലുണ്ടായിട്ടും നിഖിൽ പൈലിക്കെതിരെ ചെറുവിരൽ അനക്കാൻ സാധിക്കാതെ വന്നത് ആരുടെ കുറ്റമാണെന്നാണ് പലരും ചോദിക്കുന്നത്. പാർട്ടി ഭരണത്തിലിരിക്കുമ്പോൾ പോലും നിഖിൽ പൈലിയെ പിടികൂടാൻ സാധിക്കാതെ വന്നത് വൻ വീഴ്ച്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കമന്‍റുകളിൽ ചിലത് ഇങ്ങനെ.. 

സഖാവ് സി.വി.യുടെ പോസ്റ്റ് കണ്ട് പുളകംകൊള്ളുന്ന കുരുന്ന് സഖാക്കൾ ചിന്തിക്കാൻ...

2022-ൽ ഈ സംഭവം നടക്കുമ്പോൾ മുതൽ ഇന്നേദിവസം വരെ... ഇദ്ദേഹം ജില്ലയിലെ സി.പി.ഐ.(എം)-ന്റെ മുടിചൂടാമന്നനാണ്.

സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന്റേ. സ്വന്തം എം.എൽ.എ.യും മന്ത്രിയും

സ്വന്തം മുഖ്യമന്ത്രിയുമായിരുന്നു.

എന്നിട്ടും ഈ കേസ് ആത്മാർത്ഥമായി അന്വേഷിച്ചില്ലെങ്കിൽ...

കുറ്റവാളിയെന്ന് ആരോപിക്കുന്ന നിഖിൽ പൈലി എന്ന യുവാവിനെ തെളിവുകളോടെ നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ...

ഒന്നുകിൽ നിഖിൽ ഈ കുറ്റം ചെയ്തിട്ടില്ല...

അല്ലെങ്കിൽ എസ്.എഫ്.ഐ.ക്ക് വേണ്ടി തല്ലാനും കൊള്ളാനും നടക്കുന്നവരെ (പാർട്ടി) വഞ്ചിച്ചു...

കാരണം, തല്ലുകൊള്ളാനും ചാകാനും ഒക്കെ പൊട്ടന്മാരായ പീക്കിരി സഖാക്കളുണ്ട്.

നേതാക്കളുടെ മക്കളെല്ലാം ബിസിനസ് ചെയ്ത് കോടീശ്വരന്മാരാകും, അവർ ഇതുപോലെയുള്ള പണിക്കൊന്നും പോകില്ല.

ആത്മാർത്ഥതയില്ലാതെ ഇങ്ങനെ പോസ്റ്റുമിട്ടും മുതലക്കണ്ണീരൊഴുക്കിയും കാണിക്കുമ്പോൾ, പൊട്ടന്മാരായ പീക്കിരി സഖാക്കൾ ഈയാംപാറ്റകളെപ്പോലെ ചാകാനും വെട്ടാനും കുത്താനും വരും.

ഇവരുടെയൊക്കെ പുറകെ നടക്കാതെ, പോയി പഠിച്ച് രക്ഷപ്പെടാൻ നോക്കൂ!


 

    

ആശുപത്രി ശുചിമുറിയിൽ പ്രസവം; കുഞ്ഞിനെ ജനാലയിലുടെ വലിച്ചെറിഞ്ഞ് 19 കാരി



ആലപ്പുഴ: ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരി നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. അവിവാഹിതയായ പെൺകുട്ടിയാണ് ആശുപത്രിയുടെ ശുചിമുറിയിൽ കുഞ്ഞിന് ജൻമം നൽകിയത്. കുട്ടിയെ പരുക്കുകളില്ലാതെ കണ്ടെടുത്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരരമാണ്. 

അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. വയറുവേദനയെന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും അറിവില്ലായിരുന്നു. 

‌കുട്ടിയുടെ കരച്ചിൽകേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ജനലിലൂടെ വലിച്ചെറിഞ്ഞ നിലയിൽ കുട്ടിയെ കണ്ടത്. ഇന്നലെ രാത്രി ഒന്നോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ ഗർഭത്തിന് ഉത്തരവാദി ആയ ആളെ കണ്ടെത്താൻ അന്വേഷണം നയത്തും. പൊലീസ് കേസെടുത്തിട്ടുണ്ട്. 

രാത്രി ഒൻപതോടെയാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. ആർത്തവ വേദനയെന്നാണ് പെൺകുട്ടി ആശുപത്രിയിൽ പറഞ്ഞത്. പെയിൻ കില്ലർ മതിയെന്നും പറഞ്ഞിരുന്നു. 

എന്നാൽ ഗർഭിണിയാണോയെന്ന് സംശയം തോന്നി പരിശോധനക്ക് നിർദേശിച്ചെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല. തുടർന്ന് നിരീക്ഷണത്തിൽ തുടരാൻ ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ കയറി പ്രസവിച്ചത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.


Portable Mini Air Cooler Fan with LED Light

Travel