SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2019) Idukki (1934) Mostreaded (1617) Crime (1494) National (1254) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

കഞ്ചാവും വേദന സംഹാരിയും; രണ്ട് ദിവസം വരെ ലഹരി: യുവാക്കളുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്



ഇടുക്കി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നെടുങ്കണ്ടത്ത് നടത്തിയ പരിശോധനയിൽ പിടികൂടിയ യുവാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ ഞെട്ടലിലാണ് പൊലീസ്. ലഹരിക്കായി ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന വിലകൂടിയ വേദന സംഹാരികൾ ലയിപ്പിച്ച് ശരീരത്തിലേക്ക് കുത്തിവയ്ക്കാറുണ്ടെന്ന വിവരമാണ് പ്രതികൾ പുറത്തു വിട്ടത്.

നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി എന്ന് വിളിക്കുന്ന ഫ്രാൻസിസ് (22), ചിറക്കുന്നേൽ അൻസിൽ(22), മഞ്ഞപ്പാറ മന്നിക്കൽ ജെയ്ബിൻ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. ഒപ്പം വേദന സംഹാരി ഗുളികളുടെ കവർ കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് ലഹരിക്കായി വേദന സംഹാരികൾ ശരീരത്തിൽ കുത്തിവയ്ക്കാറുണ്ടെന്ന് ഇവർ വെളിപ്പെടുത്തുന്നത്.

22,000 രൂപ വിലയുള്ള ഗുളികളുടെ കവറാണ് കണ്ടെടുത്തത്. കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള ഗുളികകളാണ് ഇവ. രണ്ട് യുവാക്കളെ പിടികൂടിയ സമീപത്തുനിന്നും  കഞ്ചാവ് ബീഡി വലിച്ചതിനാണ് മൂന്നാമനെ അറസ്റ്റ് ചെയ്തത് എന്നാൽ ഇയാളും ഇവരുടെ ഭാഗമാണന്നാണ് പൊലീസ് സംശയിക്കുന്നത്. 

വേദന സംഹാരി ഗുളികകൾ സോഡിയം ക്ലോറൈഡ് ലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തി വെച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിനായി ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. കഞ്ചാവ് വലിക്കുന്നതിനും നൂതന മാർഗങ്ങളാണ് യുവാക്കൾ കണ്ടെത്തിയിരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ കപ്പളത്തിന്‍റെ തണ്ട് 

ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കും. ഇവ രണ്ടും ഒരേ സമയം ചെയ്താൽ രണ്ട് ദിവസം വരെ ലഹരി നിൽക്കുമെന്നാണ്  യുവാക്കൾ പൊലീസിനോട് പറഞ്ഞത്. നെടുങ്കണ്ടം എസ്.ഐ ലിജോ പി. മണിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് ഗുളിക വാങ്ങിയതെന്നാണ് വിവരം. സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായും സംശയിക്കുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കഞ്ചാവും സിറിഞ്ചുമായി നെടുങ്കണ്ടത്ത് രണ്ട് യുവാക്കൾ പിടിയിൽ



ഇടുക്കി: നിരോധിത ലഹരികളും വേദന സംഹാരികളുമായി രണ്ട് പേർ ഇടുക്കി നെടുങ്കണ്ടത്ത് അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ ഫ്രാൻസിസ്, അൻസിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവും സിറിഞ്ചും വേദന സംഹാരികളും കണ്ടെത്തിയത്.

ലഹരിക്കായി വേദനസംഹാരി ഗുളികകള്‍ ലായനിയില്‍ ലയിപ്പിച്ച് ഇന്‍ജെക്ട് ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംശയകരമായി കണ്ട ഇവരുടെ വാഹനത്തിലെ കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവും സിറിഞ്ചും മരുന്നുകളും കണ്ടെടുത്തതെന്ന് നെടുങ്കണ്ടം എസ്ഐ ലിജോ പി മാണി പറഞ്ഞു. 

പിടിച്ചെടുത്തത് ഷെഡ്യൂള്‍ഡ് ഡ്രഗ്സ് ആണോയെന്ന് പരിശോധിച്ചു വരികയാണ്. കഞ്ചാവ് ഇവര്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പൊലീസ് സൂചിപ്പിച്ചു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ തിരിച്ചിലിലാണ് യുവാക്കള്‍ കുടുങ്ങിയത്. 

ഉമ്മാക്കട ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പൊലീസിന് മുന്നില്‍ പെടുന്നത്. ഇവരുടെ ബാഗില്‍ നിന്നും 60 മരുന്ന് സ്ട്രിപ്പുകളും, സിറിഞ്ചുകളും, ഗുളികകള്‍ പൊടിച്ച് കലക്കുന്നതിനുള്ള ഗ്ലാസും കണ്ടെടുത്തിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നടിയുടെ ഫ്ളാറ്റിൽ 33 കാരന്‍റെ മൃതദേഹം



ബംഗളൂരു: നടി താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽ യുവ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്dതി. 33 കാരനായ വൈശാഖാണ് മരിച്ചത്. കന്നഡ നടി കൃഷി തപണ്ടയുടെ ബംഗളൂരുവിലെ ആര്‍.ആര്‍. നഗറിലുള്ള ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവരങ്ങള്‍ പ്രകാരം, മരിച്ച വൈശാഖ് ബുധനാഴ്ച രാത്രി നടിയുടെ ഫ്‌ളാറ്റിലെത്തിയിരുന്നു. ഫ്‌ലാറ്റില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവസമയത്ത് നടി കൃഷി തപണ്ട ഫ്‌ളാറ്റിലുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അവര്‍ മറ്റൊരിടത്തായിരുന്നതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിവരമറിഞ്ഞെത്തിയ ആര്‍.ആര്‍. നഗര്‍ പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ തെളിവുകളും ശേഖരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി കേസിന്‍റെ എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി നടി കൃഷി തപണ്ടയുടെയും മരിച്ച വൈശാഖിന്‍റെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.

വൈശാഖിന്‍റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില വിവരങ്ങളും അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്. ഭാര്യയുമായി കുടുംബപരമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും അതിനെത്തുടര്‍ന്ന് അദ്ദേഹം നടി കൃഷി തപണ്ടയുടെ ഫ്‌ളാറ്റില്‍ ഇടയ്ക്കിടെ താമസിക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്തിരുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


വെനസ്വേലയിൽ ഭൂകമ്പം; മരണം ഒരു ലക്ഷത്തിലെത്താമെന്ന് ആശങ്ക



കാരക്കസ്: വെനസ്വേലയിൽ ശക്തമായ ഭൂചലനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ഇരട്ട ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗികമായി മരണ സംഖ്യ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10,000 മുതൽ ഒരു ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ ആശങ്ക പ്രകടിപ്പിച്ചു.

തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് മൂന്ന് പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ആളുകൾ കെട്ടടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. 

രാജ്യത്ത് നിലവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്‌ടർ സ്കെയിലിൽ 77.1 തീവ്രത രേഖപ്പെടുത്തി. രണ്ടാമത്തെ ചലനത്തിന് 7.5 തീവ്രത രേഖപ്പെടുത്തി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കളിക്കുന്നതിനിടെ രണ്ട് വയസുകാരിയുടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങി



കോഴിക്കോട്: വീടിനുള്ളിൽ കളിക്കുന്നതിനിടെ രണ്ട് വയസുകാരിയുടെ തലയിൽ അലുമിനിയ പാത്രം കുടുങ്ങി. നാദാപുരം പാറക്കടവ് ഉമ്മത്തൂരില്‍ കളത്തറ അനസിന്‍റെ മകള്‍ ഫാത്തിമ ആലിയയുടെ തലയില്‍ ആണ് രാവിലെ 11 ഓടെ പാത്രം കുടുങ്ങിയത്.

കളിക്കുന്നതിനിടെ കുട്ടി പാത്രം തലയില്‍ വയ്ക്കുകയും തല പൂര്‍ണമായും പാത്രത്തില്‍ കുടുങ്ങുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ പല വിധത്തില്‍ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാദാപുരം ഫയര്‍ സ്റ്റേഷനില്‍ കുട്ടിയുമായി വീട്ടുകാര്‍ എത്തുകയായിരുന്നു.

സേനാംഗങ്ങള്‍ ഏറെ ശ്രദ്ധയോടെ കട്ടര്‍, സ്പ്രെഡര്‍ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പരുക്കുകള്‍ ഒന്നും കൂടാതെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫിസര്‍ എസ്. വരുണ്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ മധുപ്രസാദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഐ.ഉണ്ണികൃഷ്ണന്‍, മുഹമ്മദ് സാനീജ് എന്നിവര്‍ നേതൃത്വം നല്‍കി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് നടി സാമന്ത

samantha-ruth-prabhu-is-pregnant


ചെന്നൈ: ഗർഭിണിയാണെന്ന വിവരം തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരം ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 

നാളുകളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് താരം തന്നെ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയില്‍ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത തന്നെ വ്യക്തമാക്കി. മാ ഇന്‍റി ബംഗാരം എന്ന സിനിമയുടെ സക്‌സസ് മീറ്റില്‍ വച്ചായിരുന്നു സാമന്തയുടെ വെളിപ്പെടുത്തല്‍.

ഇതോടെ താരത്തിന് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ് ആരാധകർ. സോഷ്യൽ മീഡിയയിലും മറ്റും താരത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് പുറത്തു വരുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel