SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

രണ്ട് വർഷത്തിലേറെ നീണ്ട ആസുത്രണം; ആദ്യ അടിയിൽ തന്നെ തല തർന്നു: പിടിച്ചു നിൽക്കാൻ പാടുപെട്ട് ഇറാൻ



രണ്ട് വർഷത്തിലേറെ നീണ്ട തയാറെടുപ്പ്...... കൃത്യതയാർന്ന ചുവടുകൾ.... ആദ്യ ആക്രമണത്തിൽ തന്നെ രാജ്യ തലവന്‍റെ പതനം..... ഇറാൻ- ഇസ്രയേൽ സംഘർഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മേൽക്കൈ നേടി അമേരിക്കയും ഇസ്രയേലും. യുദ്ധത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ രാഷ്ട്ര തലവനെ ഇല്ലാതാക്കിയതോടെ ലക്ഷ്യം അതിവേഗം പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ് അമേരിക്കയും ഇസ്രയേലും. 

അമേരിക്കയെ പോലും വീഴ്ത്താൻ കഴിയുമെന്നും ഇസ്രയേലിനെ തറപറ്റിക്കുമെന്നുമൊക്കെയായിരുന്നു ഇറാൻ പരമോന്നത നേതാവിന്‍റെ വാദങ്ങൾ. എന്നാൽ യുദ്ധം തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും ഗൾഫ് രാജ്യങ്ങളിൽ ഭീതി പരത്തിയലത്താതെ തന്ത്രപ്രധാനമായി ഒരു മുന്നേറ്റം പോലും നടത്താൻ ഇറാന് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. 

അതേസമയം കൃത്യമായ ആസൂസ്ത്രമാണ് ഇറാൻ ആക്രമണത്തിൽ അമേരിക്കയും ഇസ്രയേലും നടത്തിയതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രണ്ട് വർഷത്തിലേറെയായി ഇറാൻ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവിന്‍റെ സകല നീക്കങ്ങളും ഇസ്രയേൽ മനസിലാക്കിയിരുന്നു. 

ഇറാനിലെ ട്രാഫിക് ക്യാമറകളിൽ നുഴഞ്ഞു കയറിയായിരുന്നു ഇത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗം നുഴഞ്ഞു കയറിയിട്ടും ഇക്കാര്യം മനസിലാക്കാൻ സാധിക്കാതെ വന്നത് ഇറാന്‍റെ വലിയ വീഴ്ച്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

രണ്ടുവർഷമായി ആയത്തുല്ല അലി ഖമനയിയുടെ റൂട്ട് മാപ്പ് ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഖമനയി എപ്പോൾ എവിടെയുണ്ടാകും, ഏത് സമയത്ത് ഒളിവിൽ പോകും, പോയാൽ എവിടെയൊക്കെ, ഉറക്കം എപ്പോൾ എവിടെ, തുടങ്ങി ഖമനയിയുടെ സർവ കാര്യങ്ങളും ഇസ്രയേൽ മനസിലാക്കിയിരുന്നു. 

ഖമനയിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും വിശ്വസ്തരും അടക്കം സമാനമായി നിരീക്ഷണത്തിലായിരുന്നു. ഖമനയിയുടെ വിശ്വസ്തരിൽ പലരെയും ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വശത്താക്കിയിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

ഇത്ര വ്യക്തവും കൃത്യവുമായി വിവരങ്ങൾ മനസിലാക്കിയായിരുന്നു അമേരിക്കയും ഇസ്രയേലും ഇറാനെതിരെ അങ്കത്തിന് പുറപ്പെട്ടത്. ആദ്യ ആക്രമണത്തിൽ തന്നെ ഇറാന്‍റെ പ്രത്യാക്രമണ ശേഷിയെ തകർക്കാനായതും ഇവരുടെ നേട്ടമായി. ഇതിനിടെ അമേരിക്കയെ ഇല്ലാതാക്കുമെന്നും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആയുധ ശേഖരം അടക്കം തീർന്നുകൊണ്ടിരിക്കുകയാണെന്നുമാണ് ഇറാനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ. 

എന്നാൽ വർഷങ്ങൾ നീണ്ട തയാറെടുപ്പ് നടത്തി ഒരു രാജ്യ തലവന്‍റെ അന്തപുരത്തിലെ രഹസ്യങ്ങൾ വരെ ചോർത്തിയ ഇസ്രയേലിനും അമേരിക്കയ്ക്കും അവിടുത്തെ ആയുധ ശേഖരവും ശേഷിയും തമ്മിൽ വ്യക്തമായ അറിവുണ്ടാകില്ലേ എന്നാണ് മറു ചോദ്യം ഉയരുന്നത്.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

തൃഷയ്‌ക്ക് താൽപര്യം സ്ത്രീകളോട്; സുചിത്രയുടെ വെളിപ്പെടുത്തലിൽ ചൂട് പിടിച്ച് സൈബർ ലോകം

suchitra-about-actress-trisha


ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഇളയ ദളപതി വിജയുടെ വിവാഹ മോചന വാർത്തയാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ഭാര്യ സംഗീതയുമായി ബന്ധം വേർപിരിയുകയാണെന്നും ഇതിനുള്ള നീക്കങ്ങൾ നടത്തുന്നതുമായി രണ്ടാഴ്ച്ച മുമ്പാണ് റിപ്പോർട്ട് പുറത്തു വന്നത്.

അതേസമയം ഇരുവരും വീണ്ടും ഒന്നിക്കുന്നതായിട്ടാണ് ഏറ്റഴും പുതിയ റിപ്പോർട്ട്. രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങിയതിനു പിന്നാലെ നടന്‍റെ വ്യക്തിപരമായ കാര്യങ്ങൾക്ക് വളരെ വാർത്താ പ്രാധാന്യം ലഭിക്കുന്നുണ്ട്. അതേസമയം തമിഴിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായ തൃഷയുമായി വിജയ്ക്ക് അടുപ്പമുള്ളതായും ഇതിനാലാണ് സംഗീത വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതെന്നും വിവിധ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.


ഇതോടെ തൃഷയെയും വിജയെയും ചുറ്റിപ്പറ്റി നിരവധി ഊഹാ പോഹങ്ങളും ഗോസിപ്പുകളുമാണ് സൈബർ ലോകത്ത് നിറയുന്നത്. ഇതിന് തീ പടരുന്നതായിരുന്നു പിന്നണി ഗായിക സുചിത്ര രാമദുരൈയുടെ വെളിപ്പെടുത്തൽ. 

തൃഷ ബൈസെക്ഷ്വൽ ആണെന്നാണ് സുചിത്ര അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇത് തെന്നിന്ത്യൻ സിനിമാ ലോകത്ത് കാട്ടു തീ പോലെ പടർന്നു പിടിച്ചു. മുമ്പും തൃഷയ്ക്കെതിരെ സമാനമായ ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. 

എന്നാൽ പരസ്യമായി ഇത്തരത്തിൽ ഒരു ആരോപണം വന്നതും വിജയുടെയും സംഗീതയുടെയും വിവാഹ മോചനവുമാണ് ഇപ്പോൾ വാർത്ത പടർന്നു പിടിക്കാൻ കാരണമായിരിക്കുന്നത്.

suchitra-about-actress-trisha

ഐബിഎൻ എന്ന തമിഴ് ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് സുചിത്ര താര സുന്ദരി തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. സംഗീത ഡിവോഴ്‌സുമായി മുന്നോട്ട് പോകാന്‍ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലര്‍ത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു. 

തൃഷ ബൈസെക്ഷ്വല്‍ ആണെന്നും ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താൽപര്യമുണ്ടെന്നും എന്നാല്‍ സ്ത്രീകളോട് കൂടുതല്‍ താൽപര്യമുണ്ടെന്നും സുചിത്ര പറയുന്നു. 

തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ വിജയ് ഇരിക്കും നിക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുമെന്നും സുചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി വിജയ്ക്കും തൃഷയ്ക്കും എതിരെ തുടരെ ഗുരുതരമായ ആരോപണങ്ങള്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും സുചിത്ര പറയുന്നുണ്ട്.

ഫെബ്രുവരി 27നാണ് വിജയിയുമായുള്ള ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഗീത അയച്ച വക്കീല്‍ നോട്ടീസ് പുറത്തുവരുന്നത്. ചെങ്കല്‍പെട്ട് കുടുംബ കോടതിയിലാണ് ഹര്‍ജി. വിഷയത്തില്‍ ഏപ്രില്‍ 20ന് വിജയ് കോടതിയില്‍ ഹാജറാകാന്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം, ഈ വക്കീല്‍ നോട്ടീസ് വ്യാജമാണെന്ന പ്രചരണവും നടക്കുന്നുണ്ട്. 

സൈബർ ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുന്നുണ്ടെങ്കിലും വിജയോ, സംഗീതയോ, തൃഷയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുകയാണ് താരങ്ങൾ എന്നാണ് സൂചനകൾ. 

വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ഗില്ലി അടക്കം നിരവധി ചിത്രങ്ങളിലാണ് തൃഷ നായികയായെത്തിയത്. ഇരുവരെയും തമിഴിലെ ഭാഗ്യ ജോഡികളെന്നാണ് വിളിക്കുന്നതും. ഇരുവരും തമ്മിൽ വർഷങ്ങളുടെ സൗഹൃദവുമുണ്ട്. തൃഷയുടെ വിവാഹ നിശ്ചയം അടക്കം കഴിഞ്ഞെന്നും എന്നാൽ പിന്നീട് തൃഷ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നുവെന്നും വെളിപ്പെടുത്തലുകളുണ്ട്. 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

അമ്മയുടെ രണ്ടാം വിവാഹം നടത്തി മകൾ; വീഡിയോ



സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ഇത്തരത്തിൽ അതിവേഗം വൈറലായ ഒരു വീഡിയോയുണ്ട്. ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

അമ്മയുടെ വിവാഹം നടത്തിക്കൊടുക്കുന്ന മകളാണ് വീഡിയോയിലെ താരം. വെറുതെ ഒരാളുമായിട്ടില്ല... അമ്മ ജീവനു തുല്യം സ്നേഹിക്കുന്ന ആളുമായിട്ടാണ് മകൾ വിവാഹം നടത്തിക്കൊടുക്കുന്നത്. ഒരു അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമെന്നാണ് ഇതിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

അമ്മയ്ക്ക് സ്നേഹിക്കാൻ ഒരു പങ്കാളിയെ കൊടുത്തുകൊണ്ട് അവരുടെ വിവാഹം നിറഞ്ഞ കണ്ണുകളോടെ കണ്ടിരിക്കുന്ന മകളെയാണ് വീഡിയോയിൽ കാണുന്നത്. ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ആഹ്ലാദാരവങ്ങൾക്കിടെ വരൻ വധുവിന്‍റെ കഴുത്തിൽ മാല ചാർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. 

അന്ന് ഞാൻ എത്രത്തോളം കരഞ്ഞുവെന്ന് ആർക്കും അറിയില്ല... തീർച്ചയായും അത് സന്തോഷ കണ്ണീരായിരുന്നു. ഇതിന് സാക്ഷിയാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. എന്‍റെ അമ്മ വിവാഹിതയാകുന്നു.- ഇതായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് മകളുടെ കുറിപ്പ്. 

മകളെ അഭിനന്ദിച്ച് നിരവധി പേർ വീഡിയോയ്ക്ക് കമന്‍റ് ചെയ്‌തിട്ടുണ്ട്. ദമ്പതികൾക്ക് ആശംസകൾ അറിയിച്ചാണ് മിക്കവരുടെയും പോസ്റ്റ്. വെർച്വൽ ലോകത്ത് കണ്ട ഏറ്റവും മനോഹരമായ കാഴ്ച്ചയെന്നാണ് ഒരാൾ വീഡിയോയെ വിശേഷിപ്പിച്ചത്.

 



Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പീരുമേട്ടിൽ കളം വ്യക്തം 

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. 

ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

മകളുടെ വിവാഹം ക്ഷണിക്കാൻ പോയ പിതാവ് അപകടത്തിൽ മരിച്ചു



പാലക്കാട്: മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽപെട്ട് റിട്ട. അധ്യാപകൻ മരിച്ചു. മുട്ടിക്കുളങ്ങര എ യുപി സ്‌കൂളിലെ മുന്‍ അധ്യാപകൻ മുണ്ടൂര്‍ നൊച്ചുപ്പുള്ളി കയ്യറ വീട്ടില്‍ കെ.വി. രാധാകൃഷ്ണനാണ് (66) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ പാലക്കാട്‌ കോഴിക്കോട് ബൈപാസിലെ കൊപ്പം ജംക്ഷനിലായിരുന്നു അപകടം.

കൊപ്പത്തുനിന്ന് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ രാധാകൃഷ്ണന്‍റെ ശരീരത്തിലൂടെ പിന്‍ചക്രം കയറിയിറങ്ങിയെന്നും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്നും നോര്‍ത്ത് പൊലീസ് അറിയിച്ചു.

ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌ മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വീട്ടുവളപ്പില്‍ രാവിലെ 11ഓടെ സംസ്‌കാരം നടക്കും. പൊന്നമ്മയാണ് ഭാര്യ. മക്കള്‍: സാന്ദ്ര, സരോജ്.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പീരുമേട്ടിൽ കളം വ്യക്തം 

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. 

ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

പീരുമേട്ടിൽ ചിത്രം വ്യക്തമാകുന്നു; കളം നിറയാൻ ഇടത്- വലത് മുന്നണികൾ




ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

Electric Body Trimmer for Women


അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

വണ്ടിപ്പെരിയാർ ടൗണിലെ ഈ കാഴ്ച്ച കണ്ടോ....


Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

നവവരൻ എംഡിഎംഎയുമായി അറസ്റ്റിൽ



മലപ്പുറം: നവവരനെ എംഡിഎംഎയുമായി പിടികൂടി. തവനൂർ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്‍റെ മുകളിലെ നിലയിലെ മണിയറയില്‍ ബാത്ത്‌റൂമിലാണ് ഇയാള്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ. ഇയാള്‍ നിക്കാഹ് കഴിച്ച നവവധുവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് വീട്ടിലെത്തി പൊലീസ് എംഡിഎംഎ കണ്ടെടുത്തു. കാറില്‍ നിന്നും ഭാര്യാ വീട്ടില്‍നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷിബാന്‍ സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.

കരിമ്പും പൈനാപ്പിളും ഇനി സിംപിൾ.. 


Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4


Travel