SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1989) Idukki (1915) Mostreaded (1617) Crime (1485) National (1246) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

നടപ്പാതയിലേക്ക് പാഞ്ഞു കയറിയ കാർ ഇടിച്ചു; നവ വധു മരിച്ചു



തിരുവനന്തപുരം: അമിത വേഗതയിൽ നടപ്പാതയിലേക്ക് പാഞ്ഞു കയറിയ കാർ ഇടിച്ച് നവ വധു മരിച്ചു. കവടിയാറിൽ രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് ചിറ്റൂർ വെരിക്കോലി സ്വദേശിനി നൗഷിജ (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക് അടക്കം പണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

കഴിഞ്ഞ മാസമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നടപ്പാതയിലൂടെ പോകുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലും രണ്ട് കാറുകളിലും ഇടിച്ച ശേഷമാണ് കാർ നിന്നത്. നൗഷിജയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മോഹൻ തോമസ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടെ രക്ത സമ്മർദത്തിൽ വ്യതിയാനമുണ്ടാവുകയും കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയുമായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്

ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത്  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.

വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്. 

തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി. 

ഉപതെരഞ്ഞെടുപ്പിൽ കെ.സിയെ എട്ട് നിലയിൽ പൊട്ടിക്കും; കോൺഗ്രസിൽ അസാധാരണ നീക്കം



കൊച്ചി: പട നയിച്ച വി.ഡി സതീശനു പകരം കെ.സി വേണുഗോപാലിനെ കെട്ടിയിറക്കിയാൽ കനത്ത തിരിച്ചടി നൽകാൻ കോൺഗ്രസിൽ അണിയറ നീക്കം. ജനവികാരവും ഘടക കക്ഷികളുടെ താൽപര്യവും വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ്. ഇക്കാര്യം എഐസിസി നേതൃത്വത്തോട് ഇവർ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. 

എന്നാൽ ഇതിനെ മറികടന്ന് ചാക്കിട്ടു പിടിച്ച എംഎൽഎമാരുടെ പിൻബലത്തിൽ മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാണ് കെ.സി പക്ഷത്തിന്‍റെ നീക്കം. അതേസമയം ഇതിനെ കടുത്ത നിലപാടിൽ എതിർക്കാനുള്ള തയാറെടുപ്പാണ് കോൺഗ്രസിനുള്ളിൽ ഒരുങ്ങുന്നത്. നിലവിൽ എംപിയായിരിക്കുന്ന കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആറ് മാസത്തിനുള്ളിൽ നിയമസഭയിലേക്ക് ജനവിധി തേടണം. 

എംപി സ്ഥാനം രാജിവയ്ക്കുകയും വേണം. ഇങ്ങനെ വന്നാൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കാവും കേരളം സാക്ഷിയാകുക. നിയമസഭയിലേക്ക് മത്സരിക്കുന്ന കെ.സിയെയും എംപി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥിയെയും തോൽപ്പിച്ചാൽ ഈ ഹൈക്കമാന്‍റ് നീക്കം എട്ടു നിലയിൽ പൊട്ടുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ കണക്കുകൂട്ടൽ. 

ഇതിനായുള്ള അണിയറ നീക്കം തുടങ്ങിയതായിട്ടാണ് വിവരം. രാജസ്ഥാനിലും കർണാടകയിലുമടക്കം കോൺഗ്രസിന്‍റെ നിലനിൽപ്പ് തന്നെ തകർത്ത പല തീരുമാനങ്ങളും കെസി അടങ്ങുന്ന ഹൈക്കമാന്‍റിൽ നിന്നാണെന്നും പ്രർത്തകർ ആരോപിക്കുന്നുണ്ട്. 

ഗാന്ധി കുടുംബവുമായുള്ള ബന്ധം മുതലെടുത്ത് എംഎൽഎമാരെയും പ്രാദേശിക നേതാക്കളെയും വശത്താക്കിയാണ് കെ.സി വിലപേശൽ നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെന്നാണ് പുറത്തു വരുന്ന വിവരം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വീട്ടിൽ ഉറങ്ങിക്കിടന്ന 15 കാരിയെ പാമ്പ് കടിച്ചു


പത്തനാപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന 15 കാരിക്ക് പാമ്പ് കടിയേറ്റു. പിടവൂർ സ്വദേശിയായ രേവതിക്കാണ് കടിയേറ്റത്. കുട്ടി പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന രേവതിയുടെ ശരീരത്തിലേക്ക് മേല്‍ക്കുരയില്‍ നിന്ന് പാമ്പ് വീഴുകയായിരുന്നു. എലിയെ ഓടിച്ചുവന്നതാണെന്നാണ് നിഗമനം. രേവതിയുടെ ശരീരത്തില്‍ എലിയും പതിച്ചിരുന്നു. കടിയേറ്റ് ഉണര്‍ന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു.

എലി കടിച്ചതാകാമെന്നാണ് കാലിലെ മുറിവ് കണ്ട് വീട്ടുകാര്‍ വിചാരിച്ചിരുന്നത്. പിന്നീട് രേവതിക്ക് അസ്വസ്ഥതകള്‍ ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിച്ചത്.

വീട്ടിനകത്തെ ഭിത്തിയുള്ള പൊത്തിലേക്ക് കയറിയ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. വനപാലകര്‍ എത്തി ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് തറ കുഴിച്ച് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വി.ഡി സതീശൻ തന്നെ മുഖ്യമന്ത്രിയായേക്കും; അന്തിമ തീരുമാനത്തിലേക്ക് ഹൈക്കമാന്‍റ്



ന്യൂഡെൽഹി: മാരത്തോൺ ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തന്നെ കേരള മുഖ്യമന്ത്രിയായി നിർദേശിക്കുമെന്ന് സൂചനകൾ. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്. 

മൂവരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹരാണെങ്കിലും വി.ഡിയെ ഒഴിവാക്കിയാൽ ജനരോഷം ഉണ്ടാവാനുള്ള സാധ്യത മുൻ നിർത്തി സമവായത്തിലേക്ക് നീങ്ങുന്നതായിട്ടാണ് വിവരം. ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും അനുനയിപ്പിച്ച് വി.ഡിയെ മുഖ്യമന്ത്രിയായി അവതരിപ്പിക്കാനാണ് നീക്കം. 

മുഖ്യമന്ത്രി ചർച്ചകൾക്കായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ്മാക്കൻ എന്നിവർ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുമായും ഘടക കക്ഷികളുമായും മാരത്തോൺ ചർച്ചകൾ നടത്തിയിരുന്നു. 

കേരളത്തിൽ നിന്നും മടങ്ങുന്ന സംഘം ഞായറാഴ്ച്ചയോടെ തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ നിലപാടുകൾ കൂടി പരിഗണിച്ചായിരിക്കും പ്രഖ്യാപനം. 

മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി പക്ഷം നീക്കം നടത്തിയെങ്കിലും ജനരോഷം എതിരാകാനുള്ള സാധ്യതയാണ് കേന്ദ്രം വിലയിരുത്തുന്നത്. അങ്ങനെ വന്നാൽ ഉപതെരഞ്ഞെടുപ്പിൽ പരാജയം വരെ നേരിടാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ചെന്നിത്തലയ്ക്കും കെ.സി വേണുഗോപാലിനും അർഹമായ സ്ഥാനങ്ങൾ നൽകുന്നതിനാണ് തീരുമാനം. 

ചെന്നിത്തലയ്ക്ക് മന്ത്രി സഭയിൽ പ്രധാന സ്ഥാനവും കെ.സിക്ക് കേന്ദ്രത്തിൽ മുഖ്യ സ്ഥാനവും നൽകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഘടകക്ഷികൾ അടക്കമുള്ളവർ വി.ഡിക്ക് വേണ്ടി നിലപാടെടുത്തതായിട്ടാണ് പുറത്തു വരുന്ന വിവരം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

15 കാരിയെ പീഡിപ്പിച്ചു; 32 കാരന് 90 വർഷം തടവും പിഴയും



കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 32 കാരന് 90 വർഷം തടവും പിഴയും ശിക്ഷ. അഞ്ചാലുംമൂട് വന്‍മല ഗുരു മന്ദിരത്തിന് സമീപം കുന്നുപുറത്ത് പടിഞ്ഞാറ്റതില്‍ ഷഫീക്കിനെയാണ് കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 90 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 30മാസം കൂടി അധികതടവ് അനുഭവിക്കണം.

കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്. പ്രതിക്കൊപ്പം താമസിച്ചുവന്നിരുന്ന സ്ത്രീയുടെ ആദ്യവിവാഹത്തിലെ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. 

കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സിലര്‍ പ്രദേശത്തെ അംഗനവാടിയിലെത്തി അതിജീവിതയും സഹോദരങ്ങളെയും വിളിച്ചുവരുത്തി കൗണ്‍സിലിങ് നടത്തി കുട്ടികളുടെ ദുരവസ്ഥ മനസിലാക്കി കൊണ്ടുപോകുകയായിരുന്നു.

പ്രതി തുക ഒടുക്കുന്ന പക്ഷം അതില്‍ നിന്ന് മൂന്നുലക്ഷം രൂപ അതിജീവതയ്ക്ക് കൈമാറണം. അതിജീവനത്തിനായി മതിയായ തുക നിശ്ചയിച്ച് നല്‍കുന്നതിനും കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശംനല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സരിത ഹാജരായി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പിതാവ് ബിസ്‌കറ്റ് വാങ്ങാൻ ഇറങ്ങിയപ്പോൾ ഡോർ അടഞ്ഞു; മൂന്ന് വയസുകാരി വന്ദേ ഭാരതിൽ ഒറ്റക്ക് യാത്ര ചെയ്‌തു



പൂനെ: ബിസ്കറ്റ് വാങ്ങാനിറങ്ങിയ പിതാവിനെ തിരികെ കയറാൻ സാധിക്കാതെ വന്നതോടെ വന്ദേഭാരതിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്ന് മൂന്നു വയസുകാരി. സോലാപൂര്‍-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന രാഹുല്‍ ഖുര്‍മുട്ടെ എന്ന യാത്രക്കാരനാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതോടെ പ്ലാറ്റ്ഫോമില്‍ കുടുങ്ങിയത്.

കുര്‍ദുവാടി സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മകള്‍ക്ക് ബിസ്‌കറ്റ് വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഇദ്ദേഹം. എന്നാല്‍ രാഹുല്‍ തിരികെ എത്തുന്നതിന് മുമ്പ് തന്നെ ഓട്ടോമാറ്റിക് ഡോറുകള്‍ അടയുകയും ട്രെയിന്‍ നീങ്ങുകയും ചെയ്തു. ഇതോടെ രാഹുലിന്‍റെ മൂന്ന് വയസുള്ള മകള്‍ സി-5 കോച്ചില്‍ തനിച്ചായി.

കോച്ചില്‍ കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട സഹയാത്രികര്‍ ഉടന്‍ തന്നെ ടിടിഇ എച്ച്.എല്‍. മീനയെ വിവരമറിയിച്ചു. അദ്ദേഹം പൂനെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. ട്രെയിനിലെ ഒരു വനിതാ യാത്രക്കാരി കുട്ടിയുടെ കൂട്ടിനായി ഇരിക്കുകയും ചെയ്തു. 

റെയില്‍വേ പൊലീസ് റിസര്‍വേഷന്‍ രേഖകള്‍ പരിശോധിച്ച് രാഹുലിന്‍റെ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും മകള്‍ സുരക്ഷിതയാണെന്ന് അറിയിക്കുകയും ചെയ്തു. ട്രെയിന്‍ പൂനെ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പ്ലാറ്റ്ഫോമില്‍ സജ്ജമായിരുന്നു. പൊലീസിന്‍റെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷനിലെത്തിയ കുട്ടിയുടെ അമ്മ വൈശാലിക്ക് റെയില്‍വേ അധികൃതര്‍ കുഞ്ഞിനെ കൈമാറി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel