SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2023) Idukki (1940) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

പനി ബാധിച്ച് ആറ് വയസുകാരി മരിച്ചു



കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലിരിക്കെ ആറ് വയസുകാരി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്‍റെയും റീനയുടെയും ഇളയ മകള്‍ ഇതള്‍ ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളെജിലായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ പനിയെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാവുന്തറ എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇതള്‍. 

പഠനത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന ഇതളിന്‍റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഖമടക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് അധ്യാപകരും സഹപാഠികളും. മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ട്യൂഷൻ ക്സാസിൽ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ



തൃശൂർ: വീട്ടിൽ നടത്തിയ ട്യൂഷൻ ക്ലാസിനിടെ വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. തൃശൂർ ചൂണ്ടൽ സ്വദേശിയായ നൗഷാദ് (52) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ ട്യൂഷൻ സെന്‍ററിൽ വച്ചാണ് വിദ്യാർഥിനികൾക്ക് ദുരനുഭവം ഉണ്ടായത്.

കുന്ദംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. അധ്യാപകന്‍റെ ക്രൂരതക്കെതിരെ മൂന്ന് പെണ്‍കുട്ടികളാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാർഥികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ വീട്ടുകാര്‍ വിവരം ചോദിച്ചതോടെയാണ് പീഡനം പുറത്തറിയുന്നത്. 

ക്ലാസ് എടുക്കുന്നതിനിടെ പ്രതി വിദ്യാര്‍ത്ഥികളുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികള്‍ വീട്ടുകാരോട് വെളിപ്പെടുത്തി. 

പിന്നാലെ വിദ്യാർഥികള്‍ക്കൊപ്പം സ്റ്റേഷനിലെത്തി രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചിരുന്നോ എന്നതടക്കം പരിശോധിക്കുമെന്നും കുന്നംകുളം പൊലീസ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മുംബൈ സമരത്തിലെ ചുണക്കുട്ടി; ആരാണ് റിയ ആഹിർ



ന്യൂഡെൽഹി: സമരക്കാരെ അറസ്റ്റ് ചെയ്‌തുകൊണ്ടുപോകാനൊരുങ്ങിയ പൊലീസ് വാഹനം ഒറ്റക്കൈകൊണ്ട് തടഞ്ഞ് നെഞ്ചുവിരിച്ചു നിന്ന വനിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഡെൽഹിയിലെ സമരത്തിലെ ധീരവനിതയായി വിശേഷിപ്പിക്കപ്പെട്ട റിയ അഹിറാണ് ഈ താരം. 

നീറ്റ് പരീക്ഷാവിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് റിയ ഓടിയെത്തിയത്. കോരിച്ചൊരിയുന്ന മഴയില്‍ ചുറ്റുമുള്ളതൊന്നും നോക്കാതെ തലയില്‍ തൊപ്പിയും ഹ്യൂഡിയുമിട്ട് റിയ വാനിന് മുന്നില്‍ നെഞ്ചും വിരിച്ച് നിന്നു. 

വാഹനത്തില്‍ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്തു. ഒടുവില്‍ പൊലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടി വന്നു. 

വിദ്യാര്‍ഥിയല്ലെങ്കിലും അവര്‍ക്കൊപ്പം നിലകൊള്ളുന്നെന്ന് റിയ പ്രതികരിച്ചു. റിയയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെപ്പേരാണ് ഇവരെ ചുണക്കുട്ടി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയത്.

നടിയും മോഡലും ഇന്‍ഫ്ലുവന്‍സറുമായ റിയ അഹിറിന് ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. ദില്‍ബര എന്ന സംഗീത ആല്‍ബത്തിലാണ് അവസാനം അഭിനയിച്ചത്. ഇതിനുപുറമെ സ്വന്തമായി വസ്ത്രങ്ങള്‍ കൈകൊണ്ട് നിര്‍മിച്ച് വില്‍ക്കുന്ന റിയാസത് എന്ന ബ്രാന്‍ഡിന്‍റെ ഉടമകൂടിയാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


പോക്‌സോ കേസിൽ പീരുമേട് കരടിക്കുഴി സ്വദേശിക്ക് തടവും പിഴയും ശിക്ഷ



ഇടുക്കി: പോക്സോ കേസിൽ പീരുമേട് കരടിക്കുഴി സ്വദേശിക്ക് 13 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കോടതി. പ്രതി 55,000 രൂപ പിഴയും ഒടുക്കണം. കരടിക്കുഴി കരുവാടുംമുഴി ആനന്ദി (26)നെയാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 

2020ല്‍ പീരുമേട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി. പോക്‌സോയുടെ വിവിധ വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിനതടവിനും 50000 രൂപ പിഴയും ഐ.പി.സിയുടെ വിവിധ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തെ കഠിന തടവിനു5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം മൂന്നു മാസവും കൂടി കഠിന തടവ് അനുഭവിക്കണം. പീരുമേട് മുന്‍ എസ്.എച്ച്.ഒ ഡി. രജീഷ് കുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

അർജന്‍റീനക്ക് മടങ്ങാം... തല ഉയർത്തി തന്നെ...



തലകുനിച്ചല്ല, തല നിവർത്തി തന്നെയാണ് അർജന്‍റീന ടീം സ്വന്ത നാട്ടിലേക്ക് മടങ്ങുന്നത്. ഫൈനലിൽ സ്പെയിനിനോട് 1-0 പൂജ്യത്തിന് പരാജയം അറിഞ്ഞെങ്കിലും ആരാധകർക്കായി ഒരുപിടി നല്ല കളികൾ ബാക്കിവച്ചാണ് അർജന്‍റീനയുടെ മടക്കം. 

കഴിഞ്ഞ തവണ വേൾഡ് കപ്പ് നേട്ടത്തിലെത്തിയെന്ന ഒറ്റക്കാരണത്താൽ ഹേറ്റിസ്റ്റുകളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന ഒരു ടീം കൂടിയാണ് ഇതിഹാസ താരം ലയണൽ മെസി നയിക്കുന്ന അർജന്‍റീന ടീം. ഫൈനലിലെ ഒരു പരാജയത്തിനു പിന്നാലെ സൈബറിടത്ത് അർജന്‍റീന ടീമിനെ വ്യാപകമായി ആക്രമിക്കുന്നുണ്ട്. എന്നാൽ ഈ ഹേറ്റിസ്റ്റുകൾ കാണാതെ പോകുന്ന ചില യാഥാർഥ്യങ്ങളുണ്ട്. 

ഫിഫയിൽ അംഗമായിട്ടുള്ള ഏതാണ് 211 ദേശീയ ടീമുകളാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഓരോ മേഖല തിരിച്ച് നടക്കുന്ന യോഗ്യതാ മത്സരത്തിൽ മറ്റു രാജ്യങ്ങളെ പിന്തള്ളിയാണ് 48 ടീമുകൾ ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. 

ഫുട്ബോൾ ദിനചര്യയാക്കിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മറ്റു ടീമുകളെ പിന്തള്ളിയാണ് അർജന്‍റീന യോഗ്യത നേടിയത്. അവിടുന്ന് ഫൈനൽ വരെ ടീം എത്തിയതും കളിമികവുകൊണ്ടു തന്നെ. 

നോക്കൗട്ടിലെ ഓരോ മത്സരങ്ങളും അർജന്‍റീനയുടെ കളിമികവ് വിളിച്ചറിയിക്കുന്നതായിരുന്നു. ഫൈനലിൽ സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ ടീമിനു കഴിഞ്ഞില്ലെങ്കിലും ഫൈനൽ വരെയുള്ള ഓരോ മത്സരത്തിലും ആരാധകരുടെ മനസു നിറയ്ക്കുന്ന ഒട്ടേറെ സംഭാവനകൾ നൽകിയാണ് അർജന്‍റീന മടങ്ങുന്നത്.

അതും ടൂർണമെന്‍റിൽ രണ്ടാം സ്ഥാനമെന്ന നേട്ടത്തോടെ. കരുത്തരായ സ്പെയിനിനെ ഒരു ഗോളിൽ തളക്കാനായതും അർജന്‍റീനയെന്ന ടീമിന്‍റെ നേട്ടമാണ്. ഇതിനെയെല്ലാം കുറച്ചു കണ്ടുകൊണ്ടാണ് ഹേറ്റിസ്റ്റുകൾ അർജന്‍റീനക്കെതിരെ വിമർശനങ്ങൾ പടച്ചുവിടുന്നത്. 

കരുത്തരെന്ന് വിളിക്കുന്ന സ്പെയിനെ 90 മിനിറ്റിലും പിന്നീടുള്ള 30 മിനിറ്റ് എക്‌ട്രാ ടൈമിലും ഒരു ഗോളിൽ മാത്രം വരിഞ്ഞു മുറുക്കിയത് അർജന്‍റീനയുടെ കടുത്ത പ്രതിരോധവും ഗോളിയുടെ മികവും ഒന്നുകൊണ്ടാണ്. ചുണ്ടിനൊപ്പമെത്തിയ കപ്പ് നേരിയ ഒരു വ്യത്യാസത്തിൽ നഷ്ടമായതൊഴിച്ചാൽ ഈ വേൾഡ് കപ്പിൽ അർജന്‍റീന ഒട്ടും മോശക്കാരയല്ല മടങ്ങുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


നെൻമാറ ഇരട്ടക്കൊല; ചെന്താമരക്ക് വധശിക്ഷ



പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷ്ണൽ സെഷൻസ് കോടതിയാണ് ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത്. കേസില്‍ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരന്‍റെ മക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തുക നല്‍കാന്‍ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കണം. കൂടാതെ ചെന്താമര പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

ചെന്താമരയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും സൈക്കോളജി, സൈക്ക്യാട്രി റിപ്പോര്‍ട്ടുകള്‍ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താനെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ഞാന്‍ അങ്ങോട്ട് പ്രശ്‌നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാല്‍ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ പ്രകോപിപ്പിച്ചു എന്നതാണ് കുറ്റം ചെയ്യാനുള്ള കാരണം. 

കൊല്ലപ്പെട്ട സുധാകരന്‍റെ മകളുടെ കാര്യത്തില്‍ ഡിഫന്‍സ് കൗണ്‍സില്‍ മുന്‍പാകെ പ്രതി കുറ്റബോധം കാണിച്ചു. പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്.

സുധാകരന്‍റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങള്‍ ചെയ്തതില്‍ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച് ആണ് കൊലപാതകങ്ങള്‍ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel