SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1650) Idukki (1579) Mostreaded (1558) Crime (1300) National (1166) Entertainment (810) Viral (412) world (404) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

Sponsored

Food Zone

Sponsored

Business

Auto

മോഹ വിലയിൽ ഹ്യൂണ്ടായി എക്‌സ്റ്റർ; അതിശയിപ്പിക്കുന്ന മൈലേജും

മുംബൈ: സാധാരണക്കാർക്ക് മോഹ വിലയിൽ കാർ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ജാപ്പനീസ് കാർ നിർമാതാക്കളായ ഹ്യുണ്ടായി. തങ്ങളുടെ കോംമ്പാറ്റ് എസ്.യു.വി...

Recent PostAll the recent news you need to know

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകൻ അടക്കം അഞ്ച് പേർക്ക് പരുക്ക്



കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞ് നടൻ അർജുൻ അശോകൻ അടക്കം അഞ്ച് പേർക്ക് പരുക്ക്. കൊച്ചി എംജി റോഡിലായിരുന്നു അപകടം. 

നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരുക്കേറ്റു. 

ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കട്ടപ്പനയിലെ ഓട്ടോറിക്ഷാ കള്ളൻമാർ അറസ്റ്റിൽ 

ഇടുക്കി: പട്ടാപ്പകൽ കട്ടപ്പന നഗരത്തിൽ നിന്നും നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ മടക്കത്താനം ലിബിന്‍ ബെന്നി (34), നെടുമ്പാശേരി വാഴപ്പള്ളിക്കുടി ബാബു (51) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ കമ്പത്ത് എത്തിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷ വിൽപ്പന നടത്തിയ ശേഷം തിരികെ കട്ടപ്പനയിലെത്തിയപ്പോഴാണ് അറസ്റ്റ്. 

വെള്ളിയാഴ്ച്ച കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് സംഭവം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോട്ടല്‍ നടത്തിപ്പുകാരനായ കലയംകുന്നേല്‍ സാജുവിന്‍റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷ്ടിച്ചു കടത്തിയത്. ഉച്ചക്ക് ഒന്നരയോടെ രണ്ട് പേര്‍ ഓട്ടോറിക്ഷയുടെ സമീപത്ത് കുറച്ച് സമയം നിന്ന ശേഷം പുളിയന്‍മല ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോകുന്നത് സി.സി. ടിവിയില്‍ വ്യക്തമായിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എബി, ഡിജു, എ.എസ്.ഐ സുബൈര്‍, സി.പി.ഒ അഭിലാഷ്, കാമരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

കഞ്ചാവുമായി ഏലപ്പാറ സ്വദേശി അറസ്റ്റിൽ



ഇടുക്കി: തേയില തോട്ടത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ ഒരാൾ അറസ്റ്റിൽ. ഏലപ്പാറ ലക്ഷംവീട് പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈനാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്. 

ഇയാളുടെ പക്കൽ നിന്നും 103 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. പീരുമേട് എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ സബിന്‍റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങിനിടെയാണ് പ്രതി പിടിയിലാകുന്നത്. വീടിനു സമീപത്തെ തേയിലത്തോട്ടത്തിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വന്നത്. 

ഇയാളെ മുമ്പും സമാന കേസില്‍ പിടികൂടിയിട്ടുണ്ട്. അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വിനോദന്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ, കെ.ആര്‍. ശശികുമാര്‍, ഡി. ബിജു മോന്‍, സാബു ലാല്‍, എന്‍.സി. ജയരാജ്, വി.ടി ഷൈജു, ഷിജുദാസ്, നദീര്‍ കെ. ഷംസ്, ഷിബിന്‍, മനോജ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സിന്ധു കെ. തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കട്ടപ്പനയിലെ ഓട്ടോറിക്ഷാ കള്ളൻമാർ അറസ്റ്റിൽ 

ഇടുക്കി: പട്ടാപ്പകൽ കട്ടപ്പന നഗരത്തിൽ നിന്നും നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ മടക്കത്താനം ലിബിന്‍ ബെന്നി (34), നെടുമ്പാശേരി വാഴപ്പള്ളിക്കുടി ബാബു (51) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ കമ്പത്ത് എത്തിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷ വിൽപ്പന നടത്തിയ ശേഷം തിരികെ കട്ടപ്പനയിലെത്തിയപ്പോഴാണ് അറസ്റ്റ്. 

വെള്ളിയാഴ്ച്ച കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് സംഭവം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോട്ടല്‍ നടത്തിപ്പുകാരനായ കലയംകുന്നേല്‍ സാജുവിന്‍റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷ്ടിച്ചു കടത്തിയത്. ഉച്ചക്ക് ഒന്നരയോടെ രണ്ട് പേര്‍ ഓട്ടോറിക്ഷയുടെ സമീപത്ത് കുറച്ച് സമയം നിന്ന ശേഷം പുളിയന്‍മല ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോകുന്നത് സി.സി. ടിവിയില്‍ വ്യക്തമായിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എബി, ഡിജു, എ.എസ്.ഐ സുബൈര്‍, സി.പി.ഒ അഭിലാഷ്, കാമരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

കുട്ടിക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; യുവതി മരിച്ചു



ഇടുക്കി: ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ മൂന്ന് വയസുള്ള കുട്ടിക്ക് വിഷം നൽകിയ ശേഷം വിഷം കഴിച്ച യുവതി മരിച്ചു. കരുണാപുരം നിരപ്പേല്‍കട ചിറവേലില്‍ രമേശിന്‍റെ ഭാര്യ ആര്യമോള്‍ (24) ആണ് മരിച്ചത്. ഇവരുടെ മകന്‍ ആരോമല്‍(മൂന്ന്)  തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി അപകട നില തരണം ചെയ്‌തിട്ടുണ്ട്. 

വ്യാഴാഴ്ച്ച അർധ രാത്രിയിലാണ് സംഭവങ്ങൾ നടന്നത്. രാത്രിയിൽ ഭർത്താവും ആര്യയും തമ്മിൽ കുടുംബ വഴക്കുണ്ടായി. ഇതിനു പിന്നാലെ രമേശ് വീടിനു പുറത്തു കിടന്ന ഓട്ടോറിക്ഷയിലേക്ക് പോയി. 

ഏറെ നേരം കഴിഞ്ഞിട്ടാണ് രമേശ് തിരികെ വീട്ടിലേക്ക് വന്നത്. വന്നപ്പോൾ ആര്യ അവശയായി കിടക്കുന്നതാണ് കണ്ടത്. രമേശ് സമീപവാസുകളുടെ സഹായത്തോടെ യുവതിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന ഇളയ കുട്ടി ആരോമൽ മയങ്ങി വീണു. ഇതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കുട്ടിക്കും വിഷം നൽകിയതായി കണ്ടെത്തിയത്. പ്രീപ്രൈമറി വിദ്യാര്‍ത്ഥിനി അനന്യയാണ് മകള്‍. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കട്ടപ്പനയിലെ ഓട്ടോറിക്ഷാ കള്ളൻമാർ അറസ്റ്റിൽ



ഇടുക്കി: പട്ടാപ്പകൽ കട്ടപ്പന നഗരത്തിൽ നിന്നും നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ മടക്കത്താനം ലിബിന്‍ ബെന്നി (34), നെടുമ്പാശേരി വാഴപ്പള്ളിക്കുടി ബാബു (51) എന്നിവരാണ് അറസ്റ്റിലായത്. 

തമിഴ്നാട്ടിലെ കമ്പത്ത് എത്തിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷ വിൽപ്പന നടത്തിയ ശേഷം തിരികെ കട്ടപ്പനയിലെത്തിയപ്പോഴാണ് അറസ്റ്റ്. വെള്ളിയാഴ്ച്ച കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് സംഭവം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോട്ടല്‍ നടത്തിപ്പുകാരനായ കലയംകുന്നേല്‍ സാജുവിന്‍റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷ്ടിച്ചു കടത്തിയത്. 

ഉച്ചക്ക് ഒന്നരയോടെ രണ്ട് പേര്‍ ഓട്ടോറിക്ഷയുടെ സമീപത്ത് കുറച്ച് സമയം നിന്ന ശേഷം പുളിയന്‍മല ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോകുന്നത് സി.സി. ടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. 

കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എബി, ഡിജു, എ.എസ്.ഐ സുബൈര്‍, സി.പി.ഒ അഭിലാഷ്, കാമരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

വന്നിറങ്ങിയ സ്‌കൂൾ വാഹനം ഇടിച്ചു; യുകെജി വിദ്യാർഥിനി മരിച്ചു



പാലക്കാട്: സ്‌കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാർഥിനി ഹിബയാണ് മരിച്ചത്. 

ഇതേ വാഹനത്തില്‍ വീടിന് മുന്നിലെ സ്റ്റോപ്പില്‍ വന്നിറങ്ങിയതായിരുന്നു ഹിബ. സ്‌കൂള്‍ വാഹനത്തിന് മുന്നിലൂടെ റോഡിന്‍റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. 

കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്‌കൂള്‍ ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. അമ്മ എത്തും മുമ്പേ കുട്ടി റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


ശാപമോക്ഷമില്ലാതെ കെ. ചപ്പാത്ത്; വീതി കൂട്ടൽ പ്രതിസന്ധിയിൽ



ഇടുക്കി: മലയോര ഹൈവേ നിർമാണം പുരോഗമിക്കുമ്പോഴും അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത് സിറ്റിക്ക് ശാപമോക്ഷം ഇനിയും അകലെ. 

കാലങ്ങളായി വീതി കുറവും ഗതാഗത കുരുക്കും കാരണം വീർപ്പുമുട്ടുന്ന ചപ്പാത്തിന് മലയോര ഹൈവേ നിർമാണത്തിലും ശാപമോക്ഷം ലഭിക്കുന്ന ലക്ഷണം കാണാനില്ല. സിറ്റിയിലെ 90 ലേറെ വർഷം പഴക്കമുള്ള കലുങ്ക് നിർമാണവും ഇപ്പോൾ അനശ്ചിത്വത്തിലാണ്. 

മലയോര ഹൈവേയുടെ രണ്ടാം റീച്ചിലാണ് കെ. ചപ്പാത്ത്- കട്ടപ്പന റോഡ് പണിയുന്നത്. ആദ്യ റീച്ചിൽ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്ത് റോഡ് വീതി കൂട്ടലിന് തടസങ്ങൾ നേരിട്ടിരുന്നില്ല.  

രണ്ടാം റീച്ചിൽ ചപ്പാത്ത് ഒഴികെയുള്ള സിറ്റികളിൽ വീതി കൂട്ടലിന് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളും ജന പ്രതിനിധികളും വ്യാപാരി വ്യവസായികളും ഒറ്റക്കെട്ടായി നിന്നെങ്കിലും ചപ്പാത്തിൽ മാത്രം സ്ഥിതി മാറി. 

അനാവശ്യ വിവാദങ്ങളും സമ്മർദങ്ങളും കൊണ്ട് റോഡ് വീതി കൂട്ടൽ ഇവിടെ പ്രതിസന്ധി നേരിടുകയാണ്. 12 മീറ്റർ വീതിയിൽ ടാറിങ്ങും വശങ്ങളിൽ ഓരോ ഓടയുമാണ് മലയോര ഹൈവേയുടെ ഭാഗമായി നിർമിക്കുന്നത്. സിറ്റികളിൽ റോഡിനു പുറമേ ഓരോ വശത്തും ഓരോ മീറ്റർ വീതിയിൽ കോൺക്രീറ്റ് ഓടയും നിർദേശിച്ചിട്ടുണ്ട്. 

ചപ്പാത്തിൽ ഹോമിയോ ആശുപത്രി വരെയുള്ള ഭാഗങ്ങളിൽ വീതി കൂട്ടൽ നടന്നെങ്കിലും സിറ്റിയിലേക്ക് വരുന്ന ഭാഗത്താണ് ഇപ്പോഴും തടസങ്ങൾ നിൽക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ പൊളിക്കാൻ ഉടമകൾ തയാറാക്കാത്തതും ഇതിനെതിരെ രാഷ്ട്രീയ സമ്മർദം ശക്തമായതുമാണ് വെല്ലുവിളിയാകുന്നത്.

ഇതോടെ മലയോര ഹൈവേയിൽ ചപ്പാത്ത് മാത്രം ഇടുങ്ങിയ ഭാഗമായി മാറുമെന്ന ആശങ്കയാണ് ഉയരുന്നത്. പാതയിൽ മറ്റെല്ലാ സിറ്റികളും വീതി കൂട്ടിയെങ്കിലും ചപ്പാത്തിന് മാത്രം ഈ കാലത്തും ശാമമോക്ഷം ഇല്ല.

പ്രദേശത്തെ പിന്നോട്ടടിക്കുന്ന ചില രാഷ്ട്രീയക്കാരാണ് ഈ സമ്മർദത്തിനു പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വാർഥ ലാഭങ്ങൾക്കായി നാടിന്‍റെ വികസനത്തിനു തുരങ്കം വയ്ക്കുന്ന ഇത്തരക്കാർക്കെതിരെ സമൂഹ മാധ്യമങ്ങളിലും വിമർശനം ഉയരുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Travel