SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1961) Idukki (1890) Mostreaded (1617) Crime (1477) National (1239) Entertainment (853) Viral (444) world (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

സ്‌കൂബാ ഡ്രൈവിനിടെ ഇൻസ്ട്രക്റ്റർ മോശമായി പെരുമാറി; വീഡിയോ പങ്കുവച്ച് യുവതി



കെയ്റോ: വെള്ളത്തിനടിയിൽ സ്കൂബാ പരിശീലകൻ മോശമായി സ്പർശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ട് യുവതി. ഈജിപ്തിലെ ഹുര്‍ഘദയില്‍ മെഡിന്‍ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഹൈതം എം അബ്ദുല്‍ ഹമീദ് എന്ന ഫ്രീലാന്‍സ് ഇന്‍സ്ട്രക്ടര്‍ക്കെതിരെയാണ് മെഡിന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പരിശീലനത്തിനിടെ ഇന്‍സ്ട്രക്ടര്‍ തന്‍റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നതിന്‍റെ വിഡിയോയും തെളിവായി പുറത്തുവിട്ടിട്ടുണ്ട്. പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഇന്‍സ്ട്രക്ടര്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സാധാരണ ഇന്‍സ്ട്രക്ടര്‍മാര്‍ നല്‍കാറുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായുള്ള സ്പര്‍ശനമായിരുന്നില്ല അതെന്നാണ് യുവതി പറയുന്നത്.

അനാവശ്യ സ്പര്‍ശനത്തെത്തുടര്‍ന്ന് മെഡിന്‍ അയാളുടെ കൈ തട്ടിമാറ്റുന്നത് വിഡിയോയിലുണ്ട്. വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ ഒരു വലിയ പവര്‍ ഡൈനാമിക് ഉണ്ട്. ഡൈവിങ് നിയന്ത്രിക്കുന്നത് ഇന്‍സ്ട്രക്ടറാണ്. അതുകൊണ്ട് തന്നെ പലരും പ്രതികരിക്കാന്‍ ഭയപ്പെടും. 

നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയാല്‍ പ്രതികരിക്കാനും ഡൈവിങ് പാതിവഴിയില്‍ അവസാനിപ്പിക്കാനും മടിക്കരുതെന്നും എന്നും മെഡിന്‍ കുറിച്ചു. സോളോ ട്രാവലര്‍മാര്‍ ഇത്തരം പരിശീലനങ്ങള്‍ക്ക് പോകുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ വിശ്വാസ്യത പരിശോധിക്കണമെന്നും മെഡിന്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ക്ഷേത്രത്തിൽ മോഷണം; മുൻ മേൽശാന്തി അറസ്റ്റിൽ



കൊല്ലം: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മുൻ മേൽശാന്തി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചല്‍ വടമണ്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

2015-ല്‍ സജിത് നമ്പൂതിരി ഈ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലി ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ച് നല്ലപോലെ അറിയാമായിരുന്ന സജിത് മൂന്നുമാസം മുമ്പാണ് രാത്രിയെത്തി ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

മറ്റൊരു മോഷണവുമായി ബന്ധപ്പെട്ടാണ് സജിത്തിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് വടമണ്‍ ക്ഷേത്രത്തിലെ മോഷണവും ഇയാള്‍ സമ്മതിച്ചത്. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു



തൃശൂർ: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. താന്ന്യം ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി വലിയകത്ത് ബാദുഷയുടെ മകള്‍ ബാജിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ബാജിറ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

ബാജിറ വീഴുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലസ് വരുത്തി പഴുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

ഇറാൻ യുദ്ധം; പച്ചക്കള്ളം വിളിച്ചു പറഞ്ഞ് മലയാളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ



ഇസ്രയേലിന് കനത്ത തിരിച്ചടി..... ഇസ്രയേലിൽ വൻ ആക്രമണം.... അമേരിക്കയുടെ ആയുധം തീരുന്നു.... അമേരിക്കക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ....   ഏതാനും ദിവസങ്ങളായി മലയാളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ പുറത്തു വിടുന്ന വാർത്തകളുടെ തലക്കെട്ടുകൾ ഇങ്ങനെയൊക്കെയാണ്. 

പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷത്തിൽ സാമ്രാജ്യത്വ ശക്തികളായ അമേരിക്കയും ഇസ്രയേലും പരാജയത്തിലേക്കാണെന്ന് വരുത്തീ തീർക്കാൻ പെടാപാടുപെടുകയാണ് മലയാളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ. യുദ്ധത്തിന്‍റെ ആദ്യ നാളുകൾ മുതൽ ഓരോ നിമിഷവും വസ്തുതാ വിരുദ്ധമായ വാർത്തകൾ പുറത്തു വിടുന്നതിനാണ് ഇവിടെ ചില മാധ്യമങ്ങളുടെ ശ്രമം. 

പാലസ്‌തീൻ യുദ്ധത്തിലും സമാനം

മുമ്പ് ഇസ്രയേൽ- പാലസ്തീൻ യുദ്ധം നടന്നപ്പോഴും രീതി മലയാളത്തിലെ ചില മാധ്യമങ്ങൾ തുടർന്നിരുന്നു. സാമ്രാജ്യ വിരുദ്ധത തുടരുന്ന ഇടത് അനുകൂലികളുടെയും ജൂത വിരുദ്ധത തുടരുന്ന മുസ്ലീം വിഭാഗത്തിന്‍റെയും പിന്തുണ നേടുകയെന്ന തന്ത്രമാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതിലൂടെ ഈ മാധ്യമങ്ങൾ ലക്ഷ്യമിടുന്നത്. മുസ്ലീം, ഇടത് അനുകൂല മാധ്യമങ്ങളാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പടച്ചു വിടുന്നതിൽ മുൻ പന്തിയിൽ. 

സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

സോഷ്യൽ മീഡിയ ഇത്രയും ശക്തമായ കാലത്ത്, വാർത്തകളുടെ സത്യ സന്ധത കമന്‍റുകളായി പ്രേക്ഷകർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും വാർത്ത പടച്ചു വിടുന്നവർക്ക് യാതൊരു ഉളുപ്പുമില്ലെന്നതാണ് വസ്തുത. യുദ്ധം തുടങ്ങി ഒൻപത് ദിവസം പിന്നിടുമ്പോൾ ആദ്യ ദിനം മുതൽ ഇസ്രയേലിന്‍റെ ആയുധം തീർന്ന വാർത്ത പുറത്തു വിടുന്ന മാധ്യമവും മലയാളത്തിലുണ്ട്. 

ഇടത്- മുസ്ലീം അനുകൂല പ്രേക്ഷകരെ പിടിച്ചു നിർത്താൻ ഈ മാധ്യമങ്ങൾ പാടുപെടുമ്പോൾ പശ്ചിമേഷ്യയിൽ നടക്കുന്ന യഥാർഥ വസ്തുതകൾ പലതും പ്രേക്ഷകർ അറിയാതെ പോകുന്നുമുണ്ട്. മുമ്പ് ഇസ്രയേൽ- പാലസ്തീൻ യുദ്ധം നടന്ന സമയത്ത് യുദ്ധത്തിന്‍റെ ആദ്യ നാളുകളിൽ ഇസ്രയേലിന്‍റെ ആയുധം തീർന്നെന്നായിരുന്നു മലയാളത്തിലെ ഒരു മാധ്യമം പുറത്തു വിട്ട പ്രധാന വാർത്ത. 

പിന്നീട് നടന്നത് പാലസ്തീൻ എന്ന രാജ്യത്തെ ഇസ്രയേൽ നാമാവശേഷമാക്കിയെന്ന് മാത്രമല്ല, അതിന്‍റെ ചൂടാറും മുമ്പ് തന്നെ ഇറാൻ എന്ന ശക്തരായ രാജ്യത്തോടും ഇസ്രയേൽ കൊമ്പു കോർത്തു. മലയാളത്തിലെ ചില മാധ്യമങ്ങൾ ആയുധം തീർന്നെന്നു വിധിയെഴുതിയ രാജ്യമാണ് ഇപ്പോൾ രണ്ടിലേറെ വർഷമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെടുന്നതെന്നതാണ് യാഥാർഥ്യം. 

അത്ര മണ്ടൻമാരാണോ അമേരിക്കയും ഇസ്രേയലും

വൻ ശക്തിയെന്ന് ചില ഇസ്ലാം അനുകൂല മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഇറാന്‍റെ പരമോന്നത നേതാവിന്‍റെ സർവ നീക്കങ്ങളും രണ്ടിലേറെ വർഷമായി ചോർത്തിയാണ് ഇസ്രയേൽ ആക്രമണത്തിന്‍റെ ഹോം വർക്കിന് തുടക്കമിട്ടത്. ഒരു രാജ്യത്തിന്‍റെ പരമോന്നത നേതാവിന്‍റെ സുരക്ഷ പോലും ശത്രുരാജ്യത്തിൽ നിന്നും ഒളിപ്പിക്കാൻ കഴിയാത്തത്ര പരാജയമായിരുന്നു ഇറാന്‍റെ പ്രതിരോധ സംവിധാനങ്ങൾ എന്നു വേണം ഇതിൽ നിന്നും മനസിലാക്കാൻ. 


ഇറാൻ പരമോന്നത നേതാവ് എപ്പോൾ എവിടെ, ഏത് ബങ്കറിൽ കഴിയും. ഇരിപ്പിടം എവിടെ. സുരക്ഷാ ഭടൻമാർ ആരൊക്കെ, ഇവരുടെ ജോലി സമയം എങ്ങനെ തുടങ്ങി ഇറാന്‍റെ സർവ നീക്കങ്ങളും ഇസ്രയേൽ രണ്ട് വർഷത്തിലേറെയായി ചോർത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

ഇത് മനസിലാക്കുന്നതിനോ, അമേരിക്കയോ, ഇസ്രയേലോ ഒരു ആക്രമണത്തിനു തയാറെടുക്കുകയാണെന്നോ മനസിലാക്കാൻ ഇറാന്‍റെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കോ പ്രതിരോധ സംവിധാനങ്ങൾക്കോ സാധിച്ചിട്ടില്ല. 

ഇത് തന്നെ ഇറാൻ എന്ന രാജ്യത്തിന്‍റെ വലിയ വീഴ്ച്ചയായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തപ്പെടുന്നത്. ആദ്യ ആക്രമണത്തിൽ തന്നെ പരമോന്നത നേതാവും സൈനിക മേധാവികളും നഷ്ടമായതോടെ ലക്ഷ്യം തെറ്റിയ ഇറാന് ഇതുവരെ ശത്രുക്കൾക്കെതിരെ ശക്തമായ ഒരു ആക്രമണം നടത്താൻ സാധിച്ചിട്ടില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈലുകൾ അയച്ച് ലോക രാജ്യങ്ങളെ സമ്മർദത്തിലാക്കുക, എണ്ണ വിതരണം തടയുക തുടങ്ങിയ തന്ത്രങ്ങളാണ് ഇറാൻ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

ഡ്രോൺ ആക്രമണത്തിൽ അബുദാബിയിൽ വൻ തീ പിടുത്തം



അബുദാബി: ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബി റുവൈസ് വ്യവസായ മേഖലയിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. ആർക്കും പരുക്കേറ്റിട്ടില്ലെന്നും അഗ്നി രക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേ‍യമാണെന്നാണ് ഔദ്യോഗികമായ അറിയിപ്പ്. 

ഇതിനിടെ മനാമയിൽ നടന്ന ഇറാന്‍റെ മിസൈൽ ആകമരമണത്തിൽ ബഹ്റൈൻ പൗര കൊല്ലപ്പെട്ടു. 28 കാരിയാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. മനാമയിലെ ജനവാസ മേഖല കേന്ദ്രമാക്കിയാണ് ആക്രമണം നടന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

കാട്ടുപൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു



തൃശൂർ: റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിൽ തിങ്കൾ രാത്രി 9.30 ഓടെയായിരുന്നു അപകടം. രാപ്പാല്‍ സ്വദേശി സൂരജ് ആണ് മരിച്ചത്. 

റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ബസിനടിയില്‍ കുടുങ്ങിക്കിടന്ന സൂരജിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സ്വകാര്യ ബസ് ജീവനക്കാരനായ സൂരജ് ജോലിക്ക് ശേഷം സ്വന്തം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്. ബസിനടിയില്‍ തല കുടുങ്ങിയ നിലയിലായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് സൂരജിനെ പുറത്തെടുത്തത്. പരുക്ക് പറ്റിയ കാട്ടുപൂച്ചയും ബസിനടിയില്‍ ഉണ്ടായിരുന്നു. രാപ്പാല്‍ നമ്പിയത്ത് സുധന്‍റേയും ഓമനയുടെയും മകനാണ് സൂരജ്. ബിന്ദുവാണ് ഭാര്യ. മക്കള്‍ ആരോമല്‍, ആര്‍ച്ച.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

Travel