SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2017) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ഖത്തറിലെ ഗ്യാസ് പ്ലാന്‍റിലുണ്ടായ സ്ഫോടനം; മരിച്ച 13 പേരിൽ ഇന്ത്യക്കാരും



ഖത്തർ: ബർസാൻ ഗ്യാസ് വിതരണ പ്ലാന്‍റിൽ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് സ്ഥിരീകരണം. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് സ്ഫോടനം നടന്നത്.

ഇന്ത്യക്കാരും പാകിസ്ഥാനികളും ഉള്‍പ്പെടെ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെടുകയും 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷെരിദ അല്‍ കാബി തിങ്കളാഴ്ച ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കുകയും ചെയ്തു. +974-55647502, +974-55384683 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

18 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്‍റേണല്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ഖത്തര്‍ ഇന്‍റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പും സിവില്‍ ഡിഫന്‍സ് ടീമും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്. 

മാസങ്ങളായി അടച്ചിട്ടിരുന്ന ബര്‍സാന്‍ പ്ലാന്‍റ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. പ്ലാന്‍റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ കമ്പനിയായ ഖത്തര്‍എനര്‍ജി അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു 

കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്. 

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

ആശുപത്രി ഒപിയിൽ വീട്ടമ്മക്കെതിരെ ലൈംഗികാതിക്രമം



പത്തനംതിട്ട: ആശുപത്രി ഒപിയിൽ ഡോക്‌ടറെ കാണാൻ നിന്ന വീട്ടമ്മയോട് ലൈംഗികാതിക്രമം. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 50കാരിയായ വീട്ടമ്മയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ഒപിയിൽ ക്യൂ നിൽക്കുകയായിരുന്ന ഇവരെ യുവാവ് ദുരുദേശത്തോടെ സ്പർശിക്കുകയായിരുന്നു. 

ഇവർ ഇത് ചോദ്യം ചെയ്‌തതോടെ യുവാവ് ഓടി രക്ഷപെട്ടു. സംഭവം മറ്റൊരു സ്ത്രീ കാണുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ആശുപത്രി അധികൃതരെ ഇക്കാര്യം അറിയിച്ചു. മകനെയും കൊണ്ട് ഡോക്ടറെ കാണാന്‍ എത്തിയ സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. സ്ഥലത്ത് സിസിസി ടിവി ക്യാമറ ഇല്ലായിരുന്നു. പനിക്കാലം ആയതിനാല്‍ തിരക്കുള്ള സമയത്തായിരുന്നു സംഭവം. 

ക്യൂനില്‍ക്കുന്നതിനിടെ, കുറച്ചുനേരം കഴിഞ്ഞപ്പോള്‍ യുവാവ് പിന്നിലെത്തി ശല്യം ചെയ്യുകയായിരുന്നു. എന്‍റെ ഡ്രസ് നോക്കിയപ്പോള്‍ നനഞ്ഞിരിക്കുന്നു. ഇതെന്തുവാ കാണിക്കുന്നതെന്ന് ചോദിച്ച് അയാള്‍ക്ക് ഒരു അടി കൊടുത്തു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. വിവരം ആശുപത്രി സൂപ്രണ്ടിനോട് വാക്കാല്‍ പറഞ്ഞുവെന്നും വീട്ടമ്മ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു 

കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്. 

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.


കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു; അഞ്ച് പേർ ചികിത്സയിൽ



കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്. 

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഗ്രാമ്പിയിൽ വീടിനു മുകളിൽ പുലി



ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വീടിനു മുകളിൽ പുലിയുടെ കാൽപ്പാടുകൾ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഗ്രാമ്പി പുതുലയം രാജദുരൈയുടെ വീടിനു മുകളിൽ പുലി കയറിയത്. പുലർച്ചെ വീടിന്‍റെ മേൽക്കൂരയിലൂടെ എന്തോ നടന്നു പോകുന്ന ശബ്ദം ഇവർ കേട്ടിരുന്നു. പുലർച്ചെ പരിശോധിച്ചപ്പോഴാണ് വന്യമൃഗമാണെന്ന സംശയം ബലപ്പെട്ടത്.

തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് പ്രദേശത്തിറങ്ങിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. തോട്ടം മേഖലയില്‍ കാടുപിടിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് വന്യമൃഗങ്ങളുടെ പ്രധാന താവളമായി മാറുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. 

ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കാന്‍ തോട്ടമുടമകള്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി ഉടന്‍ തന്നെ കൂട് സ്ഥാപിക്കുന്നതിനുള്ള മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


തള്ളി.... തല കല്ലിൽ ഇടിപ്പിച്ചു; ഗവിയിൽ അംഗൻവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി പ്രതി



സീതത്തോട്: പത്തനംതിട്ട ഗവിയിൽ അംഗൻവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനോദ് കുമാർ കുറ്റം സമ്മതിച്ചു. വാക്ക് തർക്കത്തിനിടെ പിടിച്ചു തള്ളിയെന്നും തല കല്ലിൽ ഇടിപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ യുവതിയെ ബലാത്സംഗം ചെയ്‌തിട്ടില്ലെന്നും ഇയാൾ മൊഴി നൽകി.

എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പത്തനംതിട്ട എസ്പി എത്തി കസ്റ്റഡിയില്‍ വാങ്ങും. അപകടത്തിലാണെന്ന സൂചന യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്ന് വിവരം.

സംസാരിക്കുന്നതിനിടയില്‍ യുവതിയുടെ ഫോണ്‍ പെട്ടെന്ന് കട്ടായതോടെ വന്യജീവി ആക്രമണമാണെന്ന് ബന്ധുക്കള്‍ സംശയിച്ചു. ഇതോടെ അംഗനവാടിയിലേക്കുള്ള മൂന്നു കിലോമീറ്ററോളം ദൂരം ബന്ധുക്കള്‍ യുവതിയെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അംഗനവാടിയ്ക്ക് സമീപം തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മൂഴിയാര്‍ പൊലീസില്‍ വിവരം അറിയിച്ചു.

ഇതിനിടെ നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലം പ്രയോഗിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയതായും പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറി കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായും ദൃക്‌സാക്ഷിയെന്ന് കരുതുന്നയാള്‍ പൊലീസിനെ അറിയിച്ചിരുന്നു. വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും സന്ദേശം കൂടി ലഭിച്ചതോടെ പൊലീസ് പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു; യുവതിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തു



ബെഗുസറായ്: വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെ ബലാത്സംഗം ചെയ്‌തു. ബീഹാറിലെ ബെഗുസറായ് ജില്ലയിലാണ് സംഭവം നടന്നത്. ജൂണ്‍ 11ന് രാത്രി ചകിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. രാത്രി ഏകദേശം 11.30 ഓടെ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയ സമയത്താണ് പ്രതികള്‍ വീട്ടില്‍ കയറിയതെന്ന് അതിജീവിത ആരോപിച്ചു.

ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം, തിരികെ എത്തിയ തന്നെ വായ് മൂടിക്കെട്ടി വീട്ടില്‍ നിന്ന് അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതായും അവര്‍ പറഞ്ഞു. തന്നെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയും സഹായത്തിനായി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തതായി സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമികള്‍ ബ്ലേഡ് ഉപയോഗിച്ച് തന്നെ പരിക്കേൽപിച്ചതായും ഇതുമൂലം നെഞ്ചിലും തുടയിലും പരുക്കേറ്റതായും അവര്‍ ആരോപിച്ചു. യുവതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. വൈദ്യപരിശോധനയില്‍ വെടിയുണ്ടയും കല്ലും മരക്കഷണവും കണ്ടെത്തിയതായി ആരോപണമുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയില്ലാതിരുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി വീണ്ടും ആശുപത്രിയിലെത്തിയതായി അതിജീവിത പറഞ്ഞു.

തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ തന്‍റെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയും ഒരു കല്ലും ഒരു മരക്കഷണവും ഡോക്ടര്‍മാര്‍ പുറത്തെടുത്തതായും അവർ പറഞ്ഞു. ആക്രമണത്തിനിടെ ബോധം നഷ്ടപ്പെട്ടതിനാല്‍ ഇത്തരം വസ്തുക്കള്‍ തന്‍റെ ശരീരത്തില്‍ കയറ്റിയതായി അറിഞ്ഞിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മൂന്ന് മാസം മുമ്പും അജ്ഞാതരായ ചിലര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത ശേഷം പണവും ആഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെട്ടതായും സ്ത്രീ ആരോപിച്ചു. അന്ന് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അവരുടെ ആരോപണം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel