SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2009) Idukki (1927) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

5.07 ലക്ഷം കോടി രൂപ പൊതു കടം; ധവളപത്രത്തിലെ വിവരങ്ങൾ ഇങ്ങനെ



കൊച്ചി: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ധവളപത്രം. 5.07 ലക്ഷം കോടി രൂപ പൊതുകടം ഇനത്തില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പള ഇനത്തില്‍ ചെലവ് 39904 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ 27,885 കോടിയും, വായ്പാ തിരിച്ചടവ് ഇനത്തില്‍ 29138 കോടിയും ചെലവിട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടബാധ്യത ഒന്നര ഇരട്ടിയിലധികമുണ്ട്.

സര്‍ക്കാര്‍ നിയമസഭയില്‍ വച്ച വരുമാനത്തിന്‍റെ 77.6 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ 5236.74 കോടി രൂപ ബാക്കിയായി. സപ്ലൈകോയും ബെവ്‌കോയും ലയിപ്പിച്ച് ഒരൊറ്റ കോര്‍പ്പറേഷന്‍ ആക്കണമെന്ന് ധവളപത്രത്തില്‍ ശുപാര്‍ശ. 

ഇതിലൂടെ സപ്ലൈകോയുടെ നഷ്ടം നികത്താമെന്നാണ് വിലയിരുത്തല്‍. ഊര്‍ജമേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുക, തന്ത്രപ്രധാനമല്ലാത്ത പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ പൂട്ടുകയോ ചെയ്യുക തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്.

ജൂണ്‍ 19ന് പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കുന്നത്. മെയ് മാസത്തില്‍ അധികാരമേറ്റ പുതിയ യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി.

ധവളപത്രം തയ്യാറാക്കുന്നതിനായി മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്‍റെ അധ്യക്ഷതയില്‍ മെയ് 19ന് ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍റെ മുന്‍ ഡയറക്ടറും സാമ്പത്തിക വിദഗ്ദ്ധനുമായ ഡി. നാരായണ, സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ പ്രൊഫസറും ഡയറക്ടറുമായ സി. വീരമണി എന്നിവര്‍ അംഗങ്ങളായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആര്‍. ജ്യോതിലാല്‍ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു.

ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍, യു.ഡി.എഫിന്‍റെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ശൂന്യമായ ഒരു ഖജനാവ് ബാക്കിയായി എന്ന് പരാമര്‍ശിച്ചിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പാമ്പനാറ്റിൽ  അഞ്ച് നില കെട്ടിടം ഇടിഞ്ഞുവീണു 

ഇടുക്കി: കാലവർഷം എത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിൽ വൻ അപകടം. പീരുമേട് പാമ്പനാറ്റിൽ നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടം പൂർണമായി നിലംപൊത്തി. പാമ്പനാർ ടൗണിനു സമീപം റോഡിനു താഴ് ഭാഗത്തായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് പൂർണമായി നിലംപൊത്തിയത്.

ചെങ്കുത്തായ ഇവിടെ നിരവധി നിർമാണങ്ങളാണ് അടുത്ത കാലത്തായി നടന്നു വന്നിരുന്നത്. കെട്ടിടത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്നയാളാണ് കെട്ടിടത്തിന്‍റെ ഉടമയെന്നാണ് വിവരം. ഇന്നലെ മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. നിർമാണത്തിന്‍റെ അപാകതയും തിരിച്ചടിയായെന്നാണ് സൂചന. 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ഹൈറേഞ്ച് മേഖലയിൽ കാലവർഷം എത്തിയതിനു പിന്നാലെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. 

പാമ്പനാറ്റിൽ അഞ്ച് നിലകെട്ടിടം നിലംപൊത്തി



ഇടുക്കി: കാലവർഷം എത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിൽ വൻ അപകടം. പീരുമേട് പാമ്പനാറ്റിൽ നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടം പൂർണമായി നിലംപൊത്തി. പാമ്പനാർ ടൗണിനു സമീപം റോഡിനു താഴ് ഭാഗത്തായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് പൂർണമായി നിലംപൊത്തിയത്.

ചെങ്കുത്തായ ഇവിടെ നിരവധി നിർമാണങ്ങളാണ് അടുത്ത കാലത്തായി നടന്നു വന്നിരുന്നത്. കെട്ടിടത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്നയാളാണ് കെട്ടിടത്തിന്‍റെ ഉടമയെന്നാണ് വിവരം. ഇന്നലെ മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. നിർമാണത്തിന്‍റെ അപാകതയും തിരിച്ചടിയായെന്നാണ് സൂചന. 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ഹൈറേഞ്ച് മേഖലയിൽ കാലവർഷം എത്തിയതിനു പിന്നാലെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. 


Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കൗൺസിലിങ്ങിന്‍റെ മറവിൽ ലൈംഗികാതിക്രമം; കൗൺസിലർ അറസ്റ്റിൽ



കോഴിക്കോട്: മാനസിക പ്രയാസത്തിന് കൗൺസിലിങ് തേടിയെത്തിയ 18 കാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കൗൺസിലർ അറസ്റ്റിൽ. സൈക്യാട്രിക് കൗൺസിലറായ കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ 18 കാരി അമ്മയ്ക്കൊപ്പമാണ് ഇയാളുടെ പക്കലെത്തിയത്. 

മാനസിക നിലമെച്ചപ്പെടുത്താൻ എന്ന പേരിൽ യുവതിയെ കാറിൽ പലയിടങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആള്‍ കൂടിയാണ് യഹിയ ഖാന്‍. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു അതിക്രമം. വലിയ മാനസിക ആഘാതത്തിലായ പെണ്‍കുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് തൃശൂര്‍ വനിതാ പൊലീസിനെ അറിയിക്കുന്നത്.

കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇങ്ങോട്ട് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

തൊട്ടതെല്ലാം അബദ്ധം; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണത്തിലും കൈപൊള്ളി സിപിഎം



തെരഞ്ഞെടുപ്പിലെ കനത്ത പരാജത്തിനു പിന്നാലെ തൊട്ടതെല്ലാം അബദ്ധമാക്കി സിപിഎം. മാസപ്പടി കേസിൽ ഇ.ഡി നടത്തിയ പരിശോധനക്കിടെ കലാപാഹ്വാനം നടത്തിയ നേതാക്കൾ ഇപ്പോൾ ആക്രമണത്തെ ന്യായീകരിക്കാൻ പെടാപാടുപെടുന്ന കാഴ്ച്ചയാണ് കാണുന്നത്. 

പാർട്ടിയുടെ ഒരു സ്ഥാനത്തുമില്ലാത്ത പ്രതിപക്ഷ നേതാവ് വീണ വിജയനുമായി ബന്ധപ്പെട്ടാണ് മാസപ്പടി കേസ്. ഇതിൽ പാർട്ടി എന്തിന് ഇടപെട്ടുവെന്നതടക്കമുള്ള വിമർശനങ്ങളാണ് നാനാ കോണുകളിൽ നിന്നും ഉയരുന്നത്. 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതടക്കമുള്ള ഗുരുതരമായ കുറ്റകൃത്യം ചെയ്യാൻ പ്രവർത്തകരെ പ്രേരിപ്പിച്ചതും ആന മണ്ടത്തരങ്ങളായി പൊതു സമൂഹം വിലയിരുത്തുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിൽ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ തന്നെ വീണയ്ക്ക് വലിയ ശിക്ഷയൊന്നും കിട്ടാൻ സാധ്യതയില്ലെന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് വലിയ ശിക്ഷകൾ ലഭിക്കാനാണ് സാധ്യത.

സൈബർ ലോകത്തും സിപിഎമ്മിന്‍റെ നടപടികൾ വലിയ വിമർശനം നേരിടുന്നുണ്ട്. ആക്രമണം അബദ്ധമായി പോയെന്നു മനസിലാക്കിയ നേതൃത്വം ഇപ്പോൾ ന്യായങ്ങൾ നിരത്തി തടിതപ്പാനുള്ള പെടാപാടിലാണ്. 

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം നടത്തിയ ഇടപെടലുകൾ എല്ലാം അബദ്ധമാകുകയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പാർട്ടിക്കുള്ളിലെ അവമതിപ്പ് കണക്കാക്കാതെ പിണറായി വിജയനെ സംരക്ഷിക്കാൻ നേതൃത്വം നടത്തുന്ന ശ്രമങ്ങൾ വലിയ വിമർശനങ്ങൾക്കാണ് കാരണമാകുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കട്ടപ്പനയിലെ സഞ്ചരിക്കുന്ന ബാറിന് പിടിവീണു; അറസ്റ്റിലായത് വാറ്റുചാരായം വിൽപ്പനക്കിടെ



ഇടുക്കി: കട്ടപ്പന നഗരത്തിലും പരിസരത്തും വാറ്റു ചാരായം കുപ്പിയിലാക്കി ഓട്ടോറിക്ഷയിൽ കൊണ്ടു നടന്നു വിൽപ്പന നടത്തി വന്നയാൾ പിടിയിൽ. കട്ടപ്പന എക്സൈസ് ഇൻസ്പെക്റ്റർ എം.എഫ് അതുൽലോനന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കട്ടപ്പന വലിയപാറ ചേറ്റുങ്കല്‍ പാപ്പീസ് എന്നറിയപ്പെടുന്ന പ്രശാന്തിനെ (44) പിടികൂടുന്നത്. 

ഇയാളിൽ നിന്നും എട്ട് ലിറ്റർ ചാരായവും കണ്ടെടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ കാലങ്ങളായി ചാരായം വിൽപ്പന നടത്തി വരികയായിരുന്നു. 

സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം കുപ്പികളിലാക്കിയാണ് വിൽപ്പന. നഗരത്തിന്‍റെ പ്രദേശങ്ങളിൽ വ്യാജ നമ്പർ പതിച്ച് ഓട്ടോറിക്ഷ നിർത്തിയിടും. തുടർന്ന് ചാരായം കുപ്പികളിലാക്കി ഓട്ടോറിക്ഷയുടെ പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ ഒളിപ്പിക്കും. 

ഇത്തരത്തിലായിരുന്നു കച്ചവടം. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ ഇയാളുടെ പതിവുകാരായിരുന്നു. ലിറ്ററിന് 800 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. 

രണ്ടു മാസത്തിലധികമായി തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് പ്രതിയെ പിടിക്കാനായത്. പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡുമാരായ ടി.എ. അനീഷ്, കെ.എസ്. മീരാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനല്‍ സാഗര്‍, റോണി ആന്‍റണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഡേറ്റ് ആയില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും തിരിച്ചു വിട്ട യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു



താമരശേരി: പ്രസവ സമയം ആയില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വിട്ട യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ വരുന്ന വഴി അമ്പായത്തോട് വച്ച് പ്രസവിച്ചത്.

പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. യുവതിയുടെ അയല്‍ക്കാരനായ നാസര്‍ കക്കാടാണ് ഓട്ടോ ഓടിച്ചിരുന്നത്. ഡോകടര്‍മാരും, നഴ്‌സുമാരും, സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യസഹായം നല്‍കി.

ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും ഡേറ്റ് ആയിട്ടില്ല രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

വീട്ടില്‍ എത്തിയ ശേഷം വേദന വന്നതിനെ തുടര്‍ന്നാണ് മാതാവിനൊപ്പം ഓട്ടോറിക്ഷയില്‍ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയില്‍ എത്തുന്നതിന് മൂന്ന് കിലോമീറ്റര്‍ അകലെ വച്ചാണ് പ്രസവിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel