SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2031) Idukki (1945) Mostreaded (1617) Crime (1506) National (1258) Entertainment (858) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

സർക്കാർ സ്‌കൂളിൽ വിദ്യാർഥികളുടെ പരസ്യ മദ്യപാനം



ചെന്നൈ: സർക്കാർ സ്കൂളിൽ യൂണിഫോമിൽ വിദ്യാർഥികളുടെ പരസ്യ മദ്യപാനം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലൈ സർക്കാർ ഹയർസെക്കന്‍ററി സ്കൂളിലെ ദൃശ്യങ്ങൾ പുറത്തു വന്നതിനുപിന്നാലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി.

വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ മദ്യപിക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കന്യാകുമാരി കളക്ടര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഓഗസ്റ്റ് ഒന്നിന് നടന്ന പ്രത്യേക ക്ലാസിന് ശേഷം ക്ലാസ് മുറിയിലിരുന്ന് വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നത് വീഡിയോയില്‍ കാണാം. പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തിയ ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ, സ്‌കൂളിലെ പ്രിന്‍സിപ്പലായ പ്രമീള ഇവാഞ്ചലിനെ നാഗര്‍കോവിലിലെ വടശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റി. വീഡിയോ ചിത്രീകരിച്ച തീയതി, അതിലുള്ളവര്‍ അതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെയോ, ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി, അധ്യാപകരുടെയോ സ്‌കൂള്‍ അധികൃതരുടെയോ ഭാഗത്തുനിന്ന് മേല്‍നോട്ടത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റോസി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിനെതിരെ ഗുരുതര ആരോപണങ്ങള്‍



തൊടുപുഴ: ഒരു കോളേജിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുകയും പഠനം അംഗീകാരമില്ലാത്ത മറ്റ് സ്ഥാപനങ്ങളില്‍ നടത്തുകയും ചെയ്യുന്നതായി ബംഗളൂരു റോസി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിനെതിരെ ഗുരുതര ആരോപണം. ബാങ്ക് ലോണ്‍ തട്ടിപ്പും വ്യാജ രേഖകളും ഉള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നതായും ആക്ഷേപമുണ്ട്. 

ബാങ്ക് വായ്പയ്ക്കായി വ്യാജ രേഖകള്‍ തയ്യാറാക്കുന്നതും, പരീക്ഷാ ക്രമക്കേടുകളും, പഠനത്തില്‍ പങ്കെടുക്കാതെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ഉള്‍പ്പെടെ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായാണ് ആരോപണം.

റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളെ ഭഗത് കോളേജ് ഓഫ് നേഴ്‌സിംഗ്, സെന്റ് ജോസഫ് കോളേജ് ഓഫ് നേഴ്‌സിംഗ്, ബാംഗ്ലൂര്‍ സിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, ഹോളി ഫാമിലി സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, സ്വേത കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവയില്‍ ഏതെങ്കിലും സ്ഥാപനത്തിലാണ് പഠിപ്പിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. 

റോയല്‍ കോളേജിന്റെ പേരില്‍ ബാങ്ക് വായ്പ എടുക്കുകയും പിന്നീട് വിദ്യാര്‍ത്ഥികളെ മറ്റ് സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയും ചെയ്യുന്നതായാണ് ആരോപണം. ഒന്നാം വര്‍ഷ പഠനത്തിന് ശേഷം മറ്റ് കോളേജുകളുടെ പേരില്‍ ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളിലെ വിവരങ്ങള്‍ തിരുത്തി വ്യാജ രേഖകള്‍ തയ്യാറാക്കി ബാങ്കുകളില്‍ സമര്‍പ്പിക്കുന്നതായും ആരോപണമുണ്ട്.

ബാങ്കുകളില്‍ സമര്‍പ്പിക്കേണ്ട കത്തുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ റോയല്‍ കോളേജ് അധികൃതര്‍ തന്നെ തയ്യാറാക്കി നല്‍കുന്നതായും പരാതിയില്‍ പറയുന്നു. റെഗുലര്‍ കോഴ്‌സായി പഠിക്കേണ്ട പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായാണ് മറ്റൊരു ആരോപണം.

ക്ലാസുകളില്‍ പങ്കെടുക്കാത്തവര്‍ക്ക് പോലും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും, വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്ന ചിലര്‍ വന്‍തുക നല്‍കി ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കുന്നതായും ആരോപണമുണ്ട്.

ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതായും പരാതിയുണ്ട്. ഇത്തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവും ഭാവിയും പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോപണം.

പരീക്ഷാ ക്രമക്കേടുകളുടെ ആരോപണത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉറപ്പാക്കുന്നതിന് പകരം പരീക്ഷകളില്‍ ക്രമക്കേടുകള്‍ക്ക് അവസരമൊരുക്കുന്നതായും ഇതിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രത്യേക തുക ഈടാക്കുന്നതായും ആരോപണമുണ്ട്. 

ഈ തട്ടിപ്പിലൂടെ സമാഹരിച്ച പണം കോഴയായി നല്‍കി പുതിയതായി നേഴ്‌സിംഗ് രംഗത്ത് ഗവണ്‍മെന്റ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ ബോഡിയായ ചമശേീിമഹ ചൗൃശെിഴ മിറ ങശറംശളലൃ്യ ഇീൗിരശഹ ( ചചങഇ) തലപ്പത്തേക്ക് എത്താനും ചെയര്‍പേഴ്‌സണ്‍ ശ്രമിക്കുന്നതായി വിവരങ്ങള്‍ ഉണ്ട് വന്‍തുക കോഴ നല്‍കി ഡല്‍ഹി കേന്ദ്രമായി വന്‍ അഴിമതിക്ക് കളമൊരുങ്ങുന്നു.  ഇതിനെതിരെ കേന്ദ് ഏജന്‍സികള്‍ ഉള്‍പ്പടെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് റോസിറോയിലില്‍ ചതിക്കപ്പെട്ട കുട്ടികള്‍.

അഡ്മിഷന്‍ എടുത്ത സ്ഥാപനത്തിന്റെ പേരിലല്ല ചില വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതെന്നുംആരോപണമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വലിയ തോതില്‍ പണം സമാഹരിച്ച ശേഷം വാഹന വിപണന രംഗത്തേക്കും റോസി റോയല്‍ ഗ്രൂപ്പ് കടന്നിട്ടുണ്ട്. 

പ്രമുഖ വാഹന കമ്പനിയുടെ ഇടുക്കി ജില്ലയിലെ ഡീലര്‍ഷിപ്പാണ് റോസി റോയല്‍ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. റോയല്‍ ലക്‌സി മോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തൊടുപുഴയില്‍ സ്ഥാപനം ആരംഭിച്ചു കഴിഞ്ഞു. ലേബര്‍ നിയമങ്ങളെ അട്ടിമറിച്ച് കട്ടപ്പനയിലും ഷോറൂം ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. റോസി

റോയല്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത നഴ്‌സിംഗ് കോളേജുകളില്‍ പഠിക്കേണ്ടി വന്ന കുട്ടികളുടെ കയ്യില്‍ നിന്നും ഫീസിനത്തില്‍ പിരിച്ചെടുത്ത വന്‍ തുകയാണ് ഇപ്പോള്‍ വാഹന വിപണന രംഗത്ത് വിനിയോഗിക്കുന്നത്.

നേഴ്‌സിംഗ് പഠനത്തിനായി ബാങ്കുകളില്‍ സമര്‍പ്പിച്ച അഡ്മിഷന്‍ രേഖകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, കോളേജ് അധികൃതര്‍ നല്‍കിയ കത്തുകള്‍ തുടങ്ങിയ രേഖകള്‍ പരിശോധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാല്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ-നഴ്‌സിംഗ് അധികാരികളും ബാങ്കിംഗ് അധികൃതരും സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 

ഇന്ത്യന്‍ നേഴ്‌സിംഗ് കൌണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് കേരള നേഴ്‌സിംഗ് കൌണ്‍സില്‍ രജിസ്‌ടേഷന്‍ നല്‍കാതിരിക്കുകയും, കുട്ടികള്‍ക്ക് കേരളത്തിലെ ഗവണ്‍മെന്റ്  ജോലികള്‍ ഉള്‍പ്പടെയും ഗവണ്‍മെന്റ്  മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷിക്കാന്‍..


സ്വിമ്മിങ് പൂളിൽ വീണ മൂന്നു വയസുകാരൻ മരിച്ചു



കാസർകോട്: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് പരുക്കേറ്റ മൂന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഓഗസ്റ്റ് ഒൻപതിന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല്‍ ഗ്രാമത്തിലെ സിഗ്നേച്ചര്‍ ഫാംസ് എന്ന റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് കുട്ടി വീണത്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലാക്കി. നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കൊച്ചിൻ ഷിപ് യാർഡിൽ 139 ഒഴിവുകൾ



കൊച്ചി: ഉദ്യോഗാർഥികൾക്ക് വൻ അവസരവുമായി കൊച്ചിൻ ഷിപ് യാർഡ്. ഗ്രാജ്വേറ്റ് അപ്രന്‍റീസ്, ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്‍റീസ് തസ്തികകളില്‍ ആയി 139 ഒഴിവുകളാണ് ഉള്ളത്. 

ഒരു വര്‍ഷമാണ് പരിശീലന കാലാവധി. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്‍റ് ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്.

ഗ്രാജ്വേറ്റ് അപ്രന്‍റീസ് ഒഴിവുകള്‍

മെക്കാനിക്കല്‍ എഞ്ചിനീയറിങ്: 22 സീറ്റുകള്‍

ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്: 12 സീറ്റുകള്‍

സിവില്‍ എഞ്ചിനീയറിങ്: 6 സീറ്റുകള്‍

ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്: 5 സീറ്റുകള്‍

കംപ്യുട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: 4 സീറ്റുകള്‍

ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിങ്: 4 സീറ്റുകള്‍

മറൈന്‍ എഞ്ചിനീയറിങ്: 4 സീറ്റുകള്‍

നേവല്‍ ആര്‍ക്കിടെക്ചര്‍ & ഷിപ്പ്ബില്‍ഡിങ്: 4 സീറ്റുകള്‍

ഡിപ്ലോമ അപ്രന്‍റീസ്

മെക്കാനിക്കല്‍ എഞ്ചിനീയറിങ്: 23 സീറ്റുകള്‍

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്: 15 സീറ്റുകള്‍

സിവില്‍ എഞ്ചിനീയറിങ്: 13 സീറ്റുകള്‍

കൊമേഴ്‌സ്യല്‍ പ്രാക്ടീസ് : 10 സീറ്റുകള്‍

ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്: 8 സീറ്റുകള്‍

കംപ്യുട്ടര്‍ എഞ്ചിനീയറിങ്: 5 സീറ്റുകള്‍

ഇന്‍സ്ട്രുമെന്‍റേഷന്‍ ടെക്‌നോളജി: 4 സീറ്റുകള്‍

ആകെ ഡിപ്ലോമ ഒഴിവുകള്‍: 78 സീറ്റുകള്‍

ഗ്രാജ്വേറ്റ് അപ്രന്‍റീസ്

ആകെ സീറ്റുകള്‍: 61

പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്: 15,000 രൂപ

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ നേടിയ എഞ്ചിനീയറിങ് ബിരുദം (B.E. / B.Tech).

വിഭാഗങ്ങള്‍: ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, സിവില്‍, കംപ്യുട്ടര്‍ സയന്‍സ്/ഐടി, ഫയര്‍ & സേഫ്റ്റി, മറൈന്‍, നേവല്‍ ആര്‍ക്കിടെക്ചര്‍

ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്‍റീസ്

ആകെ സീറ്റുകള്‍: 78.

പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്: 13,000 രൂപ.

വിഭാഗങ്ങള്‍: ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, കംപ്യുട്ടര്‍, കൊമേഴ്‌സ്യല്‍ പ്രാക്ടീസ്

എഞ്ചിനീയറിങ് വിഭാഗങ്ങള്‍ക്ക് : ബന്ധപ്പെട്ട വിഷയത്തില്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എഞ്ചിനീയറിങ് ഡിപ്ലോമ.

കൊമേഴ്‌സ്യല്‍ പ്രാക്ടീസ് : സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.

മറ്റ് പ്രധാന നിബന്ധനകള്‍

2022, 2023, 2024, 2025, 2026 വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായവര്‍ (Domicile of Kerala) ആയിരിക്കണം.

മുന്‍പോ നിലവിലോ ഏതെങ്കിലും സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റീസ്ഷിപ്പ് ചെയ്തവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. തത്തുല്യമായ മറ്റ് യോഗ്യതകള്‍ ഉള്ളവര്‍ അതത് അതോറിറ്റിയില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

തെരഞ്ഞെടുപ്പ് രീതി

അപേക്ഷകരുടെ ബിരുദ/ഡിപ്ലോമ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാര്‍ക്ക് തുല്യമായി വന്നാല്‍ പ്രായക്കൂടുതല്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ nats.education.gov.in എന്ന പുതിയ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം (NATS) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.

https://cochinshipyard.in/uploads/career/afd6b02aeff840cd040835d58aa059b4.pdf

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


പൊതു ഇടത്ത് പാട്ട് വയ്ക്കാൻ ഫീസ്; യുഎഇയിൽ പുതിയ നിയമം



ദുബൈ: പൊതു ഇടങ്ങളിൽ പാട്ട് വയ്ക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കി യുഎഇ. വാണിജ്യ ആവശ്യങ്ങൾക്ക് സംഗീതം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഉത്തരവ്. ഫീസ് അടച്ച് ലൈസൻസ് എടുത്തുമാത്രമേ ഇത്തരം ഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാനാകു. 

സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകള്‍, റെസ്റ്ററന്‍റുകള്‍, ഷോപ്പിങ് മാളുകള്‍, വിമാനം, ജിം എന്നിവടങ്ങള്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. കൂടാതെ സംഗീത പരിപാടികളിലും പൊതുപരിപാടികളിലും പാട്ട് വെക്കാനും പണം ഈടാക്കും.

അടുത്ത ഡിസംബര്‍ മുതല്‍ രാജ്യത്ത് തീരുമാനം നടപ്പാവുമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. പാട്ടിന്‍റെ ഉപയോഗത്തിന് അനുസരിച്ചാണ് ഫീസ് ഇടാക്കുക. എമിറേറ്റ്‌സ് മ്യൂസിക് റൈറ്റ്‌സ് അസോസിയേഷന്‍, മ്യൂസിക് നേഷന്‍ എന്നീ രണ്ട് ഏജന്‍സികളാണ് ലൈസന്‍സ് ഫീസ് ശേഖരിക്കുക. വാര്‍ഷിക ലൈസന്‍സാണ് നല്‍കുക. ഓരോ മേഖലകള്‍ക്കുമുള്ള ഫീസ് നിരക്കുകള്‍ പിന്നീട് പ്രഖ്യാപിക്കും.

ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്കാണ് നല്‍കുക, ബാധകമായ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പുതുക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പരിപാടികള്‍, വ്യക്തിപരമായ പരിപാടികള്‍, വാണിജ്യാവശ്യത്തിന് അല്ലാത്ത പരിപാടികള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റീൽ ഷൂട്ട് ചെയ്യുന്ന തിരക്കിൽ അമ്മ; കുഞ്ഞ് ഇഴഞ്ഞെത്തിയത് പാലത്തിന്‍റെ കൈവരിയിൽ



എങ്ങനെയും വൈറലാകാനുള്ള പെടാപാടിലാണ് പലരും. വൈറലാകാനുള്ള ഷൂട്ടിനിടെ ചുറ്റുമുള്ളത് മറക്കുന്നതും സ്വാഭാവികം. ഇത്തരം ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മ പാലത്തിൽ വച്ച് റീൽ ഷൂട്ട് ചെയ്യുന്നതിനിടെ സ്വന്തം കുഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക് നീങ്ങുന്നതാണ് വീഡിയോയിൽ. 

കുട്ടി മുട്ടിലിഴഞ്ഞ് നീങ്ങുന്നത് കണ്ട് മറ്റൊരാൾ കുട്ടിയെ എടുത്തു മാറ്റുന്നുണ്ട്. ഇയാൾ കണ്ടില്ലായിരുന്നെങ്കിൽ കുഞ്ഞ് പാലത്തിൽ നിന്നും താഴേക്ക് വീഴുമായിരുന്നു. വലിയ ദുരന്തത്തിന് കാരണമാകുമായിരുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതൊന്നും അറിയാതെ അമ്മ റീല്‍ ഷൂട്ടില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

എക്സിലും ഇന്‍സ്റ്റഗ്രാമിലുമാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ സ്വയം റീല്‍ ചിത്രീകരിക്കുന്നതില്‍ മുഴുകിയിരിക്കുന്നതായി കാണാം. ഇതിനിടെ അവരുടെ പിന്നിലായി കുഞ്ഞ് മുട്ടുകാലില്‍ ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിക്ക് സമീപത്തേക്ക് നീങ്ങുന്നു. 

എന്നാല്‍, കുഞ്ഞിന്‍റെ അപകടകരമായ നീക്കം അറിയാതെ അമ്മ മൊബൈലിലേക്ക് മാത്രം നോക്കി റീല്‍സിനായി പാട്ടുപാടി അഭിനയിക്കുന്ന തിരക്കിലായിരുന്നു. ഈ സമയം കുഞ്ഞ് പുതിക്കെ പാലത്തിന്‍റെ കൈവരിയില്‍ പിടിച്ച് എഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. ഈ സമയം അമ്മയുടെ അൽപം പിന്നിലായി ഒരു ബൈക്കില്‍ ചാരിയിരിക്കുകയായിരുന്ന യുവാവ് കുട്ടിയെ കാണുകയും പെട്ടെന്ന് തന്നെ ഇയാള്‍ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. 

അമ്മ ഇതൊന്നും അറിയാതെ റീല്‍സ് അഭിനയത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. വീഡിയോ വൈറലായതോടെ സ്ത്രീക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനം ഉയരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നതിനേക്കാള്‍ റീല്‍ ചിത്രീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്നാണ് പലരുടെയും വിമര്‍ശനം.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Portable Mini Air Cooler Fan with LED Light

Travel