ഇടുക്കി: കുട്ടിക്കാനത്തെ ഭാര്യാ കൈമാറ്റ കേസുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 2022ൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം പീരുമേട്ടിലെ സർക്കാർ ഉദ്യോഗസ്ഥനും സുഹൃത്തും അറസ്റ്റിലായിരുന്നു.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന പരിശോധനയിലാണ് പൊലീസ്. ഇരയായ യുവതി പീരുമേട് പൊലീസിൽ പരാതി നൽകിയതോടെയാണ് വൈഫ് സ്വാപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. പ്രതി സർക്കാർ ഉദ്യോഗസ്ഥൻ ആയതോടെ കേസിൽ പൊലീസ് രഹസ്യ സ്വഭാവം സ്വീകരിക്കുകയായിരുന്നു.
കുട്ടിക്കാനത്തെ റിസോർട്ട് കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടന്നിരുന്നത്. സുഹൃത്തുക്കൾ റിസോർട്ട് വാടകയ്ക്കെടുക്കുകയും ഇവിടെ എത്തിയ ശേഷം ഭാര്യയെ സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്യുന്നതായിരുന്നു രീതി. ഇത് പലതവണ നടന്നിട്ടുള്ളതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഭാര്യാ കൈമാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോകളും മൊബൈലിൽ പകർത്തുന്നതും പതിവായിരുന്നു. ഇവരുടെ സുഹൃത്തുക്കളെ ഇത് കാണിച്ച് കൂടുതൽ പേരെ സംഘത്തിലേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ ഒരാളെ ചിത്രം കാണിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പിന്നീട് ഇരയായ യുവതി ചിത്രങ്ങൾ പുറത്തു പോകുന്നത് അറിഞ്ഞതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കൂടുതൽ യുവതികൾ സംഭവത്തിൽ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പരാതിയുമായി ആരും എത്താത്തത് അന്വേഷണത്തിന് തിരിച്ചടിയാകുകയാണ്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
