SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2024) Idukki (1941) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

രണ്ട് ലക്ഷം കൈക്കൂലി; തൊടുപുഴ മുൻസിപ്പാലിറ്റിയിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ



തൊടുപുഴ: കെട്ടിടത്തിന്‍റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം കറുകുറ്റി സ്വദേശിയായ എം.പി. ജോസ് പിടിയിലാകുന്നത്. 

അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലന്‍സ് ആവിഷ്‌കരിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തിയ ഇടപെടലിലാണ് അറസ്റ്റ്. പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി തൊടുപുഴ സ്വദേശിയായ പരാതിക്കാരന്‍ 2025 ഒക്ടോബറിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചത്. 

എന്നാല്‍, അപേക്ഷയില്‍ നടപടിയെടുക്കാതെ ഒരു മാസത്തോളം ഫയല്‍ വൈകിപ്പിച്ച ഉദ്യോഗസ്ഥന്‍, സര്‍ട്ടിഫിക്കറ്റിനായി 1,50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബില്‍ഡിങ് എഞ്ചിനീയര്‍ മുഖേന സംസാരിച്ചതിനെ തുടര്‍ന്ന് ഫയല്‍ താല്‍ക്കാലികമായി അപ്രൂവ് ചെയ്തു നല്‍കി.

എന്നാല്‍, കഴിഞ്ഞ മേയ് മാസത്തില്‍ പരാതിക്കാരനെ വീണ്ടും ഓഫീസിലേക്ക് വിളിപ്പിച്ചു വരുത്തി  കെട്ടിടത്തിലെ ഇരുമ്പ് ഗോവണി അനുമതിയില്ലാതെ നിർമിച്ചതാണെന്നും അതിനാല്‍ അനുവദിച്ച നമ്പറുകള്‍ ക്യാന്‍സല്‍ ചെയ്യുമെന്നും ജോസ് ഭീഷണിപ്പെടുത്തി. 

ഇത് ഒഴിവാക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുക കുറയ്ക്കാനായി പരാതിക്കാരന്‍ പലതവണ സമീപിച്ചെങ്കിലും രണ്ട് ലക്ഷം രൂപയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ഇതില്‍ ആദ്യ ഗഡുവായി 75,000 രൂപ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

തുക നല്‍കാന്‍ താൽപര്യമില്ലാതിരുന്ന പരാതിക്കാരന്‍ വിവരം ഇടുക്കി വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഒരുക്കിയ കെണിയില്‍ ഉദ്യോഗസ്ഥന്‍ വീഴുകയായിരുന്നു. 

തൊടുപുഴ മൂണ്‍ലൈറ്റ് ബാറിന് സമീപത്തുവെച്ച് പരാതിക്കാരനില്‍ നിന്ന് 75,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ആലടിക്കുന്നിൽ വയോധിക കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ



ഇടുക്കി: അയ്യപ്പൻകോവിൽ ആലടിക്കുന്നിൽ വയോധികയെ വീടിനുള്ളിലെ അടുക്കളയിൽ കത്തിക്കരിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. 

ആലടിക്കുന്ന് മൈലക്കല്‍ പരേതനായ ജോസഫിന്‍റെ ഭാര്യ മേരിക്കുട്ടി ജോസഫാണ് (69) മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒൻപതോടെ മകൻ ജെയ്‌സൺ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീടിനുള്ളിൽ മേരിക്കുട്ടിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.

അടുക്കളയിലാണ് ഇവരെ കണ്ടത്. ഇവിടെ ഉപകരണങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ അടുപ്പിൽ തീ പകരുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നതാണ് അപകട കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ശാരീരികമായി ചില രോഗങ്ങൾ അലട്ടിയിരുന്ന മേരിക്കുട്ടി സംഭവ ദിവസം വൈകിട്ട് സമീപത്തെ വീട്ടിൽ പോയി മടങ്ങി വന്നശേഷമാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. മേരിക്കുട്ടിയും മകന്‍ ജെയ്സണും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. 

ഫോറന്‍സിക് വിദഗ്ദ്ധരും പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. സംസ്കാരം നടത്തി. ജൂലിയ ജോസഫ്, ജയ്‌മോള്‍ ജോസഫ് എന്നിവരാണ് മറ്റ് മക്കള്‍. മരുമക്കള്‍: ഷാജി, റോയി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പനി ബാധിച്ച് ആറ് വയസുകാരി മരിച്ചു



കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലിരിക്കെ ആറ് വയസുകാരി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്‍റെയും റീനയുടെയും ഇളയ മകള്‍ ഇതള്‍ ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളെജിലായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ പനിയെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാവുന്തറ എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇതള്‍. 

പഠനത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന ഇതളിന്‍റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഖമടക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് അധ്യാപകരും സഹപാഠികളും. മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ട്യൂഷൻ ക്സാസിൽ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ



തൃശൂർ: വീട്ടിൽ നടത്തിയ ട്യൂഷൻ ക്ലാസിനിടെ വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. തൃശൂർ ചൂണ്ടൽ സ്വദേശിയായ നൗഷാദ് (52) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ ട്യൂഷൻ സെന്‍ററിൽ വച്ചാണ് വിദ്യാർഥിനികൾക്ക് ദുരനുഭവം ഉണ്ടായത്.

കുന്ദംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. അധ്യാപകന്‍റെ ക്രൂരതക്കെതിരെ മൂന്ന് പെണ്‍കുട്ടികളാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാർഥികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ വീട്ടുകാര്‍ വിവരം ചോദിച്ചതോടെയാണ് പീഡനം പുറത്തറിയുന്നത്. 

ക്ലാസ് എടുക്കുന്നതിനിടെ പ്രതി വിദ്യാര്‍ത്ഥികളുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികള്‍ വീട്ടുകാരോട് വെളിപ്പെടുത്തി. 

പിന്നാലെ വിദ്യാർഥികള്‍ക്കൊപ്പം സ്റ്റേഷനിലെത്തി രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചിരുന്നോ എന്നതടക്കം പരിശോധിക്കുമെന്നും കുന്നംകുളം പൊലീസ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മുംബൈ സമരത്തിലെ ചുണക്കുട്ടി; ആരാണ് റിയ ആഹിർ



ന്യൂഡെൽഹി: സമരക്കാരെ അറസ്റ്റ് ചെയ്‌തുകൊണ്ടുപോകാനൊരുങ്ങിയ പൊലീസ് വാഹനം ഒറ്റക്കൈകൊണ്ട് തടഞ്ഞ് നെഞ്ചുവിരിച്ചു നിന്ന വനിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഡെൽഹിയിലെ സമരത്തിലെ ധീരവനിതയായി വിശേഷിപ്പിക്കപ്പെട്ട റിയ അഹിറാണ് ഈ താരം. 

നീറ്റ് പരീക്ഷാവിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് റിയ ഓടിയെത്തിയത്. കോരിച്ചൊരിയുന്ന മഴയില്‍ ചുറ്റുമുള്ളതൊന്നും നോക്കാതെ തലയില്‍ തൊപ്പിയും ഹ്യൂഡിയുമിട്ട് റിയ വാനിന് മുന്നില്‍ നെഞ്ചും വിരിച്ച് നിന്നു. 

വാഹനത്തില്‍ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്തു. ഒടുവില്‍ പൊലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടി വന്നു. 

വിദ്യാര്‍ഥിയല്ലെങ്കിലും അവര്‍ക്കൊപ്പം നിലകൊള്ളുന്നെന്ന് റിയ പ്രതികരിച്ചു. റിയയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെപ്പേരാണ് ഇവരെ ചുണക്കുട്ടി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയത്.

നടിയും മോഡലും ഇന്‍ഫ്ലുവന്‍സറുമായ റിയ അഹിറിന് ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. ദില്‍ബര എന്ന സംഗീത ആല്‍ബത്തിലാണ് അവസാനം അഭിനയിച്ചത്. ഇതിനുപുറമെ സ്വന്തമായി വസ്ത്രങ്ങള്‍ കൈകൊണ്ട് നിര്‍മിച്ച് വില്‍ക്കുന്ന റിയാസത് എന്ന ബ്രാന്‍ഡിന്‍റെ ഉടമകൂടിയാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


പോക്‌സോ കേസിൽ പീരുമേട് കരടിക്കുഴി സ്വദേശിക്ക് തടവും പിഴയും ശിക്ഷ



ഇടുക്കി: പോക്സോ കേസിൽ പീരുമേട് കരടിക്കുഴി സ്വദേശിക്ക് 13 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കോടതി. പ്രതി 55,000 രൂപ പിഴയും ഒടുക്കണം. കരടിക്കുഴി കരുവാടുംമുഴി ആനന്ദി (26)നെയാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 

2020ല്‍ പീരുമേട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി. പോക്‌സോയുടെ വിവിധ വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിനതടവിനും 50000 രൂപ പിഴയും ഐ.പി.സിയുടെ വിവിധ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തെ കഠിന തടവിനു5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം മൂന്നു മാസവും കൂടി കഠിന തടവ് അനുഭവിക്കണം. പീരുമേട് മുന്‍ എസ്.എച്ച്.ഒ ഡി. രജീഷ് കുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel