ഇടുക്കി: സ്ഥാനാർഥി നിർണയ ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഇടുക്കിയിലെ കോൺഗ്രസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഐ ഗ്രൂപ്പിലെ കരുത്തനും ഇടുക്കിയിലെ കോൺഗ്രസിലെ അവസാന വാക്കുമായ അഡ്വ. ഇ.എം ആഗസ്തിയുടെ തിരിച്ചുവരവാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾക്കിടയിലെ ചർച്ചാ വിഷയം.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കട്ടപ്പന നഗരസഭയിൽ ചെയർമാൻ സ്ഥാനം ലക്ഷ്യമിട്ട് മത്സരിച്ച ആഗസ്തി തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനം ഏറ്റുവാങ്ങുകയും പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതോടെ ഇടുക്കിയിലെ സ്ഥാനാർഥി ചർച്ചകളിൽ നിന്നു തന്നെ ആഗസ്തി വിട്ടു നൽക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇപ്പോൾ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നതായി ആഗസ്തിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇതോടെ സ്ഥാനാർഥി ചർച്ചകളിൽ ആഗസ്തിയുടെ പേരോ ആഗസ്തി നിർദേശിക്കുന്ന ആളുടെ പേരോ സജീവമാകുമെന്നാണ് സൂചനകൾ.
രമേശ് ചെന്നിത്തലയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ആഗസ്തി വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നതിന് പാർട്ടിയുമായി എന്തു കരാറാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യത്തിലാണ് ഇപ്പോഴും അവ്യക്തത തുടരുന്നത്.
പാമ്പിന്റെ വരവ് കണ്ടാ......
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ മത്സരിച്ചു തോറ്റ ആഗസ്തി വീണ്ടും മത്സര രംഗത്തേക്ക് ഇറങ്ങില്ലെന്നു തന്നെയാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. എന്നാൽ ഐ ഗ്രൂപ്പിന്റെ പ്രാതിനിത്യം ഉറപ്പിക്കാൻ വിശ്വസ്തനെ നിർദേശിക്കുമെന്നും ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നുണ് വിലയിരുത്തപ്പെടുന്നത്.
ആഗസ്തി വിട്ടു നിന്നാൽ ജില്ലയിലെ കോൺഗ്രസ് ഐ നേതാക്കളിൽ വലിയ അകൽച്ച ഉണ്ടാകുമെന്ന് കെപിസിസി വിലയിരുത്തിയിരന്നു. ഇതിനു പിന്നാലെയാണ് മധ്യസ്ഥ ചർച്ചകൾക്ക് ചൂടുപിടിച്ചത്.
കോഴിക്കോട്: സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിരുന്നു. വടകര പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.
പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 12 ഉം ആറും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരകളായത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. തേപ്പ് പെട്ടികൊണ്ട് പൊള്ളിച്ചെന്നും മൊട്ടുസൂചി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വീട്ടില്‍ മാറ്റാരും ഇല്ലാത്തപ്പോള്‍ പീഡനം.
കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്. വടകര പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി സമ്പത്ത് ഒളിവില്‍പ്പോവുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.
അഗ്നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ലക്നൗ: വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതിനു പിന്നാലെ ഭർത്താവിനെ ഉപേക്ഷിച്ച് നവ വധു. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവം നടന്നത്. വിവാഹ ജീവിതത്തിലെ അതൃപ്തിയാണ് ബന്ധം വേർപെടുത്താനുള്ള കാരണമായത്. സംഭവം ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയായി മാറിയിരിക്കുകയാണ്.
ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തില്‍ തൃപ്തയല്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് യുവതി വിവാഹ മോചന കേസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭര്‍ത്താവ് കറുത്ത നിറമുള്ളവനാണെന്നും ശാരീരിക ബന്ധത്തില്‍ തൃപ്തയല്ലെന്നും ഭാര്യ ആരോപിച്ചു. ഹാഥ്റസില്‍ താമസിക്കുന്ന ഇയാൾ ഒരു മാസം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ ഭാര്യ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
ശാരീരിക ബന്ധത്തില്‍ അദ്ദേഹം തൃപ്തയല്ലെന്ന് ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധവുമായി മുന്നോട്ട് പോകാന്‍ യുവതി വിസമ്മതിച്ചു.
എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി. എന്റെ ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ക്ക് കുടുംബ പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങളുടെ ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. എനിക്ക് തുറന്നു സംസാരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഇനി അവനോടൊപ്പം താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബന്ധം വേര്‍പിരിയാന്‍ പൊലീസിനെ സമീപിക്കുമെന്നും യുവതി പറഞ്ഞു.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഭാര്യ തന്റെ ഇരുണ്ട നിറത്തില്‍ അസ്വസ്ഥയാണെന്നും ഭര്‍ത്താവ് പറഞ്ഞു. വിവാഹത്തിന് ഏകദേശം 2.5 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ചെലവഴിച്ചു. ഇപ്പോള്‍ അവള്‍ക്ക് എന്നെ ഇഷ്ടമല്ലാത്തതിനാല്‍ ബന്ധം തകരുകയാണ്. എനിക്ക് വളരെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തും ഗ്രാമത്തലവനും വിഷയത്തില്‍ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.
ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.
അഗ്നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇടുക്കി: രാഷ്ട്രീയ വ്യത്യാസം മറന്ന് നാട്ടുകാർ രംഗത്തിറങ്ങിയതിനു പിന്നാലെ അയ്യപ്പൻകോവിൽ കെ. ചപ്പാത്ത്- ചെങ്കര റോഡ് നിർമാണത്തിൽ ഇടപെട്ട് പത്ര മാധ്യമങ്ങളും. റോഡ് നിർമാണത്തിൽ അഴിമതി ആരോപണം ഉയർത്തിയാണ് പത്ര മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
റോഡ് പണിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രൈംടൈം ന്യൂസ് നേരത്തെ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഇതിനിടെ ഇന്ന് (ചൊവ്വ) സിമന്റ് പാലത്ത് റോഡ് ഉപരോധം അടക്കം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
നാട്ടുകാരെ വിഡ്ഢികളാക്കി നടത്തുന്ന റോഡ് നിർമാണമാണ് പ്രതിഷേധത്തിനു കാരണമായത്. കരാറുകാരനും നാട്ടിലെ ചില രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനുവദിച്ച തുകയുടെ നാലിനൊന്ന് പോലും നിലവിൽ നിർമാണത്തിനായി ചിലവാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ മണ്ടൻമാരാക്കാൻ തുടങ്ങിയ റോഡ് പണി പിന്നീട് നിന്നു പോയിരുന്നു. മാധ്യമ വാർത്തകളെ തുടർന്നാണ് റോഡ് പണി വീണ്ടും ആരംഭിച്ചത്. എന്നാൽ കുറച്ച് കോൺക്രീറ്റും ടാറും വാരിയിട്ട് റോഡ് പണി തീർത്തെന്നു വരുത്തി തീർക്കാനായിരുന്നു കരാറുകാരന്റെ നീക്കം.
ഇതിനിടെ റോഡ് പണി നടക്കുന്ന പ്രദേശത്തെ വാർഡ് മെമ്പർ അടക്കം വിഷയത്തിൽ മൗനം തുടരുന്നതും ദുരൂഹതയ്ക്ക് കാരണമാകുന്നുണ്ട്. കരാറുകാരനിൽ നിന്നും ചിലർ പണം പറ്റിയതായി വാട്സാപ് ഗ്രൂപ്പുകളിൽ ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും റോഡ് പണിയിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലേക്ക് നീങ്ങുകയാണ്.
പ്രദേശത്തെ രാഷ്ട്രീയ നേതാക്കളിൽ ചിലർ പണം പറ്റിയിട്ടുണ്ടെങ്കിൽ ഇതിൽ വിജിലൻസ് അടക്കം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വിജിലൻസിനടക്കം പരാതി നൽകാനുള്ള നീക്കവും നാട്ടുകാർ നടത്തുന്നുണ്ട്.
ഇടുക്കി: നാട്ടുകാരെ വിഡ്ഢികളാക്കിയുള്ള കെ. ചപ്പാത്ത്- ചെങ്കര റോഡ് നിർമാണത്തിനെതിരെ ജനരോഷം ശക്തം. അരക്കോടിയിലേറെ തുക അനുവദിച്ചിട്ടും അശാസ്ത്രീയമായി നിർമിക്കുന്ന റോഡ് ഇപ്പോൾ വാഹന യാത്രികർക്കും നാട്ടുകാർക്കും ഭാരമായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ രൂക്ഷമായ വിമർശനം ഉയർന്നിട്ടും രാഷ്ട്രീയ നേതാക്കളോ, ഉദ്യോഗസ്ഥരോ, കരാറുകാരോ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായി നാല് മാസം മുമ്പാണ് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത്- ചെങ്കര റോഡ് നിർമാണം ആരംഭിച്ചത്.
വർഷങ്ങളായി റോഡ് തകർന്ന് കിടന്നിട്ടും ഇവിടേക്ക് ജനപ്രതിനിധികൾ പോലും തിരിഞ്ഞു നോക്കിയിരുന്നില്ല. തെരഞ്ഞെടുപ്പിൽ റോഡ് തകർന്ന് കിടക്കുന്നത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ പ്രാദേശിക നേതാക്കളാണ് റോഡ് പണിക്ക് വിവിധ വകുപ്പുകളിൽ നിന്നും ഫണ്ട് തരപ്പെടുത്തിയത്.
തുടർന്ന് ഏതാനും ഭാഗങ്ങളിൽ കോൺക്രീറ്റ് ഇട്ട ശേഷം ജോലികൾ മരവിച്ചു. ഇതോടെ സംഭവം വിവാദമാകുകയും നാട്ടുകാർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈ വീഡിയോ കണ്ടോ...
ഇതിനു പിന്നാലെ വീണ്ടും റോഡ് പണി ആരംഭിച്ചെങ്കിലും അടിമുടി അശാസ്ത്രീയമായിട്ടാണ് ഇപ്പോൾ പണികൾ പുരോഗമിക്കുന്നത്. ടാറിങ്ങിന് ശേഷമാണ് സാധാരണയായി റോഡിൽ കോൺക്രീറ്റ് ഓടകൾ നിർമിക്കാറുള്ളതെങ്കിൽ ഇവിടെ ആദ്യം ഇട്ട കോൺക്രീറ്റ് ഓടകൾ ഇപ്പോൾ ടാറിങ്ങിനെക്കാളും താണു കിടക്കുകയാണ്. ഇത് കട്ടിങ് ആയതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി.
ചപ്പാത്ത് മുതൽ സിമന്റ് പാലം വരെ റോഡ് നവീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്. ഇത് ധാരാളമാണെന്നിരിക്കെ എല്ലായിടത്തും ടാർ പോലും എത്തിക്കാതെയാണ് റോഡ് പണി നടത്തിയിരിക്കുന്നത്.
ചപ്പാത്തിൽ നിന്നും വണ്ടിപ്പെരിയാർ, കുമളി, തേക്കടി, മ്ലാമല, ചെങ്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകുന്ന റോഡാണ് ഇത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളും ഈ റോഡിനു വശങ്ങളിലുണ്ട്.
കാലങ്ങളായി ഈ റോഡ് പിഡബ്ലിയുഡി ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കൾ തന്നെ ഇതിനു തുരങ്കം വയ്ക്കുന്നതായും ആരോപണമുണ്ട്.
നിലവിൽ സിമന്റ് പാലത്തിന് ശേഷം തകര്‍ന്ന് കിടക്കുന്ന ഭാഗം നന്നാകാന്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ പഞ്ചായത്തും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ഭാഗങ്ങളിൽ ഇതുവരെ പണികൾ നടന്നിട്ടില്ല.
നേരത്തെ മലയോര ഹൈവേ നിർമാണം നടന്ന സമയത്തും ചപ്പാത്ത് പ്രദേശത്ത് രാഷ്ട്രീയ നേതാക്കൾ അനാവശ്യ വിവാദം ഉണ്ടാക്കുകയും തുടർന്ന് റോഡിന്റെ ഓട നിർമാണം അടക്കം വേണ്ട രീതിയിൽ നടക്കാതിരിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും വികസന വിരോധികളായ ഈ രാഷ്ട്രീയക്കാർ മാധ്യമങ്ങൾക്കെതിരെയും നിലപാടെടുത്തു. കാലങ്ങളായി ചപ്പാത്ത് പ്രദേശത്ത് കക്ഷി ഭേദമെന്യേ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് പ്രദേശത്തിനു തന്നെ ശാപമായി മാറിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പണത്തിനു വേണ്ടി പദ്ധതികളെ പോലും അട്ടമറിക്കുന്ന ഇവർ ചേർന്നുണ്ടാക്കിയ വലിയ സംഘമാണ് ഇവിടെ കാര്യങ്ങൾ നിശ്ചയിച്ചുകൊണ്ടിരിക്കുന്നത്. മലയോര ഹൈവേ നിർമാണത്തിലും ഈ സംഘത്തിന്റെ അഴിഞ്ഞാട്ടമാണ് ചപ്പാത്ത് പ്രദേശത്ത് കണ്ടത്. ഈ ഗൂഡ സംഘങ്ങളിൽ ചിലർ ഇത്തവണ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എട്ട് നിലയിൽ പൊട്ടിയതും ശ്രദ്ധേയമായി.
നിലവിൽ നടക്കുന്ന റോഡ് പണിയിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടാത്തതും ഇതിനെ തുടർന്നാണെന്നാണ് സൂചനകൾ.
ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.
അഗ്നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
മഞ്ചേശ്വരം: കുടുംബ വഴക്കിനെ തുടർന്ന് പിതാവ് മകളെ വെട്ടിക്കൊന്നു. കാസർകോട് മഞ്ചേശ്വരത്താണ് നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്.
പിതാവും മകളും തമ്മിൽ സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അതേ സമയം, നാട്ടുകാര്‍ പറയുന്നത് പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് എന്നുമാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി.
വീടിനകത്ത് വെച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവില്‍ പിതാവ് പെണ്‍കുട്ടിയെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഈ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.
അഗ്നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.