ഇടുക്കി: രണ്ടു ദിവസമായി പീരുമേട് പാമ്പനാർ മേഖലയിൽ ഭീതി പരത്തിയ തെരുവുനായയെ ഒടുക്കം വെടിവച്ച് കൊന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തോക്ക് ലൈൻസുള്ളയാളെ വരുത്തി നായയെ വെടിവച്ച് കൊന്നത്. പാമ്പനാർ പ്രദേശത്ത് രണ്ടു ദിവസത്തിനിടെ നായ 15 ലേറെ പേരെയാണ് കടിച്ചത്.
ഞായർ, തിങ്കൾ ദിവസങ്ങളിലായി നായ അലഞ്ഞു നടന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള അടിയന്തര പദ്ധതികള്‍ സ്വീകരിക്കുമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് അറിയിച്ചു.
ഇതോടൊപ്പം പൊതുവഴികളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി പൗണ്ടില്‍ അടയ്ക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പിടികൂടുന്ന കന്നുകാലികളുടെ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കിയ ശേഷമേ അവയെ വിട്ടുനല്‍കുകയുള്ളൂ. നിശ്ചിത സമയത്തിനകം ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ ഇവയെ ലേലം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ദിസ്പൂർ: കാണാതായ 18 കാരിയ റെയിൽവെ സ്റ്റേഷനിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അസമിലെ ദിബ്രൂഗഡ് ജില്ലയിലാണ് സംഭവം നടന്നത്. പ്രഭാത നടത്തത്തിനായി ഇറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകള്‍ക്കു ശേഷം ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎന്‍ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. അജ്ഞാതരായ പ്രതികള്‍ സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പരിഭ്രാന്തരായ കുടുംബം ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം, ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനിലെ ഒരു യാത്രക്കാരന് സംശയാസ്പദമായ നിലയില്‍ പ്ലാറ്റ് ഫോമില്‍ ഒരു ചാക്ക് കണ്ടതോടെ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതികളെ കണ്ടെത്തുന്നതിനായി ദിബ്രുഗഡ് പൊലീസ് വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലെ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം.
സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല.
ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്.
ഇടുക്കി: രണ്ട് ദിവസമായി പാമ്പനാർ- പീരുമേട് പ്രദേശത്ത് ഭീതി പരത്തിയ തെരുവുനായ കടിച്ചത് 14 ഓളം പേരെ. വിദ്യാർഥിനി അടക്കമുള്ളവർക്കാണ് കടിയേറ്റത്. ഞായറാഴ്ച്ച വൈകിട്ടോടെയാണ് പാമ്പനാർ പ്രദേശത്ത് തെരുവുനായ ആക്രമണം തുടങ്ങിയത്.
പഴയ പാമ്പനാര്‍ സ്വദേശി കുമാര്‍ (44), ലാന്‍ഡ്രം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനി, അതിഥി തൊഴിലാളിയായ ആഷിക് (18) എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കാണ് ഞായറാഴ്ച്ച കടിയേറ്റത്.
ശരീരമാസകലം കടിയേറ്റ കുമാറിന്റെ തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായ മുറിവുകളുണ്ട്. ലാന്‍ഡ്രത്ത് വച്ചാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ തെരുവ് നായ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച പത്തു പേർക്കു കൂടി നായയുടെ കടിയേറ്റു.
റാണി കോവില്‍ സ്വദേശികളായ സുമ (49), ഉമ (38), സിറാജുദീന്‍, കുട്ടിക്കാനം സ്വദേശി സന്തോഷ് (51), പഴയ പാമ്പനാര്‍ സ്വദേശികളായ മുരളി (58), ജോണ്‍ (49), സുന്ദര ഗോപാലന്, കല്ലാര്‍ സ്വദേശി ബാലന് (58), ചിദംബരം സ്വദേശി രഞ്ജന്‍ (72), പാമ്പനാര്‍ സ്വദേശി ഷണ്മുഖ സുന്ദരം എന്നിവരാണ് തിങ്കളാഴ്ച നായുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നായ ഭീഷണി രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പലയിടത്തും നായ്ക്കൾ കൂട്ടത്തോടെ പെറ്റുപെരുകുകയാണ്.
ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം.
സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല.
ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്.
കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ (ചൊവ്വ) സ്കൂൾ അവധി. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെയും തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, പ്രൊഫഷ്ണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ് സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും ഈ അവധി ബാധകമാണ്.
ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം.
സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല.
ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്.
ചെന്നൈ: റെയിൽവെ സ്റ്റേഷനിൽ സ്യൂട്ട് കേസിനുള്ളിൽ കൈകാലുകളും തലയുമില്ലാത്ത മൃതദേഹം. തമിഴ്നാട്ടിലെ പെരമ്പൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. കൊല്ലപ്പെട്ടത് തേനാംപെട്ട് സ്വദേശി അമീർ അലിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഇയാളുടെ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരമ്പൂർ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്തായിട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട് കേസ് കണ്ടെത്തിയത്. മറ്റൊരിടത്ത് കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ മൃതദേഹം ഇവിടെ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം.
സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല.
ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്.
ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം.
സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല.
ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്.