SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1901) Mostreaded (1617) Crime (1483) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

ഇടുക്കിയിൽ തിരിച്ചടി പ്രതീക്ഷിച്ച് ഇടതുപക്ഷം; നേട്ടമുണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷ



ഇടുക്കി: വോട്ടെണ്ണാൻ ഇനിയും ആഴ്ച്ചകൾ കാത്തിരിക്കണമെങ്കിലും ബൂത്ത് തല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അവലോകനങ്ങളിൽ വിജയവും പരാജയവും ഏറെക്കുറെ ഉറപ്പിച്ച് മുന്നണികൾ. പാർട്ടി വോട്ടുകളുടെ കണക്കുകൾ പ്രകാരമാണ് കണക്കുകൾ വിലയിരുത്തുന്നത്. 

ഇടുക്കിയിൽ ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തലെങ്കിൽ പതിറ്റാണ്ടുകളായി കൈവശമുണ്ടായിരുന്ന സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് ഇടതുപക്ഷം. നിഷ്പക്ഷ വോട്ടുകളും എൻഡിഎ വോട്ടുകളും എത്തരത്തിൽ പ്രതിഫലിച്ചുവെന്നതും തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും. 

ജില്ലയിൽ 20 വർഷമായി എൽഡിഎഫ് കൈവശം വച്ചിരിക്കുന്ന പീരുമേട് ഇത്തവണ നഷ്ടപ്പെട്ടേക്കാമെന്ന് സംസ്ഥാന നേതൃത്വം തന്നെ വിലയിരുത്തിയിട്ടുണ്ട്. പീരുമേട് ഉറപ്പായും പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം. 

ഇടുക്കി മണ്ഡലത്തിൽ ശക്തമായ മത്സരമാണ് നടന്നതെന്നാണ് ഇരു മുന്നണികളുടെയും വിലയിരുത്തൽ. ജനഹിതം അറിയാൻ ഫലം വരുന്നതുവരെകാത്തിരിക്കണമെന്നും വിലയിരുത്തപ്പെടുന്നു.

എം.എം. മണി കുത്തക സീറ്റായി കാത്തു സൂക്ഷിച്ച ഉടുമ്പൻചോലയിൽ ഇത്തവണ കാലിടറുമെന്ന് ഇടത് കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. ദേവികുളത്തും, തൊടുപുഴയിലും ഇടതിന് അത്ര പ്രതീക്ഷകളില്ല. ഇരു മണ്ഡലത്തിലും ശക്തമായ മത്സരം നടന്നിട്ടുണ്ടെന്നാണ് ഇരു മുന്നണികളുടെയും നിഗമനം. നിഷ്പക്ഷ വോട്ടുകളുടെ ചാഞ്ചാട്ടും രണ്ടിടത്തും നിർണായകമാകും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

17 കാരിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ



കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. ഒളിവിലായിരുന്ന സുൽത്താൻബത്തേരി സ്വദേശി ഫാ. അഖിൽ ജോഷിയാണ് (33) അറസ്റ്റിലായത്. 17 വയസുള്ള പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയെ വിവാഹ വാദ്ഗാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. 

കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായിരുന്നു ഇയാൾ. കേളകം ഇന്‍സ്പെക്ടര്‍ ഇതിഹാസ് താഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 13-ന് കേളകം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയി. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. 

പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

തിരക്കിട്ട അവലോകന യോഗങ്ങൾ ഇന്ന്; നേതാക്കളുടെ പ്രതികരണത്തിന് കാതോർത്ത് കേരളം



കൊച്ചി: ജനഹിതം എന്തെന്നറിയാൻ മെയ് നാല് വരെ കാത്തിരിക്കണമെങ്കിലും ബൂത്ത് തല കണക്കുകൾ അവലോകനം ചെയ്‌ത് വിജയ- പരാജയ സാധ്യതകൾ വിലയിരുത്തി മുന്നണികൾ. ഇന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ മേഖലാതലങ്ങളിൽ തെരഞ്ഞെടുപ്പ് അവലോകന യോഗം ചേരും. 

ഓരോ മണ്ഡലത്തിലും വിജയ - പരാജയ സാധ്യതകൾ നിർണയിക്കുന്നതിനാണ് യോഗങ്ങൾ ചേരുന്നത്. ബൂത്ത് തലത്തിൽ അതാത് രാഷ്ട്രീയ കക്ഷികളുടെ വോട്ടുകൾ കൂട്ടിയും കുറച്ചും സാധ്യതകൾ ആരായുകയാണ് സ്ഥാനാർഥികളും പാർട്ടികളും ചെയ്യുന്നത്.

കൃത്യമല്ലെങ്കിലും സംസ്ഥാനത്ത് അലയടിച്ച ട്രെന്‍റ് ഇന്ന് വ്യക്തമാകുമെന്നാണ് സൂചനകൾ. പാർട്ടി നേതാക്കളുടെ ഇന്നത്തെ പ്രതികരണങ്ങളിൽ ഇക്കാര്യം വായിച്ചെടുക്കാനാകുമെന്നും അണികൾ കരുതുന്നുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ എൻഡിഎ, ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ അണികൾക്ക് ആശ്വാസകരമല്ല. 

അതേസമയം യുഡിഎഫ് നേതാക്കളുടെ അമിത ആത്മവിശ്വാസം അണികളിൽ ആവേശമുളവാക്കുന്നുണ്ട്. എന്നാൽ മുൻ തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് ഫലം ട്രെന്‍റിനു വിപരീതമായ സാഹചര്യങ്ങളും ഉണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു



കാഞ്ഞിരപ്പള്ളി: കുളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മുഹമ്മദ് സെയ്ഫ്. 

വീട്ടില്‍ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു ഇടിമിന്നലേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

മയക്കുമരുന്നുമായി ഏലപ്പാറ സ്വദേശിനിയും സുഹൃത്തും പിടിയിൽ

ഇടുക്കി: കോതമംഗലം പൊലീസ് മയക്കു മരുന്നുമായി അറസ്റ്റ് ചെയ്‌ത ഏലപ്പാറ സ്വദേശിനിക്കും ആൺ സുഹൃത്തിനും മയക്കുമരുന്നു ശൃംഘലയുമായി ബന്ധമെന്ന് വിവരം. വിദ്യാർഥികൾക്കിടയിൽ നിരോധിത മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം. 

കോളെജ് വിദ്യാർഥിനിയായ ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ (18), ആൺ സുഹൃത്ത് കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎയാണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഇവരുടെ ഇടപാടുകാരായി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ നേർക്കുനേർ; ഉപ്പുതറ ടൗൺ മുൾ മുനയിൽ



ഇടുക്കി: കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ നേർക്കു നേർ എത്തിയത് ഉപ്പുതറ ടൗണിനെ ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തി. പരസ്പരം ആക്രോശിച്ചുകൊണ്ട് പ്രവർത്തകർ ചാടിവീണെങ്കിലും നേതാക്കൾ ഇരു കൂട്ടർക്കുമിടയിൽ മതിൽ തീർത്തത് വൻ സംഘർഷം ഒഴിവാക്കി. 

അനുവദിച്ച സ്ഥലത്തു നിന്നും പ്രവർത്തകർ മാറിയതാണ് സംഘർഷത്തിലേക്ക് നീങ്ങുന്ന സാചര്യത്തിലേക്ക് നയിച്ചത്. സംഘർഷ സാധ്യതയുള്ള ടൗണിൽ കൊട്ടിക്കലാശം നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് ഏഴ് പൊലീസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു. 

ഇരു പാർട്ടികളുടെയും നേതാക്കൻമാർ അവസരോചിതമായി നടത്തിയ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇന്നലെ ഉപ്പുതറ ടൗണിൽ വൻ സംഘർഷം ഉടലെടുക്കുമായിരുന്നു. എൽഡിഎഫിന് വില്ലേജ് ഓഫീസിന് മുന്നിലും യുഡിഎഫിന് പഞ്ചായത്ത് ഓഫീസിന് മുന്നിലുമാണ് കൊട്ടിക്കലാശത്തിന് അനുമതി നൽകിയിരുന്നത്. 

ഉച്ചയോടെ ഇരു കൂട്ടത്തിലെയും പ്രവർത്തകർ ടൗണിൽ തടിച്ചുകൂടി തുടങ്ങിയിരുന്നു. ഇതിനിടെ യുഡിഎഫ് സ്ഥാനാർഥി ടൗണിൽ വോട്ടഭ്യർഥിക്കാനെത്തി. ഇതോടെ ഇരു മുന്നണികളുടെയും അനൗൻസ്മെന്‍റ് വാഹനങ്ങൾ ടൗണിൽ തലങ്ങും വിലങ്ങും ഓടി. 

യുഡിഎഫ് പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ ഒത്തുകൂടിയതിനു പിന്നാലെ  എൽഡിഎഫ് പ്രവർത്തകർ സിപിഎം ഓഫീസിന് മുന്നിൽ നിന്ന് പാലം ജംക്ഷനിലേക്ക് നീങ്ങി തുടങ്ങി. ഇതു ചോദ്യം ചെയ്ത് യുഡിഎഫ് പ്രവർത്തകർ വില്ലേജ് ഓഫീസിന് മുന്നിലേയ്ക്ക് നീങ്ങി. തിരിച്ചു വന്ന എൽഡിഎഫ്  പ്രകടനവും വില്ലേജ് ഓഫീസിന് മുന്നിൽ എത്തിയതോടെയാണ് പ്രവർത്തകർ മുഖാമുഖം എത്തിയത്.

സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന് ഉറപ്പായതോടെ ഇരു വിഭാഗങ്ങളിലെയും നേതാക്കൾ പ്രവർത്തകർക്കിടയിൽ മനുഷ്യ വേലി തീർത്തു. പൊലീസും ഇവർക്കൊപ്പം ചേർന്നു. പ്രവർത്തകർ നേർക്കു നേർ നിന്ന് മുദ്രാവാക്യം വിളിച്ചു. അതിനിടെ ചിലർ എതിർ പക്ഷത്തേയ്ക്ക് പല തവണ ഇടിച്ചു കയറാൻ ശ്രമം നടത്തി. പൊലീസും നേതാക്കളും പാടുപെട്ടാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. 

വാദ്യമേളങ്ങളും മുദ്രാവാക്യം വിളിയും അനൗൻസ്മെന്‍റ് വാഹനങ്ങളുമെല്ലാം ചേർന്ന് ഒരു മണിക്കൂറോളം ഉപ്പുതറ ടൗണിനെ ശബ്ദ മുഖരിതമാക്കി. ഒരു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. ‌

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ആര് വാഴും ആര് വീഴും; സസ്‌പെൻസ് ബാക്കിയാക്കി കേരളം



തിരുവനന്തപുരം: ജനഹിതം ആർക്കൊപ്പമെന്ന ചോദ്യം ബാക്കിയാക്കി കേരളത്തിൽ പരസ്യ പ്രചരണത്തിന് കലാശക്കൊട്ട്. സോഷ്യൽ മീഡിയ അഭിപ്രായ പ്രകടനങ്ങളും മാധ്യമങ്ങളുടെ പ്രീ പോൾ സർവേകളും നേതാക്കൻമാരുടെ വാക് പോരുകളും ആവേശമായ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഇന്ന് തിരശീല വീണത്. 

നാളെ ഒരു ദിവസം നിശബ്ദ പ്രചരണത്തിനു ശേഷം മറ്റന്നാൽ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. തുടർ ഭരണം തേടി എൽഡിഎഫും ഭരണം തിരിച്ചു പിടിക്കാൻ യുഡിഎഫും നിയമസഭയിൽ വീണ്ടും സാനിധ്യമറിയിക്കാനാകുമെന്ന പ്രതീക്ഷയിൽ എൻഡിഎ‍യും ആവേശത്തോടെയാണ് പ്രചരണത്തെ നേരിട്ടത്.

അതേസമയം ജനം ആർക്കൊപ്പമെന്ന ആശങ്ക മൂന്നു മുന്നണികൾക്കും ഇപ്പോഴുമുണ്ട്. പ്രചരണ രംഗത്ത് മേൽക്കൈ നേടിയെന്ന ആത്മ വിശ്വാസം ഉണ്ടെങ്കിലും എസ്ഐആറിനു ശേഷമുള്ള വോട്ടെടുപ്പ് ആർക്ക് തുണയാകുമെന്നതും കാത്തിരുന്നു കാണണം. 

കേരളത്തിലെ ഭരണം നിലനിർത്തേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ്. രാജ്യത്ത് തന്നെ ഇടതു പാർട്ടികളുടെ നിലനിൽപ്പ് ഇപ്പോൾ കേരളത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. അതിനാൽ തന്നെ ഓരോ ബൂത്തുകൾ തോറും സ്ക്വാഡ് വർക്ക് നടത്തിയാണ് ഇത്തവണ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

യുഡിഎഫിനാകട്ടെ 10 വർഷമായി അധികാരമില്ലാതെ നിൽക്കുന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അമിത ആത്മവിശ്വാസം വരുത്തിയ വിന യുഡിഎഫിന് കനത്ത തിരിച്ചടി നൽകിയിരുന്നു. 

ഇത്തവണ പഴുതടച്ചുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്. എൻഡിഎയ്ക്കും കേരളത്തിൽ നിലമെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവരുടെ ഭാവി തീരുമാനിക്കുന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരിക്കും. അതിനാൽ തന്നെ നിർണായക നീക്കങ്ങളിലാണ് എൻഡിഎയും നടത്തുന്നത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Travel