SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1753) Idukki (1725) Mostreaded (1608) Crime (1356) National (1180) Entertainment (824) Viral (417) world (415) Video (350) Health (196) mollywood (160) Gallery (159) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (10) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

Sponsored

Food Zone

Sponsored

Business

Auto

Alto k-10: ആറ് എയർബാഗുകൾ; സുരക്ഷ വർധിപ്പിച്ച് ആൾട്ടോ കെ10

മുംബൈ: സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാവുന്ന മാരുതി സുസുക്കി ആൾട്ടോ കെ 10 കൂടുതൽ സുരക്ഷയോടെ പുറത്തിറങ്ങുന്നു. സ്റ്റാന്‍റേർഡായി ആറ് എ...

Recent PostAll the recent news you need to know

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 14 കാരി മരിച്ചു



കൊച്ചി: എറണാകുളം നേര്യമംഗലത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. 15 ഓളം യാത്രികർക്ക് അപകടത്തിൽ പരുക്കേറ്റു. 

ഇവരില്‍ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരുക്കേറ്റു. ഇന്ന് രാവിലെ കട്ടപ്പനയിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. 

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്.

ബസില്‍ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടന്‍ തന്നെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്‌സടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ



കൊച്ചി: രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിലെ കർണാടക സ്വദേശികളായ യൂസഫ്ഖാൻ- ചാമ്പ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി കുഞ്ഞുമായി കിടന്നുറങ്ങുന്നതിനിടെ അമ്മ മുലപ്പാൽ കൊടുത്തിരുന്നു. 

ഇതിനിടയിൽ അമ്മ ഉറങ്ങിപ്പോയെന്നാണ് പറയുന്നത്. രാവിലെ കുട്ടി ഉണരാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


വായ്‌പയെടുത്തത് മൂന്ന് ലക്ഷം; മുടങ്ങിയത് രണ്ട് മാസത്തെ അടവ്



ഇടുക്കി: ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി പൊലീസ്. ഉപ്പുതറ ഒൻപതേക്കർ എം.സി കവലയ്ക്ക് സമീപത്ത് താമസിക്കുന്ന പട്ടത്തമ്പലം സജീവ് മോഹൻ (36), ഭാര്യ രേഷ്‌മ (25), മക്കൾ ദേവൻ (5), ദിയ (4) എന്നിവരാണ് മരിച്ചത്. 

ഓട്ടോറിക്ഷ പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണമെടുത്തതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്. ധനകാര്യ സ്ഥാപനത്തിൽ നിന്നും തന്നെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നതായി സജീവിന്‍റെ പിതാവ് മോഹനൻ വ്യക്തമാക്കിയിട്ടുണ്ട്. 

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സജീവ് വാഹനം പണയപ്പെടുത്തി മൂന്ന് ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. മാസം 8000 രൂപ വീതമായിരുന്നു തിരിച്ചടവ്. രണ്ട് മാസം അടവ് മുടങ്ങിയതിനെ തുടർന്നാണ് ധനകാര്യ സ്ഥാപനത്തിൽ നിന്നും ഭീഷണി തുടങ്ങിയതെന്ന് സജീവിന്‍റെ ബന്ധുക്കൾ പറയുന്നു. ധനകാര്യ സ്ഥാപന ജീവനക്കാർ പലതവണ സജീവിനെയും പിതാവ് മോഹനനെയും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. 

സ്ഥലവും വീടും കൈക്കലാക്കുമെന്ന തരത്തിലായിരുന്നു ഭീഷണി. ഇതോടെ സ്ഥലം വിറ്റ് കടം തീർക്കാൻ ശ്രമം നടത്തിയെങ്കിലും  ഇതും ഫലം കണ്ടില്ല. പണത്തിന് അത്യാവശ്യം വന്നതോടെ ഓട്ടോറിക്ഷ മറ്റൊരാളെ ഏൽപ്പിച്ച് സജീവ് ജോലിക്ക് പോകുകയായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് തിരിച്ചെത്തിയത്.

പണം അടക്കാൻ പറ്റാത്തതിനാൽ സജീവ് വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പിതാവ് മോഹനൻ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കും സ്ഥാപനത്തിൽ നിന്നും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മോഹനൻ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പിതാവ് മോഹനൻ കൂലിപ്പണിക്കും അമ്മ സുലോചന തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. 

വൈകിട്ട് നാലരയോടെ സുലോചന വീട്ടിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചുവരുത്തി. സംശയംതോന്നിയതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അടുത്തടുത്തായി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

കട്ടപ്പന ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പാണ് ലഭിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


ഉപ്പുതറയിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ



ഇടുക്കി: ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ ഒൻപതേക്കർ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. 

ഉപ്പുതറ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് മരിച്ച സജീവ്. കുറച്ചുനാളുകളായി കടബാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടികളോടൊപ്പം ജീവനൊടുക്കിയെന്നാണ് കരുതുന്നത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


10 വയസുകാരിയെ പീഡിപ്പിച്ചു കൊന്നു; 19 കാരൻ അറസ്റ്റിൽ



മുംബൈ: പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. മുംബൈ താനെക്ക് സമീപം മുംബ്രയിലാണ് സംഭവം നടന്നത്. കുട്ടിയുടെ തൊട്ടടുത്ത ഫ്‌ളാറ്റിലെ താമസക്കാരനായ ആസിഫ് മന്‍സൂരിയാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ടുവന്ന് കെട്ടിടത്തിന്‍റെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നല്‍കി പാര്‍പ്പിട സമുച്ചയത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൃത്യം ചെയ്തത്. 

കുട്ടിയെ പീഡിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മൃതദേഹം ഫ്‌ളാറ്റിന്‍റെ ജനാലയോട് ചേര്‍ന്നുള്ള മലിനജലം ഒഴുകുന്ന ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു.  പ്രതിയെ റിമാന്‍റ് ചെയ്തു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


ചൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ചു



തൃശൂർ: റോഡിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു. മണ്ണുത്തിയിലാണ് അപകടം നടന്നത്. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം.

മണ്ണുത്തി റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ബൈക്ക് യാത്രികനായ സിജോയുടെ ശ്രമം. ഇതിനായി ബൈക്ക് നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. 

പരുക്കേറ്റ സിജോയെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സിജോയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Travel