SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2018) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

പോർച്ചുഗലിന് ഇന്ന് ജയിക്കണം; ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ



ന്യൂയോർക്ക്: റൊണാൾഡോയ്ക്ക് ഒരു കപ്പെന്ന സ്വപ്നം ഇത്തവണ യാഥാർഥ്യമാകുമോയെന്ന ആകാംക്ഷയിലാണ് പോർച്ചുഗൽ ആരാധകർ. കേരളത്തിൽ അടക്കം ഒട്ടേറെ ആരാധകരുള്ള പോർച്ചുഗൽ ടീമിനുപക്ഷേ ഇത്തവണത്തെ ലോകകപ്പിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ല. അതേസമയം ഇന്ന് രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പോർച്ചുഗലിന് നോക്കൗട്ട് പ്രതീക്ഷയുള്ളു. 

ആദ്യ മത്സരത്തില്‍ കോംഗോയ്‌ക്കെതിരെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും പോർച്ചുഗലിന് ആശ്വാസമാകില്ല. ഉസ്ബെക്കിസ്ഥാന്‍ ആണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. അടുത്ത മത്സരം കരുത്തരായ കൊളംബിയയോട് ആണെന്നത് കൊണ്ട് തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താന്‍ ഇന്ന് പോര്‍ച്ചുഗലിന് ജയം അനിവാര്യമാണ്.

ആദ്യ ഇലവനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നിറങ്ങും. തന്‍റെ ആറാം ലോകകപ്പിനിറങ്ങുന്ന റൊണാള്‍ഡോ ഫോം കണ്ടെത്തിയാല്‍ മാത്രമേ പോര്‍ചുഗലിനും മുന്നോട്ടുള്ള മത്സരങ്ങളില്‍ ഗുണം ചെയ്യൂ. മുന്നേറ്റത്തില്‍ ജോവോ ഫെലിക്സും പെഡ്രോ നെറ്റോയും കളിക്കളത്തിലുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാതെ പോയ ബെര്‍ണാഡോ സില്‍വ ഇന്ന് ബഞ്ചിലാണ്.

അതേസമയം ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോല്‍വി ഏറ്റുവാങ്ങിയാണ് ഉസ്ബെക്കിസ്ഥാന്‍ എത്തുന്നത്. നിലവില്‍ കൊളംബിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇന്ന് കോംഗോയോട് ജയിച്ചാല്‍ ഗ്രൂപ് ചാമ്പ്യന്മാരായി കൊളംബിയ നോക്കൗട്ടിലേക്ക് മുന്നേറാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്ത് എത്തിയാല്‍ നോക്കൗട്ടില്‍ ഇംഗ്ലണ്ട് ആയിരിക്കും എതിരാളികള്‍ എന്നതും ശ്രദ്ധേയമാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ പാഞ്ഞുകയറി മറിഞ്ഞു; മൂന്ന് മരണം



കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ മൂന്ന് മരണം. എട്ട് പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര നിലേശ്വരത്ത് രാവിലെയായിരുന്നു അപകടം. മരിച്ചവരിൽ വിദ്യാർഥിയും ഉൾപ്പെട്ടിട്ടുണ്ട്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്.

ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ക്കും ടിപ്പറിന്‍റെ ഡ്രൈവര്‍ ചവറ സ്വദേശിയായ നിസാം എന്നയാള്‍ക്കുമാണ് പരുക്കേറ്റത്. ഇവരില്‍ രണ്ട് പേര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാള്‍ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേര്‍ മെഡിസിറ്റിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന.

ഋഷഭ്, കൗശല്‍ എന്നിവരാണ് മെഡിസിറ്റിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ വെന്‍റിലേറ്ററിലാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ബസ് കാത്ത് നിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിയുകയായിരുന്നു. കുട്ടികള്‍ ടിപ്പറിനടിയില്‍ അകപ്പെട്ടു. എട്ടുപേരെയാണ് പേരെയാണ് പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു 

കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്. 

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

ഖത്തറിലെ ഗ്യാസ് പ്ലാന്‍റിലുണ്ടായ സ്ഫോടനം; മരിച്ച 13 പേരിൽ ഇന്ത്യക്കാരും



ഖത്തർ: ബർസാൻ ഗ്യാസ് വിതരണ പ്ലാന്‍റിൽ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് സ്ഥിരീകരണം. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് സ്ഫോടനം നടന്നത്.

ഇന്ത്യക്കാരും പാകിസ്ഥാനികളും ഉള്‍പ്പെടെ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെടുകയും 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷെരിദ അല്‍ കാബി തിങ്കളാഴ്ച ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കുകയും ചെയ്തു. +974-55647502, +974-55384683 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

18 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്‍റേണല്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ഖത്തര്‍ ഇന്‍റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പും സിവില്‍ ഡിഫന്‍സ് ടീമും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്. 

മാസങ്ങളായി അടച്ചിട്ടിരുന്ന ബര്‍സാന്‍ പ്ലാന്‍റ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. പ്ലാന്‍റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ കമ്പനിയായ ഖത്തര്‍എനര്‍ജി അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു 

കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്. 

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

ആശുപത്രി ഒപിയിൽ വീട്ടമ്മക്കെതിരെ ലൈംഗികാതിക്രമം



പത്തനംതിട്ട: ആശുപത്രി ഒപിയിൽ ഡോക്‌ടറെ കാണാൻ നിന്ന വീട്ടമ്മയോട് ലൈംഗികാതിക്രമം. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 50കാരിയായ വീട്ടമ്മയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ഒപിയിൽ ക്യൂ നിൽക്കുകയായിരുന്ന ഇവരെ യുവാവ് ദുരുദേശത്തോടെ സ്പർശിക്കുകയായിരുന്നു. 

ഇവർ ഇത് ചോദ്യം ചെയ്‌തതോടെ യുവാവ് ഓടി രക്ഷപെട്ടു. സംഭവം മറ്റൊരു സ്ത്രീ കാണുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ആശുപത്രി അധികൃതരെ ഇക്കാര്യം അറിയിച്ചു. മകനെയും കൊണ്ട് ഡോക്ടറെ കാണാന്‍ എത്തിയ സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. സ്ഥലത്ത് സിസിസി ടിവി ക്യാമറ ഇല്ലായിരുന്നു. പനിക്കാലം ആയതിനാല്‍ തിരക്കുള്ള സമയത്തായിരുന്നു സംഭവം. 

ക്യൂനില്‍ക്കുന്നതിനിടെ, കുറച്ചുനേരം കഴിഞ്ഞപ്പോള്‍ യുവാവ് പിന്നിലെത്തി ശല്യം ചെയ്യുകയായിരുന്നു. എന്‍റെ ഡ്രസ് നോക്കിയപ്പോള്‍ നനഞ്ഞിരിക്കുന്നു. ഇതെന്തുവാ കാണിക്കുന്നതെന്ന് ചോദിച്ച് അയാള്‍ക്ക് ഒരു അടി കൊടുത്തു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. വിവരം ആശുപത്രി സൂപ്രണ്ടിനോട് വാക്കാല്‍ പറഞ്ഞുവെന്നും വീട്ടമ്മ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു 

കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്. 

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.


കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു; അഞ്ച് പേർ ചികിത്സയിൽ



കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്. 

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഗ്രാമ്പിയിൽ വീടിനു മുകളിൽ പുലി



ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വീടിനു മുകളിൽ പുലിയുടെ കാൽപ്പാടുകൾ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഗ്രാമ്പി പുതുലയം രാജദുരൈയുടെ വീടിനു മുകളിൽ പുലി കയറിയത്. പുലർച്ചെ വീടിന്‍റെ മേൽക്കൂരയിലൂടെ എന്തോ നടന്നു പോകുന്ന ശബ്ദം ഇവർ കേട്ടിരുന്നു. പുലർച്ചെ പരിശോധിച്ചപ്പോഴാണ് വന്യമൃഗമാണെന്ന സംശയം ബലപ്പെട്ടത്.

തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് പ്രദേശത്തിറങ്ങിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. തോട്ടം മേഖലയില്‍ കാടുപിടിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് വന്യമൃഗങ്ങളുടെ പ്രധാന താവളമായി മാറുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. 

ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കാന്‍ തോട്ടമുടമകള്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി ഉടന്‍ തന്നെ കൂട് സ്ഥാപിക്കുന്നതിനുള്ള മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Portable Mini Air Cooler Fan with LED Light

Travel