SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2021) Idukki (1936) Mostreaded (1617) Crime (1498) National (1255) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ധ്യാന കേന്ദ്രത്തിൽ പീഡനം; വൈദികൻ അറസ്റ്റിൽ



കൊല്ലം: ധ്യാനത്തിന്‍റെ മറവിൽ പെൺകുട്ടിയെ രണ്ട് വർഷത്തോളം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. ധ്യാനകേന്ദ്രത്തിലെ പുരോഹിതനായിരുന്ന ഫാ. ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്. 

ചവറ പൊലീസാണ് പുരോഹിതനെ അറസ്റ്റ് ചെയ്തത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ്. 2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം മേഖലയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

മൂന്ന് വർഷം കൂടെ താമസിച്ചത് പുരുഷൻ; പങ്കാളിയെ കൊലപ്പെടുത്തി യുവാവ്



രാജ്കോട്ട്: മൂന്ന് വർഷം ഒന്നിച്ചു താമസിച്ച പങ്കാളി സ്ത്രീയല്ലെന്ന് മനസിലാക്കിയതോടെ നടന്നത് കൊലപാതകം. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലെ പരിചയത്തിലൂടെ കണ്ടെത്തിയ പങ്കാളിയാണ് യുവാവിനെ മൂന്ന് വർഷത്തോളം കബളിപ്പിച്ചത്.

ഇരുപതുകാരനായ ഉത്തര്‍പ്രദേശ് സ്വദേശി പിയൂഷ് കുമാര്‍ ഖര്‍വാറാണ് പങ്കാളി ചന്ദന്‍ കുമാറിനെ കൊലപ്പെടുത്തിയത്. ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന കാലത്താണ് പിയൂഷ് കുമാര്‍ സോഷ്യല്‍ മീഡിയ വഴി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. 

ഫേസ്ബുക്കില്‍ നിഷ കുമാര്‍ എന്ന പേരിലും ഇന്‍സ്റ്റാഗ്രാമില്‍ പൂനം എന്ന പേരിലുമായിരുന്നു ചന്ദന്‍ കുമാര്‍ പിയൂഷുമായി സൗഹൃദം സ്ഥാപിച്ചത്. വ്യാജ അക്കൗണ്ടുകളിലൂടെ താനൊരു സ്ത്രീയാണെന്ന് ചന്ദന്‍ പിയൂഷിനെ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ഇരുവരും കടുത്ത പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ പലതവണ ശാരീരിക ബന്ധത്തിന് പിയൂഷ് ശ്രമിച്ചെങ്കിലും മതപരമായ വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടി ചന്ദന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറി. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ജീവിക്കുന്നതെന്ന് പിയൂഷും ഉറച്ചു വിശ്വസിച്ചു.

എന്നാല്‍ ഒന്നിച്ച് ജീവിക്കുന്നതിനിടയില്‍ പിയൂഷിന്‍റെ വിശ്വാസങ്ങളെല്ലാം തകിടം മറിഞ്ഞു. ഒരു ദിവസം ചന്ദന്‍ കുമാര്‍ മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് പിയൂഷിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ താന്‍ ഇത്രയും കാലം സ്‌നേഹിച്ചതും ഒപ്പം താമസിപ്പിച്ചതും ഒരു സ്ത്രീയെയല്ല, മറിച്ച് സ്ത്രീ വേഷം കെട്ടിയ ഒരു പുരുഷനെയാണെന്ന് പിയൂഷ് തിരിച്ചറിഞ്ഞു.

ഈ വെളിപ്പെടുത്തലോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും വഴക്കുകള്‍ പതിവാകുകയും ചെയ്തു. ഇതിനിടയില്‍ പിയൂഷ് ജോലി ആവശ്യങ്ങള്‍ക്കായി ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒടുവില്‍ ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങളിലേക്ക് മാറിയെങ്കിലും ചന്ദന്‍ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരുന്നു.

ജൂണ്‍ 21-ന് രാജ്‌കോട്ടിലെ പദ്വാല ഗ്രാമത്തിലുള്ള ഒരു ഫാക്ടറിയില്‍ വെച്ച് ഇരുവരും തമ്മില്‍ വീണ്ടും കടുത്ത തര്‍ക്കമുണ്ടായി. തുടര്‍ന്ന് ചന്ദനെ പിയൂഷ് റെയില്‍വേ ട്രാക്കിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് വലിയ കല്ലുകള്‍ കൊണ്ട് ചന്ദന്‍റെ തലയ്ക്ക് മാരകമായി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പാറക്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിക്കാനും പിയൂഷ് ശ്രമിച്ചു.

ജൂണ്‍ 25 ന് മസ്‌കത്ത് ഫാടക് റെയില്‍വേ സ്റ്റേഷന്‍റെ മതിലിന് സമീപമാണ് സ്ത്രീകളുടെ വസ്ത്രം ധരിച്ച നിലയില്‍ ജീര്‍ണിച്ച ഒരു മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ട്രെയിന്‍ തട്ടിയുള്ള അപകടമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ കഠിനമായ പരുക്കുകള്‍ കണ്ടെത്തിയതോടെ പൊപോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഏഴാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ കേസ്



പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. പാലക്കാട് നഗരത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. 

കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴും അധ്യാപകനില്‍ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാർഥിയുടെ മൊഴി. 

രക്ഷിതാക്കളുടെ പരാതിയില്‍ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് സമാന അനുഭവം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഏലപ്പാറ ചിന്നാറിൽ മരം ഒടിഞ്ഞു വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു



ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്കൂട്ടിക്ക് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ഏലപ്പാറ ചെമ്മണ്ണ് സ്വദേശി പ്രദീപിന്‍റെ മകന്‍ പ്രണവ് (21) ആണ് മരിച്ചത്. 

ഉച്ചയ്ക്ക് ഒന്നോടെ ഏലപ്പാറ-ചെമ്മണ്ണ് റോഡിലെ ഒടിച്ചുകുത്തി വളവിന് സമീപമായിരുന്നു അപകടം നടന്നത്. ശക്തമായ മഴയിൽ റോഡരികിൽ നിന്നിരുന്ന മരച്ചില്ല ഒടിഞ്ഞ് പ്രണവ് സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് വീഴുകയായിരുന്നു. 

അപകടം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 

ഇവിടങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൂട്ടല്‍.

ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വ്യാഴാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന്, മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ജൂലൈ 03 വരെ, കേരളം, മാഹി & ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


പിതാവ് മരിച്ച് രണ്ടാം ദിവസം 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ



തൃശൂർ: വാഹനാപകടത്തിൽ പിതാവ് മരിച്ച് രണ്ടാം ദിവസം 18 ദിവസം പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. തൃശൂർ വെള്ളറക്കാടാണ് സംഭവം നടന്നത്. തറമേൽഞാലിൽ പരേതനായ സുധീഷിന്‍റെയും മനുരാധയുടെയും മകളാണ് മരിച്ചത്. 

പാൽകൊടുത്ത ശേഷം തൊട്ടിലിൽ കിടത്തിയ കുട്ടിയെ വായിൽ നുരയും പതയും വന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ മൊഴി. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തവും വന്നിട്ടുണ്ടായിരുന്നു. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ചയാണ് കുഞ്ഞിന്‍റെ പിതാവായ സുധീഷ്(25) അക്കിക്കാവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെടുന്നത്. 

സുധീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. സുധീഷിന്‍റെ അസ്ഥി സഞ്ചയന ദിവസമായ ഞായറാഴ്ചയാണ് കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തിക്കൊണ്ട് കുഞ്ഞിന്‍റെ മരണവും സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Portable Mini Air Cooler Fan with LED Light

Travel