SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1894) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

തർക്കം തീരാതെ പീരുമേടും ഉടുമ്പൻചോലയും; കോൺഗ്രസിൽ സ്ഥാനാർഥി നിർണയം കീറാമുട്ടി



ഇടുക്കി: ആദ്യ ഘട്ട പട്ടിക പുറത്തു വന്നപ്പോഴും ഇടുക്കിയിലെ നിർണായക സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ് ഇപ്പോഴും തീരുമാനമാകാത്തത്. ഉടുമ്പൻചോലയിൽ കെപിസിസി നേതാവടക്കമുള്ളവരുടെ പേരുകൾ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും വിജയ സാധ്യത കണക്കിലെടുത്ത് ഈ പേരുകൾ വെട്ടിയെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

ഈഴവ വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ എസ്എൻഡിപി നേതാക്കളുടെ കൂടി അഭിപ്രായത്തിനു പ്രാധാന്യം നൽകിയുള്ള ആളായിരിക്കും സ്ഥാനാർഥി. ഇങ്ങനെ വന്നാൽ പുതുമുഖത്തെ മണ്ഡലത്തിൽ പരീക്ഷിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

പീരുമേട്ടിലും തീരുമാനമെടുക്കാനാവാത്ത സ്ഥിതിയിലാണ് കോൺഗ്രസ് നേതൃത്വം. അഡ്വ. സിറിയക് തോമസും മുൻ ഡിസിസി പ്രസിഡന്‍റ് റോയി കെ. പൗലോസുമാണ് അന്തിമ പട്ടികയിൽ. എ വിഭാഗത്തിന്‍റെ ഭാഗമായ സിറിയക്കും വേണുഗോപാൽ പക്ഷത്തുള്ള റോയി കെ. പൗലോസും തമ്മിലുള്ള മത്സരത്തിൽ നേതൃത്വത്തിന് തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. 

കഴിഞ്ഞ ദിവസം കുട്ടിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും അന്നും തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു. രണ്ട് മണ്ഡലത്തിലും ഇടത് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചരണം ആദ്യ റൗണ്ട് പിന്നിടുന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്. എന്നിട്ടും സ്ഥാനാർഥിയെ നിർണയിക്കാൻ പോലും കഴിയാതെ വരുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് അണികൾക്കിടയിൽ. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്



ന്യൂഡെൽഹി: എംപിമാർ ആരുമില്ലാതെ 55 പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. എൽദോസ് കുന്നപ്പള്ളി അടക്കമുള്ളവരുടെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കണ്ണൂരിലും കോന്നിയിലും പ്രഖ്യാപനം നടന്നിട്ടില്ല. പാലക്കാട് രമേശ് പിഷാരടിയുടെ പേരാണ് ലിസ്റ്റിൽ. 

ആദ്യ പട്ടികയിലെ സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

1. ഇരിക്കൂര്‍ - അഡ്വ. സജീവ് ജോസഫ്

2. ധര്‍മ്മടം - അബ്ദുല്‍ റഷീദ്

3. തലശ്ശേരി - കെ.പി. സാജു

4. പേരാവൂര്‍ - അഡ്വ. സണ്ണി ജോസഫ്

5. മാനന്തവാടി (ST) - ഉഷ വിജയന്‍

6. സുല്‍ത്താന്‍ബത്തേരി (ST) - ഐ.സി. ബാലകൃഷ്ണന്‍

7. കല്‍പ്പറ്റ - അഡ്വ. ടി. സിദ്ധിഖ്

8. നാദാപുരം - കെ.എം. അഭിജിത്ത്

9. കൊയിലാണ്ടി - അഡ്വ. കെ. പ്രവീണ്‍ കുമാര്‍

10. ബാലുശ്ശേരി (SC) - വി.ടി. സൂരജ്

11. എലത്തൂര്‍ - വിദ്യ ബാലകൃഷ്ണന്‍

12. കോഴിക്കോട് നോര്‍ത്ത് - അഡ്വ. കെ. ജയന്ത്

13. നിലമ്പൂര്‍ - ആര്യാടന്‍ ഷൗക്കത്ത്

14. വണ്ടൂര്‍ (SC) - എ.പി. അനില്‍ കുമാര്‍

15. തവനൂര്‍ - വി.എസ്. ജോയ്

16. പൊന്നാനി - നൗഷാദ് അലി

17. തൃത്താല - വി.ടി. ബല്‍റാം

18. കോങ്ങാട് (SC) - കെ.എ. തുളസി

19. മലമ്പുഴ - എ. സുരേഷ്

20. പാലക്കാട് - രമേഷ് പിഷാരടി

21. തരൂര്‍ (SC) - കെ.സി. സുബ്രഹ്‌മണ്യന്‍

22. ചിറ്റൂര്‍ - അഡ്വ. സുമേഷ് അച്യുതന്‍

23. നെന്മാറ - ടി. തങ്കപ്പന്‍

24. ആലത്തൂര്‍ - കെ.എന്‍. ഫെബിന്‍

25. മണലൂര്‍ - ടി.എന്‍. പ്രതാപന്‍

26. ഒല്ലൂര്‍ - അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

27. തൃശ്ശൂര്‍ - രാജന്‍ ജെ പല്ലന്‍

28. നാട്ടിക (SC) - അഡ്വ. സുനില്‍ ലാലൂര്‍

29. കൈപ്പമംഗലം - ടി.എം. നാസര്‍

30. പുതുക്കാട് - കെ.എം. ബാബുരാജ്

31. ചാലക്കുടി - സനീഷ് കുമാര്‍ ജോസഫ്

32. കൊടുങ്ങല്ലൂര്‍ - ഒ.ജെ. ജനീഷ്

33. അങ്കമാലി - റോജി എം. ജോണ്‍

34. ആലുവ - അന്‍വര്‍ സാദത്ത്

35. പറവൂര്‍ - വി ഡി സതീശന്‍

36. എറണാകുളം - ടി.ജെ. വിനോദ്

37. തൃക്കാക്കര - ഉമ തോമസ്

38. കുന്നത്തുനാട് (SC) - വി.പി. സജീന്ദ്രന്‍

39. മൂവാറ്റുപുഴ - ഡോ. മാത്യു കുഴല്‍നാടന്‍

40. വൈക്കം (SC) - കെ. ബിനിമോന്‍

41. കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

42. പുതുപ്പള്ളി - ചാണ്ടി ഉമ്മന്‍

43. അരൂര്‍ - ഷാനിമോള്‍ ഉസ്മാന്‍

44. ചേര്‍ത്തല - കെ.ആര്‍. രാജേന്ദ്ര പ്രസാദ്

45. ഹരിപ്പാട് - രമേശ് ചെന്നിത്തല

46. മാവേലിക്കര (SC) - അഡ്വ. മുത്താര രാജ്

47. കരുനാഗപ്പള്ളി - സി.ആര്‍. മഹേഷ്

48. കൊട്ടാരക്കര - അഡ്വ. പി. ഐഷ പോറ്റി

49. പത്തനാപുരം - ജ്യോതികുമാര്‍ ചാമക്കാല

50. കുണ്ടറ - പി.സി. വിഷ്ണുനാഥ്

51. കൊല്ലം - അഡ്വ. ബിന്ദു കൃഷ്ണ

52. ചാത്തന്നൂര്‍ - സൂരജ് രവി

53. ചിറയിന്‍കീഴ് (SC) - രമ്യ ഹരിദാസ്

54. വട്ടിയൂര്‍ക്കാവ് - കെ. മുരളീധരന്‍

55. കോവളം - എം. വിന്‍സന്റ്

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പെൺകുട്ടിയെ പള്ളിമേടയിലെത്തിച്ച് പീഡിപ്പിച്ചു; വികാരി അറസ്റ്റിൽ



മുണ്ടക്കയം: പെൺകുട്ടിയെ പള്ളിമേടയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വികാരി അറസ്റ്റിൽ. ഇടുക്കി പെരുവന്താനത്ത് നടന്ന സംഭവത്തിൽ കോട്ടയം വെള്ളൂർ സ്വദേശിയായ സന്തോഷ് ആണ് പിടിയിലായത്. പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ വേളാങ്കണ്ണിയിൽ നിന്നും പിടികൂടുകയായിരുന്നു. 

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലൂര്‍ക്കാവിലെ പള്ളിയിൽ വികാരിയായിരുന്നു പ്രതി. കഴിഞ്ഞ മാസം ഒൻപതിലാണ് സംഭവം നടന്നത്. 

കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരാണ് പെരുവന്താനം പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. പെരുവന്താനം സിഐയ്ക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതി വേളാങ്കണ്ണിയിലുണ്ടെന്ന് വിവരം ലഭിച്ചത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ചായ കൊടുത്തില്ല; മരുമകളെ വെട്ടിക്കൊന്ന് അമ്മായിയമ്മ



മലപ്പുറം: ചായ ചോദിച്ചിട്ട് കൊടുക്കാത്തതിന്‍റെ വിരോധത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അമ്മായി അമ്മ. നിലമ്പൂർ കരുളായിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


അതുലിനെ കൊന്നത് അതിക്രൂരമായി; പിന്നിൽ ഗുണ്ടാ പക



കൊല്ലം: കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇന്ന് കരുനാഗപ്പള്ളിയിൽ നടന്നത്. സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുന്നതിനിടെ പിന്നാലെയെത്തിയ അക്രമി സംഘം കാർ ഇടിച്ചു മറിച്ച ശേഷം അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

മറിഞ്ഞ കാറിനുള്ളിൽ നിന്നും അതുലിനെ വലിച്ച് പുറത്തിടാൻ ശ്രമിച്ചെങ്കിലും കാൽ സ്റ്റിഡയറിങ്ങിനിടെ കുടുങ്ങിയ നിലയിലായിരുന്നു. തുടർന്ന് കുടുങ്ങിക്കിടന്ന കാൽ വെട്ടിമാറ്റിയാണ് അക്രമികൾ അതുലിനെ പുറത്തെടുത്തത്. 

അതുലിന്‍റെ തല വെട്ടിപിളർന്ന നിലയിലാണ്. കാലിന് നാല് വെട്ടേറ്റിട്ടുണ്ട്. എഴുന്നേറ്റ് ഓടാതിരിക്കാനായി ഇടുപ്പിലും വെട്ടിയിട്ടുണ്ട്. എന്നെ കൊല്ലരുത് എല്ലാം പറഞ്ഞു ശരിയാക്കാമെന്ന് അതുൽ അക്രമികളോട് പറയുന്നുണ്ടായിരുന്നു. 

അതേസമയം സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയാൽ ഇയാൾക്കെതിരെ അക്രമണത്തിന് സാധ്യയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ടായിരുന്നു. ആക്രമണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയെ ഓർക്കാൻ തെരഞ്ഞെടുപ്പ് വേണ്ടി വന്നോ ? തിരക്കിട്ട പ്രഖ്യാപനങ്ങളിൽ സർക്കാരിനെതിരെ വിമർശനം



ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ ഇടുക്കിക്കാരോട് വാരിക്കോരി സ്നേഹം വിതറി എൽഡിഎഫ് സർക്കാർ. തുടർച്ചയായി രണ്ട് ടേമിൽ ഭരണം കിട്ടിയിട്ടും ഇടുക്കിയിലെ പട്ടയ, ഭൂ പ്രശ്നങ്ങളിൽ യാതൊരു നടപടിയുമെടുക്കാത്ത സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങളാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.

നിർമാണ നിരോധനം നീക്കിയതുൾപ്പെടെയുള്ള വിഷ‍യങ്ങളിൽ പ്രഖ്യാപനം വന്നതോടെ സർക്കാർ കടുത്ത വിമർശനവും നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഇടുക്കിയിലെ നിർമാണ നിരോധനം നീക്കാൻ ധാരണയായത്. ഇക്കാര്യം മന്ത്രി റോഷി അഗസ്റ്റിൻ തന്നെ അറിയിക്കുകയും ചെയ്‌തു.

അതേസമയം ഒരു മന്ത്രി സഭാ യോഗത്തിൽ തീരുമാനമെടുക്കേണ്ട വിഷയമായിരുന്നോ കാലങ്ങളായി ജില്ലയിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ അടക്കം മന്ത്രി റോഷി അഗസ്റ്റിനും സർക്കാരിനുമെതിരെ വലിയ തോതിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. 10 മിനിറ്റ് കൊണ്ട് തീരേണ്ട പ്രശ്നത്തിന് എന്തിന് ജില്ലയിലെ ജനങ്ങളെ ഇത്രയധികം വലച്ചുവെന്നാണ് സോഷ്യൽ മീഡിയയിലും ചോദ്യം ഉയരുന്നത്. 

എൽഡിഎഫ് സർക്കാർ ഭരിച്ചിരുന്ന കാലയളവിലാണ് ഇടുക്കി ജില്ലയിലെ നിർമാണങ്ങൾക്ക് നിയന്ത്രണം വന്നത്. 1964ലെ ഭൂ പതിവ് ചട്ടപ്രകാരം പട്ടയ ഭൂമി കൃഷിക്കും വീടിനും മാത്രമേ ഉപയോഗിക്കാവു എന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഇടത് സർക്കാർ കർശനമാക്കിയതാണ് നിയന്ത്രണങ്ങൾക്ക് കാരണമായത്. 

ഇതോടെ ജില്ലയിലെ വാണിജ്യ നിർമാണങ്ങൾ നിരോധിക്കപ്പെട്ടു. പിന്നീട് ക്രമവൽക്കരണം എന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതിനെതിരെയും വിമർശനം ഉയരുകയായിരുന്നു. 

നിലവിലെ സ്ഥിതിയിൽ ഇടുക്കിയിൽ വൻതിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അടിയന്തിരമായി ഇടുക്കിയിലെ നിർമാണ നിയന്ത്രണം മാറ്റിയതായി മന്ത്രി സഭ തന്നെ തീരുമാനിച്ചത്. എന്നാൽ ഫലത്തിൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ സർക്കാർ വൃത്തങ്ങൾക്ക് തന്നെ ഇപ്പോഴും മറുപടിയില്ലെന്നതാണ് യാഥാർഥ്യം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Travel