SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1437) Mostreaded (1398) Idukki (1382) Crime (1220) National (1107) Entertainment (784) Viral (397) world (373) Video (332) Health (184) mollywood (156) Gallery (153) sports (131) Gulf (124) Trending (109) business (89) bollywood (84) Science (78) Food (52) Travel (36) kollywood (32) Gossip (29) featured (27) Sex (22) Tech (20) Beauty (19) hollywood (19) auto (18) shortfilm (15) review (12) trailer (12) Fashion (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

Sponsored

Food Zone

Sponsored

Business

Auto

മൂന്ന് ലക്ഷം രൂപയ്ക്ക് കിടിലൻ ഇലക്ട്രിക് കാർ; വിസ്‌മയം തീർക്കാൻ മഹീന്ദ്ര

മുംബൈ: കാർ വിപണിയിൽ വിപ്ലവം തീർക്കാൻ മഹീന്ദ്ര തയാറെടുക്കുന്നതായി റിപ്പോർട്ട്. വില കുറഞ്ഞ മിനി ഇലക്‌ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ത...

Recent PostAll the recent news you need to know

ലോൺ ആപ് തട്ടിപ്പ്; പരാതി നൽകാൻ പൊലീസിന്‍റെ വാട്‌സാപ് നമ്പർ

loan-app-scam-police-watsap-no-


തിരുവനന്തപുരം: ഓൺ ലൈൻ ലോൺ ആപ്പുകൾ വഴി കടമെടുത്ത് തട്ടിപ്പിനിരയായവർക്ക് പരാതി നൽകാൻ വാട്‌സാപ് സംവിധാനവുമായി കേരള പൊലീസ്. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്ട്‌സ്ആപിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകുന്നതിനാണ് വാട്‌സാപ് സംവിധാനം നിലവിൽ വന്നത്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. 

നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പൊലീസിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പൊലീസ് മേധാവിമാരും പ്രചാരണം നടത്തും.

വാട്‌സാപ്പ് ചാനലിൽ ഫോളോ ചെയ്യാനായി 

https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

വണ്ടിപ്പെരിയാറിലെ കൊട്ടേഷൻ ആക്രമണം; കൊട്ടേഷൻ സംഘത്തിലെ ഒരാൾ അറസ്റ്റിൽ



ഇടുക്കി: വണ്ടിപ്പെരിയാറിൽ യുവാവിനെ ഭാര്യയും മകനും ചേർന്ന് കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം പള്ളുരുത്തി തങ്ങൾനഗർ സ്വദേശി പ്ലാവുങ്കൽ പറമ്പിൽ സഹീർ (35) നെ യാണ് ബുധനാഴ്ച്ച പുലർച്ചെ എറണാകുളത്ത് നിന്ന് വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്. 

ആക്രമണത്തിനായി കൊട്ടേഷൻ സംഘത്തെ സ്ഥലത്തെത്തിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കേസിൽ അഷീറബീവിയും മകൻ മുഹമ്മദ് ഹസനും അറസ്റ്റിലായിരുന്നു. ആഷിറ ബീവിയുടെ ഭർത്താവാണ് ആക്രമിക്കപ്പെട്ടത്. 

എറണാകുളം സ്വദേശിയിൽ നിന്ന് ദിവസം 1500 രൂപക്ക് വാടകക്കെടുത്ത വാഹനത്തിലായിരുന്നു കൊട്ടേഷൻ സംഘം ആക്രമണത്തിനായി എത്തിയത്. അറസ്റ്റിലായ സഹീറാണ് വാഹനം വാടകയ്ക്കെടുത്തത്. 

തുടർന്ന് മറ്റു പ്രതികളുമായി ഇയാൾ വണ്ടിപ്പെരിയാറിൽ എത്തുകയും ഇവിടെ കാത്തു നിന്ന അഷീറബീവിയും മകൻ മുഹമ്മദ് ഹസനേയും കൂട്ടി കൃത്യം നടത്തുന്നതിനതിനായി വീട്ടിലേക്ക് പോകുകയുമായിരുന്നു. കൃത്യത്തിൽ സഹീറും പങ്കെടുത്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


ഓണം ബംമ്പർ തമിഴ്‌നാടിന്; വിവരങ്ങൾ ഇങ്ങനെ



പാലക്കാട്: സംസ്ഥാന സർക്കാരിന്‍റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശിക്ക്. കോയമ്പത്തൂർ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 

കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനമടിച്ച TE 230662 സ്വന്തമാക്കിയത്. പാലക്കാട് നിന്നും ഇയാൾ വാങ്ങിയ 10 ടിക്കറ്റുകളിൽ ഒന്നിലൂടെയാണ് 25 കോടിയുടെ ഭാഗ്യം തേടിയതെത്തിയത്. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും നാല് ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജൻസിയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


വണ്ടിപ്പെരിയാറ്റിൽ ചന്ദനം പിടിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ



ഇടുക്കി: ചന്ദന തടിയുടെ കാതൽ വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടാമൻ അറസ്റ്റിൽ. ഉപ്പുതറ ലോണ്‍ട്രി പാറക്കല്‍ അയ്യപ്പദാസ് (32) ആണ് അറസ്റ്റിലായത്. മുമ്പ് അറസ്റ്റിലായ ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷന്‍ പുതുപ്പറമ്പില്‍ ബിനീഷിന്‍റെ സഹായിയാണ് ഇയാളെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ബിനീഷിനെ വണ്ടിപ്പെരിയാര്‍ സത്രം റോഡില്‍ നിന്നും വനം വകുപ്പ് പിടികൂടുന്നത്. സംശയം തോന്നി ഇയാളുടെ കാറില്‍ നടത്തിയ പരിശോധനയിലാണ് 20 കിലോ ചന്ദന തടിയുടെ കാതല്‍ കണ്ടെത്തിയത്. ചപ്പാത്ത് പ്രദേശത്തെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ചന്ദനം വെട്ടി കടത്തിയതെന്നും ബിനീഷ് മൊഴി നല്‍കിയിരുന്നു. 

തമിഴ്‌നാട് സ്വദേശിക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നപ്പോഴായിരുന്നു ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അയ്യപ്പദാസ് അറസ്റ്റിലാകുന്നത്.

മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ. സുനിലിന്‍റെ നേതൃത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റു; മൂന്ന് പേർ മരിച്ചു



ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. 

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ ഉപയോഗിച്ച കമ്പി എക്‌ട്രാ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് അപകടം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN


പുറത്ത് വരുന്നത് സർക്കാർ വിരുദ്ധ വികാരം; പുതുപ്പള്ളിക്ക് പിന്നാലെ എൽഡിഎഫിൽ അമർഷം

തിരുവനന്തപുരം: ഇടത് വോട്ടുകൾ ഭദ്രമെന്ന ക്യാപ്സ്യൂൾ ഇറക്കി സിപിഎം പുതുപ്പള്ളി പരാജയത്തെ പ്രതിരോധിക്കുമ്പോഴും സംസ്ഥാനത്ത് സർക്കാർ വിരുദ്ധ തരംഗം വ്യക്തം. 

പുതുപ്പള്ളിയിൽ വോട്ടുകൾ പെട്ടിയിലായതിന് പിന്നാലെ തന്നെ സിപിഎം, എൽഡിഎഫ് നേതാക്കളിൽ നിന്നു തന്നെ പരാജയ സൂചനകൾ പുറത്ത് വന്നിരുന്നു. പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്നും നടന്നത് കടുത്ത മത്സരമാണെന്നും ഒരു പക്ഷം വാദിക്കുമ്പോൾ ഇടത് സ്ഥാനാർഥിക്ക് മണ്ഡലത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന വിമർശനവും ഇതേ സമയം ഉയർന്നു കേട്ടു. 

പുതുപ്പള്ളിയിൽ ലൈവ് റിപ്പോർട്ടിങ്ങിനു പോയ മാധ്യമ പ്രവർത്തകരും ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. എന്നാൽ ഇതൊന്നും വക വയ്ക്കാതെയായിരുന്നു പുതുപ്പള്ളിയിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.  

വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും കടുത്ത മത്സരം കാഴ്ച്ച വച്ച് കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയെ ഞെട്ടിച്ചതിനു സമാനമായി ചാണ്ടി ഉമ്മനെ ഞെട്ടിക്കുകയോ, നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുകയോ ആണ് ഇടതുപക്ഷം പുതുപ്പള്ളിയിൽ ലക്ഷ്യം വച്ചത്. എന്നാൽ ഫലം വരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി നേടിയ മൃഗീയ ഭൂരിപക്ഷം പുതുപ്പള്ളിയിൽ മാത്രമല്ല, കേരളത്തിലാകെ ചർച്ചയാകുകയാണ്. 

സഹതാപ തരംഗം നിലനിൽക്കെ തന്നെ സർക്കാർ വിരുദ്ധ തരംഗവും ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനും കോൺഗ്രസിനും തുണയാകുന്നുണ്ടെന്ന് തന്നെയാണ് ഇടത് ക്യാമ്പുകളിൽ നിന്നും ഉയർന്നു വരുന്ന വിമർശനം. പരസ്യമായി ഇത് പറയാൻ നിലവിലെ പാർട്ടി സംവിധാനങ്ങളിൽ സാധ്യമല്ലെങ്കിലും പരോക്ഷമായി മുതിർന്ന നേതാക്കൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകരോടക്കമുള്ള സ്വകാര്യ സംസാരങ്ങളിൽ അടക്കം സിപിഎമ്മിലെ നേതാക്കൾ ഇത് തുറന്ന് സംസാരിക്കുന്നുമുണ്ട്. 

പുതുപ്പള്ളിയിലും തൃക്കാക്കരയിലും അനാവശ്യമായി ഉയർത്തിയ സൈബർ ആക്രമണങ്ങൾ പാർട്ടിക്ക് കനത്ത തിരിച്ചടിയായെന്നും ഇവർ ഉയർത്തിക്കാട്ടുന്നു. സർക്കാരിന്‍റെ ഏകപക്ഷീയമായ പോക്കും രണ്ടാം പിണറായി സർക്കാരിന്‍റെ ദാർഷ്ട്യവും പാർട്ടിയെ ജനമനസുകളിൽ നിന്നും അകറ്റുകയാണെന്ന സൂചനകളും രണ്ട് ഉപതെരഞ്ഞെടുപ്പുകളിലായി പ്രതിഫലിക്കുന്നുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കെ പാർട്ടിക്ക് ഈ നിലപാടുകൾ കടുത്ത ദോഷം ചെയ്യുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിമത ശബ്ദങ്ങളെ അടിച്ചമർത്തുകയെന്ന പാർട്ടിയുടെ നിലവിലെ രീതിയോട് ഭയന്ന് പരസ്യമായി അഭിപ്രായം പറയാൻ പോലും ആരും മുതിരുന്നില്ല എന്നതാണ് യാഥാർഥ്യം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN


Travel