SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

Sponsored

Food Zone

Sponsored

Business

Auto

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി ഒല

മുംബൈ: ഇലക്‌ട്രിക് സ്കൂട്ടറുകളുടെ ശ്രേണി പുറത്തിറക്കി ഒല ഇലക്‌ട്രിക്. ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണിയാണ് പുറത്തിറക്കിയിരിക്കുന്നത...

Recent PostAll the recent news you need to know

അരയിൽ മദ്യക്കുപ്പിയുമായി പോളിങ് സ്റ്റേഷനിൽ; ഒരാൾ പോലീസ് പിടിയിൽ



ഇടുക്കി: അരയിൽ മദ്യക്കുപ്പിയുമായി വോട്ട് ചെയ്യാനെത്തിയ ആൾ കുടുങ്ങി. ഇടുക്കി കുമളി ചക്കുപള്ളത്താണ് സംഭവം നടന്നത്. ചക്കുപള്ളം സ്വദേശി മോനച്ചനെ (60)യാണ് പോലീസ് പിടികൂടിയത്. 

പോളിങ് ബൂത്തിൽ കടന്ന മോനച്ചന്‍റെ അരയിൽ നിന്നും മദ്യക്കുപ്പി താഴെ വീണതോടെയാണ് പണി പാളിയത്. ഉടൻ തന്നെ ഉദ്യോഗസ്ഥരും പോലീസും മോനച്ചനെ പുറത്താക്കി. ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. തുടർന്ന് പൊലീസ് ഇയാളെ മാറ്റുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


പോളിങ് ബൂത്തിൽ അണലി; ഉദ്യോഗസ്ഥരും വോട്ടർമാരും ഇറങ്ങിയോടി



തൃശൂർ: പോളിങ് ബൂത്തിൽ എത്തിയ അണലി പാമ്പിനെ കണ്ട് പോളിങ് ഉദ്യോഗസ്ഥരും വോട്ടർമാരും ഭയന്നു. തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്‍റെ ഫുഡ് ആന്‍റ് ടെക്നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് ആറടിയോളം നീളമുള്ള അണലി പാമ്പിനെ കണ്ടത്. 

അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് പോളിങ് ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയവരും ഭയന്നോടി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. 

രാവിലെ 11ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. 

ആ സമയത്ത് വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവായതിനാല്‍ കാര്യമായ തടസം നേരിട്ടില്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു; ഒമാനിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു



മസ്കറ്റ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് മലയാളി നഴ്സുമാർ മരിച്ചു. അപകടത്തിൽ രണ്ട് മലയാളി നഴ്സുമാർക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഒമാനിലാണ് അപകടം ഉണ്ടായത്. 

നിസ്വ ആശുപത്രിയിലെ നഴ്സുമാരായ തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ഈജിപ്റ്റിയന്‍ സ്വദേശിയായ മറ്റൊരു നഴ്സിനും ജീവന്‍ നഷ്ടപ്പെട്ടു.

ആശുപത്രിക്ക് മുമ്പില്‍ വച്ച് അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ വാഹനം ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; പി.വി അൻവറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്



പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശനം നടത്തിയ സംഭവത്തിൽ പി.വി അൻവർ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. 

മണ്ണാര്‍ക്കാട് കോടതിയാണ് അന്‍വറിനെതിരെ കേസെടുക്കാന്‍ നാട്ടുകല്‍ എസ് എച്ച് ഒയ്ക്ക്  നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാലക്കാട്ടെ എടത്തനാട്ടുകാരയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വറിന്‍റെ വിവാദമായ ഡിഎന്‍എ പരാമര്‍ശമുണ്ടായത്. രാഹുല്‍ നെഹ്രു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. 

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അന്‍വര്‍ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മദ്യപിച്ച് വെയിലത്ത് കിടന്നു; രണ്ട് പേർ സൂര്യതാപമേറ്റ് മരിച്ചു



പാലക്കാട്: ജില്ലയിൽ രണ്ട് പേർ സൂര്യതാപമേറ്റ് മരിച്ചു. കുത്തനൂരിലും അട്ടപ്പാടിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കുത്തനൂരിലെ പനയങ്കടം വീട്ടില്‍ ഹരിദാസനെ(65) വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടില്‍ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചു. മദ്യലഹരിയില്‍ കിടന്നയാളാണ് കൊടും ചൂടില്‍ നിർജലീകരണം മൂലം മരിച്ചത്. ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശെന്തിലിനെ സുഹൃത്തിന്‍റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


സിസ്റ്റർ ജോസ് മരിയ കൊലക്കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി



കോട്ടയം: മോഷണ ശ്രമത്തിനിടെ കന്യാസ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. കോട്ടയം പിണ്ണക്കനാട്ടെ സി. ജോസ് മരിയ കൊലക്കേസിലെ പ്രതി സതീശ് ബാബുവിനെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതി ഉത്തരവ്. 

മൈലാടി എസ് എച്ച് കോണ്‍വെന്‍റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റര്‍ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം.

പ്രതി കാസര്‍കോഡ് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍സമ്മ ജോസഫ് പ്രതിയെ വെറുതെ വിട്ടത്. 

റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്ത മൃതദേഹം സിസ്റ്റര്‍ ജോസ് മരിയയുടെതാണെന്ന് തെളിക്കാനും സാധിച്ചില്ല. പ്രതി ഉപയോഗിച്ചെന്ന് പറയുന്ന കമ്പി വടിയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെന്‍റര്‍ ജയില്‍ തടവില്‍ കഴിയുകയാണ് പ്രതി. മോഷണ ശ്രമത്തിനിടെയായിരുന്നു സിസ്റ്റര്‍ അമലയെ കൊല്ലപ്പെടുത്തിയത്. ഈ കേസിന്‍റെ വിചാരണ വേളയിലാണ് സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം പ്രതി വെളിപ്പെടുത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Travel