www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ജെബിൻ കളിച്ചു കയറിയത് അണ്ടർ 19 ദേശീയ ടീമിലേക്ക്; അഭിമാനത്തോടെ ഇടുക്കി



ഇടുക്കി: കോർട്ടിനു പുറത്ത് വോളിബോൾ കളിക്കുന്നത് കണ്ടു നിന്ന എട്ടാം ക്ലാസുകാരൻ ഇന്ന് കളിക്കുന്നത് അണ്ടർ 19 ദേശീയ ടീമിൽ. പിന്നോക്ക ജില്ലയായ ഇടുക്കിയിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കെ. ചപ്പാത്ത് ഹെവൻവാലിയിൽ ജനിച്ചു വളർന്ന കൈചൂണ്ടിക്കൽ ജെയിംസ്- ഉഷ ദമ്പതികളുടെ മകൻ ജെബിൻ ജെയിംസാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

പരിമിതമായ ജീവിത സാഹചര്യത്തെ വെല്ലുവിളിച്ച് കൃത്യമായ ദിശാബോധത്തോടെ നടത്തിയ ശ്രമങ്ങളാണ് ജെബിനെ ദേശീയ ടീമിലെത്തിച്ചത്. സാധാരണക്കാരായ ജെയിസിനും ഉഷയ്ക്കും ഈ നേട്ടം സ്വപ്നതുല്യമാണ്. ജൂലൈയില്‍ രാജസ്ഥാനിലെ ജെയ്പൂരില്‍ നടന്ന സെലക്ഷന്‍ ക്യാമ്പിലാണ് ജെബിനെ അണ്ടര്‍ 19 വോളിബോള്‍ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. 

ജെബിനെ കൂടാതെ എറണാകുളത്ത് നിന്നുള്ള ആദി കൃഷ്ണയും സെലക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നായി 50 ഓളം പേരാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തത്. 

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കിയിലെ ബന്ധുവീട്ടില്‍ താമസിക്കാന്‍ ചെന്നപ്പോഴാണ് ജെബിന്‍ ആദ്യമായി വോളിബോള്‍ ശ്രദ്ധിക്കുന്നത്. ഇടുക്കി വോളിബോള്‍ അക്കാദമിയില്‍ മത്സരം കാണാന്‍ എത്തിയ പരിചയം ജെബിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഇടുക്കി വോളിബോള്‍ അക്കാദമി കോച്ചായിരുന്ന വര്‍ഗീസ് ആദ്യമായി ട്രയല്‍സില്‍ ഇറക്കി. 


12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കി വോളിബോള്‍ അക്കാദമിയുടെ കോച്ചായി അനില്‍കുര്യന്‍ ചുമതലയേറ്റു. ഈ സമയത്ത് നിരവധി മത്സരങ്ങളില്‍ ജെബിന്‍ പങ്കാളിയായി. 

ഡിഗ്രി വിദ്യാഭ്യാസത്തിനായി പാലാ സെന്‍റ് തോമസ് കോളജിലെത്തിയതോടെ കോച്ച് ജോബിയുടെ നേതൃത്വത്തിലായി പരിശീലനം. ആദ്യ വര്‍ഷം പരുക്ക് പറ്റിയതിനാല്‍ മാറി നില്‍ക്കേണ്ടി വന്നെങ്കിലും രണ്ടാം വര്‍ഷം ജെബിന്‍ തന്‍റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. സോണിയ, സോഫിയ, ജെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം 

മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. 

ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും. 

റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം. 

ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  

17 കാരി വീടിനു സമീപം തീ പൊള്ളലേറ്റ് മരിച്ച നിലയിൽ



പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ വീടിന് 500 മീറ്റർ അകലെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്‍റെ മകൾ ഗോപികയാണ് (17) മരിച്ചത്. 

വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് നാല് വരെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മലമുകളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയില്‍. സംസ്കാരം പിന്നീട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം 

മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. 

ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും. 

റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം. 

ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  

ഇടുക്കിയിലെ ഏലത്തോട്ടത്തിൽ പെൺകുട്ടി പ്രസവിച്ച കുഞ്ഞ് മരിച്ചു



ഇടുക്കി: ഗർഭിണിയാണെന്ന വിവരം മറച്ചു വച്ച് ഏലത്തോട്ടത്തിൽ ജോലിക്കെത്തിയ പെൺകുട്ടി ഏഴാം മാസം പ്രസവിച്ചു. കുഞ്ഞ് മരിച്ചു. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നെറ്റിത്തൊഴുവിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് സംഭവം നടന്നത്. 

20 ദിവസം മുമ്പാണ് പ്രായപൂർത്തിയാകാത്ത ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയും മറ്റൊരു യുവാവും ഏലത്തോട്ടത്തിൽ ജോലിക്കെത്തിയത്. പെൺകുട്ടി ഗർഭിണിയായിരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നതും പ്രസവിച്ചതുമൊന്നും മറ്റാരും അറിഞ്ഞില്ല. വൈകിട്ടോടെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോഴാണ് കുഞ്ഞ് ജനിച്ചവിവരം മറ്റുള്ളവര്‍ അറിഞ്ഞത്. 

തുടര്‍ന്ന് പുറ്റടിയിലെ ഗവ. ആശുപത്രിയിലും കട്ടപ്പനയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. മാസംതികയാതെ പ്രസവിച്ചതുമൂലമുള്ള പ്രശ്നങ്ങളാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വണ്ടന്‍മേട് പൊലീസ് പോക്സോ കേസ് എടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍വച്ച് വിവാഹം നടന്നതായി വിവരം ലഭിച്ചതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറാനാണ് തീരുമാനം.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം 

മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. 

ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും. 

റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം. 

ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  

ലോക കപ്പ് യോഗ്യത; അർജന്‍റീനക്കും ബ്രസീലിനും തോൽവി



ക്വിറ്റ: വമ്പൻ അട്ടിമറുകളുമായി ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. ബ്രസീലിനും അർജന്‍റീനയ്ക്കുമാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. നിലവിലെ ചാംപ്യന്മാരായ അര്‍ജന്‍റീനെയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വഡോർ തറ പറ്റിച്ചത്. എന്നര്‍ വലെന്‍സിയ നേടിയ പെനാല്‍റ്റി ഗോളാണ് ഇക്വഡോറിന് തുണയായത്.

സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെ കളത്തിലിറങ്ങിയ അര്‍ജന്‍റീനയ്ക്കെതിരെ ആതിഥേയരായ ഇക്വഡോറിനായിരുന്നു മത്സരത്തില്‍ ആധിപത്യം. 31-ാം മിനിറ്റില്‍ അര്‍ജന്‍റീന പ്രതിരോധനിര താരം നിക്കോളോസ് ഓട്ടമെന്‍ഡി ചുവപ്പ് കാര്‍ഡുമായി പുറത്തായത് അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയായി. 

50-ാം മിനിറ്റില്‍ ഇക്വഡോറിന്‍റെ മൊയ്സെസ് കസെയ്ഡോയും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ, ഇരു ടീമിലും പത്ത് പേര്‍ വീതമായി ചുരുങ്ങി. പരാജയപ്പെട്ടെങ്കിലും അര്‍ജന്‍റീന ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നും ഒന്നാമതായാണ് യോഗ്യത മത്സരങ്ങള്‍ അവസാനിപ്പിച്ചത്. 

ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുമാണ്. ഓട്ടോമെന്‍ഡി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയാണ്. ചുവപ്പു കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ഓട്ടോമെന്‍ഡിക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും.

മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാംപ്യന്മാരായ ബ്രസീലിനെ ബൊളീവിയ അട്ടിമറിച്ചു. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബൊളീവിയയുമാണ്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മിഗ്വെല്‍ ടെര്‍സെറോസ് നേടിയ പെനാല്‍റ്റി ഗോളാണ് ബൊളീവിയക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം



ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം. ദോഹയിലെ കത്താറയിൽ  നിരവധി സ്ഫോടനങ്ങൾ നടന്നതായിട്ടാണ് വിവരം. കെട്ടിടങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

ഖത്തറിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചാണ് ആക്രമണം എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളും.

ഗാസയില്‍ താമസിക്കുന്ന ഹമാസ് നേതാവും വെടിനിര്‍ത്തല്‍ ഉള്‍പ്പടെയുള്ള ചര്‍ച്ചകളിലെ പ്രധാനിയുമായ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഉന്നത ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിനും ഇസ്രായേലിനുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. ദോഹയില്‍ നടത്തിയ ഇസ്രായേലി ആക്രമണത്തെ ഭീരുത്വപൂർണമായ നടപടിയാണെന്ന് ഖത്തര്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും വിമർശനം ഉയർന്നു.

അതേസമയം ആക്രമണത്തിനു പിന്നാലെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും ഖത്തർ പിൻവാങ്ങിയതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര തലത്തിൽ ചലനങ്ങളുണ്ടാക്കുമോയെന്ന ആശങ്കയിലാണ് ലോകം.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം 

മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. 

ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും. 

റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം. 

ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

റഷ്യ വികസിപ്പിച്ച ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം



മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. 

വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും. 

റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം. 

ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഭൂനിയമ ചട്ട ഭേതഗതി; ഇടുക്കിയിൽ പ്രതിഷേധം അലയടിക്കുന്നു



ഇടുക്കി: ഇടുക്കിയിലെ ജനങ്ങളെ രണ്ടാം കിട പൗരൻമാരാക്കുന്ന ഭൂനിയമ ചട്ട ഭേതഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. ചട്ട ഭേതഗതി ജില്ലയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നാരോപിച്ച് യുഡിഎഫും കോൺഗ്രസും നേരത്തെ തന്നെ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. 

ഇതിനു പിന്നാലെ മർച്ചന്‍റ്സ് അസോസിയേഷൻ, കട്ടപ്പന ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. വരും നാളുകളിൽ കൂടുതൽ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് വിവരം. 

ചരിത്ര സംഭവമെന്നും ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്നുമൊക്കെ വിശേഷിപ്പിച്ച ഭൂനിയമ ഭേതഗതി ചട്ട രൂപീകരണം ഇടിക്കിക്കാർക്കുള്ള ഇരുട്ടടിയാകുമെന്നാണ് നിയമ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ ചട്ടങ്ങളും പാലിച്ച് നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് വീണ്ടും ഫീസ് നൽകാനുള്ള നീക്കം വലിയ കൊള്ളയ്ക്കുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

2019 മുതല്‍ തുടരുന്ന നിര്‍മാണ നിരോധന ഉത്തരവിന് ഇതുവരെയും പരിഹാരവും ഉണ്ടാക്കിയിട്ടില്ല. കട്ടപ്പന നഗരത്തിലെ താരിഫ് വില സെന്‍റിന് രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ്. താരിഫ് വില അടിസ്ഥാനമാക്കിയുള്ള പിഴ ചുങ്കം ചെറിയ കെട്ടിടങ്ങള്‍ക്ക് പോലും ലക്ഷങ്ങളുടെ ബാധ്യത വരുത്തി വയ്ക്കുമെന്നും ആശങ്കയുണ്ട്.  

പട്ടയം ലഭിച്ച് കാലാകാലങ്ങളായി കൈവശം വെച്ച് അനുഭവിച്ചുവരുന്ന ഭൂമിയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും നിയമാനുസൃതമായി പെര്‍മിറ്റ് എടുത്ത് താമസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ളതുമായ കെട്ടിടങ്ങള്‍ പണിത് ഈ കെട്ടിടങ്ങള്‍ക്കും അതിരിക്കുന്ന വസ്തുവിനും അതാതുകാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ നികുതിയും അടച്ചുപോരുന്ന കെട്ടിടങ്ങള്‍ നിയമപരമല്ലെന്നും അത് നിയമപരമാകണമെങ്കില്‍ വന്‍തുക പിഴയൊടുക്കണമെന്നുമാണ് സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടുവന്നിരിക്കുന്നത്.

ജില്ലയില്‍ ഷോപ്പ്സൈറ്റുകള്‍ക്കുള്‍പ്പെടെ ഇനിയും പട്ടയം ലഭിക്കാനുള്ള ലക്ഷക്കണക്കിനുള്ള ആളുകള്‍ക്ക് അവരുടെ ഭൂമിയും അതിലുള്ള കെട്ടിട ങ്ങളും ഈ ചട്ടങ്ങളിലൂടെ തികച്ചും നിയമവിരുദ്ധമായിരിക്കുകയുമാണ്. ഇടുക്കി ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള നിര്‍മാണ നിരോധനം നീക്കുന്നതിനുള്ള നടപടികളൊന്നും ഈ ചട്ടത്തില്‍ ഇല്ല. 

കേരളാ ഭൂപതിവ് നിയമത്തില്‍ 26.4.2024 ല്‍ വരുത്തിയ ഭേദഗതി പ്രകാരം പ്രസ്തുത നിയമത്തിലെ നാലാം സെക്ഷനില്‍ പതിച്ചുകൊടുത്ത ഭൂമി കൃഷിക്കും വീടിനും എന്നു പറയുന്ന ഭാഗത്ത് കൃഷി-ഭവന ആവശ്യങ്ങള്‍ എന്നതിനു പുറമെ വാണിജ്യാ വശ്യങ്ങള്‍ക്കും എന്ന ഒറ്റ വാക്കു കൂടി ചേര്‍ത്ത് ചട്ടം ഉണ്ടാക്കിയാല്‍ തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ വളരെ വലിയ പിഴകള്‍ ഈടാക്കുന്നതിനു മാത്രമായി ചട്ടം ഉണ്ടാക്കിയിരിക്കുന്നത്. 

അതേസമയം ചട്ടത്തിലെ പോരായ്‌മകൾ പഠിക്കാൻ കൂട്ടാക്കാതെ ന്യായീകരണം നിരത്തി മുന്നോട്ട് പോകുകയാണ് ഇടതുപക്ഷവും സർക്കാരും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വീട്ടിൽ പ്രസവിച്ചതിനു പിന്നാലെ നവജാത ശിശു മരിച്ചു



ഇടുക്കി: വീട്ടിൽ പ്രസവം നടത്തിയതിനു പിന്നാലെ നവജാത ശിശു മരിച്ചു. ഇടുക്കി മണിയാറൻകുടിയിലാണ് സംഭവം നടന്നത്. പാസ്റ്റര്‍ ജോണ്‍സന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്തവിഭാഗത്തില്‍ പെട്ടവരാണ് ജോണ്‍സനും കുടുംബവും.

സംഭവത്തിന് പിന്നാലെ പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പൊലീസ് കേസെടുത്തു. തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുമ്പാണ് മണിയാറന്‍കുടിയില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.

കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എത്തിയെങ്കിലും ഇവര്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. പിന്നീട് പൊലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കുളിമുറി ദൃശ്യം പകർത്തി; മർദിച്ചു: ഭർതൃവീട്ടുകാർക്കെതിരെ ബിജെപി എം.പിയുടെ സഹോദരി



ന്യൂഡൽഹി: ഭർത്താവിന്‍റെ വീട്ടുകാർ കുളിമുറി ദൃശ്യം പകർത്തിയെന്നും ക്രൂരമായി മർദിച്ചെന്നും ആരോപിച്ച് ഉത്തർപ്രദേശിലെ ഫറൂഖാബാദ് എംപിയുടെ സഹോദരി. മണ്ഡലത്തിലെ ബിജെപി എംപി മുകേഷ് രജ്പുത്തിന്‍റെ സഹോദരി റീന രജ്പുത്താണ് ഭർതൃപിതാവ് ലക്ഷ്മൺസിങ്, ഭർതൃസഹോദരൻമാരായ രാജേഷ്, ഗിരീഷ് എന്നിവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

താൻ കുളിക്കുന്നതിനിടെ ഭർതൃപിതാവും ഭർത്താവിന്‍റെ സഹോദരനും ചേർന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ ഭർതൃപിതാവ് മർദിച്ചെന്നുമാണ് പരാതി. വടികൊണ്ട് അടിച്ചതായും തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രാജേഷ് കത്തി ഉപയോഗിച്ച് കൈയിൽ പരുക്കേൽപ്പിച്ചു. ഗിരീഷ് കമ്പി വടികൊണ്ട് മർദിച്ചെന്നും യുവതി ആരോപിച്ചു. 

രണ്ടു പെൺകുട്ടികളായതിനാൽ ഭർതൃവീട്ടുകാർ വർഷഖങ്ങളായി എന്നെ ഉപദ്രവിക്കുകയാണ്. എന്നെ ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്- അവർ പറഞ്ഞു. റീന രാജ്പുത്തിനെ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


അവിവാഹിത; 40-ാം വയസിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് നടി ഭാവന



ബംഗളൂരു: അവിവാഹിതയായ കന്ന നടി ഭാവന രാവണ്ണ (Bhavana Ramanna) പ്രസവിച്ചു. ഐവിഎഫിലൂടെയാണ് നടി ഗർഭിണിയായത്. നിറവയറുമായി നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റുമായാണ് ഭാവന ആ തീരുമാനം പ്രഖ്യാപിച്ചത്. ഇരട്ടക്കുട്ടികള്‍ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

എന്നാല്‍, പ്രസവ ശേഷം കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് ബാക്കി. തന്‍റെ നാൽപതാം വയസിലാണ് ഭാവന തീര്‍ത്തും വിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടത്. മാസം തികയാതെ ഭാവന കുഞ്ഞുങ്ങളെ പ്രസവിച്ചു എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഓഗസ്റ്റ് മാസം അവസാന വാരമാണ് ഭാവന പ്രസവിച്ചത്. കുഞ്ഞുങ്ങള്‍ പിറന്നതും വീട്ടില്‍ ഒരേസമയം സന്തോഷവും നൊമ്പരവും നിറഞ്ഞു. ഐവിഎഫിലൂടെ അമ്മയാവാനുള്ള തീരുമാനത്തിന് ഭാവനയുടെ വീട്ടുകാര്‍ പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഗര്‍ഭകാലത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ ഭാവന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. 

പരിശോധനയില്‍ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടർന്ന് ഭാവനയെ എട്ടാം മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുഞ്ഞുങ്ങളെയും മാസം തികയാതെ ഭാവന പ്രസവിക്കുകയായിരുന്നു. കുഞ്ഞുങ്ങളില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെപോയി. 

ഗര്‍ഭിണിയായ വിശേഷം ഭാവന ഇന്‍സ്റ്റഗ്രാമില്‍ അപ്ഡേറ്റ് ചെയ്തിരുന്നു എങ്കിലും കുഞ്ഞുങ്ങള്‍ പിറന്ന വിവരം അവര്‍ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുഞ്ഞുങ്ങളില്‍ ഒരാളും അമ്മയും സുഖമായിരിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

ഈ വര്‍ഷം ജൂലൈ മാസം നാലാം തീയതിയാണ് ഭാവന ഗര്‍ഭിണിയെന്ന വിവരം പോസ്റ്റ് ചെയ്തത്. നിറവയറുമായി നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് അവര്‍ ഞെട്ടിക്കുന്ന തീരുമാനം അറിയിച്ചത്. അവിവാഹിതയായതിനാല്‍, പല ഡോക്ടര്‍മാരും ഭാവനയെ നിരുത്സാഹപ്പെടുത്തി. 

ചിലയിടങ്ങളില്‍ ഫോണ്‍ വിളിച്ചന്വേഷിച്ചപ്പോള്‍ തന്നെ അവര്‍ തുടര്‍ന്ന് സംസാരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലത്രേ. എന്നാല്‍, വീടിനടുത്തുള്ള ഒരു ക്ലിനിക്കില്‍ ഭാവനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു ഡോക്ടര്‍ ഉണ്ടായി. അവര്‍ക്കും ഭാവന ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിച്ചിരുന്നു. സിംഗിള്‍ വുമണ്‍ എന്ന നിലയില്‍ നിന്നും മാതൃത്വത്തിലേക്ക് കടക്കാന്‍ സാധിക്കും എന്ന് പലര്‍ക്കും ഊര്‍ജം പകരുന്ന തീരുമാനമായി മാറി ഭാവന രാമണ്ണയുടെ പ്രഖ്യാപനം. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

അമീബിക് മസ്‌തിഷ്‌ക ജ്വരം; ഒരു മരണം കൂടി



കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. 56 വയസായിരുന്നു. 

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളെജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Symptoms of High Blood sugar | പ്രമേഹം; ശരീരം കാണിക്കുന്ന ആദ്യ സൂചനകൾ

Early Symptoms of High Blood Sugar


ജീവിത ശൈലിയിലെ മാറ്റത്തെ തുടർന്നുണ്ടാകുന്ന അനാരോഗ്യകരമായ അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതാണ് പ്രമേഹം.

ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ മറഞ്ഞിരിക്കുന്നതാണ് ഈ അവസ്ഥ. മാറുന്ന ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും ഉറക്കക്കുറവുമൊക്കെ പ്രമേഹത്തിനു കാരണമാകാറുണ്ട്. 

മുമ്പൊക്കെ പ്രായമാവരിൽ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം ഇപ്പോൾ യുവാക്കളിലും ധാരാളമായി കണ്ടു വരുന്നുണ്ട്. ആദ്യം കാണുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് രോഗം ഗുരുതരമാകുന്നതിന് കാരണമാകാറുണ്ട്. പ്രമേഹമുണ്ടെങ്കിൽ ശരീരം തരുന്ന സൂചനകൾ എന്തൊക്കെയാണെന്ന് അറിയാം. 

അമിത ദാഹം

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയിട്ടുണ്ടെങ്കിൽ അമിതമായ ദാഹം അനുഭവപ്പെടാറുണ്ട്. അമിത ദാഹവും വിശപ്പും പ്രമേഹത്തിന്‍റെ സൂചനകളാണ്. ഇത്തരത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും വേഗം ഡോക്‌ടറെ കാണുകയാണ് വേണ്ടത്.

കൂടെക്കൂടെ മൂത്രം ഒഴിക്കുന്നത്

അസാധാരണമായി ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് പഞ്ചാസാരയുടെ അളവ് രക്തത്തിൽ ഉയരുന്നതിന്‍റെ ലക്ഷണമാകാം. ഇതും അവഗണിക്കാതിരിക്കുന്നതാണ് ഉത്തമം. 

കാഴ്ച മങ്ങുക

കണ്ണിന് മങ്ങലനുഭവപ്പെടുക, ടിവി കാണുമ്പോഴും മറ്റും മങ്ങിയതായി തോന്നുക, ഇതൊക്കെ പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങളാണ്. 

കുന്നംകുളം കസ്റ്റഡി മർദനം; നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ



തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ് ഐ നുഹ്‌മാന്‍ , സിപി ഒമാരായ ശശിധരന്‍, കെ.ജെ സജീവന്‍, എസ് സന്ദീപ് എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇവര്‍ക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു. 

എല്ലാ രേഖകളും ഹാജരാക്കാന്‍ ഐജി രാജ്പാല്‍ മീണയാണ് ഉത്തരവിട്ടത്. പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ഇന്നലെ ഡിജിപി റാവഡാ ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നു. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു.

ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നാല് പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ പറയുകയായിരുന്നു. അതേസമയം, സസ്‌പെന്‍ഷനല്ല, അവരെ പിരിച്ചുവിടണമെന്നാണ് സുജിത് ആവശ്യപ്പെടുന്നത്. 

പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. 

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പാലസ്‌തീൻ അനുകൂല മുദ്രാവാക്യം; ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസ്



കണ്ണൂർ: മാടായിപ്പാറയിൽ പ്രകടനം നടത്തിയ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്നലെയാണ് പലസ്‌തീൻ അനൂകൂല മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രകടനം നടത്തിയത്. 

ഭാരവാഹികള്‍ ഉള്‍പ്പെടെ 30 ഓളം പെണ്‍കുട്ടികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയില്‍ അനുമതിയില്ലാതെ പ്രവേശിച്ചു, സ്പര്‍ദ്ദ ഉണ്ടാക്കുന്ന വിധം മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. 

സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായാണ് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍റെ പ്രവര്‍ത്തകര്‍ മാടായിപ്പാറയില്‍ എത്തിയത്. നിരവധി പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. നിലവില്‍ 30ഓളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്. 

അയൽവാസിയെ കുത്തി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ


കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ വെൽഡിങ് തൊഴിലാളിയെ അയൽവാസി കുത്തി കൊലപ്പെടുത്തി. കുഴയ്ക്കാട്ട് ഗുരുമന്ദിരത്തിൽ പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. കേസിൽ ഇയാളുടെ അയൽവാസി ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പൊലീസ് അറസ്റ്റ് ചെയ്‌തു. 

ഇന്ന് പുലർച്ചെ 12നായിരുന്നു സംഭവം. ശ്യാമു ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൊലപാതകം നടത്തിയത്. നാല് വർഷമായി ശ്യാമുവിന്‍റെ ഭാര്യയും കുട്ടിയും ധനേഷിനൊപ്പമാണ് താമസിക്കുന്നത്.

ഇന്നലെ ഭാര്യയുടെ ഓഹരി നൽകണമെന്നാവശ്യപ്പെട്ട് ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിനു ശേഷം വീട്ടിലേക്ക് മടങ്ങിയ ധനേഷ് രാത്രി വീണ്ടുമെത്തി ശ്യാമുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

599 only

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്. 

കാട്ടാന ആക്രമണം; ഗൃഹനാഥന് പരുക്ക്



കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായി പരുക്കേറ്റു. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് (50 ) പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

കാട്ടാന ആക്രമണത്തില്‍ ചിന്നന്‍റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. തോളെല്ലിനും സാരമായ പരുക്കേറ്റിട്ടുണ്ട്. ആദ്യം മാനന്തവാടി ആശുപത്രിയിലെത്തിച്ച ചിന്നനെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്നാഴ്ചയായി കാട്ടിക്കുളം, ചേലൂര്‍ ഭാഗത്ത് കാട്ടാനയിറങ്ങുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാര്‍ കാട്ടാനയെ കാടുകടത്താനുള്ള ശ്രമം നടത്തി വരികയായിരുന്നു. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ്, അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്. 

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി



കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക്  മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. നേരത്തെ ചികിത്സയിലുണ്ടായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. 

ചികിത്സയിലുള്ള  രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്. 

എലോണ: ഭാഗം നാല്; തോട്ടം





ഹെലൻകിഴക്കേൽ
 

സന്ധ്യയോടടുത്ത സമയം... താഴ്‌വാരത്തിൽ നിന്നുള്ള കോടമഞ്ഞ് തേയില തോട്ടത്തെയാകെ മൂടിയിരിക്കുന്നു. പെയ്‌തിറങ്ങുന്ന മഞ്ഞിൻകണങ്ങൾ പച്ചവിരിച്ച തേയിലത്തോട്ടത്തെയാകെ വെള്ള നിറമാക്കുന്നുണ്ട്... തേയിലത്തോട്ടങ്ങൾക്ക് ഒത്ത മധ്യത്തിൽ മൂന്ന് നാല് നിലകളിലായി തലയുയർത്തി നിൽക്കുന്ന ഫാക്റ്ററി കെട്ടിടത്തിനു സമീപത്തേക്കാണ് ആളുകൾ ഓടിയെത്തുന്നത്. 

സദാസമയം പുക തുപ്പിക്കൊണ്ടിരുന്ന ഫാക്റ്ററിയുടെ പുകക്കുഴൽ നിശ്ചലയമായിരിക്കുന്നു. അസാധാരണമായി എന്തോ സംഭവിക്കാൻ പോകുകയാണെന്ന് എലോണയ്ക്ക് തോന്നി. തണുപ്പുണ്ട്. അവൾ മെല്ലെ വീടിനു പുറത്തേക്കിറങ്ങി. 

ദൂരെ ഫാക്റ്ററിയിൽ ആളുകളുടെ ശബ്ദം അവൾക്ക് കേൾക്കാം. ചിലർ വാവിട്ട് നിലവിളിക്കുന്നുണ്ട്. ചിലർ തമിഴും മലയാളവും കലർന്ന ഭാഷയിൽ ആരെയൊക്കെയോ അസഭ്യം പറയുന്നു. ഫാക്റ്ററി കോമ്പൗണ്ടിലെ എസ്റ്റേറ്റ് മാനേജരുടെ ഓഫീസിനു നേരെ ചിലർ കല്ലെറിയുന്നതും കണ്ടു. 

ആൾക്കൂട്ടത്തിനടുത്തേക്ക് അവൾ നടന്നു. തൊഴിലാളികളുടെ ആക്രോശങ്ങൾക്കിടെ അവൾ അത് വായിച്ചെടുത്തു. തോട്ടം പൂട്ടപ്പെട്ടിരിക്കുന്നു. കുറച്ചു നാളുകളായി തോട്ടത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി പപ്പയും അമ്മയും പറയുന്നത് കേട്ടിട്ടുണ്ട്. 

വർഷങ്ങളായി തോട്ടത്തിലെ കണക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പപ്പയാണ്. തോട്ടത്തിലെ കോർട്ടേഴ്‌സിലാണ് തങ്ങൾ താമസിക്കുന്നത്. ജോലി പോയാൽ എവിടെ താമസിക്കുമെന്ന് പപ്പ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. 

ഇപ്പോൾ തോട്ടം പൂട്ടപ്പെട്ടിരിക്കുന്നു. ഉടമയും അയാളുടെ ആളുകളും സ്ഥലം വിട്ടു. അതാണ് ഇപ്പോൾ തൊഴിലാളികൾ ഓടിക്കൂടിയത്. തൊഴിലാളികൾക്ക് മാസങ്ങളുടെ ശമ്പള കുടിശികയുണ്ട്. ആനുകൂല്യങ്ങളും തടയപ്പെട്ടിരിക്കുകയാണ്. ഇനി എന്തു ചെയ്യും.

ദൂര മലയോരങ്ങളിലെ ലയങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും ഓടിയെത്തുന്നുണ്ട്. കുട്ടികളിൽ ചിലർ എലോണയുടെ സമീപത്ത് നിലയുറപ്പിച്ചു. വിവരം അറിഞ്ഞ് എസ്റ്റേറ്റിലെ പല ഡിവിഷനുകളിൽ നിന്നും തൊഴിലാളികൾ ഫാക്റ്ററിക്ക് സമീപത്തേക്ക് വരാൻ തുടങ്ങി. ചെറിയ കൂട്ടം വലുതായി വലുതായി വരുന്നു. കൊളുന്തു നുള്ളാൻ പോയ സ്ത്രീകൾ അതേ വേഷത്തിൽ ആൾക്കൂട്ടത്തിനൊപ്പമുണ്ട്.

ഫാക്റ്ററിയുടെ ഗേറ്റിനു മുൻവശത്താണ് തൊഴിലാളികൾ കൂട്ടം കൂടി നിൽക്കുന്നത്. പപ്പയടക്കം ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം ഫാക്റ്ററിയോട് ചേർന്ന ഓഫീസ് കോംപ്ലക്‌സിലുണ്ട്. ആരെയും പുറത്തേക്ക് വിടുന്നില്ല. അവർ പപ്പയെ വല്ല ദേഹോപദ്രവവും ഏൽപ്പിക്കുമോ. ആലോചിച്ചപ്പോൾ അവൾക്ക് പേടി തോന്നി. 

ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ട് ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്ക്. ഒരിക്കൽ പള്ളിയിലെ യൂത്ത് ക്യാമ്പിൽ ജിൻസൺ ചേട്ടൻ തേയിലത്തോട്ടങ്ങളുടെ ചരിത്രത്തെ കുറിച്ച് ക്ലാസെടുത്തത് അവൾ ഓർത്തു. ജിൻസൺ ചേട്ടൻ ഇടുക്കിയിലെ തേയിലത്തോട്ടങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. 

കാടുപിടിച്ചു കിടന്ന ഇടുക്കിയിലെ മലനിരകളിൽ തേയില നന്നായി വളരുമെന്ന് കണ്ടെത്തിയത് ബ്രിട്ടീഷുകാരാണ്. പിന്നീട് അവർ വ്യാവസായികമായി തേയില കൃഷി ചെയ്‌തു തുടങ്ങി. ബ്രിട്ടീഷ് ഭരണം അവസാനിച്ചെങ്കിലും തോട്ടങ്ങൾ ഇപ്പോഴും ബ്രിട്ടീഷ് ചിട്ടകളിൽ തന്നെയാണ് തുടർന്ന് വന്നത്. 

പക്ഷേ പുതിയ തലമുറ ഉടമകൾ തോട്ടങ്ങൾ കൈക്കലാക്കിയതോടെ പ്രതിസന്ധികൾ തുടങ്ങി. വ്യവസായം നഷ്ടമായതോടെ ഉടമകൾ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യവും മുടക്കി തുടങ്ങി. ഒരുകാലത്ത് സർക്കാർ ജോലികൾ പോലും രാജിവച്ച് തോട്ടത്തിൽ ജോലി തേടിയെത്തിയവർ ഇന്ന് പ്രതിസന്ധിയിലായി. സമീപത്തെ ചില തോട്ടങ്ങളൊക്കെ പൂട്ടപ്പെട്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്.. ഇതിപ്പോൾ... നമ്മുടെ തോട്ടവും... അവൾ നെടുവീർപ്പെട്ടു... 


പപ്പ എത്ര നേരമായി ഓഫീസിനുള്ളിൽ.. എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ... തൊഴിലാളികൾ പിരിഞ്ഞു പോകുന്നില്ലല്ലോ... ആകെ ഒരു ഭയം.. ഉടമയോടുള്ള പക തൊഴിലാളികൾ ഉദ്യോഗസ്ഥരോട് തീർക്കുമോ.... 

ചിന്തകൾ കാടുകയറി പോകവെ അങ്ങ് ദൂരെ ഒരു ഹോൺ അടി മുഴങ്ങി... കൂട്ടം കൂടി നിന്ന തൊഴിലാളികൾ പൊടുന്നനെ ഹോൺ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി... അവളും ആ ദിശയിലേക്ക് നോട്ടമെറിഞ്ഞു. ആ ഹോൺ ശബ്ദം തോട്ടത്തിലെ കൊച്ചു കുട്ടികൾക്ക് പോലും സുപരിചിതമാണ്... കൂട്ടം കൂടി നിന്ന തൊഴിലാളികളെല്ലാം ജീപ്പ് വരുന്ന ദിശയിലേക്ക് നടന്നടുത്തു...  മൺറോഡിൽ പൊടിപടലങ്ങൾ പറത്തിക്കൊണ്ട് ജീപ്പ് അതിവേഗം ഫാക്റ്ററിക്ക് മുമ്പിലേക്കെത്തി... 

തുടരും 

നോവലിന്‍റെ മുൻ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ... 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

27 വർഷം ലിവിങ് റിലേഷൻ; ആ ബന്ധം ഉപേക്ഷിക്കാൻ കാരണം ഇത്; വെളിപ്പെടുത്തി കുനികാ സദാനന്ദ്



മുംബൈ: ഒട്ടേറെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്ന വേദിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. നടി കുനികാ സദാനന്ദിന്‍റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായകൻ കുമാർ സാനുവുമായി പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ കുനികാ സദാനന്ദിനെ കുറിച്ച് പുറത്തു വന്നിരുന്നു. 

ഒരു അഭിമുഖത്തിൽ സാനുവിന് താനൊരു ഭാര്യയെ പോലെയായിരുന്നുവെന്ന് കുനിക തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസിന്‍റെ 19-ാം സീസണിൽ ഈ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് കുനിക. വിവാഹിതനായ ഒരാളുമായി തനിക്ക് ലിവിങ് റിലേഷൻ ഉണ്ടായിരുന്നുവെന്നും 27 വർഷം താൻ ആ രഹസ്യ ബന്ധം സൂക്ഷിച്ചിരുന്നുവെന്നും കുനിക പറയുന്നു. 

അദ്ദേഹം മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും തന്നെ വഞ്ചിച്ചുവെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ആ ബന്ധം തുടർന്നെന്നും നടി പറഞ്ഞു. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. ഒരിക്കലും ആ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തിയപ്പോൾ മനസിന്‍റെ ഭാരം കുറഞ്ഞെന്നും നടി പറഞ്ഞു.

അദ്ദേഹം വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി വേർപ്പെട്ടാണ് കഴിഞ്ഞിരുന്നത്. അക്കാലത്ത് ഞാൻ വിവാഹിതയായിരുന്നില്ല. ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ബോളിവുഡ് സിനിമകളിലും സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്ന കനിക ഒരു ഗായിക കൂടിയാണ്. 51 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്. 

തെരുവുനായ ആക്രമണം; 11 പേർക്ക് പരുക്ക്: ഒരാൾക്ക് ഗുരുതര പരുക്ക്


പത്തനംതിട്ട: നഗരത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായിട്ടാണ് വിവരം. മറ്റുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്രാട ദിവസം ഉച്ചയോടെയാണ് സംഭവം.

ഓമല്ലൂര്‍ പുത്തന്‍പീടിക, സന്തോഷ് ജംക്ഷന്‍, കോളെജ് ജംക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നവരെയാണ് നായ ആക്രമിച്ചത്. കാത്തോലിക്കേറ്റ് കോളെജ് ജംക്ഷനിൽവച്ചാണ് തന്നെ നായ ആക്രമിച്ചതെന്ന് പരുക്കേറ്റ ഏബല്‍ പറഞ്ഞു. 

പട്ടി വരുന്നത് കണ്ട് മാറിയിട്ടും ഓടി വന്ന് കടിച്ചു. കൈ കുടഞ്ഞത് കൊണ്ടാണ് രക്ഷപ്പെട്ടത്. പെട്ടന്ന് ഒരു ഓട്ടോ വന്നതിനാല്‍ അതില്‍ കയറി രക്ഷപ്പെട്ടെന്ന് ഏബല്‍ പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്.