www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2024) Idukki (1944) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Gulf. Show all posts

ഖത്തറിലെ ഗ്യാസ് പ്ലാന്‍റിലുണ്ടായ സ്ഫോടനം; മരിച്ച 13 പേരിൽ ഇന്ത്യക്കാരും



ഖത്തർ: ബർസാൻ ഗ്യാസ് വിതരണ പ്ലാന്‍റിൽ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് സ്ഥിരീകരണം. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് സ്ഫോടനം നടന്നത്.

ഇന്ത്യക്കാരും പാകിസ്ഥാനികളും ഉള്‍പ്പെടെ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെടുകയും 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷെരിദ അല്‍ കാബി തിങ്കളാഴ്ച ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കുകയും ചെയ്തു. +974-55647502, +974-55384683 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

18 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്‍റേണല്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ഖത്തര്‍ ഇന്‍റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പും സിവില്‍ ഡിഫന്‍സ് ടീമും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്. 

മാസങ്ങളായി അടച്ചിട്ടിരുന്ന ബര്‍സാന്‍ പ്ലാന്‍റ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. പ്ലാന്‍റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ കമ്പനിയായ ഖത്തര്‍എനര്‍ജി അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു 

കോട്ടയം: ഷാപ്പിൽ നിന്നും കള്ളും മീൻ തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് നിലനിൽക്കുന്നത്. 

ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്. കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.

വൈകിട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ആരോപണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജ്യോതിഷിന്‍റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

കാൽവഴുതി വീണു; മലയാളി യുവാവ് ദമാമിൽ മരിച്ചു



ദമാം: കമ്പനിയിലെ ജോലിക്കിടെ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു. കോലഞ്ചേരി വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിന്‍റെ മകൻ മുസ്തഫ (36) ആണ് മരിച്ചത്. ദമാമിലെ റെഡിമിക്സ് കമ്പനിയിലായിരുന്നു അപകടം. 

മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ ലുബാബ. മാതാവ് ഫാത്തിമ. മക്കൾ- ദിയ, ഹൈദർ, ആദം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ഗൾഫ് രാജ്യങ്ങളിൽ ഈദുൾ ഫിത്തർ വെള്ളിയാഴ്ച്ച



റിയാദ്: സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാതിരുന്നതിനെ തുടർന്ന് ഈദുൾ ഫിത്തർ വെള്ളിയാഴ്ച്ച. ബുധനാഴ്ച്ച വൈകുന്നേരം വിവിധയിടങ്ങളിൽ നിരീക്ഷണം നടന്നെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ശവ്വാല്‍ ഒന്ന് എന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ വൈകുന്നേരം മുതല്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ആകാശം മേഘാവൃതമായതിനാല്‍ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകര്‍ അറിയിച്ചു. 

നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും സൗദി റോയല്‍ കോര്‍ട്ടില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. റമദാന്‍ 30 പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണ വെള്ളിയാഴ്ചയാകും പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഡ്രോൺ ആക്രമണത്തിൽ അബുദാബിയിൽ വൻ തീ പിടുത്തം



അബുദാബി: ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബി റുവൈസ് വ്യവസായ മേഖലയിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. ആർക്കും പരുക്കേറ്റിട്ടില്ലെന്നും അഗ്നി രക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേ‍യമാണെന്നാണ് ഔദ്യോഗികമായ അറിയിപ്പ്. 

ഇതിനിടെ മനാമയിൽ നടന്ന ഇറാന്‍റെ മിസൈൽ ആകമരമണത്തിൽ ബഹ്റൈൻ പൗര കൊല്ലപ്പെട്ടു. 28 കാരിയാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. മനാമയിലെ ജനവാസ മേഖല കേന്ദ്രമാക്കിയാണ് ആക്രമണം നടന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടി20 ലോകകപ്പ് ടീമിന് ലഭിക്കുന്നത് കോടികൾ 

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിനു പുറമേ ഇന്ത്യൻ ടീമിനു ലഭിക്കാനിരിക്കുന്ന സമ്മാനത്തുക എത്രയെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതു സസംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.  

കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ടീമായി മാറി. സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യൻ ടീമിനാണ് ഏറ്റവും വലിയ തുക ലഭിക്കുക. 

ഈ ടൂര്‍ണമെന്‍റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളര്‍ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.17 ദശലക്ഷം ഡോളര്‍ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും. സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. ഒൻപതു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.24 കോടി രൂപയും, 13 മുതല്‍ 20 വരെയുള്ള സ്ഥാനക്കാര്‍ക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുന്നതാണ്.

അമേരിക്കൻ യുദ്ധ വിമാനം കുവൈറ്റിൽ തകർന്നു വീണു



ദുബായ്: കുവൈത്തിൽ അമേരിക്കയുടെ യുദ്ധ വിമാനം തകർന്ന് വീണതായി റിപ്പോർട്ട്. കുവൈത്ത് വ്യോമാതിർത്തിയിലാണ് അമേരിക്കൻ എഫ്-15 യുദ്ധ വിമാനം മിസൈലേറ്റ് തകർന്ന് വീണത്. എംഐഎം-104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈലാണ് വിമാനത്തിനെ വീഴ്ത്തിയതെന്നാണ് വിവരം. 

ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാൽ അപൂർവം സാഹചര്യങ്ങളിൽ റഡാറിലെ ആശയക്കുഴപ്പത്തെ തുടർന്ന് സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്. 

മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ വീണത്. രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. പൈലറ്റ് അപകടത്തിനു മുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്ത് കടന്നെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പാലക്കാട് രമേഷ് പിഷാരടി മത്സരിക്കും 

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനു പകരക്കാരനായി പാലക്കാട് പിടിക്കാൻ രമേഷ് പിഷാരടിയെ കളത്തിലിറക്കാൻ കോൺഗ്രസ്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലാണ് രമേഷ് പിഷാരടി ഇടം പിടിച്ചിട്ടുള്ളത്. മത്സരിക്കാൻ സന്നദ്ധനാണെന്ന് പിഷാരടി വെളിപ്പെടുത്തുകയും ചെയ്‌തു. ഇതോടെ പാലക്കാട് താരപ്പോരിന് കളമൊരുങ്ങുകയാണ്. 

നേരത്തെ കെ. മുരളീധരന്‍റെ പേര് കേട്ടിരുന്നെങ്കിലും മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവകാശപ്പെട്ടു. 

മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. 

പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര എന്‍. ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്‍മുള അബിന്‍ വര്‍ക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒ.ജെ ജനീഷ്, മണലൂര്‍ ടി.എന്‍ പ്രതാപന്‍, തൃത്താല വി.ടി ബല്‍റാം, നാദാപുരം കെ.എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. 

അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം. ലിജുവിന്‍റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി.എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.

ഭിക്ഷക്കാരന് സ്വന്തമായി മൂന്ന് ആഡംബര കാറുകൾ



ദുബായ്: ഭിക്ഷാടകരുടെ പക്കൽ നിന്നും ലക്ഷങ്ങൾ കണ്ടെടുത്ത സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്നും വരുന്ന ഒരു വാർത്ത സർവരെയും ഞെട്ടിക്കുന്നതാണ്. 

ഇവിടെ കഴിഞ്ഞ ദിവസം പരിശോധനക്കിടയില്‍ പിടിയിലായ ഭിക്ഷാടകന്‍റെ ആസ്തി തിരക്കി ചെന്നപ്പോള്‍ കണ്ട കാഴ്ച പൊലീസിനെ വരെ ഞെട്ടിപ്പിച്ചു. അതോടെ അയാളുടെ സ്വത്ത് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

ഇയാള്‍ക്ക് മൂന്ന് ആഡംബര കാറുകള്‍ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. അയാളുടെ പക്കല്‍ നിന്ന് 25,000 ദിര്‍ഹം (ഏകദേശം 5.6 ലക്ഷം രൂപ) പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തറയില്‍ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തുന്നതായിരുന്നു ഇയാളുടെ ശീലം. കിട്ടുന്ന പണമെല്ലാം പായയുടെ അടിയിലാണ് സൂക്ഷിച്ചിരുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

സൗദിയിൽ മലയാളി വീട്ടമ്മ മരിച്ചു



റിയാദ്: സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം. 

കഴിഞ്ഞ 11 മാസമായി ജുബൈലില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദര്‍ശക വിസ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടന്‍ തന്നെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ഭര്‍ത്താവ്: പ്രസാദ് ജനാര്‍ദ്ദനന്‍ (ജുബൈലില്‍ ജോലി ചെയ്യുന്നു). മകള്‍: അഞ്ജലി. മാതാപിതാക്കള്‍: ചെല്ലപ്പന്‍ നാരായണന്‍, പുഷ്പവല്ലി ജാനകി. സഹോദരന്‍: മനോജ് കുമാര്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Portable Mini Air Cooler Fan with LED Light