www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Gulf. Show all posts

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം



ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം. ദോഹയിലെ കത്താറയിൽ  നിരവധി സ്ഫോടനങ്ങൾ നടന്നതായിട്ടാണ് വിവരം. കെട്ടിടങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

ഖത്തറിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചാണ് ആക്രമണം എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളും.

ഗാസയില്‍ താമസിക്കുന്ന ഹമാസ് നേതാവും വെടിനിര്‍ത്തല്‍ ഉള്‍പ്പടെയുള്ള ചര്‍ച്ചകളിലെ പ്രധാനിയുമായ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഉന്നത ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിനും ഇസ്രായേലിനുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. ദോഹയില്‍ നടത്തിയ ഇസ്രായേലി ആക്രമണത്തെ ഭീരുത്വപൂർണമായ നടപടിയാണെന്ന് ഖത്തര്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും വിമർശനം ഉയർന്നു.

അതേസമയം ആക്രമണത്തിനു പിന്നാലെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും ഖത്തർ പിൻവാങ്ങിയതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര തലത്തിൽ ചലനങ്ങളുണ്ടാക്കുമോയെന്ന ആശങ്കയിലാണ് ലോകം.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം 

മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. 

ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും. 

റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം. 

ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

കുവൈറ്റ് വ്യാജ മദ്യ ദുരന്തം; മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായി സൂചന



കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന. 10 പ്രവാസി തൊഴിലാളികളാണ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചത്. അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലാണ് ദുരന്തമുണ്ടായത്. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും പ്രദേശിക പത്രം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 

പ്രാദേശികമായ നിർമിച്ച മദ്യം കഴിച്ചാണ് 10 പേര്‍ മരണപ്പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

മരണപ്പെട്ടവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ നിരവധി പ്രദേശങ്ങളില്‍ നിന്നായി പ്രാദേശികമായി വ്യാജമദ്യം നിര്‍മ്മിച്ചവരെ അറസ്റ്റ് ചെയ്തത്. മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് കുവൈത്ത്. അനധികൃതമായി മദ്യം നിര്‍മ്മിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. 

രണ്ടാഴ്ച മുമ്പ് കുവൈത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍, തലസ്ഥാനത്തെ ആറ് റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത മദ്യ നിര്‍മ്മാണ ശാലകളുടെ ശൃംഖല തകര്‍ത്തിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


വിമാനത്തിൽ കുഴഞ്ഞു വീണു; 27 കാരൻ മരിച്ചു




മലപ്പുറം: വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നായ്യത്തൂര്‍ മുഹമ്മദ് അഫ്‌സല്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തില്‍ വെച്ചാണ് അഫ്‌സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. 

വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്‌സല്‍ ബഹ്‌റൈനിലെത്തിയത്. കോള്‍ഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പ് അഫ്‌സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യ ക്ലിനിക്കില്‍ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തില്‍ വലിയ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് ചികിത്സക്കായി മടങ്ങവേയാണ് അന്ത്യം.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മുൻ കാമുകിയെ പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം 

ദിസ്പൂർ: മുൻ കാമുകിയെ ഒറ്റ ദിവസം കൊണ്ട് പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം.  വിവാഹിതായ അസം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. മുൻ കാമുകനും സഹപാഠിയമായിരുന്ന യുവാവാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവതിയെ പോൺസ്റ്റാറാക്കി മാറ്റിയത്. 

സംഭവത്തിൽ യുവാവിനെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ 30കാരന്‍ പ്രോതിം ബോറയാണ് അറസ്റ്റിലായത്. പ്രമുഖ നീലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ് ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപിക്കുകയായിരുന്നു ഇയാൾ. 

എന്നാല്‍, താമസിയാതെ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി എഐ ടൂളുകള്‍ ഉപയോഗിച്ച് അവളെ ഇന്‍സ്റ്റ സെന്‍സേഷന്‍ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠിയുടെ ലക്ഷ്യം.

വിവാഹിതയായ യുവതി തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ബോറ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാല്‍ അഗര്‍വാള്‍ പറഞ്ഞു.

2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്ജേണി തുടങ്ങിയ എഐ സോഫ്‌റ്റ് വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ടാബ്ലെറ്റ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, സിം കാര്‍ഡുകള്‍ എന്നിവ പൊലീസ പിടിച്ചെടുത്തിട്ടുണ്ട്. 

ഇതെല്ലാം നിര്‍മ്മിക്കാന്‍ എന്ത് ക്രെഡന്‍ഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്. 2022 ലാണ് ഇയാള്‍ ഇത്തരത്തില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്.

ഇയാള്‍ ലിങ്ക്ട്രീ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നല്‍കുകയായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് പണവും ലഭിച്ചു. 

പത്തുലക്ഷം രൂപ ഇയാള്‍ സമ്പാദിച്ചതായാണ് പൊലീസ് പറയുന്നത്. ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കള്‍ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തല്‍, സല്‍പ്പേരിന് ഹാനികരമായ വ്യാജവസ്തുക്കള്‍ നിർമിക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു

ഭാര്യയുടെ നഗ്ന ദൃശ്യം മന്ത്രവാദിക്ക് അയച്ചുകൊടുത്തു; യുവാവിന് തടവു ശിക്ഷ



ഫുജൈറ: ഭാര്യയുടെയും തന്‍റെയും സ്വകാര്യ ദൃശ്യം വാട്‌സാപ്പിലൂടെ മന്ത്രവാദിനിക്ക് അയച്ചുകൊടുത്തയാൾക്ക് തടവ് ശിക്ഷ വിധിച്ച് ഫുജൈറ കോടതി. സ്വകാര്യതാ ലംഘനം നടത്തിയെന്ന കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ. 

പ്രതിയുടെ പീഡനങ്ങള്‍ സഹിക്കാനാകാതെ രണ്ട് മാസം മുമ്പ് യുവതി കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഭാര്യയെ തിരിച്ചു കൊണ്ട് വരാന്‍ പ്രതി അന്ന് മുതല്‍ ശ്രമം ആരംഭിച്ചിരുന്നു. ഒടുവില്‍ ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു മന്ത്രവാദിനിയെ സമീപിച്ചു. മന്ത്രവാദത്തിലൂടെ ഭാര്യയെ തിരികെ കൊണ്ട് വരാമെന്നും അതിനായി പണം ചെലവാകുമെന്നും അവര്‍ പറഞ്ഞു.

മന്ത്രവാദത്തിനായി ആദ്യം ഭാര്യയുടെയും, പ്രതിയുടെയും നഗ്‌ന ദൃശ്യങ്ങളും വ്യക്തിഗത വിവരങ്ങളും വേണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടു. അത് വാട്‌സാപ്പിലൂടെ അയച്ചു കൊടുത്ത പ്രതി മന്ത്രവാദത്തിനുള്ള തുക ആയ 20,000 ദിര്‍ഹവും നല്‍കി.

എന്നാല്‍ ഈ തുക മതിയാകില്ലെന്നും 25,000 ദിര്‍ഹം കൂടി വേണമെന്നും അല്ലെങ്കില്‍ നഗ്‌ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും മാന്തവാദിനി ഭീഷണിപ്പെടുത്തി. എന്നാല്‍ അയാള്‍ ഇതിനു വഴങ്ങിയില്ല.

അയാള്‍ മറ്റൊരു മന്ത്രവാദിയെ ഇതേ ആവശ്യത്തിനായി സമീപിക്കുകയും 10000 ദിര്‍ഹം നല്‍കുകയും ചെയ്തു. എന്നാല്‍ അയാളിലൂടെയും ഫലം കാണാത്തത് കൊണ്ട് മൂന്നാമതൊരു മന്ത്രവാദിനിയെ സമീപിച്ചു.

അതെ സമയം നഗ്‌ന ദൃശ്യങ്ങള്‍ കൈവശം ഉണ്ടായിരുന്ന മന്ത്രവാദിനി ഇയാളുടെ ഭാര്യക്ക്, ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാനും ഭര്‍ത്താവിന്‍റെ മന്ത്രവാദത്തെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും 35000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചു. ഇതിനു വഴങ്ങാതെ വന്നതോടെ ദൃശ്യങ്ങള്‍ തെളിവായി ഭാര്യക്ക് അയച്ചു നല്‍കി. ഇതേതുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് കോടതി വിധി പറഞ്ഞത്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇറാനെ കാത്തിരിക്കുന്നത് വൻ നാശമോ ?

ജറുസലേം: കീഴടങ്ങാനുള്ള അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ കലുഷിതമാകും. സംഘർഷം ആറാം ദിവസത്തേക്ക്  നീണ്ടതോടെയാണ് കൂടുതൽ ശക്തമായി പോരടിക്കാനുള്ള ഇറാന്‍റെ നീക്കം. 

ഖമീനിയുടെ വിശ്വസ്തർ അടക്കം ഇറാന്‍റെ ഭരണ മേധാവികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാൻ പോരാട്ടത്തിൽ നിന്നു പിൻമാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വീണ്ടും ഇറാൻ പോരാടാൻ ഉറച്ചതോടെ അമേരിക്കയും ബ്രിട്ടണും അടക്കം നേരിട്ട് പോർമുഖത്തേക്ക് ഇറങ്ങുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 

അതേസമയം പോരാട്ടം കനത്തിൽ ഇറാന് കനത്ത നാശമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പോരാട്ടം തുടങ്ങിയാൽ അറബ് രാജ്യങ്ങൾ ഒപ്പം നിൽക്കുമെന്ന ഇറാന്‍റെ പ്രതീക്ഷകൾ തെറ്റിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച്ച. ഇറാനെതിരായ ആക്രമണത്തെ ലോക രാജ്യങ്ങൾ എതിർക്കാതിരുന്നതും തിരിച്ചടിയായി. അമേരിക്കയും ബ്രിട്ടണും പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം ചേർന്നാൽ ഇറാന്‍റെ നഷ്ടം വലുതാകുമെന്നും കണക്കാക്കപ്പെടുന്നു. 

നിലവിൽ ഇസ്രയേൽ പോർ വിമാനങ്ങളും ഡ്രോണുകളും നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമടക്കം വലിയ നാശം വന്നിട്ടുണ്ട്. 

ആൾ നാശവും വലുതാണ്. പോരാട്ടം തുടർന്നാൽ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം രാജ്യത്തിനുള്ളിൽ തന്നെ ഇറാൻ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരുന്നുമുണ്ട്. 


കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി



കുവൈറ്റ് സിറ്റി: കുവൈറ്റിൽ നഴ്‌സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സൂരജ്, ഭാര്യ എറണാകുളം സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിൽ ഇവർ താമസിച്ചുരുന്ന സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വഴക്കിനിടെ ദമ്പതികൾ പരസ്പരം കുത്തിയതാണെന്നാണ് കരുതുന്നത്. ഇവർ തമ്മിൽ തർക്കിക്കുന്നത് കേട്ടതായി അയൽവാസികൾ പറഞ്ഞു. കെട്ടിടത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരൻ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നതായിട്ടാണ് പൊലീസ് നൽകുന്ന വിവരം. 

സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു. ബിൻസി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സായിരുന്നു. രാത്രി ഷിഫ്‌റ്റ് കഴിഞ്ഞാണ് ഇരുവരും ഫ്ലാറ്റിലെത്തിയത്. ഇരുവരും ഓസ്ട്രേലിയയിലേക്ക് മാറാനുള്ള ശ്രമത്തിലായിരുന്നു. ഇതിനാൽ മക്കളെ നാട്ടിലാക്കിയിരിക്കുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു 

കാസർകോട്: ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ എട്ടു വയസുകാരൻ മരിച്ചു. കാസർകോട് വിദ്യാനഗറിലാണ് സംഭവം നടന്നത്. പാടി വെള്ളൂറടുക്ക സ്വദേശിനി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. 

ഉമ്മ ചക്ക മുറിക്കുന്നതിനിടെ സമീപത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. 

അപകടത്തെ തുടര്‍ന്ന് ആഴത്തില്‍ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കുവൈറ്റ് തീ പിടുത്തം: മരിച്ചവരിൽ 11 പേർ മലയാളികൾ



കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികളെന്ന് സ്ഥിരീകരണം. 21 പേർ ഇന്ത്യക്കാരാണ്. 40 ലേറെ പേർ തീ പിടുത്തത്തിൽ മരിച്ചതായിട്ടാണ് പുറത്ത് വരുന്ന വിവരം. 

മരിച്ച മലയാളികളിൽ ഒരാള്‍ കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ്. നിലവില്‍ കൊല്ലം-ആലപ്പുഴ ജില്ലാ അതിര്‍ത്തിയില്‍ വയ്യാങ്കരയിലാണ് താമസം. 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.

മരിച്ചവരിൽ തിരിച്ചറിഞ്ഞത് ഇവരെയൊക്കെയാണ്- ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിംഗ്, ഷമീര്‍, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരന്‍ പി.വി , വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്,  രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ആകാശ് ശശിധരന്‍ നായര്‍, ഡെന്നി ബേബി കരുണാകരന്‍. 

തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്ളാറ്റിലാണ്. മാംഗെഫില്‍ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാംപിലാണ് അഗ്‌നിബാധയുണ്ടായത്. പുലര്‍ച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.  

മുഴുവന്‍ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാന്‍ ഉള്ള വ്യഗ്രതയില്‍ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരുക്ക് പറ്റിയ നിരവധി പേര്‍ ചികിത്സയിലാണ്. അഞ്ച് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ഫ്രി‌ഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്നു വയസുകാരൻ മരിച്ചു



റിയാദ്: ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. റിയാദിൽ താമസിക്കുന്ന മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സല്‍മാ കാസിയ ദമ്പതികളുടെ ഇളയ മകന്‍ സായിഖ് ശൈഖ് (മൂന്ന്) ആണ് മരിച്ചത്?. 

വീടിനുള്ളിലെ ഫ്രിഡ്‌ജിന്‍റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അഗ്നി ബാധയിൽ പുക ശ്വസിച്ചാണ് മരണം. ദമ്മാം അല്‍ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ് അപകടം നടന്നത്. മൂത്ത മകന്‍ സാഹിര്‍ ശൈഖ് (5) ഒഴിച്ച് ബാക്കിയുള്ളവര്‍ക്ക് ഗുരുതര പരുക്കേറ്റു.

ഞായറാഴ്ച്ച രാത്രിയിലായിരുന്നു അപകടം. താഴത്തെ നിലയിലെ ഫ്രിഡ്ജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്തു. ഉറക്കത്തില്‍ നിന്നുണര്‍ന്ന കുടുംബത്തിന് കടുത്ത പുക കാരണം പുറത്തേക്ക് രക്ഷപെടാന്‍ ആകുമായിരുന്നില്ല. 

കോമ്പൗണ്ടിന്‍റെ കാവല്‍ക്കാരനെ ഫോണില്‍ വിളിച്ച് കുടുംബം രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും അകത്തേക്ക് കയറാന്‍ കഴിയുമായിരുന്നില്ല. 

അഗ്നിശമന യൂണിറ്റെത്തി തീ അണച്ചതിന് ശേഷമാണ് കുടുംബത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും പുക ശ്വസിച്ച് ഇവര്‍ അബോധാവസ്ഥയിലായിരുന്നു. ഗുരുതര അവസ്ഥയിലുള്ള ശൈഖ് ഫഹദിനെ ദമ്മാം അല്‍മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സല്‍മാ കാസിയെ ദമ്മാം മെഡിക്കല്‍ കോംപ്ലസ് അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. 

മൂത്ത മകന്‍ സാഹിര്‍ ശൈഖ് അപകടനില തരണം ചെയ്തിട്ടുണ്ട്. അഗ്നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസുകാരന്‍ സായിക് ശൈഖ് മരണത്തിന് കീഴടങ്ങിയിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

മൂന്നര വയസുകാരൻ പുഴയിൽ വീണു മരിച്ചു 

ഇടുക്കി: വീട്ടുകാർക്കൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു. ഇടുക്കി പൂപ്പാറയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോഴായിരുന്നു അപകടം. 

പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു.  25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.