www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2036) Idukki (1949) Mostreaded (1617) Crime (1512) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label kollywood. Show all posts

ജനനായകൻ തീയേറ്ററുകളിലേക്ക്; ടിക്കറ്റ് ബുക്കിങ് ഇങ്ങനെ

Jana-Nayagan


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായെത്തുന്ന ജനനായകൻ സിനിമ ഈ മാസം 23ന് കേരളത്തിലെ തീയേറ്ററുകളിലെത്തും. രാവിലെ ആറ് മുതൽ പ്രദർശനം ആരംഭിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് വിജയ് അവസാനമായി അഭിനയിച്ച ചിത്രമാണ് ജനനായകൻ. 

ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ് ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം 6.01 മുതല്‍ തുടങ്ങും. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം റിലീസ് ചെയ്യുന്ന വിജയ് ചിത്രം തിയേറ്ററില്‍ ഗംഭീര ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാഷാ ഭേദമന്യേ ഓരോ വിജയ് ആരാധകനും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.വി.എന്‍. പ്രൊഡക്ഷന്‍സ് ബാനറില്‍ വെങ്കട്ട് കെ. നാരായണ നിർമിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ജന നായകന്‍, വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയും വഹിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ വിജയ്യുടെ സിനിമാ യാത്രയ്ക്ക് ഗംഭീരമായ സമാപനമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ജനനായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 

ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനില്‍ അരശ്, ആര്‍ട്ട് : വി. സെല്‍വ കുമാര്‍, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വീര ശങ്കര്‍, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

തൃഷയ്‌ക്ക് താൽപര്യം സ്ത്രീകളോട്; സുചിത്രയുടെ വെളിപ്പെടുത്തലിൽ ചൂട് പിടിച്ച് സൈബർ ലോകം

suchitra-about-actress-trisha


ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഇളയ ദളപതി വിജയുടെ വിവാഹ മോചന വാർത്തയാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ഭാര്യ സംഗീതയുമായി ബന്ധം വേർപിരിയുകയാണെന്നും ഇതിനുള്ള നീക്കങ്ങൾ നടത്തുന്നതുമായി രണ്ടാഴ്ച്ച മുമ്പാണ് റിപ്പോർട്ട് പുറത്തു വന്നത്.

അതേസമയം ഇരുവരും വീണ്ടും ഒന്നിക്കുന്നതായിട്ടാണ് ഏറ്റഴും പുതിയ റിപ്പോർട്ട്. രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങിയതിനു പിന്നാലെ നടന്‍റെ വ്യക്തിപരമായ കാര്യങ്ങൾക്ക് വളരെ വാർത്താ പ്രാധാന്യം ലഭിക്കുന്നുണ്ട്. അതേസമയം തമിഴിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായ തൃഷയുമായി വിജയ്ക്ക് അടുപ്പമുള്ളതായും ഇതിനാലാണ് സംഗീത വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതെന്നും വിവിധ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.


ഇതോടെ തൃഷയെയും വിജയെയും ചുറ്റിപ്പറ്റി നിരവധി ഊഹാ പോഹങ്ങളും ഗോസിപ്പുകളുമാണ് സൈബർ ലോകത്ത് നിറയുന്നത്. ഇതിന് തീ പടരുന്നതായിരുന്നു പിന്നണി ഗായിക സുചിത്ര രാമദുരൈയുടെ വെളിപ്പെടുത്തൽ. 

തൃഷ ബൈസെക്ഷ്വൽ ആണെന്നാണ് സുചിത്ര അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇത് തെന്നിന്ത്യൻ സിനിമാ ലോകത്ത് കാട്ടു തീ പോലെ പടർന്നു പിടിച്ചു. മുമ്പും തൃഷയ്ക്കെതിരെ സമാനമായ ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. 

എന്നാൽ പരസ്യമായി ഇത്തരത്തിൽ ഒരു ആരോപണം വന്നതും വിജയുടെയും സംഗീതയുടെയും വിവാഹ മോചനവുമാണ് ഇപ്പോൾ വാർത്ത പടർന്നു പിടിക്കാൻ കാരണമായിരിക്കുന്നത്.

suchitra-about-actress-trisha

ഐബിഎൻ എന്ന തമിഴ് ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് സുചിത്ര താര സുന്ദരി തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. സംഗീത ഡിവോഴ്‌സുമായി മുന്നോട്ട് പോകാന്‍ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലര്‍ത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു. 

തൃഷ ബൈസെക്ഷ്വല്‍ ആണെന്നും ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താൽപര്യമുണ്ടെന്നും എന്നാല്‍ സ്ത്രീകളോട് കൂടുതല്‍ താൽപര്യമുണ്ടെന്നും സുചിത്ര പറയുന്നു. 

തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ വിജയ് ഇരിക്കും നിക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുമെന്നും സുചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി വിജയ്ക്കും തൃഷയ്ക്കും എതിരെ തുടരെ ഗുരുതരമായ ആരോപണങ്ങള്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും സുചിത്ര പറയുന്നുണ്ട്.

ഫെബ്രുവരി 27നാണ് വിജയിയുമായുള്ള ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഗീത അയച്ച വക്കീല്‍ നോട്ടീസ് പുറത്തുവരുന്നത്. ചെങ്കല്‍പെട്ട് കുടുംബ കോടതിയിലാണ് ഹര്‍ജി. വിഷയത്തില്‍ ഏപ്രില്‍ 20ന് വിജയ് കോടതിയില്‍ ഹാജറാകാന്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം, ഈ വക്കീല്‍ നോട്ടീസ് വ്യാജമാണെന്ന പ്രചരണവും നടക്കുന്നുണ്ട്. 

സൈബർ ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുന്നുണ്ടെങ്കിലും വിജയോ, സംഗീതയോ, തൃഷയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുകയാണ് താരങ്ങൾ എന്നാണ് സൂചനകൾ. 

വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ഗില്ലി അടക്കം നിരവധി ചിത്രങ്ങളിലാണ് തൃഷ നായികയായെത്തിയത്. ഇരുവരെയും തമിഴിലെ ഭാഗ്യ ജോഡികളെന്നാണ് വിളിക്കുന്നതും. ഇരുവരും തമ്മിൽ വർഷങ്ങളുടെ സൗഹൃദവുമുണ്ട്. തൃഷയുടെ വിവാഹ നിശ്ചയം അടക്കം കഴിഞ്ഞെന്നും എന്നാൽ പിന്നീട് തൃഷ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നുവെന്നും വെളിപ്പെടുത്തലുകളുണ്ട്. 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

Coolie trailer ‌| മാസ് ഡയലോഗ്; കൂലി ട്രെയിലർ പുറത്തിറങ്ങി

coolie-trailer


ചെന്നൈ: ആരാധകർ കാത്തിരുന്ന രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയുടെ ട്രെയിലർ പുറത്തിറങ്ങി. 3.02 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമുണ്ട്. 

ലോകേഷിന്‍റെ പതിവ് ചോരക്കളികൾ തന്നെയാകും കൂലിയിലുമെന്നാണ് സൂചന. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് മണിക്കൂർ 48 മിനിറ്റായിരിക്കും ചിത്രത്തിന്‍റെ ദൈർഘ്യം. 

ആമിർഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രൂതി ഹാസൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

ചിത്രത്തിന്‍റെ പവർഹൗസ് എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ വലിയ വൈറലായിരുന്നു. ചിത്രം ഓഗസ്റ്റ് 14ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. 


Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

12 കാരി ഗർഭിണി; 72 കാരൻ അറസ്റ്റിൽ 

കോഴിക്കോട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 12 വയസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ 72 കാരൻ അറസ്റ്റിൽ. നാല് മാസം മുമ്പാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്നു കുട്ടി. 

സംഭവത്തിൽ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കാന്‍ 72കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎന്‍എ ഫലം വന്നതോടെയാണ് അറസ്റ്റ്. 72 കാരന്‍റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനും എത്താറുണ്ടായിരുന്നു. 

ആ തക്കം നോക്കിയായിരുന്നു പീഡനം. 72 കാരന്‍റെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. മക്കള്‍ വിവാഹം ചെയ്തുപോയവരാണ്. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയൻ; ഡാനിയേൽ ബാലാജിയുടെ വിയോഗം അപ്രതീക്ഷിതം



ചെന്നൈ: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ ഡാനിയേൽ ബാലാജി (48)യുടെ മരണത്തിന്‍റെ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ഡാനിയേൽ ബാലാജിക്ക് കേരളത്തിലും ആരാധകരുണ്ട്. 

നെഞ്ചുവേദനയെ തുുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 1975ല്‍ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയല്‍ ബാലാജി നിരവധി തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമല്‍ ഹാസന്‍റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 

പിന്നീട് ഒരു തമിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തെത്തി. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളില്‍  ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഭഗവാന്‍, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

കാതല്‍ കൊണ്ടെന്‍ എന്ന ധനുഷ് നായകനായ ചിത്രത്തിലെ ചെറുവേഷത്തിലൂടെയാണ്  ഡാനിയല്‍ ബാലാജി  സിനിമ രംഗത്തേക്ക് എത്തിയത്. പിന്നാലെ ഗൗതം മേനോന്‍റെ കാക്ക കാക്കയില്‍ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധേയമായി.  

48 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല. ഒരു അഭിമുഖത്തില്‍ ഡാനിയല്‍ ബാലാജി ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് 25 മത്തെ വയസില്‍ ഞാന്‍ മനസിലാക്കി എനിക്ക് വിവാഹം ശരിയാകില്ലെന്ന്. 

വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. പക്ഷെ ഒരു 25 വയസൊക്കെ ആയപ്പോഴേ എന്‍റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. 

വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍ നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് പറഞ്ഞു. അമ്മ പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്‍റേത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


നടി കാസമ്മാളിനെ മകൻ തലക്കടിച്ച് കൊന്നു



ചെന്നൈ: ദേശീയ പുരസ്കാരം നേടിയ വിജയ് സേതുപതിയുടെ കടൈസി വിവസായി എന്ന സിനിമയിലെ നടി കാസമ്മാൾ (71) മകന്‍റെ അടിയേറ്റ് മരിച്ചു. സംഭവത്തിൽ മകൻ നാമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് സേതുപതിയുടെ അമ്മയായിട്ടാണ് സിനിമയിൽ കാസമ്മാൾ വേഷമിട്ടത്. 

തമിഴ്നാട്ടിലെ മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിടുന്നതിനിടയില്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തല്‍ക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാസമ്മയെ വിളിച്ചുണര്‍ത്തി പതിവുപോലെ മദ്യം കുടിക്കാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ച കാസമ്മാളിനെ മകന്‍ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാസമ്മാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

ബാല്‍സാമി-കാസമ്മാള്‍ ദമ്പതിമാര്‍ക്ക് നാമക്കൊടി, താണിക്കൊടി എന്നീ രണ്ട് മക്കളാണുള്ളത്. നാമകോടി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞ 15 വര്‍ഷമായി കാസമ്മളിനൊപ്പമായിരുന്നു താമസം. മദ്യത്തിന് അടിമയായിരുന്ന നാമകോടി കാസമ്മളുമായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


പ്രതിഫലത്തിൽ രണ്ട് കോടിയുടെ വർധനവ്; മണി രത്നം ചിത്രത്തിൽ നിന്നും നയൻതാര പുറത്ത്

nayanthara


ചെന്നൈ: പ്രതിഫല തുക ഉയർത്തിയതിന് പിന്നാലെ മണിരത്നം ചിത്രത്തിൽ നിന്നും ലേഡീ സൂപ്പർ സ്റ്റാർ നയൻതാര പുറത്തായതായി റിപ്പോർട്ട്. പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം മണിരത്നം കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച ചിത്രത്തിലായിരുന്നു നയൻതാരയെ പരിഗണിച്ചിരുന്നത്.

എന്നാൽ താരം പ്രതിഫലത്തിൽ രണ്ട് കോടിയുടെ വർധന വരുത്തിയതോടെയാണ് പകരം മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഷാരൂഖ് ഖാൻ ചിത്രം ജവാന്‍റെ സൂപ്പർ ഡ്യൂപ്പർ വിജയത്തിനു ശേഷമാണ് നയൻതാര പ്രതിഫലത്തുക ഉയർത്തിയത്. 

പത്ത് കോടിയായിരുന്നു ജവാനിൽ നയൻതാരയുടെ പ്രതിഫലം. ജവാന് മുമ്പ് നയൻതാര അഭിനയിച്ച കണക്ട് എന്ന ചിത്രത്തിൽ എട്ട് കോടിയായിരുന്നു പ്രതിഫലം. ഇപ്പോൾ 12 കോടി ആവശ്യപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ഇതോടെ നയൻതാരക്ക് പകരം തൃഷയെ അഭിനയിപ്പിക്കാൻ കരാർ ആയെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് 2016 ൽ വാങ്ങിയിരുന്ന പ്രതിഫലത്തേക്കാൾ ആറ് മടങ്ങാണ് നയൻസിന്‍റെ ഇപ്പോഴത്തെ പ്രതിഫലം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


ഷോർട്‌സ് ധരിച്ച് മാസ് ലുക്കിൽ രജനി; വൈറലായ ചിത്രങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ

rajanikanth-shorts-pics-viral


തിരുവനന്തപുരം: സൂപ്പർ സ്റ്റൈലിൽ ഷോർട്സ് ധരിച്ച് ബീച്ചിലൂടെ നടന്നു വരുന്ന രജനീകാന്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവനന്തപുരം കോവളം ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് വിവരം. തലൈവർ 170 സിനിമയുടെ ഷൂട്ടിങ്ങിനായി ഇവിടെത്തിയതാണ് രജനീകാന്ത്. 

സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിലാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത ചിത്രങ്ങളാണെന്നതാണ് സത്യാവസ്ഥ. രജനിയുടെ മാത്രമല്ല അജിത്തിന്‍റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്.

തലൈവർ 170 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന രജനി ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് സിനിമയുടെ കേരളത്തിലുള്ള ചിത്രീകരണം. ടി.ജെ. ജ്ഞാനവേലാണ് സംവിധാനം.

rajanikanth-shorts-pics-viral

ലൈക്ക പ്രൊഡക്ഷൻസ്‌ നിർമിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിലുണ്ടാവും. ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, മഞ്ജു വാര്യർ എന്നിവർ അമിതാഭ് ബച്ചനൊപ്പവും രജനികാന്തിനൊപ്പവും ആദ്യമായാണ് അഭിനയിക്കുന്നത്. എന്നാൽ 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly



Portable Mini Air Cooler Fan with LED Light