കൊച്ചി: എറണാകുളത്ത് കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടികയിലുള്ള ഹൈബി ഈഡൻ ഉൾപ്പെടെ മൂന്ന് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിനു കേസ്. സ്ഥാനാർഥി പട്ടിക പുറത്തു വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴാണ് ക്രൈംബ്രാഞ്ചിന്‍റെ അപ്രതീക്ഷിത നീക്കം. സോളാർ കേസുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഹൈബി ഈഡൻ, എം.പി. അനിൽകുമാർ, അടൂർപ്രകാശ് എന്നിവർക്കിതെരെയാണ് കേസ്.
സോളാർ വ്യവസായം തുടങ്ങാൻ സഹായം നൽകാമെന്നു വാഗ്ദനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതു സംബന്ധിച്ച എഫ്ഐആർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.
ഇതോടെ മൂവരുടെയും സ്ഥാനാർഥിത്വം അനശ്ചിതത്വത്തിലായി. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സോളാർ വിഷയം ആളിക്കത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ സമാനമായ നീക്കമാണ് നടന്നിരിക്കുന്നത്. എറണാകുളം മണ്ഡലത്തിൽ കെ.വി. തോമസിനു പകരക്കാരനായി ഹൈബി ഈഡനെ പരിഗണിച്ചിരുന്നു. ഇതിനിടെയാണ് സംഭവം. .
Post A Comment: