ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പുൽവാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് സംഘർഷം ഉടലെടുത്തതോടെ തെരഞ്ഞെടുപ്പ് വൈകുമെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ അതിർത്തിയിലെ സംഘർഷത്തിന് അയവു വന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മുൻ നിശ്ചയിച്ചതു പോലെ നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി. അഭ്യൂഹങ്ങള് തളളി.
പാകിസ്താന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന അഭിനന്ദൻ വർദ്ധമാനെ തിരിച്ചെത്തിച്ച പശ്ചാത്തലത്തിൽ സംഘർഷത്തിന് അയവുവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. മെയ് മാസത്തോടെ 16-ാം ലോക്സഭയുടെ കാലാവധി അവസാനിക്കും. ഈ പശ്ചാത്തലത്തിൽ മാർച്ച് ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുൽവാമ ആക്രമണത്തിനു പിന്നാലെ സാഹചര്യം മാറി മറിയുകയായിരുന്നു.
------------------------------------------------------------------------------------------------------------------------
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ - 8589 8272 39- നമ്പരിലേക്ക് നിങ്ങളുടെ പേര് ടൈപ്പ് ചെയ്യു.
Post A Comment: