ബംഗളൂരു: 24 വർഷം കാത്തിരുന്നു കിട്ടിയ ഇരട്ടകുട്ടികളെ കൊലപ്പെടുത്തി അമ്മ. കർണാടകയിലെ വജരഹള്ളിയിൽ ഉമാദേവിയെന്ന സ്ത്രീയാണ് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് രാമലിംഗപ്പയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2002ൽ വിവാഹിതരായ ഇവർ കുട്ടികളില്ലാത്തതിനെ തുടർന്ന് ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായിരുന്നു. തുടർന്ന് 2026 മെയ് അഞ്ചിനാണ് ഉമാദേവി ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയത്.
രണ്ടുപേരും പെൺകുട്ടികളായിരുന്നു. ഒന്നര മാസത്തോളം കുട്ടികളെ പരിചരിച്ചശേഷം ഉമാദേവി അസ്വസ്ഥത കാണിക്കുകയായിരുന്നുവെന്നും ആശുപത്രിയിൽ മാനസിക സമ്മർദത്തിനു ചികിത്സ തേടിയെന്നും ഭർത്താവ് പറയുന്നു.
ചൊവ്വാഴ്ച്ച ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവർ കൊലപാതകം നടത്തിയത്. ഭർത്താവ് എത്തുമ്പോൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഉമാദേവിയെയാണ് കണ്ടത്. കുട്ടികളെ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു.
Join Our Whats App group

Post A Comment: