ന്യൂഡെൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സെൽഫിയെടുത്തും മൊബൈലിൽ കളിച്ചും സമയം ചിലവഴിച്ച കോൺഗ്രസ് അധ്യക്ഷനെ ശാസിച്ച് സോണിയാഗാന്ധി. കേൾവിക്കാരുടെ മുൻനിരയിലിരുന്നായിരുന്നു രാഹുൽ മൊബൈലിൽ കളിച്ചുകൊണ്ടിരുന്നത്. ഇതോടെ സോണിയ ഇടപെട്ട് മൊബൈൽ കളി അവസാനിപ്പിക്കുകയായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ പകുതിയിലധികം നേരം മൊബൈല്‍ ഫോണില്‍ കുത്തിയും ഫോട്ടോകളെടുത്തും അമ്മയോട് സംസാരിച്ചുമാണ് രാഹുല്‍ ചെലവഴിച്ചത്. പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്‍റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് പറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പലപ്പോഴും പാര്‍ലമെന്‍റില്‍ കരഘോഷം മുഴങ്ങി. എന്നാല്‍, അതിലൊന്നും രാഹുല്‍ ശ്രദ്ധിച്ചതേയില്ല. മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞപ്പോഴും രാഹുല്‍ ശ്രദ്ധിച്ചതേയില്ല.
ഉറി, ബലാക്കോട്ട് മിന്നലാക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സമീപത്തിരുന്ന സോണിയാ ഗാന്ധി പോലും അനുകൂലമായാണ് പ്രതികരിച്ചത്. അപ്പോഴും രാഹുലിന്‍റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. ഇതിന് ശേഷമാണ് സോണിയാ ഗാന്ധി രൂക്ഷഭാവത്തില്‍ രാഹുലിനെ നോക്കിയത്.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: