ഇടുക്കി: ചന്ദന തടിയുടെ കാതൽ വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടാമൻ അറസ്റ്റിൽ. ഉപ്പുതറ ലോണ്‍ട്രി പാറക്കല്‍ അയ്യപ്പദാസ് (32) ആണ് അറസ്റ്റിലായത്. മുമ്പ് അറസ്റ്റിലായ ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷന്‍ പുതുപ്പറമ്പില്‍ ബിനീഷിന്‍റെ സഹായിയാണ് ഇയാളെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ബിനീഷിനെ വണ്ടിപ്പെരിയാര്‍ സത്രം റോഡില്‍ നിന്നും വനം വകുപ്പ് പിടികൂടുന്നത്. സംശയം തോന്നി ഇയാളുടെ കാറില്‍ നടത്തിയ പരിശോധനയിലാണ് 20 കിലോ ചന്ദന തടിയുടെ കാതല്‍ കണ്ടെത്തിയത്. ചപ്പാത്ത് പ്രദേശത്തെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ചന്ദനം വെട്ടി കടത്തിയതെന്നും ബിനീഷ് മൊഴി നല്‍കിയിരുന്നു.
തമിഴ്‌നാട് സ്വദേശിക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നപ്പോഴായിരുന്നു ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അയ്യപ്പദാസ് അറസ്റ്റിലാകുന്നത്.
മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ. സുനിലിന്‍റെ നേതൃത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: