ഇടുക്കി: ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം മോഷ്ടിച്ച് മുങ്ങിയ കള്ളൻ പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഓഗസ്റ്റ് 21നാണ് മോഷണം നടന്നത്. തേങ്ങാക്കല്‍ പുതുവല്‍ അന്ത്യാങ്ങുളം എ.ജെ. ജോസഫിന്‍റെ വീട്ടിൽ നിന്നും രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്.
സംഭവത്തില്‍ മ്ലാമല ഊഴത്തില്‍ വീട്ടില്‍ സിനു (36) ആണ് അറസ്റ്റിലായത്. വീട്ടുകാര്‍ ജോലിക്ക് പോയ സമയം നോക്കി സിനു വീടിനുള്ളില്‍ പ്രവേശിച്ച് സ്വര്‍ണമാല മോഷ്ടിച്ച് കടക്കുകയായിരുന്നു. വീട്ടുകാര്‍ വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് പീരുമേട് പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ സിനുവിനെ കാണാനില്ലെന്ന് കണ്ടതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീണ്ടത്. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ തമിഴ് നാട്ടിലാണന്ന് കണ്ടത്തുകയും തിരികെ നാട്ടിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച സ്വര്‍ണം വണ്ടിപ്പെരിയാറ്റിലെ സ്ഥാപനത്തില്‍ പണയം വച്ച് 72,000 രൂപ ലഭിച്ചെന്നും ഈ പണവുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പീരുമേട് സി.ഐ വി.സി. വിഷ്ണു കുമാര്‍, എസ്.ഐമാരായ അജേഷ്, ഇസ്മായില്‍, ജോസ് സെബാസ്റ്റ്യന്‍, എ.എസ്.ഐ നസീമാ, എസ്.സി.പി.ഒ. ജിമ്മി ജോര്‍ജ്, സി.പി.ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: