ഇടുക്കി: വണ്ടിപ്പെരിയാറിൽ യുവാവിനെ ഭാര്യയും മകനും ചേർന്ന് കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം പള്ളുരുത്തി തങ്ങൾനഗർ സ്വദേശി പ്ലാവുങ്കൽ പറമ്പിൽ സഹീർ (35) നെ യാണ് ബുധനാഴ്ച്ച പുലർച്ചെ എറണാകുളത്ത് നിന്ന് വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്.
ആക്രമണത്തിനായി കൊട്ടേഷൻ സംഘത്തെ സ്ഥലത്തെത്തിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കേസിൽ അഷീറബീവിയും മകൻ മുഹമ്മദ് ഹസനും അറസ്റ്റിലായിരുന്നു. ആഷിറ ബീവിയുടെ ഭർത്താവാണ് ആക്രമിക്കപ്പെട്ടത്.
എറണാകുളം സ്വദേശിയിൽ നിന്ന് ദിവസം 1500 രൂപക്ക് വാടകക്കെടുത്ത വാഹനത്തിലായിരുന്നു കൊട്ടേഷൻ സംഘം ആക്രമണത്തിനായി എത്തിയത്. അറസ്റ്റിലായ സഹീറാണ് വാഹനം വാടകയ്ക്കെടുത്തത്.
തുടർന്ന് മറ്റു പ്രതികളുമായി ഇയാൾ വണ്ടിപ്പെരിയാറിൽ എത്തുകയും ഇവിടെ കാത്തു നിന്ന അഷീറബീവിയും മകൻ മുഹമ്മദ് ഹസനേയും കൂട്ടി കൃത്യം നടത്തുന്നതിനതിനായി വീട്ടിലേക്ക് പോകുകയുമായിരുന്നു. കൃത്യത്തിൽ സഹീറും പങ്കെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: