ഇടുക്കി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാര്‍ സ്വദേശികളായ തെങ്ങുപുള്ളിയില്‍ ബിലാല്‍ എന്ന സ്റ്റെഫാന്‍സണ്‍, കല്ലിടയില്‍ ജോണ്‍സണ്‍ എന്നിവരാണ് ഉടുമ്പഞ്ചോല പൊലീസിന്‍റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ചെമ്മണ്ണാര്‍ സ്വദേശി കിഴക്കേകൂറ്റ് ടിജോയെ ഞാറയ്ക്കല്‍ പൊലീസും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്‌റ് 16ന് കേരള ബാങ്കില്‍ 13 പവന്‍ മുക്കുപണ്ടം വെച്ച് ജോണ്‍സണ്‍ 3.90 ലക്ഷം രൂപയും ഓഗസ്റ്റ് 25 ന് ബിലാല്‍ പതിനേഴര പവന്‍ സ്വര്‍ണം പണയം വച്ച് അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം 27 പവനുമായി ഇരുവരും ബാങ്കില്‍ എത്തുകയായിരുന്നു. 8.70 ലക്ഷം രൂപയാണ് ഇത്തവണ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.
ബിലാലും ജോണ്‍സനും ടിജോയും ചേര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതയാണ് സൂചന. പെരുമ്പാവൂര്‍ സ്വദേശിയില്‍ നിന്നും വാങ്ങിയ മുക്കുപണ്ടമാണ് ഇവര്‍ പണയം വെച്ചിരുന്നത്. ലക്ഷകണക്കിന് രൂപ ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും സംശയിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: