കാരക്കസ്: വെനസ്വേലയിൽ ശക്തമായ ഭൂചലനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ഇരട്ട ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗികമായി മരണ സംഖ്യ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10,000 മുതൽ ഒരു ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ ആശങ്ക പ്രകടിപ്പിച്ചു.
തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് മൂന്ന് പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ആളുകൾ കെട്ടടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
രാജ്യത്ത് നിലവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്‌ടർ സ്കെയിലിൽ 77.1 തീവ്രത രേഖപ്പെടുത്തി. രണ്ടാമത്തെ ചലനത്തിന് 7.5 തീവ്രത രേഖപ്പെടുത്തി.
Join Our Whats App group

Post A Comment: