കൊച്ചി: തട്ടിപ്പ്, അബ്കാരി കേസുകളിലെ പ്രതി ആന്‍റോ അഗസ്റ്റിനെ സംരക്ഷിക്കാൻ പരസ്യമായും സോഷ്യൽ മീഡിയയിലും രംഗത്തെത്തിയ ഇടത് നേതാക്കൾ വെട്ടിലായി. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ നടന്ന റെയിഡിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർ ന്യായീകരണവുമായി രംഗത്തെത്തിയത്.
എന്നാൽ റിപ്പോർട്ടറിലെ റെയിഡിനെ ഇതര മാധ്യമങ്ങളും പൊതു സമൂഹവും ന്യായീകരിച്ചതോടെ ഇടത് കേന്ദ്രങ്ങൾ വെട്ടിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പൊതു സമൂഹത്തിൽ തന്നെയുണ്ടായ ചീത്തപ്പേര് മാറ്റാൻ വിശാല സമ്മേളനം നടത്തി വരവെയാണ് നേതാക്കളുടെ വിവരക്കേട് വീണ്ടും പാർട്ടിക്ക് വിനയായത്.
മുതിർന്ന നേതാക്കൾ റെയിഡിനെ എതിർത്തതോടെ ജില്ലാ ഘടകങ്ങളിൽ തുടങ്ങി ചോട്ടാ നേതാക്കൾ വരെ റെയിഡ് മാധ്യമ സ്വാതന്ത്രത്തിനെതിരായ കടന്നു കയറ്റമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു.
എന്നാൽ ഇതിനിടെ ആന്‍റോയുടെ വീട്ടിൽ നിന്നും അനധികൃത മദ്യ ശേഖരം കണ്ടെത്തിയതോടെയാണ് അബദ്ധം നേതാക്കൻമാർക്ക് മനസിലാകുന്നത്. സംഭവത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് പരസ്യ പ്രതികരണങ്ങൾക്ക് അധികം നേതാക്കൾ തയാറായിട്ടില്ല.
ഇതര മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും റിപ്പോർട്ടിനെ പിന്തുണക്കാൻ തയാറാകാതിരുന്നതും ഇടത് നേതാക്കൾക്ക് തിരിച്ചടിയായി. ഇതോടെ തട്ടിപ്പ് സംഘവുമായി ഇവർക്ക് എന്ത് ബന്ധം എന്ന തരത്തിലായി സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ചർച്ചകൾ.
Join Our Whats App group

Post A Comment: