ചന്ദൗലി: ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ച മുസ്ലീം ബാലനെ ഒരു സംഘം ആളുകൾ തീ കൊളുത്തി കൊന്നു. യുപിയിലെ ചന്ദൗലിയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവം ഉണ്ടായത്. ഖാലിദ് എന്ന ബാലനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഖാലിദ്. ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചു.
എന്നാൽ ഉത്തർപ്രദേശ് പൊലീസ് ഈ വാദം നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്. മരിച്ച ഖാലിദ് ആശുപത്രിയിലെത്തിച്ച ശേഷം നൽകിയ മൊഴികൾ പരസ്പര വിരുദ്ധമാണെന്നാണ് പൊലീസിന്‍റെ വാദം. ചന്ദൗലി എസ്‍പി സന്തോഷ് കുമാർ സിംഗ് പറയുന്നത്, ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്സാക്ഷികളുണ്ടെന്നാണ്. ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് എത്തിച്ചപ്പോഴും പിന്നീട് മെഡിക്കൽ കോളേജിലെത്തിയപ്പോഴും ഖാലിദ് നൽകിയത് വെവ്വേറെ മൊഴികളാണെന്ന് എസ്‍പി പറയുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ
Post A Comment: