ഫുജൈറ: ഭാര്യയുടെയും തന്‍റെയും സ്വകാര്യ ദൃശ്യം വാട്‌സാപ്പിലൂടെ മന്ത്രവാദിനിക്ക് അയച്ചുകൊടുത്തയാൾക്ക് തടവ് ശിക്ഷ വിധിച്ച് ഫുജൈറ കോടതി. സ്വകാര്യതാ ലംഘനം നടത്തിയെന്ന കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ.
പ്രതിയുടെ പീഡനങ്ങള്‍ സഹിക്കാനാകാതെ രണ്ട് മാസം മുമ്പ് യുവതി കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഭാര്യയെ തിരിച്ചു കൊണ്ട് വരാന്‍ പ്രതി അന്ന് മുതല്‍ ശ്രമം ആരംഭിച്ചിരുന്നു. ഒടുവില്‍ ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു മന്ത്രവാദിനിയെ സമീപിച്ചു. മന്ത്രവാദത്തിലൂടെ ഭാര്യയെ തിരികെ കൊണ്ട് വരാമെന്നും അതിനായി പണം ചെലവാകുമെന്നും അവര്‍ പറഞ്ഞു.
മന്ത്രവാദത്തിനായി ആദ്യം ഭാര്യയുടെയും, പ്രതിയുടെയും നഗ്‌ന ദൃശ്യങ്ങളും വ്യക്തിഗത വിവരങ്ങളും വേണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടു. അത് വാട്‌സാപ്പിലൂടെ അയച്ചു കൊടുത്ത പ്രതി മന്ത്രവാദത്തിനുള്ള തുക ആയ 20,000 ദിര്‍ഹവും നല്‍കി.
എന്നാല്‍ ഈ തുക മതിയാകില്ലെന്നും 25,000 ദിര്‍ഹം കൂടി വേണമെന്നും അല്ലെങ്കില്‍ നഗ്‌ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും മാന്തവാദിനി ഭീഷണിപ്പെടുത്തി. എന്നാല്‍ അയാള്‍ ഇതിനു വഴങ്ങിയില്ല.
അയാള്‍ മറ്റൊരു മന്ത്രവാദിയെ ഇതേ ആവശ്യത്തിനായി സമീപിക്കുകയും 10000 ദിര്‍ഹം നല്‍കുകയും ചെയ്തു. എന്നാല്‍ അയാളിലൂടെയും ഫലം കാണാത്തത് കൊണ്ട് മൂന്നാമതൊരു മന്ത്രവാദിനിയെ സമീപിച്ചു.
അതെ സമയം നഗ്‌ന ദൃശ്യങ്ങള്‍ കൈവശം ഉണ്ടായിരുന്ന മന്ത്രവാദിനി ഇയാളുടെ ഭാര്യക്ക്, ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാനും ഭര്‍ത്താവിന്‍റെ മന്ത്രവാദത്തെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും 35000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചു. ഇതിനു വഴങ്ങാതെ വന്നതോടെ ദൃശ്യങ്ങള്‍ തെളിവായി ഭാര്യക്ക് അയച്ചു നല്‍കി. ഇതേതുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് കോടതി വിധി പറഞ്ഞത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇറാനെ കാത്തിരിക്കുന്നത് വൻ നാശമോ ?
ജറുസലേം: കീഴടങ്ങാനുള്ള അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ കലുഷിതമാകും. സംഘർഷം ആറാം ദിവസത്തേക്ക് നീണ്ടതോടെയാണ് കൂടുതൽ ശക്തമായി പോരടിക്കാനുള്ള ഇറാന്‍റെ നീക്കം.
ഖമീനിയുടെ വിശ്വസ്തർ അടക്കം ഇറാന്‍റെ ഭരണ മേധാവികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാൻ പോരാട്ടത്തിൽ നിന്നു പിൻമാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വീണ്ടും ഇറാൻ പോരാടാൻ ഉറച്ചതോടെ അമേരിക്കയും ബ്രിട്ടണും അടക്കം നേരിട്ട് പോർമുഖത്തേക്ക് ഇറങ്ങുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
അതേസമയം പോരാട്ടം കനത്തിൽ ഇറാന് കനത്ത നാശമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പോരാട്ടം തുടങ്ങിയാൽ അറബ് രാജ്യങ്ങൾ ഒപ്പം നിൽക്കുമെന്ന ഇറാന്‍റെ പ്രതീക്ഷകൾ തെറ്റിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച്ച. ഇറാനെതിരായ ആക്രമണത്തെ ലോക രാജ്യങ്ങൾ എതിർക്കാതിരുന്നതും തിരിച്ചടിയായി. അമേരിക്കയും ബ്രിട്ടണും പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം ചേർന്നാൽ ഇറാന്‍റെ നഷ്ടം വലുതാകുമെന്നും കണക്കാക്കപ്പെടുന്നു.
നിലവിൽ ഇസ്രയേൽ പോർ വിമാനങ്ങളും ഡ്രോണുകളും നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമടക്കം വലിയ നാശം വന്നിട്ടുണ്ട്.
ആൾ നാശവും വലുതാണ്. പോരാട്ടം തുടർന്നാൽ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം രാജ്യത്തിനുള്ളിൽ തന്നെ ഇറാൻ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരുന്നുമുണ്ട്.
Post A Comment: