കോഴിക്കോട്: എസ്എഫ്ഐയുടെ വെല്ലുവിളിയും പ്രതിഷേധവും മറികടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തി. ഗസ്റ്റ് ഹൗസിൽ പ്രവേശിച്ച ഗവർണർ മാധ്യമങ്ങളോട് എസ്എഫ്ഐയുടെ പ്രതിഷേധത്തെ പരിഹസിച്ചുകൊണ്ടാണ് സംസാരിച്ചത്. പൊലീസിന്‍റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്. യൂണിവേഴ്‌സിറ്റി കവാടത്തിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്.
പ്രതിഷേധത്തെ പൂര്‍ണമായും അവഗണിച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം. എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച് അറിയില്ല. ഞാന്‍ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിച്ചു. ക്യാമ്പസിലെ കാവിവൽകരമെന്ന എസ്എഫ്ഐ ആരോപണത്തില്‍ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാന്‍ അവര്‍ ആരെന്നായിരുന്നു ഗവണറുടെ മറുപടി.
നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കൂടി വന്നു. പല ഇടങ്ങളില്‍ നിന്ന് എനിക്ക് നിര്‍ദേശം വരും. ഏത് സ്വീകരിക്കണമെന്ന് എന്‍റെ വിവേചനാധികാരമാണ്. അത് ചോദിക്കാന്‍ ഇവര്‍ ആരാണ്? ഇന്ത്യന്‍ പ്രസിഡന്‍റിന് മാത്രമാണ് ഞാന്‍ ഉത്തരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയെ വെല്ലുവിളിച്ചാണ് ഗവർണര്‍ കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊലീസ് ബന്തവസിനിടെയിലും സർവകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്‌ഐ വൈകിട്ട് കറുത്ത ബാനറുയര്‍ത്തി. 'സംഘി ഗവര്‍ണ്ണര്‍ തിരിച്ച് പോവുക'എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയര്‍ത്തിയത്.
മറ്റന്നാള്‍ ക്യാമ്പസില്‍ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവര്‍ണ്ണറുടെ സര്‍വ്വകലാശാലയിലെ പ്രധാന പരിപാടി. എസ്എഫ്‌ഐയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗവർണര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് താമസം ഉറപ്പാക്കിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: