ഇടുക്കി: ഒറ്റരാത്രികൊണ്ട് പെയ്‌തിറങ്ങിയ പെരുമഴയിൽ ഇടുക്കി വിറങ്ങലിച്ചു. പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്.
ഏലപ്പാറയിലും പുല്ലുപാറയിലും വലിയ മണ്ണിടിച്ചിലുണ്ടായി. കെ. ചപ്പാത്ത്- മ്ലാമല റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പെരിയാർ നദി കരകവിഞ്ഞ് ഒഴുകുകയാണ്. വണ്ടിപ്പെരിയാറിൽ ദേശീയപാതയിൽവെള്ളം കയറിയിട്ടുണ്ട്. പെരിയാർ തീരത്തെ താണ പ്രദേശങ്ങൾ പലതും വെള്ളത്തിലായി.
കട്ടപ്പനയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തൊടുപുഴയിൽ പലയിടത്തും വെള്ളം കയറി. അടൂർമലയിൽ ഉരുൾപൊട്ടി ഒരു മരണം ഉണ്ടായിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നതായിട്ടാണ് റിപ്പോർട്ട്.
ഇന്ന് അവധി
ശക്തമായ കാറ്റും മഴയും കണക്കിലെടുത്തും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്രെയിനിങ് സെന്‍ററുകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
ജില്ലയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പെരിയാർ നദി കരകവിഞ്ഞ് ഒഴുകുകയാണ്.
കൂടുതൽ വാർത്തകൾക്കായി
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പുല്ലുപാറ ഉരുൾപൊട്ടലിന്‍റെ ദൃശ്യങ്ങൾ..

Post A Comment: