ഇടുക്കി: മേരികുളത്ത് ഇടിമിന്നലേറ്റ് മരിച്ച നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്-82)യുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ദേവസ്യയ്ക്ക് മിന്നലേറ്റത്.
മേരികുളം ആലടിക്കുന്നില്‍ മകള്‍ ഇടത്തിപ്പറമ്പില്‍ ബിന്ദുവിനൊപ്പമായിരുന്നു താമസം. കുളിക്കുന്നതിനായി ദേവസ്യ കുളിമുറിയിൽ കയറിയപ്പോഴാണ് മിന്നലുണ്ടായത്. മഴയ്ക്ക് മുമ്പായിരുന്നു മിന്നൽ. ഇടിമിന്നലേറ്റ് കുളിമുറിയുടെ വയറിങ് ഉള്‍പെടെ നശിക്കുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും ചെയ്തു.
കുളിമുറിക്കുള്ളിൽ വീണ ദേവസ്യയെ ഉടന്‍തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്‍റെ ഭാര്യ മേരി ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. പരേതനായ ബിജുവാണ് മരുമകന്‍.
Join Our Whats App group

Post A Comment: