കോഴിക്കോട്: സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിരുന്നു. വടകര പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.
പെണ്‍സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 12 ഉം ആറും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരകളായത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. തേപ്പ് പെട്ടികൊണ്ട് പൊള്ളിച്ചെന്നും മൊട്ടുസൂചി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വീട്ടില്‍ മാറ്റാരും ഇല്ലാത്തപ്പോള്‍ പീഡനം.
കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്. വടകര പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി സമ്പത്ത് ഒളിവില്‍പ്പോവുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത്
ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.
അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Post A Comment: