തിരുവനന്തപുരം: വിയറ്റ്നാമിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ആളുകളെ വിദേശത്തെത്തിച്ച് ചൈന സംഘത്തിന് കൈമാറുന്ന സംഘം അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം.ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്.
വിയറ്റ്‌നാമില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കമ്പോഡിയയിലെത്തിച്ച് ചൈനക്കാര്‍ക്ക് കൈമാറാന്‍ ശ്രമിച്ചു എന്നാണ് ഇവർക്കെതിരെയുള്ള കേസ്.
വിയറ്റ്‌നാമില്‍ പ്രതിമാസം 80,000 രൂപ ശമ്പളമുള്ള ഡിടിപി ഓപ്പറേറ്റര്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരുടെ സംഘം യുവാക്കളെ കൊണ്ടുപോയത്. വിസിറ്റിങ് വിസയിലാണ് വിയറ്റ്‌നാമിലെത്തിക്കുന്നത്. അവിടെ വച്ച് പണം വാങ്ങി ചൈനക്കാര്‍ക്ക് കൈമാറിയെന്നാണ് പരാതി. തുടര്‍ന്ന് കരമാർഗം കമ്പോഡിയയില്‍ എത്തിച്ച് നിര്‍ബന്ധിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് ജോലികള്‍ ചെയ്യിക്കും.
അടിമാലി സ്വദേശി ഷാജഹാന്‍ കാസിമിനെ ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ കമ്പോഡിയയില്‍ എത്തിച്ചിരുന്നു. മൂന്ന് മാസത്തിനു ശേഷം എംബസിയുടെ സഹായത്തോടെ ഇദ്ദേഹം രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിടിയിലായവര്‍ക്കെതിരെ ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ അഞ്ചു പേര്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Join Our Whats App group
Post A Comment: