ജറുസലേം: പലസ്തീനും ലബനോനും പിന്നാലെ ഇറാനെതിരെയും ഇസ്രയേൽ സൈനിക നീക്കം തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ വരാനിരിക്കുന്നത് ഭീകര യുദ്ധം. ഒരേ സമയം മൂന്ന് രാജ്യങ്ങളെയും നേരിടാനാണ് ഇസ്രയേൽ തീരുമാനം.
അമേരിക്കയടക്കമുള്ള സഖ്യ രാജ്യങ്ങളുടെ പിന്തുണ കൂടി എത്തിയതോടെ വരും ദിവസങ്ങൾ പശ്ചിമേഷ്യ സംഘർഷ ഭരിതമാകുമെന്ന് ഉറപ്പാണ്. ഇസ്രയേലിനെതിരെ ആക്രമണം തുടരുമെന്ന സൂചനകളാണ് ഇറാൻ പരമാധ്യക്ഷനിൽ നിന്നും പുറത്തു വരുന്നത്.
ആയുധ ബലത്തിൽ ഇസ്രയേലിനൊപ്പം വരുന്ന ഇറാൻ യുദ്ധത്തിനിറങ്ങുന്നതോടെ പോരാട്ടം രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹമാസ് ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇറാന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്ന കാര്യം ആലോചിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വർഷങ്ങളായി ഇസ്രയേലിനെ തറ പറ്റിക്കാൻ അതിർത്തിയിൽ തീവ്ര വാദ സംഘടനകൾ നടത്തുന്ന നീക്കങ്ങൾ നിശേഷം ഇല്ലാതാക്കുക തന്നെയാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ആക്രമണങ്ങൾ രൂക്ഷമാണെങ്കിലും കൃത്യമാ ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്‍ അപ്രതീക്ഷിതമായി മിസൈല്‍ ആക്രമണം നടത്തിയത്.
ആക്രമണത്തിന്‍റെ അനന്തരഫലം ഇറാന്‍ ഉടന്‍ നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമേഷ്യയില്‍ ഇസ്രയേലിന്‍റെ കൈയെത്താത്ത ഒരിടവുമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള, ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്‍റെ കമാന്‍ഡര്‍ എന്നിവരെ വെള്ളിയാഴ്ച ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് കണക്കു ചോദിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിറ്റേന്നാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: