ഇടുക്കി: മദ്യപിച്ച് ലക്കുകെട്ട് യൂണിഫോമിലെത്തിയ പൊലീസിനെ വരെ തല്ലിയ കേസിൽ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്‌ത് കട്ടപ്പന പൊലീസ്. കഴിഞ്ഞ ദിവസമാണ് കല്യാണത്തണ്ടിൽ ഒരു സംഘം യുവാക്കൾ ചേർന്ന് പൊലീസിനെ ആക്രമിച്ചത്. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കാണ് മദ്യപ സംഘത്തിന്‍റെ ആക്രമണത്തിൽ പരുക്കേറ്റത്.
സംഭവത്തിൽ മുഖ്യ പ്രതിയായ എ.കെ.ജിപടി പൂവത്തുംമൂട്ടില്‍ ഷിജിന്‍റെ(24) അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഘത്തില്‍പെട്ട എ.കെ.ജി പടി പൂവത്തുംമൂട്ടില്‍ ശ്രീജിത്ത്(22), നിര്‍മലാസിറ്റി പുതുശേരിക്കുടിയില്‍ അജിത്ത്(29), വാഴവര വിരുപ്പില്‍ ബിനീഷ്(26), സഹോദരന്‍ വിഷ്ണു(27), വാഴവര പാറയ്ക്കല്‍ നന്ദു(27) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
ഷിജിന്‍റെ സഹോദരന്‍ ഷിബിന്‍(26) പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ അഞ്ചിന് അര്‍ധരാത്രിയാണ് മദ്യലഹരിയില്‍ ഇവര്‍ പൊലീസുകാരെ ആക്രമിച്ചത്.
കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒമാരായ രാഹുല്‍ മോഹന്‍ദാസ്, അല്‍ബാഷ്, ജിലൂബ്, ബിബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മദ്യലഹരിയിൽ സംഘം പ്രദേശത്ത് ബഹളം വക്കുന്നതായി അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. തുടർന്നായിരുന്നു ആക്രമണം.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഉപ്പുതറയിൽ കഞ്ചാവുമായി 24 കാരൻ അറസ്റ്റിൽ
ഇടുക്കി: വിൽക്കാൻ ശ്രമിക്കുന്നതിനിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. ഉപ്പുതറ പുളിങ്കട്ട ചിത്രാലയം പ്രിൻസ് ജോസിയാണ് (24) ഉപ്പുതറ പൊലീസിന്‍റെ പിടിയിലായത്.
ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ കുമരികുളം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാത്തു നില്‍ക്കുബോഴാണ് ഇയാളെ പൊലീസ് തന്ത്രപൂർവം പിടികൂടിയത്.
കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ വാഗണ്‍ പൊലീസ് അറസ്റ്റു ചെയ്ത വിവേകില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. ഇയാള്‍ സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു.
തുടര്‍ന്നാണ് എസ്.ഐ. പി.എന്‍. പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രിന്‍സിനെ പിടികൂടിയത്. എ.എസ്.ഐ. അഷറഫ്, സി.പി.ഒമാരായ എം.ബി. സുനില്‍കുമാര്‍, അങ്കു കൃഷ്ണന്‍, സി.പി. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
Post A Comment: