ഇടുക്കി: കൂറ്റൻ കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ വിശ്വാസത്തെ മറപിടിച്ച് പരുന്തുംപാറയിൽ സ്ഥാപിച്ച കൂറ്റൻ കുരിശ് റവന്യൂ സംഘം പൊളിച്ചു മാറ്റി. ചങ്ങനാശേരി സ്വദേശി സജിത് ജോസഫിന്‍റെ വൻകിട നിർമാണ സ്ഥലത്തെ കുരിശാണ് റവന്യൂ സംഘം പൊളിച്ചുമാറ്റിയത്.
3.31 ഏക്കർ സ്ഥലം കൈയേറിയാണ് സജിത് ജോസഫ് കൂറ്റൻ റിസോർട്ട് നിർമിച്ചത്. പീരുമേട്ടിലെ ചില രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിയുടെ പിൻബലത്തിലായിരുന്നു നിർമാണം.
ഒൻപതു റിസോർട്ടുകളാണ് ഇവിടെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഒത്താശയോടെ പണിതുയർത്തിയത്. സംഭവം വിവാദമായതോടെ പ്രദേശത്ത് ജില്ലാ കലക്റ്റർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഇതിനെയും മറികടന്നായിരുന്നു കൈയേറ്റ ലോബിയുടെ നിർമാണം. അനധികൃത നിർമാണത്തിന് ഭരണ കക്ഷിയിൽ നിന്നുള്ള പിന്തുണയുണ്ടെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.
നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും ഇവിടെ കൂറ്റൻ കുരിശ് സ്ഥാപിച്ച് കൈയേറ്റം ഒഴിപ്പിക്കാതിരിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതാണ് റവന്യൂ സംഘം പൊളിച്ചു നീക്കിയത്. അതേസമയം ഇപ്പോഴും ഇയാളെ സംരക്ഷിക്കുന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
ഇയാൾ അടുത്തിടെ പീരുമേട്ടിലെത്തി റവന്യൂ സംഘത്തെ കണ്ടതായും വിവരമുണ്ട്. പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനം മറികടന്ന് നിര്‍മാണം നടത്തിയ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതിനിടെ പരുന്തുംപാറയിലെ വികസനം തടയുകയാണെന്നാരോപിച്ച് ചില രാഷ്ട്രീയ നേതാക്കൾ പ്രദേശവാസികളെ ഇളക്കി വിട്ട് അനിധികൃത നിർമാണം സംരക്ഷിക്കാനും ശ്രമം നടത്തുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: