കണ്ണൂർ: ഇരിട്ടി സ്വദേശിനിയായ സ്നേഹയുടെ (24) മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് ജിനീഷ് സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
സ്നേഹയുടെ ശരീരത്തിൽ ബാധയുണ്ടെന്നു പറഞ്ഞ് ക്ഷേത്രങ്ങളിൽ കൊണ്ടുപോയിരുന്നതായും സ്നേഹയുടെ അമ്മ വെളിപ്പെടുത്തി. ഏപ്രിൽ 28നാണ് യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സ്നേഹ മനോരോഗിയാണെന്ന് വരുത്തി തീർക്കാനായിരുന്നു ഭർത്താവിന്‍റെ ശ്രമം. ഗർഭിണിയായിരുന്നപ്പോൾ വയറിനു ചവിട്ടി. ഇത് ഗർഭം അലസുന്നതിന് ഇടയാക്കി. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ജിനീഷിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തിൽ മനംനൊന്ത് താൻ ജീവനൊടുക്കുന്നുവെന്നാണ് സ്നേഹയുടെ ആത്മഹത്യാകുറിപ്പ്. സ്ത്രീധനം ആവശ്യപ്പെട്ട് തുടർച്ചയായി ഉപദ്രവിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പാക്കുകയായിരുന്നു.
കുഞ്ഞുണ്ടായ ശേഷം കുഞ്ഞ് വെളുത്തതായതിനാൽ തന്‍റേതല്ലെന്ന് പറഞ്ഞ് ജിനീഷ് വീണ്ടും ഉപദ്രവം തുടർന്നു. ഈ മാസം 15നും ഇതേ ചൊല്ലി വഴക്കുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് വീട്ടുകാർ യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. 2020 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികളുടെ കുഞ്ഞിന് മൂന്ന് വയസുണ്ട്.
Join Our Whats App group
Post A Comment: