കൊല്ലം: കാണാതായ രണ്ടു വയസുള്ള കുട്ടിയെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വലിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.
കുഞ്ഞിന്‍റെ അമ്മൂമ്മ നല്‍കിയ പരാതിയില്‍ പുനലൂര്‍ പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഈ അന്വേഷണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കുഞ്ഞിന്‍റെ അമ്മ കലാസൂര്യ തമിഴ്‌നാട്ടുകാരനായ കണ്ണന്‍ എന്നയാളെ വിവാഹം കഴിച്ചിരുന്നു. കണ്ണന്‍ ഇവരുടെ മൂന്നാം ഭര്‍ത്താവാണ്.
രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇരുവരും തമിഴ്‌നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ അമ്മ നാട്ടില്‍ എത്തിയതില്‍ സംശയം തോന്നിയാണ് അമ്മുമ്മ പൊലീസിനെ സമീപിച്ചത്. പുനലൂര്‍ പൊലീസ് അമ്മയെ ചോദ്യം ചെയ്തതില്‍ മദ്യലഹരിയില്‍ കണ്ണന്‍ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് മൊഴി നല്‍കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി. കലാസൂര്യയയുമായി തമിഴ്‌നാട് മധുരയില്‍ എത്തി അന്വേഷണം നടത്തി.
കണ്ണന്‍ ജോലി ചെയ്തിരുന്ന കോഴിഫാമില്‍ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തമിഴ്‌നാട് ചിക്കാനുരുണി പൊലീസിന്‍റെ സഹായത്തോടെ കണ്ണനെ പിടികൂടി. തമിഴ്‌നാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: