മൂന്നു വർഷമായി കേരളത്തിൽ ഓഗസ്റ്റ് മാസം വെള്ളത്തിലാണ്. എന്നു കരുതി ചടങ്ങുകൾ നടത്താതിരിക്കാൻ കഴിയില്ലല്ലോ. കോവിഡും പ്രളയവുമൊക്കെ തള്ളി നീക്കി ഒരു വിധം കല്യാണ നിശ്ചയം നടത്താനെത്തിയവർ ഒടുക്കം വെള്ളത്തിലായ വാർത്തയാണ് ദേവലോകത്തു നിന്നും പുറത്തു വരുന്നത്. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ ടിഎസ് മദനന്‍റെയും മായയുടെയും മകള്‍ അരുണിമയുടെയും തോട്ടയ്ക്കാട് കളപ്പുരയ്ക്കല്‍ വയലില്‍ കെ.കെ ഓമനക്കുട്ടന്‍റെയും രാധാമണിയുടെയും മകന്‍ അരുണ്‍ കിഷോറിന്‍റെയും വിവാഹനിശ്ചയത്തിനെത്തിയവരാണ് വെള്ളത്തിലായത്.
അരുണിമയുടേയും അരുണിന്‍റെയും വിവാഹനിശ്ചയം ഓഗസ്റ്റ് 10നാണ് നിശ്ചയിച്ചത്. കൃത്യസമയമായപ്പോള്‍ നാടെങ്ങും വെള്ളം പൊങ്ങി. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. ഇതോടെ വരന്‍റെ വീട്ടുകാര്‍ക്ക് അരുണിമയുടെ വീട്ടിലെത്താന്‍ വെള്ളത്തിലൂടെ വരേണ്ട അവസ്ഥയായി.
അതിനിടെയാണ് അരുണിനെ കൊണ്ടുവരാന്‍ വള്ളമൊരുക്കിയത്. വള്ളപ്പടിയില്‍ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു വന്നത്. കൂടെ വന്ന സുഹൃത്തുക്കള്‍ മറ്റൊരു വള്ളത്തില്‍ കയറി വീട്ടിലേക്ക് യാത്ര തുടങ്ങി. പകുതിയായപ്പോഴേക്കും വള്ളം മറിഞ്ഞ് വെള്ളത്തിലായി.മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ച് കല്യാണനിശ്ചയത്തിനായി വന്നവര്‍ ചടങ്ങുനടക്കുന്നിടത്ത് എത്തിയത് നനഞ്ഞ കോഴികളെപ്പോലെയാണ് ഇറങ്ങിയവര്‍ ചടങ്ങു നടക്കുന്നിടത്ത് എത്തിയത് പാതി നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ പിഴിഞ്ഞുണക്കിക്കൊണ്ട്. ഇനി ഏതായാലും കോവിഡിന്‍റെയും മഴയുടെയും ഭീഷണി ഒഴിഞ്ഞിട്ട് വര്‍ഷാവസാനമേ വിവാഹം ഉള്ളൂ എന്നാണ് തീരുമാനം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: