ആഗ്ര: ലോക് ഡൗണിനെ തുടർന്ന് വരുമാനം നിലച്ചതോടെ ഭക്ഷണം കിട്ടാതെ അഞ്ചു വയസുകാരി മരിച്ചതായി ആക്ഷേപം. ആഗ്രയിലെ നാഗലവിധി ചന്ദ്ഗ്രാമത്തിലാണ് സോണിയ എന്ന കുട്ടി മരിച്ചത്. വിശപ്പ് സഹിക്കാതെയാണ് കുട്ടി മരിച്ചതെന്നായിരുന്നു രക്ഷിതാക്കൾ ആരോപിച്ചത്. എന്നാൽ കുട്ടിയുടെ മരണം പനിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്നാണെന്നാണ് അധികൃതർ വാദിക്കുന്നത്.
മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇപ്പോള്‍ 100 കിലോഗ്രാം റേഷന്‍ ലഭിക്കുന്നുണ്ടെന്നും ഭരണകൂടം പറയുന്നു. താന്‍ ദിവസ വേതന തൊഴിലാളിയാണെന്നും ഭര്‍ത്താവിന് ശ്വാസകോശ സംബന്ധിയായ അസുഖമുള്ളതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ ഷീലാ ദേവി ഇന്ത്യ ടുഡേയോട് പറഞ്ഞു. എന്നാല്‍, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മകള്‍ ഒരു പാത്രം പാല്‍ കുടിച്ചെന്നും അതിന് ശേഷമാണ് വയറിളക്കം ഉണ്ടായതെന്നും പിതാവ് പറഞ്ഞു.
നാല് വര്‍ഷം മുമ്പ് എട്ടുവയസ്സുകാരനായ മകനും പട്ടിണി മൂലമാണ് മരിച്ചതെന്ന് ഷീലാദേവി പറഞ്ഞു. അതേ സമയം, പട്ടിണി മൂലമല്ല, വയറിളക്കത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് തഹസീല്‍ദാരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: