ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനാകാനില്ലെന്ന രാഹുൽഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് പ്രിയങ്കഗാന്ധിയും. പ്രദീപ് ചിബാറും, ഹര്‍ഷ് ഷായും ചേര്‍ന്നെഴുതിയ ഇന്ത്യ ടുമാറോ: കണ്‍വര്‍സേഷന്‍സ് വിത്ത് നെക്സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്‌സ്' എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ വരണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടുള്ള യോജിപ്പാണ് അഭിമുഖത്തിൽ പ്രിയങ്ക പങ്കുവച്ചത്.
കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയിലിരിക്കേണ്ടത് ഞങ്ങളിലാരുമാകരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നു. പാര്‍ട്ടി അതിന്‍റെ സ്വന്തം വഴി കണ്ടെത്തണമെന്നും കരുതുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അധ്യക്ഷനാരായാലും അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ അങ്ങേയറ്റം ബഹുമാനിക്കും. തന്നെട് ആൻഡമാനിൽ പോയി പ്രവർത്തിക്കാൻ പറഞ്ഞാൽ അതിനും താൻ തയാറാണെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: