പരിയാരം: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ മധ്യവയസ്കനായ ബന്ധു പീഡനത്തിനിരയാക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പരിയാരത്ത് നടന്ന സംഭവത്തിൽ ഇരകളായ കുട്ടികളുടെ അമ്മയും ബന്ധുവും അറസ്റ്റിലാണ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്‌തത്. അതേസമയം അറസ്റ്റിലായ ബന്ധുവും കുട്ടികളുടെ അമ്മയും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും ഇതു മറയാക്കിയാണ് ഇയാൾ കുട്ടികളെയും പീഡനത്തിനിരയാക്കിയതെന്നുമാണ് പൊലീസ് വെളിപ്പെടുത്തുന്നത്. പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് കഴിഞ്ഞ നാലുവര്‍ഷമായി അമ്മയുടെ കൂട്ടുകാരന്‍ പീഡിപ്പിച്ചു വരുന്നതായി പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിയാരം പൊലീസില്‍ പരാതി നല്‍കുന്നതും പ്രതികളെ പൊലീസ് അറസ്റ്റു ചെയ്യുന്നതും. കുട്ടികളുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കാരണവും കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കാണെന്നാണ് വിവരം.
വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന മധ്യവയസ്‌ക്കന്‍ ആരുമില്ലാത്ത സമയം നോക്കി ഇളയ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് താമസം മാറിയപ്പോള്‍ മുതിര്‍ന്ന കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ മാതാവില്ലാത്തപ്പോഴായിരുന്നു ഉപദ്രവം. പിന്നീട് മാതാവ് സംഭവം അറിഞ്ഞെങ്കിലും എതിര്‍ത്തില്ല. ഇയാളെ പേടിച്ചായിരുന്നു മാതാവ് അങ്ങനെ ചെയ്‌തത് എന്നാണ് വിവരം.
കഴിഞ്ഞ 28ന് വീണ്ടും മധ്യവയസ്‌ക്കന്‍റെ പീഡനത്തിരയായ കുട്ടിയുടെ മാനസിക നില ആകെ തകരാറിലായി. ഇതേത്തുടര്‍ന്ന് കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പീഡനം വെളിപ്പെട്ടത്. മാതാവിനും കാമുകനുമെതിരേ പോക്‌സോക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: