മുംബൈ: നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണത്തിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സുശാന്തിന്‍റെ കാമുകിയായിരുന്ന റിയയ്ക്കെതിരെയാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. അതേസമയം റിയയെ കുറിച്ച് ആരും പ്രതീക്ഷിക്കാതിരുന്ന ചില വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. റിയ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന വാർത്തയാണ് അന്വേഷണ സംഘത്തിൽ നിന്നും പുറത്തു വരുന്നത്.
റിയയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. പ്രമുഖ മയക്കുമരുന്ന് കടത്തുകാരനുമായി റിയ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം കണ്ടെത്തി. റിയ വാട്സ്ആപ്പ് ചാറ്റിലൂടെ കഞ്ചാവും എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫറ്റമിന്‍)യും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചതിലെ സുചനകള്‍ ഇവര്‍ സുശാന്തിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
റിയ എംഡിഎംഎ, ഹാഷിഷ്, മാരിജുവാന എന്നിവയുടെ അനധികൃത ഇടപാടുകള്‍ നടത്തിയരുന്നതായും ഉപയോഗിച്ചിരുന്നതായും സൂചന നല്‍കുന്ന ചാറ്റുകളാണ് പുറത്തു വന്നിട്ടുള്ളത്. സുശാന്തിന് മയക്കുമരുന്ന് നല്‍കുന്ന കാര്യത്തില്‍ ഒരു ടാലന്‍റ് മാനേജ്മെന്‍റ് ഏജന്‍സി ഉദ്യോഗസ്ഥനില്‍ നിന്നും റിയയ്ക്ക് നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിയ പല കാലങ്ങളിലായി പലരില്‍ നിന്നുമായി അനധികൃത മയക്കുമരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു എന്ന് വെളിവാക്കുന്നതാണ് രേഖകള്‍. എംഡിഎംഎയ്ക്ക് വേണ്ടി റിയ 2017 ല്‍ ഒരു ഡ്രഗ് ഡീലറുമായി ബന്ധപ്പെട്ടിരുന്നു. ഗൗരവ് ആര്യ എന്ന മയക്കുമരുന്ന് കച്ചവടക്കാരനുമായി റിയ നടത്തിയെന്ന് സംശയിക്കെപ്പടുന്ന ചാറ്റ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
നിങ്ങളുടെ കൈവശം എംഡിഎംഎ ഉണ്ടോ എന്ന് ഗൗരവ് ആര്യയോട് ചാറ്റില്‍ ചോദിക്കുന്നു. താന്‍ വല്ലപ്പോഴും മാത്രമേ കൂടിയ ലഹരികള്‍ ഉപയോഗിക്കാറുള്ളൂ എന്നും ഒരിക്കല്‍ മാത്രമാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പറയുന്നു. റിയ മയക്കുമരുന്ന് ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്‌തതിന്‍റെ തെളിവാണ് വാട്‌സാപ്പ് സന്ദേശം എന്നാണ് ഇഡിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന സംശയം.
നേരത്തെ ചായയില്‍ നാലു തുള്ളി ഒഴിച്ചു കൊടുത്താല്‍ 40 മിനിറ്റ് കാത്ത് നിന്നാല്‍ കിക്കാവുന്നത് കാണാമെന്ന് ജയ ഷാ എന്ന സുഹൃത്തുമായി റിയ ചാറ്റ് നടത്തിയതിന്‍റെ തെളിവുകളും പുറത്തു വന്നിരുന്നു. അതേസമയം മയക്കുമരുന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്നും റിയ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും റിയയുടെ അഭിഭാഷകന്‍ പറഞ്ഞു. രക്ത പരിശോധനയ്ക്ക് അവര്‍ തയ്യാറാണെന്നും അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ വ്യക്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: