ന്യൂഡൽഹി: അഫ്‌ഗാൻ ജയിലിൽ 29 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണത്തിൽ സ്വയം പൊട്ടിത്തെറിച്ചത് മലയാളി. ഐഎസ് ചാവേറാക്രമണത്തിലാണ് അഫ്ഗാനിൽ 29 പേർ കൊല്ലപ്പെട്ടത്. കാസർകോട് കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇയാളുടെ ഭാര്യ റാഹില അഫ്ഗാൻ പാട്ടാളത്തിന്‍റെ കസ്റ്റഡിയിലാണ്.
ഞായറാഴ്ചയാണ് അഫ്ഗാനിലെ ജലാബാദ് ജയിലിന് മുന്നിൽ കാര്‍ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത്തൊൻപതോളം പേർ കൊല്ലപ്പെടുകയും നാൽപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അഫ്ഗാൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പത്ത് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.2016-ൽ ഹൈദരാബാദിൽ നിന്നും മസ്കറ്റിൽ എത്തിയ ശേഷമാണ് ഇജാസ് അഫ്ഗാനിസ്ഥാനിലെത്തിയത്. ഇയാളുടെ ഭാര്യയും കുട്ടിയും അഫ്ഗാൻ സൈന്യത്തിന്‍റെ കസ്റ്റഡിയിലാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: