ഇടുക്കി: സ്വകാര്യ ബാങ്ക് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ കാമുകനെ കുറിച്ച് സൂചന. യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. യുവതിയുമായി ഏറെ നാളായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചു. ഗർഭത്തിനുത്തരവാദി ഇയാളാണോയെന്നത് കണ്ടെത്തേണ്ടതുണ്ട്. യുവതിയുടെ മൊഴിയെടുത്ത ശേഷം ഇയാളെ വേണ്ടി വന്നാൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കൊലനടത്തിയത് യുവതി ഒറ്റക്കാണെന്നാണ് നിലവിലെ നിഗമനം. എന്നാൽ ജനിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്താൻ ഇയാൾ നിർദേശം നൽകിയിരുന്നോ എന്നതാണ് കണ്ടെത്തേണ്ടത്. അതേസമയം യുവതിയുടെ ആരോഗ്യ നില ഇതുവരെ മെച്ചപ്പെടാത്തതിനാൽ ഇന്നും യുവതിയെ കസ്റ്റഡിയിലെടുക്കാനായിട്ടില്ല. നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് യുവതി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കട്ടപ്പനയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി കുഞ്ഞിനു ജൻമം നൽകിയത്.
ഒപ്പമുണ്ടായിരുന്ന മൂത്ത സഹോദരിയടക്കമുള്ളവർക്ക് യുവതി ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്‌തുത. യുവതിയെ ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. എന്നാൽ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്‍റെ തലയിൽ മുറിവും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കൊലപാതകം നടന്ന ഹോസ്റ്റൽ മുറിയിൽ സന്ദർശനം നടത്തിയ ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
(പ്രൈംടൈം വാർത്തകൾ ചിലർ തലക്കെട്ടു പോലും മാറ്റാതെ കോപ്പി ചെയ്‌ത് മറ്റു സൈറ്റുകളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ മുന്നറിയിപ്പില്ലാതെ നിയമ നടപടി സ്വീകരിക്കുന്നതാണ്. വിവരങ്ങൾ https://www.superprimetime.com/p/privacy-policy.html)
Post A Comment: