മോസ്‌കോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കുഞ്ഞുങ്ങൾക്ക് ജൻമംനൽകുന്ന വാർത്തകൾക്ക് ഇപ്പോൾ അത്ര അതിശയോക്തി ഒന്നുമില്ല. എന്നാൽ റഷ്യയിൽ നിന്നും പുറത്തു വരുന്ന ഒരു വാർത്ത ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കുഞ്ഞിനു ജൻമം നൽകിയ 13 കാരി തന്‍റെ കുഞ്ഞിന്‍റെ പിതാവ് 10 വയസുകാരനാണെന്നു വെളിപ്പെടുത്തിയതാണ് ശ്രദ്ധേയമായത്. സുദ്‌നിഷ്‌നികോവയെന്ന പെൺകുട്ടിയാണ് 13-ാം വയസിൽ തന്നെ കുഞ്ഞിനു ജൻമം നൽകിയത്.
സോഷ്യൽ മീഡിയയിൽ നാല് ലക്ഷത്തളം ഫോളോവേഴ്സുള്ള പെൺകുട്ടി ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്‌തു. 10 വയസുകാരനാണ് തന്‍റെ കുഞ്ഞിന്‍റെ പിതാവെന്നും പെൺകുട്ടി പറഞ്ഞു. സംഭവം ലോക മാധ്യമങ്ങളിൽവരെ ചർച്ചയായതോടെയാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുത്ത് 10 വയസുകാരനും രംഗത്തെത്തി.
സ്വന്തം കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ഇരുവരുടെയും ചിത്രവും ഇവർ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. സ്‌നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്‍ക്കുന്ന പത്തുവയസുകാരന്‍ ഐവാനേയും ചിത്രത്തില്‍ കാണാം. പെണ്‍കുഞ്ഞിനാണ് ദാര്യ ജന്മം നല്‍കിയത്. കുഞ്ഞിന് എമേലിയ എന്നാണ് പേരിട്ടിരിക്കുന്നത്.
മാത്രമല്ല, അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു. അടുത്തയിടെ ഗര്‍ഭധാരണത്തെക്കുറിച്ചും വേദന നിറഞ്ഞ പ്രസവത്തേ കുറിച്ചും പെൺകുട്ടി തന്‍റെ നാലു ലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിനോട് സമൂഹമാധ്യമങ്ങളിലൂടെ സംവദിച്ചിരുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്രയും വിഷമം പിടിച്ച ഒന്നാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല എന്നാണ് അവള്‍ തന്‍റെ ആരാധകരോട് പറഞ്ഞത്.
എങ്കിലും, പ്രതീക്ഷിച്ചത്ര വേദന അനുഭവിക്കേണ്ടി വന്നില്ലെന്നും അവള്‍ പറഞ്ഞു. ഇപ്പോള്‍ 14 വയസ് തികഞ്ഞ ദാര്യയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയതും ഈ ഗര്‍ഭ വാര്‍ത്തയാണ്. പത്തു വയസുകാരനായ കാമുകന്‍ ഐവാനാണ് തന്‍റെ കുഞ്ഞിന്‍റെ പിതാവെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ദേശീയ ചാനലുകളിലും പെൺകുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, പത്തുവയസുകാരനില്‍ നിന്നും ഗര്‍ഭം ധരിക്കുക അസാധ്യമാണെന്ന് അന്നേ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രായപൂര്‍ത്തി ആകാത്തതിനാല്‍, പ്രസവ സമയത്ത് ഐവാനേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. 16 വയസാകുമ്പോള്‍ ഐവാന്‍ കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുക്കുമെന്നാണ് പെൺകുട്ടി ചാനൽ ചർച്ചയിൽ പറഞ്ഞത്. എന്നാല്‍ ഇനിയുള്ള തങ്ങളുടെ ബന്ധം എങ്ങനെ പോകും എന്നതിനെ ആശ്രയിച്ചായിരിക്കും എല്ലാം എന്നും അവള്‍ പറഞ്ഞിരുന്നു. എന്തായാലും കുഞ്ഞിനെ പരിപാലിക്കാനായി സ്‌കൂള്‍ പഠനം താല്‍ക്കാലികമായി ഉപേക്ഷിക്കാനാണ് പെൺകുട്ടിയുടെ തീരുമാനം.
പെൺകുട്ടിയുടെ മാതാവായ എലേനയായിരിക്കും കുഞ്ഞിന്‍റെ രക്ഷകര്‍ത്താവ്. ഒന്നിച്ച് ഉറങ്ങിയ ഒരു ദിവസമാണ് തന്‍റെ മകന്‍ ഐവാനില്‍ നിന്ന് ഗര്‍ഭം ധരിച്ചതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയ ദിവസം താന്‍ അത് വിശ്വസിച്ചിരുന്നു എന്ന് ഐവാന്‍റെ അമ്മ ഗലിന പറഞ്ഞു. റഷ്യന്‍ പാരമ്പര്യമനുസരിച്ച് 40 ദിവസം കഴിയാതെ കുട്ടിയുടെ മുഖം അന്യരെ കാണിക്കരുത് എന്നുള്ളതിനാല്‍ ഇപ്പോള്‍ കുഞ്ഞിന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയില്ലെന്ന് ദാര്യ തന്‍റെ ആരാധകരെ അറിയിച്ചിട്ടുമുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: