കായംകുളം: ഭർത്താവിനെ ഉപേക്ഷിച്ച് സോഷ്യൽ മീഡിയ കാമുകനെ തേടിയിറങ്ങിയ യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി. കല്ലുവാതുക്കലാണ് സംഭവം നടന്നത്. പാലക്കാട് നെൻമാറ സ്വദേശിയായ യുവതിയാണ് കല്ലുവാതുക്കലിലെ സോഷ്യൽ മീഡിയ കാമുകനെ തേടി ഇറങ്ങിയത്. എന്നാൽ കാമുകന്‍റെ വീട്ടുകാർ വീട്ടിൽ കയറ്റാതെ വന്നതോടെ യുവതിയും കാമുകനും പഞ്ചായത്തു കിണറിനു സമീപത്തിരുന്നു നേരം വെളുപ്പിച്ചു. രാവിലെ പൊലീസ് എത്തിയാണ് വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയത്.
പാലക്കാട് നെന്മാറയിൽ നിന്നാണ് യുവതി കല്ലുവാതുക്കലിലേക്ക് തിരിച്ചത്. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം രണ്ട് വര്‍ഷമായ പാലക്കാട് നെന്മാറയില്‍ ആണ് താമസം. ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ടത് ചൊവ്വാഴ്ച രാത്രി ആയിരുന്നു. ഇതിനിടയ്ക്ക് കാമുകന്‍ കാമുകിയ്ക്ക് പണം അയയ്ക്കുന്നതും പതിവായിരുന്നു.
ആയിടയ്ക്ക് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി യുവതി പാലക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്‍റെ സമീപത്തേയ്ക്ക് പോകുന്നെന്നു പറഞ്ഞാണു യുവതി കൊല്ലത്തേക്കു യാത്ര തിരിച്ചത്. കായംകുളത്ത് ബസില്‍ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോയില്‍ രാത്രി പത്തോടെ യുവാവിന്‍റെ വീട്ടില്‍ എത്തുകയായിരുന്നു.
എന്നാല്‍ യുവാവിന്‍റെ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റാന്‍ തായാറായില്ല. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാക്കി. പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്‍റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയേയും കൂട്ടി യുവാവ് സന്ധ്യയോടെ പാലക്കാട്ടേക്കു തിരിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: