അഗർത്തല: കോവിഡ് പരിശോധനക്കായി സ്രവം എടുത്തതിനു പിന്നാലെ നവജാത ശിശു മരിച്ചതായി പരാതി. ത്രിപുരയിലാണ് സംഭവം നടന്നിരിക്കുന്നത്. അമ്മയ്ക്ക് കോവിഡ് ഉണ്ടായിരുന്നതിനാലാണ് ജനിച്ചയുടൻ കുഞ്ഞിന്‍റെ സ്രവം ശേഖരിച്ചത്. എന്നാൽ ഇത് മരണത്തിനു കാരണമായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.സ്രവ സാമ്പിൾ പരിശോധിക്കുന്ന സമയം വരെ കുഞ്ഞ് ആരോഗ്യവാനായിരുന്നു. പിന്നീട് മൂക്കിനുള്ളിൽ നിന്ന് രക്തസ്രാവം ആരംഭിച്ചു. കുഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടർമാർ ഉറപ്പ് പറഞ്ഞെങ്കിലും കുറച്ച് സമയത്തിന് ശേഷം കുഞ്ഞ് മരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസിന്‍റെ വാർത്തയിൽ പറയുന്നു.
യുവതിയുടെ പരാതിയിൻമേൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ആ മാസം ആദ്യമാണ് സംഭവം നടന്നത്. സിആർപിസി 157 പ്രകാരമാണ് കേസ് ചുമത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ സുബിമാൽ ബർമൻ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ടതിന് ശേഷമാണ് യുവതി പരാതി നൽകിയത്. ആഗസ്റ്റ് 10 ന് ഗോവിന്ദ വല്ലഭ് പാന്ത് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഓഗസ്റ്റ് 12 ന് മരിച്ചു. അമ്മ കൊവിഡ് പോസിറ്റീവ് ആയതിനാലാണ് കുഞ്ഞിന്‍റെ സ്രവം പരിശോധിക്കാൻ തീരുമാനിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: