ഭോപ്പാല്‍: സഹോദര ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയ ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ. ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഭർത്താവിനെ കുഴിച്ചിട്ട അടുക്കളയിൽ തന്നെ ഇവർ ഒരു മാസം ഭക്ഷണം പാചകം ചെയ്യുകയും ചെയ്തു. പ്രമീള (32) ആണ് ഭർത്താവ് മഹേഷിനെ (35) കൊലപ്പെടുത്തി മൃതദേഹം അടുക്കളയിലെ സ്ലാബിനടിയിൽ ഒളിപ്പിച്ചത്. മഹേഷിന്‍റെ സഹോദര ഭാര്യയുമായി മഹേഷിന് അവിഹിത ബന്ധം ഉണ്ടായിരുന്നു. ഒക്ടോബര്‍ 22ന് മധ്യപ്രദേശിലെ കരോണ്ടി ഗ്രാമവാസിയായ പ്രമീള ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മഹേഷിനെ കാണാതായതോടെ ബന്ധുക്കളും വീട്ടുകാരും മഹേഷിന്‍റെ വീട്ടിലെത്തിയെങ്കിലും അവിടേക്ക് പ്രവേശിക്കാന്‍ പ്രമീള സമ്മതിച്ചിരുന്നില്ല.
ഇത് മഹേഷിന്‍റെ ജേഷ്ഠസഹോദരന്‍ അര്‍ജുന്‍ ബന്‍വാലിന് സംശയം തോന്നിയതാണ് കൊലപാതം വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു. വീട് മുഴുവനായും അന്വേഷിച്ച പൊലീസ് അവസാനം അടുക്കളയിലെ സ്ലാബ് ഉയര്‍ത്തിനോക്കിയപ്പോഴാണ് മഹേഷിന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
കൊലപാതക വിവരം പുറത്തു വന്നതോടെ, മഹേഷിന്‍റെ സഹോദരന്‍ ഗംഗാറാം ബന്‍വാലിന്‍റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രമീള പൊലീസില്‍ മൊഴി നല്‍കി. മഹേഷിന് ഗംഗാറാമിന്‍റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ താനും ഗംഗാറാമും ചേര്‍ന്ന് മഹേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രമീള പറഞ്ഞു. എന്നാല്‍ ഗംഗാറാം ആരോപണം നിഷേധിച്ചു. മറ്റാരുടെയെങ്കിലും സഹായമില്ലാതെ പ്രമീളയ്ക്ക് ഒറ്റയ്ക്ക് കൃത്യം നടത്താന്‍ പറ്റില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: