SuperPrimetime

www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം; ഇളയ മകൻ ഒളിവിൽ



ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് പേരെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. കാണാതായ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും മൃതദേഹമാണ് ഇതെന്ന സംശയത്തിലാണ് പൊലീസ്. സ്ഥിരീകരിക്കാൻ പോസ്റ്റ് മോർട്ടം അടക്കം പൂർത്തിയാകണം. 

വീടിന്‍റെ പരിസരത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുള്ളത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ഇടുക്കി എസ്പി പറഞ്ഞു. 

മറിയക്കുട്ടിയെയും റെജിയെയും ഈ മാസം ഒൻപതു വരെ ആളുകള്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകന്‍ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. 

ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. ഇരുവരെയും കാണാതായപ്പോള്‍ നാട്ടുകാര്‍ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയില്‍ സംശയം നാട്ടുകാര്‍ക്ക് തോന്നി. 

ഈ വിവരം മകളെ അറിയിക്കുന്നു. തുടര്‍ന്ന് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു.

ഇവരുടെ വീട്ടിൽ കുടുംബ പ്രശ്‌നം ഉണ്ടായിരുന്നുവെന്നാണ് വിവരം. എല്ലാ ദിവസവും റെജിയും സജിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്ന് രാജു പറയുന്നു. ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സജിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മുതല്‍ സജി വീട്ടിലില്ല. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ചെമ്മണ്ണാറിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു



ഇടുക്കി: കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ജീപ്പ് കൃഷിയിടത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മേലെചെമ്മണ്ണാർ ജംക്ഷനിൽ വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. 

വട്ടപ്പാറ ഭാഗത്തുനിന്നും ഉടുമ്പന്‍ചോലയിലേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ചതുരംഗപ്പാറ ശാന്തരുവി സ്വദേശി കാരപ്ലാക്കല്‍ സിനു വിജയന്‍ (39) ആണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന സിനുവിന്‍റെ സഹോദരന്‍മായ ഉടുമ്പന്‍ചോല കാരപ്ലാക്കല്‍ ബിനീഷ് വിജയന്‍ (45) ബിനു വിജയന്‍ (40) എന്നിവര്‍ക്ക് പരുക്കേറ്റു. സിനു ആയിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. സെന്‍റ് മേരീസ് യാക്കോബായ പള്ളിയുടെ കുരിശുംതൊട്ടിയില്‍ ഇടിച്ച വാഹനം ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. 

അപകട സ്ഥലത്തു നിന്നും നാട്ടുകാർ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സിനുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. അനുവാണ് സിനുവിന്‍റെ ഭാര്യ. മക്കള്‍: ആരാധ്യ, അഥീന. സംസ്കാരം നടത്തി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മെയ് നാലിനു മുന്നേ തയാറെടുപ്പ്; ക്യാപ്‌സ്യൂൾ നിർമാണ തിരക്കിൽ ഇടത് കേന്ദ്രങ്ങൾ



കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുമ്പേ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിലാണെങ്കിൽ ക്യാപ്സ്യൂൾ നിർമാണ പണിപ്പുരയിലാണ് ഇടതുപക്ഷം. പാർട്ടികളുടെ കണക്കെടുപ്പിലും വിവിധ സർവേകളിലും യുഡിഎഫിന് മുൻതൂക്കം പ്രഖ്യാപിച്ചതോടെ ഭരണം നഷ്ടമാകുമെന്നാണ് ഇടതുമുന്നണിയിലെ അടക്കം പറച്ചിൽ. 

നേരിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ പരാജയം നേരിടേണ്ടി വന്നാൽ അണികൾക്കിടയിൽ പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. ഇതിനായി ക്യാപ്സ്യൂളുകളുടെ പണിപ്പുരയിലാണത്രേ ഇക്കൂട്ടർ. 

പത്ത് വർഷം ഞങ്ങൾ ഭരിച്ചില്ലേ... ഇനി അവർ ഒന്ന് ശ്രമിച്ചു നോക്കട്ടെ.... 

തോറ്റാലും ഞങ്ങളുണ്ടാവും ജനങ്ങൾക്കൊപ്പം... 

ഇവിടെ തോറ്റത് ഞങ്ങളല്ല, നിങ്ങളാണ്......

തുടങ്ങി ഒട്ടേറെ കാപ്സ്യൂളുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇടത് അനുകൂല സോഷ്യൽ മീഡിയ പേജുകളിലാണ് ഇവയിൽ കൂടുതലും എത്തുന്നത്. അതേസമയം കേരളത്തിൽ പരാജയം നേരിടേണ്ടി വന്നാൽ വരാനിരിക്കുന്ന വൻ തകർച്ചയെ സിപിഎം കേന്ദ്രങ്ങൾ അത്ര നിസാരമായല്ല കാണുന്നത്. 

കേരളത്തിൽ ഭരണ തുടർച്ചയുണ്ടായിട്ടും ജനങ്ങളിൽ നിന്നും പാർട്ടി ഏറെ അകന്നുപോയത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഒട്ടേറെ പൊട്ടിത്തെറികൾക്കും ഇത് കാരണമായേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

കുളത്തിലെ വലയിൽ കുടുങ്ങി; കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു



തൃശൂർ: കുളിക്കാനിറങ്ങിയപ്പോൾ കുളത്തിൽ കെട്ടിയ വലയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകൻ എം.എസ് അച്ചു(19)വാണ് മരിച്ചത്. ബാച്ചിലര്‍ ഓഫ് പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് (ബിപിഒ) ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ്.

വല്ലക്കുന്നിലെ ചെമ്മീന്‍ചാലിനരികിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇവര്‍ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു.

ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്‍റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

സെക്കന്‍റ് ഹാന്‍റായി വാങ്ങിയ വാഷിങ് മെഷീനുള്ളിൽ പണം



പഴയ വീടുകൾക്കുള്ളിൽ നിന്നും നിധി കണ്ടെത്തുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ടാവും. പണ്ട് കാലത്ത് ഇത്തരത്തിൽ പലരും പണക്കാരായതായും കഥകളുണ്ട്. എന്നാൽ ഓൺലൈനിൽ ഒരു വാഷിങ് മെഷീൻ വാങ്ങിയതോടെ പണം കിട്ടിയത് കേട്ടിട്ടുണ്ടോ. 

അത്തരം ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് വഴി വാങ്ങിയ ഒരു പഴയ ഡ്രയര്‍ മെഷീനുള്ളില്‍ നിന്നാണ് വാങ്ങിയ ആൾക്ക് പണം ലഭിച്ചത്. യുവാവ് വാങ്ങിയ ഉപകരണം പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ നേരത്ത് കേടായ ഉപകരണമാണ് തനിക്ക് വിറ്റതെന്ന് മനസിലായി. 

ഇതോടെ വിറ്റയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ ഒഴിവാക്കിയിരുന്നു. പിന്നീട് മെഷീന്‍ പരിശോധിക്കാന്‍ ആളെ വിളിച്ചുവരുത്തി നോക്കുമ്പോഴാണ് അതില്‍ നിറയെ പണം ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കാള്‍ രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒട്ടനവധി പേര്‍ ഈ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയതോടെ സംഭവം വലിയൊരു തര്‍ക്കമായി മാറിക്കഴിഞ്ഞു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പേടിഎമ്മിനു പൂട്ടു വീണു; ബാങ്ക് പിരിച്ചു വിടാൻ അപേക്ഷ നൽകും



മുംബൈ: പേടിഎം പേയ്മെന്‍റ് ബാങ്കിനെതിരെ നടപടിയെടുത്ത് റിസർവ് ബാങ്ക്. ബാങ്കിന് നൽകിയിരുന്ന ലൈസൻസ് റദ്ദാക്കിയതായും ബാങ്ക് പിരിച്ചുവിടുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ആർബിഐ അറിയിച്ചു. 

നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ് 1949-ലെ സെക്ഷന്‍ 22(4) പ്രകാരം 2026 ഏപ്രില്‍ 24-ന് പ്രവൃത്തി സമയം അവസാനിക്കുന്നത് മുതല്‍ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. 

ഇതോടെ ബാങ്കിങ് സേവനങ്ങളോ അനുബന്ധ ബിസിനസുകളോ പേടിഎം പേയ്മെന്‍റ് ബാങ്കിന് നടത്താനാകില്ല. ബാങ്കിന്‍റെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമല്ലെന്നും മാനേജ്മെന്‍റിന്‍റെ രീതികള്‍ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ കടുത്ത നടപടി സ്വീകരിച്ചത്. 

ചൂടത്ത് കൂളാകാം.. 



ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതിനാല്‍ ബാങ്ക് തുടരുന്നതില്‍ അർഥമില്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. ചൈനയിലെ ആന്‍റ് ഗ്രൂപ്പും ജപ്പാനിലെ സോഫ്റ്റ് ബാങ്കും മുന്‍പ് നിക്ഷേപം നടത്തിയിരുന്ന വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റഎ പിന്തുണയോടെയാണ് പേടിഎം പ്രവര്‍ത്തിച്ചിരുന്നത്. 2015 ഓഗസ്റ്റിലാണ് ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുവാദമുള്ള ലിമിറ്റഡ് ബാങ്കിങ് ലൈസന്‍സ് ഇവര്‍ക്ക് ലഭിച്ചത്.

നേരത്തെ തന്നെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് 2022 മാര്‍ച്ചില്‍ ആര്‍ബിഐ ബാങ്കിനെ വിലക്കിയിരുന്നു. തുടര്‍ന്ന് 2024 ജനുവരിയില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

Portable Mini Air Cooler Fan with LED Light

Travel