SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1919) Idukki (1855) Mostreaded (1617) Crime (1458) National (1232) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ഇടുക്കിയിൽ നാല് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മേൽക്കൈ; കണക്കുകൾ ഇങ്ങനെ



ഇടുക്കി: ത്രിതല പഞ്ചായത്ത് ഫലം പുറത്തു വന്നതിനു പിന്നാലെ നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടനുപാതത്തിന്‍റെ കണക്കുകളും ഇന്ന് പുറത്തു വന്നിരുന്നു. മലയാള മനോരമ പുറത്തുവിട്ട കണക്കിൽ ഇടുക്കി ജില്ലയിലും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റമാണ് പ്രവചിക്കുന്നത്. 

കേരളത്തിൽ 80 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മേൽക്കൈ നേടുമെന്നാണ് മനോരമ വോട്ട് അനുപാത കണക്കുകൾ നിരത്തി വ്യക്തമാക്കുന്നത്. ഇതിൽ ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്ത് യുഡിഎഫിന് മേൽക്കൈ പ്രവചിക്കുന്നുണ്ട്. 

തൊടുപുഴ, ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലാണ് യുഡിഎഫിന് മേൽക്കൈ. ഉടുമ്പൻചോല മണ്ഡലത്തിൽ ഇടതുപക്ഷത്തിനാണ് മേൽക്കൈ. തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ കണക്കുകൾ പ്രകാരമാണ് ഇത്തരം ഒരു പഠനം പത്രം തയാറാക്കിയിരിക്കുന്നത്. 

കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ഇടതിനൊപ്പമായിരുന്നു. ഇത്തവണ ഇത് തിരിയുമെന്ന സൂചനകളാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ വ്യക്തമാകുന്നത്. ഇടുക്കി ജില്ലാ പഞ്ചായത്ത് യുഡിഎഫ് തൂത്ത് വാരിയതും ബ്ലോക്ക് പഞ്ചായത്തുകൾ കൈയടക്കിയും രണ്ട് നഗരസഭകളിലും ഭരണം പിടിച്ചതും കൂടുതൽ പഞ്ചായത്തുകളിൽ അധികാരം പിടിച്ചെടുത്തതും യുഡിഎഫിന് ഗുണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


ഭർത്താവിന് 520 സ്ത്രീകളുമായി ബന്ധം; വിഷയം കോമിക് പുസ്‌കമാക്കി ഭാര്യ



ടോക്കിയോ: കുടുംബ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ കോമിക് പുസ്തകമാക്കി യുവതി. ജപ്പാനിലാണ് സംഭവം നടന്നത്. അമിതമായി സ്ത്രീകളോട് ആസക്തിയുണ്ടായിരുന്ന ഭർത്താവിനൊപ്പം ജിവിച്ചതും ഒരു മകനെ വളർത്തി വലുതാക്കിയതും അടക്കമുള്ള അനുഭവങ്ങളാണ് യുവതി കഥയാക്കിമാറ്റിയത്.

ഒരു അമ്മ എന്ന നിലയ്ക്കുള്ള തന്‍റെ പോരാട്ടങ്ങളും കരുത്തും കാണിക്കുന്നതിനായി അവര്‍ തന്‍റെ യഥാർഥ ജീവാതാനുഭവങ്ങളെ ചിത്രകഥയാക്കി മാറ്റുകയായിരുന്നു.

ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടതിനുശേഷമാണ് കുസാനോ തന്‍റെ ഭര്‍ത്താവിനെ വിവാഹം കഴിച്ചത്. അവള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസിച്ചു. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അവരുടെ മകന്‍ ജന്മനാ തന്നെ അപൂര്‍വരോഗത്തിന് അടിമയായിരുന്നു. 

ഇതോടെ അവളുടെ ജീവിതം ദുഷ്‌കരമായി. ഭര്‍ത്താവ് മണിക്കൂറുകളോളം ജോലി ചെയ്യുകയും വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നത് കുസാനോയെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇതോടെ രാവും പകലും രോഗിയായ കുട്ടിയെ ഒറ്റയ്ക്ക് പരിപാലിക്കാന്‍ കുസാനോ വീട്ടിൽ തനിച്ചായി. 

ആശുപത്രി സന്ദര്‍ശനവും മകന്‍റെ ദൈനംദിന പരിചരണവും കൈകാര്യം ചെയ്യുന്നതിനിടയില്‍ ദാമ്പത്യത്തെ കുറിച്ചുള്ള മറ്റൊരു സത്യവും അവളെ ഞെട്ടിച്ചു. ഭര്‍ത്താവ് തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് അവള്‍ മനസിലാക്കി. 

അയാളുടെ ബാഗില്‍ നിന്നും കോണ്ടം പോലുള്ള വസ്തുക്കളും ഫോണില്‍ വിചിത്രമായ സെക്സ് ആപ്പ് അലേര്‍ട്ടുകളും കുസാനോ കണ്ടെത്തി. അയാള്‍ക്ക് 520 ബന്ധങ്ങള്‍ ഉണ്ടെന്നും കോമിക് പുസ്തകത്തില്‍ അവള്‍ വെളിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ കുസാനോ തന്‍റെ കുട്ടിയെ സംരക്ഷിക്കുന്നതിനായി അയാളോട് പ്രതികാരം ചെയ്യാതിരിക്കാന്‍ തീരുമാനിച്ചു. തന്‍റെ ഭര്‍ത്താവിനെ അവര്‍ ചികിത്സിക്കാന്‍ തീരുമാനിച്ചതായി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

വൈദ്യപരിശോധനയില്‍ അദ്ദേഹത്തിന് ലൈംഗിക ആസക്തി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്‌കൂള്‍ കാലഘട്ടത്തിലാണ് ഇത് ആരംഭിച്ചതെന്നും അവര്‍ വ്യക്തമാക്കി. കാരണം അറിഞ്ഞെങ്കിലും അവളുടെ മനസ്സിനേറ്റ മുറിവുണങ്ങിയില്ല. എന്നാല്‍ സ്വയം കുറ്റപ്പെടുത്താതിരിക്കാന്‍ ഇത് അവളെ സഹായിച്ചു.

പിന്നീട് മകനുവേണ്ടി ഭര്‍ത്താവുമായി അടുപ്പം നിലനിര്‍ത്താന്‍ അവള്‍ തീരുമാനിച്ചു. ഇരുവരും ചേര്‍ന്നുള്ള ജോയിന്‍റ് തെറാപ്പി സെഷനുകളും അറ്റന്‍ഡ് ചെയ്തു. ഇതുവഴി കാര്യങ്ങള്‍ നേരെയാകുമെന്നാണ് കുസാനോ പ്രതീക്ഷിച്ചത്. ക്രമേണ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും വേര്‍പിരിയുന്നതാണ് നല്ലതെന്നും അവള്‍ മനസ്സിലാക്കി. ഇതോടെ ഇരുവരും പിരിഞ്ഞു.

അങ്ങനെ ഒറ്റയ്ക്ക് തന്‍റെ രോഗിയായ മകനെ വളര്‍ത്തി. പതുക്കെ ദുഃഖം മറന്ന് അവള്‍ ആ ജീവിതം ആസ്വദിച്ചുതുടങ്ങി. കരുത്തോടെ സത്യത്തെ നേരിടാന്‍ അവള്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ അവള്‍ കലയില്‍ ആശ്വാസം കണ്ടെത്തി. ജാപ്പനീസ് മാംഗ കലാകാരന്‍ പിറോയോ അരയ് അവളുടെ ജീവിതം ചിത്രങ്ങളാക്കി. പിന്നീട് അവള്‍ തന്‍റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ചേര്‍ത്ത് അതൊരു കോമിക് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇരുമ്പു ഗേറ്റ് ദേഹത്തേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു



ചേർത്തല: ഇരുമ്പു ഗേറ്റ് ദേഹത്തേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു. അർത്തുങ്കൽ പൊന്നാട്ട് സുഭാഷിന്‍റെ മകൻ ആര്യൻ ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം അയൽവീട്ടിൽ കളിക്കുന്നതിനിടെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. 

ട്രാക്കിലൂടെ തള്ളിമാറ്റാവുന്ന ഗേറ്റിൽ കുട്ടികൾ കളിക്കുന്നതിനിടെ ഗേറ്റ് ട്രാക്കിൽ നിന്നു മാറുകയും ആര്യന്‍റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. 

ഓടിയെത്തിയ സമീപത്തുണ്ടായിരുന്നവർ കുട്ടിയെ ഗേറ്റിനടിയിൽ നിന്നും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മ സുബി വിദേശത്താണ്. ഇവർ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


നട്ടെല്ല് നിവർത്തി കോൺഗ്രസ്; തിരിച്ചടിയിൽ പതറി സിപിഎം



കൊച്ചി: സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആത്മവിശ്വാസം വീണ്ടെടുത്ത് യുഡിഎഫ്. തെരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടനുപാതം കണക്കാക്കി മലയാള മനോരമ നടത്തിയ പഠനത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റോളം യൂഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നുണ്ട്.

ഈ കണക്കുകൾ കൂടി പുറത്തുവന്നതോടെ എൽഡിഎഫ് ക്യാമ്പുകളിൽ ആശങ്ക വർധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവർത്തനമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് സംസ്ഥാനത്ത് വ്യക്തമായ മേൽക്കൈ നേടിക്കൊടുത്തത്. 

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് നടത്തിയ നീക്കങ്ങളും തന്ത്രങ്ങളും വോട്ടായി മാറിയെന്ന് വേണം അനുമാനിക്കാൻ. 

സംസ്ഥാനത്തെ ഭരണ വിരുദ്ധ നിലപാടുകളും കോൺഗ്രസിനും യുഡിഎഫിനും അനുകൂല ഘടകമായി മാറി. അതേസമയം അമിത ആത്മവിശ്വാസവും ധിക്കാര മനോഭാവവും ഇടതുപക്ഷത്തിനു തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീ വിഷയങ്ങളും സൗജന്യങ്ങളും മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടത് തിരിച്ചടിയായെന്നും വിലയിരുത്തുന്നവരുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ ഇനിയുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് കേരളത്തിൽ ഇടത് വലത് മുന്നണികൾ. അതേസമയം തിരുവനന്തപുരത്തുണ്ടായ മുന്നേറ്റം കേരളത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


പാർട്ടി വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന്; അയ്യപ്പൻകോവിൽ, ഏലപ്പാറ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി



ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ പാർട്ടി ലോക്കൽ സെക്രട്ടറിമാരെ അടക്കം കളത്തിലിറക്കി വിജയം നേടാനുള്ള ശ്രമത്തിൽ സിപിഎം നേരിട്ടത് കനത്ത തിരിച്ചടി. അയ്യപ്പൻകോവിൽ, ഏലപ്പാറ പഞ്ചായത്തുകളിലാണ് ലോക്കൽ സെക്രട്ടറിമാർ മത്സരത്തിനിറങ്ങിയത്. 

രണ്ടിടത്തും പാർട്ടിക്ക് പഞ്ചായത്ത് നഷ്ടമായി. ഏലപ്പാറ പഞ്ചായത്തിൽ യുഡിഎഫ് ഭരണം നേടിയപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറിയായിരുന്ന ആന്‍റപ്പൻ ജേക്കബ് 18 വോട്ടുകൾ മാത്രം നേടി കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. യൂത്ത് കോൺഗ്രസംംഗമായ സതിഷ് യേശുവായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.

ഇവിടെ പാർട്ടി വോട്ടുകളിൽ വ്യാപകമായ കുറവുണ്ടായിട്ടുള്ളതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുമെന്നാണ് വിവരം. അതേസമയം അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ചപ്പാത്ത് ലോക്കൽ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് മത്സര രംഗത്തെത്തിയത്. പച്ചക്കാട് വാർഡിൽ മത്സരിച്ച ലോക്കൽ സെക്രട്ടറി മൂന്നാം സ്ഥാനത്താണ് എത്തിയത്. 

യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം വിമതനും വാർഡിൽ ജനവിധി തേടിയിരുന്നു. യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു കയറിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത് സ്വതന്ത്രനാണ്. ഇവിടെ പാർട്ടി സെക്രട്ടറിക്ക് മത്സരിക്കാൻ അർഹരായവർക്ക് സ്ഥാനാർഥിത്വം നൽകാതിരുന്നതിൽ പാർട്ടിക്കുള്ളിൽ അവമതിപ്പുണ്ടായിരുന്നു. ഇതിനിടെ നിലവിലെ സെക്രട്ടറിയുടെ വാർഡായ ഹെവൻവാലിയിൽ ഇടതുപക്ഷം വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതും ചോദ്യചിഹ്നമായി. 

460 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ഇത്തവണ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത് 47 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എൽഡിഎഫ് വാർഡെന്നു വിശേഷിപ്പിക്കുന്ന വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് 300 ലേറെ വോട്ടുകൾ ലഭിച്ചതും പാർട്ടിക്ക് തിരിച്ചടിയായി. സിപിഎം വോട്ടുകളിൽ വ്യാപക അടിയൊഴുക്കുകൾ ഉണ്ടായതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 

ചപ്പാത്ത് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സിപിഎമ്മിന് വോട്ടു നഷ്ടമുണ്ടായി. സിപിഐയുടെ ബ്ലോക്ക് സീറ്റ് വച്ചുമാറി സിപിഎം കൈയടക്കിയിട്ടും സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സാധിച്ചില്ല. ജില്ലാ പഞ്ചായത്ത് വാർഡിലും വോട്ട് ചോർച്ചയുണ്ടായി. യുഡിഎഫ് സ്ഥാനാർഥിക്ക് പാർട്ടി വോട്ടുകൾ ചോർന്നതും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അയ്യപ്പൻകോവിൽ പഞ്ചായത്തിൽ യുഡിഎഫ് തേരോട്ടം 

ഇടുക്കി: രണ്ട് ടേമുകളിലായി എൽ.ഡി.എഫ് ഭരണം നിലനിർത്തിയ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫ് തരംഗം. ഇടതിന്‍റെ കരുത്തൻമാരെ വരെ തറപറ്റിച്ചാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സി.പി.എം ചപ്പാത്ത് മുൻ ലോക്കൽ സെക്രട്ടറി അടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചപ്പോൾ എൽഡിഎഫ് വിമതനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ചപ്പാത്ത് വാർഡിൽ നിന്നും ജനവിധി തേടിയ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് യുഡിഎഫിനോട് തോറ്റു. 

പഞ്ചായത്ത് ഭരണം പോയതിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും പരാജയം ഏറ്റുവാങ്ങിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും പഞ്ചായത്ത് മേഖലയിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ അടക്കം വന്ന പാളിച്ചകളാണ് കനത്ത പരാജയത്തിനു കാരണമെന്ന് ഇടതുപക്ഷത്ത് വിമർശനം ഉയർന്നിട്ടുണ്ട്. 

പാർട്ടിയിലെ ചിലരുടെ താൽപര്യത്തിനു വഴങ്ങി വിജയ സാധ്യതയില്ലാത്തവരെ മത്സരിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇത് വരും നാളുകളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെ അടക്കം പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിനുള്ളിലെ ഒരു വിഭാഗം നീക്കം നടത്തിയതായും സൂചനകളുണ്ട്. 

പഞ്ചായത്തിൽ വിജയിച്ചവർ ഇങ്ങനെ

വാർഡ് ഒന്ന്- വിജയമ്മ ജോസഫ് (യു.ഡി.എഫ്), രണ്ട്- ലത സുരേഷ് (യുഡിഎഫ്), മൂന്ന്- അഭിലാഷ് മാത്യു (എൽഡിഎഫ് ), നാല്- അജേഷ് മോഹൻ (യുഡിഎഫ്), അഞ്ച്- സുലോചന ചന്ദ്രൻ (യുഡിഎഫ്), ആറ്- സലീന സലിം (യുഡിഎഫ്), ഏഴ്- തമ്പി (യുഡിഎഫ് ), എട്ട് -സബിൻ ഇസ്മയിൽ (എൽഡിഎഫ് ), ഒമ്പത് ബിനോയ് ഫിലിപ് (യുഡിഎഫ്), പത്ത് -വിനീത ബിനു (എൽഡിഎഫ് ), പതിനൊന്ന് ജാൻസി ചെറിയാൻ (യുഡിഎഫ്), പന്ത്രണ്ട്- പി.ജി ബാലകൃഷ്ണൻ (എൽഡിഎഫ്), പതിമൂന്ന്- നിഷാമോൾ ബിനോജ് (എൽഡിഎഫ്), പതിനാല് ജയേഷ് (യുഡിഎഫ് ). 

ആണൊരുത്തൻ നട്ടെല്ലു വിരിച്ചപ്പോൾ പഞ്ചായത്തടക്കം ഇങ്ങു പോന്നു; എന്നിട്ടാണ് കാറ്റിലാടി ഒരു വാർഡ് കിട്ടിയവന്‍റെ അഹങ്കാരം



തെരഞ്ഞെടുപ്പു കാലം വെല്ലുവിളികളുടെയും നേർക്കു നേർ പോരാട്ടങ്ങളുടെയും കാലമാണ്. മുമ്പ് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ തലമൊട്ടയടിച്ച ഇടുക്കിയിലെ കോൺഗ്രസ് ദേശീയ നേതാവിന്‍റെ വാർത്ത രാജ്യാന്തര മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തിരുന്നു. 

ഇവിടെ ഇപ്പോൾ തോറ്റു തുന്നംപാടി നിക്കുന്നവർക്കും വെല്ലുവിളികൾക്ക് കുറവൊന്നും ഇല്ലെന്നതാണ് സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ട്രെന്‍റ്. സംസ്ഥാനത്താകെ യുഡിഎഫ് തംരംഗം അലയടിച്ചപ്പോഴും തങ്ങൾ നിലമെച്ചപ്പെടുത്തിയെന്ന മട്ടിലാണ് ഇടത് സൈബർ കേന്ദ്രങ്ങളുടെ വിശദീകരണ പോസ്റ്ററുകൾ. 

ഇടുക്കിയിൽ ഇടതുപക്ഷത്തിനു നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത തിരിച്ചടിയാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇടതിനു പച്ചതപ്പാൻ അവസരം കിട്ടിയില്ല. കൈയിലുണ്ടായിരുന്ന പഞ്ചായത്തുകളിലും ബഹുഭൂരിപക്ഷവും പോയികിട്ടി. 

ഇതിനിടെ അറ്റത്തും മൂലക്കും ഓരോ വിജയം നേടിയത് മാത്രമാണ് ഇടതുപക്ഷത്തിന് ആകെ പുറത്ത് കാണിക്കാനുള്ള മേൻമ. ഇത്തരം വിജയങ്ങളെ പർവതീകരിച്ച് കാണിച്ചാണ് പലരും സോഷ്യൽ മീഡിയയിൽ ആളാകാൻ നടക്കുന്നത്. ജില്ലാ പഞ്ചായത്തിൽ അടക്കം പാർട്ടിക്കുണ്ടായ വലിയ തോൽവിയും വോട്ട് ചോർച്ചയും ചർച്ച ചെയ്യുന്നതിനു പകരം വല്ലാണ്ടൂന്നും കാറ്റടിച്ച് കിട്ടിയ വിജയത്തിൽ അഹങ്കരിക്കുന്നവരാണ് നേതാക്കളിൽ പലരും. 

ഇത്തരം സോഷ്യൽ മീഡിയ യുദ്ധങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇടുക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമായിട്ടാണ് മുന്നണികൾ കാണുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ യുഡിഎഫ് ഇനിയും നിലമെച്ചപ്പെടുത്തുമെന്ന സൂചനകൾ തന്നെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വ്യക്തമാകുന്നത്.  

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Travel