SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1891) Mostreaded (1617) Crime (1479) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

കരയുദ്ധത്തിന് ലക്ഷ്യമിട്ട് അമേരിക്ക; 2500 മറീനുകളുമായി യുദ്ധ കപ്പൽ പുറപ്പെട്ടു



വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് ആക്കം കൂട്ടി അമേരിക്ക കര യുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകളാണ് പുറപ്പെട്ടത്. 

യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് മറീനുകൾ പുറപ്പെട്ടതെന്നാണ് വിവരം. ഇറാന്‍റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കുന്നതിനോ സംഘർഷ സ്ഥലത്തേക്ക് വിന്യസിക്കുന്നതിനോ ഈ സൈന്യത്തെ ഉപയോഗിക്കും. 

മറീനുകൾ കടലിലും കരയിലു പോരാടാൻ വൈദഗ്ധ്യമുള്ളവരാണ്. ഇറാനെതിരെ യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ കരസേന വിഭാഗം എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അതേസമയം മറീനുകളെ വിന്യസിച്ചതോടെ യുദ്ധം നീളുമെന്നാണ് സൂചനകൾ. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സൗന്ദര്യ വർധനവിന് സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ; യുവതി മരിച്ചു 

ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു. 

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു



ആലപ്പുഴ: കളിക്കുന്നതിനിടെ വീടിനു സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിനു സമീപത്ത് ചിറപ്പുറത്ത് അനസിന്‍റെ മകൻ ഐസാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണതായാണ് പ്രാഥമിക വിവരം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഐസാന്റെ ഖബറടക്കം ഇന്ന് വൈകിട്ട് 7.30-ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സൗന്ദര്യ വർധനവിന് സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ; യുവതി മരിച്ചു 

ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു.

ഗ്രൂപ്പ് പോരിൽ കിതപ്പ്; ഇടുക്കിയിൽ നിറം മങ്ങി കോൺഗ്രസ്



ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ അതിവേഗ മുന്നേറ്റവുമായി ഇടതുപക്ഷം ഒരു പടി മുന്നേ കുതിക്കുമ്പോൾ ഇടുക്കിയിൽ കോൺഗ്രസിലും യുഡിഎഫിലും കിതപ്പ്. മുൻകൂട്ടി സ്ഥാനാർഥി നിർണയം നടത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വീമ്പിളക്കിയ കോൺഗ്രസിൽ നാളിതുവരെ സ്ഥാനാർഥി ചർച്ചകൾ പോലും എങ്ങുമെത്തിയിട്ടില്ല.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് തന്നെയാണ് സ്ഥാനാർഥി നിർണയ ചർച്ചകളിൽ കീറാമുട്ടിയാകുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പീരുമേട്, ഉടുമ്പൻചോല, ഇടുക്കി മണ്ഡലങ്ങളിലെ ചർച്ചകളാണ് ഇപ്പോൾ തീരുമാനമാകാതെ തുടരുന്നത്. 

ഇടുക്കി മണ്ഡലം കേരളാ കോൺഗ്രസിന്‍റേതാണെങ്കിലും ഇത്തവണ സിറ്റ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. ഇവിടേക്ക് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി അടക്കമുള്ളവരുടെ പേരുകളും നിർദേശിക്കപ്പെടുന്നുണ്ട്. മത്സരിക്കുന്നത് കേരളാ കോൺഗ്രസ് ആണെങ്കിൽ പി.ജെ. ജോസഫ് ഇടുക്കി മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ടെന്നാണ് വിവരം. 

ഉടുമ്പൻചോലയിലും പീരുമേട്ടിലും ഗ്രൂപ്പ് തർക്കമാണ് വെല്ലുവിളി. പീരുമേട്ടിൽ ഐ, എ, കെ.സി പക്ഷങ്ങൾ തമ്മിൽ തർക്കം നിലനിൽപ്പുണ്ട്. എ വിഭാഗത്തിലെ സിറിയക് തോമസും വേണുഗോപാൽ പക്ഷത്തെ റോയി കെ. പൗലോസും അന്തിമ പട്ടികയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരമെങ്കിലും ഇരുവരിൽ ആരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. 

ഉടുമ്പൻചോലയിലും ഐ, എ, വേണുഗോപാൽ പോരാണ് സ്ഥാനാർഥി നിർണയത്തിൽ കീറാമുട്ടി. അതേസമയം സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ എൽഡിഎഫ് ഇപ്പോൾ പ്രചരണ രംഗത്തിന് ചൂട് കൂട്ടിയിട്ടുണ്ട്. 

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ എന്നിവരാണ് മത്സര രംഗത്ത്. റോഷിയുടെ പേര് കഴിഞ്ഞ ദിവസം ജോസ് കെ. മാണി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ജയചന്ദ്രനും സലിംകുമാറും പ്രചരണം ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിൽ ഒരുപടി മുന്നിൽ ഇടതുപക്ഷം കുതിക്കുമ്പോളും ഗ്രൂപ്പ് പോരിൽ ആര് ജയിക്കുമെന്ന് കാത്തിരിക്കുകയാണ് കോൺഗ്രസ്.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സൗന്ദര്യ വർധനവിന് സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ; യുവതി മരിച്ചു 

ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു. 

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ; 35 കാരി മരിച്ചു



ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പ്ലസ് ടു വിദ്യാർഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ നഗ്നനാക്കി മർദിച്ചു



കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ പൂർണ നഗ്നനാക്കി മർദിച്ചതായി പരാതി. ചേളന്നൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് ക്രൂരമായി മർദനമേറ്റത്. മർദനത്തിൽ അവശനായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കക്കോടി ബദിരൂര്‍ സ്വദേശിയായ പെണ്‍കുട്ടി അടക്കം അഞ്ച് പേര്‍ക്കെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. മർദനത്തിന് നേതൃത്വം നൽകിയ പെൺകുട്ടിയും മർദനമേറ്റ കുട്ടിയും തമ്മിൽ സൗഹൃദത്തിലായിരുന്നു.

പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ബദിരൂരിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലേക്ക് മര്‍ദനമേറ്റ ആണ്‍കുട്ടി എത്തിയത്. ഡ്രൈവിങ് പഠിപ്പിക്കാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വിദ്യാർഥിയെ വിളിച്ചുവരുത്തിയത്. 

എന്നാല്‍ ഈ സ്ഥലത്ത് പെണ്‍കുട്ടിയോടൊപ്പം മറ്റൊരു സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാർഥികളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ച് മറ്റ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പൂര്‍ണ നഗ്നനാക്കുകയും കയറു കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ശരീരത്തില്‍ പൊള്ളിച്ചതായും പരാതിയിലുണ്ട്. കുപ്പിച്ചില്ല് ഉപയോഗിച്ചും ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് പല തവണ അടിച്ചതായും പരാതിയില്‍ പറയുന്നു. 

മര്‍ദനമേറ്റ വിവരം വീട്ടുകാരോടോ പുറത്താരോടെങ്കിലുമോ പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും സംശയമുണ്ട്. അക്രമി സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും സംഭവം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മൊജ്‌തബ ഖമേനി കോമയിൽ; ഒരു കാൽ മുറിച്ചു മാറ്റിയതായും റിപ്പോർട്ട്



ലണ്ടൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മൊജ്‌തബ ഖമേനിക്ക് മാരകമായി പരുക്കേറ്റതായി റിപ്പോർട്ടുകൾ. പിതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ട ഫെബ്രുവരി 28ലെ ആക്രമണത്തിൽ തന്നെയാണ് മൊജ്‌തബയ്ക്കും പരുക്കേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിടുന്ന വിവരം. 

56 വയസുകാരനായ മൊജ്തബ നിലവില്‍ കോമയിലാണെന്നും അദ്ദേഹത്തിന്‍റെ ഒരു കാല്‍ മുറിച്ചുമാറ്റിയതായും ബ്രിട്ടീഷ് മാധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍റെ യുദ്ധതന്ത്രങ്ങളെ നിയന്ത്രിക്കേണ്ട പുതിയ നേതാവ് മരണത്തോട് മല്ലിടുന്നത് ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ടെഹ്റാനിലെ സിന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അതീവ സുരക്ഷാ വലയത്തിലാണ് മൊജ്തബയുടെ ചികിത്സ നടക്കുന്നത്. ബോംബാക്രമണത്തില്‍ അദ്ദേഹത്തിന്‍റെ വയറിനും കരളിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇറാന്‍റെ ആരോഗ്യ മന്ത്രിയും പ്രമുഖ ട്രോമ സര്‍ജനുമായ മുഹമ്മദ് റെസ സഫര്‍ഗന്ദിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ആശുപത്രിയുടെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

എന്നാൽ നേതാവ് ഗുരുതരാവസ്ഥയിലാണെങ്കിലും രാജ്യത്ത് ഭരണപ്രതിസന്ധിയില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ശ്രമിക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്നും പിതാവിന്‍റെ രക്തത്തിന് പകരമായി കടുത്ത ആക്രമണങ്ങള്‍ തുടരുമെന്നും മൊജ്തബ ഖമേനിയുടേതെന്ന പേരില്‍ ഒരു പ്രസ്താവന ഇന്നലെ പുറത്തുവിട്ടിരുന്നു.

 എന്നാല്‍ നേതാവ് നേരിട്ട് പ്രത്യക്ഷപ്പെടാത്തത് ഇറാനിലെ ജനങ്ങള്‍ക്കിടയിലും സൈന്യത്തിനുള്ളിലും വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെല്ലാം ഇറാന്‍ തള്ളിയിട്ടുണ്ട്. നേതാവ് ശാരീരികമായി അവശനാണെങ്കിലും ഇറാന്‍ സൈന്യത്തിന്‍റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഒട്ടും കുറയാതെ തുടരുകയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Travel