SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1934) Idukki (1868) Mostreaded (1617) Crime (1463) National (1234) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Laptop Backpack

വളകോട്ടിൽ യുവതി ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ



ഇടുക്കി: ഉപ്പുതറ വളകോട്ടിൽ യുവതിയെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയില്‍, ലാലി എന്ന ജോര്‍ജ് ജോസഫിന്‍റെ ഭാര്യ വസീന (43)യാണ് മരിച്ചത്.

രാവിലെ ജോലിക്ക് പോയ ഭർത്താവ് ലാലി ഉച്ചയ്ക്ക് 12.30 ഓടെയാണ് വസീനയെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ചുമട്ടു തൊഴിലാളിയായ ലാലി ഉച്ചയ്ക്ക് 12 ഓടെയാണ് വീട്ടിലെത്തിയത്. വസീനയെ പലവട്ടം വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ഇതിനിടെ ശുചിമുറിയിൽ വെള്ളം പോകുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വസീനയെ കത്തിക്കരിഞ്ഞ നിലയിൽ ഭിത്തിയിൽ ചാരിയിരിക്കുന്നതായി കണ്ടത്.

ഉടൻ നാട്ടുകാരെയും ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് ജോസഫിനെയും വിവരം അറിയിക്കുകയായിരുുന്നു. ജോര്‍ജ് ജോസഫ് വിവരം പൊലീസിനെ അറിയിച്ചു. ആദ്യ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതിനു പിന്നാലെ നാല് വർഷം മുമ്പാണ് ലാലി വസീനയെ രജിസ്റ്റർ വിവാഹം ചെയ്യുന്നത്. 

വസീനയുടെയും രണ്ടാം വിവാഹമാണ്. വസീനക്ക് മാനസിക രോഗം ഉണ്ടായിരുന്നതായി പറയുന്നു. വര്‍ഷങ്ങളായി മരുന്ന് കഴിച്ച് വരുകയായിരുന്നു. വസീന കായംകുളം സ്വദേശിയാണ്. ഇരുവര്‍ക്കും മക്കളില്ല. ഏലത്തിന് മരുന്നടിക്കുന്ന പെട്രോള്‍ മോട്ടറിന് ഒഴിക്കാന്‍ വാങ്ങി വെച്ച പെട്രോള്‍ ഒഴിച്ചാകാം കത്തിച്ചതെന്നാണ് നിഗമനം. ആത്മഹത്യയാവാമെന്നാണ് പൊലീസ് പറയുന്നത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇടുക്കിയുടെ മനോഹര കാഴ്ച്ച..... വീഡിയോ... 

വൃത്തിയാക്കുന്നതിനിടെ പടുതാക്കുളത്തിൽ വീണു; യുവാവ് മരിച്ചു



ഇടുക്കി: കരിയില വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ പടുതാക്കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു. ഇടുക്കി കാമാക്ഷി പുഷ്പഗിരി മേലേകുപ്പച്ചാംപടി കല്ലംമാക്കൽ നോബിൾ തോമസ് (38) ആണ് മരിച്ചത്. സ്വന്തം ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് വീണത്. 

കുളത്തിലെ കരിയില വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ ഏലച്ചെടികൾ നനക്കാൻ പറമ്പിലേക്ക് പോയ നോബിളിനെ ഉച്ചയായിട്ടും കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോൾ പടുതാക്കുളത്തിന്‍റെ കരയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. 

തുടർന്ന് നാട്ടുകാരുടെയും കട്ടപ്പനയിൽ നിന്നെത്തിയ ഫയർ ഫോഴ്സിന്‍റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 15 അടിയോളം ആഴമുള്ള പടുതാക്കുളമാണ്. ഭാര്യ: സുബി. മക്കൾ: അയോണ, ദിയ. സംസ്കാരം പിന്നീട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കമ്പം റൂട്ടിലെ ജമന്തിപ്പാടം കണ്ടിട്ടുണ്ടോ.... 

പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണി; പ്ലസ് ടു വിദ്യാർഥി പിടിയിൽ



ഇടുക്കി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ച പത്താം ക്ലാസ് വിദ്യാർഥിനി അഞ്ച് മാസം ഗർഭിണി. ഇടുക്കി കട്ടപ്പന, വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

പെൺകുട്ടിക്ക് കൗൺസിൽ നൽകിയതോടെ ഗർഭത്തിന് ഉത്തരവാദി പ്ലസ് ടു വിദ്യാർഥിയാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തി ആകാത്തതിനാൽ ഇയാളെ കൗമാരക്കാരുടെ ജയിലായ കാക്കനാട് ബോര്‍സ്റ്റല്‍ സ്‌കൂളിലേയ്ക്ക് അയച്ചു.

പത്താം ക്ലാസ് വിദ്യാർഥിനി ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് വീട്ടുകാർ വിദ്യാർഥിനിയുമായി ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും ഇവര്‍ വണ്ടന്‍മേട് പൊലീസിന് വിവരം കൈമാറുകയുമായിരുന്നു. പ്ലസ് ടു വിദ്യാർഥി നിർബന്ധിച്ച് ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നാണ് വിദ്യാർഥിനിയുടെ മൊഴി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇതാണല്ലേ ആ വീഡിയോ..... ദാ കണ്ടോ... 


പ്രണയ ദിനത്തിൽ വിവാഹത്തിനൊരുങ്ങി ധനൂഷ്; വധു യുവ നായിക



ചെന്നൈ: താര വിവാഹത്തിന്‍റെ ആവേശത്തിനൊരുങ്ങുകയാണ് തമിഴ് സിനിമാ ലോകമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർ താരം ധനൂഷും മൃണാള്‍ താക്കൂറും തമ്മിലുള്ള വിവാഹം ഫെബ്രുവരി 14ന് നടക്കുമെന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇവർ തമ്മിൽ ഡേറ്റിങ്ങിലാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ വരുന്ന വാളന്‍റൈൻ ദിനത്തിൽ ഇരുവരും ഒന്നിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആനന്ദ് എല്‍ റായ്‌യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ ഥാക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. 

സണ്‍ ഓഫ് സര്‍ദാര്‍ 2 സ്‌ക്രീനിങ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ ഥാക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു.

തമിഴ് താരം ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ ഒരിക്കല്‍ മൃണാള്‍ താക്കൂര്‍ പ്രതികരിച്ചിരുന്നു. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. 

അതേസമയം വിവാഹകാര്യത്തിൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എവിടെവെച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 

എന്നാല്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനുഷ് ഐശ്വര്യ രജനികാന്തില്‍ നിന്ന് നേരത്തെ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ധനുഷിന് രണ്ട് മക്കളും ഉണ്ട്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


സംസ്‌കാരത്തിനൊരുങ്ങുമ്പോൾ അനക്കം; 103 കാരി മരണത്തിൽ നിന്നും ജീവിതത്തിലേക്ക്



മുംബൈ: ശവസംസ്കാര ചടങ്ങിനിടെ ജീവിതത്തിലേക്ക് തിരിച്ചെത്തി 103 വയസുകാരി. നാഗ്പൂർ ജില്ലയിലെ രാംടെക്കിലാണ് മരണം ഉറപ്പിച്ച വൃദ്ധ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഇതോടെ വിലാപ യാത്രക്കെത്തിയ ബന്ധുക്കൾ കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് മടങ്ങിയത്. ഗംഗാഭായ് സഖാരെയെന്ന 103 വയസുകാരിയാണ് ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ബന്ധുക്കൾ ഒത്തുകൂടിയ സമയത്ത് ഇവരുടെ കാൽവിരലുകൾ അനങ്ങുന്നത് ഒരു ബന്ധുവിന്‍റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഈ സമയത്ത് സംസ്കാരത്തിനായി ഇവരുടെ മൂക്കിൽ പഞ്ഞിവച്ച് വസ്ത്രം മാറി കൈകാലുകളും ബന്ധിച്ചിരുന്നു. മരണം ഉറപ്പിച്ചതിന്‍റെ പിറ്റേ ദിവസമാണ് ഇവരുടെ ശരീരത്തിൽ അനക്കം കാണുന്നത്. അതിനാൽ ദൂര സ്ഥലങ്ങളിലുള്ള ബന്ധുക്കൾ പോലും സസ്കാര ചടങ്ങിനായി എത്തിയിരുന്നു. 

ശരീരം അനങ്ങുന്നത് കണ്ട് ഉടൻ തന്നെ പേരക്കുട്ടി ഇവരുടെ മൂക്കിലെ പഞ്ഞികൾ മാറ്റി. ഇതോടെ അവർ ആഴത്തിൽ ശ്വസിച്ചു. ഇതോടെ വീട് ആഘോഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് ഈ ദിവസം ഇവരുടെ ജൻമദിനമാണെന്ന കാര്യവും ബന്ധുക്കൾ ഓർത്തത്. ഇതോടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെല്ലാം ജൻമദിനാഘോഷത്തിൽ പങ്കെടുത്താണ് മടങ്ങിയത്.  

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കേരളാ കോൺഗ്രസിന്‍റെ മുന്നണിമാറ്റം; അങ്കലാപ്പിലായത് പ്രാദേശിക നേതാക്കൾ



കോട്ടയം: മുന്നണി മാറ്റ ചർച്ചകൾ അണിയറയിൽ പുരോഗമിക്കവെ വീർപ്പുമുട്ടി കേരളാ കോൺഗ്രസ് എമ്മിലെ പ്രാദേശിക നേതാക്കൾ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിച്ച തങ്ങൾ ഇനി വലതു പക്ഷത്തിനു വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങണോയെന്ന ആശങ്കയാണ് നേതാക്കളിൽ പലർക്കും. 

മുന്നണിമാറ്റം കേരളാ കോൺഗ്രസിൽ പുതുമയല്ലെങ്കിലും കഴിഞ്ഞതവണത്തെ മുന്നണിമാറ്റത്തിനു ശേഷം മുമ്പെങ്ങും ഇല്ലാത്തവിധമുള്ള വാശിയാണ് കേരളാ കോൺഗ്രസ് ജോസഫും എമ്മും തമ്മിൽ നിലനിന്നിരുന്നത്. പലയിടത്തും പ്രചരണ രംഗത്ത് പ്രാദേശിക നേതാക്കൾ തമ്മിൽ തല്ലുന്നതും അണികൾ പരസ്പരം ചെളിവാരിയെറിയുന്നതിനും വരെ സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. 

എന്നാൽ ഇപ്പോൾ വീണ്ടും യുഡിഎഫ് പാളയത്തിലെത്തിയാൽ ഇന്നലെ വരെ ചെളിവാരിയെറിഞ്ഞവർക്കൊപ്പം ചായകുടിക്കേണ്ട ഗതികേടിലേക്ക് നേതാക്കൾക്ക് നീങ്ങേണ്ടിവരും. ഇതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിക്കുന്നത്. 

നേതൃത്വം മുന്നണിമാറിയാൽ സിപിഎമ്മിലേക്ക് ചേക്കാറാനുള്ള ശ്രമങ്ങളും പ്രദേശിക നേതാക്കളിൽ പലരും ആലോചിക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന മുന്നണിമാറ്റം അണികൾക്കിടയിൽ വിലയിടിയാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

നിലവിൽ ചെയർമാൻ ജോസ് കെ. മാണിക്ക് മുന്നണിമാറ്റത്തോട് അനുകൂല നിലപാടാണെങ്കിലും റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ചില നേതാക്കളുടെ നിലപാടാണ് പിന്നോട്ട് പോകാൻ കാരണമെന്നാണ് സൂചനകൾ. അടുത്ത ദിവസം ചേരുന്ന പാർട്ടി യോഗത്തിൽ ചില നിർണായക നീക്കങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും കരുതുന്നവരുണ്ട്. യുഡിഎഫിലെത്തിയാൽ പാലാ സീറ്റ് ഉൾപ്പെടെ നഷ്ടമാകുമെന്നതും എമ്മിന് ക്ഷീണമാണ്. 



Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Travel