SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിൽ യന്ത്രത്തിൽ കുടുങ്ങി യുവതിയുടെ കൈവിരൽ അറ്റു

പ്രതീകാത്മക ചിത്രം



ഇടുക്കി: സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലെ യന്ത്രത്തിൽ കുടുങ്ങി യുതിയുടെ കൈവിരൽ അറ്റു. ഇടുക്കി എല്ലക്കൽ പോത്തുപാറയിലെ സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് അപകടം നടന്നത്. തമിഴ്നാട് ചെന്നെ സ്വദേശി ഷർമിള ബാനു (32)വിന്‍റെ കൈവിരലാണ് അറ്റുപോയത്.

ഇവരെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോത്തുപാറയിൽ പ്രവർത്തിക്കുന്ന റോളർ കോസ്റ്റർ സംവിധാനം ഉള്ള സിപ്പ് ലൈൻ സെന്‍ററിലാണ് അപകടം നടന്നത്. 

മൂന്നാർ സന്ദർശനത്തിന് ചെന്നെയിൽ നിന്നെത്തിയ ഷർമിള ഉൾപ്പെടെയുളള ടീം സിപ് ലൈനിൽ കയറുകയും സവാരിക്കിടെ പേടിച്ച് ഇരുമ്പ് വടത്തിൽ കയറി പിടിക്കുകയുമായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ക്രോക്രോച്ച് ജനതാ പാർട്ടിയുടെ വളർച്ചയിൽ അമ്പരപ്പ്; ജാഗ്രതയോടെ രാജ്യം



സ്വന്തം ലേഖകൻ

ന്യൂഡെൽഹി: പരിഹാസ കൂട്ടായ്മയായെത്തി രാജ്യത്ത് തരംഗമായി മാറി ക്രോക്രോച്ച് ജനതാ പാർട്ടി. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകൾ എന്നു വിശേഷിപ്പിച്ച സുപ്രീം കോടതി ചിഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമർശത്തിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ക്രോക്രോച്ച് ജനതാപാർട്ടിയെന്ന പേരിൽ അക്കൗണ്ട് പ്രത്യക്ഷപ്പെടുന്നത്. 

മണിക്കൂറുകൾക്കകം അക്കൗണ്ടിലേക്ക് ആളുകൾ ഇടിച്ചുകയറിയതോടെയാണ് സംഭവം രാജ്യ ശ്രദ്ധയിലേക്ക് നീങ്ങുന്നത്. രാജ്യത്തിനു സുരക്ഷാ ഭീഷണിയാണെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു പേർ എത്തുന്നത്. 

ഔദ്യോഗിക എക്സ് പേജ് ബ്ലോക്ക് ചെയ്തെങ്കിലും ക്രോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ വീണ്ടും അക്കൗണ്ട് പ്രത്യക്ഷപ്പെട്ടു. ഇതിനിടെ സ്ഥാപകൻ അഭിജിത് ദീപ്കെയെ വധിക്കുമെന്ന ഭീഷണികളും മുഴങ്ങുന്നുണ്ട്. ‌

അതേസമയം ക്രോക്രോച്ച് ജനതാ പാർട്ടിയെന്ന സോഷ്യൽ മീഡിയ മുന്നേറ്റം ജാഗ്രതയോടെയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഉറ്റുനോക്കുന്നത്. ഭരണകൂടത്തോടുള്ള പുതുതലമുറയുടെ എതിർപ്പാണ് ഇത്തരം മൂവ്മെന്‍റുകൾക്ക് പിന്നിലെന്ന അഭിപ്രായ പ്രടനങ്ങളും പുറത്തു വരുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പാൽവില വർധന; യുഡിഎഫ് സർക്കാരിനെതിരെ പോസ്റ്റിട്ട എ.എസ് ബിജിമോൾക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല



ഇടുക്കി: ചായ ദിനത്തിൽ യുഡിഎഫ് സർക്കാരിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട പീരുമേട് മുൻ എംഎൽഎ ഇ.എസ് ബിജിമോൾക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. മിൽമ പാൽ വില കൂട്ടിയ സംഭവത്തിൽ സർക്കാരിനെ അധിക്ഷേപിച്ചുകൊണ്ടും ജാതി പറഞ്ഞുകൊണ്ടുമായിരുന്നു ബിജിമോളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. 

പോസ്റ്റ് ഇട്ടതിനു പിന്നാലെ കമന്‍റ് ബോക്സിൽ ബിജിമോൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. "ഇന്ന്  അന്തർദേശീയ ചായ ദിനം , സാരമില്ലന്നേ, പാലിന് നാല് രൂപ കൂട്ടിയത്. ഇന്ന്  നമുക്ക് ഇത്തിരി പൂക്കിച്ചിരി കൂട്ടിയിട്ട് ഒരു സ്ട്രോങ് ടീ തന്നെയാകാം.  അതല്ലേ  മേനോനെ അതിൻ്റെ ഒരു രസം'

ഇങ്ങനെയായിരുന്നു ബിജിമോളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. എൽഡിഎഫ് സർക്കാർ അവസാന നാളുകളിലാണ് സംസ്ഥാനത്ത് മിൽമ പാൽവില കൂട്ടാൻ നിർദേശം നൽകിയത്. തെരഞ്ഞെടുപ്പിനെ തുടർന്ന് തീരുമാനം മരവിപ്പിച്ചു വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വില കൂട്ടാനായിരുന്നു നിർദേശം. ഇക്കാര്യം മറച്ചുവച്ച് ഇടത് സൈബർ കേന്ദ്രങ്ങളിൽ പാൽവില കൂട്ടിയത് യുഡിഎഫ് സർക്കാരാണെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. 

എന്നാൽ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഇ.എസ് ബിജിമോൾ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ തന്നെ ഇതിനെ വിമർശിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. 

കമന്‍റുകളിൽ ചിലത്, 

കലത്തിനുള്ളിൽ തലകുടുങ്ങി ഒന്നര വയസുകാരൻ



മലപ്പുറം: കളിക്കുന്നതിനിടെ അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയർഫോഴ്സ്. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല അബദ്ധത്തില്‍ കലത്തില്‍ കുടുങ്ങുകയായിരുന്നു. തിരുവാലിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കുട്ടിയുടെ തല കുടുങ്ങിയതോടെ പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി കലം മുറിച്ച് കുട്ടിയെ രക്ഷിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

നേതൃമാറ്റം വേണ്ടെന്ന് ഉപദേഷ്‌ടാക്കൾ; കടിച്ചു തൂങ്ങി പിണറായി വിജയൻ



തിരുവനന്തപുരം: നേതൃമാറ്റത്തിനായി സംസ്ഥാന- ദേശീയ തലത്തിൽ മുറവിളികൂട്ടുമ്പോഴും നിലപാട് മാറ്റാതെ പിണറായി വിജയൻ കടിച്ചു തൂങ്ങുന്നതിനു പിന്നിൽ ഉപദേഷ്‌ടാക്കളുടെ നിർദേശം. പാർട്ടി ചരിത്ര പരാജയം നേരിട്ടിരിക്കുന്ന സാഹചര്യത്തിൽ നേതൃമാറ്റത്തിലേക്ക് നീങ്ങുന്നത് വൻ മണ്ടത്തരമാകുമെന്ന വിലയിരുത്തലാണ് ഇതിനു പിന്നിൽ. 

2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്ത സിപിഎം ഇത്തവണ നേരിയ ഭൂരിപക്ഷത്തിൽ തുടർ ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. മൂന്നാം തുടർ ഭരണമെന്ന കേരള ചരിത്രത്തിലെ റെക്കോർഡ് നേട്ടം സ്വന്തമാക്കി വിശ്രമ ജീവിതത്തിലേക്ക് പോകുകയായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം. 

തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയാലും പിന്നീട് വിശ്വസ്തനെ കസേര എൽപ്പിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും മാറുകയായിരുന്നു ലക്ഷ്യം. ഇതോടെ കേരളത്തിലെ സിപിഎം ചരിത്രത്തിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കിയ നേതാവെന്ന പരിവേഷവും ലഭിക്കും. 

എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചരിത്ര പരാജയമാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിടേണ്ടി വന്നത്. ഇത്രവലിയ പരാജയം തെരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനഞ്ഞ പിആർ ടീമുകളും ഉപദേഷ്ടാക്കളും നേതൃത്വവും പോലും പ്രതീക്ഷിച്ചിരുന്നില്ല. 

വമ്പൻ പരാജയം നേരിട്ട സാഹചര്യത്തിൽ പിണറായി വിജയൻ പിൻവാങ്ങിയാൽ പാർട്ടിയെ എക്കാലത്തെയും ഏറ്റവും വലിയ പടുകുഴിയിൽ തള്ളിയ നേതാവെന്ന പേരായിരിക്കും ചരിത്രം ചാർത്തിക്കൊടുക്കുക. പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിച്ചുവെന്ന വിമർശനങ്ങളും ഇതോടെ യാഥാർഥ്യമാകും. 

ഇതോടെയാണ് തൽക്കാലം നേതൃ സ്ഥാനത്തിൽ നിന്നും പിൻമാറേണ്ടെന്ന തീരുമാനത്തിലേക്ക് പിണറായി കോർണറുകൾ എത്തിയത്. നിലവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് പാർട്ടിയെ ശക്തിപ്പെടുത്തിയതിനു ശേഷം സ്ഥാനമാറ്റമെന്നതാണ് ഇപ്പോൾ ആലോചനയിൽ. 

അതേസമയം പാർട്ടിക്കുള്ളിൽ പിണറായി വിരുദ്ധ ചേരി ശക്തിപ്പെടുന്നതായിട്ടും റിപ്പോർട്ടുകളുണ്ട്. നേതൃത്വത്തെ മാറ്റാതെ പാർട്ടിക്ക് തിരിച്ചുവരവില്ലെന്ന് വിശ്വസിക്കുന്നവരാണ് നിരവധി പേർ. ജില്ലാ കമ്മിറ്റികളിലും ഇത്തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ എതിർശബ്ദങ്ങളെ ഇപ്പോൾ മുഖവിലക്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് നേതൃത്വം. 

അന്ത്യ കർമങ്ങൾ നടത്തിയതിനു പിന്നാലെ മരിച്ചയാൾ വീട്ടിൽ



ഖുന്തി: അന്ത്യ കർമങ്ങൾ പൂർത്തിയാക്കി ദിവസങ്ങൾ പിന്നിട്ടതിനു പിന്നാലെ മരിച്ചയാൾ വീട്ടിലെത്തി. ഝാർഖണ്ടിലെ ഖുന്തി ജില്ലയിലാണ് സംഭവം നടന്നത്. പട്രാതോളി ഗ്രാമത്തിലെ 45 കാരനായ വിശ്രാം മുണ്ടയാണ് മരണ ശേഷം തിരിച്ചു വന്നത്. 

മെയ് 10 ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് മുണ്ടെ വീട്ടില്‍ നിന്നും പോയത്. പിന്നീട് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചിട്ട് ഒരു വിവരവും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഞ്ജാത മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ബന്ധുക്കള്‍ ഖുന്തി സദര്‍ ആശുപത്രിയിലെത്തി, മൃതദേഹം മുണ്ടയുടേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന്‍റെ ഉയരം, ശരീരഘടന, മുഖം എന്നിവ മുണ്ടയുടേതിനോട് സാമ്യമുള്ളതിനാല്‍ കുടുംബാംഗങ്ങളും ഗ്രാമവാസികളും മൃതദേഹം വിശ്രാമിന്‍റേതാണെന്ന് തെറ്റിധരിച്ചത്. തുടര്‍ന്ന് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഗോത്ര ആചാരങ്ങള്‍ പ്രകാരം വീട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാരം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ്, മുണ്ട പെട്ടെന്ന് ഖുന്തിയിലെ മകളുടെ വാടക വീട്ടില്‍ എത്തിയത്. വീട്ടുകാരെ അറിയിക്കാതെ, താന്‍ 70 കിലോമീറ്റര്‍ അകലെയുള്ള രാംഗഡിലേക്ക് പോയതായാണ് വിശ്രാം മുണ്ടെ വ്യക്തമാക്കിയത്. വിശ്രാം തിരിച്ചെത്തിയ വിവരം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

വിശ്രാം മുണ്ടെ തിരികെയെത്തിയതോടെ, പൊലീസിന് പിന്നെയും ജോലി ഇരട്ടിച്ചു. നേരത്തെ സംസ്‌കരിച്ച അജ്ഞാത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തേണ്ട സ്ഥിതിയായി പൊലീസിന്. മരിച്ചയാളെ ആരാണെന്ന് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുന്നതിനായി മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഖുന്തി വരുണ്‍ രജക് വ്യക്തമാക്കി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Portable Mini Air Cooler Fan with LED Light

Travel