SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1999) Idukki (1922) Mostreaded (1617) Crime (1485) National (1249) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

തള്ളിമാറ്റിയവരുടെ മുന്നിൽ നെഞ്ചുവിരിച്ച് പീരുമേടിന്‍റെ സ്വന്തം സിറിയക് തോമസ്



ഇടുക്കി: ചിത്രങ്ങൾ വാക്കുകളേക്കാൾ ശക്തമായി സംസാരിക്കാറുണ്ട്. ഇവിടെ ചില ചിത്രങ്ങളാണ് ഞങ്ങൾ പങ്കുവയ്ക്കുന്നത്. വേർതിരിവിന്‍റെയും വിഭാഗീയതയുടെയും രാഷ്ട്രീയം ഗ്രൂപ്പിസത്തിന്‍റെയും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലപാടുകൾക്കൊണ്ട് ശ്രദ്ധ നേടുന്ന ചില നിമിഷങ്ങളാണ് ഇവിടെ പകർത്തിയിരിക്കുന്നത്.

നിലപാടുകളുടെ രാജകുമാരനെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ അനുയായികൾ വിളിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെ പോരാടിയ കെ.സി വേണുഗോപാലിനെ നിലപാടില്ലാത്തവൻ എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചു കൂവിയ കെ.സി. വേണുഗോപാൽ ഒടുവിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കാണിച്ച നെറികെട്ട നീക്കങ്ങൾ കേരളം കണ്ടതാണ്. 


നിലപാടിലെ ഈ മലക്കം പറച്ചിൽ തന്നെയാണ് കെ.സി വേണുഗോപാലിനെതിരെ ജനരോഷം രൂക്ഷമാകാൻ കാരണമായതും. 11 ദിവസം നീണ്ട മുഖ്യമന്ത്രി ചർച്ചകൾക്കൊടുവിൽ ജനഹിതമായി വി.ഡി. സതീശൻ മുഖ്യന്ത്രി സ്ഥാനത്തേക്കെത്തുമ്പോൾ ഇടുക്കിയിൽ നിന്നും ഒരു എം.എൽ.എയും നിലപാടുകൾക്കൊണ്ട് ശ്രദ്ധ നേടുകയാണ്. 

തോട്ടം മേഖലയായ പീരുമേട് മണ്ഡലം ഉൾക്കൊള്ളുന്ന പീരുമേട്ടിൽ നിന്നും കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് നിയമസഭയിലെത്തിയ അഡ്വ. സിറിയക് തോമസാണ് ഇവിടെ ശ്രദ്ധ നേടുന്നത്. മുൻ എം.എൽ.എ കെ.കെ. തോമസിന്‍റെ മകനെന്ന പരിവേഷത്തിനപ്പുറം ഇടുക്കിയിലെ നിലപാടുകളുടെ തോഴിനെന്നാണ് സിറിയക്കിനെ ഇപ്പോൾ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

ഇതിനു പിന്നിലെ കാരണം ഇങ്ങനെ, തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ കെ.സി പക്ഷം ഇടുക്കിയിൽ പിടിമുറുക്കി തുടങ്ങിയിരുന്നു. എ ഗ്രൂപ്പിന് വ്യക്തമായ മേൽക്കൈയുള്ള മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തുടങ്ങി കെ.സി പക്ഷത്തിനു വേണ്ടി ചരടുവലികൾ തുടങ്ങിയിരുന്നു. 


എന്നാൽ മണ്ഡലം വിട്ടുകൊടുക്കാതെ സിറിയക് പക്ഷം നടത്തിയ നീക്കം ഒടുക്കം ഫലം കണ്ടു. സ്ഥാനാർഥിയായി സിറിയക്കിനെ തന്നെ നിശ്ചയിക്കേണ്ടി വന്നു നേതൃത്വത്തിന്. മുമ്പ് രണ്ടു വട്ടം കോൺഗ്രസിലെ തന്നെ കാലുവാരൽ കൊണ്ട് വിജയം പടിവാതിക്കൽ നഷ്ടപ്പെടുത്തിയ സിറിയകിനോട് ഇതോടെ കെ.സി പക്ഷത്തിന് അവമതിപ്പായി. 

ജില്ലയിലെ സ്ഥാനാർഥികളുടെ പ്രചരണത്തിനായി കട്ടപ്പനയിലെത്തിയ രാഹുൽ ഗാന്ധിയുടെ മുന്നിലും ഈ വേർതിരിവ് പ്രകടമായി. പ്രധാന വേദിയിൽ ഫോട്ടോ സെക്ഷനായി സ്ഥാനാർഥികൾ അണിനിരന്നപ്പോൾ രാഹുൽ ഗാന്ധിയുടെ സമീപത്ത് നിന്ന സിറിയക് തോമസിനെ കെ.സി വേണുഗോപാൽ മാറ്റി നിർത്തി തന്‍റെ വിശ്വസ്ഥനായ സേനാപതി വേണുവിനെ സമീപത്തേക്ക് പിടിച്ചു നിർത്തുന്നത് വൻ വിമർശനത്തിനു കാരണമായിരുന്നു. 

കോൺഗ്രസിലെ കെ.സി പക്ഷത്തിന്‍റെ ചേരിതിരിവ് അന്ന് തന്നെ നവമാധ്യമങ്ങളിൽ വിവാദമാകുകയും ചെയ്‌തു. ജില്ലയിലെ ഇതര മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി നൽകിയപ്പോഴും തുടർന്നു പീരുമേടിനോടുള്ള അവഗണന. 

എന്നാൽ ഒടുക്കം കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ സിറിയക് വിജയിച്ചു വന്നു. മുഖ്യമന്ത്രി കസേരക്ക് വേണ്ടി കെ.സി വേണുഗോപാൽ കരുക്കൾ നീക്കിയപ്പോഴും കോൺഗ്രസിലെ നൂതന പുഴുക്കുത്തായ ഗ്രൂപ്പിസത്തോട് സിറിയക് തോമസ് മുഖം തിരിച്ചു നിന്നു. 

ഒടുവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍റ് പ്രഖ്യാപിച്ചതിനു പിന്നാലെ വി.ഡി നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ഒപ്പം നിർത്തിയവരിൽ മുൻ പന്തിയിലുണ്ടായിരുന്നു സിറിയക് തോമസ്. സ്ഥാനമോഹികൾ പലരും അവസരത്തിനൊത്തു മറുകണ്ടം ചാടിയപ്പോഴും കട്ടക്ക് കൂടെ നിന്ന സിറിയക്ക് ഇടുക്കിയിൽ വി.ഡിയുടെ ശബ്ദമാകുമെന്ന സൂചനകളാണ് ഇതോടെ പുറത്തു വരുന്നത്. ജില്ലയിൽ നടപ്പാക്കാനിരിക്കുന്ന വൻ പദ്ധതികളുടെ തുടക്കമാകും ഇതെന്നാണ് കരുതപ്പെടുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

രാജ്യത്ത് ഇന്ധന വിലയിൽ വർധനവ്; കൂടിയത് 3.04 രൂപ



ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. പെട്രോള്‍, ഡീസല്‍ വിലകളാണ് വർധിപ്പിച്ചത്. ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നു ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വര്‍ധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടര്‍ന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പമ്പുകളില്‍ വന്‍ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് നിലവിലെ വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവില്‍. 

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിനു പിന്നാലെയാണ് വില വര്‍ധനവ്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വര്‍ധിച്ചുവരുന്ന ഇറക്കുമതി ചെലവുമാണ് വില വര്‍ധനവിലേക്ക് നയിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വാക്കിനു വിലയില്ലാത്ത കെ.സിയും നിലപാടുകളുടെ രാജകുമാരൻ വി.ഡിയും



കൊച്ചി: ചതിയുടെ ചക്ര വ്യൂഹത്തിൽ നിന്നും നിന്നും ജനവികാരം ഹൈക്കമാന്‍റിന്‍റെ കണ്ണു തുറപ്പിച്ചപ്പോൾ മറ നീക്കുന്നത് വാക്കുകൾക്കും നിലപാടുകൾക്കും വിലയില്ലാത്ത കെ.സി. വേണുഗോപാൽ എന്ന അധികാര മോഹി. 2016 തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് പ്രവർത്തനം തുടങ്ങുന്നത് 2021ലെ കനത്ത പരാജയത്തിനു പിന്നാലെയാണ്. 

ഭരണ വിരുദ്ധ വികാരം വലിയ വിജയം നൽകുമെന്ന ആത്മവിശ്വാസത്തിൽ 2021ൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് നേരിടേണ്ടി വന്നത് കനത്ത പരാജയമാണ്. കോൺഗ്രസിന്‍റെ മടക്കിക്കൊണ്ടുവരാൻ ഹൈക്കമാന്‍റ് അന്ന് നിർദേശിച്ച പേര് വി.ഡി. സതീശന്‍റേതായിരുന്നു. 

കെ.സി. വേണുഗോപാലിനോ, രമേശ് ചെന്നിത്തലയ്ക്കോ അതിനു സാധിക്കില്ലെന്ന ഉത്തമ ബോധ്യം അന്നും കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. അന്നു മുതൽ വി.ഡി. സതീശൻ കോൺഗ്രസിനെ കെട്ടിപ്പടുക്കാൻ ശ്രമം തുടങ്ങുമ്പോൾ, താൻ കസേര മോഹിയല്ലെന്നും കേരളത്തിലേക്ക് താനില്ലെന്നും ആവർത്തിച്ചു പറഞ്ഞിരുന്ന ഒരു നേതാവാണ് കെ.സി വേണുഗോപാൽ. 

2026 നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങൾക്കിടെ വേണുഗോപാലിനോട് മാധ്യമ പ്രവർത്തകർ പലപ്പോഴും ആവർത്തിച്ചു ചോദിച്ച ചോദ്യം താങ്കൾ മുഖ്യമന്ത്രി സ്ഥാനത്തെത്തുമോയെന്നതായിരുന്നു. ദേശീയ മാധ്യമങ്ങൾ പോലു ഈ ചോദ്യവുമായി സമീപിച്ചെങ്കിലും തനിക്ക് കസേര മോഹമില്ലെന്നായിരുന്നു കെ.സിയുടെ വാക്കുകൾ. 

ചെന്നിത്തലയും വി.ഡിയും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദമുന്നയിച്ചാലും താൻ അതിൽ ഉൾപ്പെടില്ലെന്നും കെ.സി ഒരു അഭിമുഖത്തിൽ വാദിക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുതന്ത്രങ്ങളുടെ രാജകുമാരൻ നിലപാടുകൾ മാറ്റി. പറഞ്ഞ വാക്കുകൾക്ക് വിലയില്ലാതെ കേരളത്തിലെ കോൺഗ്രസിനെ സമ്മർദത്തിലാക്കിയത് കെ.സി. വേണുഗോപാലെന്ന ഒറ്റ വ്യക്തിയാണ്. 

ഹൈക്കമാന്‍റിലെ ഉന്നതാനായതുകൊണ്ടു തന്നെ കെ.സിയുടെ ചതിയുടെ തന്ത്രം മനസിലാക്കാൻ നേതൃത്വത്തിനും സമയം വേണ്ടി വന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ എക്കാലത്തും നിലപാടെടുത്തിട്ടുള്ള രാഹുൽ ഗാന്ധി, തന്‍റെ ഉറ്റ സുഹൃത്ത് തന്നെ കേരളത്തിൽ വലിയൊരു ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നുവെന്ന സത്യം തിരിച്ചറിഞ്ഞതും ഈ മുഖ്യമന്ത്രി തർക്കത്തിലാണ്. 

കഴിഞ്ഞ കാലങ്ങളിൽ ഒരു മനസോടെ നിന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വങ്ങളെ കെ.സി പക്ഷമെന്നും അല്ലാത്ത പക്ഷമെന്നും വേർതിരിച്ചതും കെ.സി. വേണുഗോപാലെന്ന കുതന്ത്രജ്ഞനാണ്. ഇനിയിപ്പോൾ വി.ഡി. സതീശന്‍റെ മുഖ്യമന്ത്രി കസേര തട്ടിയെടുക്കാൻ കെ.സി. പക്ഷം നടത്തുന്ന നീക്കങ്ങളായിരിക്കും കേരള രാഷ്ട്രീയം കാണാൻ പോകുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഒരുക്കിയത് ചതിയുടെ ചാണക്യ തന്ത്രം; കെസിയുടെ ഗ്രൂപ്പിസം പൊളിച്ചടുക്കി വി.ഡി



102 സീറ്റിന്‍റെ മിന്നും ജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള മാരത്തോൺ ചർച്ചകളിലേക്ക് കോൺഗ്രസിനെ നയിച്ചത് കെ.സി വേണുഗോപാലെന്ന അധികാര മോഹിയുടെ കുതന്ത്രം. 

ഹൈക്കമാന്‍റിന്‍റെ ഭാഗമായി നിൽക്കുമ്പോഴും 2026 തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യമന്ത്രി കസേര നോട്ടമിട്ട് കെ.സി നീക്കം തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. സ്വന്തമായി കേരളത്തിൽ ഒരു പ്രതിഛായ ഇല്ലാത്തതിനാൽ തന്നെ നേരിട്ട് മുഖ്യമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള ധൈര്യം ഇല്ലാതിരുന്ന കെ.സി. മെനഞ്ഞത് ചതിയുടെ ചാണക്യ തന്ത്രം. 

വി.ഡി. സതീശനുള്ള ജനപിന്തുണ മനസിലാക്കിയ കെ.സി. വിഡിയെ മുൻനിർത്തി കേരളത്തിലെ തെരഞ്ഞെടുപ്പിനെ നയിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതിനിടെ എഐസിസിയിൽ നിന്നുള്ള ഫണ്ട് വിതരണത്തിലും എ, ഐ ഗ്രൂപ്പുകളിൽ നിന്നും വിട്ടുനിന്നവരെയും ഉൾപ്പെടുത്തി കെ.സി ഗ്രൂപ്പുണ്ടാക്കുന്നതിലായിരുന്നു ശ്രദ്ധ. 

കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി കെ.സി ഗ്രൂപ്പ് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുകയായിരുന്നു. കോൺഗ്രസിലെ വിമത ശക്തികളെ ഒന്നിച്ചു കൂട്ടുകയെന്നതായിരുന്നു കെസി പക്ഷത്തിന്‍റെ നീക്കം. വി.ഡി. സതീശൻ കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്താൻ നെട്ടോട്ടമോടുമ്പോൾ കെ.സി പക്ഷത്തെ കരുത്തരാക്കാനുള്ള അണിയറ നീക്കത്തിലായിരുന്നു ഇവർ. 

തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള മത്സരം മുൻകൂട്ടി കണ്ട കെ.സി സ്ഥാനാർഥി നിർണയത്തിൽ തന്‍റെ ആളുകളെ തിരുകി കയറ്റാൻ പ്രത്യേകം ശ്രദ്ധ കാണിച്ചു. തന്‍റെ ആളുകളെ വിജയിപ്പിക്കാൻ എഐസിസി നേതൃത്വത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫണ്ട് അടക്കം കൃത്യമായി എത്തിച്ചുകൊടുക്കുന്നതിലും കെസി പിന്നോട്ട് നിന്നില്ല. 

ഹൈക്കമാന്‍റിലെ അംഗങ്ങളുമായും രാഹുൽ, സോണിയ, പ്രിയങ്ക നേതൃത്വവുമായുമുള്ള വ്യക്തി ബന്ധവും കേരളത്തിലെ എംഎൽഎമാരും എംപിമാരും നൽകുന്ന പിന്തുണയും ആയുധകമാക്കി സിംപിളായി മുഖ്യമന്ത്രി കസേരയിലേക്കെത്താമെന്നായിരുന്നു കെ.സിയുടെ കണക്കു കൂട്ടൽ. എന്നാൽ കെ.സിയുടെ കുറുക്കൻ തന്ത്രങ്ങളെ നിഷ്ഫലമാക്കിയായിരുന്നു മുഖ്യമന്ത്രി കസേരയിലേക്ക് വി.ഡി. സതീശൻ എത്തുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി

 ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും മാരത്തോൺ ചർച്ചകൾക്കും ഒടുവിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാന്‍റ്. ഡെൽഹിയിൽ വാർത്താ സമ്മേളനത്തിലാണ് വി.ഡിയുടെ പേര് നിർദേശിച്ചത്. 

ഇതിനു മുമ്പ് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി, ഖർഗെ എന്നിവർ അനുനയിപ്പിച്ചു. എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണയുണ്ടായതോടെ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. 

എന്നാൽ കേരളത്തിലെ ജനവികാരം എതിരായതും ഘടകകക്ഷികളുടെ പിന്തുണയും വി.ഡി. സതീശന് തുണയായി. മുഖ്യമന്ത്രി തീരുമാനം വൈകിയത് കേരളത്തിൽ ഒട്ടേറെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായിരുന്നു 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക്; ഡെൽഹിയിൽ വാർത്താ സമ്മേളനം



ന്യൂഡെൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12ന് നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം. ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയായിരിക്കും പ്രഖ്യാപനം. ഇതോടെ ദിവസങ്ങളായി നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമാകും. ശനിയാഴ്ച്ചയോടെ പുതിയ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്യുമെന്നാണ് സൂചനകൾ. 

ഇന്ന് തിരുവനന്തപുരത്ത് നിയമസഭാ കക്ഷികളുടെ യോഗം വിളിച്ചിട്ടുമുണ്ട്. കെ.സി വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും കെ.സി വേണുഗോപാലിനു പിന്തുണ അറിയിച്ചപ്പോൾ കേരളത്തിലെ ജനവികാരം വി.ഡി. സതീശനൊപ്പമായിരുന്നു. 

തുടർന്ന് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് ഹൈക്കമാന്‍റ് മുഖ്യമന്ത്രി ആരായിരിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ രാഹുൽ ഗാന്ധിയും അധ്യക്ഷൻ ഖർഗെയും തമ്മിലും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ നടന്ന ചർച്ചകൾക്കു ശേഷമാണ് 12ന് വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel