SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2002) Idukki (1922) Mostreaded (1617) Crime (1486) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

നേതൃമാറ്റമില്ല; സിപിഎമ്മിനെ കാത്തിരിക്കുന്നത് വൻ കൊഴിഞ്ഞു പോക്ക്



കൊച്ചി: പിണറായി വിജയന്‍റെ ആധിപത്യത്തിനു മുന്നിൽ പാർട്ടി അടിയറവ് പറഞ്ഞതോടെ സിപിഎമ്മിൽ പ്രാദേശിക തലത്തിൽ വൻ കൊഴിഞ്ഞുപോക്കിനു കളമൊരുങ്ങുന്നു. തെരഞ്ഞെടുപ്പിലെ ചരിത്ര പരാജയത്തിനു പിന്നാലെ പാർട്ടിയെ കെട്ടിപ്പടുക്കാൻ പുതിയൊരു നേതൃത്വം വരുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി അണികളിൽ ഏറെയും. 

സൈബർ കോണുകളിൽ ഇതിനായുള്ള മുറവിളി ഉയരുകയും ചെയ്‌തിരുന്നു. ലോക്കൽ, ഏറിയാ ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റത്തിനായി ശബ്ദം ഉയർന്നെങ്കിലും പിബിയെ പോലും കൈപ്പിടിയിലൊതുക്കി പിണറായി വീണ്ടും പാർട്ടിയെ കൈപ്പിടിയിലാക്കുകയായിരുന്നു. എതിർ ശബ്ദങ്ങൾക്ക് പ്രസക്തിയില്ലെന്നു ബോധ്യമായതോടെ അണികൾക്കും നേതാക്കൾക്കുമിടയിൽ അപ്രീതി ഉയരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. 

വി.ഡി. സതീശനെ പോലെ കരുത്തുള്ള ഒരു മുഖ്യമന്ത്രിയെ നേരിടാൻ പ്രായാധിക്യം നേരിടുന്ന പിണറായി വിജയനും എം.വി ഗോവിന്ദനും പോരെന്ന നിലപാടാണ് കൂടുതൽ പേർക്കും ഉള്ളത്. എന്നാൽ തെറ്റു തിരുത്താൻ പോലുംകരുത്തില്ലാതെ വരുന്നത് പാർട്ടിയുടെ അസ്ഥിത്വത്തെ തന്നെ ഇല്ലാതാക്കുമെന്നും പലരും ഭയപ്പെടുന്നു. ഇതോടെ സിപിഐയിലേക്കോ, കേരളാ കോൺഗ്രസുകളിലേക്കോ ചേക്കാറാനുള്ള നീക്കവും പലരും നടത്തുന്നുണ്ടെന്നാണ് വിവരം. 

മധ്യകേരളത്തിൽ പ്രാദേശിക നേതാക്കളിൽ ചിലർ കേരളാ കോൺഗ്രസിൽ ചേക്കേറാനുള്ള നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളിലേക്കും കൊഴിഞ്ഞു പോക്കുണ്ടാകും. 

അതേസമയം അതൃപ്തരായവരെ റാഞ്ചാൻ ബിജെപിയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇടുക്കിയിലെ എസ്. രാജേന്ദ്രനെ പോലെ കരുത്തരായ നേതാക്കളെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസുകാരൻ മരിച്ചു



കണ്ണൂർ: പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസുകാരൻ മരിച്ചു. കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. പുന്നക്കപ്പാറ കുഞ്ഞിക്കിഴക്കയിൽ ഉബൈദിന്‍റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. 

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്‌തിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന നാല് കുട്ടികൾ പൊട്ടാതെ കിടന്ന പടക്കം ശേഖരിച്ചു. ഈ പടക്കങ്ങൾ ചേർത്തുവച്ച് കല്ലിനടിയിൽ വച്ച് തീ കൊളുത്തിയപ്പോഴാണ് അപകടം സംഭവിചത്. 

പടക്കം ചിതറി അമാന്‍റെ കഴുത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്കും പരുക്കേറ്റു. അമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അമാന്‍റെ സഹോദരൻ അൻഫാൻ (12), അഹമ്മദ് ബദാവി (ഏഴ്), സൽമാൻ ഫാരീസ് (12) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ സൽമാൻ ഫാരിസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമാന്‍റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടീം യുഡിഎഫ് അധികാരമേറ്റു; നിറം മങ്ങി ഇടതും ബിജെപിയും



തിരുവനന്തപുരം: പുതുയുഗത്തിനു തുടക്കമിട്ട് സംസ്ഥാനത്ത് യുഡിഎഫ് മന്ത്രി സഭ അധികാരമേറ്റതോടെ ആത്മവീര്യം നഷ്ടമിട്ട് ഇടതുപക്ഷം. തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടിട്ടും അതിന്‍റെ കാരണങ്ങൾ തിരുത്താൻ സിപിഎം തിരുത്താൻ തയാറാകാതെ വന്നതോടെയാണ് ഇടതു മുന്നണി നിർജീവാവസ്ഥയിലേക്ക് നീങ്ങിയത്. 

നിയമസഭയിൽ പ്രതിപക്ഷമാകുമെന്ന് വീമ്പിളക്കിയ ബിജെപിയാകട്ടെ വനിതകളുടെ ടിക്കറ്റ് സമരത്തോടെ വിലപോയ സ്ഥിതിയിലുമെത്തി. ഇതിനിടെയാണ് വിവാദങ്ങളെ കെട്ടടക്കി വി.ഡി. സതീശൻ ടീം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. 21 അംഗ മന്ത്രി സഭയിൽ ഒട്ടെറെ പുതുമുഖങ്ങൾ ഉണ്ടെന്നതും യുവാക്കൾ ഉണ്ടെന്നതും യുഡിഎഫിനു കരുത്തു കൂട്ടി. 

അതേസമയം ടീം യുഡിഎഫിനെ നേരിടേണ്ടത് കനത്ത പരാജയം സമ്മാനിച്ച പിണറായി വിജയൻ തന്നെയാണെന്നതും പുതുമുഖങ്ങളെ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കാത്തതും ഇടതു മുന്നണിക്ക് ക്ഷീണമായി. വിവിധ ജില്ലാ കമ്മിറ്റികളിൽ നേതൃമാറ്റത്തിനായി മുറവിളി കൂട്ടുമ്പോഴും ഇതിനെയൊന്നും ചെവിക്കൊള്ളാൻ സിപിഎം നേതൃത്വം തയാറായിട്ടില്ല. 

ഘടക കക്ഷികളിലും വിമർശനം ഉയരുന്നുണ്ട്. എന്നാൽ പിണറായി തന്നെ നയിക്കുമെന്നാണ് നേതൃത്വത്തിന്‍റെ ഭാഷ്യം. ഇതിനിടെ യുഡിഎഫിലെയും കോൺഗ്രസിലെയും തർക്കങ്ങൾ അനുകൂലമാക്കാമെന്ന് ഇടത് സൈബർ പോരാളികൾ ആഗ്രഹിച്ചെങ്കിലും ഇതും ചീറ്റിപ്പോയി. മന്ത്രി സഭാ പ്രഖ്യാപനം രണ്ട് ദിവസം കൊണ്ട് പൂർത്തിയായതും മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തതും ഇടതു സൈബർ കേന്ദ്രങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. 

ഇതിനിടെ ഇടതു പക്ഷം നിർജീവമാകുമ്പോൾ ഫലത്തിൽ പ്രതിപക്ഷമായി കേരളത്തിൽ സജീവമാകാനുള്ള ബിജെപി നീക്കങ്ങൾക്ക് വനിതാ സമരം ആദ്യം തന്നെ കല്ലുകടിയായി. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം സമരം നടന്നത്.

എന്നാൽ സർക്കാർ അധികാരമേൽക്കാതെ നടത്തിയ സമരം സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും വലിയ ചർച്ചാ വിഷയമായി. മണ്ടൻ സമരമെന്ന വിളിപ്പേരാണ് പലരും ഉയർത്തിയത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭർത്താവ് മരിച്ച് രണ്ടാം മാസം യുവതിയുടെ വിവാഹം; ഭർത്താവിന്‍റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്



ബംഗളൂരു: മരണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഭാര്യ മറ്റൊരു വിവാഹം കഴിച്ചതിനു പിന്നാലെ യുവാവിന്‍റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്. ബംഗളൂരു രമേശനഗര്‍ സ്വദേശിയായ ഇംതിയാസ് പാഷയുടെ മൃതദേഹമാണ് പൊലീസ് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തത്. 

കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടില്‍ അത്താഴം കഴിച്ചതിന് പിന്നാലെ ഇംതിയാസ് പാഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി ഭാര്യ നാസിറ ഭാനു ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിച്ച് ബന്ധുക്കള്‍ ഇംതിയാസിന്‍റെ മൃതദേഹം പ്രാദേശിക ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍, അടുത്തിടെ ഇംതിയാസിന്‍റെ ഇളയ സഹോദരന്‍ യൂനുസ് എച്ച്.എ.എല്‍ പൊലീസിനെ സമീപിച്ച് മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. നാസിറ ഭാനുവിന് അവളുടെ സുഹൃത്തായ അസ്ലമുമായി വിവാഹം കഴിക്കാന്‍ താൽപര്യമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്‍റെ സഹോദരനെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുണ്ടെന്നും യൂനുസ് പൊലീസിന് മൊഴി നല്‍കി.

സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇംതിയാസിന്‍റെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്തു. ബോറിങ് ആശുപത്രിയിലെ വിദഗ്ദ്ധ സംഘം ഇംതിയാസിന്‍റെ അസ്ഥികള്‍, തലയോട്ടി, മറ്റ് ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ വിശദമായ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 

പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകൂ എന്നും അതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സിനിമ കാണാനെത്തിയ തൃഷയോട് ദളപതിയെ അന്വേഷിച്ച് ആരാധകർ; മറുപടി ഇങ്ങനെ



ചെന്നൈ: ഇളയ ദളപതി വിജയ് തമിഴ്നാടിന്‍റെ അമരക്കാരനായതോടെ മാധ്യമ ശ്രദ്ധ പതിയുന്നത് സൂപ്പർ താരം തൃഷയിലേക്ക് കൂടിയാണ്. തെരഞ്ഞെടുപ്പ് പ്രചരണം മുതൽ തൃഷ വിജയ്ക്കൊപ്പമുണ്ട്. സത്യ പ്രതിജ്‍ഞയിൽവരെ പങ്കാളിയായ തൃഷയും വിജയും അധികം വൈകാതെ ഒന്നിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. 

ഇതിനിടെ ചെന്നൈയിൽ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. തൃഷ നായികയായെത്തിയ പുതിയ ചിത്രമായ കറുപ്പിന്‍റെ ആദ്യ ഷോ കാണാന്‍ ചെന്നൈയിലെ രോഹിണി തിയറ്ററില്‍ നടി എത്തിയിരുന്നു. പ്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ ആരാധകരുമായുള്ള തൃഷയുടെ ഒരു വിഡിയോ ആണിപ്പോള്‍ വൈറലായി മാറുന്നത്. കാറിനുള്ളില്‍ തൃഷ ഇരിക്കുന്നത് കാണാം.

കാറിന്‍റെ നാല് ഭാഗത്തുനിന്നും ആരാധകര്‍ തൃഷയുടെ ശ്രദ്ധനേടാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഡ്രൈവര്‍ സീറ്റിനടുത്തുള്ള വിന്‍ഡോയില്‍ കൂടി ഒരു ആരാധകന്‍ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നല്‍കിയ മറുപടിയുമാണ് വൈറല്‍ വിഡിയോയില്‍ ശ്രദ്ധ നേടുന്നത്.

ദളപതിയെ അന്വേഷിച്ചു എന്ന് പറയൂ, എന്നായിരുന്നു ആരാധകന്‍ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ തൃഷ, ഉറപ്പായും എന്നും മറുപടി നല്‍കി. തുടര്‍ന്ന് ഫോണില്‍ നോക്കി ചിരിയടക്കാന്‍ ശ്രമിക്കുന്ന തൃഷയെയും വിഡിയോയില്‍ കാണാം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

തള്ളിമാറ്റിയവരുടെ മുന്നിൽ നെഞ്ചുവിരിച്ച് പീരുമേടിന്‍റെ സ്വന്തം സിറിയക് തോമസ്



ഇടുക്കി: ചിത്രങ്ങൾ വാക്കുകളേക്കാൾ ശക്തമായി സംസാരിക്കാറുണ്ട്. ഇവിടെ ചില ചിത്രങ്ങളാണ് ഞങ്ങൾ പങ്കുവയ്ക്കുന്നത്. വേർതിരിവിന്‍റെയും വിഭാഗീയതയുടെയും രാഷ്ട്രീയം ഗ്രൂപ്പിസത്തിന്‍റെയും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലപാടുകൾക്കൊണ്ട് ശ്രദ്ധ നേടുന്ന ചില നിമിഷങ്ങളാണ് ഇവിടെ പകർത്തിയിരിക്കുന്നത്.

നിലപാടുകളുടെ രാജകുമാരനെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ അനുയായികൾ വിളിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെ പോരാടിയ കെ.സി വേണുഗോപാലിനെ നിലപാടില്ലാത്തവൻ എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചു കൂവിയ കെ.സി. വേണുഗോപാൽ ഒടുവിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കാണിച്ച നെറികെട്ട നീക്കങ്ങൾ കേരളം കണ്ടതാണ്. 


നിലപാടിലെ ഈ മലക്കം പറച്ചിൽ തന്നെയാണ് കെ.സി വേണുഗോപാലിനെതിരെ ജനരോഷം രൂക്ഷമാകാൻ കാരണമായതും. 11 ദിവസം നീണ്ട മുഖ്യമന്ത്രി ചർച്ചകൾക്കൊടുവിൽ ജനഹിതമായി വി.ഡി. സതീശൻ മുഖ്യന്ത്രി സ്ഥാനത്തേക്കെത്തുമ്പോൾ ഇടുക്കിയിൽ നിന്നും ഒരു എം.എൽ.എയും നിലപാടുകൾക്കൊണ്ട് ശ്രദ്ധ നേടുകയാണ്. 

തോട്ടം മേഖലയായ പീരുമേട് മണ്ഡലം ഉൾക്കൊള്ളുന്ന പീരുമേട്ടിൽ നിന്നും കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് നിയമസഭയിലെത്തിയ അഡ്വ. സിറിയക് തോമസാണ് ഇവിടെ ശ്രദ്ധ നേടുന്നത്. മുൻ എം.എൽ.എ കെ.കെ. തോമസിന്‍റെ മകനെന്ന പരിവേഷത്തിനപ്പുറം ഇടുക്കിയിലെ നിലപാടുകളുടെ തോഴിനെന്നാണ് സിറിയക്കിനെ ഇപ്പോൾ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

ഇതിനു പിന്നിലെ കാരണം ഇങ്ങനെ, തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ കെ.സി പക്ഷം ഇടുക്കിയിൽ പിടിമുറുക്കി തുടങ്ങിയിരുന്നു. എ ഗ്രൂപ്പിന് വ്യക്തമായ മേൽക്കൈയുള്ള മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തുടങ്ങി കെ.സി പക്ഷത്തിനു വേണ്ടി ചരടുവലികൾ തുടങ്ങിയിരുന്നു. 


എന്നാൽ മണ്ഡലം വിട്ടുകൊടുക്കാതെ സിറിയക് പക്ഷം നടത്തിയ നീക്കം ഒടുക്കം ഫലം കണ്ടു. സ്ഥാനാർഥിയായി സിറിയക്കിനെ തന്നെ നിശ്ചയിക്കേണ്ടി വന്നു നേതൃത്വത്തിന്. മുമ്പ് രണ്ടു വട്ടം കോൺഗ്രസിലെ തന്നെ കാലുവാരൽ കൊണ്ട് വിജയം പടിവാതിക്കൽ നഷ്ടപ്പെടുത്തിയ സിറിയകിനോട് ഇതോടെ കെ.സി പക്ഷത്തിന് അവമതിപ്പായി. 

ജില്ലയിലെ സ്ഥാനാർഥികളുടെ പ്രചരണത്തിനായി കട്ടപ്പനയിലെത്തിയ രാഹുൽ ഗാന്ധിയുടെ മുന്നിലും ഈ വേർതിരിവ് പ്രകടമായി. പ്രധാന വേദിയിൽ ഫോട്ടോ സെക്ഷനായി സ്ഥാനാർഥികൾ അണിനിരന്നപ്പോൾ രാഹുൽ ഗാന്ധിയുടെ സമീപത്ത് നിന്ന സിറിയക് തോമസിനെ കെ.സി വേണുഗോപാൽ മാറ്റി നിർത്തി തന്‍റെ വിശ്വസ്ഥനായ സേനാപതി വേണുവിനെ സമീപത്തേക്ക് പിടിച്ചു നിർത്തുന്നത് വൻ വിമർശനത്തിനു കാരണമായിരുന്നു. 

കോൺഗ്രസിലെ കെ.സി പക്ഷത്തിന്‍റെ ചേരിതിരിവ് അന്ന് തന്നെ നവമാധ്യമങ്ങളിൽ വിവാദമാകുകയും ചെയ്‌തു. ജില്ലയിലെ ഇതര മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി നൽകിയപ്പോഴും തുടർന്നു പീരുമേടിനോടുള്ള അവഗണന. 

എന്നാൽ ഒടുക്കം കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ സിറിയക് വിജയിച്ചു വന്നു. മുഖ്യമന്ത്രി കസേരക്ക് വേണ്ടി കെ.സി വേണുഗോപാൽ കരുക്കൾ നീക്കിയപ്പോഴും കോൺഗ്രസിലെ നൂതന പുഴുക്കുത്തായ ഗ്രൂപ്പിസത്തോട് സിറിയക് തോമസ് മുഖം തിരിച്ചു നിന്നു. 

ഒടുവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍റ് പ്രഖ്യാപിച്ചതിനു പിന്നാലെ വി.ഡി നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ഒപ്പം നിർത്തിയവരിൽ മുൻ പന്തിയിലുണ്ടായിരുന്നു സിറിയക് തോമസ്. സ്ഥാനമോഹികൾ പലരും അവസരത്തിനൊത്തു മറുകണ്ടം ചാടിയപ്പോഴും കട്ടക്ക് കൂടെ നിന്ന സിറിയക്ക് ഇടുക്കിയിൽ വി.ഡിയുടെ ശബ്ദമാകുമെന്ന സൂചനകളാണ് ഇതോടെ പുറത്തു വരുന്നത്. ജില്ലയിൽ നടപ്പാക്കാനിരിക്കുന്ന വൻ പദ്ധതികളുടെ തുടക്കമാകും ഇതെന്നാണ് കരുതപ്പെടുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel