SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1928) Idukki (1861) Mostreaded (1617) Crime (1462) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) kollywood (37) Gossip (36) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ബൈക്കിന് പിന്നിൽ ലോറി ഇടിച്ചു; സുഹൃത്തുക്കൾ മരിച്ചു



തിരുവനന്തപുരം: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പള്ളിച്ചല്‍ ജംക്ഷനിലാണ് അപകടമുണ്ടായത്. കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തില്‍ ജയകുമാര്‍-സജി ദമ്പതികളുടെ മകന്‍ അമല്‍ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയില്‍ ലക്ഷ്മി ഭവനില്‍ പ്രമോദ്‌ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. 

ഉച്ചയ്ക്ക് 12ന് പള്ളിച്ചല്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റിന് 100 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബൈക്കിന് പിന്നിലേക്ക് പള്ളിച്ചല്‍ ജംക്ഷനില്‍ വച്ച് ലോറി ഇടിച്ചു കയറിയതാണെന്നാണ് പ്രാഥമിക വിവരം. ലോറിയുടെ മുന്‍വശത്തെ വലത്തേ ടയറിനടിയില്‍പ്പെട്ട ബൈക്കിനെയും വലിച്ചുനീക്കി സിഗ്‌നലും കഴിഞ്ഞാണ് ലോറി നിന്നത്. 

ഉടനെ സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും അതുവഴിയുള്ള യാത്രക്കാരും ചേര്‍ന്ന് അരമണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരെയും ലോറിക്കടിയില്‍ നിന്ന് മാറ്റി ആശുപത്രിയില്‍ എത്തിച്ചത്. 

നേമം തൃക്കണ്ണാപുരത്ത് എംസാന്‍റ് ഇറക്കിയശേഷം നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. പിഎസ്സി പരിശീലനത്തിലായിരുന്നു ഇരുവരുമെന്ന് നേമം പൊലീസ് പറഞ്ഞു. മൃതദേഹം നടപടികള്‍ക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞു വീണു മരിച്ചു



തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ആന്തൂർ തലുവിൽക്കുന്നുംപുറം സെന്‍റ് മേരീസ് സ്കൂളിനു സമീപം താമസിക്കുന്ന കെ.വി. സുമിത്ത് (22) ആണ് മരിച്ചത്.

ബുധനാഴ്ച്ച വൈകിട്ട് ആറോടെ വീടിനു സമീപത്തെ മൈതാനത്താണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടൻ പറശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.വി. മോഹനൻ, സുശീല ദമ്പതികളുടെ മകനാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഉപ്പുതറ കൊലപാതകം; രജനിയുടെ ഭർത്താവ് കാണാമറയത്ത് തന്നെ



ഇടുക്കി: മത്തായിപ്പാറയിൽ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താനാവാതെ അന്വേഷണ സംഘം. ചൊവ്വാഴ്ച്ചയാണ് മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 


ഇയാൾ കൊല നടത്തിയ ശേഷം സ്ഥലംവിട്ടെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്. ഇയാളെ കണ്ടെത്തിയാൽ മാത്രമേ കൊല നടത്തിയത് ഇയാളാണോയെന്ന് ഉറപ്പിക്കാൻ സാധിക്കു. 

ഇരുമ്പു വടി ഉപയോഗിച്ച് തലക്കേറ്റ മർദനമാണ് മരണ കാരണമായി മാറിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഇന്നലെ നടപടികൾക്ക് ശേഷം ഇഞ്ചിമലയിൽ സംസ്കരിച്ചു. 

സുബിൻ സംസ്ഥാനം വിട്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ പരപ്പിൽ നിന്നും ബസ് കയറി പോകുന്നത് കണ്ടതായി ചിലർ പറഞ്ഞിരുന്നു. സിസി ടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെ കണ്ടെത്തിയാൽ മാത്രമേ കേസിൽ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു.

സുബിനും രജനിയും തമ്മിൽ കുടുംബ വഴക്കുണ്ടായിരുന്നു.  ഇവർ ഒരുമാസം മുമ്പാണ് ഒരുമിച്ചു താമസം തുടങ്ങിയത്. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.


Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

യാചകന്‍റെ ബാഗിൽ നാലര ലക്ഷം രൂപ



ആലപ്പുഴ: വാഹനാപകടത്തിൽപെട്ട് മരിച്ച യാചകന്‍റെ സഞ്ചിയിൽ നാലര ലക്ഷം രൂപ. തിങ്കളാഴ്ച്ച വൈകിട്ടാണ് യാചകനെ സ്കൂട്ടർ ഇടിച്ചത്. ചാരുംമൂട് പ്രദേശത്ത് ഭിക്ഷാടനം നടത്തി വന്ന യാചകനാണ് വാഹനാപകടത്തിൽപെട്ട് മരിച്ചത്. തുടർന്ന് ഇയാളെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചു. 

തലയ്ക്ക് പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും ലഭിച്ചത്.

അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയില്‍ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്‍റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്.ശ്രീകുമാര്‍ പറഞ്ഞു. അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയ വിലാസം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഉപ്പുതറയിൽ യുവതിയുടെ മരണം; അന്വേഷണം വ്യാപിപ്പിച്ചു 

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ വൈകിട്ടാണ് മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇളയ കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 

യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സുബിൻ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരപ്പിൽ നിന്നും ബസിൽ കയറി പോകുന്നതായി കണ്ടവരുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുബിനും രജനിയും തമ്മിൽ കുടുംബ വഴക്കുണ്ടായിരുന്നു. 

ഇവർ ഒരുമാസം മുമ്പാണ് ഒരുമിച്ചു താമസം തുടങ്ങിയത്. അതേസമയം രജനിയുടെ മൃതദേഹം ഇപ്പോഴും വീടിനുള്ളിൽ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും. 

ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

മത്തായിപ്പാറ രജനിയുടെ മരണം; അന്വേഷണം വ്യാപിപ്പിച്ചു



ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ വൈകിട്ടാണ് മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇളയ കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 

യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സുബിൻ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരപ്പിൽ നിന്നും ബസിൽ കയറി പോകുന്നതായി കണ്ടവരുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുബിനും രജനിയും തമ്മിൽ കുടുംബ വഴക്കുണ്ടായിരുന്നു. 

ഇവർ ഒരുമാസം മുമ്പാണ് ഒരുമിച്ചു താമസം തുടങ്ങിയത്. അതേസമയം രജനിയുടെ മൃതദേഹം ഇപ്പോഴും വീടിനുള്ളിൽ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും. 

ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വിദ്യാർഥിനിയെ വീഡിയോ കോളിൽ നഗ്നത കാണിച്ചു; അധ്യാപകൻ അറസ്റ്റിൽ



തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീഡിയോ കോളിലൂടെ നഗ്നത കാണിച്ച ബയോളജി അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂരിൽ എൻ. ശാലുവാണ് അറസ്റ്റിലായത്. 

പരീക്ഷയുടെ തലേന്ന് ഫോണില്‍ വിളിച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചത്. പെണ്‍കുട്ടിയോടും ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. 

കുടുംബം സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് മാതാവിന്‍റെ ആരോപണം. തുടര്‍ന്ന്

വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നല്‍കുകയായിരുന്നു. സിഡബ്ല്യുസി നിര്‍ദേശപ്രകാരം കിളിമാനൂര്‍ പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഉപ്പുതറയിൽ യുവതി ചോര വാർന്ന് മരിച്ച നിലയിൽ 

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനാണ് (38) മരിച്ചത്. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 

ചൊവ്വാഴ്ച്ച വൈകിട്ട് പത്താം ക്ലാസ് വിദ്യാർഥിയായ ഇളയ മകൻ സ്കൂൾ വിട്ട് വീട്ടെത്തിയപ്പോഴാണ് രജനിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. കുട്ടി ഉടൻ അയൽവാസികളെയും പഞ്ചായത്ത് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രജനി മരിച്ചതായി കണ്ടെത്തി. 

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലയിരുന്നു മൃതദേഹം. തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇവരുടെ ഭർത്താവ് സുബിൻ മത്തായിപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാളും രജനിയും തമ്മിൽ കുടുംബ കലഹം നിലനിന്നിരുന്നു. ഇതെ ചൊല്ലി പൊലീസ് കേസും നിലവിലുണ്ട്. 

പലതവണ പിരിഞ്ഞു കഴിഞ്ഞിട്ടുള്ള ഇവർ ഒരു മാസം മുമ്പാണ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പരപ്പില്‍ നിന്ന് സുബിന്‍ ബസില്‍ കയറി പോയതായി കണ്ടവരുണ്ട്. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്. 

മൂവരും വിദ്യാര്‍ഥികളാണ്. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൃതദേഹം നിലവിൽ വീട്ടിൽ തന്നെ പൊലീസ് കാവലിലാണ്. 

Travel