SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1907) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

പേടിഎമ്മിനു പൂട്ടു വീണു; ബാങ്ക് പിരിച്ചു വിടാൻ അപേക്ഷ നൽകും



മുംബൈ: പേടിഎം പേയ്മെന്‍റ് ബാങ്കിനെതിരെ നടപടിയെടുത്ത് റിസർവ് ബാങ്ക്. ബാങ്കിന് നൽകിയിരുന്ന ലൈസൻസ് റദ്ദാക്കിയതായും ബാങ്ക് പിരിച്ചുവിടുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ആർബിഐ അറിയിച്ചു. 

നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ് 1949-ലെ സെക്ഷന്‍ 22(4) പ്രകാരം 2026 ഏപ്രില്‍ 24-ന് പ്രവൃത്തി സമയം അവസാനിക്കുന്നത് മുതല്‍ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. 

ഇതോടെ ബാങ്കിങ് സേവനങ്ങളോ അനുബന്ധ ബിസിനസുകളോ പേടിഎം പേയ്മെന്‍റ് ബാങ്കിന് നടത്താനാകില്ല. ബാങ്കിന്‍റെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമല്ലെന്നും മാനേജ്മെന്‍റിന്‍റെ രീതികള്‍ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ കടുത്ത നടപടി സ്വീകരിച്ചത്. 

ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതിനാല്‍ ബാങ്ക് തുടരുന്നതില്‍ അർഥമില്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. ചൈനയിലെ ആന്‍റ് ഗ്രൂപ്പും ജപ്പാനിലെ സോഫ്റ്റ് ബാങ്കും മുന്‍പ് നിക്ഷേപം നടത്തിയിരുന്ന വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റഎ പിന്തുണയോടെയാണ് പേടിഎം പ്രവര്‍ത്തിച്ചിരുന്നത്. 2015 ഓഗസ്റ്റിലാണ് ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുവാദമുള്ള ലിമിറ്റഡ് ബാങ്കിങ് ലൈസന്‍സ് ഇവര്‍ക്ക് ലഭിച്ചത്.

നേരത്തെ തന്നെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് 2022 മാര്‍ച്ചില്‍ ആര്‍ബിഐ ബാങ്കിനെ വിലക്കിയിരുന്നു. തുടര്‍ന്ന് 2024 ജനുവരിയില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി വീഴ്ത്തി അമ്മായിയപ്പൻ

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് (45) പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു-71) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മേരികുളം തോണിത്തടിയിൽ കാറുകൾ കൂട്ടിയിടിച്ച് വയോധികൻ മരിച്ചു



ഇടുക്കി: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിലെ അയ്യപ്പൻകോവിൽ തോണിത്തടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഉപ്പുതറ കാക്കത്തോട് വാലുമ്മേൽ ജോസഫ് ഏലിയാസ് (ഏപ്പച്ചൻ 73) ആണ് മരിച്ചത്. ബന്ധുവീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന ഭാര്യ സാലി (66), മകന്‍ ജോസി (31). ജോസിയുടെ ഭാര്യ ചിഞ്ചു (30) കൊച്ചു മകന്‍ ഫെര്‍ണാഡോ (ഒന്നര) എന്നിവര്‍ക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. തോണിത്തടി ചെമ്പന്‍കുളം വളവിലാണ് അപകടമുണ്ടായത്.

വിവാഹ ചടങ്ങിന് ശേഷം വെള്ളിലാങ്കണ്ടത്തെ വിവാഹ വീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിരെ ദിശമാറി വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോസിയാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍സിറ്റിലിരുന്ന ഏപ്പച്ചന്‍റെ തലയിടിച്ച് മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു. 

നാട്ടുകാരും ഓടിക്കൂടിയവരും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പുതറയിൽ നിന്നും മാട്ടുക്കട്ടയിലേക്ക് പോയ കാറാണ് എതിരെ വന്നത്. ഈ കാർ ഓടിച്ചയാളുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


നിതിൻ രാജിന്‍റെ മരണം; സംസ്ഥാനത്ത് 28ന് ഹർത്താൽ



ഇടുക്കി: കണ്ണൂര്‍ അഞ്ചരകണ്ടി കോളജിലെ ബി.ഡി.എസ്. വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ഈ മാസം 28ന് (ഏപ്രിൽ 28). 

വിവിധ ദളിത് സംഘടനകള്‍ നേതൃത്വം നല്‍കുന്ന നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. 28ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. 

Join Our Whats App Channel

https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y

വിവിധ ദളിത് സംഘടനകൾ ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ അംബേദ്ക്കര്‍ അയ്യന്‍കാളി കോ-ഓഡിനേഷന്‍ കമ്മറ്റി ഹർത്താലിന് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. 

നിതിന്‍ രാജിന്‍റെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുക, കേസ് അന്വേഷണം അട്ടിമറിക്കാനുള്ള പോലീസ് നീക്കം ഉപേക്ഷിക്കുക, എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, ദന്തല്‍ കോളജിന്‍റെ അംഗീകാരം റദ്ദു ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടക്കുന്നത്. 

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരായിട്ടുള്ള അധ്യാപകരെ അറസ്റ്റ് ചെയ്യാതെ ഇവരെ സംരക്ഷിക്കുകയും മറ്റൊരു വിഷയം ഉയര്‍ത്തികൊണ്ടു വന്ന് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പോലീസ് നടത്തികൊണ്ടിരുന്നതെന്ന് അംബേദ്ക്കര്‍ അയ്യന്‍ങ്കാളി കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു, കോ-ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.എസ്. ശശി, മോബിന്‍ ജോണി, കെ.ആര്‍. രാജന്‍, ഷാജി പാണ്ടിയാന്‍മാക്കല്‍, തങ്കമ്മ രാജു, രാജു ആഞ്ഞിലിതോപ്പില്‍, ബിജു പൂവത്താനി, എസ്. സന്ധ്യ, സുബാഷ് എട്ടുപടവില്‍ എന്നിവര്‍ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു 

ഇടുക്കി: മേരികുളത്ത് ഇടിമിന്നലേറ്റ് മരിച്ച നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്-82)യുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ദേവസ്യയ്ക്ക് മിന്നലേറ്റത്. 

മേരികുളം ആലടിക്കുന്നില്‍ മകള്‍ ഇടത്തിപ്പറമ്പില്‍ ബിന്ദുവിനൊപ്പമായിരുന്നു താമസം. കുളിക്കുന്നതിനായി ദേവസ്യ കുളിമുറിയിൽ കയറിയപ്പോഴാണ് മിന്നലുണ്ടായത്. മഴയ്ക്ക് മുമ്പായിരുന്നു മിന്നൽ. ഇടിമിന്നലേറ്റ് കുളിമുറിയുടെ വയറിങ് ഉള്‍പെടെ നശിക്കുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും ചെയ്തു. 

കുളിമുറിക്കുള്ളിൽ വീണ ദേവസ്യയെ ഉടന്‍തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്‍റെ ഭാര്യ മേരി ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. പരേതനായ ബിജുവാണ് മരുമകന്‍.


പ്രീ സ്‌കൂൾ വിദ്യാർഥി പാർക്കിലെ വെള്ളച്ചാലിൽ മുങ്ങി മരിച്ചു



കൊച്ചി: വിനോദ യാത്രക്കെത്തിയ പ്രീ സ്കൂൾ വിദ്യാർഥി വെള്ളച്ചാലിൽ മുങ്ങി മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിലാണ് അപകടമുണ്ടായത്. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്‍റെയും ആരിഫയുടെയും മകൻ മുഹമ്മദ് ആദം (അഞ്ച്) ആണ് മരിച്ചത്.

സംസാര വൈകല്യമുള്ള ആദത്തിന്‍റെ പഠനത്തിനായി മാതാവും മുത്തശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. 25 കുട്ടികളാണ് അധ്യാപകർക്കൊപ്പം പാർക്കിലെത്തിയത്. മുമ്പും അധ്യാപകർ കുട്ടികളുമൊത്ത് ഇവിടെയെത്തിയിട്ടുണ്ട്. 

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാർക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്നും ഇറങ്ങി ഓടി. പ്രത്യേക പരിപാലനം വേണ്ട ആദം ഒരു അധ്യാപികയുടെ കൈയിലായിരുന്നു. കുട്ടി ഇറങ്ങി ഓടുന്നതു കണ്ട അധ്യാപിക ആദത്തെ നിലത്തു നിർത്തി ഓടിയ കുട്ടിയുടെ പിന്നാലെ പോയി. ഓടിയ കുട്ടിയുമായി തിരികെ എത്തിയ അധ്യാപിക മറ്റു കുട്ടികൾക്ക് ഭക്ഷണം നൽകി. ആദം മുറിയിൽ ഉണ്ടെന്നായിരുന്നു ധാരണ. 

എന്നാൽ പിന്നീട് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദം കൂടെയില്ലെന്ന് ബോധ്യമായത്. പാർക്കിന്‍റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയിൽ ആദത്തിന്‍റെ ടീ ഷർട്ടിന്‍റെ നിറം കണ്ടാണ് കുട്ടി ചാലിൽ വീണെന്ന് കണ്ടെത്തുന്നത്. പാർക്കിലെ ജീവനക്കാരിൽ ഒരാൾ ഉടൻ മുങ്ങി ആദത്തെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി. പഴങ്ങനാട്ടുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ വീണ്ടെടുക്കാൻ സാധിച്ചില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു 

ഇടുക്കി: മേരികുളത്ത് ഇടിമിന്നലേറ്റ് മരിച്ച നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്-82)യുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ദേവസ്യയ്ക്ക് മിന്നലേറ്റത്. 

മേരികുളം ആലടിക്കുന്നില്‍ മകള്‍ ഇടത്തിപ്പറമ്പില്‍ ബിന്ദുവിനൊപ്പമായിരുന്നു താമസം. കുളിക്കുന്നതിനായി ദേവസ്യ കുളിമുറിയിൽ കയറിയപ്പോഴാണ് മിന്നലുണ്ടായത്. മഴയ്ക്ക് മുമ്പായിരുന്നു മിന്നൽ. ഇടിമിന്നലേറ്റ് കുളിമുറിയുടെ വയറിങ് ഉള്‍പെടെ നശിക്കുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും ചെയ്തു. 

കുളിമുറിക്കുള്ളിൽ വീണ ദേവസ്യയെ ഉടന്‍തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്‍റെ ഭാര്യ മേരി ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. പരേതനായ ബിജുവാണ് മരുമകന്‍.

മേരികുളത്ത് ഇടിമിന്നലേറ്റ് മരണം; മിന്നലുണ്ടായത് മഴയ്ക്ക് മുമ്പ്



ഇടുക്കി: മേരികുളത്ത് ഇടിമിന്നലേറ്റ് മരിച്ച നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്-82)യുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ദേവസ്യയ്ക്ക് മിന്നലേറ്റത്. 

മേരികുളം ആലടിക്കുന്നില്‍ മകള്‍ ഇടത്തിപ്പറമ്പില്‍ ബിന്ദുവിനൊപ്പമായിരുന്നു താമസം. കുളിക്കുന്നതിനായി ദേവസ്യ കുളിമുറിയിൽ കയറിയപ്പോഴാണ് മിന്നലുണ്ടായത്. മഴയ്ക്ക് മുമ്പായിരുന്നു മിന്നൽ. ഇടിമിന്നലേറ്റ് കുളിമുറിയുടെ വയറിങ് ഉള്‍പെടെ നശിക്കുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും ചെയ്തു. 

കുളിമുറിക്കുള്ളിൽ വീണ ദേവസ്യയെ ഉടന്‍തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്‍റെ ഭാര്യ മേരി ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. പരേതനായ ബിജുവാണ് മരുമകന്‍.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel