SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1890) Idukki (1819) Mostreaded (1617) Crime (1435) National (1222) Entertainment (845) world (439) Viral (438) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Food Zone

Business

Auto

Alto k-10: ആറ് എയർബാഗുകൾ; സുരക്ഷ വർധിപ്പിച്ച് ആൾട്ടോ കെ10

മുംബൈ: സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാവുന്ന മാരുതി സുസുക്കി ആൾട്ടോ കെ 10 കൂടുതൽ സുരക്ഷയോടെ പുറത്തിറങ്ങുന്നു. സ്റ്റാന്‍റേർഡായി ആറ് എ...

Recent PostAll the recent news you need to know

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ഇന്നും ശക്തമായ മഴ; ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷം ശക്തമാകുന്നതായിട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. 

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അറിയിപ്പുണ്ട്.

വടക്കു കിഴക്കന്‍ കാലവര്‍ഷം ( തുലാവര്‍ഷം) കേരളത്തില്‍ എത്തിയതായി ഇന്നലെ ഉച്ചയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. കാറ്റിന്‍റെ ഗതി പൂര്‍ണമായി വടക്കുകിഴക്കന്‍ ദിശയിലേക്ക് മാറിയതോടെയാണ് തുലാവര്‍ഷം സ്ഥിരീകരിച്ചത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ( കാലവര്‍ഷം) രാജ്യത്തു നിന്നും പൂര്‍ണമായി പിന്‍വാങ്ങിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

15-ാം വയസിൽ കാണാതായി; 27 വർഷം പൂട്ടിയിടപ്പെട്ട് യുവതി



വാർസോ: 15-ാം വയസിൽ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ 27 വർഷങ്ങൾക്കിപ്പുറം സ്വന്തം കിടപ്പുമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. 1998ൽ കാണാതായ മിറെല്ല എന്ന യുവതിയാണ് 27 വർഷമായി സ്വന്തം വീട്ടിൽപൂട്ടിയിടപ്പെട്ടത്. 

പോളണ്ടിൽ നിന്നാണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്തു വരുന്നത്. മാതാപിതാക്കള്‍ തന്നെയാണ് യുവതിയെ കിടപ്പുമുറിയില്‍ പുറംലോകം കാണാതെ പൂട്ടിയിട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 വയസ്സായതിന് ശേഷം അവളെ പുറംലോകത്ത് ആരും കണ്ടിട്ടില്ല. മകളെ കാണാനില്ല എന്നാണ് മാതാപിതാക്കള്‍ എല്ലാവരോടും പറഞ്ഞത്. അയല്‍ക്കാരടക്കം എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു.

എന്നാല്‍, ഈ വര്‍ഷം ജൂലൈയില്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്‍റില്‍ അസ്വാഭാവികമായി എന്തോ നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസുകാര്‍ തിരച്ചില്‍ നടത്തി. അപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്. പൊലീസ് ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചപ്പോള്‍ കണ്ടത് മിറെല്ലയെ ഒരു ചെറിയ ഇരുണ്ട മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതാണ്. 

തീരെ മെലിഞ്ഞും, ദുര്‍ബലയായും, ജീവന്‍ നിലനിര്‍ത്താന്‍ പാടുപെട്ട് കിടക്കുന്ന മിറെല്ലെയയാണ് പൊലീസ് കണ്ടത്. അവളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു, അണുബാധ മൂലം അവള്‍ മരണത്തിന്‍റെ വക്കിലായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

ഗുരുതരമായ അവസ്ഥയില്‍ രണ്ട് മാസമായി മിറെല്ല ആശുപത്രിയില്‍ കഴിയുകയാണ്. സംഘാടകര്‍ അവളുടെ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അവളുടെ അവസ്ഥ വളരെ മോശമാണ്. അവളെ എന്തിന് പൂട്ടിയിട്ടു എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല. 

എന്നാല്‍, ആരോഗ്യവതിയായ ഈ പതിനഞ്ചുകാരിയെ എന്തിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അടച്ചിട്ടു എന്ന കാര്യത്തില്‍ സത്യം പുറത്തുവരണം. ഒരു മുറിയില്‍ ഇത്രയും കാലം കഴിയുക എന്നത് സങ്കല്പിക്കാന്‍ പോലും സാധിക്കില്ല- എന്നും സംഘാടകര്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ഇന്ന് പെരുമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍ കാറ്റും ചക്രവാത ചുഴിയും അതോടൊപ്പം തുലാവര്‍ഷവും വന്നതോടെയാണ് മഴ സാഹചര്യം മാറിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഈ മണിക്കൂറില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 19വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


മത്തായിക്കൊക്കക്ക് സമീപം പിക് അപ് പാറയിലേക്ക് ഇടിച്ചു കയറി നാല് പേർക്ക് പരുക്ക്



ഇടുക്കി: കുട്ടിക്കാനത്തിനു സമീപം മത്തായിക്കൊക്കയിൽ നിയന്ത്രണം വിട്ട പിക് അപ് ജീപ്പ് റോഡരികിലെ പാറയിലേക്ക് ഇടിച്ചു കയറി നാല് പേർക്ക് പരുക്ക്. പുഞ്ചവയല്‍ സ്വദേശികളായ സുധീര്‍ (52), ബിനോയ് (45), ദിനു (31), ബാബു (51) എന്നിവർക്കാണ് പരുക്കേറ്റത്. 

പകല്‍ രണ്ടരക്കായിരുന്നു അപകടം. പഞ്ചായത്തിന്‍റെ വികസന സദസിന് പന്തല്‍ ഇടാന്‍ സാധനങ്ങളുമായി വന്ന പിക്കപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം പാറക്കെട്ടുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  

മുണ്ടക്കയം പുഞ്ചവയലിന്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പന്തല്‍ നിര്‍മാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. പരുക്കേറ്റവരിൽ ദിനു, ബിനോയ് എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. നാലു പേരെയും പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ടീച്ചർ എന്നെ ഫ്ളർട്ട് ചെയ്യുകയാണോ ? മെസേജ് പങ്കുവച്ച് വിദ്യാർഥി



അധ്യാപകരും വിദ്യാർഥികളും തമ്മിൽ പ്രണയത്തിലാകുന്ന വാർത്തകൾ ഇപ്പോൾ സർവ സാധാരണമാണ്. വിദ്യാർഥികളുമായി വഴിവിട്ട ബന്ധങ്ങൾ തുടർന്ന അധ്യാപകരുടെ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മറ്റൊരു തരത്തിലുള്ള അധ്യാപക- വിദ്യാർഥി ബന്ധമാണ്. 

ഒരു വിദ്യാർഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില വാട്‌സാപ് സ്ക്രീൻ ഷോട്ടുകളാണ് ചർച്ചയുടെ തുടക്കം. അധ്യാപിക തനിക്ക് അയച്ച മെസേജുകളാണ് ഇവയെന്നാണ് വിദ്യാർഥി പറയുന്നത്.

തുടർന്ന് ഈ മെസേജുകൾ അൽപം പരിധിവിട്ടിട്ടുണ്ടോയെന്നും വിദ്യാർഥി ചോദിക്കുന്നു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ എത്തിയതോടെ ചൂടേറിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

വിദ്യാര്‍ഥിയെ മിടുക്കനെന്നും ബുദ്ധിമാനെന്നും പ്രശംസിച്ചതും മറ്റ് സഹപാഠികളില്‍ നിന്ന് വിദ്യാര്‍ഥി എങ്ങനെ വേറിട്ട് നില്‍ക്കുന്നുവെന്നും അധ്യാപിക പരാമര്‍ശിച്ചിരിക്കുന്നതും സ്‌ക്രീന്‍ ഷോട്ടില്‍ കാണാന്‍ കഴിയും. വിദ്യാര്‍ഥിയെ മാന്യനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച അധ്യാപിക ഇത്തരം വിദ്യാര്‍ഥികളെ വളരെ അപൂര്‍വമായി മാത്രമെ കാണാറുള്ളൂവെന്നും പറഞ്ഞു.

ബിരുദ, എംബിഎ തലങ്ങളിലുള്ള വിദ്യാര്‍ഥികളുമായി വിദ്യാര്‍ഥിയുടെ കഴിവുകള്‍ താരതമ്യം ചെയ്യുമ്പോള്‍ അയാള്‍ വേറിട്ടുനില്‍ക്കുന്നതായും അധ്യാപിക കൂട്ടിച്ചേര്‍ത്തു. അധ്യാപികയുടെ അഭിനന്ദനങ്ങള്‍ പരിധി ലംഘിച്ചോ അതോ വെറും പ്രോത്സാഹനം  മാത്രമാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഞാന്‍ നിങ്ങളെ ആദ്യമായി ക്ലാസില്‍ കണ്ടപ്പോഴും പിന്നീട് രണ്ട് മൂന്ന് ദിവസം നിങ്ങളുമായി ഇടപഴകുകയും ചെയ്തപ്പോള്‍ ഒരു വിദ്യാര്‍ഥിക്ക് എങ്ങനെ ഇത്ര മിടുക്കനും ബുദ്ധിമാനുമാകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. നിങ്ങളുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു(ഇപ്പോഴും അങ്ങനെ തന്നെയാണ്). തുടക്കം മുതല്‍ നിങ്ങളുടെ ബാച്ചില്‍ നിങ്ങള്‍ വേറിട്ട് നില്‍ക്കുന്നു. അപൂര്‍വമായാണ് ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ കണ്ടുമുട്ടാറ്. 

സാധാരണയായി എംബിഎ കോളേജുകളില്‍ ഞാന്‍ ഇത്തരമാളുകളെ കണ്ടെത്താറുണ്ട്. എന്നാല്‍, ബിരുദതലത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ വളരെ വ്യത്യസ്തനാണ്. നിങ്ങളില്‍ ആ മാറ്റം വളരെ പതുക്കെയാണ് ഞാന്‍ കണ്ടത്,'' അധ്യാപിക വിദ്യാര്‍ഥിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

എന്‍റെ അധ്യാപിക എന്നെ നോട്ടമിട്ടിട്ടുണ്ട്, അല്ലെങ്കില്‍ എന്നോട് ഫ്ളര്‍ട്ട് ചെയ്യുന്നു. അവര്‍ വിവാഹമോചിതയാണ്. മിക്കവാറും എല്ലാവരോടും അവര്‍ സൗഹൃദത്തിലാണ്. എന്നാല്‍, എന്നോട് അവര്‍ക്ക് പ്രത്യേകമായ ഒരു അടുപ്പമുണ്ട്. ക്ലാസിലെ എല്ലാവര്‍ക്കും അത് അറിയാം. ഞാന്‍ എന്തു ചെയ്യണം? ഇത് ആസ്വദിക്കണോ? അതോ അകലം പാലിക്കണോ? ഇതാണ് റെഡ്ഡിറ്റിൽ വിദ്യാർഥി പങ്കുവച്ച പോസ്റ്റിൽ ചോദിക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഇടുക്കിയിൽ വയോധികൻ കുളവിയുടെ കുത്തേറ്റ് മരിച്ചു



ഇടുക്കി: കുളവിയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കുമളി ചോറ്റുപാറ കിഴക്കേക്കര ജനാർദനൻ (73) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ജനാർദനന് കുളവിയുടെ കുത്തേറ്റത്. 

പുരയിടത്തിൽ നിൽക്കുമ്പോൾ കുളവി ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുയെങ്കിലും ബുധനാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Travel