SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1922) Idukki (1856) Mostreaded (1617) Crime (1460) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി



തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ഭാഗമായി നാളെ (ശനി) നടക്കാനിരുന്ന ഹയർസെക്കണ്ടറി രണ്ടാം വർഷ (പ്ലസ് ടു) വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റാന്‍ കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിയ്ക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം നടത്തുമെന്നു സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷ. ജനുവരി അഞ്ചിനാണ് സ്കൂൾ തുറക്കുന്നത്. 

ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷകൾ 23-ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും ക്രിസ്തുമസ് അവധി. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിക്കുന്നു; കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്



തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ആരവങ്ങൾ കെട്ടടങ്ങും മുമ്പേ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ക്രിസ്‌തുമസ്, പുതുവത്സരാഘോഷങ്ങൾ കഴിയുന്നതിനു പിന്നാലെ തന്നെ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാനാണ് മുന്നണികളുടെ നീക്കം. 

ജനുവരി അവസാന വാരത്തോടെയോ, ഫെബ്രുവരി ആദ്യ വാരമോ സ്ഥാനാർഥികളെ അടക്കം മുൻനിർത്തിയുള്ള പ്രചരണ പരിപാടികൾക്ക് തുടക്കമിടുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന് അഞ്ച് മാസം ഉണ്ടെങ്കിലും ഇത്തവണ സംസ്ഥാന ഭരണം പിടിക്കുകയെന്നത് ഇടത്-വലത് മുന്നണികൾക്ക് അഭിമാന പോരാട്ടമാണ്. ഒപ്പം നിയമസ‍ഭയിൽ എത്തുകയെന്ന ലക്ഷ്യത്തോടെ എൻഡിഎയും ശക്തമായി തന്നെ രംഗത്തുണ്ട്. 

ത്രിതല പഞ്ചായത്ത് വോട്ട് വിഹിത കണക്കുകൾ പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. എന്നാൽ ഇതിനെ മറികടക്കാൻ ഇടതുപക്ഷം തീവ്ര ശ്രമം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

കനത്ത തിരിച്ചടി പ്രവചിക്കുന്ന മധ്യകേരളത്തിൽ ശക്തമായ പ്രവർത്തനങ്ങൾക്കാണ് ഇടതുപക്ഷം തുടക്കമിടുന്നത്. 

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ, മധ്യകേരളത്തിലെ സഭാ നേതൃത്വങ്ങളുമായുള്ള അകൽച്ച തുടങ്ങിയ വിഷയങ്ങളിൽ  എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

അതേസമയം സ്ഥാനാർഥി നിർണയത്തിൽ അടക്കം കോൺഗ്രസിലും യുഡിഎഫിലും ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായിട്ടാണ് വിവരം. ജനുവരിയോടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് കോൺഗ്രസിലെയും നീക്കം. ശക്തി കേന്ദ്രങ്ങളായ തിരുവനന്തപുരത്തും തൃശൂരിലും പാലക്കാടും കേന്ദ്രീകരിച്ചാണ് എൻഡിഎയുടെ തന്ത്രങ്ങൾ. തിരുവനന്തപുരത്ത് ഇത്തവണ നേട്ടമുണ്ടാക്കാനാകുമെന്ന് എൻഡിഎ കേന്ദ്രങ്ങൾ കരുതുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


നവജാത ശിശുവിന്‍റെ മൃതദേഹം ആശുപത്രി ക്ലോസറ്റിൽ



ഭോപ്പാൽ: സർക്കാർ ആശുപത്രിയിലെ ക്ലോസറ്റിൽ കുടുങ്ങിക്കിടന്ന നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. ചിന്ത്വാരയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. 

ക്ലോസറ്റ് ബ്ലോക്ക് ആയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളിൽ നവജാത ശിശുവിന്‍റെ ജഡം കണ്ടെത്തിയത്. ശുചീകരണത്തിനിടെയാണ് ഫ്ളഷ് ബ്ലോക്ക് ആയത്. 

തുടര്‍ന്ന് വനിതാ ശുചീകരണ തൊഴിലാളി പരിശോധിച്ചപ്പോഴാണ് ഫ്‌ളഷില്‍ കുടുങ്ങിയ നിലയില്‍ നവജാത ശിശുവിന്‍റെ കൈ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചു. ദീര്‍ഘനേരം നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷം ക്ലോസറ്റ് പൊളിച്ചാണ് കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു.

സംഭവം പൊലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ ആന്‍റിനേറ്റല്‍ പരിശോധനയ്ക്ക് എത്തിയ 15 ഗര്‍ഭിണികളില്‍ 14 പേരെ കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍, ഒരാളെ മാത്രം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ശൗചാലയത്തിനുള്ളില്‍ പ്രസവം നടന്നതായും, തെളിവുകള്‍ നശിപ്പിക്കാന്‍ കുഞ്ഞിനെ ഫ്‌ളഷ് ചെയ്തതാകാമെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള 26 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പ്രാദേശിക നേതാക്കൻമാരുടെ അഹങ്കാരവും പണക്കൊതിയും തിരിച്ചടിച്ചെന്ന്



കൊച്ചി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മധ്യ കേരളത്തിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിക്ക് പിന്നിൽ നേതാക്കളുടെ അനാവശ്യ പിരിവുകളും ധാർഷ്ട്യവും കാരണമായെന്ന് വിമർശനം. 

പാർട്ടിയുടെ അനൗദ്യോഗിക സൈബർ കൗണുകളിലാണ് ഇത്തരത്തിലുള്ള കണ്ടെത്തലുകൾ പുറത്തു വരുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സാധാരണയായി ഉണ്ടാകുന്നതിലും വലിയ സീറ്റ് നഷ്ടമാണ് ഇത്തവണ സിപിഎമ്മിനു നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാർട്ടിയുടെ ശക്തി കേന്ദ്രമായ ഇടുക്കിയിൽ അടക്കം വലിയ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തന്നെ പല കോണുകളിൽ നിന്നും പാർട്ടിക്കെതിരെ വിമർശനം രൂക്ഷമായിരുന്നു. ഇതിനിടെയാണ് ഇടത് അനുകൂല സൈബർ പേജുകളിലും പ്രൊഫൈലുകളിലും വിമർശനങ്ങൾ ഉയരുന്നത്.

പാർട്ടി അധികാരത്തിൽ കയറിയതിനു പിന്നാലെ പ്രാദേശിക നേതൃത്വങ്ങളിലുള്ള പലർക്കും ധാർഷ്ട്യം വർധിച്ചെന്നും ഇത് ജനങ്ങളിൽ നിന്നും അകലുന്നതിന് കാരണമായെന്നും വിമർശിക്കപ്പെടുന്നു. പല പേരുകളിലും അകാരണമായി നടത്തുന്ന പിരിവുകൾ പാർട്ടിക്ക് ദോഷം ചെയ്‌തെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


16 കാരിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ



കണ്ണൂർ‌: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ പൊലീസ് പിടികൂടിയത്. 16 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. 

പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദിപിന്‍ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.

കുട്ടിയുടെ പക്കല്‍ പുതിയ മൊബൈല്‍ ഫോണ്‍ കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ക്ക് സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


അടിവേരിളകുന്നു; അയ്യപ്പൻകോവിൽ പഞ്ചായത്തിൽ മാത്രം യുഡിഎഫിന് ആയിരം വോട്ട് ഭൂരിപക്ഷം



ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കണക്കുകൾ കൂട്ടിയും കുറച്ചും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ഇടുക്കി ജില്ലയിലെ അഞ്ച് നിയസഭാ മണ്ഡലങ്ങളിലും യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന സൂചനകളും വോട്ടനുപാത കണക്കിൽ പുറത്തു വരുന്നുണ്ട്.

10 വർഷത്തോളമായി ഇടതുപക്ഷം കൈപ്പിടിയിൽവച്ചിരുന്ന അയ്യപ്പൻകോവിൽ പഞ്ചായത്തിൽ മാത്രം ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ യുഡിഎഫ് നേടിയിരിക്കുന്നത്. പീരുമേട് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്ത് ഇത്തവണ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയതും വലിയ മുന്നേറ്റത്തിനുള്ള തുടക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. 

കഴിഞ്ഞ തവണ പീരുമേട് നിയോജക മണ്ഡലത്തിൽ ഇടതുപക്ഷം നിസാര വോട്ടുകൾക്കാണ് വിജയിച്ചു കയറിയത്. ഇത്തവണ പീരുമേട്ടിൽ ഭരണ മാറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. അയ്യപ്പൻകോവിൽ പഞ്ചായത്തിൽ എൽഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങൾ എന്നറിയപ്പെട്ടിരുന്ന വാർഡുകളിൽ പോലും ഇത്തവണ യുഡിഎഫ് പക്ഷത്തേക്ക് വലിയ രീതിയിൽ വോട്ടുകൾ ചോർന്നിട്ടുണ്ട്. ഭരണ വിരുദ്ധ വികാരത്തിനു പുറമേ പ്രാദേശിക സിപിഎം നേതൃത്വങ്ങൾക്കെതിരെയുള്ള അമർഷങ്ങളും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Travel