SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1912) Idukki (1850) Mostreaded (1617) Crime (1457) National (1230) Entertainment (849) Viral (442) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

ഹെവൻവാലിയിൽ നാടൊന്നിച്ച പ്രചരണത്തിന് ഞായറാഴ്ച്ച കലാശക്കൊട്ട്



ഇടുക്കി: ഒരു സ്ഥാനാർഥിയുടെ വിജയത്തിനായി ഒരു നാട് ഒന്നടങ്കം ഒന്നിക്കുക.... വെയിലും മഴയും മഞ്ഞും മറന്ന് സ്ത്രീകളും കുട്ടികളും വയോധികരും അടക്കം ഒരു ജനാവലി തന്നെ വോട്ട് തേടിയിറങ്ങുക......  പരസ്പര കൂട്ടായ്‌മകൊണ്ട്  വേറിട്ട കാഴ്ച്ചയാകുകയാണ് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഹെവൻവാലി വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വിദ്യയുടെ പ്രചരണം. 

യുവത്വത്തിന്‍റെ പ്രതീകമായിട്ടാണ് വിദ്യ മത്സര രംഗത്തേക്കെത്തുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമാണെങ്കിലും നാട്ടിലെ പൊതു രംഗങ്ങളിൽ നിറ സാനിധ്യമാണ് വിദ്യ. കോൺഗ്രസ് ടിക്കറ്റിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ പ്രചരണം ഒരു നാട് ഏറ്റെടുക്കുകയായിരുന്നു. 

സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടക്കം വലിയൊരു ജനാവലിയാണ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ജോലി കാര്യങ്ങൾ വരെ മറന്ന് ഇത്തരണം ഒരു പ്രചരണത്തിന് ഹെവൻവാലി വേദിയാകുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു. 

ഒരാഴ്ച്ചയോളമായി നൂറു കണക്കിനു പേരാണ് വാർഡിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഹെവൻവാലി വാർഡിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന നിരവധി പേർ വിദ്യക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

രാജ്യം ഫൈവ് ജിയിലേക്ക് മാറിയിട്ടും മൊബൈൽ റേഞ്ച് പോലുമില്ലാതെ വട്ടം ചുറ്റുന്നവരാണ് ഹെവൻവാലി വാർഡിലുള്ളവരിൽ ഏറെയും. ഒരു മൊബൈൽ ടവറിനായി പ്രദേശവാസികളുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

കുണ്ടും കുഴിയും നിറഞ്ഞ റോഡും, കാർഷിക മേഖലയിലെ പ്രതിസന്ധിയും ഇത്തവണ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയായി. പെരിയാർ തീര വാസികളുടെ പട്ടയ പ്രശ്നം അടക്കമുള്ള വിഷയങ്ങളിൽ നിലവിലെ ഭരണകൂടങ്ങൾ കാണിക്കുന്ന നിഷേധാത്മക നിലപാടും മേഖലയിൽ സജീവ ചർച്ചയാണ്. രണ്ടാഴ്ച്ച നീണ്ടു നിന്ന പ്രചരണങ്ങൾക്ക് ഞായറാഴ്ച്ച കലാശക്കൊട്ട് മുഴങ്ങുമ്പോൾ ഭരണ മാറ്റത്തിന്‍റെ ധ്വനികളാണ് എവിടെയും പ്രകടമാകുന്നത്.

        

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ചപ്പാത്ത് പച്ചക്കാട്ടിൽ ചാരായവുമായി ഒരാൾ അറസ്റ്റിൽ



ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിതരണം ചെയ്യാൻ ഉണ്ടാക്കിയ വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത് പച്ചക്കാട്ടിലാണ് സംഭവം നടന്നത്. ഇലവഞ്ചിപുരയ്ക്കല്‍ ഉദയന്‍ തങ്കസ്വാമി (52)യെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇയാള്‍ ചാരായം വാറ്റി വില്ലന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവർക്ക് വിതരണം ചെയ്യാൻ ചാരായവുമായി വരുമ്പോഴാണ് അറസ്റ്റിലാകുന്നത്.

എസ്.ഐ. ടി.എന്‍ പ്രദീപ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ എ.പി. അനില്‍കുമാര്‍, വനിത സിവില്‍ പൊലീസ് ഓഫീസര്‍ ആഷാമോള്‍, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കാണാതായ കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊന്നു



കൊല്ലം: കാണാതായ രണ്ടു വയസുള്ള കുട്ടിയെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വലിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. 

കുഞ്ഞിന്‍റെ അമ്മൂമ്മ നല്‍കിയ പരാതിയില്‍ പുനലൂര്‍ പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഈ അന്വേഷണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കുഞ്ഞിന്‍റെ അമ്മ കലാസൂര്യ തമിഴ്‌നാട്ടുകാരനായ കണ്ണന്‍ എന്നയാളെ വിവാഹം കഴിച്ചിരുന്നു. കണ്ണന്‍ ഇവരുടെ മൂന്നാം ഭര്‍ത്താവാണ്. 

രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇരുവരും തമിഴ്‌നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ അമ്മ നാട്ടില്‍ എത്തിയതില്‍ സംശയം തോന്നിയാണ് അമ്മുമ്മ പൊലീസിനെ സമീപിച്ചത്. പുനലൂര്‍ പൊലീസ് അമ്മയെ ചോദ്യം ചെയ്തതില്‍ മദ്യലഹരിയില്‍ കണ്ണന്‍ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് മൊഴി നല്‍കുകയായിരുന്നു. 

വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി. കലാസൂര്യയയുമായി തമിഴ്‌നാട് മധുരയില്‍ എത്തി അന്വേഷണം നടത്തി. 

കണ്ണന്‍ ജോലി ചെയ്തിരുന്ന കോഴിഫാമില്‍ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തമിഴ്‌നാട് ചിക്കാനുരുണി പൊലീസിന്‍റെ സഹായത്തോടെ കണ്ണനെ പിടികൂടി. തമിഴ്‌നാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


പ്രചരണത്തിൽ ബഹുദൂരം മുന്നിൽ വിദ്യാമോൾ



ഇടുക്കി: പ്രചരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിദ്യാമോൾ. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഹെവൻവാലി വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന വിദ്യാമോളുടെ പ്രചരണം ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. 

വീടുകൾ തോറും കയറി വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് നിലവിൽ സ്ഥാനാർഥി. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേർ പ്രചരണത്തിൽ ഒപ്പം ചേർന്നു എന്നുള്ളതും ശ്രദ്ധേയമാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ മരുതുംപേട്ട, സൊസൈറ്റി ജംക്ഷൻ, ശാന്തിപ്പാലം മേഖലകളിൽ നടന്ന പ്രചരണ പരിപാടികളിൽ സ്ത്രീകൾ അടക്കം നിരവധി പേരാണ് അണിചേർന്നത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കുട്ടികൾക്ക് സൗന്ദര്യം കൂടുതൽ; നാല് പേരെ കൊലപ്പെടുത്തിയ യുവതിയുടെ മൊഴി



ഹരിയാന: യുവതി നാല് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെ കാരണം പുറത്ത്. തന്നെക്കാൾ സൗന്ദര്യമുണ്ടെന്ന കാരണത്താലാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

സ്വന്തം കുഞ്ഞിനേയും ഉറ്റ ബന്ധുക്കളുടെ പിഞ്ചു കുഞ്ഞുങ്ങളേയുമാണ് ഹരിയാനയിലെ പാനിപ്പത്തിലെ ദാവദിൽ യുവതി കൊലപ്പെടുത്തിയത്. പല സമയത്തായി നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. അനന്തരവളെ കൊലപ്പെടുത്തുന്നത് കണ്ട സ്വന്തം കുഞ്ഞിനെയും യുവതി ഒട്ടും മടിക്കാതെ കൊലപ്പെടുത്തുകയായിരുന്നു. 

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് ബിഎഡ് പഠനവും പൂര്‍ത്തിയാക്കിയ 32കാരിയായ പൂനം ആണ് അറസ്റ്റിലായത്. ‌രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇവര്‍ നാല് കുട്ടികളെ കൊലപ്പെടുത്തിയത്. വീട്ടമ്മയും അധികമാരുമായും ഇടപഴകുന്ന സ്വഭാവവും പൂനത്തിനുണ്ടായിരുന്നില്ല. 

എന്നാല്‍ സൗന്ദര്യമുള്ള കുട്ടികളെ കാണുന്നത് തന്നെ ഇവര്‍ക്ക് അസ്വസ്ഥതയും അസൂയയും സൃഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടികള്‍ വളരുമ്പോള്‍ തന്നേക്കാള്‍ സൗന്ദര്യമുള്ളവര്‍ ആകുമോയെന്ന അസൂയയാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

2023ലാണ് പൂനം ഇരട്ടക്കൊല ചെയ്യുന്നത്. അനന്തരവള്‍ ഒൻപതു വയസുകാരി ഇഷികയും മൂന്ന് വയസുകാരന്‍ ശുഭത്തിനെയും പൂനത്തിന്‍റെ വീട്ടിലെ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ ടാങ്കുകളിലും കുളത്തിലും കുളിമുറിയിലെ ടബ്ബിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇഷികയുടെ മരണത്തില്‍ പൂനത്തിന് നേരെ സംശയം തോന്നാതിരിക്കാനാണ് ഇവര്‍ സ്വന്തം മകനെ കൊലപ്പെടുത്തിയത്. 2025 ഓഗസ്റ്റിലാണ് മൂന്നാമത്തെ കൊലപാതകം നടന്നത്. 

സിവായില്‍ ബന്ധുവിന്‍റെ ആറ് വയസ് പ്രായമുള്ള മകളെയാണ് ഇവര്‍ വെള്ളത്തില്‍ മുക്കി കൊന്നത്. മൂന്ന് സംഭവങ്ങളിലും സംശയത്തിന് പോലും ഇട നല്‍കാതിരുന്ന പൂനം നാലാമത്തെ കേസിലാണ് പിടിയിലായത്. നൗലതായില്‍ ഒരു കല്യാണത്തിനിടെ ഭര്‍ത്താവിന്‍റെ ഉറ്റ ബന്ധുവിന്‍റെ ആറ് വയസ് പ്രായമുള്ള മകള്‍ വിധിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.

എന്നാല്‍ വിവാഹത്തിനിടെ പൂനത്തിന്‍റെ വസ്ത്രം നനഞ്ഞിരിക്കുന്നത് ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടാണ് സംശയത്തിന് കാരണമായത്. വിധിയുടെ മൃതദേഹം കണ്ടതിന് പിന്നാലെ ബന്ധു ഇക്കാര്യം പൊലീസിനെ അറിയിച്ചും. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് പൂനം കുറ്റം സമ്മതിച്ചത്. വീട്ടുകാരുമായി കാര്യമായി ബന്ധമില്ലാതിരുന്ന പൂനം ഏറിയ സമയവും മുറിയില്‍ അടച്ചിരിക്കുന്ന പ്രകൃതമാണെന്നാണ് പൊലീസിനോട് ബന്ധുക്കള്‍ വിശദമാക്കിയത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിൽ

തിരുവനന്തപുരം: തീയേറ്ററുകളിൽ സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിലും ടെലിഗ്രാം അക്കൗണ്ടിലും വന്ന സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസി ടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും എത്തിയത്.

തീയേറ്ററുകളില്‍സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

2023 മുതലുള്ള സിസി ടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രചരിക്കുന്ന സിസി ടിവി ദൃശ്യങ്ങളില്‍ തീയറ്ററിന്‍റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. 

വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. സംഭവത്തില്‍ കെഎസ്എഫ്ഡിയുടെ ആഭ്യന്തര അനേക്ഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.


മരിച്ച സ്ത്രീക്ക് മോർച്ച‍റിയിൽ ജീവൻ വച്ചു; വീണ്ടും മരിച്ചു



ഡാർലിങ്ടൺ: മരിച്ചെന്നു കരുതിയ സ്ത്രീ മോർച്ചറി കിടക്കയിൽ നിന്നും ഉണർന്നു. ഒലിവ് മാർട്ടിൻ (54) എന്ന സ്ത്രീയാണ് മോർച്ചറിയിൽ ഉണർന്നത്. സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ഗുരുതര വീഴ്ച്ചയുണ്ടായതായിട്ടാണ് റിപ്പോർട്ട്. വീട്ടിൽ വച്ച് ഇവർ ബോധരഹിതയാകുകയായിരുന്നു. മരിച്ചതായി തെറ്റായി വിലയിരുത്തിയ ആരോഗ്യ പ്രവർത്തകർ ഇവരെ മോർച്ചറിയിലേക്ക് മാറ്റി. 

എന്നാൽ മോർച്ചറിയിൽവച്ച് ഇവർ ഉണർന്നു. എന്നാൽ അധികം വൈകാതെ ഒലിവ് മരിച്ചു. മസ്തിഷ്ക ക്ഷതമാണ് മരണ കാരണമെന്ന് കൊറോണർ ജെറമി ചിപ്പർ ഫീൽഡ് കോടതിയിൽ വ്യക്തമാക്കി. 

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതിരുന്നതു കാരണം രണ്ട് മണിക്കൂർ ചികിത്സ വൈകിയെന്നും കോടതിയിൽ കുടുംബത്തിനു വേണ്ടി ഹാജരായ ടോം ബാർക്ലേ സെംപിൾ ചൂണ്ടിക്കാട്ടി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിൽ

തിരുവനന്തപുരം: തീയേറ്ററുകളിൽ സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിലും ടെലിഗ്രാം അക്കൗണ്ടിലും വന്ന സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസി ടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും എത്തിയത്.

തീയേറ്ററുകളില്‍സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

2023 മുതലുള്ള സിസി ടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രചരിക്കുന്ന സിസി ടിവി ദൃശ്യങ്ങളില്‍ തീയറ്ററിന്‍റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. 

വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. സംഭവത്തില്‍ കെഎസ്എഫ്ഡിയുടെ ആഭ്യന്തര അനേക്ഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.

Travel