ബംഗളൂരു: കർണാടകത്തിൽ രണ്ടു വയസുള്ള മകന്റെ കൺ മുന്നിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബീദർ ബസവ കല്യാണ താലൂക്കിലെ ജാഫർവാടി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. രാജു കലേശ്വർ (28), ഭാര്യ ശാരിക (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജുവിന് ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഈ പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിൽ. ബന്ധം വിവാദമായതോടെ ദമ്പതികൾ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു.
എന്നാൽ ഇതിനു ശേഷവും ഇരുവരും ബന്ധം തുടർന്നു. കഴിഞ്ഞ ദിവസം പ്രശ്നം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞാണ് ദമ്പതികളെ പെൺകുട്ടികളുടെ ബന്ധുക്കൾ ഗ്രാമത്തിലേക്ക് വിളിച്ചു വരുത്തിയത്.
ഗ്രാമത്തിനു പുറത്തു വച്ചുള്ള സ്ഥലത്തുവച്ചായിരുന്നു ചർച്ച. രണ്ടു വയസുള്ള കുട്ടിയോടൊപ്പമാണ് ദമ്പതികൾ എത്തിയത്. ചർച്ചക്കിടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും ആക്രമിക്കുകയും കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിൽ ദത്താത്രേയ, താക്കൂർ എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ദത്താത്രേയ പെൺകുട്ടിയുടെ സഹോദരനാണ്.
ഇടുക്കി: തേക്കടിയിൽ ഓടുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവറെ വലിച്ച് നിലത്തിട്ട സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സക്കീർ ഹുസൈനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് തേക്കടിയിലേക്കുള്ള ഗേറ്റിനു സമീപത്ത് ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറെ റോഡിലേക്ക് വലിച്ചിട്ടത്. ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീഴുന്നതും ഓട്ടോറിക്ഷ ഇടിച്ചു നിൽക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിന്റെ വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു.
സംഭവം വിവാദമായതോടെയാണ് ഇയാൾക്കെതിരെ വകുപ്പു തല നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥനെ തേക്കടി വനത്തിനുള്ളിലെ കൊക്കര ഭാഗത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് ഇയാള്‍ മെഡിക്കല്‍ ലീവില്‍ പോയതായും സൂചനയുണ്ട്.
മുമ്പും ഇയാൾ വകുപ്പിന് മാനക്കേട് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവര്‍ സംഘം ചേര്‍ന്ന് തേക്കടി ബോട്ട്ലാന്‍ഡിങ് റോഡില്‍ മദ്യപിച്ചെന്നും ചോദ്യം ചെയ്ത വനപാലകര്‍ക്കെതിരെ ഡ്രൈവര്‍ തട്ടിക്കയറിയെന്നുമായിരുന്നു വനപാലകരുടെ നിലപാട്. വനത്തിനുള്ളില്‍ മദ്യപാനം, പുകവലി തുടങ്ങി ഏത് തരം വനേതര പ്രവര്‍ത്തിയുണ്ടായാലും കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാനും കേസെടുക്കാനും വനം വകുപ്പിനാകും.
ഇവിടെ ഇതുണ്ടായിട്ടില്ല. വനത്തിനുള്ളില്‍ കുറ്റകൃത്യം ചെയ്തെന്ന് വനം ഉാഗസ്ഥര്‍ക്ക് വ്യക്തമായാല്‍ തേക്കടി ചെക്ക്പോസ്റ്റ് താഴ്ത്തി ആളെ പിടി കൂടാമായിരുന്നു. ഇതും ഈ സംഭവത്തിലുണ്ടായില്ല. ചെക്ക് പോസ്റ്റ് തുറന്ന് വച്ചിരുന്നു.
തുറന്ന് വച്ച ചെക്ക് പോസ്റ്റിലൂടെ പൊതു റോഡിലേക്ക് മീറ്ററുകള്‍ ഓട്ടോറിക്ഷ കടന്ന് കഴിഞ്ഞപ്പോഴാണ് ചെക്ക്പോസ്റ്റിന് ഏതിര് വശത്തെ കടത്തിണ്ണയില്‍ നിന്നിരുന്ന ഉദ്യോഗസ്ഥന് ഓടിച്ചെന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ വലിച്ച് റോഡിലിട്ടത്.
ഓട്ടോറിക്ഷാ ഡ്രൈവറെ ഉദ്യോഗസ്ഥൻ വലിച്ചു നിലത്തിടുന്നതിന്റെ വീഡോയ ദൃശ്യം
അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളമില്ലാതെ കുടിച്ചു; 21 കാരൻ മരിച്ചു
ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭവം നടന്നത്. മുൾബാഗ് താലൂക്കിൽ പൂജരഹള്ളി ഗ്രാമത്തിൽ കാർത്തിക് എന്ന യുവാവാണ് മരിച്ചത്.
കുഞ്ഞു പിറന്ന് എട്ടാം ദിവസമാണ് യുവാവിന്റെ മരണം. സുഹൃത്തുക്കൾ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ കഴിക്കുന്നവർക്ക് 10,000 രൂപ വാഗ്ദാനം ചെയ്തു. കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
നിന്ന നിപ്പിൽ കാർത്തിക്ക് അഞ്ച് ബോട്ടിൽ മദ്യം അകത്താക്കി. എന്നാൽ മദ്യം ഉള്ളിൽ ചെന്നതിനു പിന്നാലെ തന്നെ ഇയാൾക്ക് അസ്വസ്ഥത തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തിക്കിന് എട്ട് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യാ വീട്ടിലേക്ക് പോകും മുമ്പായിരുന്നു മദ്യപിച്ചതും വാതുവച്ചതും.
നാട്ടിൽ കുറേ റോഡും പാലവും നിരത്തി പണിതിട്ട് ഞങ്ങൾ വികസനം കൊണ്ടുവന്നേ എന്ന് വീമ്പിളക്കുന്നതാണ് ഇന്നത്തെ ഭരണ തന്ത്രം. അടിസ്ഥാന പരമായി മനുഷ്യന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടിടത്ത്, ഇതൊന്നുമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള വെമ്പലിലാണ് സർക്കാരുകൾ.
ഈ നൂറ്റാണ്ടിലും തൊഴിലിനും സുരക്ഷിതമായ ജീവിതത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ജോലി അല്ലെങ്കിൽ വിദേശ ജോലി കണ്ടെത്തണമെന്ന ചിന്ത നിലനിൽക്കെയാണ് നാട്ടിൽ ചിലർ വികസനം നടത്തിയെന്ന വീമ്പ് പറഞ്ഞ് നടക്കുന്നത്.
ഒരു നാട്ടിൽ ഇത്രയൊക്കെ വികസനം നടത്തിയിട്ടും പുതു തലമുറയ്ക്ക് ജീവിക്കാൻ അന്യനാട് കണ്ടെത്തേണ്ടതിന്റെ സാഹചര്യത്തെ കുറിച്ച് ഇവിടുത്തെ ഒരു സംവിധാനങ്ങളും ചർച്ചചെയ്യാത്തതും വിരോധാഭാസം.
എൺപത്- തൊണ്ണൂറുകളിൽ റോഡും പാലവും ആശുപത്രികളും ഇല്ലാതിരുന്ന കാലത്ത് ഇതൊക്കെ കെട്ടിപ്പൊക്കി അന്നത്തെ രാഷ്ട്രീയക്കാർ വികസനം നടപ്പാക്കിയിട്ടുണ്ട്. അതൊക്കെ വോട്ടുകളായി പ്രതിഫലിച്ചിട്ടുമുണ്ട്. എന്നാൽ ഈ കാലത്ത് ഇതുമാത്രമാണോ വികസനമെന്നത് ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും എന്തിനേറെ സാധാരണക്കാരും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു നാട്ടിൽ ആളുകൾക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുകയെന്നതാണ് ഭരണ കൂടങ്ങൾ ചെയ്തുകൊടുക്കേണ്ടത്. വികസിത രാജ്യങ്ങളൊക്കെ ഈ കീഴ് വഴക്കങ്ങളാണ് ചെയ്തു വരുന്നതും. ജീവിക്കാനാവശ്യമായ പാർപ്പിടം, തൊഴിൽ, മതിയായ വേതനം, തൊഴിൽ സുരക്ഷ, ജീവിത നിലവാരം മെച്ചപ്പെടൽ, അടിസ്ഥാന സൗകര്യം തുടങ്ങിയവ ഉണ്ടാകുമ്പോഴാണ് നാട് വികസനത്തിലേക്ക് കുതിക്കുന്നത്.
ഇവിടെ അടിസ്ഥാന കാര്യങ്ങൾ ഇപ്പോഴും സ്വപ്നമായി ശേഷിക്കുമ്പോൾ രണ്ടറ്റം കൂട്ടിമുട്ടാത്ത കുറേ പാലങ്ങളും അശാസ്ത്രീയമായി നിർമിച്ച റോഡുകളും ചൂണ്ടിക്കാട്ടി ഇതാണ് വികസനമെന്ന രീതിയിലാണ് ചിലരുടെയൊക്കെ കാട്ടിക്കൂട്ടൽ.
നാട്ടിലെ വികസന കാട്ടിക്കൂട്ടലുകളിൽ മനം മടുത്തിട്ട് തന്നെയാണ് പുതിയ തലമുറയിൽ ഏറെയും പഠനം പൂർത്തിയാക്കും മുമ്പേ വിദേശത്തേക്ക് ചേക്കേറുന്നത്. മുമ്പൊക്കെ ഗൾഫ് രാജ്യങ്ങളിൽ നാലോ അഞ്ചോ വർഷം ജോലി ചെയ്ത് പണമുണ്ടാക്കി മടങ്ങിയെത്തിയവർ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിൽ സെറ്റിൽ ചെയ്യാനായിട്ടാണ് നാട് വിടുന്നത്.
ഇവിടെ റോഡ് വികസനം തീരുമ്പോഴേക്കും പുതിയ തലമുറയിൽ നല്ല പങ്കും വിദേശ പൗരത്വം സ്വീകരിച്ചിരിക്കും. ഇതൊന്നും ഈ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കോ, ഭരണ കൂടത്തിനോ പ്രശ്നമേ അല്ലെന്നതാണ് വസ്തുത.
ഇടുക്കി: മൂന്നാറിൽ കർണാടക സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. ബൈസൻവാലി കോമാളിക്കുടിക്ക് സമീപമായിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തു നിന്നും ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉടന്‍ സമീപവാസികള്‍ എത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
വാഹനത്തില്‍ മുപ്പതോളം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് റോഡിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാഹനം മണ്ണില്‍ പൂണ്ട് നിന്നതിനാല്‍ കൂടുതല്‍ താഴ്ച്ചയിലേക്ക് പതിക്കുന്നത് ഒഴിവായി. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.
അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളമില്ലാതെ കുടിച്ചു; 21 കാരൻ മരിച്ചു
ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭവം നടന്നത്. മുൾബാഗ് താലൂക്കിൽ പൂജരഹള്ളി ഗ്രാമത്തിൽ കാർത്തിക് എന്ന യുവാവാണ് മരിച്ചത്.
കുഞ്ഞു പിറന്ന് എട്ടാം ദിവസമാണ് യുവാവിന്റെ മരണം. സുഹൃത്തുക്കൾ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ കഴിക്കുന്നവർക്ക് 10,000 രൂപ വാഗ്ദാനം ചെയ്തു. കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
നിന്ന നിപ്പിൽ കാർത്തിക്ക് അഞ്ച് ബോട്ടിൽ മദ്യം അകത്താക്കി. എന്നാൽ മദ്യം ഉള്ളിൽ ചെന്നതിനു പിന്നാലെ തന്നെ ഇയാൾക്ക് അസ്വസ്ഥത തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തിക്കിന് എട്ട് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യാ വീട്ടിലേക്ക് പോകും മുമ്പായിരുന്നു മദ്യപിച്ചതും വാതുവച്ചതും.
കണ്ണൂർ: ഗൂഗിൾ ലൊക്കേഷൻ മാറിയതിനെ തുടർന്ന് മുഹൂർത്ത സമയത്ത് വരൻ മറ്റൊരിടത്ത്. മുഹൂർത്തം തെറ്റി മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വരൻ സ്ഥലത്തെത്തി വധുവിന് താലി ചാർത്തിയത്.
ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത ഗൂഗിള്‍ ലൊക്കേഷൻ മാറിപോയതാണ് പൊല്ലാപ്പായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്.
ഇതോടെ മുഹൂര്‍ത്തത്തിന് താലികെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികര്‍മിയാക്കേണ്ടിയും വന്നു.
ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്‍പ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി.
എന്നാല്‍ എത്തിച്ചേര്‍ന്നത് വിവാഹം നടത്താന്‍ നിശ്ചയിച്ച അമ്പലത്തിലായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അയച്ചുകൊടുത്തത് തെറ്റായ ഗൂഗിള്‍ ലൊക്കേഷന്‍ ആണ് എന്ന് തിരിച്ചറിഞ്ഞത് ഞങ്ങളെത്തി നിങ്ങള്‍ എവിടെ എന്ന വരന്റെ സംഘത്തിന്റെ അന്വേഷണത്തിലാണ് വരനും വധുവും നില്ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60-ലധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്.
ക്ഷേത്രത്തില്‍ പ്രത്യേകമായി മുഹൂര്‍ത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും ജീവനക്കാരും ചേര്‍ന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഒന്നരയോടെ വരന് ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ നടയില്‍വെച്ച് താലിചാര്‍ത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളമില്ലാതെ കുടിച്ചു; 21 കാരൻ മരിച്ചു
ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭവം നടന്നത്. മുൾബാഗ് താലൂക്കിൽ പൂജരഹള്ളി ഗ്രാമത്തിൽ കാർത്തിക് എന്ന യുവാവാണ് മരിച്ചത്.
കുഞ്ഞു പിറന്ന് എട്ടാം ദിവസമാണ് യുവാവിന്റെ മരണം. സുഹൃത്തുക്കൾ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ കഴിക്കുന്നവർക്ക് 10,000 രൂപ വാഗ്ദാനം ചെയ്തു. കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
നിന്ന നിപ്പിൽ കാർത്തിക്ക് അഞ്ച് ബോട്ടിൽ മദ്യം അകത്താക്കി. എന്നാൽ മദ്യം ഉള്ളിൽ ചെന്നതിനു പിന്നാലെ തന്നെ ഇയാൾക്ക് അസ്വസ്ഥത തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തിക്കിന് എട്ട് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യാ വീട്ടിലേക്ക് പോകും മുമ്പായിരുന്നു മദ്യപിച്ചതും വാതുവച്ചതും.
ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭവം നടന്നത്. മുൾബാഗ് താലൂക്കിൽ പൂജരഹള്ളി ഗ്രാമത്തിൽ കാർത്തിക് എന്ന യുവാവാണ് മരിച്ചത്.
കുഞ്ഞു പിറന്ന് എട്ടാം ദിവസമാണ് യുവാവിന്റെ മരണം. സുഹൃത്തുക്കൾ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ കഴിക്കുന്നവർക്ക് 10,000 രൂപ വാഗ്ദാനം ചെയ്തു. കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
നിന്ന നിപ്പിൽ കാർത്തിക്ക് അഞ്ച് ബോട്ടിൽ മദ്യം അകത്താക്കി. എന്നാൽ മദ്യം ഉള്ളിൽ ചെന്നതിനു പിന്നാലെ തന്നെ ഇയാൾക്ക് അസ്വസ്ഥത തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തിക്കിന് എട്ട് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യാ വീട്ടിലേക്ക് പോകും മുമ്പായിരുന്നു മദ്യപിച്ചതും വാതുവച്ചതും.