SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1906) Idukki (1839) Mostreaded (1617) Crime (1452) National (1230) Entertainment (847) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഭിന്നത മറനീക്കി; അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിൽ സിപിഎമ്മിനെ വെട്ടിലാക്കി രാജി



ഇടുക്കി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പേ ഹൈറേഞ്ചിലെ രണ്ട് പഞ്ചായത്തുകളിൽ സിപിഎമ്മിനുള്ളിൽ ഭിന്നത. അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലാണ് സിപിഎമ്മിലെ അവഗണനയിൽ പ്രതിഷേധിച്ച് നേതാക്കൾ രാജിവച്ചൊഴിഞ്ഞത്. 

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മുൻ സിപിഎം മെമ്പറും വനിതാ നേതാവുമായിരുന്ന ചപ്പാത്ത് തോട്ടുവശത്ത് ജാൻസി ചെറിയാൻ സിപിഎമ്മിൽ നിന്നും രാജിവച്ച് കോൺഗ്രസ് പാളയത്തിലെത്തി. ജാൻസി പത്താം വാർഡായ ചപ്പാത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. 

നിലവിലെ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റും ലോക്കൽ കമ്മിറ്റി അംഗവുമായ ജയ്മോൾ ജോൺസനാണ് വാർഡിൽ ജാൻസിയുടെ എതിരാളി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ. ജയിംസ് കാപ്പനാണ് ജാൻസിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

നേരത്തെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട് ജാൻസിയും സിപിഎം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജിവച്ച് പുറത്തെത്തിയതോടെയാണ് കോൺഗ്രസ് ഇവർക്ക് അവസരം നൽകിയത്. 22 വർഷമായി സിപിഎമ്മിൽ അംഗമായ ജാൻസി രണ്ടുതവണ അയ്യപ്പൻകോവിൽ പഞ്ചായത്തംഗമായിട്ടുണ്ട്. ചപ്പാത്ത് ലോക്കൽ കമ്മറ്റിയംഗം, മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്‍റ്, ബാലസംഘം രക്ഷാധികാരി തുടങ്ങിയ പദവികളിലും പ്രവർത്തിച്ചിരുന്നു. 

പാർട്ടിയിൽ രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് ജാൻസി ആരോപിച്ചു. സ്ഥാനം മോഹിച്ചല്ല പാർട്ടി നേതാക്കൾ അവഹേളിച്ചതിലുള്ള പ്രതിഷേധമാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ കാരണമെന്നും ജാൻസി പറഞ്ഞു. ഭർത്താവിന്‍റെ കുടുംബവും അടിയുറച്ച പാർട്ടി പ്രവർത്തകരായിരുന്നു.

അതേസമയം ജാൻസി ചെറിയാന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സിപിഎം വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതിനിടെ തൊട്ടടുത്ത പഞ്ചായത്തായ ഉപ്പുതറയിൽ നിലവിലെ പ്രസിഡന്‍റായിരുന്ന ജെയിംസ് കെ. ജേക്കബ് സിപിഎമ്മിൽ നിന്നും രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വളകോട് ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഉപ്പുതറ  പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിതിരുന്നു. 

തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു ഭരണ സമിതിയിൽ ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ ഈ വിഭാഗത്തിൽ നിന്ന്  യുഡിഎഫിന് ആരേയും ജയിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സിപിഎം പ്രതിനിധിയായ ജയിംസ് കെ ജേക്കബ് പ്രസിഡന്‍റായത്. തുടക്കം മുതൽ അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ടും ജയിംസിനോട് പാർട്ടി നേതൃത്വം സഹകരിച്ചില്ല. 

മൂന്ന് വർഷം കഴിഞ്ഞപ്പോൾ യുഡിഎഫ് അംഗം പാർട്ടി വിട്ട് വന്നതോടെ എൽഡിഎഫിന് ഭൂരിപക്ഷമാകുകയും ചെയ്തു. എന്നിട്ടും വികസന പ്രവർത്തനങ്ങളിൽ പാർട്ടി മുഖം തിരിച്ചെന്ന് ജയിംസ് ആരോപിച്ചു. ഏരിയ - ജില്ലാ -സംസ്ഥാന കമ്മിറ്റികൾക്ക് പരാതി നൽകിയിട്ടും ഒരന്വേഷണവും പാർട്ടി നടത്തിയില്ലെന്നും ജയിംസ് പറഞ്ഞു. 

സിപിഐ, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടിയിലെ ഏതാനും അംഗങ്ങളാണ് സഹകരിച്ചത്. രേഖകളിൽ കൃത്രിമം കാട്ടുകയും നിർമാണത്തിൽ അഴിമതി നടത്തിയ അക്കൗണ്ടിനെ പിരിച്ചു വിടാനുള്ള പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനെതിരെയും പാർട്ടി എതിരായ നിലപാടാണ് സ്വീകരിച്ചത്. 

അക്കൗണ്ടന്‍റിന്‍റെ നാലു കോടി രൂപ സ്പോർട്സ് ഫണ്ട് നഷ്ടമാക്കിയിട്ടും അയാളെ സഹായിക്കുകയാണ്  പാർട്ടി നേതൃത്വം ചെയ്തത്. മറ്റു പാർട്ടികളിലെ അംഗങ്ങളുടെ സഹകരണം  കൊണ്ടാണ് കുറേയേറെ വികസന പദ്ധതികൾ നടപ്പാക്കാനായത്. 

പല പാർട്ടികളും സ്ഥാനാർഥിയാക്കാൻ സമീപിച്ചു. എന്നാൽ തന്‍റെ പോരാട്ടം പാർട്ടിയുടെ നിലപാടിനെതിരെയായതു  കൊണ്ടാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. ജനങ്ങളോട് എല്ലാം തുറന്നു പറയുമെന്നും വിജയിച്ചാൽ മനസിലുള്ള വികസന പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും ജയിംസ് .കെ ജേക്കബ് പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് നായയുടെ കടിയേറ്റു



ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ജാൻസി വിജുവിനാണ് കടിയേറ്റത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പതിവുപോലെ രാവിലെ പ്രചരണത്തിനിറങ്ങിയതായിരുന്നു ജാൻസി. 

നായയെ വീട്ടിൽ കെട്ടിയിട്ടിരുന്നില്ല. വോട്ട് തേടിയെത്തിയവരെ കണ്ടതോടെ നായ ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ജാൻസിയും പ്രവർത്തകരും ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. 

പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാൻസിക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുണ്ട്. വൈകിട്ടോടെ ജാൻസി വീണ്ടും പ്രചരണ രംഗത്ത് സജീവമായെന്ന് പ്രവർത്തകർ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വേദിയിലെ ആൾക്കൂട്ടം വോട്ടാകില്ല; ബീഹാറിലും തരിപ്പണമായി ഇന്ത്യ മുന്നണി



അനുഭവം ഗുരു എന്നൊരു പഴമൊഴിയുണ്ട്. അനുഭവങ്ങളിലൂടെ പാഠങ്ങൾ പഠിക്കണമെന്നതാണ് പഴമക്കാരും നൽകുന്ന മുന്നറിയിപ്പ്. എന്നാൽ എത്ര അനുഭവങ്ങൾ ഉണ്ടായാലും പാഠം പഠിക്കാൻ മിനക്കെടാത്ത ചിലരുണ്ട് നമ്മുടെ രാജ്യത്ത്. മഹാസഖ്യമെന്ന വിളിപ്പേരുമായി രാജ്യ ഭരണം സ്വപ്നം കാണുന്നവരാണ് ഇക്കൂട്ടർ. നേതൃത്വം നൽകുന്ന കോൺഗ്രസിനോ, ഒപ്പമുള്ളവർക്കോ കഴിഞ്ഞ 10 വർഷത്തെ അനുഭവങ്ങളിൽ നിന്നും യാതൊന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന്‍റെ സൂചനകളാണ് ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും പുറത്ത് വരുന്നത്.

ഓരോ എതിരാളിക്കും അർഹിക്കുന്ന യുദ്ധമുറയാണ് ഭാരതത്തിന്‍റെ രീതി. എന്നാൽ ബിജെപിക്കെതിരെ പയറ്റി പരാജയപ്പെട്ട പഴയ യുദ്ധമുറകൾ പുറത്തെടുത്ത മഹാസഖ്യം യുദ്ധക്കളത്തിൽ ചിഹ്നഭിന്നമാകുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. ബിഗ് സ്ക്രീനിൽ പ്രദർശനം നടത്തി സോഷ്യൽ മീഡിയ പേജിൽ നാല് പോസ്റ്റിട്ടാൽ വോട്ട് പെട്ടിയിലാകുമെന്നാണ് മഹാസഖ്യത്തിന്‍റെ കണക്ക് കൂട്ടൽ. 

ജനങ്ങളിലേക്ക് ഇറങ്ങിയുള്ള രാഷ്ട്രീയം എന്ന് കോൺഗ്രസും കൂട്ടാളികളും മറന്നോ, അന്നുമുതലാണ് പരാജയം ഇവർ അറിഞ്ഞു തുടങ്ങിയത്. പാർട്ടി എന്നത് മറന്ന് വ്യക്തികളുടെ പിന്നാലെ പോകുമ്പോൾ നഷ്ടമാകുന്നത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തന്നെയാണ്. കാലത്തിനൊപ്പം സഞ്ചരിക്കാതെ പഴമയുടെ പെരുമ പറഞ്ഞ് നടക്കുന്ന കൂട്ടത്തിന് ജനപിന്തുണ ലഭിക്കുന്നില്ലെന്ന സത്യം പോലും ഇവർ തിരിച്ചറിയുന്നില്ലെന്നതാണ് യാഥാർഥ്യം. 

കോൺഗ്രസ് മാത്രമല്ല, ഒപ്പമുള്ളവരും ഇപ്പോൾ സട കൊഴിഞ്ഞ സിംഹമായി മാറിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ആം ആദ്മിയും ഇടതുപക്ഷവും എല്ലാം പെടും. ആർക്കും ബിജെപ്പിയെന്ന വൻമരത്തെ തൊടാൻ പോലും ആകുന്നില്ലെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ നേരിയ മുന്നേറ്റത്തിനു ശേഷം മഹാസഖ്യം തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ നിലനിന്നിരുന്നു.

എന്നാൽ ബീഹാറിൽ അടക്കം നേരിടുന്ന തിരിച്ചടി മഹാസഖ്യത്തിന്‍റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്. ഈ നീക്കങ്ങൾക്കൊന്നും ബിജെപിയെ തളക്കാനാകുന്നില്ലെന്നത് വീണ്ടം വ്യക്തമായിരിക്കുകയാണ്. അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ, പാർട്ടിയിലും മഹാസഖ്യത്തിലും വേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പ്രതിപക്ഷമില്ലാത്ത രാജ്യമായി ഇന്ത്യ മാറുമെന്നതിൽ സംശയം വേണ്ട. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കുട്ടിക്കാനത്ത് വിദ്യാർഥി കയത്തിൽ കാൽവഴുതി വീണ് മരിച്ചു



ഇടുക്കി: കുട്ടിക്കാനത്ത് കോളെജ് വിദ്യാർഥി കയത്തിൽ മുങ്ങി മരിച്ചു. തട്ടാത്തിക്കാനം പൈൻകാടിനു സമീപമുള്ള കയത്തിലാണ് അപകടം നടന്നത്. മരിയന്‍ കോളെജിലെ രണ്ടാം വര്‍ഷ ഇക്കേണോമിക്‌സ് വിദ്യാര്‍ഥി കട്ടപ്പന കാവലാറ്റുവീട്ടില്‍ അരവിന്ദ് കെ. സുരേഷ് (19) ആണ് മരിച്ചത്. 

കൂട്ടുകാരോടെപ്പം ഇവിടെയെത്തിയ അരവിന്ദ് കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. കൂടെയുള്ളവര്‍ക്ക് നീന്തല്‍ അറിയാത്തതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകി. തുടര്‍ന്ന് പൈന്‍കാട് കാണാനെത്തിയ മറ്റൊരു സംഘത്തില്‍പെട്ട വിദ്യാര്‍ഥിനിയാണ് വെള്ളത്തില്‍ നിന്ന് അരവിന്ദിനെ കരക്കെത്തിച്ചത്. 

പീരുമേട് അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലത്തിന്‍റെ കാഠിന്യവും തണുപ്പും ചുഴിയും ഉള്ളതിനാല്‍ ഇവിടെ അപകടസാധ്യത കൂടുതലാണ്. രണ്ടാഴ്ച മുമ്പാണ് ഹരിപ്പാട് സ്വദേശി ഇവിടെ മുങ്ങിമരിച്ചത്. 

പീരുമേട് അഗ്‌നിരക്ഷാനിലയത്തിലെ എസ്.എഫ്.ആര്‍.ഒ പി.എസ് സനല്‍, ഫയര്‍മാന്‍മാരായ രാകേഷ് ലാല്‍, രജിഷ്‌ന ആനന്ദ്, സനല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ആറ് ഭാര്യമാർ ഒരേ സമയം ഗർഭിണി; വൈറലായി യൂവാവ്



ആറ് ഭാര്യമാർ ഒരേ സമയം ഗർഭിണികളാകുക. ഇത്തരം ഒരു വാർത്തയാണ് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നും പുറത്തു വരുന്നത്. കെനിയയിലെ ജീവിത രീതിയിൽ ബഹുഭാര്യാത്വം സാധാരണമാണ്. എന്നാൽ ആറ് ഭാര്യമാരും ഒരേ സമയം ഗർഭിണിയായിരിക്കുകയെന്നതാണ് യുവാവിന്‍റെ കുടുംബത്തെ ശ്രദ്ധേയമാക്കുന്നത്.

യുവാവിന്‍റെയും ഭാര്യമാരുടെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഭാര്യമാരിൽ രണ്ടു പേർ ഏഴ് മാസവും നാല് പേർ അഞ്ചുമാസവും ഗർഭിണികളാണ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ഈ ആറ് കുഞ്ഞുങ്ങളെയും സ്വീകരിക്കുന്ന യുവാവിന്‍റെ വീടിനെ കുറിച്ചാണ് കൂടുതൽ ചർച്ചകൾ. 

വീട് ഒരു സ്വകാര്യ മെറ്റേണിറ്റി വാർഡായി മാറുമെന്ന് ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യ നില പരിശോധിക്കണമെന്നും ചിലർ നിർദേശിക്കുന്നു.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ശമ്പളമെത്രയെന്നറിയാം

panchayat-member-salary-kerala


തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ സ്ഥാനാർഥികളെ കണ്ടെത്താനുള്ള തിരക്കിട്ട ഓട്ടത്തിലാണ് പ്രമുഖ മുന്നണികൾ. സംവരണ വാർഡുകളിൽ അതാത് വിഭാഗത്തിൽപെട്ടവരെ കണ്ടെത്തേണ്ടതുമുണ്ട്.

അതേസമയം ഒരു തദ്ദേശ ഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ എത്ര രൂപ കിട്ടുമെന്നതാണ് പലരും അന്വേഷിക്കുന്നത്. ശമ്പളമല്ല, മറിച്ച് ഓണറേറിയം എന്നാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് നൽകുന്ന തുകയ്ക്ക് പറയുന്നത്. 

ഇത് അത്ര വലിയ തുകയൊന്നും അല്ലെന്നതാണ് യാഥാർഥ്യം. 2016ലാണ് ഓണറേറിയം അവസാനമായി പരിഷ്കരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഉയർന്ന ഓണറേറിയം ലഭിക്കുന്നത്.

ജില്ലാ പഞ്ചായത്ത് 

ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും ഏകദേശം ഒരേ ഓണറേറിയമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്- 15800, വൈസ് പ്രസിഡന്‍റ്- 13,200, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ- 9400, ജില്ലാ പഞ്ചായത്തംഗം- 8800.

കോർപ്പറേഷൻ

കോർപ്പറേഷൻ പ്രസിഡന്‍റ്- 15,800, ഡെപ്യൂട്ടി മേയർ 13200, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ- 9400, കൗൺസിലർ 8,200. 

നഗരസഭ

നഗരസഭാ ചെയർമാൻ- 14,600, വൈസ് ചെയർമാൻ 12,000, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ - 8,800, കൗൺസിലർ 7,600. 

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്- 14,600, വൈസ് പ്രസിഡന്‍റ്- 12,000, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ- 8,800, ബ്ലോക്ക് പഞ്ചായത്ത് അംഗം- 7600. 

ഗ്രാമ പഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്- 13,200, വൈസ് പ്രസിഡന്‍റ്- 10,600, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ- 8,200, പഞ്ചായത്തംഗം- 7000.

ബത്ത

പ്രതിമാസ ഓണറേറിയത്തിനു പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അംഗങ്ങൾക്ക് ബത്തയുണ്ട്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ എന്നിവർക്ക് 250 രൂപയും അംഗങ്ങൾക്ക് 200 രൂപയുമാണ് ബത്ത. പ്രതിമാസം 1250 രൂപ ഈ ഇനത്തിൽ കൈപ്പറ്റാം. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Travel