ആലപ്പുഴ: വാഹനാപകടത്തിൽപെട്ട് മരിച്ച യാചകന്റെ സഞ്ചിയിൽ നാലര ലക്ഷം രൂപ. തിങ്കളാഴ്ച്ച വൈകിട്ടാണ് യാചകനെ സ്കൂട്ടർ ഇടിച്ചത്. ചാരുംമൂട് പ്രദേശത്ത് ഭിക്ഷാടനം നടത്തി വന്ന യാചകനാണ് വാഹനാപകടത്തിൽപെട്ട് മരിച്ചത്. തുടർന്ന് ഇയാളെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചു.
തലയ്ക്ക് പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും ലഭിച്ചത്.
അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയില്‍ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്.ശ്രീകുമാര്‍ പറഞ്ഞു. അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്കിയ വിലാസം.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഉപ്പുതറയിൽ യുവതിയുടെ മരണം; അന്വേഷണം വ്യാപിപ്പിച്ചു
ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ വൈകിട്ടാണ് മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്റെ ഭാര്യ രജനി സുബിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇളയ കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്.
യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സുബിൻ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരപ്പിൽ നിന്നും ബസിൽ കയറി പോകുന്നതായി കണ്ടവരുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുബിനും രജനിയും തമ്മിൽ കുടുംബ വഴക്കുണ്ടായിരുന്നു.
ഇവർ ഒരുമാസം മുമ്പാണ് ഒരുമിച്ചു താമസം തുടങ്ങിയത്. അതേസമയം രജനിയുടെ മൃതദേഹം ഇപ്പോഴും വീടിനുള്ളിൽ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും.
ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്സണ്, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.