SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1934) Idukki (1866) Mostreaded (1617) Crime (1463) National (1234) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Laptop Backpack

പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണി; പ്ലസ് ടു വിദ്യാർഥി പിടിയിൽ



ഇടുക്കി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ച പത്താം ക്ലാസ് വിദ്യാർഥിനി അഞ്ച് മാസം ഗർഭിണി. ഇടുക്കി കട്ടപ്പന, വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

പെൺകുട്ടിക്ക് കൗൺസിൽ നൽകിയതോടെ ഗർഭത്തിന് ഉത്തരവാദി പ്ലസ് ടു വിദ്യാർഥിയാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തി ആകാത്തതിനാൽ ഇയാളെ കൗമാരക്കാരുടെ ജയിലായ കാക്കനാട് ബോര്‍സ്റ്റല്‍ സ്‌കൂളിലേയ്ക്ക് അയച്ചു.

പത്താം ക്ലാസ് വിദ്യാർഥിനി ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് വീട്ടുകാർ വിദ്യാർഥിനിയുമായി ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും ഇവര്‍ വണ്ടന്‍മേട് പൊലീസിന് വിവരം കൈമാറുകയുമായിരുന്നു. പ്ലസ് ടു വിദ്യാർഥി നിർബന്ധിച്ച് ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നാണ് വിദ്യാർഥിനിയുടെ മൊഴി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇതാണല്ലേ ആ വീഡിയോ..... ദാ കണ്ടോ... 


പ്രണയ ദിനത്തിൽ വിവാഹത്തിനൊരുങ്ങി ധനൂഷ്; വധു യുവ നായിക



ചെന്നൈ: താര വിവാഹത്തിന്‍റെ ആവേശത്തിനൊരുങ്ങുകയാണ് തമിഴ് സിനിമാ ലോകമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർ താരം ധനൂഷും മൃണാള്‍ താക്കൂറും തമ്മിലുള്ള വിവാഹം ഫെബ്രുവരി 14ന് നടക്കുമെന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇവർ തമ്മിൽ ഡേറ്റിങ്ങിലാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ വരുന്ന വാളന്‍റൈൻ ദിനത്തിൽ ഇരുവരും ഒന്നിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആനന്ദ് എല്‍ റായ്‌യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ ഥാക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. 

സണ്‍ ഓഫ് സര്‍ദാര്‍ 2 സ്‌ക്രീനിങ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ ഥാക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു.

തമിഴ് താരം ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ ഒരിക്കല്‍ മൃണാള്‍ താക്കൂര്‍ പ്രതികരിച്ചിരുന്നു. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. 

അതേസമയം വിവാഹകാര്യത്തിൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എവിടെവെച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 

എന്നാല്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനുഷ് ഐശ്വര്യ രജനികാന്തില്‍ നിന്ന് നേരത്തെ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ധനുഷിന് രണ്ട് മക്കളും ഉണ്ട്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


സംസ്‌കാരത്തിനൊരുങ്ങുമ്പോൾ അനക്കം; 103 കാരി മരണത്തിൽ നിന്നും ജീവിതത്തിലേക്ക്



മുംബൈ: ശവസംസ്കാര ചടങ്ങിനിടെ ജീവിതത്തിലേക്ക് തിരിച്ചെത്തി 103 വയസുകാരി. നാഗ്പൂർ ജില്ലയിലെ രാംടെക്കിലാണ് മരണം ഉറപ്പിച്ച വൃദ്ധ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഇതോടെ വിലാപ യാത്രക്കെത്തിയ ബന്ധുക്കൾ കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് മടങ്ങിയത്. ഗംഗാഭായ് സഖാരെയെന്ന 103 വയസുകാരിയാണ് ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ബന്ധുക്കൾ ഒത്തുകൂടിയ സമയത്ത് ഇവരുടെ കാൽവിരലുകൾ അനങ്ങുന്നത് ഒരു ബന്ധുവിന്‍റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഈ സമയത്ത് സംസ്കാരത്തിനായി ഇവരുടെ മൂക്കിൽ പഞ്ഞിവച്ച് വസ്ത്രം മാറി കൈകാലുകളും ബന്ധിച്ചിരുന്നു. മരണം ഉറപ്പിച്ചതിന്‍റെ പിറ്റേ ദിവസമാണ് ഇവരുടെ ശരീരത്തിൽ അനക്കം കാണുന്നത്. അതിനാൽ ദൂര സ്ഥലങ്ങളിലുള്ള ബന്ധുക്കൾ പോലും സസ്കാര ചടങ്ങിനായി എത്തിയിരുന്നു. 

ശരീരം അനങ്ങുന്നത് കണ്ട് ഉടൻ തന്നെ പേരക്കുട്ടി ഇവരുടെ മൂക്കിലെ പഞ്ഞികൾ മാറ്റി. ഇതോടെ അവർ ആഴത്തിൽ ശ്വസിച്ചു. ഇതോടെ വീട് ആഘോഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് ഈ ദിവസം ഇവരുടെ ജൻമദിനമാണെന്ന കാര്യവും ബന്ധുക്കൾ ഓർത്തത്. ഇതോടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെല്ലാം ജൻമദിനാഘോഷത്തിൽ പങ്കെടുത്താണ് മടങ്ങിയത്.  

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കേരളാ കോൺഗ്രസിന്‍റെ മുന്നണിമാറ്റം; അങ്കലാപ്പിലായത് പ്രാദേശിക നേതാക്കൾ



കോട്ടയം: മുന്നണി മാറ്റ ചർച്ചകൾ അണിയറയിൽ പുരോഗമിക്കവെ വീർപ്പുമുട്ടി കേരളാ കോൺഗ്രസ് എമ്മിലെ പ്രാദേശിക നേതാക്കൾ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിച്ച തങ്ങൾ ഇനി വലതു പക്ഷത്തിനു വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങണോയെന്ന ആശങ്കയാണ് നേതാക്കളിൽ പലർക്കും. 

മുന്നണിമാറ്റം കേരളാ കോൺഗ്രസിൽ പുതുമയല്ലെങ്കിലും കഴിഞ്ഞതവണത്തെ മുന്നണിമാറ്റത്തിനു ശേഷം മുമ്പെങ്ങും ഇല്ലാത്തവിധമുള്ള വാശിയാണ് കേരളാ കോൺഗ്രസ് ജോസഫും എമ്മും തമ്മിൽ നിലനിന്നിരുന്നത്. പലയിടത്തും പ്രചരണ രംഗത്ത് പ്രാദേശിക നേതാക്കൾ തമ്മിൽ തല്ലുന്നതും അണികൾ പരസ്പരം ചെളിവാരിയെറിയുന്നതിനും വരെ സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. 

എന്നാൽ ഇപ്പോൾ വീണ്ടും യുഡിഎഫ് പാളയത്തിലെത്തിയാൽ ഇന്നലെ വരെ ചെളിവാരിയെറിഞ്ഞവർക്കൊപ്പം ചായകുടിക്കേണ്ട ഗതികേടിലേക്ക് നേതാക്കൾക്ക് നീങ്ങേണ്ടിവരും. ഇതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിക്കുന്നത്. 

നേതൃത്വം മുന്നണിമാറിയാൽ സിപിഎമ്മിലേക്ക് ചേക്കാറാനുള്ള ശ്രമങ്ങളും പ്രദേശിക നേതാക്കളിൽ പലരും ആലോചിക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന മുന്നണിമാറ്റം അണികൾക്കിടയിൽ വിലയിടിയാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

നിലവിൽ ചെയർമാൻ ജോസ് കെ. മാണിക്ക് മുന്നണിമാറ്റത്തോട് അനുകൂല നിലപാടാണെങ്കിലും റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ചില നേതാക്കളുടെ നിലപാടാണ് പിന്നോട്ട് പോകാൻ കാരണമെന്നാണ് സൂചനകൾ. അടുത്ത ദിവസം ചേരുന്ന പാർട്ടി യോഗത്തിൽ ചില നിർണായക നീക്കങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും കരുതുന്നവരുണ്ട്. യുഡിഎഫിലെത്തിയാൽ പാലാ സീറ്റ് ഉൾപ്പെടെ നഷ്ടമാകുമെന്നതും എമ്മിന് ക്ഷീണമാണ്. 



Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഏലപ്പാറ കോഴിക്കാനത്ത് ക്ഷേത്രങ്ങളിൽ മോഷണം



ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം ഏലപ്പാറ മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം. ഏലപ്പാറ കോഴിക്കാനം ഒന്നും രണ്ടും ഡിവിഷനുകളിലെ ക്ഷേത്രങ്ങളിലാണ് മോഷണമുണ്ടായത്. കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന മോഷ്ടാവ് പണവും വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും അപഹരിച്ചിട്ടുണ്ട്. 

കോഴിക്കാനം ഒന്നാം ഡിവിഷനിലെ കാളിയമ്മന്‍ ക്ഷേത്രം, കോഴിക്കാനം രണ്ടാം ഡിവിഷനിലെയും ദേവി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ക്ഷേത്രം ഓഫീസിനുള്ളില്‍ കയറി അലമാരയും കുത്തി തുറന്ന നിലയിലാണ്. 

മുമ്പും ഏലപ്പാറയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ നടന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പീരുമേട് പൊലീസ് മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ആറ് ജില്ലകളിൽ അവധി 

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ ജനുവരി 15ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ. തമിഴ്നാടുമായി ചേർന്നു നിൽക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.

സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നല്‍കിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കല്‍ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ ബോഗി പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. കേരളത്തിലെ അതിര്‍ത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങള്‍ ഏറെയുള്ളയിടങ്ങളിലും വന്‍ ആവേശത്തോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

തമിഴ്‌നാട്ടില്‍ ജനുവരി 15 മുതല്‍ 18 വരെ തുടര്‍ച്ചയായ നാല് ദിവസങ്ങള്‍ അവധിയാണ്. തൈപ്പൊങ്കല്‍ പ്രമാണിച്ച് കന്യാകുമാരി ജില്ല ഉള്‍പ്പെടെയുള്ള അയല്‍ പ്രദേശങ്ങളില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കല്‍ ആഘോഷങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

20 വർഷം ഇടത് എംഎൽഎ; പീരുമേട്ടിൽ ആതുര സേവന രംഗം നിർജീവം



ഇടുക്കി: ആതുര സേവന രംഗത്ത് സംസ്ഥാനത്തെ തന്നെ ഏറ്റവും പിന്നോക്കാവസ്ഥയിലായി പീരുമേട് നിയോജക മണ്ഡലം. 20 വർഷമായി ഇടതുപക്ഷ എംഎൽഎ വിജയിച്ചു വന്ന മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഭരണവും ഏറെക്കാലം ഇടതുകരങ്ങളിലായിരുന്നു. 

എന്നിട്ടും നാളിതുവരെ മണ്ഡലത്തിൽ ആരോഗ്യ പരിപാലനത്തിനുള്ള സംവിധാനങ്ങൾ ഇല്ലെന്നതാണ് യാഥാർഥ്യം. ആകെയുള്ള പീരുമേട് താലൂക്ക് ആശുപത്രിയാകട്ടെ പരാധീനതകളുടെ നടുവിലും. തോട്ടം മേഖലയായ പീരുമേട്ടിൽ തൊഴിലാളികളും കർഷകരുമാണ് വോട്ടർമാരിൽ ഏറെയും. മണ്ഡലത്തിൽ ചികിത്സൗ സൗകര്യമില്ലാത്തത് മുമ്പും വലിയ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. 

ഏതാനും ചില സ്വകാര്യ ആശുപത്രികൾ മാത്രമാണ് ഇവിടെ ആശ്രയിക്കാനുള്ളത്. ഇവിടെ സാധാരണക്കാരന് പ്രവേശിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. വണ്ടിപ്പെരിയാറ്റിൽ പ്രാധമികാരോഗ്യ കേന്ദ്രവും പീരുമേട്ടിൽ താലൂക്ക് ആശുപത്രിയുമുണ്ടെങ്കിലും ഇവയുടെ അവസ്ഥ ഇന്നും പരിതാപകരമാണ്. 

ആരോഗ്യ മന്ത്രി അടക്കം നേരിട്ടെത്തി ഇവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തിട്ടുണ്ടെങ്കിലും നാളിതുവരെ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഉപ്പുതറയിലെ ആശുപത്രിയും അസൗകര്യങ്ങളുടെ നടുവിലാണ്. 

പ്രസവം, ഹൃദയാഘാതം തുടങ്ങി അടിയന്തിര ചികിത്സ ആവശ്യമായി വരുമ്പോൾ 70-90 കിലോമീറ്റർ അകലെയുള്ള ആശുപത്രികളിൽ എത്തിച്ചേരേണ്ട സ്ഥിതിയിലാണ് ഇവിടെയുള്ളവർ. വണ്ടിപ്പെരിയാറിന് ഉൾപ്രദേശമായ മൗണ്ട്, ഗ്രാമ്പി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഒരു രോഗിയെ പുറം ലോകത്തെത്തിക്കാൻ തന്നെ മണിക്കൂറുകൾ വേണ്ടിവരും. 

വിനോദ സഞ്ചാര കേന്ദ്രങ്ങളും ശബരിമല തീർഥാടകരുടെ ഇടത്താവളങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളായിട്ടും ആതുര സേവന രംഗത്തെ ഈ ശോചനീയാവസ്ഥ എടുത്തു പറയേണ്ടതാണ്. 

20 വർഷം മണ്ഡലതത്തിൽ വിജയം നേടിയിട്ടും ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ എംഎൽഎമാരോ, ത്രിതല പഞ്ചായത്ത് അംഗങ്ങളോ ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്ഥ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Travel