SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുക; കെ.സി കളിക്കുന്നത് കേരള രാഷ്ട്രീയത്തിലെ നാറിയ കളി



അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുന്ന പതിവുണ്ടായിരുന്നു പണ്ട് നാട്ടിൻപുറങ്ങളിൽ. കെട്ടാൻ പന്തലിലെത്തുമ്പോൾ മാത്രമേ വരൻ താൻ കെട്ടാൻ പോകുന്നത് ചേച്ചിയെ ആണെന്ന് തിരിച്ചറിയു. ഏതാണ് അതേ അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടി. 

അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് കഴിഞ്ഞ അഞ്ച് വർഷവും ഉയർത്തിക്കാണിച്ചത് വി.ഡി സതീശൻ എന്ന പറവൂർ എംഎൽഎയെയാണ്. പ്രതിപക്ഷ നേതാവായി അഞ്ച് വർഷം കോൺഗ്രസിനെ നയിച്ചതും യുഡിഎഫിനെ ഒന്നിപ്പിച്ചു നിർത്തിയതും വി.ഡി തന്നെ. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും നടന്നു. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസും യുഡിഎഫും നേടിയ വിജയത്തിന് ഒരേ ഒരു കാരണം വിഡിയുടെ നേതൃത്വമായിരുന്നു. 

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രതീക്ഷിച്ചാണ് മലയാളികൾ രാഷ്ട്രീയ വ്യത്യാസം മറന്ന് ഇത്തവണ യുഡിഎഫിനു വോട്ട് ചെയ്‌തതും. എന്നിട്ട് ഭരണം കൈപ്പിടിയിലായപ്പോൾ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കെസിയും ആർസിയും. 

പണിയെടുത്തവനെ വരമ്പത്തിരുത്തി ചുളുവിൽ മുഖ്യമന്ത്രി ആകാനാണ് കെസിയുടെ നീക്കം. ഇതിനായി കെസി അണിയറ നീക്കം തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം മുഖം കാണിച്ചാൽ ഒറ്റ മലയാളിയും വോട്ട് ചെയ്യില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന കെസി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ ഒരു കെസി പക്ഷം ഉണ്ടാക്കുന്ന തയാറെടുപ്പിലായിരുന്നു. 

കേരളത്തിൽ അന്യം നിന്നു പോയ എ, ഐ ഗ്രൂപ്പുകൾക്ക് പകരം കെ.സി വിഭാഗം ഉണ്ടാക്കിയെടുത്ത് കോൺഗ്രിസനെ വീണ്ടും വിഭാഗീയമാക്കിയത് ഈ വിരുതനാണ്. ഓരോ പഞ്ചായത്തിലും കെസി പക്ഷങ്ങളെ രൂപപ്പെടുത്തിയെടുക്കാൻ സൂത്രധാരന് വേഗം കഴിഞ്ഞു. 

രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, എഐസിസി നേതാവെന്നുള്ള പരിഗണന, ഹൈക്കമാന്‍റിൽ നിന്നുള്ള ഫണ്ട് സോഴ്സ് എന്നിങ്ങനെ കെസി കേരളത്തിൽ കെസിപക്ഷത്തെ രൂപപ്പെടുത്തിയെടുത്തു. ഈ നാളുകളിലൊന്നും താൻ മുഖ്യമന്ത്രിയാകുമെന്നോ, ആകാൻ ആഗ്രഹമുണ്ടെന്നോ ഒരിടത്തും പറഞ്ഞില്ല. പറഞ്ഞാൽ കോൺഗ്രസ് എട്ട് നിലയിൽ പൊട്ടുമെന്ന് ഈ മഹാനറിയാം. 

ചേച്ചിയെ കാണിച്ചാൽ കല്യാണം നടക്കില്ലെന്ന് ഉറപ്പുള്ള കെസി, തനിക്ക് പകരം തന്ത്രത്തിൽ വി.ഡിയെ മുൻ നിർത്തി. മലയാളികൾ വിഡിയെ കണ്ട് വോട്ടും ചെയ്‌തു വിജയിപ്പിക്കുകയും ചെയ്തു. ഒടുക്കം സത്യ പ്രതിജ്ഞയ്ക്ക് സമയമായപ്പോൾ പന്തലിലെത്തുന്നത് കെ.സി. ഇതാണ് ഇന്ന് കേരളത്തിലെ അവസ്ഥ. 

പക്ഷേ രാജസ്ഥാനിലും കർണാടകയിലും കളിച്ച കളി കേരളത്തിൽ വിലപ്പോകില്ലെന്ന് ഈ മഹാനും ഇയാളുടെ ഏറാം കൂലികളായി നിൽക്കുന്ന നേതാക്കൾക്കും അറിയില്ല. ജനം എന്നതാണ് എല്ലാത്തിനും മുകളിൽ. പിണറായിയെന്ന വല്യ നേതാവിനെ ഒറ്റ തെരഞ്ഞെടുപ്പിൽ നിലത്തിരുത്തിയവരാണ് മലയാളികൾ. അവർക്ക് കെസിയെ ഒഴിവാക്കാനും വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


സജിയുടെ പുരയിടത്തിൽ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും; പച്ചടി ഇരട്ടക്കൊലക്കേസ് നിർണായക ഘട്ടത്തിൽ



ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജിയുടെ വീടിനു സമീപത്തു നിന്നും തലയോട്ടി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത സജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീടിനു സമീപത്ത് മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തിയത്.

ഇത് എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിന്‍റേതാണെന്നാണ് സംശയിക്കുന്നത്. നേരത്തെ ഇവിടെ തൊഴുത്ത് ഉണ്ടായിരുന്നതിനാൽ ലഭിച്ച അസ്ഥി പശുവിന്‍റേതാണോയെന്നും സം‍ശയിക്കുന്നുണ്ട്. കണ്ടെത്തിയ തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥിയും കൂടുതൽ പരിശോധനകൾക്കായി മാറ്റി. 

കഴിഞ്ഞ ദിവസം കേസിന്‍റെ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ സജിയെ ഇയാളുടെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പുരയിടത്തിൽ നിന്നും അസ്ഥി കഷണവും തുണിയും കണ്ടെത്തിയത്. 

അമ്മ മേരിക്കുട്ടിയെയും മൂത്തസഹോദരന്‍ റെജിയെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിലാണ് സജി അറസ്റ്റിലായത്. സജിയുടെ വീടിന്‍റെ വിറകു പുരയോട് ചേർന്നുള്ള ഭാഗത്താണ് ഇപ്പോൾ പരിശോധന നടത്തുന്നത്. 

2018 മെയ് അഞ്ച് മുതലാണ് സജിയുടെ അച്ഛന്‍ മാത്യൂവിനെ കാണാതാകുന്നത്. ഇളയ മകളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വെള്ളയാംകുടിയിലേക്ക് പോയി എന്നാണ് പറയുന്നത്. ഇദ്ദേഹം ബസില്‍ കയറി പോയതായി പറയപ്പെടുന്നുണ്ട്. എന്നാലും ഇദ്ദേഹം ബസില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു എങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ അന്വേഷണം എങ്ങും എത്തിയില്ല.

കഴിഞ്ഞ ദിവസം അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ സജി പിടിയിലായ ശേഷം തുടര്‍ന്ന് ബന്ധുക്കള്‍ സജി പിതാവിനെയും അപായപ്പെടുത്തിയതായി സംശയം പറഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്തുന്നതിന് സജിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സജിയില്‍ നിന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയിൽ കല്യാണ സൽക്കാരത്തിനിടെ കൂട്ടത്തല്ല്



ഇടുക്കി: വിവാഹ ചടങ്ങിനിടെ കേറ്ററിങ് ജീവനക്കാരും വിവാഹ വീട്ടുകാരും തമ്മിൽ പൊരിഞ്ഞ തല്ല്. സംഘര്‍ഷത്തില്‍ വരന്‍റെ സഹോദരീ ഭര്‍ത്താവ് അടക്കം പത്തോളം പേര്‍ക്ക് പരുക്ക്. വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നടന്ന വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 

കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരും ബന്ധുക്കളും തമ്മില്‍ ഭക്ഷണം വിളമ്പുന്നതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് മാറുകയുമായിരുന്നു. നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 

കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാര്‍ വരന്റെ ബന്ധുക്കളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വല്ലവന്‍റേം കൊച്ചിന്‍റെ തന്തയാകാൻ നാണമില്ലേ കെ.സിക്കും ആർസിക്കും



വല്ലവന്‍റേം കൊച്ചിന്‍റെ തന്തയാകുക എന്ന നാണം കെട്ട പരിപാടിക്കുള്ള അണിയൊരുക്കത്തിലാണ് കേരളത്തിലെ രണ്ട് കോൺഗ്രസ് നേതാക്കൾ. രാജ്യത്ത് തന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പാർട്ടിക്ക് വലിയ നേട്ടം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ കേരളത്തിൽ. 102 സീറ്റെന്ന അത്ഭുത വിജയം നേടിയ മുന്നണിക്കും കോൺഗ്രസിനും നാണക്കേടുണ്ടാക്കുന്നതാണ് അധികാരത്തിനു വേണ്ടിയുള്ള രണ്ട് നേതാക്കളുടെ കടിപിടി. 

2021ൽ ഉണ്ടായ കനത്ത തിരിച്ചടിയോടെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും ഉൾവലിഞ്ഞിരുന്നു. പിന്നീടിങ്ങോട്ട് യുവത്വത്തിന്‍റെ കരുത്തായി വളർന്നു വന്ന നേതാവാണ് വി.ഡി. സതീശൻ എന്ന പറവൂർ എംഎൽഎ. 

പാർട്ടിയിൽ തലമുറ മാറ്റം പ്രഖ്യാപിച്ചതോടെ മുതിർന്ന നേതാക്കളിൽ പലരും ഉത്തരവാദിത്വങ്ങളിൽ നിന്നുപോലും ഒഴിഞ്ഞുമാറി. അഞ്ച് വർഷം പിണറായി വിജയനെന്ന കരുത്തനായ നേതാവിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയാണ് വി.ഡി. കോൺഗ്രസിന് ജീവ ശ്വാസം നൽകിയത്. 

ഓരോ ഉപതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നട്ടെല്ല് നിവർത്തി നിന്ന് ടീം കോൺഗ്രസിനെ നയിച്ചു. ഗ്രൂപ്പിസത്തിന് അതീതനായി നിന്നതും വർഗീയ ശക്തികൾക്ക് അടിയറവ് വക്കാതിരുന്നതും കേരള സമൂഹത്തിൽ നേടിക്കൊടുത്ത ഇമേജ് ചെറുതല്ല. 

ജീവിത നിലവാര സൂചികയിൽ ഏറെ പിന്നിലുള്ള കേരളത്തെ മുന്നോട്ട് നയിക്കാൻ വിഡിയെ പോലെ കരുത്തരായ നേതാക്കൾ നാട് ഭരിക്കണമെന്ന് ചിന്തിച്ച മലയാളികളാണ് ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്‌തത്. അതിൽ കോൺഗ്രസുകാരും സിപിഎമ്മുകാരും ബിജെപിക്കാരുമൊക്കെയുണ്ട്. 

അവരുടെയൊക്കെ സ്വപ്‌നങ്ങൾക്ക് മേലാണ് രണ്ട് നേതാക്കൾ ഇപ്പോൾ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. ചെന്നിത്തലയുടെ അവകാശവാദം ഒരു ഗ്രൂപ്പിസമായിട്ട് മാത്രമേ കോൺഗ്രസിൽ കാണുന്നുള്ളു എങ്കിൽ കെസിയുടെ വരവിനെ അത്ര ചെറുതായിട്ടല്ല കേരള സമൂഹം വീക്ഷിക്കുന്നത്.

രാജ്യത്തെ കോൺഗ്രസിനെ തന്നെ വലിയ വീഴ്ച്ചയിലേക്ക് തള്ളിയിട്ട ഉപദേശകരിൽ ഒരാളാണ് കെസി വേണുഗോപാൽ. കേരള രാഷ്ട്രീയത്തിൽ കെ.സി ഗ്രൂപ്പ് വളർത്തിയല്ലാതെ എവിടെയും ഇദ്ദേഹത്തിന്‍റെ പങ്ക് കാണാനില്ലായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി ചർച്ചയിൽ പേര് നിറഞ്ഞപ്പോൾ മാത്രമാണ് സാധാരണക്കാരായ പലരും ഇങ്ങനെ ഒരു ആളുണ്ടായിരുന്നതായി പോലും മനസിലാക്കുന്നത്. 

തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു ഘട്ടത്തിൽ പോലും താൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് പറയാതിരുന്ന കെ.സി. ഫലം വന്നതോടെയാണ് കരുക്കൾ നീക്കി തുടങ്ങിയത്. മുഖ്യമന്ത്രിയായി കെ.സി വരുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നെങ്കിൽ കേരളം വീണ്ടും പിണറായി ഭരിക്കുമായിരുന്നു. 

ജനവികാരം പോലും മാനിക്കാതെ കെ.സി. നടത്തുന്ന നെറികെട്ട നീക്കമാണ് ഇന്ന് കേരളത്തിലും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. നേടിയ വലിയ വിജയമെല്ലാം രണ്ട് ദിവസം കൊണ്ട് ഇല്ലാതാക്കിയതും ഈ നേതാവാണ്. 

പക്ഷേ മലയാളി ഇത് പൊറുക്കുമെന്ന് തോന്നുന്നില്ല. കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജയിക്കുകയെന്നത് കെ.സിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാകുമെന്ന കാര്യത്തിൽ തർക്കമില്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കെഎസ്ആർടിസിയിൽ നാളെ മുതൽ ജെണ്ടർ ടിക്കറ്റിങ്


തിരുവനന്തപുരം: ഭരണം മാറിയതിനു പിന്നാലെ ജെണ്ടർ ടിക്കറ്റിങ് സംവിധാനനത്തിലേക്ക് കെഎസ്ആർടിസി. യാത്രക്കാർ സ്ത്രീയാണോ, പുരുഷനാണോ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് നാളെ മുതൽ പ്രാവർത്തികമാകുന്നത്. 

നേരത്തെ ഭരണം കിട്ടിയാൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കാനാണ് ടിക്കറ്റിങ് രീതിയിൽ മാറ്റം വരുത്തുന്നതെന്നാണ് സൂചനകൾ. എന്നാൽ ഔദ്യോഗികമായി ഇതിനു വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല. 

ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന ഉത്തരവ് പുറത്തു വന്നിട്ടുണ്ട്. 

ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്‌റ്റ് വെയറില്‍ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ ഇത് ഉചിതമായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഒടുവിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്; കളി തീ‌രാതെ തമി‌ഴ്‌നാട്



ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടനും ടിവികെ അധ്യക്ഷനുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം തികയക്കാൻ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് നാല് ദിവസത്തോളം നീണ്ട അനശ്ചിതത്വത്തിനൊടുവിലാണ് കേവല ഭൂരിപക്ഷത്തിലേക്ക് വിജയ് നീങ്ങുന്നത്.

വിജയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നല്‍കാന്‍ രണ്ട് അംഗങ്ങള്‍ വീതമുള്ള സിപിഎം സിപിഐ കക്ഷികള്‍ തീരുമാനിച്ചതോടെയാണിത്. അഞ്ച് അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയിന് പിന്തുണ നല്‍കിയിരുന്നു. ഇതോടെ വിജയ്ക്ക് 117 പേരുടെ പിന്തുണയായി. രണ്ട് അംഗങ്ങളുള്ള വിസികെ വിജയിക്ക് പിന്തുണ നല്‍കും എന്നാണ് സൂചന. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കാണും.

അതേസമയം, വിജയിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മില്‍ അപ്രതീക്ഷിതമായ രാഷ്ട്രീയധാരണയുണ്ടാകുന്നു എന്ന സൂചനകളും പുറത്തുവന്നിരുന്നുണ്ട്. 

234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയാണ് വിജയ്യുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഡി.എം.കെ 59 സീറ്റുകളും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളും നേടി. മറ്റുള്ളവരില്‍ പിഎംകെ നാലും ഐയുഎംഎല്‍, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികള്‍ രണ്ട് വീതം സീറ്റുകളും നേടി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel