SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1923) Mostreaded (1617) Crime (1487) National (1250) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

പാൽവില വർധന; യുഡിഎഫ് സർക്കാരിനെതിരെ പോസ്റ്റിട്ട എ.എസ് ബിജിമോൾക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല



ഇടുക്കി: ചായ ദിനത്തിൽ യുഡിഎഫ് സർക്കാരിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട പീരുമേട് മുൻ എംഎൽഎ ഇ.എസ് ബിജിമോൾക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. മിൽമ പാൽ വില കൂട്ടിയ സംഭവത്തിൽ സർക്കാരിനെ അധിക്ഷേപിച്ചുകൊണ്ടും ജാതി പറഞ്ഞുകൊണ്ടുമായിരുന്നു ബിജിമോളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. 

പോസ്റ്റ് ഇട്ടതിനു പിന്നാലെ കമന്‍റ് ബോക്സിൽ ബിജിമോൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. "ഇന്ന്  അന്തർദേശീയ ചായ ദിനം , സാരമില്ലന്നേ, പാലിന് നാല് രൂപ കൂട്ടിയത്. ഇന്ന്  നമുക്ക് ഇത്തിരി പൂക്കിച്ചിരി കൂട്ടിയിട്ട് ഒരു സ്ട്രോങ് ടീ തന്നെയാകാം.  അതല്ലേ  മേനോനെ അതിൻ്റെ ഒരു രസം'

ഇങ്ങനെയായിരുന്നു ബിജിമോളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. എൽഡിഎഫ് സർക്കാർ അവസാന നാളുകളിലാണ് സംസ്ഥാനത്ത് മിൽമ പാൽവില കൂട്ടാൻ നിർദേശം നൽകിയത്. തെരഞ്ഞെടുപ്പിനെ തുടർന്ന് തീരുമാനം മരവിപ്പിച്ചു വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വില കൂട്ടാനായിരുന്നു നിർദേശം. ഇക്കാര്യം മറച്ചുവച്ച് ഇടത് സൈബർ കേന്ദ്രങ്ങളിൽ പാൽവില കൂട്ടിയത് യുഡിഎഫ് സർക്കാരാണെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. 

എന്നാൽ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഇ.എസ് ബിജിമോൾ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ തന്നെ ഇതിനെ വിമർശിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. 

കമന്‍റുകളിൽ ചിലത്, 

കലത്തിനുള്ളിൽ തലകുടുങ്ങി ഒന്നര വയസുകാരൻ



മലപ്പുറം: കളിക്കുന്നതിനിടെ അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയർഫോഴ്സ്. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല അബദ്ധത്തില്‍ കലത്തില്‍ കുടുങ്ങുകയായിരുന്നു. തിരുവാലിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കുട്ടിയുടെ തല കുടുങ്ങിയതോടെ പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി കലം മുറിച്ച് കുട്ടിയെ രക്ഷിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

നേതൃമാറ്റം വേണ്ടെന്ന് ഉപദേഷ്‌ടാക്കൾ; കടിച്ചു തൂങ്ങി പിണറായി വിജയൻ



തിരുവനന്തപുരം: നേതൃമാറ്റത്തിനായി സംസ്ഥാന- ദേശീയ തലത്തിൽ മുറവിളികൂട്ടുമ്പോഴും നിലപാട് മാറ്റാതെ പിണറായി വിജയൻ കടിച്ചു തൂങ്ങുന്നതിനു പിന്നിൽ ഉപദേഷ്‌ടാക്കളുടെ നിർദേശം. പാർട്ടി ചരിത്ര പരാജയം നേരിട്ടിരിക്കുന്ന സാഹചര്യത്തിൽ നേതൃമാറ്റത്തിലേക്ക് നീങ്ങുന്നത് വൻ മണ്ടത്തരമാകുമെന്ന വിലയിരുത്തലാണ് ഇതിനു പിന്നിൽ. 

2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്ത സിപിഎം ഇത്തവണ നേരിയ ഭൂരിപക്ഷത്തിൽ തുടർ ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. മൂന്നാം തുടർ ഭരണമെന്ന കേരള ചരിത്രത്തിലെ റെക്കോർഡ് നേട്ടം സ്വന്തമാക്കി വിശ്രമ ജീവിതത്തിലേക്ക് പോകുകയായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം. 

തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയാലും പിന്നീട് വിശ്വസ്തനെ കസേര എൽപ്പിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും മാറുകയായിരുന്നു ലക്ഷ്യം. ഇതോടെ കേരളത്തിലെ സിപിഎം ചരിത്രത്തിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കിയ നേതാവെന്ന പരിവേഷവും ലഭിക്കും. 

എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചരിത്ര പരാജയമാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിടേണ്ടി വന്നത്. ഇത്രവലിയ പരാജയം തെരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനഞ്ഞ പിആർ ടീമുകളും ഉപദേഷ്ടാക്കളും നേതൃത്വവും പോലും പ്രതീക്ഷിച്ചിരുന്നില്ല. 

വമ്പൻ പരാജയം നേരിട്ട സാഹചര്യത്തിൽ പിണറായി വിജയൻ പിൻവാങ്ങിയാൽ പാർട്ടിയെ എക്കാലത്തെയും ഏറ്റവും വലിയ പടുകുഴിയിൽ തള്ളിയ നേതാവെന്ന പേരായിരിക്കും ചരിത്രം ചാർത്തിക്കൊടുക്കുക. പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിച്ചുവെന്ന വിമർശനങ്ങളും ഇതോടെ യാഥാർഥ്യമാകും. 

ഇതോടെയാണ് തൽക്കാലം നേതൃ സ്ഥാനത്തിൽ നിന്നും പിൻമാറേണ്ടെന്ന തീരുമാനത്തിലേക്ക് പിണറായി കോർണറുകൾ എത്തിയത്. നിലവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് പാർട്ടിയെ ശക്തിപ്പെടുത്തിയതിനു ശേഷം സ്ഥാനമാറ്റമെന്നതാണ് ഇപ്പോൾ ആലോചനയിൽ. 

അതേസമയം പാർട്ടിക്കുള്ളിൽ പിണറായി വിരുദ്ധ ചേരി ശക്തിപ്പെടുന്നതായിട്ടും റിപ്പോർട്ടുകളുണ്ട്. നേതൃത്വത്തെ മാറ്റാതെ പാർട്ടിക്ക് തിരിച്ചുവരവില്ലെന്ന് വിശ്വസിക്കുന്നവരാണ് നിരവധി പേർ. ജില്ലാ കമ്മിറ്റികളിലും ഇത്തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ എതിർശബ്ദങ്ങളെ ഇപ്പോൾ മുഖവിലക്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് നേതൃത്വം. 

അന്ത്യ കർമങ്ങൾ നടത്തിയതിനു പിന്നാലെ മരിച്ചയാൾ വീട്ടിൽ



ഖുന്തി: അന്ത്യ കർമങ്ങൾ പൂർത്തിയാക്കി ദിവസങ്ങൾ പിന്നിട്ടതിനു പിന്നാലെ മരിച്ചയാൾ വീട്ടിലെത്തി. ഝാർഖണ്ടിലെ ഖുന്തി ജില്ലയിലാണ് സംഭവം നടന്നത്. പട്രാതോളി ഗ്രാമത്തിലെ 45 കാരനായ വിശ്രാം മുണ്ടയാണ് മരണ ശേഷം തിരിച്ചു വന്നത്. 

മെയ് 10 ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് മുണ്ടെ വീട്ടില്‍ നിന്നും പോയത്. പിന്നീട് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചിട്ട് ഒരു വിവരവും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഞ്ജാത മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ബന്ധുക്കള്‍ ഖുന്തി സദര്‍ ആശുപത്രിയിലെത്തി, മൃതദേഹം മുണ്ടയുടേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന്‍റെ ഉയരം, ശരീരഘടന, മുഖം എന്നിവ മുണ്ടയുടേതിനോട് സാമ്യമുള്ളതിനാല്‍ കുടുംബാംഗങ്ങളും ഗ്രാമവാസികളും മൃതദേഹം വിശ്രാമിന്‍റേതാണെന്ന് തെറ്റിധരിച്ചത്. തുടര്‍ന്ന് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഗോത്ര ആചാരങ്ങള്‍ പ്രകാരം വീട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാരം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ്, മുണ്ട പെട്ടെന്ന് ഖുന്തിയിലെ മകളുടെ വാടക വീട്ടില്‍ എത്തിയത്. വീട്ടുകാരെ അറിയിക്കാതെ, താന്‍ 70 കിലോമീറ്റര്‍ അകലെയുള്ള രാംഗഡിലേക്ക് പോയതായാണ് വിശ്രാം മുണ്ടെ വ്യക്തമാക്കിയത്. വിശ്രാം തിരിച്ചെത്തിയ വിവരം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

വിശ്രാം മുണ്ടെ തിരികെയെത്തിയതോടെ, പൊലീസിന് പിന്നെയും ജോലി ഇരട്ടിച്ചു. നേരത്തെ സംസ്‌കരിച്ച അജ്ഞാത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തേണ്ട സ്ഥിതിയായി പൊലീസിന്. മരിച്ചയാളെ ആരാണെന്ന് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുന്നതിനായി മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഖുന്തി വരുണ്‍ രജക് വ്യക്തമാക്കി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കെ. റെയിൽ പദ്ധതി റദ്ദാക്കി



തിരുവനന്തപുരം: രണ്ടാം മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങളുമായി വി.ഡി. സതീശൻ സർക്കാർ. തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ മന്ത്രി സഭാ യോഗത്തിനു ശേഷം വ്യക്തമാക്കി. 

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കി. പൊലീസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശയും സമര്‍പ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വിഷന്‍ 2031 നടപ്പിലാക്കും. 100 ദിവസത്തെ കര്‍മ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്‌കാരം ശുപാര്‍ശ സമര്‍പ്പിക്കാന്‍ സമിതി നിര്‍മിക്കും. സില്‍വര്‍ ലൈനിന് പകരം സ്പീഡ് കൊറിഡോര്‍, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സില്‍വര്‍ ലൈന്‍ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശന്‍ പറഞ്ഞു. 

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടും. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങള്‍ വകുപ്പുകള്‍ക്ക് വിഭജിച്ച് നല്‍കി. വന്ദേമാതരം മുഴുവന്‍ പാടിയത് ലോക് ഭവന്‍ നിര്‍ദേശ പ്രകാരമാണ്. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്ന കാര്യം അറിയില്ലായിരുന്നു. സംഘടിപ്പിച്ചത് രാജ്ഭവന്‍ ആണ്. വേദിയില്‍ വെച്ചാണ് ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പ് വിഭജന ചര്‍ച്ച മിനിഞ്ഞാന്ന് രാത്രി പൂര്‍ത്തിയായി. ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാലാണ് വിജ്ഞാപനം വൈകുന്നത്. ഗവര്‍ണര്‍ക്ക് ലിസ്റ്റ് കൊടുത്തിട്ടുണ്ട്. തിണ്ണനിരങ്ങാന്‍ പോകരുതെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞിട്ടില്ല. 

ലത്തീന്‍ ബിഷപ്പ് ഹൗസില്‍ പോയതില്‍ എന്താണ് തെറ്റ്. തിണ്ണ നിരങ്ങാന്‍ പോകരുതെന്ന് പണ്ട് ഉപദേശിച്ചിട്ടുണ്ട്. പദവിയിലിരിക്കുമ്പോള്‍ എല്ലാവരോടും ക്ഷമിക്കാന്‍ പറ്റണം. എല്ലാവരുമായും നല്ല ബന്ധം വേണം. ആര് വർഗീയത പറഞ്ഞാലും അതിശക്തമായി എതിര്‍ക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇരട്ടന്യൂനമർദ പാത്തിയുടെ ഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്. മഴയ്ക്കൊപ്പം ഇടി മിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങി മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, കേരളം എന്നിവയ്ക്ക് മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് തുടങ്ങി കേരളം, തെക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴി വരെ നീളുന്നതാണ് മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Portable Mini Air Cooler Fan with LED Light

Travel