SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

മ്ലാമലയിൽ സ്‌കൂട്ടർ മറിഞ്ഞ് അധ്യാപകൻ മരിച്ചു



ഇടുക്കി: നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിൽ നിന്നും തേയിലക്കാട്ടിലേക്ക് മറിഞ്ഞ് അധ്യാപകൻ മരിച്ചു. മ്ലാമല ട്രിനിറ്റി പാരലൽ കോളെജ്  ഡയറക്റ്ററും മുൻ സ്കൂൾ പ്രിൻസിപ്പലുമായിരുന്ന കുഴിപ്പതാൽ വീട്ടിൽ സാബു (62) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 5.30 ഓടെ മൂങ്കലാർ മുസ്ലീം പള്ളി ആറ്റോരം പാലത്തിനു സമീപത്താണ് അപകടം നടന്നത്. 

സഹോദരൻ സോമനൊപ്പം സ്കൂട്ടറിൽ പോകവെ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ തേയിലക്കാട്ടിലേക്ക് മറിയുകയായിരുന്നു. സാബു തൽക്ഷണം മരിച്ചതായിട്ടാണ് വിവരം. സോമൻ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വിമലയാണ് സാബുവിന്‍റെ ഭാര്യ. മക്കൾ: വിഷ്‌ണു, വിഘ്നേശ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയ ഭാര്യക്ക് മർദനം; ഭർത്താവിനെതിരെ കേസ്



അമ്പലപ്പുഴ: ചൂട് സഹിക്കാൻ കഴിയാതെ വീടിനു പുറത്ത് കിടന്നുറങ്ങിയ ഭാര്യയ്ക്ക് ഭർത്താവിന്‍റെ മർദനം. കക്കാഴം സ്വദേശിയായ യുവാവിനെതിരെയാണ് ഭാര്യ കേസ് കൊടുത്തിരിക്കുന്നത്. പതിനാറുകാരിയായ മകൾക്കും മർദനമേറ്റിട്ടുണ്ട്. 

വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ ചൂട് കാരണം കിടപ്പുമുറിയില്‍ നിന്നും മുറ്റത്തിറങ്ങി തുണി വിരിച്ച് കിടക്കുകയായിരുന്നു പരാതിക്കാരി. ഇത് കണ്ടു പ്രകോപിതനായ ഭര്‍ത്താവ്, പരിസരവാസികളായ യുവാക്കളെ കാണിക്കാനാണ് മുറ്റത്ത് കിടക്കുന്നതെന്ന് ആക്രോശിച്ചുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

ഭാര്യയുടെ നടുവിന് ചവിട്ടുകയും മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകളെയും ഇയാള്‍ മര്‍ദ്ദിച്ചു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


വാൽപ്പാറ അപകടം; മരണ സംഖ്യ ഒൻപതായി



മലപ്പുറം: തമിഴ്നാട്ടിലെ വാൽപ്പാറയിൽ ടെംപോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. മലപ്പുറം പെരിന്തൽമണ്ണയിൽ പാങ്ങ് പാറമ്മൽ ജിഎല്‍പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. 

ഡ്രൈവർ അടക്കം നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട വാൻ 800 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. പലതവണ വാഹനം കരണം മറിഞ്ഞെന്നാണ് വിവരം.

ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്‍റെ കൈവരിയില്‍ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് ദുഷ്‌കരമാണെന്നു രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഡ്രൈവര്‍ക്ക് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 


അവധിക്കാലമായതിനാൽ സ്കൂളിൽ നിന്നും പുലർച്ചെ ഉല്ലാസ യാത്രക്കായിട്ടാണ് സംഘം പുറപ്പെട്ടത്. പെരിന്തൽമണ്ണയിൽ നിന്നാണ് ടെംപോ വാൻ വാടകയ്ക്കെടുത്തത്. ഡ്രൈവർ അടക്കം 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാൽപ്പാറയിൽ എത്തി പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിൽ 13-ാം വളവിൽ മറിഞ്ഞ വാൻ ഒൻപതാം വളവിലാണ് പതിച്ചത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ട്രാവലർ മറിഞ്ഞു; എട്ട് മലയാളികൾ മരിച്ചു



പാലക്കാട്: വാൽപ്പാറയിലെ ഹെയർപിൻ വളവിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. മരിച്ച എട്ട് പേരില്‍ ഏഴും സ്ത്രീകളാണ്. ഒരു പുരുഷനും മരിച്ചിട്ടുണ്ട്.

ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്‍റെ കൈവരിയില്‍ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് ദുഷ്‌കരമാണെന്നു രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

ഡ്രൈവര്‍ക്ക് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍പ്പാറയില്‍ നിന്നു പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കരാട്ടെ ക്ലാസിനിടെ കുഴഞ്ഞു വീണ് 11 കാരി മരിച്ചു



കൊല്ലം: കരാട്ടെ ക്ലാസിനിടെ കുഴഞ്ഞു വീണ 11 വയസുകാരി മരിച്ചു. കൊല്ലം അഞ്ചൽ വാളകം പുത്തന്‍വിള സ്വദേശി അഹന്നയാണ് മരിച്ചത്. കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അഹന്നയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കരാട്ടെ പരിശീലനത്തിന് എത്തിയതായിരുന്നു അഹന്ന. പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. വാളകം പുത്തന്‍വിള വീട്ടില്‍ ബിനോയ്-സിമി ദമ്പതികളുടെ മകളാണ്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


അമിത ലഹരി; രണ്ട് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു



മുംബൈ: സംഗീത പരിപാടിക്കിടെ അമിതമായി ലഹരി ഉപയോഗിച്ച യുവാവും സുഹൃത്തായ യുവതിയും മരിച്ചു. സംഗീത പരിപാടിക്കിടെയാണ് എംബിഎ വിദ്യാർഥികളായ ഇരുവരും അമിതമായി ലഹരി ഉപയോഗിച്ചത്. ഇവർക്കൊപ്പം ലഹരി ഉപയോഗിച്ച മറ്റൊരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. 

മുംബൈയിലെ നെസ്കോ സെന്‍ററിൽ ഈ മാസം 11ന് നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഉദേശം നാലായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. രണ്ടായിരത്തോളം രൂപയായിരുന്നു ഇവിടേക്കുള്ള പ്രവേശന ഫീസ്. പരിപാടിക്കെത്തിയ ചിലർ ലഹരി ഉപയോഗിക്കുകയായിരുന്നു. 

രാത്രി 12 ഓടെ എംബിഎ വിദ്യാർഥികൾക്ക് ശാരീകാസ്വാസ്ഥ്യം ഉണ്ടാവുകയും കടുത്ത ശ്വാസ തടസം ഉൾപ്പെടെ ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അമിതമായ അളവിൽ ലഹരി ഉപയോഗിച്ചതാണ് മരണത്തിലേക്ക് നയിക്കുന്നതിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ പോലുള്ള ലഹരിയാണ് ഇവർ ഉപയോഗിച്ചത്. 

പരിപാടിക്ക് പോകുന്നതിനു മുമ്പ് കാറിൽ നിന്നും ഇവർ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു. പരിപാടിക്കിടെ വീണ്ടും ലഹരി ഉപയോഗിച്ചതോടെ ഡോസ് കൂടി. സംഭവത്തിൽ വിദ്യാർഥികൾക്ക് ലഹരി മരുന്ന് നൽകിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പരിപാടിയുടെ സംഘാടകരിൽ ചിലരും പൊലീസ് കസ്റ്റഡിയിലാണ്.  

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Travel