SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1925) Idukki (1857) Mostreaded (1617) Crime (1461) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (42) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

പുതുവത്സരം ആഘോഷിക്കാനെത്തി; കാമുകന്‍റെ രഹസ്യ ഭാഗത്ത് കുത്തി 25 കാരി



മുംബൈ: പുതുവത്സരം ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയ 44 കാരന്‍റെ രഹസ്യ ഭാഗം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച് 25 കാരി. മുംബൈയിലാണ് സംഭവം നടന്നത്. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ക്രൂര കൃത്യം നടപ്പാക്കിയതെന്നാണ് വിവരം. 

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. പരുക്കേറ്റ വ്യക്തി നിലവില്‍ മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ യുവതി ഒളിവിലാണ്. ഇരുവരും വിവാഹിതരാണ്.

വിവാഹിതരായ ഇരുവരും കഴിഞ്ഞ ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു. 44 കാരന്‍റെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹോദരിയാണ് യുവതി. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന്, ഇയാള്‍ കുറച്ചുകാലം ബിഹാറിലേക്ക് മാറി നിന്നിരുന്നു. അവിടെ വെച്ചും യുവതി ഇയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.

ഡിസംബര്‍ 19ന് മുംബൈയില്‍ തിരിച്ചെത്തിയ ഇയാള്‍ യുവതിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി വരികയായിരുന്നു. എന്നാല്‍ ഡിസംബര്‍ 31ന് പുലര്‍ച്ചെ 1.30ഓടെ പുതുവത്സര മധുരം നല്‍കാമെന്ന് പറഞ്ഞ് യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. 

ആ സമയത്ത് യുവതിയുടെ മക്കള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. വീട്ടിലെത്തിയ ഇയാളോട് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ട യുവതി, അടുക്കളയില്‍ നിന്ന് പച്ചക്കറി മുറിക്കുന്ന കത്തിയുമായി വന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

മാരകമായി പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ വീട്ടിലെത്തിയ ഇയാളെ മക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരുക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഓട്ടോറിക്ഷ മറിഞ്ഞ് ഒരു വയസുകാരി മരിച്ചു



പേരാമംഗലം: ഓട്ടോറി റിക്ഷ റോഡരികിലെ മൺകൂനയിൽ ഇടിച്ചു മറിഞ്ഞ് ഒരു വയസുള്ള കുട്ടി മരിച്ചു. ഇരവിമംഗലം നടുവില്‍പറമ്പില്‍ റിന്‍സന്‍റെയും റിന്‍സിയുടെയും മകള്‍ എമിലിയ ആണ് മരിച്ചത്. വെള്ളിയാഴ്ച ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുട്ടി മരിച്ചത്. വരടിയം കൂപ്പ പാലത്തിന് സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്.

ബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. വരടിയത്തെ അമ്മയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. കാന നിർമാണത്തിന്‍റെ ഭാഗമായി റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂനയില്‍ ഓട്ടോറിക്ഷ അബദ്ധത്തില്‍ കയറി മറിയുകയായിരുന്നു. കാനപണി കഴിഞ്ഞിട്ടും അധികൃതര്‍ മണ്ണ് മാറ്റാതിരുന്നതാണ് അപകടത്തിന് കാരണമായത്.

അപകടത്തില്‍ എമിലിയയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. എമിലിയയുടെ അമ്മ റിന്‍സി, സഹോദരന്‍ ആറുവയസുകാരന്‍ എറിക്, അമ്മയുടെ പിതാവ് മേരിദാസന്‍ എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


വണ്ടിപ്പെരിയാറ്റിൽ 20 ദിവസം പഴക്കമുള്ള മൃതദേഹം



ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ നിന്നും കാണാതായ വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിപ്പെരിയാർ വള്ളക്കടവ് പൊൻനഗർ കോളനിയിൽ താമസിക്കുന്ന മുരുകദാസ്- വിമല ദമ്പതികളുടെ മകൻ രാജേഷ് (28) ആണ് മരിച്ചത്. 

ഇയാളെ കുറേ നാളുകളായി കാണാനില്ലായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. നെല്ലിമലയ്ക്ക് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

നെല്ലിമല കവലയിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തിവരുകയായിരുന്നു രാജേഷ്. വ്യാഴാഴ്ച ഉച്ചയോടെ സ്ഥലം ഉടമ പറമ്പിൽ എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


സർക്കാർ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കു; 10,000 രൂപ സമ്മാനം



തിരുവനന്തപുരം: സർക്കാർ നിർമിക്കുന്ന ബ്രാൻഡിക്ക് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നിർദേശിച്ചു. കേരള സർക്കാർ നിർമിക്കുന്ന പുതിയ ബ്രാൻഡിക്ക് അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കുന്നവർക്കാണ് സമ്മാനം. 

ഉദ്ഘാടന വേളയില്‍ സമ്മാനം നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. പാലക്കാട് മേനോന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡില്‍ നിന്ന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ (ബ്രാന്‍ഡി) ലോഗോയും പേരും നിര്‍ദേശിക്കാനാണ് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.

നിര്‍ദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം ലഭിച്ചിരിക്കണം. നിര്‍ദേശങ്ങള്‍ malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


പത്തനംതിട്ടയിൽ കടുവ കിണറ്റിൽ വീണു



കോന്നി: പത്തനംതിട്ടയിലെ കോന്നിയ്ക്ക് സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണു. കൊല്ലംപറമ്പില്‍ സജീവന്‍ എന്നയാളുടെ വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്.

രാവിലെ ആറരയോടെ എഴുന്നേറ്റ സജീവന്‍ കിണറ്റില്‍ നിന്നു അസാധാരണമായ ശബ്ദം കേട്ടാണ് എത്തിയത്. ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റില്‍ കണ്ടത്. 

വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആര്‍ആര്‍ടി സംഘവും സ്ഥലത്തേക്ക് വരും.  രണ്ടാഴ്ച മുന്‍പ് വടശ്ശേരിക്കരയ്ക്കടുത്ത് കടുവ കൂട്ടില്‍ അകപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ മറ്റൊന്നിനെ കിണറ്റില്‍ കണ്ടെത്തിയത്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

തണുത്തുറഞ്ഞ് മൂന്നാർ



ഇടുക്കി: താപനില പൂജ്യത്തിൽ താഴെയെത്തിയതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മഞ്ഞ് വീഴ്ച്ചയും തണുപ്പും ആസ്വദിക്കാൻ നിരവധി പേരാണ് മൂന്നാറിലേക്ക് എത്തുന്നത്. 

ലക്ഷ്മി എസ്റ്റേറ്റിൽ മൈനസ് ഒന്ന് വരെയാണ് താപനില താണത്. ഒരാഴ്ച്ചയിലേറെയായി മൂന്നാറിൽ മഞ്ഞ് വീഴ്ച്ച തുടരുകയാണ്. ഉൾപ്രദേശങ്ങളിലെ അത്രയും തണുപ്പ് ജനവാസ മേഖലകളിൽ ഇല്ല. എന്നാൽ മഞ്ഞ് വീഴ്ച്ചയുടെയും തണുപ്പിന്‍റെയും കാഴ്ച്ചകളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ നിരവധി പേർ മൂന്നാറിലേക്ക് എത്തുന്നുണ്ട്. 

ഇതോടെ മൂന്നാർ കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നാർ മുതൽ അടിമാലി വരെ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇതോടെ സഞ്ചാരികൾക്ക് യാത്ര ആസ്വദിക്കാനും കഴിയാതെയായി. 

മൂന്നാറിനു പുറമേ ഇടുക്കിയുടെ മറ്റു ഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. കുട്ടിക്കാനം, വാഗമൺ പ്രദേശങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അതേസമയം പകൽ സമയത്ത് ചൂടും അനുഭവപ്പെടുന്നുണ്ട്. സന്ധ്യ ആകുന്നതോടെയാണ് തണുപ്പ് ആരംഭിക്കുന്നത്. ഇടുക്കിയിൽ തണുത്ത കാറ്റും ഇപ്പോൾ വ്യാപകമായിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Travel