SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1840) Idukki (1780) Mostreaded (1616) Crime (1404) National (1206) Entertainment (838) world (430) Viral (427) Video (353) Health (202) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (29) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2) Story (1)

Food Zone

Business

Auto

Alto k-10: ആറ് എയർബാഗുകൾ; സുരക്ഷ വർധിപ്പിച്ച് ആൾട്ടോ കെ10

മുംബൈ: സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാവുന്ന മാരുതി സുസുക്കി ആൾട്ടോ കെ 10 കൂടുതൽ സുരക്ഷയോടെ പുറത്തിറങ്ങുന്നു. സ്റ്റാന്‍റേർഡായി ആറ് എ...

Recent PostAll the recent news you need to know

നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി; നടൻ ബിജുക്കുട്ടന് പരുക്ക്



പാലക്കാട്: നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി നടനും മിമിക്രി താരവുമായ ബിജുക്കുട്ടന് പരുക്ക്. ഇന്ന് പുലർച്ചെ ആറോടെ പാലക്കാട് കണ്ണാടി വടക്കുമുറിയിലാണ് അപകടം നടന്നത്.  

ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു ബിജുക്കുട്ടന്‍. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരുക്കാണുള്ളതെന്നാണ് വിവരം. 

ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും പാലക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബിജുക്കുട്ടന്‍റെ കൈയ്ക്കാണ് പരുക്കേറ്റത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം ട്രെയിൻ ശുചിമുറിയിൽ



ആലപ്പുഴ: ട്രെയിൻ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനിന്‍റെ എസ് ത്രി കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.

ഏകദേശം നാലു മാസത്തോളം പ്രായമുള്ള ഭ്രൂണമാണിതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രാത്രി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) നടത്തിയ പതിവ് പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. 

സംശയാസ്പദമായ സാഹചര്യത്തില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ആര്‍.പി.എഫ് ഉടന്‍ തന്നെ കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി കോച്ചിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുറ്റവാളികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്ന് ആര്‍.പി.എഫ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു



കോഴിക്കോട്: നാലാം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. താമരശേരി കോരങ്ങാട് സ്വദേശിനിയായ ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (ഒൻപത്) ആണ് മരിച്ചത്. 

കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


എലോണ ‌| ഭാഗം ഒന്ന് : പള്ളിമണി



 ഹെലൻ കിഴക്കേൽ.. 

പുറത്ത് പെയ്‌തിറങ്ങുന്ന മഞ്ഞിൻകണങ്ങൾ, വീശിയടിക്കുന്ന കാറ്റിൽ ജനൽപാളികളുടെ വിടവിലൂടെ മഞ്ഞിൻകണങ്ങൾ മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങി.. അങ്ങ് ദൂരെ പൂന്തേനരുവിയിലെ പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം ഒഴുകിയിറങ്ങുന്ന ശബ്ദം കേൾക്കാം... സെന്‍റ് ജോർജ് പള്ളിയിലെ മണി നാദം കാറ്റിനൊപ്പം നേർത്ത ശബ്ദത്തിൽ കാതിൽ പതിയുന്നുണ്ട്.. 

എലോണ മെല്ലെ ഉറക്കത്തിൽ നിന്നും ഉണർന്നു. തണുപ്പാണ്... ഹാ... കാല് പുതപ്പിനു പുറത്താണല്ലോ... അവൾ കാല് പുതപ്പിനുള്ളിലേക്ക് വലിച്ചു.. തലവഴി പുതപ്പ് മൂടി വീണ്ടും കിടന്നു. ഉണരുന്നതിനു തൊട്ടുമുമ്പ് വരെ കണ്ടുകൊണ്ടിരുന്ന സുന്ദര സ്വപ്നം ആലോചിക്കുകയായിരുന്നു അവൾ. തേയിലത്തോട്ടത്തിൽ കണ്ട ആ സുന്ദരന്‍റെ മുഖമായിരുന്നു അപ്പോഴും മനസിൽ. 

ഉണർന്നില്ലായിരുന്നെങ്കിൽ ആ സ്വപ്നം പൂർണമാക്കാമായിരുന്നു. ഇനിയിപ്പോൾ അമ്മ വിളി തുടങ്ങും. പള്ളിയിൽ പോകണം.. അവൾ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി. മധുര പതിനേഴ് കഴിഞ്ഞ് 18ലേക്ക് കടക്കുകയാണ് ഏലോണ. പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞു. ഇനി പഠിക്കണോ, ജോലി തേടണോ, അതോ... ആലോചനകൾ പലതാണ്. 

കെട്ടിച്ചു വിടാനാണ് അപ്പന്‍റെയും അമ്മയുടെയും ആലോചന. അല്ലേലും ഇടുക്കിയിലെ തേയില തോട്ടങ്ങളിൽ അങ്ങനെയാണ്. പ്രായപൂർത്തിയാകുന്നതേ പെൺകുട്ടികളെ കെട്ടിച്ചു വിടും. തനിക്കും ആലോചനകൾ പലതും വരുന്നുണ്ടെന്ന് അമ്മ പറയുന്നത് കേട്ടായിരുന്നു. പക്ഷേ അങ്ങനെ സമ്മതിക്കാൻ പറ്റുമോ.. എലോണയുടെ ആലോചനകൾ കാടുകയറി. 

എടിയേ... പള്ളിയിൽ പോകണ്ടേ... അമ്മയുടെ വിളിയെത്തി. ഓർത്തതേ ഉള്ളു.. ഈ അമ്മയെന്താ വിളിക്കാത്തതെന്ന്. ഞായറാഴ്ച്ചയാണ്. പള്ളിയിൽ പോകണം. രാവിലെ വേദപാഠം ക്ലാസുണ്ട്. തന്‍റെ ക്ലാസിലെ കുട്ടികൾ ഇന്ന് വരുമോ, മഴയും തണുപ്പും കാരണം എല്ലാം മടിപിടിച്ചിരിക്കും. എന്തായാലും വേഗത്തിൽ പള്ളിയിലെത്തണം. എലോണ പുതപ്പ് മാറ്റി. കൈകൾ കൂട്ടിപ്പിടിച്ച് അടുക്കളയിലേക്കെത്തി.. വിറകടുപ്പിന്‍റെ അരികിൽ ചൂട് പിടിച്ച് നിന്ന് അമ്മയുണ്ടാക്കിയ കട്ടൻകാപ്പി അവൾ അടുപ്പത്തെ പാത്രത്തിൽ നിന്നും ഗ്ലാസിലേക്കൊഴിച്ചു. 

ഒരു സിപ് കട്ടൻ അകത്താക്കിയപ്പോഴാണ് തണുപ്പിന് തെല്ല് ആശ്വാസമായത്. പപ്പ നേരത്തെ പള്ളിയിലെത്തിയിട്ടുണ്ടാകും. പള്ളിയിലെ കാര്യക്കാരനാണ്. ഞായറാഴ്ച്ച അതിരാവിലെ തന്നെ പള്ളിയിലേക്ക് പോകും. പിന്നെ അനുജൻ എലോണും ഞാനും അമ്മയും കൂടി ഒറ്റപ്പോക്കാണ്. 

എഴുന്നേറ്റുകഴിഞ്ഞാൽ പിന്നെ എല്ലാം വേഗത്തിലാണ്. എലോണിനെ എഴുന്നേൽപ്പിച്ച് റെഡിയാക്കുകയെന്ന ജോലിയാണ് പാട്. എഴുന്നേൽക്കാൻ തന്നെ മടിയാണ് ചെക്കന്. പിന്നാലെ നടക്കണം. അവനെ എഴുന്നേൽപ്പിച്ച് പല്ലു തേയ്ക്കാൻ നിർത്തിയിട്ട് എലോണ കുളിമുറിയിലേക്ക് കയറി. 

കുളിച്ചു വന്ന അവൾ അലമാരയിലേക്ക് നോക്കി... ഏത് ഡ്രസ് ഇടും. പപ്പ എടുത്തു തന്ന ഒരു വെള്ള ഫ്രോക് ഉണ്ട്. അതിട്ടാലോ. അതിൽ സുന്ദരിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. കുന്നിൻചെരുവിൽ തേയിലക്കാടിനിടയിലുടെയുള്ള മൺറോഡിലൂടെ പോകുമ്പോൾ പലരും തന്നെ നോക്കി നിൽക്കുന്നത് അവൾ ഒളി കണ്ണിട്ട് ശ്രദ്ധിക്കാറുണ്ട്. 

അമ്മയുടെ രൂക്ഷമായ നോട്ടം കാരണം ഇത്തരം ചെക്കൻമാരിൽ പലരെയും ഇപ്പോൾ റോഡിൽ കാണാറില്ല. ഈ അമ്മക്കെന്താണ്. അവർ എന്നെയല്ലേ നോക്കുന്നത്.. ഓർത്തപ്പോൾ ചുണ്ടിൽ ഒരു ചെറു ചിരി പടർന്നു. വസ്ത്രം മാറി... ബൈബിളും പുസ്തകവും എടുത്ത് അവൾപുറത്തേക്കിറങ്ങി... പള്ളിയിലേക്ക്...

തുടരും.... 

vivo v60 | 50 എംപി ട്രിപ്പിൾ ക്യാമറ; വിപണി കീഴടക്കാൻ വിവോ വി60

vivo v60


മുംബൈ: സ്മാർട്ട് ഫോൺ വിപണിയിൽ വീണ്ടും തരംഗമാകാൻ വിവോ. ഒട്ടേറെ സവിശേഷതകളുള്ള വിവോ വി 60 ആണ് ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നത്. നാല് വേരിയന്‍റുകളിലായിട്ടാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

8 ജിബി+128 ജിബി, 8 ജിബി+256 ജിബി, 12 ജിബി+256 ജിബി, 16 ജിബി+512 ജിബി എന്നിങ്ങനെയാണ് വേരിയന്‍റുകൾ. യഥാക്രമം 36999 രൂപ, 38999 രൂപ, 40999 രൂപ, 45999 രൂപ എന്നിങ്ങനെയാണ് ഈ വേരിയന്‍റുകളുടെ വില. ഓസ്പിഷ്യസ് ഗോള്‍ഡ്, മൂണ്‍ലൈറ്റ് ബ്ലൂ, മിസ്റ്റ് ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളില്‍ വിവോ വി60 സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം.

വിവോ വി60-ന് 6.77 ഇഞ്ച് ഫുള്‍എച്ച്ഡി+ ക്വാഡ് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ ലഭിക്കുന്നു. ഇത് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് സപ്പോര്‍ട്ടും 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും നല്‍കുന്നു. സ്‌ക്രീന്‍ സംരക്ഷണത്തിനായി ഡയമണ്ട് ഷീല്‍ഡ് ഗ്ലാസ് നല്‍കിയിട്ടുണ്ട്. 

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറാണ് ഹാന്‍ഡ്സെറ്റില്‍ ഉള്ളത്. സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് ഈ ഹാന്‍ഡ്സെറ്റ് വരുന്നത്.

ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15-ലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച്, ലൈവ് കോള്‍ ട്രാന്‍സിലേഷന്‍, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇറേസ് 2.0 എന്നിവയുള്‍പ്പെടെ നിരവധി എഐ സവിശേഷതകളും ഈ സ്മാര്‍ട്ട്ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫോണ്‍ നിങ്ങള്‍ക്ക് 8 ജിബി, 12 ജിബി, 16 ജിബി റാം എന്നീ ഓപ്ഷനുകളില്‍ ലഭ്യമാണ്. 

ഡ്യുവല്‍ സിം പിന്തുണയോടെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. 50 എംപി + 8 എംപി + 50 എംപി എന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. കമ്പനി മുന്‍വശത്ത് 50 എംപി സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. ഫോണില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ലഭിക്കുന്നു.

യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഈ ഡിവൈസില്‍ ഉണ്ട്. 90 വാട്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6500 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. ഐപി68 + ഐപി69 റേറ്റിംഗോടെയാണ് ഹാന്‍ഡ്സെറ്റ് വരുന്നത്.

നാല് ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വിവോ വി60 ഫോണിന് ലഭിക്കും. കമ്പനി ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുന്ന വി-സീരീസിലെ ആദ്യ ഉപകരണമാണിത്. ഓഗസ്റ്റ് 19 മുതല്‍ ആമസോണ്‍.ഇന്‍, ഫ്‌ളിപ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ വിവോ വി60 ഓണ്‍ലൈനായി ലഭ്യമാകും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കുവൈറ്റ് വ്യാജ മദ്യ ദുരന്തം; മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായി സൂചന



കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന. 10 പ്രവാസി തൊഴിലാളികളാണ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചത്. അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലാണ് ദുരന്തമുണ്ടായത്. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും പ്രദേശിക പത്രം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 

പ്രാദേശികമായ നിർമിച്ച മദ്യം കഴിച്ചാണ് 10 പേര്‍ മരണപ്പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

മരണപ്പെട്ടവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ നിരവധി പ്രദേശങ്ങളില്‍ നിന്നായി പ്രാദേശികമായി വ്യാജമദ്യം നിര്‍മ്മിച്ചവരെ അറസ്റ്റ് ചെയ്തത്. മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് കുവൈത്ത്. അനധികൃതമായി മദ്യം നിര്‍മ്മിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. 

രണ്ടാഴ്ച മുമ്പ് കുവൈത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍, തലസ്ഥാനത്തെ ആറ് റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത മദ്യ നിര്‍മ്മാണ ശാലകളുടെ ശൃംഖല തകര്‍ത്തിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Travel