SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1913) Idukki (1851) Mostreaded (1617) Crime (1457) National (1230) Entertainment (849) Viral (442) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

സ്റ്റാറ്റസിൽ നിറഞ്ഞ് സ്ഥാനാർഥി; ഹെവൻവാലിയിൽ നിശബ്‌ദ പ്രചരണ ദിവസവും കൗതുകം



ഇടുക്കി: പ്രചരണത്തിലെ വനിതാ പങ്കാളിത്തം കൊണ്ട് ജില്ലയിലെ തന്നെ ശ്രദ്ധാ കേന്ദ്രമായി മാറിയ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഹെവൻവാലി വാർഡിൽ അവസാന മണിക്കൂറുകളിലും പുതുമ. പ്രദേശത്തെ വോട്ടർമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ സ്റ്റാറ്റസ്, പ്രൊഫൈൽ ചിത്രങ്ങൾ സ്ഥാനാർഥിയുടെ ചിത്രമായി മാറുന്നതായിരുന്നു കാഴ്ച്ച. 

ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി വിദ്യാമോൾക്ക് വേണ്ടിയാണ് ഹെവൻവാലി വാർഡിൽ ഒരു നാട് ഒന്നാകെ രംഗത്തെത്തിയത്. രാഷ്ട്രീയ വ്യത്യാസം മറന്ന് വനിതകൾ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയതോടെ സോഷ്യൽ മീഡിയയിലും വിദ്യ താരമായി. 

നൂറുകണക്കിനു പേരാണ് വിദ്യയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദിവസങ്ങളോളം വാർഡിൽ വീടുകൾ കയറിയിറങ്ങിയത്. എതിർ കക്ഷിയിലെ വോട്ടർമാർ അടക്കം ഒപ്പം ചേർന്നതും വേറിട്ട കാഴ്ച്ചയായി. 

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വാർഡിലെ വോട്ടർമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്ഥാനാർഥിയുടെ ചിത്രം നിറഞ്ഞത് കൗതുക കാഴ്ച്ചയാകുകയായിരുന്നു. ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ട് കോടതി



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ വെറുതെ വിട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിലെ ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ളവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ദിലീപിനെ വെറുതെ വിട്ടതായും കോടതി അറിയിച്ചത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. 

എന്നാല്‍, ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസില്‍ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പള്‍സര്‍ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. 

പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. 

ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാല്‍, തന്നെ കേസില്‍പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം. നിലവില്‍ ജാമ്യത്തിലുള്ള ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെയാണ് വെറുതെ വിട്ടത്.

കേസിലെ പ്രതികള്‍

1. സുനില്‍ കുമാര്‍ ( പള്‍സര്‍ സുനില്‍ )

2. മാര്‍ട്ടിന്‍ ആന്‍റണി

3. മണികണ്ഠന്‍

4. വിജീഷ് വി പി

5. സലിം എന്ന വടിവാള്‍ സലീം

6. പ്രദീപ്

(ആദ്യ ആറ് പ്രതികളാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്- ഇവരെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി)

7. ചാര്‍ളി തോമസ് (പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു)- വെറുതെ വിട്ടു

8. ദിലീപ് (കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി)- വെറുതെ വിട്ടു

9. സനല്‍കുമാര്‍ (പ്രതികളെ ജയിലില്‍ സഹായിച്ചു. അപ്പുണ്ണിയുമായും നാദിര്‍ഷയുമായി ഫോണില്‍ സംസാരിക്കാന് സഹായം നല്‍കി)-വെറുതെ വിട്ടു

10. ശരത് ജി നായര്‍ (ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിചേര്‍ക്കപ്പെട്ടു)- വെറുതെ വിട്ടു

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഹെവൻവാലിയിൽ നാടൊന്നിച്ച പ്രചരണത്തിന് ഞായറാഴ്ച്ച കലാശക്കൊട്ട്



ഇടുക്കി: ഒരു സ്ഥാനാർഥിയുടെ വിജയത്തിനായി ഒരു നാട് ഒന്നടങ്കം ഒന്നിക്കുക.... വെയിലും മഴയും മഞ്ഞും മറന്ന് സ്ത്രീകളും കുട്ടികളും വയോധികരും അടക്കം ഒരു ജനാവലി തന്നെ വോട്ട് തേടിയിറങ്ങുക......  പരസ്പര കൂട്ടായ്‌മകൊണ്ട്  വേറിട്ട കാഴ്ച്ചയാകുകയാണ് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഹെവൻവാലി വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വിദ്യയുടെ പ്രചരണം. 

യുവത്വത്തിന്‍റെ പ്രതീകമായിട്ടാണ് വിദ്യ മത്സര രംഗത്തേക്കെത്തുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമാണെങ്കിലും നാട്ടിലെ പൊതു രംഗങ്ങളിൽ നിറ സാനിധ്യമാണ് വിദ്യ. കോൺഗ്രസ് ടിക്കറ്റിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ പ്രചരണം ഒരു നാട് ഏറ്റെടുക്കുകയായിരുന്നു. 

സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടക്കം വലിയൊരു ജനാവലിയാണ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ജോലി കാര്യങ്ങൾ വരെ മറന്ന് ഇത്തരണം ഒരു പ്രചരണത്തിന് ഹെവൻവാലി വേദിയാകുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു. 

ഒരാഴ്ച്ചയോളമായി നൂറു കണക്കിനു പേരാണ് വാർഡിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഹെവൻവാലി വാർഡിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന നിരവധി പേർ വിദ്യക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

രാജ്യം ഫൈവ് ജിയിലേക്ക് മാറിയിട്ടും മൊബൈൽ റേഞ്ച് പോലുമില്ലാതെ വട്ടം ചുറ്റുന്നവരാണ് ഹെവൻവാലി വാർഡിലുള്ളവരിൽ ഏറെയും. ഒരു മൊബൈൽ ടവറിനായി പ്രദേശവാസികളുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

കുണ്ടും കുഴിയും നിറഞ്ഞ റോഡും, കാർഷിക മേഖലയിലെ പ്രതിസന്ധിയും ഇത്തവണ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയായി. പെരിയാർ തീര വാസികളുടെ പട്ടയ പ്രശ്നം അടക്കമുള്ള വിഷയങ്ങളിൽ നിലവിലെ ഭരണകൂടങ്ങൾ കാണിക്കുന്ന നിഷേധാത്മക നിലപാടും മേഖലയിൽ സജീവ ചർച്ചയാണ്. രണ്ടാഴ്ച്ച നീണ്ടു നിന്ന പ്രചരണങ്ങൾക്ക് ഞായറാഴ്ച്ച കലാശക്കൊട്ട് മുഴങ്ങുമ്പോൾ ഭരണ മാറ്റത്തിന്‍റെ ധ്വനികളാണ് എവിടെയും പ്രകടമാകുന്നത്.

        

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ചപ്പാത്ത് പച്ചക്കാട്ടിൽ ചാരായവുമായി ഒരാൾ അറസ്റ്റിൽ



ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിതരണം ചെയ്യാൻ ഉണ്ടാക്കിയ വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത് പച്ചക്കാട്ടിലാണ് സംഭവം നടന്നത്. ഇലവഞ്ചിപുരയ്ക്കല്‍ ഉദയന്‍ തങ്കസ്വാമി (52)യെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇയാള്‍ ചാരായം വാറ്റി വില്ലന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവർക്ക് വിതരണം ചെയ്യാൻ ചാരായവുമായി വരുമ്പോഴാണ് അറസ്റ്റിലാകുന്നത്.

എസ്.ഐ. ടി.എന്‍ പ്രദീപ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ എ.പി. അനില്‍കുമാര്‍, വനിത സിവില്‍ പൊലീസ് ഓഫീസര്‍ ആഷാമോള്‍, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കാണാതായ കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊന്നു



കൊല്ലം: കാണാതായ രണ്ടു വയസുള്ള കുട്ടിയെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വലിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. 

കുഞ്ഞിന്‍റെ അമ്മൂമ്മ നല്‍കിയ പരാതിയില്‍ പുനലൂര്‍ പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഈ അന്വേഷണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കുഞ്ഞിന്‍റെ അമ്മ കലാസൂര്യ തമിഴ്‌നാട്ടുകാരനായ കണ്ണന്‍ എന്നയാളെ വിവാഹം കഴിച്ചിരുന്നു. കണ്ണന്‍ ഇവരുടെ മൂന്നാം ഭര്‍ത്താവാണ്. 

രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇരുവരും തമിഴ്‌നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ അമ്മ നാട്ടില്‍ എത്തിയതില്‍ സംശയം തോന്നിയാണ് അമ്മുമ്മ പൊലീസിനെ സമീപിച്ചത്. പുനലൂര്‍ പൊലീസ് അമ്മയെ ചോദ്യം ചെയ്തതില്‍ മദ്യലഹരിയില്‍ കണ്ണന്‍ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് മൊഴി നല്‍കുകയായിരുന്നു. 

വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി. കലാസൂര്യയയുമായി തമിഴ്‌നാട് മധുരയില്‍ എത്തി അന്വേഷണം നടത്തി. 

കണ്ണന്‍ ജോലി ചെയ്തിരുന്ന കോഴിഫാമില്‍ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തമിഴ്‌നാട് ചിക്കാനുരുണി പൊലീസിന്‍റെ സഹായത്തോടെ കണ്ണനെ പിടികൂടി. തമിഴ്‌നാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


പ്രചരണത്തിൽ ബഹുദൂരം മുന്നിൽ വിദ്യാമോൾ



ഇടുക്കി: പ്രചരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിദ്യാമോൾ. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഹെവൻവാലി വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന വിദ്യാമോളുടെ പ്രചരണം ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. 

വീടുകൾ തോറും കയറി വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് നിലവിൽ സ്ഥാനാർഥി. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേർ പ്രചരണത്തിൽ ഒപ്പം ചേർന്നു എന്നുള്ളതും ശ്രദ്ധേയമാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ മരുതുംപേട്ട, സൊസൈറ്റി ജംക്ഷൻ, ശാന്തിപ്പാലം മേഖലകളിൽ നടന്ന പ്രചരണ പരിപാടികളിൽ സ്ത്രീകൾ അടക്കം നിരവധി പേരാണ് അണിചേർന്നത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Travel