SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1756) Mostreaded (1614) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

Sponsored

Food Zone

Sponsored

Business

Auto

Alto k-10: ആറ് എയർബാഗുകൾ; സുരക്ഷ വർധിപ്പിച്ച് ആൾട്ടോ കെ10

മുംബൈ: സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാവുന്ന മാരുതി സുസുക്കി ആൾട്ടോ കെ 10 കൂടുതൽ സുരക്ഷയോടെ പുറത്തിറങ്ങുന്നു. സ്റ്റാന്‍റേർഡായി ആറ് എ...

Recent PostAll the recent news you need to know

ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു; സീത കൊല്ലപ്പെട്ടത് ക്രൂരമായി: പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ



ഇടുക്കി: പീരുമേട് പ്ലാക്കത്തടത്ത് ആദിവാസിവാസി സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയെന്ന ഭർത്താവിന്‍റെ വെളിപ്പെടുത്തലിൽ വൻ ട്വിസ്റ്റ്. സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞു. കുട്ടികളുമൊത്ത് വനത്തിനുള്ളിൽ കാട്ടു വിഭവം ശേഖരിക്കാൻ പോയ പീരുമേട് പ്ലാക്കത്തടം കോളനിയിലെ സീതയാണ് കൊല്ലപ്പെട്ടത്.

സീതയെ കാട്ടാന ആക്രമിച്ചെന്നും രണ്ട് കിലോമീറ്ററോളം താൻ ചുമന്നു കൊണ്ടു വരികയായിരുന്നുവെന്നുമായിരുന്നു ഭർത്താവ് ബിനുവിന്‍റെ മൊഴി. തന്നെയും കാട്ടാന ആക്രമിച്ചെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. പിന്നീട് നടന്ന പോസ്റ്റ് മോർട്ടത്തിലാണ് സീതയെ ആന ആക്രമിച്ചതിന്‍റെ ലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.

തുടർന്ന് ഭര്‍ത്താവ് ബിനുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടിത്തത്തിന്‍റെ പാടുകളുണ്ട്. തലയുടെ ഇടതുഭാഗത്ത് പിടിച്ച് വലതുഭാഗം പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതിന്‍റെ ലക്ഷണങ്ങളുമുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതം ഉണ്ട്. തല മരത്തില്‍ ഇടിപ്പിച്ചതാകാനാണ് സാധ്യതയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആക്രമണം മുന്നില്‍ നിന്നാണെന്നാണ് പരുക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തലയുടെ പിന്നിലെ പരുക്ക് വീഴ്ചയില്‍ സംഭവിച്ചതാകാം. ഉയര്‍ന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണിട്ടുണ്ട്. പാറയില്‍ തലയിടിച്ച് വീണതിന്‍റെ ലക്ഷണങ്ങളുമുണ്ട്. വലിച്ചിഴക്കപ്പെട്ടതിന്‍റെ പാടുകളും ശരീരത്തിലുണ്ട്. ഇടതുവശത്തെ ഏഴ് വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശ ത്തില്‍ കുത്തിക്കയറിയതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വലതുവശത്തെ ആറ് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ഒരെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം



ടെല്‍ അവീവ്: തിരിച്ചടിക്ക് പിന്നാലെ ഇറാനിൽ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്. ടെഹറാനില്‍ സ്‌ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഇതിനിടെ, യെമനില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജെറുസലേമില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരിക്കുകയാണ്.

നേരത്തെ, ഡ്രോണ്‍ ആക്രമണം ഇറാന്‍ തുടങ്ങിയിരുന്നു. നൂറോളം ഡ്രോണുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിര്‍ണായകവുമായിരിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. 

അതേസമയം, ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി രംഗത്തെത്തി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്‍റ് തയ്യിബ് എര്‍ദോഗന്‍ വിമര്‍ശിച്ചത്.  

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV



ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു: രണ്ട് പേർക്ക് പരുക്ക്

പരുക്കേറ്റ ബിനു, കൊല്ലപ്പെട്ട സീത, മൗണ്ടിൽ പരുക്കേറ്റ അന്തോണി



ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. രണ്ടു പേർക്ക് പരുക്കേറ്റു. വണ്ടിപ്പെരിയാർ മൗണ്ടിലും പീരുമേട് പ്ലാക്കത്തടത്തുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പീരുമേട് തോട്ടാപ്പുര ഭാഗത്ത് ഷെഡ് കെട്ടി താമസിക്കുന്ന പ്രാക്തന ഗോത്ര വര്‍ഗത്തില്‍പെട്ട സീത (42)യാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഭർത്താവ് ബിനുവും മക്കളും ചേർന്ന് വനത്തിനുള്ളിൽ പത്രിപ്പൂവ് ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മീൻമുട്ടി ഭാഗത്ത് സംഘം കാട്ടാനയുടെ മുന്നിൽ അകപ്പെടുകയും സീതയെ ആന ആക്രമിച്ചു കൊല്ലുകയുമായിരുന്നു. ആക്രമണത്തിൽ ഭർത്താവ് ബിനുവിനും പരുക്കേറ്റെങ്കിലും മക്കൾ അത്ഭുതകമായി രക്ഷപെട്ടു. 

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സീതയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബിനുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ മൗണ്ടിലെ കാപ്പിത്തോട്ടത്തിൽ ജോലിക്കിടെയാണ് തൊഴിലാളി അന്തോണി സ്വാമി (63)ക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലിക്കിടെ ഭക്ഷണം കഴിക്കുന്നതിനായി താഴേക്ക് ഇറങ്ങിയ അന്തോണി മഞ്ഞിനുള്ളിൽ നിന്ന ആനയെ കണ്ടില്ല. 

ആനക്ക് മുമ്പിൽ അകപ്പെട്ട അന്തോണിയെ ആന ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും കാലിനും ഗുരുതര പരുക്കേറ്റ അന്തോണിയെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആന തുമ്പികൈ കൊണ്ട് അടിക്കുgകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇസ്രയേൽ- ഇറാൻ സംഘർഷം; രാജ്യത്ത് ഇന്ധന വില കൂടുമോ ?



ന്യൂഡെൽഹി: ഇസ്രയേൽ - ഇറാൻ സംഘർഷത്തിനു പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർധനവുണ്ടായേക്കുമെന്ന് ആശങ്ക. ആഗോള വിപണിയിൽ എണ്ണവിലയില്‍ ഒറ്റയടിക്ക് 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംഘര്‍ഷം തുടരുന്നത് ആഗോള എണ്ണ വിതരണത്തില്‍ കൂടുതല്‍ തടസങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില ഉയരാന്‍ കാരണം. 

ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍റ് ക്രൂഡ് വില ഏകദേശം 13 ശതമാനമാണ് ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ ബാരലിന് 77.77 ഡോളറിലേക്കാണ് എണ്ണവില ഉയര്‍ന്നത്. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് (WTI) വില 12.6 ശതമാനമാണ് ഉയര്‍ന്നത്.

എന്നാല്‍ ഇന്ത്യന്‍ സമയം രാവിലെ 11.10 ആയപ്പോഴേക്കും, വില അല്‍പ്പം കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് ബാരലിന് 74.86 ഡോളറിലേക്കാണ് താഴ്ന്നത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ഊര്‍ജ്ജ സമ്പന്നമായ മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തെ തടസപ്പെടുത്തുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

ഈ മേഖലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം ലോകത്തിലെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്‍റെ ഏകദേശം മൂന്നിലൊന്ന് വരും. 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കാണ് എണ്ണവില ഇപ്പോള്‍ നീങ്ങുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില ബാരലിന് 120 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


വായിൽ തേനീച്ച കയറി; ഇന്ത്യൻ വ്യവസായി സഞ്ജയ് കപൂർ യുകെയിൽ മരിച്ചു



ലണ്ടൻ: ലോകത്തിലെ തന്നെ പ്രമുഖ വ്യവസായി പോളോ കളിക്കുന്നതിനിടെ തേനീച്ച വായിൽ കയറി ദാരുണമായി മരിച്ചു. ഇലക്ട്രോണിക് വാഹന നിർമാണ രംഗത്ത് ലോകത്തിലെ പ്രമുഖ കമ്പനികളിലൊന്നായ സോന കോംസ്റ്റാറിന്‍റെ ചെയര്‍മാനായ സഞ്ജയ് കപൂറാണ് ബ്രിട്ടനില്‍ മരിച്ചത്.

വ്യാഴാഴ്ച പോളോ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തേനീച്ച വിഴുങ്ങിയ 53കാരന്‍റെ തൊണ്ടയില്‍ തേനീച്ച കുത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍. തേനീച്ച കുത്തേറ്റ് ഗ്രൗണ്ടിന് പുറത്ത് പോയ സഞ്ജയ് കപൂറിന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോളിവുഡ് നടി കരിഷ്മ കപൂറിന്‍റെ മുന്‍ ഭര്‍ത്താവ് കൂടിയാണ് സഞ്ജയ് കപൂര്‍.

ഫോബ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് കപൂറിന്‍റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. പിതാവിന്‍റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്‍റെ തലപ്പത്തേക്ക് വരുന്നത്. 

ഇന്ത്യയ്ക്ക് പുറമെ ചൈന, മെക്സിക്കോ, സെര്‍ബിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും സോന കോംസ്റ്റാറിന് ഫാക്ടറികളുണ്ട്. ഓട്ടോമോട്ടീവ് കോംപൊനന്‍റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് സഞ്ജയ്. സോന ഗ്രൂപ്പിന്‍റെ സ്ഥാപകനായ ഡോ. സുരിന്ദര്‍ കപൂറിന്‍റെ മകനാണ്. 

ബോളിവുഡ് താരമായ കരിഷ്മ കപൂറിനെ 2003ലാണ് സഞ്ജയ് കപൂര്‍ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 2016ല്‍ കരിഷ്മയും സഞ്ജയും വേര്‍പിരിഞ്ഞിരുന്നു. മോഡലും സംരംഭകയുമായ പ്രിയ സച്ച്‌ദേവിനെ സഞ്ജയ് 2018ലാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ 

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു. 

മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു. 

പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. 

രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്. 

അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു. 

അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്. 

ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്. 

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഒളിക്യാമറ; ഉദ്യോഗസ്ഥൻ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത് ഏഴ് മാസം മുമ്പ്



ഇടുക്കി: സംസ്ഥാന പൊലീസ് സേനക്ക് തന്നെ അപമാനമായ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഒളി ക്യാമറ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സിപിഒ  വൈശാഖ് ഏഴ് മാസത്തോളമായി വനിതാ ഉദ്യോഗസ്ഥയുടെ നഗ്ന ദൃശ്യം പകർത്തുന്നുണ്ടായിരുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. 

ഇരുവരും വണ്ടിപ്പെരിയാർ സ്റ്റേഷനിൽ അഞ്ച് വർഷമായി ജോലി ചെയ്‌തു വരികയായിരുന്നു. സ്റ്റേഷനു സമീപം വനിതാ പൊലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന മുറിയിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. 

ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തതോടെയാണ് ഇവർ പരാതിയുമായി മേൽ ഉദ്യോഗസ്ഥരെയും വനിതാ സെല്ലിനെയും സമീപിച്ചത്.

തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഏഴ് മാസത്തോളമായി ഇയാൾ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്നും ഈ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ റിമാന്‍റിലായ ഉദ്യോഗസ്ഥനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ഒരു ഉദ്യോഗസ്ഥയെ മാത്രമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് വിവരം. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

അമ്പട മൂർഖാ..... കട്ടപ്പനയിൽ നിർത്തിയിട്ട സ്‌കൂട്ടറിനുള്ളിൽ കയറികൂടി മൂർഖൻ.... വീഡിയോ..

മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ 

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. 

മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു. 

മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു. 

പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്. 

അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു. 

അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്. 

ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്. 

Travel