SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1930) Mostreaded (1617) Crime (1491) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

അമ്മായിയപ്പൻ തോക്ക് ചൂണ്ടി പീഡിപ്പിച്ചു; യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്



ലക്‌നൗ: തോക്ക് ചൂട്ടി ഭർതൃപിതാവ് പീഡിപ്പിച്ചതിനു പിന്നാലെ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി യുവാവ്. യുവതി പൊലീസിനു നൽകിയ പരാതിയിലാണ് ഭർതൃപിതാവ് തോക്കുചൂണ്ടി പലതവണ പീഡിപ്പിച്ചെന്നും ഇതോടെ ഭർത്താവ് ബന്ധം വേർപെടുത്തിയെന്നും ആരോപിക്കുന്നത്.

ഭര്‍ത്താവിന്‍റെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് സംഭവം. ലക്നൗ സ്വദേശിനിയായ പരാതിക്കാരി 2023-ലാണ് രൂപൈദേഹ ടൗണിലെ മുസ്ലിം ബാഗ് പ്രദേശത്തുള്ള യുവാവിനെ മുസ്ലിം ആചാരപ്രകാരം വിവാഹം കഴിച്ചത്.

വിവാഹശേഷമുള്ള ആദ്യ രണ്ട് വര്‍ഷം വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയതെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഭര്‍തൃപിതാവ് തന്നോട് മോശമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയെന്ന് യുവതി ആരോപിക്കുന്നു.

ഭര്‍ത്താവ് ജോലി സംബന്ധമായി വീട്ടില്‍ ഇല്ലാതിരുന്ന സമയം നോക്കി, പ്രതി നാടന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ പലതവണ പീഡിപ്പിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്. ഈ വിവരങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍, അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ഈ കാര്യം ആരോടും പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി.

ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് രൂപൈദേഹ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രമേഷ് കുമാര്‍ റാവത്ത് പറഞ്ഞു. അതേസമയം ഭര്‍ത്താവ് ഭാര്യയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. 

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അതുമായി ബന്ധപ്പെട്ടാണ് കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതെന്നുമാണ് ഭര്‍ത്താവിന്‍റെ വാദം. ഇരുഭാഗത്തുനിന്നുമുള്ള വാദങ്ങള്‍ അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

16 കാരിയെ പീഡിപ്പിച്ചു; 25 കാരിക്കെതിരെ കേസ് 

കാസർകോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25 കാരിക്കെതിരെ കേസ്. തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്‌നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. 

സഹോദരങ്ങളെ അടക്കം പീഡിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ നേരത്തെയും കേസെടുത്തിട്ടുണ്ട്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്‌സോ കേസുകള്‍ ഉള്ളതായി ഫൊലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്.

മേല്‍പ്പറമ്പ് ഫൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്‍റെ സുഹൃത്താണ് സ്‌നേഹ മെര്‍ളിന്‍. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.

കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മര്‍ദ്ദിച്ച കേസിലെ പ്രതി കൂടിയാണ് സ്‌നേഹ മെര്‍ളിന്‍.

16 കാരിയെ പീഡിപ്പിച്ചു; 25 കാരിക്കെതിരെ പോക്സോ കേസ്



കാസർകോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25 കാരിക്കെതിരെ കേസ്. തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്‌നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. 

സഹോദരങ്ങളെ അടക്കം പീഡിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ നേരത്തെയും കേസെടുത്തിട്ടുണ്ട്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. 

പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്‌സോ കേസുകള്‍ ഉള്ളതായി ഫൊലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്.

മേല്‍പ്പറമ്പ് ഫൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്‍റെ സുഹൃത്താണ് സ്‌നേഹ മെര്‍ളിന്‍. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.

കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മര്‍ദ്ദിച്ച കേസിലെ പ്രതി കൂടിയാണ് സ്‌നേഹ മെര്‍ളിന്‍.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വിമാന ഇന്ധന നിരക്കിൽ വർധന



ന്യൂഡെൽഹി: വിമാന ഇന്ധനത്തിന്‍റെ വിലയിൽ 10 ശതമാനത്തോളം വർധനവ് വരുത്തി എണ്ണ കമ്പനികൾ. ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള ജെറ്റ് ഇന്ധനത്തിന്‍റെ വില ലിറ്ററിന് 104.93 രൂപയില്‍ നിന്ന് ഏകദേശം 115 രൂപയായാണ് ഉയരുക. ഇതോടെ വിമാന കമ്പനികള്‍ വിമാന യാത്രാ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്ഥിരമായ ഇന്ധന നിരക്ക് വാഗ്ദാനം ചെയ്യുന്ന വില സ്ഥിരീകരണ പദ്ധതി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളില്‍ നിന്ന് വിമാനക്കമ്പനികളെയും യാത്രക്കാരെയും സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 

സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ വില സ്ഥിരീകരണ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യപ്പെടുന്ന വിമാനക്കമ്പനികള്‍ക്ക് ഈ പുതിയ നിരക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതേ നിലവാരത്തില്‍ മാറ്റമില്ലാതെ തുടരും.

ഒരു എയര്‍ലൈന്‍റെ പ്രവര്‍ത്തനച്ചെലവിന്‍റെ 60 ശതമാനത്തോളം വിമാന ഇന്ധനത്തിനാണ് വരുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവില വര്‍ധനവും മൂലമുള്ള ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവിന് പുറമെ, യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കാരണം വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതും വിമാന യാത്രാനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പാമ്പനാറ്റിൽ ഭീതി പരത്തിയ തെരുവുനായയെ വെടിവച്ചുകൊന്നു



ഇടുക്കി: രണ്ടു ദിവസമായി പീരുമേട് പാമ്പനാർ മേഖലയിൽ ഭീതി പരത്തിയ തെരുവുനായയെ ഒടുക്കം വെടിവച്ച് കൊന്നു. പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് തോക്ക് ലൈൻസുള്ളയാളെ വരുത്തി നായയെ വെടിവച്ച് കൊന്നത്. പാമ്പനാർ പ്രദേശത്ത് രണ്ടു ദിവസത്തിനിടെ നായ 15 ലേറെ പേരെയാണ് കടിച്ചത്. 

ഞായർ, തിങ്കൾ ദിവസങ്ങളിലായി നായ അലഞ്ഞു നടന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള അടിയന്തര പദ്ധതികള്‍ സ്വീകരിക്കുമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി രമേഷ് അറിയിച്ചു. 


ഇതോടൊപ്പം പൊതുവഴികളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി പൗണ്ടില്‍ അടയ്ക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പിടികൂടുന്ന കന്നുകാലികളുടെ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കിയ ശേഷമേ അവയെ വിട്ടുനല്‍കുകയുള്ളൂ. നിശ്ചിത സമയത്തിനകം ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ ഇവയെ ലേലം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

18 കാരിയെ തട്ടിക്കൊണ്ടുപോയി ചാക്കിൽകെട്ടി റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ചു



ദിസ്‌പൂർ: കാണാതായ 18 കാരിയ റെയിൽവെ സ്റ്റേഷനിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അസമിലെ ദിബ്രൂഗഡ് ജില്ലയിലാണ് സംഭവം നടന്നത്. പ്രഭാത നടത്തത്തിനായി ഇറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകള്‍ക്കു ശേഷം ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎന്‍ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. അജ്ഞാതരായ പ്രതികള്‍ സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പരിഭ്രാന്തരായ കുടുംബം ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.

മണിക്കൂറുകള്‍ക്ക് ശേഷം, ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനിലെ ഒരു യാത്രക്കാരന്‍ സംശയാസ്പദമായ നിലയില്‍ പ്ലാറ്റ് ഫോമില്‍ ഒരു ചാക്ക് കണ്ടതോടെ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

പ്രതികളെ കണ്ടെത്തുന്നതിനായി ദിബ്രുഗഡ് പൊലീസ് വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലെ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു 

ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്‌കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല. 

ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. 

കടിയേറ്റത് 14 പേർക്ക്; പാമ്പനാറ്റിൽ ഭീതി വിതച്ച് തെരുവുനായ്ക്കൾ



ഇടുക്കി: രണ്ട് ദിവസമായി പാമ്പനാർ- പീരുമേട് പ്രദേശത്ത് ഭീതി പരത്തിയ തെരുവുനായ കടിച്ചത് 14 ഓളം പേരെ. വിദ്യാർഥിനി അടക്കമുള്ളവർക്കാണ് കടിയേറ്റത്. ഞായറാഴ്ച്ച വൈകിട്ടോടെയാണ് പാമ്പനാർ പ്രദേശത്ത് തെരുവുനായ ആക്രമണം തുടങ്ങിയത്.

പഴയ പാമ്പനാര്‍ സ്വദേശി കുമാര്‍ (44), ലാന്‍ഡ്രം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനി, അതിഥി തൊഴിലാളിയായ ആഷിക് (18) എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കാണ് ഞായറാഴ്ച്ച കടിയേറ്റത്. 

ശരീരമാസകലം കടിയേറ്റ കുമാറിന്‍റെ തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായ മുറിവുകളുണ്ട്. ലാന്‍ഡ്രത്ത് വച്ചാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ തെരുവ് നായ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. ‌തിങ്കളാഴ്ച്ച പത്തു പേർക്കു കൂടി നായയുടെ കടിയേറ്റു. 

റാണി കോവില്‍ സ്വദേശികളായ സുമ (49), ഉമ (38), സിറാജുദീന്‍, കുട്ടിക്കാനം സ്വദേശി സന്തോഷ് (51), പഴയ പാമ്പനാര്‍ സ്വദേശികളായ മുരളി (58), ജോണ്‍ (49), സുന്ദര ഗോപാലന്‍, കല്ലാര്‍ സ്വദേശി ബാലന്‍ (58), ചിദംബരം സ്വദേശി രഞ്ജന്‍ (72), പാമ്പനാര്‍ സ്വദേശി ഷണ്‍മുഖ സുന്ദരം എന്നിവരാണ് തിങ്കളാഴ്ച നായുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നായ ഭീഷണി രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പലയിടത്തും നായ്ക്കൾ കൂട്ടത്തോടെ പെറ്റുപെരുകുകയാണ്. 



Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു 

ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്‌കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല. 

ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. 

Portable Mini Air Cooler Fan with LED Light

Travel