SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1926) Idukki (1860) Mostreaded (1617) Crime (1462) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) kollywood (37) Gossip (36) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

യാചകന്‍റെ ബാഗിൽ നാലര ലക്ഷം രൂപ



ആലപ്പുഴ: വാഹനാപകടത്തിൽപെട്ട് മരിച്ച യാചകന്‍റെ സഞ്ചിയിൽ നാലര ലക്ഷം രൂപ. തിങ്കളാഴ്ച്ച വൈകിട്ടാണ് യാചകനെ സ്കൂട്ടർ ഇടിച്ചത്. ചാരുംമൂട് പ്രദേശത്ത് ഭിക്ഷാടനം നടത്തി വന്ന യാചകനാണ് വാഹനാപകടത്തിൽപെട്ട് മരിച്ചത്. തുടർന്ന് ഇയാളെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചു. 

തലയ്ക്ക് പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും ലഭിച്ചത്.

അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയില്‍ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്‍റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്.ശ്രീകുമാര്‍ പറഞ്ഞു. അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയ വിലാസം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഉപ്പുതറയിൽ യുവതിയുടെ മരണം; അന്വേഷണം വ്യാപിപ്പിച്ചു 

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ വൈകിട്ടാണ് മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇളയ കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 

യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സുബിൻ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരപ്പിൽ നിന്നും ബസിൽ കയറി പോകുന്നതായി കണ്ടവരുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുബിനും രജനിയും തമ്മിൽ കുടുംബ വഴക്കുണ്ടായിരുന്നു. 

ഇവർ ഒരുമാസം മുമ്പാണ് ഒരുമിച്ചു താമസം തുടങ്ങിയത്. അതേസമയം രജനിയുടെ മൃതദേഹം ഇപ്പോഴും വീടിനുള്ളിൽ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും. 

ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

മത്തായിപ്പാറ രജനിയുടെ മരണം; അന്വേഷണം വ്യാപിപ്പിച്ചു



ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ വൈകിട്ടാണ് മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇളയ കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 

യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സുബിൻ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരപ്പിൽ നിന്നും ബസിൽ കയറി പോകുന്നതായി കണ്ടവരുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുബിനും രജനിയും തമ്മിൽ കുടുംബ വഴക്കുണ്ടായിരുന്നു. 

ഇവർ ഒരുമാസം മുമ്പാണ് ഒരുമിച്ചു താമസം തുടങ്ങിയത്. അതേസമയം രജനിയുടെ മൃതദേഹം ഇപ്പോഴും വീടിനുള്ളിൽ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും. 

ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വിദ്യാർഥിനിയെ വീഡിയോ കോളിൽ നഗ്നത കാണിച്ചു; അധ്യാപകൻ അറസ്റ്റിൽ



തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീഡിയോ കോളിലൂടെ നഗ്നത കാണിച്ച ബയോളജി അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂരിൽ എൻ. ശാലുവാണ് അറസ്റ്റിലായത്. 

പരീക്ഷയുടെ തലേന്ന് ഫോണില്‍ വിളിച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചത്. പെണ്‍കുട്ടിയോടും ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. 

കുടുംബം സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് മാതാവിന്‍റെ ആരോപണം. തുടര്‍ന്ന്

വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നല്‍കുകയായിരുന്നു. സിഡബ്ല്യുസി നിര്‍ദേശപ്രകാരം കിളിമാനൂര്‍ പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഉപ്പുതറയിൽ യുവതി ചോര വാർന്ന് മരിച്ച നിലയിൽ 

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനാണ് (38) മരിച്ചത്. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 

ചൊവ്വാഴ്ച്ച വൈകിട്ട് പത്താം ക്ലാസ് വിദ്യാർഥിയായ ഇളയ മകൻ സ്കൂൾ വിട്ട് വീട്ടെത്തിയപ്പോഴാണ് രജനിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. കുട്ടി ഉടൻ അയൽവാസികളെയും പഞ്ചായത്ത് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രജനി മരിച്ചതായി കണ്ടെത്തി. 

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലയിരുന്നു മൃതദേഹം. തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇവരുടെ ഭർത്താവ് സുബിൻ മത്തായിപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാളും രജനിയും തമ്മിൽ കുടുംബ കലഹം നിലനിന്നിരുന്നു. ഇതെ ചൊല്ലി പൊലീസ് കേസും നിലവിലുണ്ട്. 

പലതവണ പിരിഞ്ഞു കഴിഞ്ഞിട്ടുള്ള ഇവർ ഒരു മാസം മുമ്പാണ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പരപ്പില്‍ നിന്ന് സുബിന്‍ ബസില്‍ കയറി പോയതായി കണ്ടവരുണ്ട്. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്. 

മൂവരും വിദ്യാര്‍ഥികളാണ്. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൃതദേഹം നിലവിൽ വീട്ടിൽ തന്നെ പൊലീസ് കാവലിലാണ്. 

ഉപ്പുതറയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ



ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനാണ് (38) മരിച്ചത്. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്. 

ചൊവ്വാഴ്ച്ച വൈകിട്ട് പത്താം ക്ലാസ് വിദ്യാർഥിയായ ഇളയ മകൻ സ്കൂൾ വിട്ട് വീട്ടെത്തിയപ്പോഴാണ് രജനിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. കുട്ടി ഉടൻ അയൽവാസികളെയും പഞ്ചായത്ത് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രജനി മരിച്ചതായി കണ്ടെത്തി. 

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലയിരുന്നു മൃതദേഹം. തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇവരുടെ ഭർത്താവ് സുബിൻ മത്തായിപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാളും രജനിയും തമ്മിൽ കുടുംബ കലഹം നിലനിന്നിരുന്നു. ഇതെ ചൊല്ലി പൊലീസ് കേസും നിലവിലുണ്ട്. 

പലതവണ പിരിഞ്ഞു കഴിഞ്ഞിട്ടുള്ള ഇവർ ഒരു മാസം മുമ്പാണ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പരപ്പില്‍ നിന്ന് സുബിന്‍ ബസില്‍ കയറി പോയതായി കണ്ടവരുണ്ട്. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്. 

മൂവരും വിദ്യാര്‍ഥികളാണ്. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൃതദേഹം നിലവിൽ വീട്ടിൽ തന്നെ പൊലീസ് കാവലിലാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മദാമ്മക്കുളം കണ്ടാലോ..



സാംസങ് ഗാലക്സി എസ് 26 അടുത്തമാസം 

മുംബൈ: സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. സാംസങ്ങിന്‍റെ പുതിയ സീരീസായ ഗാലക്സി എസ്26 അടുത്തമാസം ഇന്ത്യയിലേക്ക്. ഫെബ്രുവരി 25ന് ഫോൺ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. 

ഗാലക്സി എസ്26 സീരീസിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ എന്നിവയാണ് അവതരിപ്പിക്കുക. 79,999 രൂപ മുതല്‍ 1,29,999 രൂപ വരെയായിരിക്കും വില. 

ഗാലക്‌സി എസ്26 അള്‍ട്രയില്‍ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് പാനല്‍ ലഭിച്ചേക്കാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് ആയിരിക്കും ഇതിന് കരുത്തുപകരുക. കൂടാതെ 16ജിബി റാമും 1ടിബി സ്റ്റോറേജുമായി ഇത് ജോടിയാക്കിയേക്കാം. 5,400 എംഎഎച്ച് ബാറ്ററിയും 60W വയര്‍ഡ് ചാര്‍ജിങ്ങും ഇതിന് ലഭിച്ചേക്കാം. 

കാമറയുടെ കാര്യത്തില്‍ 200MP മെയിന്‍ സെന്‍സര്‍ (f/1.7 അപ്പര്‍ച്ചര്‍), 50MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം എന്നിവ ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂം ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ്-കാമറ സജ്ജീകരണവുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.

ഗാലക്‌സി എസ് 26 പ്ലസിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ലഭിച്ചേക്കാം. ചിലയിടങ്ങളില്‍ Exynos 2600 ചിപ്‌സെറ്റും ബാക്കിയുള്ള സ്ഥലങ്ങളില്‍ Snapdragon 8 Elite Gen 5 ഉം ആയിരിക്കും ഇതിന് കരുത്തുപകരുക. 

45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,900mAh ബാറ്ററി ഇതിന് ലഭിച്ചേക്കാം. കാമറയ്ക്ക്, 50MP മെയിന്‍ സെന്‍സര്‍, 12MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ലഭിക്കാനുള്ള സാധ്യതയുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് എസ്26 ന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് ഫുള്‍ HD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ ലഭിച്ചേക്കാം. ഇതിന് Samsung Exynos 2600 അല്ലെങ്കില്‍ Snapdragon 8 Elite Gen 5 ലഭിച്ചേക്കാം. 4,300 mAh ബാറ്ററിയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. 5

0MP മെയിന്‍ സെന്‍സര്‍, 12MP അള്‍ട്രാവൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണത്തോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. 

കുട്ടിക്കാനത്തെ വിസ്‌മയ കാഴ്ച്ചയായി മദാമ്മക്കുളം

kuttikanam madammakulam


കുന്നിൻ മുകളിൽ പാറയിടുക്കുകളുടെ നടുവിൽ പ്രകൃതിയൊരുക്കിയ ഷവർ..... അതാണ് കുട്ടിക്കാനത്തെ മാദാമ്മക്കുളം. ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രം പറയുന്ന കുളത്തിലേക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്. 

ഓഫ് റോഡ് സവാരി ഇഷ്ടപ്പെടുന്നവർക്കും ഐസിനൊത്ത തണുപ്പിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ആവോളം ആസ്വദിക്കാനാവുന്നതാണ് മദാമ്മക്കുളം. 

കുട്ടിക്കാനത്തു നിന്നും കോട്ടയം റൂട്ടിൽ ഒന്നര കിലോമീറ്റർ മാറിയാൽ ഇടത്തേക്ക് ഒരു വഴി കാണാം. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ഈ വഴിയിലൂടെ പോയാൽ മദാമ്മക്കുളത്തിലെത്താം. 

ഓഫ് റോഡ് യാത്രമാത്രമാണ് നിലവിൽ ഇവിടേക്കുള്ളത്. കാറിലും മറ്റും പോകുന്നവർക്ക് ലക്ഷ്യസ്ഥാനത്തിന് ഏതാനും കിലോമീറ്റർ മുമ്പ് വരെ പോകാമെങ്കിലും ബാക്കി ദൂരം നടക്കേണ്ടി വരും. കുട്ടിക്കാനത്തു നിന്നും പള്ളിക്കുന്ന് സിറ്റിയിൽ നിന്നും ഇവിടേക്ക് ജീപ്പ് ലഭ്യമാകും. ജീപ്പിലുള്ള യാത്രയാണ് സുഖകരവും. 

മദാമ്മക്കുളത്തിന്‍റെ ചരിത്രം

പ്രകൃതി ഒരുക്കിയ ഒരു ഷവറാണ് മദാമ്മക്കുളത്തിന്‍റെ പ്രധാന ആകർഷണം. പാറയിടുക്കിൽ പാൽപോലെ വീഴുന്ന വെള്ളച്ചാട്ടത്തിൽ എത്ര നേരം കുളിച്ചാലും മതിവരില്ല. 

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ന് കുട്ടിക്കാനം കേന്ദ്രമാക്കി നിരവധി വിദേശികൾ താമസിച്ചിരുന്നു. ഇതിൽ ഒരു മദാമ്മ കുളിക്കാനായി തിരഞ്ഞെടുത്ത സ്ഥലമായിരുന്നു ഈ കുളം. വഴിയില്ലാതിരുന്നതിനാൽ കുതിരപ്പുറത്താണ് മദാമ്മ ഇവിടെ എത്തിയിരുന്നത്. 

ഇറുകിയൊട്ടിയ വസ്ത്രങ്ങൾ മാറ്റി പ്രകൃതിയുടെ ഷവറിനു കീഴിൽ മദാമ്മ മണിക്കൂറുകളോളം നീരാടുന്നത് പതിവായിരുന്നു. ഈ കാഴ്ച്ച മറ്റാരും കാണാതിരിക്കാനായി സായിപ്പ് അക്കാലത്ത് ഇവിടേക്കുള്ള പ്രവേശനം പോലും നിരോധിച്ചിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 

എന്നാൽ ഇന്ന് പ്രദേശം സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ഇവിടേക്ക് ഇപ്പോൾ ആർക്കും വരാം. മദാമ്മക്കുളത്തിലേക്ക് സഞ്ചാരികളുടെ എണ്ണം കൂടിയതോടെ സമീപത്ത് റിസോർട്ടുകളും ടെന്‍റ് ടൂറിസവുമൊക്കെ ഉയരുന്നുണ്ട്. 


Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയിൽ സസ്പെൻസ് സ്ഥാനാർഥികൾ; നിയമസഭാ പോരിനൊരുങ്ങി ഇടതും വലതും



ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്ന സിപിഎമ്മും കോൺഗ്രസും അപ്രതീക്ഷിത നീക്കങ്ങളിലേക്ക്. ഇടുക്കി മണ്ഡലത്തിലെ വച്ചുമാറ്റം അടക്കം നിർണായക നീക്കങ്ങളിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. അതേസമയം സസ്പെൻസ് സ്ഥാനാർഥികളെ അടക്കം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. 

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ജില്ലാ പഞ്ചായത്തിൽ അടക്കം യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടിയത് സിപിഎമ്മിന് വലിയ ക്ഷീണമായിട്ടുണ്ട്. 

ഇതിനെ മറികടക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനു സമാനമായ വിജയം നേടുകയാണ് സിപിഎമ്മും ഇടതുപക്ഷവും ലക്ഷ്യമിടുന്നത്. എന്നാൽ എം.എം. മണി അടക്കമുള്ളവർ ഇത്തവണ മത്സര രംഗത്തില്ലാത്തത് നേരിയ ആശങ്കയാണ്. 

ഇതിനാൽ തന്നെ ചില സസ്പെൻസ് സ്ഥാനാർഥികളെ ഇറക്കി കളം പിടിക്കാനുള്ള നീക്കങ്ങളാണ് സിപിഎം അണിയറയിൽ നടത്തുന്നതെന്നാണ് വിവരം. സിപിഐയുടെ സിറ്റിങ് സീറ്റായ പീരുമേട്ടിലും ഇടതുപക്ഷം ഇത്തവണ സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കുമെന്ന് സൂചനയുണ്ട്. 

20 വർഷമായി കൈപ്പിടിയിലുള്ള പീരുമേട് മണ്ഡലം ഇത്തവണയും നിലനിർത്താനുള്ള നീക്കങ്ങളാണ് ഇടതുമുന്നണിയിൽ നടക്കുന്നത്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ അടക്കമുള്ളവരുടെ പേരുകൾ സ്ഥാനാർഥി പട്ടികയിലുണ്ടെങ്കിലും ഇതിനെ മറികടന്ന് മറ്റൊരു സ്ഥാനാർഥിയെ മണ്ഡലത്തിൽ കെട്ടിയിറക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ഇന്നലെ കട്ടപ്പനയിൽ ചേർന്ന പ്രവർത്തക യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്. 

ഇതിനിടെ ഉടുമ്പൻചോലയിൽ എം.എം മണിക്ക് പകരം മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും സജീവമാണ്. മണിയുടെ നോമിനി തന്നെയായിരിക്കും മണ്ഡലത്തിലെ സ്ഥാനാർഥിയെന്നാണ് വിവരം. മണിയുടെ കുടുംബക്കാർ തന്നെയാകാനുള്ള സാധ്യതകളാണ് നിലവിൽ കാണുന്നത്.

അതേസമയം ഇടുക്കി മണ്ഡലം ജോസഫിൽ നിന്നും പിടിച്ചെടുക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. റോഷി അഗസ്റ്റിനെതിരെ എ ഗ്രൂപ്പിൽ നിന്നുള്ള നേതാവ് മത്സരിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്‍റേത്. പീരുമേട്ടിലും ദേവികുളത്തും പുതുമുഖങ്ങളെ ഇറക്കാനും ശ്രമം നടക്കുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Travel