SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2035) Idukki (1948) Mostreaded (1617) Crime (1511) National (1260) Entertainment (859) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (102) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

കുമളിയിൽ 16 കാരിയുടെ മരണം; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ



ഇടുക്കി: പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇടുക്കി കുമളിയിലാണ് 16കാരി ജീവനൊടുക്കിയത്. സംഭവത്തിൽ കൊല്ലം പട്ടട സ്വദേശി ഗോഡ്‌സണെയാണ് കുമളി പൊലീസ് കൊച്ചിയിൽ നിന്നും പിടികൂടിയത്. 

ഓഗസ്റ്റ് ഒന്‍പതിനാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ആണ്‍സുഹൃത്ത് അഭിരാജനെ അറസ്റ്റു ചെയ്യുകും ചെയ്തിരുന്നു.

ഇതിനിടെ അമ്മയുടെ സുഹൃത്തായ ഗോഡ്‌സണ്‍ തന്നോട് മോശമായി പെരുമാറിയതായി പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞത് പുറത്തു വന്നു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. പൊലീസ് കേസെടുത്തതോടെ ഗോഡ്‌സണ്‍ ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്തായ ഗോഡ്‌സണൊപ്പമായിരുന്നു താമസിച്ചിരുന്നത്.

വീട്ടില്‍ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്‌സന്‍റെ മോശം പെരുമാറ്റവും പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായാണ് പൊലീസിന്‍റെ നിഗമനം. 

ഒരു മാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്‌സണ്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് കുമളി എസ്.ഐ എം.ജി അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് പിടികൂടുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്‌സനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

അട്ടപ്പാടി ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ



പാലക്കാട്: അട്ടപ്പാടിയിൽ ചാക്കിൽകെട്ടിയ നിലയിൽ യുവതിയുടെയും കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പശ്ചിമബംഗാളിൽ നിന്നും പിടിയിൽ. പ്രോവത് ദാസ് എന്നയാളെയാണ് പൊലീസ് കുടുക്കിയത്. കൊല്ലപ്പെട്ടവർ തന്‍റെ ഭാര്യയും കുഞ്ഞും അല്ലെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. 

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ 30 വയസ് പ്രായമുള്ള യുവതിയുടെയും നാല് വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങള്‍ മറ്റ് രണ്ട് ചാക്കുകളിലുമായായിരുന്നു പുഴയില്‍ എറിഞ്ഞത്. 

ഒരു മാസം മുമ്പ് തോട്ടം തൊഴിലിനായി അട്ടപ്പാടിയിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി തന്‍റെ ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നുവെന്നും കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് കോയമ്പത്തൂരില്‍ നിന്ന് വിമാന മാര്‍ഗം ബംഗാളിലെത്തി. 

അഗളി എസ്‌ഐ എച്ച് ഹര്‍ഷദിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘമാണ് പ്രതിയെ ബംഗാളില്‍ നിന്ന് പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതി പ്രോവിത് ദാസ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. 

കൊന്നത് തന്‍റെ ഭാര്യയെയോ കുഞ്ഞിനെയോ അല്ലെന്ന് പ്രതി പറഞ്ഞു. രണ്ട് മാസം മാത്രം പരിചയമുള്ള യുവതിയെയും കുഞ്ഞിനെയുമാണ് കൊന്നുകളഞ്ഞത്. കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ വിശദ അന്വേഷണം തുടരും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വ്യാഴാഴ്ച്ച മുതൽ മഴ ശക്തമാകും



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വ്യാഴാഴ്ച്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. 

വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാല്‍ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരും. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മൃതദേഹം ചാക്കിൽ; നിർണായക വിവരം പൊലീസിന്



പാലക്കാട്: അട്ടപ്പാടിയിൽ ബിരിയാണി അരിയുടെ ചാക്കുകളിൽ യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു. പുതൂരിലെ ചീരക്കടവിൽ ഭവാനി പുഴയോരത്താണ് മൂന്നു ചാക്കുകളിലായി മൃതദേഹ ഭാഗങ്ങൾ കണ്ടത്. മൃതദേഹങ്ങൾ അഞ്ച് ദിവസത്തോളം വെള്ളത്തിൽ കിടന്നതായിട്ടാണ് സൂചന. 

ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇവരുടെ ഭർത്താവ് നാടു വിട്ടെന്നും സൂചനകളുണ്ട്. ഇയാളാണോ കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. കോട്ടത്തറ ഭാഗത്തെ കടയിൽ നിന്നും ഭർത്താവ് ചാക്ക് വാങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 

മൃതദേഹങ്ങൾ യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലാണ്. ഇടുപ്പിന്‍റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞാണ് ചാക്കിൽ കയറ്റിയത്. 

ഇന്നലെ ഉച്ചയോടെയാണ് ചാക്ക് കെട്ടുകൾ പുഴയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും തലയും രണ്ട് ചാക്കുകളിലായി പെൺകുട്ടിയുടെയും യുവതിയുടെയും ശരീര ഭാഗങ്ങളും ലഭിച്ചത്. യുവതിക്ക് 30 വയസും കുട്ടിക്ക് അഞ്ച് വയസും തോന്നിക്കും. ഇരു മൃതദേഹങ്ങളിലും അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

10 വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ



തിരുവനന്തപുരം: 10 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി നജീമിനെ (52)ആണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. നജീമിനെ ഭയന്ന് കുട്ടി മദ്രസയില്‍ പോകാന്‍ വരെ മടി കാണിച്ചിരുന്നു. 

എന്നാല്‍, ഇതറിയാതെ വീട്ടുകാര്‍ കുട്ടിയെ നിര്‍ബന്ധിച്ച് മദ്രസയില്‍ അയക്കുകയായിരുന്നു. കഴിഞ്ഞദിവസം മദ്രസയില്‍ നിന്ന് കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. തുടര്‍ന്നാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പിന്നാലെ രക്ഷിതാക്കള്‍ വട്ടപ്പാറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

നജീം നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പുറത്ത് പറയരുതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം



കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റിയിലെ വീട്ടിലാണ് തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയെ (36) ആണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. 

കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടക വീട്ടിൽ ഒറ്റക്കാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടത്. വീടിന്‍റെ വാതിൽ തുറന്നു കിടന്നിരുന്നതിനാൽ കൊലപാതകമാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. കേസിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. 

നാല് മാസം മുമ്പാണ് യുവതി ഇവിടേക്ക് താമസം മാറിയത്. അങ്കമാലി കെഎസ്ആർടിസി സ്റ്റാന്‍റ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. ബ്രോക്കർ വഴിയാണ് ഇവർ ഇവിടെ വീട് കണ്ടെത്തിയത്. വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ബ്രോക്കർ തന്നെയാണ് പഞ്ചായത്ത് പ്രസിഡന്‍റിനെ വിവരം അറിയിച്ചത്. 

പ്രസിഡന്‍റ് എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ്  യുവതിയെ മരിച്ച നിലയിൽ കണ്ടത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel