SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2020) Idukki (1935) Mostreaded (1617) Crime (1495) National (1255) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

പിതാവ് മരിച്ച് രണ്ടാം ദിവസം 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ



തൃശൂർ: വാഹനാപകടത്തിൽ പിതാവ് മരിച്ച് രണ്ടാം ദിവസം 18 ദിവസം പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. തൃശൂർ വെള്ളറക്കാടാണ് സംഭവം നടന്നത്. തറമേൽഞാലിൽ പരേതനായ സുധീഷിന്‍റെയും മനുരാധയുടെയും മകളാണ് മരിച്ചത്. 

പാൽകൊടുത്ത ശേഷം തൊട്ടിലിൽ കിടത്തിയ കുട്ടിയെ വായിൽ നുരയും പതയും വന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ മൊഴി. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തവും വന്നിട്ടുണ്ടായിരുന്നു. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ചയാണ് കുഞ്ഞിന്‍റെ പിതാവായ സുധീഷ്(25) അക്കിക്കാവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെടുന്നത്. 

സുധീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. സുധീഷിന്‍റെ അസ്ഥി സഞ്ചയന ദിവസമായ ഞായറാഴ്ചയാണ് കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തിക്കൊണ്ട് കുഞ്ഞിന്‍റെ മരണവും സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വിവാഹിതയായ മകളുമായി അടുപ്പം; യുവാവിനെ കൊലപ്പെടുത്തി യുവതിയുടെ പിതാവും സുഹൃത്തും



പത്തനംതിട്ട: വിവാഹിതയായ മകളുമായി അടുപ്പം പുലർത്തിയ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ പിതാവും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം നടന്നത്. ചിറ്റാർ സ്വദേശി സന്ദീപാണ് കൊല്ലപ്പെട്ടത്. 

പത്തനംതിട്ട അട്ടത്തോട് സ്വദേശികൃഷ്ണൻകുട്ടി സുഹൃത്ത് ഗോപി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രി ഒൻപതിനാണ് സന്ദീപിനെ ആളൊഴിഞ്ഞ വിടിന് സമീപമുള്ള കുഴിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. 

തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സന്ദീപിന് വിവാഹിതയായ യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പിതാവ് സദാനന്ദന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പിതാവ് കൃഷ്ണന്‍ കുട്ടിയും, സുഹൃത്ത് ഗോപിയും അറസ്റ്റിലായത്.

സിസി ടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദീപിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും പ്രതികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും നാടന്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൂരമായ മര്‍ദനമേറ്റാണ് സന്ദീപ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വനം വകുപ്പിന്‍റെ കൂട്ടിൽ പുലി കുടുങ്ങി



ഇടുക്കി: വന്യജീവി ഭീതിയെ തുടർന്ന് വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു. പ്രദേശത്ത് കടുവാ ഭീതി ദിവസങ്ങളായി നിലനിന്നിരുന്നു. തുടർന്നാണ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇപ്പോൾ അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പുലി വീണത്. 

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പശുക്കളെയും മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിച്ചത് ഈ പുലിയാണെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. കഴിഞ്ഞദിവസം ഗ്രാമ്പി കൊക്ക ഭാഗത്ത് പുലി ഇറങ്ങിയതായി നാട്ടുകാർക്ക് സൂചന ലഭിച്ചിരുന്നു. 

പ്രദേശവാസിയായ രാജദുരെയുടെ വീടിന്‍റെ ടെറസിന് മുകളിൽ കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മൂന്നാറിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം പെരിയാർ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ തുറന്നുവിട്ട കടുവ ഗ്രാബി മേഖലകളിൽ ഇപ്പോഴും ഭീതി വിതയ്ക്കുന്നുണ്ട്. ജനവാസമേഖലയിലിറങ്ങിയ ഈ കടുവ 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വണ്ടിപ്പെരിയാർ പഞ്ചായത്ത് അംഗം മതിയഴകന്‍റെ വളർത്തുപശുവിനെ  ആക്രമിച്ചിരുന്നു. കടുവയുടെ പിടിയിൽ നിന്ന് രക്ഷപെട്ടോടിയ പശുവിനെ തിരഞ്ഞുപോയ നാട്ടുകാർക്ക് മുന്നിൽ നിന്നാണ് കടുവ കാട്ടിലേക്ക് മറഞ്ഞത്.


Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കുരങ്ങൻമാർ വളഞ്ഞു; കുന്നിൻമുകളിലെ ക്ഷേത്രത്തിൽ നിന്നും താഴെ വീണ് നവ വധു മരിച്ചു



ചെന്നൈ: തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങൻമാർ വളഞ്ഞ് ആക്രമിച്ചതോടെ കുന്നിൻമുകളിൽ നിന്നും താഴേക്ക് വീണ് നവ വധു മരിച്ചു. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ ഹില്‍ടോപ്പ് ക്ഷേത്രമായ കഴുകുമലൈ കലുഗാസലമൂര്‍ത്തി ക്ഷേത്രത്തിലാണ് അപകടം നടന്നത്. 

ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തിയ 24 വയസുകാരിയായ അനിതയാണ് മരിച്ചത്. ഒരു മാസം മുമ്പായിരുന്നു അനിതയും വിദേശത്ത് ജോലി ചെയ്യുന്ന സുരേഷും (29) തമ്മിലുള്ള വിവാഹം. അടുത്തിടെയാണ് സുരേഷ് നാട്ടിലെത്തിയത്.

പ്രധാന ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം ദമ്പതികള്‍ മലമുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ കോവിലിലേക്ക് പോയി. അവിടെയുണ്ടായിരുന്ന കുരങ്ങന്മാര്‍ക്ക് പഴങ്ങള്‍ നല്‍കുന്നതിനിടെ പെട്ടെന്ന് കൂടുതല്‍ കുരങ്ങന്മാര്‍ കൂട്ടത്തോടെ ഇവരെ വളഞ്ഞു. 

കുരങ്ങന്മാരെ കണ്ട് ഭയന്നുപോയ അനിത പരിഭ്രാന്തിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മലമുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ യുവതി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴുകുമലൈ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് മൃതദേഹം താഴെയിറക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കഞ്ചാവും വേദന സംഹാരിയും; രണ്ട് ദിവസം വരെ ലഹരി: യുവാക്കളുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്



ഇടുക്കി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നെടുങ്കണ്ടത്ത് നടത്തിയ പരിശോധനയിൽ പിടികൂടിയ യുവാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ ഞെട്ടലിലാണ് പൊലീസ്. ലഹരിക്കായി ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന വിലകൂടിയ വേദന സംഹാരികൾ ലയിപ്പിച്ച് ശരീരത്തിലേക്ക് കുത്തിവയ്ക്കാറുണ്ടെന്ന വിവരമാണ് പ്രതികൾ പുറത്തു വിട്ടത്.

നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി എന്ന് വിളിക്കുന്ന ഫ്രാൻസിസ് (22), ചിറക്കുന്നേൽ അൻസിൽ(22), മഞ്ഞപ്പാറ മന്നിക്കൽ ജെയ്ബിൻ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. ഒപ്പം വേദന സംഹാരി ഗുളികളുടെ കവർ കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് ലഹരിക്കായി വേദന സംഹാരികൾ ശരീരത്തിൽ കുത്തിവയ്ക്കാറുണ്ടെന്ന് ഇവർ വെളിപ്പെടുത്തുന്നത്.

22,000 രൂപ വിലയുള്ള ഗുളികളുടെ കവറാണ് കണ്ടെടുത്തത്. കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള ഗുളികകളാണ് ഇവ. രണ്ട് യുവാക്കളെ പിടികൂടിയ സമീപത്തുനിന്നും  കഞ്ചാവ് ബീഡി വലിച്ചതിനാണ് മൂന്നാമനെ അറസ്റ്റ് ചെയ്തത് എന്നാൽ ഇയാളും ഇവരുടെ ഭാഗമാണന്നാണ് പൊലീസ് സംശയിക്കുന്നത്. 

വേദന സംഹാരി ഗുളികകൾ സോഡിയം ക്ലോറൈഡ് ലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തി വെച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിനായി ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. കഞ്ചാവ് വലിക്കുന്നതിനും നൂതന മാർഗങ്ങളാണ് യുവാക്കൾ കണ്ടെത്തിയിരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ കപ്പളത്തിന്‍റെ തണ്ട് 

ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കും. ഇവ രണ്ടും ഒരേ സമയം ചെയ്താൽ രണ്ട് ദിവസം വരെ ലഹരി നിൽക്കുമെന്നാണ്  യുവാക്കൾ പൊലീസിനോട് പറഞ്ഞത്. നെടുങ്കണ്ടം എസ്.ഐ ലിജോ പി. മണിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് ഗുളിക വാങ്ങിയതെന്നാണ് വിവരം. സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായും സംശയിക്കുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കഞ്ചാവും സിറിഞ്ചുമായി നെടുങ്കണ്ടത്ത് രണ്ട് യുവാക്കൾ പിടിയിൽ



ഇടുക്കി: നിരോധിത ലഹരികളും വേദന സംഹാരികളുമായി രണ്ട് പേർ ഇടുക്കി നെടുങ്കണ്ടത്ത് അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ ഫ്രാൻസിസ്, അൻസിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവും സിറിഞ്ചും വേദന സംഹാരികളും കണ്ടെത്തിയത്.

ലഹരിക്കായി വേദനസംഹാരി ഗുളികകള്‍ ലായനിയില്‍ ലയിപ്പിച്ച് ഇന്‍ജെക്ട് ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംശയകരമായി കണ്ട ഇവരുടെ വാഹനത്തിലെ കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവും സിറിഞ്ചും മരുന്നുകളും കണ്ടെടുത്തതെന്ന് നെടുങ്കണ്ടം എസ്ഐ ലിജോ പി മാണി പറഞ്ഞു. 

പിടിച്ചെടുത്തത് ഷെഡ്യൂള്‍ഡ് ഡ്രഗ്സ് ആണോയെന്ന് പരിശോധിച്ചു വരികയാണ്. കഞ്ചാവ് ഇവര്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പൊലീസ് സൂചിപ്പിച്ചു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ തിരിച്ചിലിലാണ് യുവാക്കള്‍ കുടുങ്ങിയത്. 

ഉമ്മാക്കട ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പൊലീസിന് മുന്നില്‍ പെടുന്നത്. ഇവരുടെ ബാഗില്‍ നിന്നും 60 മരുന്ന് സ്ട്രിപ്പുകളും, സിറിഞ്ചുകളും, ഗുളികകള്‍ പൊടിച്ച് കലക്കുന്നതിനുള്ള ഗ്ലാസും കണ്ടെടുത്തിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel