SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1936) Mostreaded (1617) Crime (1499) National (1255) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (142) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

വാഹനാപകടം; തൊടുപുഴ സ്വദേശിയായ വിദ്യാർഥി മരിച്ചു



കൊച്ചി: ഓവർ ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് കോളെജ് വിദ്യാർഥി മരിച്ചു. തൊടുപുഴ മടക്കത്താനം സ്വദേശി എസ്. രാഹുല്‍ (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയിലായിരുന്നു അപകടം. 

വരിക്കോലി മുത്തൂറ്റ് എന്‍ജിനിയറിങ് കോളെജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന്‍ ജോസഫ് (21) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു കയറാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്‍റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

ഉടന്‍തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ജൂലിയന്‍ ജോസഫ് ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്‌മർ



ന്യൂയോർക്ക്: ലോക കപ്പിലെ പരാജയത്തിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർതാരം നെയ്‌മർ. നോർവെയോട് 2-1ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ആരാധകരെ സങ്കടത്തിലാക്കി നെയ്മറിന്‍റെ വിരമിക്കൽ പ്രഖ്യാപനം. 

34കാരനായ നെയ്മര്‍ തന്‍റെ 16 വര്‍ഷം നീണ്ട തിളക്കമാര്‍ന്ന അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ തിരശീലയിട്ടത്. മത്സര ശേഷം മൈതാനത്ത് തളര്‍ന്നിരുന്ന നെയ്മര്‍ വികാരം നിയന്ത്രിക്കാന്‍ സാധിക്കാതെ പൊട്ടിക്കരഞ്ഞത് ആരാധകര്‍ക്ക് കൂടുതല്‍ വേദന നല്‍കുന്നതായി. ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കിയാണ് നെയ്മറിന്‍റെ വിരമിക്കൽ. 

മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമില്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കിയിരുന്നു. താരത്തിന്‍റെ ഈ ലോകകപ്പിലെ ഏക ഗോളാണിത്. കളിയുടെ അവസാന ഘട്ടത്തില്‍ എര്‍ലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ നോര്‍വെ ബ്രസീലിനെ 2-1ന് അട്ടിമറിക്കുകയായിരുന്നു.

അവസാന ലോകകപ്പിനായി താന്‍ സര്‍വതും നല്‍കി തിരിച്ചെത്തിയതാണെന്നും എന്നാല്‍ തന്‍റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ യാത്ര ഇനി അവസാനിച്ചുവെന്നും മത്സര ശേഷമുള്ള തോല്‍വിയില്‍ വികാരാധീനനായി നെയ്മര്‍ പറഞ്ഞു.

പെലെയ്ക്കു ശേഷം ബ്രസീല്‍ ഫുട്‌ബോളിന്‍റെ അടുത്ത സൂപ്പര്‍ താരമെന്ന ഖ്യാതിയോടെ എത്തിയ നെയ്മർ 2010ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. 129 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളോടെ ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച പുരുഷ ഗോള്‍വേട്ടക്കാരനായി. നാല് ഫിഫ ലോകകപ്പുകളിലായി ഒരു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ബ്രസീലിയന്‍ ഫുട്‌ബോളിന്‍റെ മുഖമായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

13 കാരി ഇരയായത് കൂട്ട ബലാത്സംഗത്തിന്; പ്രതികളിൽ പെൺകുട്ടിയും



പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 13 കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ കൂടൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. 

പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികളെന്നാണ് വിവരം. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞതായും ഒരു പെൺകുട്ടിയും ഇക്കൂട്ടത്തിൽ ഉണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 

സ്കൂളിനു സമീപത്തുവച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവച്ചും പീഡനം നടന്നിട്ടുണ്ടെന്നാണ് വിവരം. പെൺകുട്ടിയുടെ അതേ സ്കൂളിൽ തന്നെ പഠിക്കുന്നവരാണ് പ്രതികൾ. 

ഇരയും പ്രതികളും പ്രായപൂർത്തിയാകാത്തവരായതിനാൽ തന്നെ അതീവ ജാഗ്രതയിലാണ് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ധ്യാന കേന്ദ്രത്തിൽ പീഡനം; വൈദികൻ അറസ്റ്റിൽ



കൊല്ലം: ധ്യാനത്തിന്‍റെ മറവിൽ പെൺകുട്ടിയെ രണ്ട് വർഷത്തോളം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. ധ്യാനകേന്ദ്രത്തിലെ പുരോഹിതനായിരുന്ന ഫാ. ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്. 

ചവറ പൊലീസാണ് പുരോഹിതനെ അറസ്റ്റ് ചെയ്തത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ്. 2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം മേഖലയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

മൂന്ന് വർഷം കൂടെ താമസിച്ചത് പുരുഷൻ; പങ്കാളിയെ കൊലപ്പെടുത്തി യുവാവ്



രാജ്കോട്ട്: മൂന്ന് വർഷം ഒന്നിച്ചു താമസിച്ച പങ്കാളി സ്ത്രീയല്ലെന്ന് മനസിലാക്കിയതോടെ നടന്നത് കൊലപാതകം. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലെ പരിചയത്തിലൂടെ കണ്ടെത്തിയ പങ്കാളിയാണ് യുവാവിനെ മൂന്ന് വർഷത്തോളം കബളിപ്പിച്ചത്.

ഇരുപതുകാരനായ ഉത്തര്‍പ്രദേശ് സ്വദേശി പിയൂഷ് കുമാര്‍ ഖര്‍വാറാണ് പങ്കാളി ചന്ദന്‍ കുമാറിനെ കൊലപ്പെടുത്തിയത്. ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന കാലത്താണ് പിയൂഷ് കുമാര്‍ സോഷ്യല്‍ മീഡിയ വഴി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. 

ഫേസ്ബുക്കില്‍ നിഷ കുമാര്‍ എന്ന പേരിലും ഇന്‍സ്റ്റാഗ്രാമില്‍ പൂനം എന്ന പേരിലുമായിരുന്നു ചന്ദന്‍ കുമാര്‍ പിയൂഷുമായി സൗഹൃദം സ്ഥാപിച്ചത്. വ്യാജ അക്കൗണ്ടുകളിലൂടെ താനൊരു സ്ത്രീയാണെന്ന് ചന്ദന്‍ പിയൂഷിനെ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ഇരുവരും കടുത്ത പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ പലതവണ ശാരീരിക ബന്ധത്തിന് പിയൂഷ് ശ്രമിച്ചെങ്കിലും മതപരമായ വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടി ചന്ദന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറി. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ജീവിക്കുന്നതെന്ന് പിയൂഷും ഉറച്ചു വിശ്വസിച്ചു.

എന്നാല്‍ ഒന്നിച്ച് ജീവിക്കുന്നതിനിടയില്‍ പിയൂഷിന്‍റെ വിശ്വാസങ്ങളെല്ലാം തകിടം മറിഞ്ഞു. ഒരു ദിവസം ചന്ദന്‍ കുമാര്‍ മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് പിയൂഷിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ താന്‍ ഇത്രയും കാലം സ്‌നേഹിച്ചതും ഒപ്പം താമസിപ്പിച്ചതും ഒരു സ്ത്രീയെയല്ല, മറിച്ച് സ്ത്രീ വേഷം കെട്ടിയ ഒരു പുരുഷനെയാണെന്ന് പിയൂഷ് തിരിച്ചറിഞ്ഞു.

ഈ വെളിപ്പെടുത്തലോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും വഴക്കുകള്‍ പതിവാകുകയും ചെയ്തു. ഇതിനിടയില്‍ പിയൂഷ് ജോലി ആവശ്യങ്ങള്‍ക്കായി ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒടുവില്‍ ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങളിലേക്ക് മാറിയെങ്കിലും ചന്ദന്‍ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരുന്നു.

ജൂണ്‍ 21-ന് രാജ്‌കോട്ടിലെ പദ്വാല ഗ്രാമത്തിലുള്ള ഒരു ഫാക്ടറിയില്‍ വെച്ച് ഇരുവരും തമ്മില്‍ വീണ്ടും കടുത്ത തര്‍ക്കമുണ്ടായി. തുടര്‍ന്ന് ചന്ദനെ പിയൂഷ് റെയില്‍വേ ട്രാക്കിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് വലിയ കല്ലുകള്‍ കൊണ്ട് ചന്ദന്‍റെ തലയ്ക്ക് മാരകമായി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പാറക്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിക്കാനും പിയൂഷ് ശ്രമിച്ചു.

ജൂണ്‍ 25 ന് മസ്‌കത്ത് ഫാടക് റെയില്‍വേ സ്റ്റേഷന്‍റെ മതിലിന് സമീപമാണ് സ്ത്രീകളുടെ വസ്ത്രം ധരിച്ച നിലയില്‍ ജീര്‍ണിച്ച ഒരു മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ട്രെയിന്‍ തട്ടിയുള്ള അപകടമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ കഠിനമായ പരുക്കുകള്‍ കണ്ടെത്തിയതോടെ പൊപോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഏഴാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ കേസ്



പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. പാലക്കാട് നഗരത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. 

കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴും അധ്യാപകനില്‍ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാർഥിയുടെ മൊഴി. 

രക്ഷിതാക്കളുടെ പരാതിയില്‍ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് സമാന അനുഭവം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Portable Mini Air Cooler Fan with LED Light

Travel