മുംബൈ: പുതുവത്സരം ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയ 44 കാരന്റെ രഹസ്യ ഭാഗം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച് 25 കാരി. മുംബൈയിലാണ് സംഭവം നടന്നത്. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ക്രൂര കൃത്യം നടപ്പാക്കിയതെന്നാണ് വിവരം.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. പരുക്കേറ്റ വ്യക്തി നിലവില്‍ മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ യുവതി ഒളിവിലാണ്. ഇരുവരും വിവാഹിതരാണ്.
വിവാഹിതരായ ഇരുവരും കഴിഞ്ഞ ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു. 44 കാരന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് യുവതി. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന്, ഇയാള്‍ കുറച്ചുകാലം ബിഹാറിലേക്ക് മാറി നിന്നിരുന്നു. അവിടെ വെച്ചും യുവതി ഇയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.
ഡിസംബര്‍ 19ന് മുംബൈയില്‍ തിരിച്ചെത്തിയ ഇയാള്‍ യുവതിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി വരികയായിരുന്നു. എന്നാല്‍ ഡിസംബര്‍ 31ന് പുലര്‍ച്ചെ 1.30ഓടെ പുതുവത്സര മധുരം നല്‍കാമെന്ന് പറഞ്ഞ് യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
ആ സമയത്ത് യുവതിയുടെ മക്കള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. വീട്ടിലെത്തിയ ഇയാളോട് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ട യുവതി, അടുക്കളയില്‍ നിന്ന് പച്ചക്കറി മുറിക്കുന്ന കത്തിയുമായി വന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
മാരകമായി പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ വീട്ടിലെത്തിയ ഇയാളെ മക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരുക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Join Our Whats App group