SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1992) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (33) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

വിവാഹ ചടങ്ങിനിടെ വധുവിന്‍റെ വിരലിൽ മോതിരം കുടുങ്ങി



മലപ്പുറം: വിവാഹ ചടങ്ങുകൾക്കിടയിൽ കൈവിരലിൽ മോതിരം കുടുങ്ങി വധു. മലപ്പുരം മഞ്ചേരിയിലാണ് സംഭവം നടന്നത്. വിവാഹ ആഘോഷങ്ങൾക്കിടെയാണ് വധുവിന്‍റെ വിരലിൽ മോതിരം കുടുങ്ങിയത്. വേദന അനുഭവപ്പെട്ടതോടെയാണ് യുവതി അഗ്‌നിരക്ഷാസേനാ ഓഫീസിലെത്തുകയായിരുന്നു. 

വിവാഹവസ്ത്രത്തോടെയാണ് വധുവും വരനും മഞ്ചേരി അഗ്‌നിരക്ഷാസേന ഓഫീസിലെത്തിയത്. കട്ടര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥന്‍ മോതിരം മുറിച്ചുമാറ്റി. അതീവസുരക്ഷയോടെയാണ് ഉദ്യോഗസ്ഥര്‍ വധുവിന്‍റെ മോതിരം മുറിച്ചുമാറ്റിയത്.

ഉബൈദുള്ള എംഎല്‍എയുടെ സഹോദര പുത്രിയാണ് വധു. വിവാഹമംഗള ആശംസകള്‍ നേര്‍ന്നാണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ഇരുവരെയും യാത്രയാക്കിയത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


കോൺഗ്രസ് നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തിലേക്ക്



കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിൽ മാരത്തോൺ ചർച്ചകൾ തുടരുകയാണ്. ഒരു തീരുമാനത്തിലെത്താൻ ഹൈക്കമാന്‍റിന് ഇനിയും സാധിക്കാതെ വരുന്നത് കെ.സി വേണുഗോപാലിനു വേണ്ടിയുള്ള കേന്ദ്ര നേതാക്കളുടെ കടുംപിടുത്തം തുടരുന്നതുകൊണ്ടാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. 

ജനവികാരവും കേരളത്തിലെ സാഹചര്യങ്ങളും ഘടകക്ഷികളെയും തള്ളിക്കൊണ്ട് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍റിലെ നീക്കമെന്ന സൂചനകളാണ് ഒടുവിൽ പുറത്തു വരുന്നത്. വി.ഡി. സതീശനെയും രമേഷ് ചെന്നിത്തലയെയും അനുനയിപ്പിച്ച് കെ.സിയിലേക്ക് എത്തുകയെന്ന നീക്കമാണ് ഹൈക്കമാന്‍റ് നടത്തുന്നത്.

സതീശനും ചെന്നിത്തലയും അനുനയത്തിനു വഴങ്ങാതെ വന്നാൽ കേരളത്തിൽ ജനവികാരം എതിരാകുമെന്നും കോൺഗ്രസ് ഭയക്കുന്നുണ്ട്.  അതേസമയം നിലവിലെ സാഹചര്യത്തിൽ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ വലിയ ജനരോഷം ഇതിനെതിരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

വി.ഡി സതീശിനു വേണ്ടി തെരുവിൽ ഇറങ്ങുന്നതും സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുന്നതും കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല. ഇതിൽ ഇതര പാർട്ടിക്കാരും നിക്ഷ്പക്ഷരും ധാരാളമുണ്ട്. കെ.സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ സതീശൻ ഫാൻസ് അടുത്ത ഉപതെരഞ്ഞെടുപ്പിൽ കെ.സിയെ തോൽപ്പിക്കുന്നതിനായിരുക്കും മുൻഗണന നൽകുക. 

കെ.സി എം.പി സ്ഥാനം രാജിവയ്ക്കുന്ന സീറ്റിലും നിയമസഭയിലേക്ക് മത്സരിക്കുന്ന സീറ്റിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. രണ്ട് സീറ്റിലും കോൺഗ്രസ് തോൽക്കുന്ന സാഹചര്യം ഉണ്ടായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരജായമായി ഇതിനെ വിലയിരുത്തേണ്ടി വരും. 

രാജസ്ഥാൻ, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനവികാരത്തിനെതിരെ പ്രവർത്തിച്ച കോൺഗ്രസ് തോറ്റ് തുന്നം പാടിയ സാഹചര്യങ്ങൾ കേരളത്തിലും ആവർത്തിക്കും. പത്ത് വർഷം ഭരണത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്ന സാഹചര്യം വീണ്ടും ഉണ്ടാകും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഇത് തിരിച്ചടിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

എന്നാൽ ഇതിനെയെല്ലാം മറികടന്നുള്ള നീക്കമാണ് ഹൈക്കമാന്‍റ് നടത്തുന്നതെന്ന സൂചനകളാണ് ഒടുവിൽ പുറത്തു വരുന്നത്. നിലവിൽ എംഎൽഎമാരിലും എംപിമാരിലും കൂടുതൽ പേർ കെസിയെ പിന്തുണയ്ക്കുന്നത് ഹൈക്കമാന്‍റും രാഹുൽഗാന്ധിയുമായുള്ള കെ.സിയുടെ അടുത്ത ബന്ധവും വിട്ടുവീഴ്ച്ചാ മനോഭാവവും കൊണ്ടാണ്. 

സതീശൻ മുഖ്യമന്ത്രിയായാൽ പാർട്ടിയിൽ വിട്ടുവീഴ്ച്ചകൾക്ക് തയാറാകില്ലെന്ന ഭയം ഇവർക്കുണ്ട്. എന്നാൽ ജനങ്ങൾക്കിടയിൽ കെ.സി വേണുഗോപാലിന് ഒരു ഇമേജ് ഇല്ലെന്നതാണ് യാഥാർഥ്യം. 

രാജ്യത്തെ തന്നെ കോൺഗ്രസിനെ ഏറ്റവും ദുർബലമാക്കിയതിനു പിന്നിൽ കെ.സി അടക്കമുള്ളവർ ഉണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ വിലയിരുത്തുന്നുണ്ട്. ഇത് ഉപതെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടിക്ക് കാരണമാകാൻ സാധ്യതയുണ്ട്. എന്നാൽ കേന്ദ്രത്തിലെത്തിയ നേതാക്കളാരും ഇക്കാര്യം ഹൈക്കമാന്‍റിനെ ധരിപ്പിക്കുന്നുമില്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടയർ മാറുന്നതിനിടെ ലോറി ഇടിച്ചു; സഹോദരങ്ങൾ മരിച്ചു



പട്ടാമ്പി: പഞ്ചറായ ടയർ മാറുന്നതിനിടെ ലോറി ഇടിച്ച് സഹോദരങ്ങൾ മരിച്ചു. കർണാടകയിലെ കൃഷ്‌ണഗിരിയിലാണ് അപകടമുണ്ടായത്. പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്‍റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടെ പാതയിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ദിവ്യയുടെ ഭര്‍ത്താവ് വിനീതിന് ഗുരുതര പരുക്കേറ്റു.

വിനീതിന്‍റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും അടക്കം എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ഇന്ധന വില വർധന ഉടൻ



ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വർധന ഉടനെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ തുടർന്നാണ് രാജ്യത്തും ക്രൂഡ് ഓയിൽ വില ഉയരുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണ വിതരണ കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് എണ്ണ വിതരണ കമ്പനികളുടെ ലാഭവിഹിതത്തെ ബാധിക്കുന്നതിനാല്‍ മെയ് 15ന് മുമ്പ് തന്നെ പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കി നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നതോടെ, ഇന്ത്യയുടെ ഇറക്കുമതി ബില്ലും ഉയര്‍ന്നിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4-5 രൂപ വരെയും എല്‍പിജി സിലിണ്ടറിന് 40-50 രൂപ വരെയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

അമേരിക്ക-ഇറാന്‍ സംഘര്‍ഷവും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും കാരണം ബ്രെന്‍റ് ക്രൂഡ് വില വീണ്ടും ബാരലിന് 105 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുക; കെ.സി കളിക്കുന്നത് കേരള രാഷ്ട്രീയത്തിലെ നാറിയ കളി



അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുന്ന പതിവുണ്ടായിരുന്നു പണ്ട് നാട്ടിൻപുറങ്ങളിൽ. കെട്ടാൻ പന്തലിലെത്തുമ്പോൾ മാത്രമേ വരൻ താൻ കെട്ടാൻ പോകുന്നത് ചേച്ചിയെ ആണെന്ന് തിരിച്ചറിയു. ഏതാണ് അതേ അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടി. 

അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് കഴിഞ്ഞ അഞ്ച് വർഷവും ഉയർത്തിക്കാണിച്ചത് വി.ഡി സതീശൻ എന്ന പറവൂർ എംഎൽഎയെയാണ്. പ്രതിപക്ഷ നേതാവായി അഞ്ച് വർഷം കോൺഗ്രസിനെ നയിച്ചതും യുഡിഎഫിനെ ഒന്നിപ്പിച്ചു നിർത്തിയതും വി.ഡി തന്നെ. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും നടന്നു. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസും യുഡിഎഫും നേടിയ വിജയത്തിന് ഒരേ ഒരു കാരണം വിഡിയുടെ നേതൃത്വമായിരുന്നു. 

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രതീക്ഷിച്ചാണ് മലയാളികൾ രാഷ്ട്രീയ വ്യത്യാസം മറന്ന് ഇത്തവണ യുഡിഎഫിനു വോട്ട് ചെയ്‌തതും. എന്നിട്ട് ഭരണം കൈപ്പിടിയിലായപ്പോൾ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കെസിയും ആർസിയും. 

പണിയെടുത്തവനെ വരമ്പത്തിരുത്തി ചുളുവിൽ മുഖ്യമന്ത്രി ആകാനാണ് കെസിയുടെ നീക്കം. ഇതിനായി കെസി അണിയറ നീക്കം തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം മുഖം കാണിച്ചാൽ ഒറ്റ മലയാളിയും വോട്ട് ചെയ്യില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന കെസി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ ഒരു കെസി പക്ഷം ഉണ്ടാക്കുന്ന തയാറെടുപ്പിലായിരുന്നു. 

കേരളത്തിൽ അന്യം നിന്നു പോയ എ, ഐ ഗ്രൂപ്പുകൾക്ക് പകരം കെ.സി വിഭാഗം ഉണ്ടാക്കിയെടുത്ത് കോൺഗ്രിസനെ വീണ്ടും വിഭാഗീയമാക്കിയത് ഈ വിരുതനാണ്. ഓരോ പഞ്ചായത്തിലും കെസി പക്ഷങ്ങളെ രൂപപ്പെടുത്തിയെടുക്കാൻ സൂത്രധാരന് വേഗം കഴിഞ്ഞു. 

രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, എഐസിസി നേതാവെന്നുള്ള പരിഗണന, ഹൈക്കമാന്‍റിൽ നിന്നുള്ള ഫണ്ട് സോഴ്സ് എന്നിങ്ങനെ കെസി കേരളത്തിൽ കെസിപക്ഷത്തെ രൂപപ്പെടുത്തിയെടുത്തു. ഈ നാളുകളിലൊന്നും താൻ മുഖ്യമന്ത്രിയാകുമെന്നോ, ആകാൻ ആഗ്രഹമുണ്ടെന്നോ ഒരിടത്തും പറഞ്ഞില്ല. പറഞ്ഞാൽ കോൺഗ്രസ് എട്ട് നിലയിൽ പൊട്ടുമെന്ന് ഈ മഹാനറിയാം. 

ചേച്ചിയെ കാണിച്ചാൽ കല്യാണം നടക്കില്ലെന്ന് ഉറപ്പുള്ള കെസി, തനിക്ക് പകരം തന്ത്രത്തിൽ വി.ഡിയെ മുൻ നിർത്തി. മലയാളികൾ വിഡിയെ കണ്ട് വോട്ടും ചെയ്‌തു വിജയിപ്പിക്കുകയും ചെയ്തു. ഒടുക്കം സത്യ പ്രതിജ്ഞയ്ക്ക് സമയമായപ്പോൾ പന്തലിലെത്തുന്നത് കെ.സി. ഇതാണ് ഇന്ന് കേരളത്തിലെ അവസ്ഥ. 

പക്ഷേ രാജസ്ഥാനിലും കർണാടകയിലും കളിച്ച കളി കേരളത്തിൽ വിലപ്പോകില്ലെന്ന് ഈ മഹാനും ഇയാളുടെ ഏറാം കൂലികളായി നിൽക്കുന്ന നേതാക്കൾക്കും അറിയില്ല. ജനം എന്നതാണ് എല്ലാത്തിനും മുകളിൽ. പിണറായിയെന്ന വല്യ നേതാവിനെ ഒറ്റ തെരഞ്ഞെടുപ്പിൽ നിലത്തിരുത്തിയവരാണ് മലയാളികൾ. അവർക്ക് കെസിയെ ഒഴിവാക്കാനും വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


സജിയുടെ പുരയിടത്തിൽ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും; പച്ചടി ഇരട്ടക്കൊലക്കേസ് നിർണായക ഘട്ടത്തിൽ



ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജിയുടെ വീടിനു സമീപത്തു നിന്നും തലയോട്ടി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത സജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീടിനു സമീപത്ത് മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തിയത്.

ഇത് എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിന്‍റേതാണെന്നാണ് സംശയിക്കുന്നത്. നേരത്തെ ഇവിടെ തൊഴുത്ത് ഉണ്ടായിരുന്നതിനാൽ ലഭിച്ച അസ്ഥി പശുവിന്‍റേതാണോയെന്നും സം‍ശയിക്കുന്നുണ്ട്. കണ്ടെത്തിയ തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥിയും കൂടുതൽ പരിശോധനകൾക്കായി മാറ്റി. 

കഴിഞ്ഞ ദിവസം കേസിന്‍റെ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ സജിയെ ഇയാളുടെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പുരയിടത്തിൽ നിന്നും അസ്ഥി കഷണവും തുണിയും കണ്ടെത്തിയത്. 

അമ്മ മേരിക്കുട്ടിയെയും മൂത്തസഹോദരന്‍ റെജിയെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിലാണ് സജി അറസ്റ്റിലായത്. സജിയുടെ വീടിന്‍റെ വിറകു പുരയോട് ചേർന്നുള്ള ഭാഗത്താണ് ഇപ്പോൾ പരിശോധന നടത്തുന്നത്. 

2018 മെയ് അഞ്ച് മുതലാണ് സജിയുടെ അച്ഛന്‍ മാത്യൂവിനെ കാണാതാകുന്നത്. ഇളയ മകളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വെള്ളയാംകുടിയിലേക്ക് പോയി എന്നാണ് പറയുന്നത്. ഇദ്ദേഹം ബസില്‍ കയറി പോയതായി പറയപ്പെടുന്നുണ്ട്. എന്നാലും ഇദ്ദേഹം ബസില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു എങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ അന്വേഷണം എങ്ങും എത്തിയില്ല.

കഴിഞ്ഞ ദിവസം അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ സജി പിടിയിലായ ശേഷം തുടര്‍ന്ന് ബന്ധുക്കള്‍ സജി പിതാവിനെയും അപായപ്പെടുത്തിയതായി സംശയം പറഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്തുന്നതിന് സജിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സജിയില്‍ നിന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel