SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

സംശയം; ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് യുവാവ്



പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടത് സൈബർ ആക്രമണങ്ങളെല്ലാം പൊളിഞ്ഞടുങ്ങി; അതിവേഗ കുതിപ്പിൽ കൂൾ മുഖ്യമന്ത്രി



കൊച്ചി: പിഴക്കാത്ത ചുവടുകളുമായുള്ള വി.ഡി. സതീശന്‍റെ അതിവേഗ കുതിപ്പിൽ കിതച്ച് സംസ്ഥാനത്തെ ഇടതുപക്ഷം. തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു പിന്നാലെ ഇടത് സൈബർ കോണുകളിൽ നിന്നും യുഡിഎഫിനും വി.ഡി. സതീശനും എതിരെ രൂക്ഷമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ സൈബറിടത്തെ വിമർശനങ്ങളെയെല്ലാം പ്രവൃത്തികൊണ്ട് മറികടക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് കണ്ടുവരുന്നത്. ഇന്ദിരാഗ്യാരന്‍റി പ്രഖ്യാപനം അടക്കം ജനപ്രിയ പദ്ധതികൾ ഉൾപ്പെടെ പ്രഖ്യാപിച്ചതോടെ വി.ഡി. സതീശൻ സർക്കാർ ആദ്യ ദിവസങ്ങളിൽ തന്നെ പൊതുജനങ്ങളുടെ ഹൃദയം കീഴടക്കി. 

മുഖ്യമന്ത്രി തീരുമാനത്തിലെ മെല്ലെപ്പോക്ക് ഇടത് കേന്ദ്രങ്ങൾക്ക് ആശ്വാസമായെങ്കിലും പ്രഖ്യാപനത്തിനു പിന്നാലെ വി.ഡി. സതീശന്‍റെ കുതിപ്പിനൊപ്പമെത്താൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. ഇതിനിടെ നേതൃത്വത്തെ ചൊല്ലിയുള്ള അമർഷങ്ങളും ഇടത് പാർട്ടികളെ അസ്വസ്ഥരാക്കുന്നു. തെരഞ്ഞെടുപ്പിനെ നയിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫലം വന്ന് ഇത്രയും നാൾ മാധ്യമങ്ങൾക്ക് മുമ്പിലെത്താതിരുന്നതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 

യുഡിഎഫ് സർക്കാരിനെ വിർശിച്ച് ഗോളടിക്കാമെന്ന സൈബർ പോരാളികളുടെ ശ്രമത്തിനും തിരിച്ചടിയായതോടെ അടുത്ത ഘട്ടമെന്തെന്നുള്ള ആലോചനയിലാണ് ഇടത് കോണുകൾ എന്നാണ് വിവരം. ഇതിനിടെ രക്ഷാ പ്രവർത്തനമടക്കമുള്ളവയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും ഇടതുപക്ഷത്തിനു തിരിച്ചടിയായി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നേതൃമാറ്റമില്ല; സിപിഎമ്മിനെ കാത്തിരിക്കുന്നത് വൻ കൊഴിഞ്ഞു പോക്ക്



കൊച്ചി: പിണറായി വിജയന്‍റെ ആധിപത്യത്തിനു മുന്നിൽ പാർട്ടി അടിയറവ് പറഞ്ഞതോടെ സിപിഎമ്മിൽ പ്രാദേശിക തലത്തിൽ വൻ കൊഴിഞ്ഞുപോക്കിനു കളമൊരുങ്ങുന്നു. തെരഞ്ഞെടുപ്പിലെ ചരിത്ര പരാജയത്തിനു പിന്നാലെ പാർട്ടിയെ കെട്ടിപ്പടുക്കാൻ പുതിയൊരു നേതൃത്വം വരുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി അണികളിൽ ഏറെയും. 

സൈബർ കോണുകളിൽ ഇതിനായുള്ള മുറവിളി ഉയരുകയും ചെയ്‌തിരുന്നു. ലോക്കൽ, ഏറിയാ ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റത്തിനായി ശബ്ദം ഉയർന്നെങ്കിലും പിബിയെ പോലും കൈപ്പിടിയിലൊതുക്കി പിണറായി വീണ്ടും പാർട്ടിയെ കൈപ്പിടിയിലാക്കുകയായിരുന്നു. എതിർ ശബ്ദങ്ങൾക്ക് പ്രസക്തിയില്ലെന്നു ബോധ്യമായതോടെ അണികൾക്കും നേതാക്കൾക്കുമിടയിൽ അപ്രീതി ഉയരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. 

വി.ഡി. സതീശനെ പോലെ കരുത്തുള്ള ഒരു മുഖ്യമന്ത്രിയെ നേരിടാൻ പ്രായാധിക്യം നേരിടുന്ന പിണറായി വിജയനും എം.വി ഗോവിന്ദനും പോരെന്ന നിലപാടാണ് കൂടുതൽ പേർക്കും ഉള്ളത്. എന്നാൽ തെറ്റു തിരുത്താൻ പോലുംകരുത്തില്ലാതെ വരുന്നത് പാർട്ടിയുടെ അസ്ഥിത്വത്തെ തന്നെ ഇല്ലാതാക്കുമെന്നും പലരും ഭയപ്പെടുന്നു. ഇതോടെ സിപിഐയിലേക്കോ, കേരളാ കോൺഗ്രസുകളിലേക്കോ ചേക്കാറാനുള്ള നീക്കവും പലരും നടത്തുന്നുണ്ടെന്നാണ് വിവരം. 

മധ്യകേരളത്തിൽ പ്രാദേശിക നേതാക്കളിൽ ചിലർ കേരളാ കോൺഗ്രസിൽ ചേക്കേറാനുള്ള നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളിലേക്കും കൊഴിഞ്ഞു പോക്കുണ്ടാകും. 

അതേസമയം അതൃപ്തരായവരെ റാഞ്ചാൻ ബിജെപിയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇടുക്കിയിലെ എസ്. രാജേന്ദ്രനെ പോലെ കരുത്തരായ നേതാക്കളെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസുകാരൻ മരിച്ചു



കണ്ണൂർ: പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസുകാരൻ മരിച്ചു. കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. പുന്നക്കപ്പാറ കുഞ്ഞിക്കിഴക്കയിൽ ഉബൈദിന്‍റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. 

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്‌തിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന നാല് കുട്ടികൾ പൊട്ടാതെ കിടന്ന പടക്കം ശേഖരിച്ചു. ഈ പടക്കങ്ങൾ ചേർത്തുവച്ച് കല്ലിനടിയിൽ വച്ച് തീ കൊളുത്തിയപ്പോഴാണ് അപകടം സംഭവിചത്. 

പടക്കം ചിതറി അമാന്‍റെ കഴുത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്കും പരുക്കേറ്റു. അമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അമാന്‍റെ സഹോദരൻ അൻഫാൻ (12), അഹമ്മദ് ബദാവി (ഏഴ്), സൽമാൻ ഫാരീസ് (12) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ സൽമാൻ ഫാരിസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമാന്‍റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ടീം യുഡിഎഫ് അധികാരമേറ്റു; നിറം മങ്ങി ഇടതും ബിജെപിയും



തിരുവനന്തപുരം: പുതുയുഗത്തിനു തുടക്കമിട്ട് സംസ്ഥാനത്ത് യുഡിഎഫ് മന്ത്രി സഭ അധികാരമേറ്റതോടെ ആത്മവീര്യം നഷ്ടമിട്ട് ഇടതുപക്ഷം. തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടിട്ടും അതിന്‍റെ കാരണങ്ങൾ തിരുത്താൻ സിപിഎം തിരുത്താൻ തയാറാകാതെ വന്നതോടെയാണ് ഇടതു മുന്നണി നിർജീവാവസ്ഥയിലേക്ക് നീങ്ങിയത്. 

നിയമസഭയിൽ പ്രതിപക്ഷമാകുമെന്ന് വീമ്പിളക്കിയ ബിജെപിയാകട്ടെ വനിതകളുടെ ടിക്കറ്റ് സമരത്തോടെ വിലപോയ സ്ഥിതിയിലുമെത്തി. ഇതിനിടെയാണ് വിവാദങ്ങളെ കെട്ടടക്കി വി.ഡി. സതീശൻ ടീം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. 21 അംഗ മന്ത്രി സഭയിൽ ഒട്ടെറെ പുതുമുഖങ്ങൾ ഉണ്ടെന്നതും യുവാക്കൾ ഉണ്ടെന്നതും യുഡിഎഫിനു കരുത്തു കൂട്ടി. 

അതേസമയം ടീം യുഡിഎഫിനെ നേരിടേണ്ടത് കനത്ത പരാജയം സമ്മാനിച്ച പിണറായി വിജയൻ തന്നെയാണെന്നതും പുതുമുഖങ്ങളെ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കാത്തതും ഇടതു മുന്നണിക്ക് ക്ഷീണമായി. വിവിധ ജില്ലാ കമ്മിറ്റികളിൽ നേതൃമാറ്റത്തിനായി മുറവിളി കൂട്ടുമ്പോഴും ഇതിനെയൊന്നും ചെവിക്കൊള്ളാൻ സിപിഎം നേതൃത്വം തയാറായിട്ടില്ല. 

ഘടക കക്ഷികളിലും വിമർശനം ഉയരുന്നുണ്ട്. എന്നാൽ പിണറായി തന്നെ നയിക്കുമെന്നാണ് നേതൃത്വത്തിന്‍റെ ഭാഷ്യം. ഇതിനിടെ യുഡിഎഫിലെയും കോൺഗ്രസിലെയും തർക്കങ്ങൾ അനുകൂലമാക്കാമെന്ന് ഇടത് സൈബർ പോരാളികൾ ആഗ്രഹിച്ചെങ്കിലും ഇതും ചീറ്റിപ്പോയി. മന്ത്രി സഭാ പ്രഖ്യാപനം രണ്ട് ദിവസം കൊണ്ട് പൂർത്തിയായതും മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തതും ഇടതു സൈബർ കേന്ദ്രങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. 

ഇതിനിടെ ഇടതു പക്ഷം നിർജീവമാകുമ്പോൾ ഫലത്തിൽ പ്രതിപക്ഷമായി കേരളത്തിൽ സജീവമാകാനുള്ള ബിജെപി നീക്കങ്ങൾക്ക് വനിതാ സമരം ആദ്യം തന്നെ കല്ലുകടിയായി. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം സമരം നടന്നത്.

എന്നാൽ സർക്കാർ അധികാരമേൽക്കാതെ നടത്തിയ സമരം സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും വലിയ ചർച്ചാ വിഷയമായി. മണ്ടൻ സമരമെന്ന വിളിപ്പേരാണ് പലരും ഉയർത്തിയത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭർത്താവ് മരിച്ച് രണ്ടാം മാസം യുവതിയുടെ വിവാഹം; ഭർത്താവിന്‍റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്



ബംഗളൂരു: മരണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഭാര്യ മറ്റൊരു വിവാഹം കഴിച്ചതിനു പിന്നാലെ യുവാവിന്‍റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്. ബംഗളൂരു രമേശനഗര്‍ സ്വദേശിയായ ഇംതിയാസ് പാഷയുടെ മൃതദേഹമാണ് പൊലീസ് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തത്. 

കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടില്‍ അത്താഴം കഴിച്ചതിന് പിന്നാലെ ഇംതിയാസ് പാഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി ഭാര്യ നാസിറ ഭാനു ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിച്ച് ബന്ധുക്കള്‍ ഇംതിയാസിന്‍റെ മൃതദേഹം പ്രാദേശിക ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍, അടുത്തിടെ ഇംതിയാസിന്‍റെ ഇളയ സഹോദരന്‍ യൂനുസ് എച്ച്.എ.എല്‍ പൊലീസിനെ സമീപിച്ച് മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. നാസിറ ഭാനുവിന് അവളുടെ സുഹൃത്തായ അസ്ലമുമായി വിവാഹം കഴിക്കാന്‍ താൽപര്യമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്‍റെ സഹോദരനെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുണ്ടെന്നും യൂനുസ് പൊലീസിന് മൊഴി നല്‍കി.

സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇംതിയാസിന്‍റെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്തു. ബോറിങ് ആശുപത്രിയിലെ വിദഗ്ദ്ധ സംഘം ഇംതിയാസിന്‍റെ അസ്ഥികള്‍, തലയോട്ടി, മറ്റ് ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ വിശദമായ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 

പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകൂ എന്നും അതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel