കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിൽ മാരത്തോൺ ചർച്ചകൾ തുടരുകയാണ്. ഒരു തീരുമാനത്തിലെത്താൻ ഹൈക്കമാന്‍റിന് ഇനിയും സാധിക്കാതെ വരുന്നത് കെ.സി വേണുഗോപാലിനു വേണ്ടിയുള്ള കേന്ദ്ര നേതാക്കളുടെ കടുംപിടുത്തം തുടരുന്നതുകൊണ്ടാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ജനവികാരവും കേരളത്തിലെ സാഹചര്യങ്ങളും ഘടകക്ഷികളെയും തള്ളിക്കൊണ്ട് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍റിലെ നീക്കമെന്ന സൂചനകളാണ് ഒടുവിൽ പുറത്തു വരുന്നത്. വി.ഡി. സതീശനെയും രമേഷ് ചെന്നിത്തലയെയും അനുനയിപ്പിച്ച് കെ.സിയിലേക്ക് എത്തുകയെന്ന നീക്കമാണ് ഹൈക്കമാന്‍റ് നടത്തുന്നത്.
സതീശനും ചെന്നിത്തലയും അനുനയത്തിനു വഴങ്ങാതെ വന്നാൽ കേരളത്തിൽ ജനവികാരം എതിരാകുമെന്നും കോൺഗ്രസ് ഭയക്കുന്നുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തിൽ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ വലിയ ജനരോഷം ഇതിനെതിരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വി.ഡി സതീശിനു വേണ്ടി തെരുവിൽ ഇറങ്ങുന്നതും സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുന്നതും കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല. ഇതിൽ ഇതര പാർട്ടിക്കാരും നിക്ഷ്പക്ഷരും ധാരാളമുണ്ട്. കെ.സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ സതീശൻ ഫാൻസ് അടുത്ത ഉപതെരഞ്ഞെടുപ്പിൽ കെ.സിയെ തോൽപ്പിക്കുന്നതിനായിരുക്കും മുൻഗണന നൽകുക.
കെ.സി എം.പി സ്ഥാനം രാജിവയ്ക്കുന്ന സീറ്റിലും നിയമസഭയിലേക്ക് മത്സരിക്കുന്ന സീറ്റിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. രണ്ട് സീറ്റിലും കോൺഗ്രസ് തോൽക്കുന്ന സാഹചര്യം ഉണ്ടായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരജായമായി ഇതിനെ വിലയിരുത്തേണ്ടി വരും.
രാജസ്ഥാൻ, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനവികാരത്തിനെതിരെ പ്രവർത്തിച്ച കോൺഗ്രസ് തോറ്റ് തുന്നം പാടിയ സാഹചര്യങ്ങൾ കേരളത്തിലും ആവർത്തിക്കും. പത്ത് വർഷം ഭരണത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്ന സാഹചര്യം വീണ്ടും ഉണ്ടാകും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഇത് തിരിച്ചടിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ ഇതിനെയെല്ലാം മറികടന്നുള്ള നീക്കമാണ് ഹൈക്കമാന്‍റ് നടത്തുന്നതെന്ന സൂചനകളാണ് ഒടുവിൽ പുറത്തു വരുന്നത്. നിലവിൽ എംഎൽഎമാരിലും എംപിമാരിലും കൂടുതൽ പേർ കെസിയെ പിന്തുണയ്ക്കുന്നത് ഹൈക്കമാന്‍റും രാഹുൽഗാന്ധിയുമായുള്ള കെ.സിയുടെ അടുത്ത ബന്ധവും വിട്ടുവീഴ്ച്ചാ മനോഭാവവും കൊണ്ടാണ്.
സതീശൻ മുഖ്യമന്ത്രിയായാൽ പാർട്ടിയിൽ വിട്ടുവീഴ്ച്ചകൾക്ക് തയാറാകില്ലെന്ന ഭയം ഇവർക്കുണ്ട്. എന്നാൽ ജനങ്ങൾക്കിടയിൽ കെ.സി വേണുഗോപാലിന് ഒരു ഇമേജ് ഇല്ലെന്നതാണ് യാഥാർഥ്യം.
രാജ്യത്തെ തന്നെ കോൺഗ്രസിനെ ഏറ്റവും ദുർബലമാക്കിയതിനു പിന്നിൽ കെ.സി അടക്കമുള്ളവർ ഉണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ വിലയിരുത്തുന്നുണ്ട്. ഇത് ഉപതെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടിക്ക് കാരണമാകാൻ സാധ്യതയുണ്ട്. എന്നാൽ കേന്ദ്രത്തിലെത്തിയ നേതാക്കളാരും ഇക്കാര്യം ഹൈക്കമാന്‍റിനെ ധരിപ്പിക്കുന്നുമില്ല.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp