SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

മകളുടെ വിവാഹം ക്ഷണിക്കാൻ പോയ പിതാവ് അപകടത്തിൽ മരിച്ചു



പാലക്കാട്: മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽപെട്ട് റിട്ട. അധ്യാപകൻ മരിച്ചു. മുട്ടിക്കുളങ്ങര എ യുപി സ്‌കൂളിലെ മുന്‍ അധ്യാപകൻ മുണ്ടൂര്‍ നൊച്ചുപ്പുള്ളി കയ്യറ വീട്ടില്‍ കെ.വി. രാധാകൃഷ്ണനാണ് (66) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ പാലക്കാട്‌ കോഴിക്കോട് ബൈപാസിലെ കൊപ്പം ജംക്ഷനിലായിരുന്നു അപകടം.

കൊപ്പത്തുനിന്ന് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ രാധാകൃഷ്ണന്‍റെ ശരീരത്തിലൂടെ പിന്‍ചക്രം കയറിയിറങ്ങിയെന്നും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്നും നോര്‍ത്ത് പൊലീസ് അറിയിച്ചു.

ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌ മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വീട്ടുവളപ്പില്‍ രാവിലെ 11ഓടെ സംസ്‌കാരം നടക്കും. പൊന്നമ്മയാണ് ഭാര്യ. മക്കള്‍: സാന്ദ്ര, സരോജ്.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പീരുമേട്ടിൽ കളം വ്യക്തം 

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. 

ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

പീരുമേട്ടിൽ ചിത്രം വ്യക്തമാകുന്നു; കളം നിറയാൻ ഇടത്- വലത് മുന്നണികൾ




ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

നവവരൻ എംഡിഎംഎയുമായി അറസ്റ്റിൽ



മലപ്പുറം: നവവരനെ എംഡിഎംഎയുമായി പിടികൂടി. തവനൂർ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്‍റെ മുകളിലെ നിലയിലെ മണിയറയില്‍ ബാത്ത്‌റൂമിലാണ് ഇയാള്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ. ഇയാള്‍ നിക്കാഹ് കഴിച്ച നവവധുവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് വീട്ടിലെത്തി പൊലീസ് എംഡിഎംഎ കണ്ടെടുത്തു. കാറില്‍ നിന്നും ഭാര്യാ വീട്ടില്‍നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷിബാന്‍ സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.

കരിമ്പും പൈനാപ്പിളും ഇനി സിംപിൾ.. 


Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4


ചിതയൊരുക്കി തീ കൊളുത്തിയ വീട്ടമ്മ മരിച്ചു



തിരുവനന്തപുരം: വീടിനു സമീപം സ്വന്തമായി ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. നെയ്യാറ്റിന്‍കര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ പത്തിന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പകല്‍ 12 ഓടെയാണ് മരണം സംഭവിച്ചത്.

നളിനകുമാരിയുടെ ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ശേഷം ബുധന്‍ രാവിലെ പത്തിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4


ലിവിങ് പങ്കാളിയെ കൊലപ്പെടുത്തി; നടിയും കാമുകനും അറസ്റ്റിൽ



ബംഗളൂരു: ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്ന നടിയടക്കം അറസ്റ്റിൽ. മോഹൻറാവു എന്നയാളുടെ കൊലപാതകത്തിലാണ് നടി ബിന്ദു, കാമുകൻ വിനയ്, കൂട്ടാളി ധനൂഷ് എന്നിവർ പിടിയിലാകുന്നത്. ബിന്ദുവും വിനയുമായുള്ള വിവാഹം ലിവിങ് പങ്കാളിയായ മോഹൻറാവു തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ഫെബ്രുവരി 19നായിരുന്നു സംഭവം. വിനയ് കത്തികൊണ്ട് കുത്തി വീഴ്ത്തിയ മോഹൻ റാവുവിനെ മൂന്ന് പേരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഫെബ്രുവരി 28ന് മഞ്ജുനാഥ നഗറിലെ വാടക വീട്ടിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളിലാണ് ബിന്ദു അഭിനയിച്ചിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ റിമാന്‍റ് ചെയ്‌തു.  

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പാലക്കാട് രമേഷ് പിഷാരടി മത്സരിക്കും 

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനു പകരക്കാരനായി പാലക്കാട് പിടിക്കാൻ രമേഷ് പിഷാരടിയെ കളത്തിലിറക്കാൻ കോൺഗ്രസ്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലാണ് രമേഷ് പിഷാരടി ഇടം പിടിച്ചിട്ടുള്ളത്. മത്സരിക്കാൻ സന്നദ്ധനാണെന്ന് പിഷാരടി വെളിപ്പെടുത്തുകയും ചെയ്‌തു. ഇതോടെ പാലക്കാട് താരപ്പോരിന് കളമൊരുങ്ങുകയാണ്. 

നേരത്തെ കെ. മുരളീധരന്‍റെ പേര് കേട്ടിരുന്നെങ്കിലും മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവകാശപ്പെട്ടു. 

മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. 

പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര എന്‍. ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്‍മുള അബിന്‍ വര്‍ക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒ.ജെ ജനീഷ്, മണലൂര്‍ ടി.എന്‍ പ്രതാപന്‍, തൃത്താല വി.ടി ബല്‍റാം, നാദാപുരം കെ.എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. 

അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം. ലിജുവിന്‍റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി.എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.

എം.എം. മണിയുടെ സ്ഥാനാർഥിത്വം തള്ളിയതിൽ സി.പി.എമ്മിൽ അതൃപ്‌തി



ഇടുക്കി: ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടും ഉടുമ്പൻചോലയിൽ എം.എം. മണിയുടെ സ്ഥാനാർഥിത്വം തള്ളിയതിൽ പാർട്ടിക്കുള്ളിൽ അപ്രീതി. മണിക്ക് പകരം കെ.കെ. ജയചന്ദ്രനാണ് ഉടുമ്പൻചോലയിൽ നറുക്ക് വീണിരിക്കുന്നത്. 

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെ മണ്ഡലത്തിൽ നിയമസഭാ സീറ്റ് നിലനിർത്താൻ മണിയെ തന്നെ ഇറക്കണമെന്ന നിലപാടിലായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റും. 

എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ മാറി ചിന്തിക്കുകയായിരുന്നു. മണിയുടെ നാവ് പിഴകൾ തിരിച്ചടിയുണ്ടാക്കുന്നതായും നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. വിജയം മാത്രം മുന്നിൽ കണ്ടിറങ്ങുന്ന ഇത്തവണ പരാജയ സാധ്യതകൾ ഉള്ള ആരെയും മത്സരിപ്പിക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എം.എം. മണി മത്സര രംഗത്തെത്തിയാൽ അടുത്തിടെ സൗജന്യങ്ങളെ സംബന്ധിച്ച് അടക്കം പുറത്തു വന്ന നാവു പിഴകൾ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. 

അതേസമയം മണിയുടെ സ്ഥാനാർഥിത്വം തഴഞ്ഞത് സിപിഎമ്മിനുള്ളിൽ അസ്വരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. മണിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ ജില്ലയിലെ തന്നെ ഒരു വിഭാഗം ശ്രമം നടത്തിയതായും വിവരമുണ്ട്. 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പാലക്കാട് രമേഷ് പിഷാരടി മത്സരിക്കും 

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനു പകരക്കാരനായി പാലക്കാട് പിടിക്കാൻ രമേഷ് പിഷാരടിയെ കളത്തിലിറക്കാൻ കോൺഗ്രസ്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലാണ് രമേഷ് പിഷാരടി ഇടം പിടിച്ചിട്ടുള്ളത്. മത്സരിക്കാൻ സന്നദ്ധനാണെന്ന് പിഷാരടി വെളിപ്പെടുത്തുകയും ചെയ്‌തു. ഇതോടെ പാലക്കാട് താരപ്പോരിന് കളമൊരുങ്ങുകയാണ്. 

നേരത്തെ കെ. മുരളീധരന്‍റെ പേര് കേട്ടിരുന്നെങ്കിലും മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവകാശപ്പെട്ടു. 

മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. 

പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര എന്‍. ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്‍മുള അബിന്‍ വര്‍ക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒ.ജെ ജനീഷ്, മണലൂര്‍ ടി.എന്‍ പ്രതാപന്‍, തൃത്താല വി.ടി ബല്‍റാം, നാദാപുരം കെ.എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. 

അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം. ലിജുവിന്‍റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി.എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.

Travel