SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2011) Idukki (1927) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

തീവ്ര മഴ; നാളെ മൂന്ന് ജില്ലകളിൽ സ്‌കൂൾ അവധി



തിരുവനന്തപുരം: നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 

പ്രൊഫഷ്ണൽ കോളെജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. 

റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് രണ്ടു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ അഞ്ചും മറ്റന്നാൾ മൂന്നും ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പാമ്പനാറ്റിൽ  അഞ്ച് നില കെട്ടിടം ഇടിഞ്ഞുവീണു 

ഇടുക്കി: കാലവർഷം എത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിൽ വൻ അപകടം. പീരുമേട് പാമ്പനാറ്റിൽ നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടം പൂർണമായി നിലംപൊത്തി. പാമ്പനാർ ടൗണിനു സമീപം റോഡിനു താഴ് ഭാഗത്തായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് പൂർണമായി നിലംപൊത്തിയത്.

ചെങ്കുത്തായ ഇവിടെ നിരവധി നിർമാണങ്ങളാണ് അടുത്ത കാലത്തായി നടന്നു വന്നിരുന്നത്. കെട്ടിടത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്നയാളാണ് കെട്ടിടത്തിന്‍റെ ഉടമയെന്നാണ് വിവരം. ഇന്നലെ മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. നിർമാണത്തിന്‍റെ അപാകതയും തിരിച്ചടിയായെന്നാണ് സൂചന. 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ഹൈറേഞ്ച് മേഖലയിൽ കാലവർഷം എത്തിയതിനു പിന്നാലെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. 

മഴ കനക്കും; നാളെ റെഡ് അലർട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ അഞ്ചും മറ്റന്നാൾ മൂന്നും ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ടുള്ളത്.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നൽകിയിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.

മലയോര മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കാൽവഴുതി വീണു; മലയാളി യുവാവ് ദമാമിൽ മരിച്ചു



ദമാം: കമ്പനിയിലെ ജോലിക്കിടെ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു. കോലഞ്ചേരി വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിന്‍റെ മകൻ മുസ്തഫ (36) ആണ് മരിച്ചത്. ദമാമിലെ റെഡിമിക്സ് കമ്പനിയിലായിരുന്നു അപകടം. 

മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ ലുബാബ. മാതാവ് ഫാത്തിമ. മക്കൾ- ദിയ, ഹൈദർ, ആദം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


5.07 ലക്ഷം കോടി രൂപ പൊതു കടം; ധവളപത്രത്തിലെ വിവരങ്ങൾ ഇങ്ങനെ



കൊച്ചി: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ധവളപത്രം. 5.07 ലക്ഷം കോടി രൂപ പൊതുകടം ഇനത്തില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പള ഇനത്തില്‍ ചെലവ് 39904 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ 27,885 കോടിയും, വായ്പാ തിരിച്ചടവ് ഇനത്തില്‍ 29138 കോടിയും ചെലവിട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടബാധ്യത ഒന്നര ഇരട്ടിയിലധികമുണ്ട്.

സര്‍ക്കാര്‍ നിയമസഭയില്‍ വച്ച വരുമാനത്തിന്‍റെ 77.6 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ 5236.74 കോടി രൂപ ബാക്കിയായി. സപ്ലൈകോയും ബെവ്‌കോയും ലയിപ്പിച്ച് ഒരൊറ്റ കോര്‍പ്പറേഷന്‍ ആക്കണമെന്ന് ധവളപത്രത്തില്‍ ശുപാര്‍ശ. 

ഇതിലൂടെ സപ്ലൈകോയുടെ നഷ്ടം നികത്താമെന്നാണ് വിലയിരുത്തല്‍. ഊര്‍ജമേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുക, തന്ത്രപ്രധാനമല്ലാത്ത പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ പൂട്ടുകയോ ചെയ്യുക തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്.

ജൂണ്‍ 19ന് പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കുന്നത്. മെയ് മാസത്തില്‍ അധികാരമേറ്റ പുതിയ യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി.

ധവളപത്രം തയ്യാറാക്കുന്നതിനായി മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്‍റെ അധ്യക്ഷതയില്‍ മെയ് 19ന് ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍റെ മുന്‍ ഡയറക്ടറും സാമ്പത്തിക വിദഗ്ദ്ധനുമായ ഡി. നാരായണ, സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ പ്രൊഫസറും ഡയറക്ടറുമായ സി. വീരമണി എന്നിവര്‍ അംഗങ്ങളായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആര്‍. ജ്യോതിലാല്‍ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു.

ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍, യു.ഡി.എഫിന്‍റെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ശൂന്യമായ ഒരു ഖജനാവ് ബാക്കിയായി എന്ന് പരാമര്‍ശിച്ചിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പാമ്പനാറ്റിൽ  അഞ്ച് നില കെട്ടിടം ഇടിഞ്ഞുവീണു 

ഇടുക്കി: കാലവർഷം എത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിൽ വൻ അപകടം. പീരുമേട് പാമ്പനാറ്റിൽ നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടം പൂർണമായി നിലംപൊത്തി. പാമ്പനാർ ടൗണിനു സമീപം റോഡിനു താഴ് ഭാഗത്തായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് പൂർണമായി നിലംപൊത്തിയത്.

ചെങ്കുത്തായ ഇവിടെ നിരവധി നിർമാണങ്ങളാണ് അടുത്ത കാലത്തായി നടന്നു വന്നിരുന്നത്. കെട്ടിടത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്നയാളാണ് കെട്ടിടത്തിന്‍റെ ഉടമയെന്നാണ് വിവരം. ഇന്നലെ മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. നിർമാണത്തിന്‍റെ അപാകതയും തിരിച്ചടിയായെന്നാണ് സൂചന. 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ഹൈറേഞ്ച് മേഖലയിൽ കാലവർഷം എത്തിയതിനു പിന്നാലെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. 

പാമ്പനാറ്റിൽ അഞ്ച് നിലകെട്ടിടം നിലംപൊത്തി



ഇടുക്കി: കാലവർഷം എത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിൽ വൻ അപകടം. പീരുമേട് പാമ്പനാറ്റിൽ നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടം പൂർണമായി നിലംപൊത്തി. പാമ്പനാർ ടൗണിനു സമീപം റോഡിനു താഴ് ഭാഗത്തായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് പൂർണമായി നിലംപൊത്തിയത്.

ചെങ്കുത്തായ ഇവിടെ നിരവധി നിർമാണങ്ങളാണ് അടുത്ത കാലത്തായി നടന്നു വന്നിരുന്നത്. കെട്ടിടത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്നയാളാണ് കെട്ടിടത്തിന്‍റെ ഉടമയെന്നാണ് വിവരം. ഇന്നലെ മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. നിർമാണത്തിന്‍റെ അപാകതയും തിരിച്ചടിയായെന്നാണ് സൂചന. 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ഹൈറേഞ്ച് മേഖലയിൽ കാലവർഷം എത്തിയതിനു പിന്നാലെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. 


Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കൗൺസിലിങ്ങിന്‍റെ മറവിൽ ലൈംഗികാതിക്രമം; കൗൺസിലർ അറസ്റ്റിൽ



കോഴിക്കോട്: മാനസിക പ്രയാസത്തിന് കൗൺസിലിങ് തേടിയെത്തിയ 18 കാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കൗൺസിലർ അറസ്റ്റിൽ. സൈക്യാട്രിക് കൗൺസിലറായ കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ 18 കാരി അമ്മയ്ക്കൊപ്പമാണ് ഇയാളുടെ പക്കലെത്തിയത്. 

മാനസിക നിലമെച്ചപ്പെടുത്താൻ എന്ന പേരിൽ യുവതിയെ കാറിൽ പലയിടങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആള്‍ കൂടിയാണ് യഹിയ ഖാന്‍. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു അതിക്രമം. വലിയ മാനസിക ആഘാതത്തിലായ പെണ്‍കുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് തൃശൂര്‍ വനിതാ പൊലീസിനെ അറിയിക്കുന്നത്.

കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇങ്ങോട്ട് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light

Travel