ഇടുക്കി: ശബരിമല തീർഥാടകരുടെ ഇടത്താവളമായ സത്രത്തിൽ പൂച്ച ചത്തു കിടന്ന വെള്ളം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. യാതൊരു രേഖകളുമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നത് പൂച്ച ചത്തു കിടന്ന ജലസ്രോതസിൽ നിന്നാണെന്ന് പരാതി ഉയർന്നിരുന്നു.
നിരവധി അയ്യപ്പ ഭക്തർ ഇവിടെ നിന്നും ഭക്ഷണം കഴിച്ചിരുന്നതായും വിവരമുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്റ്റോപ്പ് മെമോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് കട പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്യാം, ജാസ്മിന്, അഞ്ജലി, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലിനെതിരെ നടപടിയെടുത്തത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മത്തായിപ്പാറ കൊലപാതകം; ഭർത്താവ് നാട്ടിലെത്തിയതായി സൂചന
ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ യുവതിയുടെ കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ ഭർത്താവ് നാട്ടിൽ മടങ്ങിയെത്തിയതായി സംശയം. ഇതെ തുടർന്ന് പൊലീസ് നായ്ക്കളുടെ സഹായത്തോടെ പ്രദേശത്ത് പൊലീസ് പരിശോധന നടത്തി.
ചൊവ്വാഴ്ച്ചയാണ് മത്തായിപ്പാറ എം.സി കവലയ്ക്ക് സമീപം മലേക്കാവില് സുബിന്റെ (രതീഷ്) ഭാര്യ രജനി (38) വീടിനുള്ളിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുബിൻ സംഭവ സമയം മുതൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയാണ്. ഇയാൾ ഉപ്പുതറയിൽ നിന്നും ഓട്ടോറിക്ഷയിൽ പരപ്പിലെക്കുകയും തുടർന്ന് ബസിൽ കുട്ടിക്കാനം വഴി കുമളിയിലെത്തി തമിഴ്നാട്ടിലേക്ക് കടക്കുകയും ചെയ്തെന്നാണ് പൊലീസിന് സിസി ടിവിദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്.
ഇതനുസരിച്ച് തമിഴ്നാട്ടിൽ പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതി നാട്ടിലെത്തിയെന്ന സൂചനകൾ പുറത്തു വരുന്നത്. ബുധനാഴ്ച്ച ഇയാൾ നാട്ടിലെത്തിയെന്ന സൂചനകളാണ് പൊലീസിന് ലഭിക്കുന്നത്. സുബിനെ കണ്ടെത്താനാവാതെ വന്നതോടെ കേസിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
