SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Laptop Backpack

കൊടും വിഷമുള്ള ഞണ്ടിറച്ചി കഴിച്ചു; ഫുഡ് വ്ളോഗർ മരിച്ചു



പലാവൻ (ഫിലിപ്പീൻസ്): കൊടും വിഷമുള്ള ഞണ്ടിനെ കഴിച്ച ഫുഡ് വ്ളോഗർ മരിച്ചു. ഫിലിപ്പീൻസിലെ പലാവൻ പ്രവിശ്യയിലെ ഫുഡ് വ്ളോഗറായിരുന്ന എമ്മ അമിത് ആണ് വീഡിയോ ചിത്രീകരണത്തിനായി കൊടുംവിഷമുള്ള ഞണ്ടിനെ കഴിച്ചതും തുടർന്ന് മരിച്ചതും. 

ഇവർ ഞണ്ടിനെ പാചകം ചെയ്യുന്നതിന്‍റെയും കഴിക്കുന്നതിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫെബ്രുവരി നാലിനാണ് ഇവർ സുഹൃത്തുക്കൾക്കൊപ്പം കണ്ടൽ കാട്ടിലേക്ക് യാത്ര ചെയ്‌തത്. തുടർന്ന് കക്കയിറച്ചി വിളവെടുപ്പ് നടത്തി. ഇക്കൂട്ടത്തിൽ കൊടും വിഷമുള്ള ഡെവിൽ ക്രാബും ഉണ്ടായിരുന്നു. 

ഇത് കഴിക്കാൻ സാധിക്കുന്ന ഞണ്ടാണെന്നാണ് ഇവർ കരുതിയത്. തുടർന്ന് എല്ലാം ഒരുമിച്ച് പാത്രത്തിലിട്ട് തേങ്ങാപ്പാലൊഴിച്ച് പാകം ചെയ്യുകയും കൂട്ടത്തിൽ ഡെവിൽ ക്രാബിനെ രുചിയോടെ കഴിക്കുന്നതും വീഡിയോയിൽ കാണാം. 

തൊട്ടടുത്ത ദിവസം തന്നെ എമ്മയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്‌തു. ചുണ്ടുകൾ കടുംനീല നിറമായി. ആരോഗ്യ നില മോശമായ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. 

തുടർന്ന് സംഭവം അന്വേഷിക്കാൻ വീട്ടിലെത്തിയ സംഘം ഡെവിൽ ക്രാബിന്‍റെ തോട് കണ്ടെത്തി. മാരക വിഷമുള്ള ഞണ്ടുകളാണ് ഡെവിൽക്രാബുകൾ. സാക്സിറ്റോക്സിൻ, ടെട്രോഡോക്സിൻ എന്നീ മാരക വിഷാംശങ്ങൾ ഇവിടെ അടങ്ങിയിട്ടുണ്ട്. വേവിച്ചാലും വിഷാംശം നശിക്കില്ല. മാംസം കഴിച്ചാൽ പക്ഷാഘാതമോ മരണമോ സംഭവിക്കാം.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഭിക്ഷക്കാരന് സ്വന്തമായി മൂന്ന് ആഡംബര കാറുകൾ



ദുബായ്: ഭിക്ഷാടകരുടെ പക്കൽ നിന്നും ലക്ഷങ്ങൾ കണ്ടെടുത്ത സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്നും വരുന്ന ഒരു വാർത്ത സർവരെയും ഞെട്ടിക്കുന്നതാണ്. 

ഇവിടെ കഴിഞ്ഞ ദിവസം പരിശോധനക്കിടയില്‍ പിടിയിലായ ഭിക്ഷാടകന്‍റെ ആസ്തി തിരക്കി ചെന്നപ്പോള്‍ കണ്ട കാഴ്ച പൊലീസിനെ വരെ ഞെട്ടിപ്പിച്ചു. അതോടെ അയാളുടെ സ്വത്ത് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

ഇയാള്‍ക്ക് മൂന്ന് ആഡംബര കാറുകള്‍ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. അയാളുടെ പക്കല്‍ നിന്ന് 25,000 ദിര്‍ഹം (ഏകദേശം 5.6 ലക്ഷം രൂപ) പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തറയില്‍ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തുന്നതായിരുന്നു ഇയാളുടെ ശീലം. കിട്ടുന്ന പണമെല്ലാം പായയുടെ അടിയിലാണ് സൂക്ഷിച്ചിരുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ആദ്യം മകളുടെ വരനൊപ്പം മുങ്ങി; ഇപ്പോൾ ഭർത്താവിന്‍റെ സഹോദരനൊപ്പം വീണ്ടും ഒളിച്ചോടി യുവതി



അലിഗഡ്: മകൾക്ക് വിവാഹം നിശ്ചയിച്ചിരുന്ന വരനുമായി ഒളിച്ചോടിയ യുവതി ഇപ്പോൾ ഭർത്താവിന്‍റെ സഹോദരനൊപ്പം വീണ്ടും ഒളിച്ചോടി. അലിഗഡ് സ്വദേശിനിയായ സപ്നാദേവിയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2025 ഏപ്രിലിലാണ് ഇവർ മകളുടെ പ്രതിശ്രുത വരനുമായി നാടുവിട്ടത്. വിവാഹം ഉറപ്പിച്ച് എല്ലാ ഒരുക്കങ്ങളും നടത്തിയതിനു പിന്നാലെ മകൾക്കായി വാങ്ങിയ സ്വർണാഭരണവും പണവും അടക്കം മോഷ്ടിച്ചുകൊണ്ടാണ് ഇവർ നാടു വിട്ടത്. 

സംഭവം വലിയ വാർത്തയാകുകയും ചെയ്‌തിരുന്നു. ബിഹാറിലെ സീതാമര്‍ഹിയില്‍ താമസിക്കവെയാണ് ഇപ്പോൾ വീണ്ടും നാടകീയമായ ഈ പുത്തന്‍ സംഭവം. മകളുടെ വരനായിരുന്ന  രാഹുലിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. പിന്നീട് രാഹുലിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇപ്പോൾ തന്‍റെ സഹോദരനൊപ്പം ഇവർ ഒളിച്ചോടിയെന്ന പരാതിയുമായി രാഹുലാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.

ഫെബ്രുവരി ആറിന് രാഹുല്‍ ജോലിക്ക് പോയ സമയത്ത് സപ്ന തന്‍റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നാണ് രാഹുലിന്‍റെ ആരോപണം. വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും സ്വര്‍ണവും ഇവര്‍ കൊണ്ടുപോയെന്നും രാഹുല്‍ പരാതിയില്‍ പറയുന്നു.

പരാതി ഉയര്‍ന്നതോടെ വ്യാഴാഴ്ച മുഖം മറച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായ സപ്ന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. മകളുടെ വരനൊപ്പം പോയത് തന്‍റെ ജീവിതത്തിലെ വലിയ തെറ്റാണെന്നും ഇപ്പോള്‍ അതില്‍ ഖേദിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. 

എന്നാല്‍ രാഹുലിന്‍റെ ആരോപണങ്ങള്‍ ഇവര്‍ തള്ളി. രാഹുല്‍ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും തന്‍റെ പണവും ആഭരണങ്ങളും അവന്‍ കൈക്കലാക്കിയെന്നുമാണ് സപ്നയുടെ മറുവാദം. ഇനി ആരുടെയും കൂടെയല്ല, സ്വതന്ത്രമായി ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമായതിനാല്‍ പൊലീസ് നിലവില്‍ ഇത് വ്യക്തിപരമായ പ്രശ്‌നമായാണ് കാണുന്നത്. എങ്കിലും പണവും സ്വര്‍ണവും നഷ്ടപ്പെട്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ചോറ്റാനിക്കരയിലെ 16 കാരിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം



കൊച്ചി: സ്‌കൂളിലേക്ക് പോയ 16 കാരി പാറമട കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ചോറ്റാനിക്കരയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള വിഷമത്തെ തുടർന്ന് ജീവനൊടുക്കുന്നതായുള്ള കുറിപ്പ് കണ്ടെത്തിയിരുന്നു. 

അതേസമയം ഇതിൽ സം‍ശയങ്ങൾ നിലനിൽക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. 

പെണ്‍കുട്ടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അയച്ചു. സംഭവത്തിൽ മറ്റെന്തോ ദുരൂഹ ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകര്‍ ആരോപിക്കുന്നുണ്ട്. കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പികുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേര്‍സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്‍റേതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.

കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ ബോധവൽകരണം നല്‍കണണെന്നും ഇതിന് പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടുകയാണ് അധ്യാപകര്‍.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ 

വായിലെ ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. ചുണ്ടുകൾ, നാവ്, വായുടെ ആവരണം, മോണകൾ, വായയുടെ അടിഭാഗം, മുകൾ ഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവിടങ്ങളിലാണ് സാധാരണായി വായിലെ ക്യാൻസർ ഉണ്ടാകാറുള്ളത്. 

മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറല്‍ ക്യാന്‍സര്‍ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും. 

ഇന്ത്യയിലെ 10 ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ ആറില്‍ കൂടുതല്‍ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാന്‍ തുടങ്ങിയ പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ ക്യാന്‍സര്‍ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് ഉൽപാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്ന ഒരു വിഷ പദാർഥമാണ്.

പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

വായയ്ക്കുള്ളിലെ അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്‍റെ ഉള്‍ഭാഗത്തും, വായയുടെ മുകള്‍ഭാഗത്തും വികസിക്കുന്നു. ഈ പാടുകള്‍ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.

നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം.

സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളര്‍ച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറല്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. മുഴകള്‍ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 

ദേശീയ പണിമുടക്ക്; കേരളം സ്‌തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ



തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ സംസ്ഥാനം പൂർണമായി സ്‌തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

ഈ മാസം 12നാണ് 24 മണിക്കൂർ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഷോപ്പിങ് മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും.  വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്ചലമാകും. 

കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12 പണി നിര്‍ത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍, ശബരിമല തീർഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല - പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരും പണിമുടക്കും. 

കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത. അതേസമയം, ഫെബ്രുവരി 12ന് നടക്കുന്ന പണിമുടക്കില്‍ എന്‍ജിഒ സംഘ് പങ്കെടുക്കില്ല.

സംസ്ഥാന ജീവനക്കാരുമായി യാതൊരു പുലബന്ധവും ഇല്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്‍റ് ജെ. മഹാദേവന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ 

വായിലെ ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. ചുണ്ടുകൾ, നാവ്, വായുടെ ആവരണം, മോണകൾ, വായയുടെ അടിഭാഗം, മുകൾ ഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവിടങ്ങളിലാണ് സാധാരണായി വായിലെ ക്യാൻസർ ഉണ്ടാകാറുള്ളത്. 

മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറല്‍ ക്യാന്‍സര്‍ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും. 

ഇന്ത്യയിലെ 10 ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ ആറില്‍ കൂടുതല്‍ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാന്‍ തുടങ്ങിയ പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ ക്യാന്‍സര്‍ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് ഉൽപാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്ന ഒരു വിഷ പദാർഥമാണ്.

പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

വായയ്ക്കുള്ളിലെ അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്‍റെ ഉള്‍ഭാഗത്തും, വായയുടെ മുകള്‍ഭാഗത്തും വികസിക്കുന്നു. ഈ പാടുകള്‍ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.

നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം. 

സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളര്‍ച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറല്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. മുഴകള്‍ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 

സ്റ്റാറ്റസ് എല്ലാവരും കാണണ്ട; വാട്‌സാപ്പിൽ വരുന്നു പുതിയ ഫീച്ചർ



മുംബൈ: ഉപയോക്താക്കളുടെ സൗകര്യത്തിനായി ഒട്ടേറെ പുതിയ അപ്ഡേഷനുകളാണ് വാട്‌സാപ് കൊണ്ടുവരുന്നത്. ഇത്തരത്തിൽ പുതിയ സൗകര്യം വാട്‌സാപ്പ് ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഇൻസ്റ്റഗ്രാമിനു സമാനമായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ ക്ലോസ് ഫ്രണ്ടസ് എന്ന ഫീച്ചറാണ് വാട്‌സാപ്പിലും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

നിലവിൽ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുമ്പോള്‍, അത് നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള എല്ലാവര്‍ക്കുമായോ അല്ലെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന കുറച്ചുപേര്‍ക്ക് മാത്രമായോ കാണാന്‍ സാധിക്കും. എന്നാല്‍ ഓരോ തവണയും ഇത് മാറ്റുന്നത് അൽപം ബുദ്ധിമുട്ടാണ്. 

പുതിയ ഫീച്ചറിൽ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു പ്രത്യേക ലിസ്റ്റ് ഉണ്ടാക്കാം. ഈ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമായിരിക്കും നിങ്ങള്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ കാണാന്‍ കഴിയുക.

ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായ രീതിയിലായിരിക്കും ഈ ഫീച്ചറും പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

‌1. നിങ്ങള്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍, 'Everyone' (എല്ലാവര്‍ക്കും) അല്ലെങ്കില്‍ 'Close Friends' (അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം) എന്ന് തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ ഉണ്ടാകും. 

2. ക്ലോസ് ഫ്രണ്ട്‌സ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍, നിങ്ങള്‍ നേരത്തെ ഉണ്ടാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ ആ സ്റ്റാറ്റസ് കാണാന്‍ കഴിയൂ. 

3. ഈ സ്റ്റാറ്റസുകള്‍ക്ക് ചുറ്റും ഒരു പച്ച നിറത്തിലുള്ള വളയം കാണാം. ഇത് സാധാരണ സ്റ്റാറ്റസുകളില്‍ നിന്ന് ഇതിനെ വേര്‍തിരിച്ച് കാണിക്കും.

തങ്ങളുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഓഫീസ് സുഹൃത്തുക്കളോ അകന്ന ബന്ധുക്കളോ കാണുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ ഫീച്ചര്‍ പ്രധാനമായും കൊണ്ടുവരുന്നത്. 

ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത കൂടുതല്‍ മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ കഴിയും. നിലവില്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പരീക്ഷണ ഘട്ടത്തിലാണ്. വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Travel