SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1940) Idukki (1870) Mostreaded (1617) Crime (1467) National (1235) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Laptop Backpack

പ്ലസ് വൺ വിദ്യാർഥിനി പാറമടയിൽ മരിച്ച നിലയിൽ



കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്ഇയിലെ പ്ലസ് വൺ വിദ്യാർഥിനി (16)യാണ് മരിച്ചത്. തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് മൃതദേഹം കണ്ടത്. 

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് നാട്ടുകാര്‍ പാറമടയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും രാവിലെ 7.45ന് ഇറങ്ങിയതാണ് പെണ്‍കുട്ടി. ആദ്യം ട്യൂഷനും അതിനു ശേഷം സ്‌കൂളിലേക്ക് പോവുകയുമാണ് പതിവ്. കുട്ടിയുടെ ബാഗ്, പുസ്തകങ്ങള്‍, ലഞ്ച് ബോക്‌സ് എന്നിവ പാറമടയുടെ കരയില്‍ വെച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 400 അടിയോളം ആഴമുള്ള പാറമടയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്നാണ് കരുതുന്നതെങ്കിലും മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


തൂങ്ങിക്കിടന്ന മൃതദേഹത്തെ പോലും വെറുതെ വിട്ടില്ല; എലത്തൂർ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ



കോഴിക്കോട്: ഏലത്തൂരിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ അറസ്റ്റിലായ വൈശാഖ് മൃതദേഹത്തോട് പോലും ക്രൂരത കാട്ടിയെന്ന വിവരങ്ങളാണ് പൊലീസിൽ നിന്നും പുറത്തു വരുന്നത്.

ഒന്നിച്ച് ആത്മഹത്യ ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം കഴുത്തിൽ  കുരുക്കു മുറുക്കിയിട്ട് യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പൊലീസ് നടത്തിയ നീക്കമാണ് പ്രതിയെ കുടുക്കിയത്. 

ബന്ധുവായ യുവതിയുമായി പ്രായപൂർത്തിയാകുന്നതിനു മുമ്പേ ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായിട്ടാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം തൂങ്ങിക്കിടക്കുമ്പോഴും കയറില്‍നിന്ന് നിലത്തിറക്കിയശേഷവും ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ യുവതിയെ ഇയാൾ ലൈംഗികമായി ഉപയോഗിച്ചിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് ജീവിക്കുന്നതിനിടെയാണ് ബന്ധുവായ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും യുവതിയുടെ പക്കല്‍ ഉണ്ടായിരുന്നു. 

കഴിഞ്ഞ കുറച്ചുനാളുകളായി ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതി ഒഴിഞ്ഞുമാറി. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമോ എന്ന് പ്രതി ഭയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതി ക്രൂര കൊലപാതകം ആസൂത്രണം ചെയ്തത്.

"വീട്ടുകാരറിഞ്ഞാല്‍ പ്രശ്‌നമാണ്. ഒരുമിച്ച് മുമ്പോട്ട് പോകാന്‍ പറ്റില്ല. ഒന്നിച്ച് ജീവിക്കാനാകില്ലെങ്കില്‍ ഒന്നിച്ച് മരിക്കാം' എന്ന് പറഞ്ഞാണ് യുവതിയെ ഇയാളുടെതന്നെ ഉടമസ്ഥതയിലുള്ള മാളിക്കടവിലുള്ള ഐഡിയല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ എത്തിച്ചത്. തുടർന്ന് രണ്ട് കുരുക്കുകളുണ്ടാക്കി, ആദ്യം യുവതിയുടെ കഴുത്തില്‍ കയറിട്ടു. തുടര്‍ന്ന് യുവതി കയറിനിന്ന സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു.

യുവതി ക‍യറിൽ തൂങ്ങിക്കിടന്ന സമയത്തും കെട്ടഴിച്ച് നിലത്ത് കിടത്തിയശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് പ്രതി ഭാര്യയെ ഫോണില്‍ വിളിച്ചുവരുത്തി യുവതി ആത്മഹത്യ ചെയ്തതായി അറിയിക്കുകയായിരുന്നു. പ്രതിയും ഭാര്യയും ചേര്‍ന്നാണ് ഇയാളുടെ കാറില്‍ത്തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതെല്ലാം സിസി ടിവിയില്‍ പതിഞ്ഞിരുന്നു.

ആശുപത്രിയില്‍വെച്ച് മരണം സ്ഥിരീകരിച്ചു. ജീവനൊടുക്കി എന്ന നിലയിലായിരുന്നു പൊലീസ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനു പിന്നാലെ മൃതദേഹത്തില്‍ കണ്ട മര്‍ദനത്തിന്‍റെ പാടുകളും മുറിവുകളും സംശയമുണ്ടാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂര കൊലപാതകത്തിന്‍റെ വിവരം പുറത്തറിയുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തുടരും



കോഴിക്കോട്: വീഡിയോ പുറത്തു വിട്ടതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ റിമാന്‍റിൽ കഴിയുന്ന പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് ഷിംജിതയെ അറസ്റ്റ് ചെയ്‌തത്.

ജാമ്യാപേക്ഷ തള്ളിയതോടെ ഷിംജിത റിമാന്‍ഡില്‍ തുടരും.  കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 

ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ലെന്നും  ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഈ മാസം 16 നായിരുന്നു  സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത് ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കാമുകിയെ വിളിച്ചു വരുത്തി കൊലപാതകം; യുവാവ് അറസ്റ്റിൽ



കോഴിക്കോട്: രഹസ്യ ബന്ധം ഭാര്യ അറിയാതിരിക്കാൻ കാമുകിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി വൈശാഖനാണ് അറസ്റ്റിലായത്. ആത്മഹത്യയെന്ന് കരുതിയ സംഭവമാണ് പൊലീസിന്‍റെ വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തിയത്. 

എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആത്മഹത്യ ചെയ്യാന്‍ ഇരുവരും കഴുത്തില്‍ കുരുക്കിട്ട ശേഷം പ്രതി യുവതിയുടെ സ്റ്റൂള്‍ തട്ടി മാറ്റുകയായിരുന്നു. വൈശാഖന്‍റെ ഇന്‍ഡസ്ട്രിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയും ഇയാളും തമ്മിൽ രഹസ്യ ബന്ധമുണ്ടായിരുന്നു. ഇക്കാര്യം യുവതി പുറത്തു പറയുമോയെന്ന് ഇയാൾക്ക് ഭയമുണ്ടായിരുന്നു. തുടർന്ന് ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ യുവതിയെ വിളിച്ചു വരുത്തിയ ശേഷം ഒരുമിച്ച് കഴുത്തിൽ കുരുക്കിട്ടു. തുടർന്ന് യുവതിയുടെ സ്റ്റൂൾ തള്ളി മാറ്റിയ ശേഷം ഇ‍യാൾ സ്ഥലം വിടുകയായിരുന്നു.  കസ്റ്റഡിയിലെടുത്ത വൈശാഖനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


നിയമസഭാ തെരഞ്ഞെടുപ്പ്; മറിയാനിരിക്കുന്നത് കോടികൾ



ഒരു വശത്ത് സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടു പിടിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ ഒഴുക്കാനുള്ള പണത്തിനു പിന്നാലെയാണ് മറുപക്ഷം. ലക്ഷങ്ങളല്ല, കോടികളുടെ കുത്തൊഴുക്ക് ഇത്തവണ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ. 

കേരളത്തിൽ ഇത്തവണ ഇടത്- വലത്- എൻഡിഎ മുന്നണികൾക്ക് നിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് മാറി മാറി ഭരണം കൈയാളിയിട്ടുള്ള ഇടത്- വലത് മുന്നണികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. 

തുടർ ഭരണം കിട്ടിയില്ലെങ്കിൽ സിപിഎമ്മിന് ദേശീയ തലത്തിൽ തന്നെ പാർട്ടിയുടെ നിലനിൽപ്പിനെ ഇത് ബാധിക്കും. പിണറായി വിജൻ കാലം കഴിഞ്ഞാൽ വീണ്ടും ഭരണത്തിലേറുന്നത് കടുത്ത പരീക്ഷണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ ഭരണത്തിലില്ലാത്തതും സിപിഎമ്മിനെ ഭീതിയിലാക്കുന്നുണ്ട്. ഘടക കക്ഷികളുടെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. 

കോൺഗ്രസിനും യുഡിഎഫിനുമാകട്ടെ, പത്ത് വർഷമായി കേരളത്തിൽ അധികാരത്തിലില്ലാത്തത് ചില്ലറ ദോഷമല്ല വരുത്തിയിരിക്കുന്നത്. ഇത്തവണ ഭരണം പിടിക്കേണ്ടത് കോൺഗ്രസിന്‍റെയും ഘടക കക്ഷികളുടെയും നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്. 

ബിജെപിയുടെ സ്ഥിതിയും മറിച്ചല്ല. ഒന്നിലധികം സീറ്റുകൾ കേരളത്തിൽ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തവണ രംഗത്തിറങ്ങുന്നത്. പതിവിൽ നിന്നും വിപരീതമായി കേരളത്തിൽ പുതിയ ഫോർമുലകൾ നടപ്പാക്കാനാണ് ബിജെപിയുടെ പദ്ധതികൾ. 

അതേസമയം തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പണം വേണമെന്നതാണ് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും വലക്കുന്ന കാര്യം. ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർഥി ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും ചിലവാക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മണ്ഡലങ്ങളുടെയും ജില്ലയുടെയും എതിർ സ്ഥാനാർഥികളുടെയും കരുത്തനുസരിച്ച് രണ്ടും മൂന്നും കോടി വരെ ഉയരാം. 

പഞ്ചായത്ത് വാർഡ് തലത്തിലുള്ള പ്രാദേശിക നേതാക്കൾക്കടക്കം വീതം വയ്ക്കാൻ തന്നെ ലക്ഷങ്ങൾ ചിലവിടേണ്ടി വരും. ഇതിനു പുറമേയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുബന്ധ ചിലവുകൾ. 

സോഷ്യൽ മീഡിയ, പി.ആർ ഏജൻസികൾ അങ്ങനെ കണക്കു കൂട്ടി വരുമ്പോൾ സ്ഥാനാർഥിയും പാർട്ടിയും വലിയൊരുത തുക തന്നെ കണ്ടെത്തേണ്ടി വരും. 

പാർട്ടികൾ പണം മുടക്കുമെങ്കിലും തെരഞ്ഞെടുപ്പിൽ ചിലവാകുന്നതിൽ ഏറിയ പങ്കും സ്ഥാനാർഥികൾ തന്നെ മുടക്കേണ്ടി വരുന്നതാണ് പതിവ്. ഇത്തവണ പല പാർട്ടികളും ഇത്തരത്തിൽ പണം മുടക്കാൻ കഴിവുള്ളവരെ സ്ഥാനാർഥികളാക്കാൻ ആലോചിക്കുന്നതായും വിവരമുണ്ട്. 

അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം ഒഴുകാനുള്ള സാഹചര്യത്തിൽ വിവിധ ഏജൻസികളും ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിഷനും ജാഗ്രത പുലർത്തുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത. തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടായത്. തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇടിമിന്നലിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Travel