SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1917) Idukki (1854) Mostreaded (1617) Crime (1458) National (1232) Entertainment (849) Viral (443) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

പാർട്ടി വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന്; അയ്യപ്പൻകോവിൽ, ഏലപ്പാറ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി



ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ പാർട്ടി ലോക്കൽ സെക്രട്ടറിമാരെ അടക്കം കളത്തിലിറക്കി വിജയം നേടാനുള്ള ശ്രമത്തിൽ സിപിഎം നേരിട്ടത് കനത്ത തിരിച്ചടി. അയ്യപ്പൻകോവിൽ, ഏലപ്പാറ പഞ്ചായത്തുകളിലാണ് ലോക്കൽ സെക്രട്ടറിമാർ മത്സരത്തിനിറങ്ങിയത്. 

രണ്ടിടത്തും പാർട്ടിക്ക് പഞ്ചായത്ത് നഷ്ടമായി. ഏലപ്പാറ പഞ്ചായത്തിൽ യുഡിഎഫ് ഭരണം നേടിയപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറിയായിരുന്ന ആന്‍റപ്പൻ ജേക്കബ് 18 വോട്ടുകൾ മാത്രം നേടി കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. യൂത്ത് കോൺഗ്രസംംഗമായ സതിഷ് യേശുവായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.

ഇവിടെ പാർട്ടി വോട്ടുകളിൽ വ്യാപകമായ കുറവുണ്ടായിട്ടുള്ളതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുമെന്നാണ് വിവരം. അതേസമയം അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ചപ്പാത്ത് ലോക്കൽ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് മത്സര രംഗത്തെത്തിയത്. പച്ചക്കാട് വാർഡിൽ മത്സരിച്ച ലോക്കൽ സെക്രട്ടറി മൂന്നാം സ്ഥാനത്താണ് എത്തിയത്. 

യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം വിമതനും വാർഡിൽ ജനവിധി തേടിയിരുന്നു. യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു കയറിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത് സ്വതന്ത്രനാണ്. ഇവിടെ പാർട്ടി സെക്രട്ടറിക്ക് മത്സരിക്കാൻ അർഹരായവർക്ക് സ്ഥാനാർഥിത്വം നൽകാതിരുന്നതിൽ പാർട്ടിക്കുള്ളിൽ അവമതിപ്പുണ്ടായിരുന്നു. ഇതിനിടെ നിലവിലെ സെക്രട്ടറിയുടെ വാർഡായ ഹെവൻവാലിയിൽ ഇടതുപക്ഷം വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതും ചോദ്യചിഹ്നമായി. 

460 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ഇത്തവണ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത് 47 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എൽഡിഎഫ് വാർഡെന്നു വിശേഷിപ്പിക്കുന്ന വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് 300 ലേറെ വോട്ടുകൾ ലഭിച്ചതും പാർട്ടിക്ക് തിരിച്ചടിയായി. സിപിഎം വോട്ടുകളിൽ വ്യാപക അടിയൊഴുക്കുകൾ ഉണ്ടായതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 

ചപ്പാത്ത് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സിപിഎമ്മിന് വോട്ടു നഷ്ടമുണ്ടായി. സിപിഐയുടെ ബ്ലോക്ക് സീറ്റ് വച്ചുമാറി സിപിഎം കൈയടക്കിയിട്ടും സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സാധിച്ചില്ല. ജില്ലാ പഞ്ചായത്ത് വാർഡിലും വോട്ട് ചോർച്ചയുണ്ടായി. യുഡിഎഫ് സ്ഥാനാർഥിക്ക് പാർട്ടി വോട്ടുകൾ ചോർന്നതും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അയ്യപ്പൻകോവിൽ പഞ്ചായത്തിൽ യുഡിഎഫ് തേരോട്ടം 

ഇടുക്കി: രണ്ട് ടേമുകളിലായി എൽ.ഡി.എഫ് ഭരണം നിലനിർത്തിയ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫ് തരംഗം. ഇടതിന്‍റെ കരുത്തൻമാരെ വരെ തറപറ്റിച്ചാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സി.പി.എം ചപ്പാത്ത് മുൻ ലോക്കൽ സെക്രട്ടറി അടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചപ്പോൾ എൽഡിഎഫ് വിമതനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ചപ്പാത്ത് വാർഡിൽ നിന്നും ജനവിധി തേടിയ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് യുഡിഎഫിനോട് തോറ്റു. 

പഞ്ചായത്ത് ഭരണം പോയതിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും പരാജയം ഏറ്റുവാങ്ങിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും പഞ്ചായത്ത് മേഖലയിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ അടക്കം വന്ന പാളിച്ചകളാണ് കനത്ത പരാജയത്തിനു കാരണമെന്ന് ഇടതുപക്ഷത്ത് വിമർശനം ഉയർന്നിട്ടുണ്ട്. 

പാർട്ടിയിലെ ചിലരുടെ താൽപര്യത്തിനു വഴങ്ങി വിജയ സാധ്യതയില്ലാത്തവരെ മത്സരിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇത് വരും നാളുകളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെ അടക്കം പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിനുള്ളിലെ ഒരു വിഭാഗം നീക്കം നടത്തിയതായും സൂചനകളുണ്ട്. 

പഞ്ചായത്തിൽ വിജയിച്ചവർ ഇങ്ങനെ

വാർഡ് ഒന്ന്- വിജയമ്മ ജോസഫ് (യു.ഡി.എഫ്), രണ്ട്- ലത സുരേഷ് (യുഡിഎഫ്), മൂന്ന്- അഭിലാഷ് മാത്യു (എൽഡിഎഫ് ), നാല്- അജേഷ് മോഹൻ (യുഡിഎഫ്), അഞ്ച്- സുലോചന ചന്ദ്രൻ (യുഡിഎഫ്), ആറ്- സലീന സലിം (യുഡിഎഫ്), ഏഴ്- തമ്പി (യുഡിഎഫ് ), എട്ട് -സബിൻ ഇസ്മയിൽ (എൽഡിഎഫ് ), ഒമ്പത് ബിനോയ് ഫിലിപ് (യുഡിഎഫ്), പത്ത് -വിനീത ബിനു (എൽഡിഎഫ് ), പതിനൊന്ന് ജാൻസി ചെറിയാൻ (യുഡിഎഫ്), പന്ത്രണ്ട്- പി.ജി ബാലകൃഷ്ണൻ (എൽഡിഎഫ്), പതിമൂന്ന്- നിഷാമോൾ ബിനോജ് (എൽഡിഎഫ്), പതിനാല് ജയേഷ് (യുഡിഎഫ് ). 

ആണൊരുത്തൻ നട്ടെല്ലു വിരിച്ചപ്പോൾ പഞ്ചായത്തടക്കം ഇങ്ങു പോന്നു; എന്നിട്ടാണ് കാറ്റിലാടി ഒരു വാർഡ് കിട്ടിയവന്‍റെ അഹങ്കാരം



തെരഞ്ഞെടുപ്പു കാലം വെല്ലുവിളികളുടെയും നേർക്കു നേർ പോരാട്ടങ്ങളുടെയും കാലമാണ്. മുമ്പ് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ തലമൊട്ടയടിച്ച ഇടുക്കിയിലെ കോൺഗ്രസ് ദേശീയ നേതാവിന്‍റെ വാർത്ത രാജ്യാന്തര മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തിരുന്നു. 

ഇവിടെ ഇപ്പോൾ തോറ്റു തുന്നംപാടി നിക്കുന്നവർക്കും വെല്ലുവിളികൾക്ക് കുറവൊന്നും ഇല്ലെന്നതാണ് സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ട്രെന്‍റ്. സംസ്ഥാനത്താകെ യുഡിഎഫ് തംരംഗം അലയടിച്ചപ്പോഴും തങ്ങൾ നിലമെച്ചപ്പെടുത്തിയെന്ന മട്ടിലാണ് ഇടത് സൈബർ കേന്ദ്രങ്ങളുടെ വിശദീകരണ പോസ്റ്ററുകൾ. 

ഇടുക്കിയിൽ ഇടതുപക്ഷത്തിനു നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത തിരിച്ചടിയാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇടതിനു പച്ചതപ്പാൻ അവസരം കിട്ടിയില്ല. കൈയിലുണ്ടായിരുന്ന പഞ്ചായത്തുകളിലും ബഹുഭൂരിപക്ഷവും പോയികിട്ടി. 

ഇതിനിടെ അറ്റത്തും മൂലക്കും ഓരോ വിജയം നേടിയത് മാത്രമാണ് ഇടതുപക്ഷത്തിന് ആകെ പുറത്ത് കാണിക്കാനുള്ള മേൻമ. ഇത്തരം വിജയങ്ങളെ പർവതീകരിച്ച് കാണിച്ചാണ് പലരും സോഷ്യൽ മീഡിയയിൽ ആളാകാൻ നടക്കുന്നത്. ജില്ലാ പഞ്ചായത്തിൽ അടക്കം പാർട്ടിക്കുണ്ടായ വലിയ തോൽവിയും വോട്ട് ചോർച്ചയും ചർച്ച ചെയ്യുന്നതിനു പകരം വല്ലാണ്ടൂന്നും കാറ്റടിച്ച് കിട്ടിയ വിജയത്തിൽ അഹങ്കരിക്കുന്നവരാണ് നേതാക്കളിൽ പലരും. 

ഇത്തരം സോഷ്യൽ മീഡിയ യുദ്ധങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇടുക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമായിട്ടാണ് മുന്നണികൾ കാണുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ യുഡിഎഫ് ഇനിയും നിലമെച്ചപ്പെടുത്തുമെന്ന സൂചനകൾ തന്നെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വ്യക്തമാകുന്നത്.  

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഭരണം നിലനിർത്തിയെങ്കിലും കട്ടപ്പനയിൽ കോൺഗ്രസിൽ കല്ലുകടി



ഇടുക്കി: കട്ടപ്പന നഗരസഭയിൽ ഭരണം നിലനിർത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കോൺഗ്രസിനുള്ളിൽ പുകയുന്നത് വൻ അമർഷം. കഴിഞ്ഞ തവണത്തെക്കാൾ യുഡിഎഫിനു സീറ്റ് കുറഞ്ഞതും എൽഡിഎഫിനു സീറ്റ് വർധിച്ചതും കോൺഗ്രസിലെ തലമൂത്ത നേതാക്കളുടെ പിടിവാശി കാരണണമാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.

എഐസിസി അംഗം ഇ.എം. ആഗസ്തിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ തന്നെ കട്ടപ്പനയിലെ കോൺഗ്രസിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ആഗസ്തിയെ മത്സരിപ്പിച്ചാൽ തെരഞ്ഞെടുപ്പിലേക്കില്ലെന്ന് വരെ കോൺഗ്രസിലെ ഒരു വിഭാഗം നിലപാട് സ്വീകരിക്കുകയും ചെയ്‌തു. 

ഇതിനിടെ സീറ്റ് ചർച്ചയിൽ വേണുഗോപാൽ പക്ഷമെന്ന് സ്വയം വിശേഷിപ്പിച്ച ഒരു പക്ഷം അനാവശ്യമായി വാശി കാണിച്ചതും സ്ഥാനാർഥി നിർണയം വൈകുന്നതിനു കാരണമായി. മുതിർന്ന നേതാക്കളുടെ അനാവശ്യമായ പിടിവാശിയാണ് നഗരസഭയിലെ കോൺഗ്രസിലെ യോജിപ്പിനു തിരിച്ചടിയായതെന്നാണ് വിമർശനം. 

ഇത്തവണ 26 ലധികം സീറ്റുകളിൽ വിജയിച്ചു കയറാമെന്നിരിക്കെ അനാവശ്യമായുണ്ടാക്കിയ വിവാദങ്ങളാണ് സീറ്റെണ്ണം കുറച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. വരും ദിവസങ്ങളിൽ വിഷയങ്ങൾ പാർട്ടിക്കുള്ളിലും പൊതു സമൂഹത്തിലും വലിയ ചർച്ചകളായി ഉയർന്നു വരുമെന്നും കരുതുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അയ്യപ്പൻകോവിൽ പഞ്ചായത്തിൽ യുഡിഎഫ് തേരോട്ടം 

ഇടുക്കി: രണ്ട് ടേമുകളിലായി എൽ.ഡി.എഫ് ഭരണം നിലനിർത്തിയ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫ് തരംഗം. ഇടതിന്‍റെ കരുത്തൻമാരെ വരെ തറപറ്റിച്ചാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സി.പി.എം ചപ്പാത്ത് മുൻ ലോക്കൽ സെക്രട്ടറി അടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചപ്പോൾ എൽഡിഎഫ് വിമതനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ചപ്പാത്ത് വാർഡിൽ നിന്നും ജനവിധി തേടിയ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് യുഡിഎഫിനോട് തോറ്റു. 

പഞ്ചായത്ത് ഭരണം പോയതിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും പരാജയം ഏറ്റുവാങ്ങിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും പഞ്ചായത്ത് മേഖലയിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ അടക്കം വന്ന പാളിച്ചകളാണ് കനത്ത പരാജയത്തിനു കാരണമെന്ന് ഇടതുപക്ഷത്ത് വിമർശനം ഉയർന്നിട്ടുണ്ട്. 

പാർട്ടിയിലെ ചിലരുടെ താൽപര്യത്തിനു വഴങ്ങി വിജയ സാധ്യതയില്ലാത്തവരെ മത്സരിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇത് വരും നാളുകളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെ അടക്കം പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിനുള്ളിലെ ഒരു വിഭാഗം നീക്കം നടത്തിയതായും സൂചനകളുണ്ട്. 

പഞ്ചായത്തിൽ വിജയിച്ചവർ ഇങ്ങനെ

വാർഡ് ഒന്ന്- വിജയമ്മ ജോസഫ് (യു.ഡി.എഫ്), രണ്ട്- ലത സുരേഷ് (യുഡിഎഫ്), മൂന്ന്- അഭിലാഷ് മാത്യു (എൽഡിഎഫ് ), നാല്- അജേഷ് മോഹൻ (യുഡിഎഫ്), അഞ്ച്- സുലോചന ചന്ദ്രൻ (യുഡിഎഫ്), ആറ്- സലീന സലിം (യുഡിഎഫ്), ഏഴ്- തമ്പി (യുഡിഎഫ് ), എട്ട് -സബിൻ ഇസ്മയിൽ (എൽഡിഎഫ് ), ഒമ്പത് ബിനോയ് ഫിലിപ് (യുഡിഎഫ്), പത്ത് -വിനീത ബിനു (എൽഡിഎഫ് ), പതിനൊന്ന് ജാൻസി ചെറിയാൻ (യുഡിഎഫ്), പന്ത്രണ്ട്- പി.ജി ബാലകൃഷ്ണൻ (എൽഡിഎഫ്), പതിമൂന്ന്- നിഷാമോൾ ബിനോജ് (എൽഡിഎഫ്), പതിനാല് ജയേഷ് (യുഡിഎഫ് ). 

അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഇടത് ഭരണം അവസാനിപ്പിച്ച് യുഡിഎഫ്



ഇടുക്കി: രണ്ട് ടേമുകളിലായി എൽ.ഡി.എഫ് ഭരണം നിലനിർത്തിയ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫ് തരംഗം. ഇടതിന്‍റെ കരുത്തൻമാരെ വരെ തറപറ്റിച്ചാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സി.പി.എം ചപ്പാത്ത് മുൻ ലോക്കൽ സെക്രട്ടറി അടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചപ്പോൾ എൽഡിഎഫ് വിമതനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ചപ്പാത്ത് വാർഡിൽ നിന്നും ജനവിധി തേടിയ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് യുഡിഎഫിനോട് തോറ്റു. സിപിഎം ടിക്കറ്റിൽ ജനവിധി തേടിയിറങ്ങിയ കുടുംബശ്രീ ചെയർപേഴ്‌സണും യുഡിഎഫ് തരംഗത്തിൽ പജായം അറിഞ്ഞു.

പഞ്ചായത്ത് ഭരണം പോയതിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും പരാജയം ഏറ്റുവാങ്ങിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും പഞ്ചായത്ത് മേഖലയിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ അടക്കം വന്ന പാളിച്ചകളാണ് കനത്ത പരാജയത്തിനു കാരണമെന്ന് ഇടതുപക്ഷത്ത് വിമർശനം ഉയർന്നിട്ടുണ്ട്. 

പാർട്ടിയിലെ ചിലരുടെ താൽപര്യത്തിനു വഴങ്ങി വിജയ സാധ്യതയില്ലാത്തവരെ മത്സരിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇത് വരും നാളുകളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെ അടക്കം പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിനുള്ളിലെ ഒരു വിഭാഗം നീക്കം നടത്തിയതായും സൂചനകളുണ്ട്. 

പഞ്ചായത്തിൽ വിജയിച്ചവർ ഇങ്ങനെ

വാർഡ് ഒന്ന്- വിജയമ്മ ജോസഫ് (യു.ഡി.എഫ്), രണ്ട്- ലത സുരേഷ് (യുഡിഎഫ്), മൂന്ന്- അഭിലാഷ് മാത്യു (എൽഡിഎഫ് ), നാല്- അജേഷ് മോഹൻ (യുഡിഎഫ്), അഞ്ച്- സുലോചന ചന്ദ്രൻ (യുഡിഎഫ്), ആറ്- സലീന സലിം (യുഡിഎഫ്), ഏഴ്- തമ്പി (യുഡിഎഫ് ), എട്ട് -സബിൻ ഇസ്മയിൽ (എൽഡിഎഫ് ), ഒമ്പത് ബിനോയ് ഫിലിപ് (യുഡിഎഫ്), പത്ത് -വിനീത ബിനു (എൽഡിഎഫ് ), പതിനൊന്ന് ജാൻസി ചെറിയാൻ (യുഡിഎഫ്), പന്ത്രണ്ട്- പി.ജി ബാലകൃഷ്ണൻ (എൽഡിഎഫ്), പതിമൂന്ന്- നിഷാമോൾ ബിനോജ് (എൽഡിഎഫ്), പതിനാല് ജയേഷ് (യുഡിഎഫ് ). 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കേരളത്തിൽ അലയടിച്ചത് യുഡിഎഫ് തരംഗം തന്നെ



കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് അടിത്തറ ഉറപ്പിച്ച് യുഡിഎഫ്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ശക്തമായ തിരിച്ചുവരവാണ് യുഡിഫ് നടത്തിയത്.

രാഹുൽമാങ്കൂട്ടം വിഷയം അടക്കം ജനശ്രദ്ധ തിരിച്ചുവിടാൻ എൽഡിഎഫ് നടത്തിയ ശ്രമങ്ങളെയെല്ലാം തകർത്തുകൊണ്ടാണ് യുഡിഎഫ് മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ ഇതോടെ യുഡിഎഫ് കരുത്തറിയിച്ചിരിക്കുകയാണ്. എൽഡിഎഫിന് ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചേർച്ചയുണ്ടായതും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം അലയടിക്കുന്നതായുള്ള സൂചനകൾ പുറത്തു വരുന്നതു തന്നെയാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ഫലമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


നടി കേസ്; ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത് പൾസർ സുനി



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളിൽ ആദ്യം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക ഒന്നാം പ്രതി പൾസർ സുനി. കേസിൽ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്ന വിധിയിലെ പരാമര്‍ശമാണ് പ്രതികളുടെ ശിക്ഷാ കാലാവധി നിശ്ചയിക്കുന്നത്.

എട്ട് വര്‍ഷം മുമ്പ് നടന്ന കുറ്റകൃത്യത്തില്‍ ഇതിനോടകം എഴ് വര്‍ഷവും ആറ് മാസവും 29 ദിവസവും ജയിലില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് ഇനി 12 വര്‍ഷവും അഞ്ച് മാസവും തടവില്‍ കഴിഞ്ഞാല്‍ മതിയാകും. 

കേസിലെ ആറാം പ്രതിയായ വടിവാള്‍ സലീം എന്ന എച്ച് സലീം ആണ് ഏറ്റവും കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വരിക. ഒരു വര്‍ഷവും 11 മാസവും 28 ദിവസവുമാണ് വിചാരണ കാലയളവില്‍ പ്രതി ജയിലില്‍ കഴിഞ്ഞത്. 18 വര്‍ഷവും ഒരുമാസവുമാണ് ഇപ്പോഴത്തെ വിധി അനുസരിച്ച് സലീം തടവില്‍ കഴിയേണ്ടി വരിക.

അഞ്ച് വര്‍ഷവും 21 ദിവസവും ജയില്‍ കഴിഞ്ഞിട്ടുള്ള രണാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി 14 വര്‍ഷവും 11 മാസവുമാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. മൂന്നാം പ്രതി പി.വി വിജിഷ് 14 വര്‍ഷവും 10 മാസവും തടവ് അനുഭവിക്കണം. നാലാം പ്രതി ബി മണികണ്ഠന്‍ 14 വര്‍ഷവും ഒരുമാസവും, അഞ്ചാം പ്രതി പ്രദീപ് കുമാര്‍ 16 വര്‍ഷവും ആറ് മാസവും ജയിലില്‍ കഴിയേണ്ടിവരും. പ്രതികള്‍ 50,000 രൂപ വീതം പിഴയും ഒടുക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയില്‍ വാസം അനുഭവിക്കണം.

ഒന്നാം പ്രതി പള്‍സര്‍ സുനി അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കണം. അതിജീവിതയ്ക്ക് അഞ്ച് ലക്ഷം നല്‍കണം. അതിജീവിതയുടെ മോതിരവും തിരികെ നല്‍കണമെന്ന് കോടതി പറഞ്ഞു. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്ന് ജഡ്ജി ഹണി എം വര്‍ഗീസ് അറിയിച്ചിരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Travel