ഇടുക്കി: ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടും ഉടുമ്പൻചോലയിൽ എം.എം. മണിയുടെ സ്ഥാനാർഥിത്വം തള്ളിയതിൽ പാർട്ടിക്കുള്ളിൽ അപ്രീതി. മണിക്ക് പകരം കെ.കെ. ജയചന്ദ്രനാണ് ഉടുമ്പൻചോലയിൽ നറുക്ക് വീണിരിക്കുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെ മണ്ഡലത്തിൽ നിയമസഭാ സീറ്റ് നിലനിർത്താൻ മണിയെ തന്നെ ഇറക്കണമെന്ന നിലപാടിലായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റും.
എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ മാറി ചിന്തിക്കുകയായിരുന്നു. മണിയുടെ നാവ് പിഴകൾ തിരിച്ചടിയുണ്ടാക്കുന്നതായും നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. വിജയം മാത്രം മുന്നിൽ കണ്ടിറങ്ങുന്ന ഇത്തവണ പരാജയ സാധ്യതകൾ ഉള്ള ആരെയും മത്സരിപ്പിക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എം.എം. മണി മത്സര രംഗത്തെത്തിയാൽ അടുത്തിടെ സൗജന്യങ്ങളെ സംബന്ധിച്ച് അടക്കം പുറത്തു വന്ന നാവു പിഴകൾ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
അതേസമയം മണിയുടെ സ്ഥാനാർഥിത്വം തഴഞ്ഞത് സിപിഎമ്മിനുള്ളിൽ അസ്വരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. മണിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ ജില്ലയിലെ തന്നെ ഒരു വിഭാഗം ശ്രമം നടത്തിയതായും വിവരമുണ്ട്.
Join Our Whats App group
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
പാലക്കാട് രമേഷ് പിഷാരടി മത്സരിക്കും
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനു പകരക്കാരനായി പാലക്കാട് പിടിക്കാൻ രമേഷ് പിഷാരടിയെ കളത്തിലിറക്കാൻ കോൺഗ്രസ്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലാണ് രമേഷ് പിഷാരടി ഇടം പിടിച്ചിട്ടുള്ളത്. മത്സരിക്കാൻ സന്നദ്ധനാണെന്ന് പിഷാരടി വെളിപ്പെടുത്തുകയും ചെയ്‌തു. ഇതോടെ പാലക്കാട് താരപ്പോരിന് കളമൊരുങ്ങുകയാണ്.
നേരത്തെ കെ. മുരളീധരന്‍റെ പേര് കേട്ടിരുന്നെങ്കിലും മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവകാശപ്പെട്ടു.
മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം.
പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര എന്‍. ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്‍മുള അബിന്‍ വര്‍ക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒ.ജെ ജനീഷ്, മണലൂര്‍ ടി.എന്‍ പ്രതാപന്‍, തൃത്താല വി.ടി ബല്‍റാം, നാദാപുരം കെ.എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത.
അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം. ലിജുവിന്‍റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി.എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.

Post A Comment: