ദുബായ്: കുവൈത്തിൽ അമേരിക്കയുടെ യുദ്ധ വിമാനം തകർന്ന് വീണതായി റിപ്പോർട്ട്. കുവൈത്ത് വ്യോമാതിർത്തിയിലാണ് അമേരിക്കൻ എഫ്-15 യുദ്ധ വിമാനം മിസൈലേറ്റ് തകർന്ന് വീണത്. എംഐഎം-104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈലാണ് വിമാനത്തിനെ വീഴ്ത്തിയതെന്നാണ് വിവരം.
ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാൽ അപൂർവം സാഹചര്യങ്ങളിൽ റഡാറിലെ ആശയക്കുഴപ്പത്തെ തുടർന്ന് സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്.
മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ വീണത്. രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. പൈലറ്റ് അപകടത്തിനു മുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്ത് കടന്നെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Join Our Whats App group
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
പാലക്കാട് രമേഷ് പിഷാരടി മത്സരിക്കും
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനു പകരക്കാരനായി പാലക്കാട് പിടിക്കാൻ രമേഷ് പിഷാരടിയെ കളത്തിലിറക്കാൻ കോൺഗ്രസ്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലാണ് രമേഷ് പിഷാരടി ഇടം പിടിച്ചിട്ടുള്ളത്. മത്സരിക്കാൻ സന്നദ്ധനാണെന്ന് പിഷാരടി വെളിപ്പെടുത്തുകയും ചെയ്‌തു. ഇതോടെ പാലക്കാട് താരപ്പോരിന് കളമൊരുങ്ങുകയാണ്.
നേരത്തെ കെ. മുരളീധരന്‍റെ പേര് കേട്ടിരുന്നെങ്കിലും മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവകാശപ്പെട്ടു.
മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം.
പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര എന്‍. ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്‍മുള അബിന്‍ വര്‍ക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒ.ജെ ജനീഷ്, മണലൂര്‍ ടി.എന്‍ പ്രതാപന്‍, തൃത്താല വി.ടി ബല്‍റാം, നാദാപുരം കെ.എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത.
അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം. ലിജുവിന്‍റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി.എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.

Post A Comment: