കൊച്ചി: കഴിഞ്ഞ ദിവസം അറബികടലിൽ മുങ്ങിത്താഴ്‌ന്ന ചരക്കുകപ്പലിൽ നിന്നും ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യാൻ ശ്രമങ്ങൾ ഊർജിതമാക്കി. കോസ്റ്റുഗാര്‍ഡിന്‍റെ രണ്ട് കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്. മുങ്ങിത്താണ കപ്പലിനുളളില്‍ ഇപ്പോഴും ശേഷിക്കുന്ന 250 ടണ്ണോളം കാത്സ്യം കാര്‍ബൈഡ് നിറച്ച കണ്ടെയ്‌നറുകള്‍ അപകടകരമെന്നാണ് വിലയിരുത്തല്‍.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് 640 കണ്ടെയ്‌നറുകളുമായി എത്തിയ ചരക്കുകപ്പല്‍ മുങ്ങിയത്. കണ്ടെയ്‌നറുകളില്‍ വെള്ളം കടന്നാല്‍ കാത്സ്യം കാര്‍ബൈഡുമായി കൂടിക്കലര്‍ന്ന് അസറ്റലീന്‍ വാതകം ഉണ്ടാവുകയും അതുവഴി വലിയ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നുമാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ കരുതലോടെയാണ് വിവിധ ഏജന്‍സികളുടെ നീക്കം.
അതേസമയം, കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളിലൊന്ന് കൊല്ലം കരുനാഗപ്പള്ളി ചെറയീഴിക്കല്‍ തീരത്ത് അടിഞ്ഞു. അര്‍ധരാത്രിയോടെയാണ് കണ്ടെയ്‌നര്‍ ഉഗ്രശബ്ദത്തോടെ തീരത്തടിഞ്ഞത്. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഒഴിഞ്ഞ കണ്ടെയ്‌നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: