ഇടുക്കി: ആളൊഴിഞ്ഞ നടപ്പു വഴിയിൽവച്ച് വീട്ടമ്മയെ കടന്നു പിടിച്ച് ഉപദ്രവിച്ചയാൽ അറസ്റ്റിൽ. നെടുങ്കണ്ടം മേലേചിന്നാർ സ്വദേശി ജിത്തു (40) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ ഇയാൾ ആളൊഴിഞ്ഞ നടപ്പുവഴിയിൽവച്ച് കടന്നു പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ യുവാവ് വീട്ടമ്മയുടെ മൂക്കില്‍ ഇടിച്ചു പരുക്കേൽപ്പിച്ചു. മൂക്കിന്‍റെ പാലം തകര്‍ന്ന വീട്ടമ്മ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
നെടുങ്കണ്ടം എസ്എച്ച്ഒ ജെര്‍ലിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തില്‍ എസ്‌ഐ ടി.എസ്. ജയകൃഷ്ണന്‍, എഎസ്‌ഐ ഹരികുമാര്‍, സിപിഒമാരായ അജോ, രഞ്ജു, അനീഷ്‌കുമാര്‍ വനിത സിപിഓ നിതുമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പീരുമേട്ടിൽ യുവാവിന്‍റെ മരണം കൊലപാതകമെന്ന് സംശയം
ഇടുക്കി: ദുരൂഹ സാഹചര്യത്തിൽ കവുങ്ങിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. ഇടുക്കി പീരുമേട് പ്ലാക്കത്തടത്താണ് സംഭവം നടന്നത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബു (31) വാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒൻപതോടെയാണ് ഇയാളെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തും മുമ്പ് യുവാവ് മരിച്ചിരുന്നു. വീടിനു സമീപത്തെ കവുങ്ങിയിൽ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തലയിൽ അടക്കം മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ യുവാവിന്‍റെ സഹോദരൻ അടക്കമുള്ള ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മർദനത്തെ തുടർന്നുണ്ടായ പരുക്കിൽ യുവാവ് മരണപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. യുവാവിന്‍റെ വീട്ടിൽ മദ്യപാനത്തെ ചൊല്ലി നിരന്തരം ബഹളം നടന്നിരുന്നതായി സമീപവാസികൾ പറയുന്നു.
പോസ്റ്റ് മോർട്ടത്തിലും കൊലപാതക സാധ്യതയിലാണ് പ്രാഥമിക നിഗമനം എത്തുന്നത്. സംഭവത്തില്‍ ഇയാളുടെ സഹോദരനും അമ്മയും അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഡോഗ് സ്‌ക്വാഡ്, വിരല്‍ അടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Post A Comment: