ലോകത്തെ തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന രോഗമാണ് കാൻസർ. മാറുന്ന കാലാവസ്ഥയും ഭക്ഷണ രീതികളും ജീവിത ശൈലിയുമൊക്കെ കാൻസറിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇന്ത്യയിലും ആഗോള തലത്തിലും കാൻസർ രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം കാൻസർ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് രോഗത്തെ സുഖപ്പെടുത്തുന്നതിനു സഹായകമാകുമെന്നാണ് രാമയ്യ ഇന്‍സ്റ്റിറ്റി ട്ട് ഓഫ് ഓങ്കോസയന്‍സസിലെ മെഡിക്കല്‍ ഓങ്കോളജി മേധാവി ഡോ. വിനായക് മക്ക പറയുന്നത്. ഇതിനായി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുന്നുണ്ട്.
ക്ഷീണം
കാൻസർ ലക്ഷണങ്ങളിൽ ഒന്നാണ് വിശദീകരിക്കാനാവാത്ത ക്ഷീണം. അകാരണമായി ശരീരത്തിലുണ്ടാകുന്ന ക്ഷീണം ശരീരം തരുന്ന ചില സൂചനകളാണ്.
ക്ഷീണം മാറുന്നില്ലെന്ന് തോന്നുന്നുവെങ്കില്‍, അത് പരിശോധിക്കേണ്ടതാണെന്ന് ഡോ മക്ക ഉപദേശിച്ചു. ക്ഷീണം, പ്രത്യേകിച്ച് സ്ഥിരമായിട്ടുണ്ടാവുകയും ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുമ്പോള്‍, ഒരു ഡോക്ടറുമായി ചര്‍ച്ച ചെയ്യണം.
ഭാരം കുറയുന്നത്
ശരീര ഭാരം കാരണമില്ലാതെ കുറയുന്നത് ചില മുന്നറിയിപ്പാണ്. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ ഒരാളുടെ ശരീരഭാരം കുറയാൻ തുടങ്ങിയാല്‍, ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
മുഴകൾ
സ്ഥിരമായ മുഴകള്‍ അല്ലെങ്കില്‍ നീര്‍വീക്കം പോലുള്ള മറ്റ് ശാരീരിക മാറ്റങ്ങളെക്കുറിച്ചും ഡോക്ടര്‍ മക്ക മുന്നറിയിപ്പ് നല്‍കി. ഇവ ഒരാളുടെ ശരീരം അയച്ചേക്കാവുന്ന സിഗ്‌നലുകളാണ്, അവ അവഗണിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു.
മലബന്ധവും വയറിളക്കവും
ബാത്ത്‌റൂം ശീലങ്ങളിലെ മാറ്റങ്ങള്‍ മറ്റൊരു ആദ്യകാല സൂചകമാണ്. സ്ഥിരമായ മലബന്ധം, വയറിളക്കം അല്ലെങ്കില്‍ അസാധാരണമായ രക്തസ്രാവം എന്നിവ മെഡിക്കല്‍ വിലയിരുത്തല്‍ ആവശ്യമായ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടാം.
ചർമത്തിലെ മാറ്റങ്ങൾ
പുതിയതോ മാറിയതോ ആയ മറുകുകള്‍ പോലെയുള്ള ചർമത്തിലെ മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണം. മറുകുകളോ പുതിയ ചർമ വളര്‍ച്ചകളോ നിരീക്ഷിക്കണം.
പ്രത്യേകിച്ചും അവ അസമമായി കാണപ്പെടുകയോ ക്രമരഹിതമായ ബോര്‍ഡറുകളോ പെന്‍സില്‍ ഇറേസറിനേക്കാള്‍ വലുതോ ആണെങ്കില്‍.
വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കന്‍ ശബ്ദം, അല്ലെങ്കില്‍ തുടര്‍ച്ചയായ ദഹനക്കേട് തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങളും ചെറുതായി തള്ളിക്കളയരുത്.
ഈ ലക്ഷണങ്ങള്‍ എല്ലായ്പ്പോഴും ഗുരുതരമായ എന്തെങ്കിലും അർഥമാക്കുന്നില്ലെങ്കിലും, അവ ചിലപ്പോള്‍ കാന്‍സറിന്‍റെ ആദ്യകാല ലക്ഷണങ്ങളായിരിക്കാമെന്നും ഡോ. മക്ക വിശദീകരിച്ചു. നേരത്തെ കണ്ടെത്തല്‍ ഫലപ്രദമായ കാന്‍സര്‍ പരിചരണത്തിന്‍റെ മൂലക്കല്ലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
#cancer_symptoms
Join Our Whats App group
Post A Comment: