ഇടുക്കി: വണ്ടിപ്പെരിയാർ ടൗൺ അസംപ്ഷൻ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നയാളെ പൊലീസ് പിടികൂടി. മഞ്ചുമല അരുണ്‍ഭവനില്‍ ആനന്ദകുമാറാണ് (36) അറസ്റ്റിലായത്.
ഞായറാഴ്ച്ച അർധരാത്രിയിലാണ് മോഷണം നടന്നത്. ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. പട്രോളിങ് നടത്തുന്ന പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതി ഓടി മറഞ്ഞു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ബാറില്‍ നിന്നും മദ്യം വാങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ കാണിക്ക വഞ്ചി മോഷ്ടിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. 1100 രൂപയാണ് ഇയാള്‍ കവര്‍ന്നത്. ഇത് ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ കഴിഞ്ഞ കുറെ നാളുകളായി വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. സംഭവ ദിവസം രാവിലെ മുതല്‍ തന്നെ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സബ്ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണപിള്ള, എ.എസ്.ഐ നാസര്‍, സി.പി.ഒമാരായ സുഭാഷ്, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: