ചെന്നൈ: ബസ് യാത്രക്കിടെ ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ ദിണ്ഡിഗല്ലിലാണ് നടുക്കുന്ന സംഭവം നടന്നത്. 19 കാരിയായ വളർമതിയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭര്‍ത്താവ് പാണ്ഡ്യനാണ് അറസ്റ്റിലായത്. അച്ഛന്‍ സമ്മാനമായി നല്‍കുന്ന സ്‌കൂട്ടര്‍ വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് വളര്‍മതി അതിദാരുണമായി കൊല്ലപ്പെട്ടത്. വളര്‍മതിക്കൊപ്പം ഭര്‍ത്താവ് പാണ്ഡ്യനും ഉണ്ടായിരുന്നു. ഇരുവരും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് യാത്ര തിരിച്ചത്. ബസില്‍ കയറുന്നതിന് മുമ്പെ പാണ്ഡ്യന്‍ മദ്യപിച്ചിരുന്നു. ബസിന്‍റെ പുറകുവശത്ത് വാതിലിനോട് ചേര്‍ന്നുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്.
യാത്രയ്ക്കിടെ നിസാര കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കം തുടങ്ങി. ഇതിനിടയില്‍ കണവൈപെട്ടി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യ വളര്‍മതിയെ പാണ്ഡ്യന്‍ ബസില്‍നിന്നും തള്ളിയിട്ടത്. ബസിന്‍റെ പുറകുവശത്ത് മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആരും സംഭവം അറിഞ്ഞില്ല.
പാണ്ഡ്യന്‍ തന്നെ മുന്നിലെത്തി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. കണ്ടക്ടര്‍ അറിയിച്ചതനുസരിച്ച് ചനാര്‍പെട്ടി പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വളര്‍മതിയുടെ മരണം സംഭവിച്ചിരുന്നു. ദിണ്ഡിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വളര്‍മതിയുടെ ബന്ധുക്കള്‍ക്ക് മാറി. 24കാരനായ പാണ്ഡ്യന്‍ എട്ട് മാസം മുന്‍പാണ് വളര്‍മതിയെ വിവാഹം ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
വയോധികയെ ഉപേക്ഷിച്ച സംഭവം; മകന്‍റെ ജോലി പോയി
ഇടുക്കി: വയോധികയായ അമ്മ രോഗാവസ്ഥയിലായതോടെ വീട്ടിൽ ഉപേക്ഷിച്ചു പോയ സംഭവത്തിൽ മകന്‍റെ ജോലിയും തെറിച്ചു. കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ (76) മരണത്തിലാണ് മകൻ സജിമോനെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത്.
കുമളിയിലെ ബാങ്ക് ശാഖയിൽ കലക്ഷൻ ഏജന്‍റായിരുന്നു സജിമോൻ. അന്നക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചിരുന്നു. സംഭവം വിവാദമായതോടെ മക്കൾ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെ ആദ്യം മകളുടെയും ഇപ്പോൾ മകന്‍റെയും ജോലി നഷ്ടമായിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സജിമോനെ ജോലിയിൽ നിന്നും മാറ്റി നിർത്തുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
അന്നക്കുട്ടി രോഗാവസ്ഥയിലായതോടെ സ്വത്ത് തട്ടിയെടുത്ത ശേഷം മക്കൾ വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്. അന്നക്കുട്ടി മരണപ്പെട്ടിട്ട് സംസ്കാര ചടങ്ങുകളിൽ പോലും മക്കൾ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Post A Comment: