ഇടുക്കി: കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയ പാതയിൽ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം കൂറ്റൻ പാറകൾ റോഡിലേക്ക് ഉരുണ്ടു വീണു. വ്യാഴാഴ്ച്ച രാവിലെ എട്ടിനു ശേഷമാണ് വലിയ അപകടം നടന്നത്. പാറ വീണ സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ മണ്ണ് ഒലിച്ചു പോയതിനെ തുടർന്ന് പാറക്കല്ലുകൾ ഉരുണ്ട് വരികയായിരുന്നെന്നാണ് കരുതുന്നത്.
തിരക്കേറിയ റോഡിൽ വാഹനങ്ങൾ കടന്നു പോയി സെക്കണ്ടുകളുടെ വ്യത്യാസത്തിലാണ് പാറക്കല്ലുകൾ പതിക്കുന്നത്. റോഡിൽ വീണ കല്ലുകൾ പൊട്ടിച്ചിതറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം നിലച്ചെങ്കിലും പിന്നീട് പൊലീസും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് പാറക്കല്ലുകൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
ഒന്നര വയസുകാരനെ മാതൃ സഹോദരി കിണറ്റിലെറിഞ്ഞു കൊന്നു
തിരുവനന്തപുരം: ഒന്നര വയസുകാരിനെ മാതൃ സഹോദരി കിണറ്റിലെറിഞ്ഞു കൊന്നു. കാട്ടാക്കടയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രീകണ്ഠൻ എന്നയാളുടെ ആൺ കുഞ്ഞ് അനന്ദുവാണ്കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതൃ സഹോദരി മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്.
ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
Post A Comment: