ഇടുക്കി: രോഗാവസ്ഥയിലായ വയോധികയെ ഉപേക്ഷിച്ച സംഭവത്തിൽ മക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. കുമളി സ്വദേശിനിയായ അന്നക്കുട്ടിയാണ് (76) മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും പിന്നാലെ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്‌തത്. അന്നക്കുട്ടിയുടെ സംസ്കാരം കഴിഞ്ഞതിനു പിന്നാലെയാണ് മക്കളായ സജി, സിജി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.
അട്ടപ്പള്ളത്തെ താമസ സ്ഥലത്താണ് അന്നക്കുട്ടിയെ അവശ നിലയിൽ കണ്ടത്. നാട്ടുകാരും വാർഡ് മെമ്പറും അറിയിച്ചതിനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അന്നക്കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം മക്കൾ അന്നക്കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്ഷൻ 24 പ്രകാരം മുതിർന്ന പൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് മക്കൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് കുമളി എസ്.ഐ ലിയോ പി. മാണി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മരം ദേഹത്തേക്ക് വീണ് ഗൃഹനാഥൻ മരിച്ചു
ഇടുക്കി: സ്വകാര്യ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് ഒരാൾ മരിച്ചു. കട്ടപ്പന കല്ലുകുന്ന് സ്വദേശി ചൂളത്തേൽ രമേശ് (56) ആണ് മരിച്ചത്. ശാസ്താ നടയ്ക്ക് സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മുറിച്ചു മാറ്റിയ മരം മറ്റൊരു മരത്തിൽ ഇടിച്ച് രമേശിന്‍റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിമാറി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിതയാണ് ഭാര്യ. രഞ്ജിത്ത്, രശ്മി, രേഷ്മ എന്നിവർ മക്കളാണ്.
Post A Comment: