ന്യൂയോർക്ക്: ടിവിയിൽ സ്പൈഡർമാൻ കാണുന്നതിനിടെ മൂന്ന് വയസുകാരൻ മേശ വലിപ്പിലെ തോക്കെടുത്ത് രണ്ട് വയസുകാരനായ അനുജനെ വെടിവച്ചു കൊന്നു. അമേരിക്കയിലെ കെന്‍റൺ കൗണ്ടിയിലാണ് സംഭവം നടന്നത്. കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ടിവിയിൽ സ്പൈഡർമാൻ കാണുന്നതിനിടെ മൂന്നു വയസുകാരൻ മേശവലിപ്പിലെ തോക്കെടുത്ത് ഇളയ കുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മാതാപിതാക്കള്‍ വെടിയുണ്ട നിറച്ച തോക്ക് മൂന്ന് വയസുള്ള കുട്ടിക്ക് എടുക്കാന്‍ പാകത്തിന് വച്ചതാണ് ദുരന്തത്തിന് കാരണമൊന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.
ഒരു വീട്ടില്‍ വച്ച് രണ്ട് വയസുകാരന് വെടിയേറ്റു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. കുട്ടിക്ക് അടിയന്തര സഹായം നല്‍കിയെങ്കിലും സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്‍ററില്‍ വച്ച് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ കുട്ടികളുടെ അമ്മയായ സെലീന ഫാരെല്‍ (23) സെക്കന്‍ഡ് ഡിഗ്രി നരഹത്യ, കുറ്റവാളിയുടെ തോക്ക് കൈവശം വയ്ക്കല്‍, ഉപേക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നേരിടുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സെലീന ഫാരെല്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് കുട്ടികളുടെ അച്ഛന്‍ തഷൌണ്‍ ആഡംസിനെതിരെ (21) സെക്കന്‍ഡ് ഡിഗ്രി നരഹത്യ, അറസ്റ്റ് തടയാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. പൊലീസ് എത്തുന്നതിനുമുമ്പ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ അമ്മ സെലീനയെ 25ന് യുഎസ് മാര്‍ഷലുകള്‍ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു.
എന്നാല്‍, മകന്‍റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ആഗ്രഹത്താല്‍ അറസ്റ്റ് വാറണ്ട് കാരണം ഒളിവില്‍ പോവുകയായിരുന്നെന്ന് അവര്‍ പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം വെടിയൊച്ച കേള്‍ക്കുമ്പോള്‍ താനും സെലീനയും സ്വീകരണ മുറിയില്‍ ഉണ്ടായിരുന്നതായി കുട്ടികളുടെ അച്ഛന്‍ ആഡംസ്പൊലീസിനോട് പറഞ്ഞു. കുട്ടിക്ക് വെടിയേറ്റെന്ന് തിരിച്ചറിഞ്ഞ ഉടനെ ആഡംസ് 911 വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: