കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതി ലൈല ഭഗവൽസിങ്ങിന്‍റെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി. കേസിലെ മൂന്നാം പ്രതിയായ ലൈല താൻ കാഴ്ച്ചക്കാരി മാത്രമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നൽകിയത്. കേസിൽ വാദം പൂർത്തിയാക്കിയ കോടതി ജാമ്യം തള്ളിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.
സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എറണാകുളം കാലടി സ്വദേശിനി റോസ്ലിന്‍, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കി വീടിന്‍റെ പല ഭാഗത്ത് സംസ്‌കരിച്ചെന്നാണ് കേസ്.
കുടുംബത്തിന്‍റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരില്‍ പാരമ്പര്യ ചികിത്സ നടത്തിവന്നിരുന്ന ഭഗവല്‍ സിംങ്, ഭാര്യ ലൈല എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്.
കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മനുഷ്യ മാംസം കറിവച്ച് കഴിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിലായാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മരം ദേഹത്തേക്ക് വീണ് ഗൃഹനാഥൻ മരിച്ചു
ഇടുക്കി: സ്വകാര്യ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് ഒരാൾ മരിച്ചു. കട്ടപ്പന കല്ലുകുന്ന് സ്വദേശി ചൂളത്തേൽ രമേശ് (56) ആണ് മരിച്ചത്. ശാസ്താ നടയ്ക്ക് സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മുറിച്ചു മാറ്റിയ മരം മറ്റൊരു മരത്തിൽ ഇടിച്ച് രമേശിന്‍റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിമാറി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിതയാണ് ഭാര്യ. രഞ്ജിത്ത്, രശ്മി, രേഷ്മ എന്നിവർ മക്കളാണ്.
Post A Comment: